ബിഹാറിലെ വംശീയ കലാപം കഴിഞ്ഞ പ്രദേശങ്ങളിലെ ദുരിതാശ്വാസ കാര്യാലയത്തില്‍ ഡോക്ടറായി ജോലികിട്ടിയപ്പോള്‍ സ്ഥിതി ഇത്ര ദാരുണമായിരിക്കും എന്ന് രഘു കരുതിയില്ല. നാട്ടിലെ സര്‍ക്കാരാശുപത്രികളില്‍ നിന്ന് ഒരു ചേഞ്ച്, അത്രമാത്രമേ കരുതിയുള്ളൂ. വംശീയലഹളയുടെ മുറിവുകള്‍ പാറ്റ്നയിലെ മുഖങ്ങളില്‍ ചിതറിക്കിടന്നിരുന്നു. സര്‍ക്കാരിന് എല്ലാവര്‍ക്കും ദുരിതാശ്വാസം എത്തിക്കുന്നത് പ്രയാസമായിരുന്നു. മിക്ക അഭയാര്‍ത്ഥികളും മുഴുപ്പട്ടിണിയില്‍. കൈകാലുകള്‍ നഷ്ടപ്പെട്ടവരുടെയും ബലാത്സംഗത്തിന് ഇരയായവരുടെയും നീണ്ട നിരയില്‍ നിന്ന് ആരെ സഹായിക്കണം, ആരെ സഹായിക്കരുത് എന്ന് നിശ്ചയിക്കുന്നത് ദുഷ്കരമായിരുന്നു. ഭര്‍ത്താവിനോടൊത്ത് വരുന്ന പല സ്ത്രീകളും സഹായധനത്തിനു പകരമായി രഘുവിനോടൊത്ത് ശയിക്കാന്‍ വരെ തയ്യാറായിരുന്നു. പുരുഷന്മാര്‍ വിതുമ്പിക്കരഞ്ഞുകൊണ്ട് രഘുവിന്റെ കാല്‍ക്കല്‍ വീഴുന്നുണ്ടായിരുന്നു. മനുഷ്യത്വം തന്നെ നഷ്ടപ്പെട്ടുപോവുന്ന നാളുകളായിരുന്നു അത്. അതിനിടയില്‍ പുറമേ അധികം പരുക്കുകളില്ലാത്ത ഒരു സ്ത്രീ ഒറ്റയ്ക്ക് കടന്നുവന്നു.
യുദ്ധത്തിലെ ഒരു ഗോത്രത്തലവന്റെ ഭാര്യയായിരുന്നു അവര്‍. ഗോത്രത്തലവന്റെ അനുജന്‍ വിവാഹം കഴിച്ചുകൊണ്ടുവന്ന അവള്‍ക്ക് ഗോത്രത്തലവനുമായും അയാളുടെ നാലു സഹോദരന്മാരുമായും കിടക്ക പങ്കിടേണ്ടി വന്നു. ബീഹാറിലെ ഗോത്രനിയമം അനുസരിച്ച് എല്ലാ സഹോദരരുടെടെയും ഭാര്യ. നിയമപരമായി ഭാര്യയാണെങ്കില്‍ ബലാത്സംഗമോ ഉപദ്രവമോ ഇതില്‍ എവിടെയാണ് എന്നുചോദിച്ച രഘുവിനോട് തന്റെ മനസ്സില്‍ സ്നേഹമില്ലാത്ത ഏതു പുരുഷന്‍ തന്റെ ശരീരത്തില്‍ തൊടുന്നതും ബലാത്സംഗം ആണെന്നായിരുന്നു അവരുടെ മറുപടി. ഇരുത്തം വന്ന വാക്കുകള്‍. വേട്ടുകൊണ്ടുവന്നവനോട് ആദ്യം സ്നേഹമുണ്ടായിരുന്നു. എന്നാല്‍ സഹോദരന്മാരോടൊത്ത് ശയിക്കാന്‍ തന്നെ തള്ളിവിട്ട നാളില്‍ സ്നേഹമെല്ലാം വാര്‍ന്നുപോയി. ആകെ ഉണ്ടായിരുന്ന മകന്‍ വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടു. യുദ്ധത്തിന്റെ അവസാനത്തില്‍ ഭര്‍ത്താക്കന്മാര്‍ കാടുകയറി. ഇപ്പോള്‍ തുണയായി ആരുമില്ല. കുലീനത്വമെല്ലാം വാര്‍ന്ന് ദൈന്യതയാര്‍ന്ന മുഖം. കണ്ണുകള്‍ കരിവാളിച്ചിരുന്നു. സഹായധനം നല്‍കുവാന്‍ പറ്റില്ല എന്നുപറഞ്ഞ രഘുവിനോട് അങ്ങനെ പറയരുതേ എന്ന് കരഞ്ഞ് അവര്‍ ചോളി ഉയര്‍ത്തി മുറിവുകള്‍ കാണിച്ചു. തുടകളില്‍ വര്‍ഷങ്ങളായി ഇടതടവില്ലാതെ തുടര്‍ന്ന ക്രൂരരതിയുടെ മുറിവുകള്‍. എന്നാല്‍ ഇതിലും അത്യാവശ്യക്കാര്‍ ഏറെയുണ്ടെന്ന് ഓര്‍ത്ത് സഹായിക്കാന്‍ പറ്റില്ല എന്ന് അറുത്തുമുറിച്ച് പറയുവാനാഞ്ഞ രഘു പെട്ടെന്ന് എന്തോ കൌതുകത്താല്‍ “പേരെന്താ“ എന്നു അവരോട് ചോദിച്ചു.
“ദ്രൌപദി“.
ഭര്‍ത്താവിന്റെ പേര്, അച്ഛന്റെ പേര് എന്നിങ്ങനെ ഉള്ള പതിവുചോദ്യങ്ങളൊക്കെ രഘുവിന്റെ തൊണ്ടയില്‍ തന്നെ കുടുങ്ങി. ആളെ അറിയാം എന്നുപറഞ്ഞ് സഹായധനം നല്‍കുവാന്‍ രഘു ശുപാര്‍ശ എഴുതി ഒപ്പിട്ട് അടുത്ത മേശയിലേക്ക് ഫയല്‍ അയച്ചു. അഭയാര്‍ത്ഥികളുടെ നിര തുടര്‍ന്നു. വ്
10/20/2007
കലാപം
എഴുതിയത് simy nazareth സമയം Saturday, October 20, 2007
ലേബലുകള്‍: കഥ
Subscribe to:
Post Comments (Atom)
No comments:
Post a Comment