സിമിയുടെ ബ്ലോഗ്

11/16/2010

An internet forward invites politician's wrath, results in arrest.

Perceptions about the freedom of speech in India is taking a sharp turn for wrong. The latest incident is from the state of Kerala.

In Kerala, an ordinary citizen, (Mr. Moithu) was arrested because he forwarded an email containing a poster. The poster had the picture of a popular politician (Mr. Pinarayi Vijayan) with a dialogue from an old Malayalam movie 'Sandesham'. The alleged cyber crime was that Moithu edited out the part that mentioned "this is a joke" from the subject line, and forwarded this picture to his few friends through email.

Upon a direct complaint from Mr. Pinarayi Vijayan, who is the secretary of ruling CPM (Communist Party-Marxist) party, police were swift to act, and arrested Mr. Moithu. Hard disk of his computer was confiscated. He was released on bail, but the case proceedings are set to continue as of now, as there is no news that the complaint is withdrawn.

"What did I do wrong? all that I did was forward a comic email that came to my inbox", contests Mr. Moithu. Apparently, the ruling party is not impressed. Many in the party are of the opinion that this cannot be treated as a joke, and has to be treated as libel.

The dangerous side of this legal action is that it scares cyber citizens into not forwarding any internet joke. Actions like this would lead to a situation where people will be scared to criticize politicians. According to amendments in Indian cyber law (2008), anything that causes annoyance or inconvenience to another person can be grounds for criminal proceedings. These clauses have been put to use in the above mentioned case. The implications of using this law for legal action from a leading politician is far reaching. One can only hope that other politicians does not emulate his model, and not use this law as a tool to suppress satire and dissent against them in Internet.

Indian cyber law, like other laws which are introduced around the world in the name of combating terrorism, is in serious violation of individual freedom. There is a dire need to amend the law. At the same time, politicians should be more responsible in their approach to dissent and satire. Politicians should desist from using this law as a tool to silence the masses.

9/18/2010

പുലപ്പേടി

പുലപ്പേടി (സെൻസേർഡ്, പാതി-മറോട്ടിക്ക്, 2-ആം പതിപ്പ്)

*മാളു*: ഞാൻ നങ്ങേത്തെ മാളുവമ്മ. മാളൂ എന്നു വിളിച്ചോളൂ. ഇപ്പോൾ ഞാനൊരു കുട്ടിച്ചാത്തനെ വായിലാക്കുകയാണ്.

മാളം മുമ്പോട്ടുവന്ന് പാമ്പിനെ വിഴുങ്ങുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇടുങ്ങിവന്നു പാമ്പിന്റെ കഴുത്തിൽക്കടിച്ച് ശ്വാസം മുട്ടിക്കുന്നത്? പുളഞ്ഞുപുളഞ്ഞ് വിറച്ച് പാമ്പ് ശ്ശ്ശ് എന്ന ശബ്ദത്തോടെ മാളത്തിനകത്താകുന്നത്? പാമ്പിനെ ഉള്ളിലാക്കുമ്പോൾ മാളം നൊട്ടിനുണയുന്നത്? കുട്ടിച്ചാത്തനെ ഉള്ളിലെടുത്തപ്പോൾ ഇവിടെ അങ്ങനെയാണു തോന്നിയത്. പാമ്പ് പഴയ രൂപകമാണ്. നസ്രാണികളുളുടെ മുത്തച്ഛനായ ആദാം സ്വർഗ്ഗത്തിലായിരുന്നത്രേ. അവിടെ ആദാമിന്റെ പാമ്പാണ് ചതിപറ്റിക്കുന്നതെന്നാണ് വട്ടിക്കാരി നാണിയമ്മ പറഞ്ഞത്. മാർഗ്ഗം കൂടി നസ്രാണികളായതീപ്പിന്നെയാണ് നാണിയമ്മ മുറം വിറ്റുതുടങ്ങിയത്. അതിനും മുന്നേ അവർക്കു തൊടിയുടെ അയലത്തു കേറിക്കൂടായിരുന്നു. മിടുക്കിയാണ്. അതല്ലേ ചാടിക്കേറി നസ്രാണിച്ചിയായത്. അവർക്കറിയാത്തതൊന്നുമില്ല. അടുക്കളക്കാരി നീലിപ്പെണ്ണ് സർപ്പക്കാവില് ചെമപ്പു വരയൻ പാമ്പിനെക്കണ്ട് മോഹാലസ്യപ്പെട്ടുവീണൂന്നു കേട്ടപ്പൊഴേ നാണിയമ്മ പറഞ്ഞു പച്ചപ്പൊളിയാന്ന്. അവളു ബോധം കെട്ടത് ആ പാമ്പിനെക്കണ്ടല്ലാത്രേ. പറഞ്ഞിട്ടെന്താ, പെണ്ണിനു വയറുപൊങ്ങി. പിന്നെ അപ്ഫൻ മന്ത്രവാദിയെക്കൊണ്ടു തല്ലിച്ചു, വൈദ്യരെക്കൊണ്ടുവന്നു, മരുന്നുകൊടുവിച്ചു, അവള് വയറുപൊട്ടിച്ചത്തുപോയി. നീലിപ്പെണ്ണിനെ കത്തിച്ചില്ല, പറമ്പിന്റെ മൂലയ്ക്ക് കുഴിച്ചിട്ടു. രാത്രി ഇറങ്ങിനടന്നാൽ നീലിപ്പെണ്ണ് അവളുടെ നീലപ്പുള്ളിനാക്കുനീട്ടി ഹിസ്സ് എന്നു പറയുമത്രേ. എന്നാലും പാമ്പുകളെനെപ്പറ്റി ഇനി മാളു പറയൂല്ല.

*ചാത്തൻ*: ഏമാ, അടിയൻ ചാത്തൻ. ചാത്തമ്പൊലയൻ. അടിയനെ കുരങ്ങിട്ട തള്ളേടെ പേര് നാണി. അടിയന്റെ തത്തക്കിടാത്തന്റെ പേര് അറിയില്ല. കൃത്യം പറഞ്ഞാ രണ്ടു ചാത്തന്മാരുണ്ട്. ചാത്തനും കുട്ടിച്ചാത്തനും. ഏമാ, ഇപ്പൊ കുട്ടിച്ചാത്തൻ കെണിയിലാണ്. ചെന്നു തലവെച്ചുകൊടുത്തതാണ്. ചാത്തനെ കൊല്ലാമ്പറ്റൂല്ല. തല്ലിയാലും കരിങ്കല്ലെടുത്തു കല്ലെടുത്തു തച്ചാലും ചാത്തൻ ചാവൂല്ല. എത്ര തല്ലുകൊണ്ടതാന്നറിയാമോ ഏമാ. പക്ഷേങ്കില് എന്താ ചാത്തൻ ചാവാത്തെ എന്ന് ഇപ്പൊഴാ അടിയന്റെ പഴബുദ്ധിയില് തെളിഞ്ഞുവന്നത്. ചാത്തന്റെ ജീവനിരിക്കുന്നത് കുട്ടിച്ചാത്തന്റെ തുമ്പത്താ ഏമാ. അതിപ്പൊഴാ ചാത്തനു മനസിലായെ ഏമാ.

ഏമാ, ഇപ്പൊ ചാത്തനെ കെട്ടിയിട്ടേക്കണ്. ചാത്തന്റെ മാളുവമ്മ കെട്ടിയിട്ടേക്കണ്. ഏമാനു വേണേൽ ഇപ്പൊ അവളെ തൊടാം. പക്ഷേങ്കില് കെട്ടഴിയുമ്പൊ ഏമാന്റെ കൊരവള്ളി ചാത്തനെടുക്കും. മാളു ചാത്തന്റെ പെണ്ണാ ഏമാ. അവളെ നോക്കുന്നതേ അപകടമാ. ചാത്തൻ പെശകാ ഏമാ, പക്ഷേ അവള് ചാത്തനെ കെട്ടിയിട്ടു. എണ്ണ മണക്കുന്ന അവളുടെ മുടിയില് ഇറുക്കിപ്പിടിക്കാന് ഏന്റെ കൈ വെറയ്ക്കുന്നു ഏമാ. ചാത്തനെ അവള് തെങ്ങില് കെട്ടിയിട്ടേക്കണ്. അടിയന്റെ കൈകള് വളച്ച് കെട്ടിയേക്കണ്. കാലെടുത്ത് ചാത്തൻ അവളുടെ തോളേല് കേറ്റിവെച്ചതാ. അവള് കാലുപിടിച്ചു വിടർത്തി. ഏന്റെ പ്രാണൻ ഇറങ്ങിപ്പോവുന്നേമാ. എന്റെ ചങ്ക് കുട്ടിച്ചാത്തന്റെ ഉള്ളിലിരുന്ന് പെടയ്ക്കുന്ന്. എന്നെ തുറന്നുവിടേമാ. അവളെന്റെ വാരിയെല്ലു കടിക്കുന്നു. പാടത്തെ വിയർപ്പ് നക്കിയെടുക്കുന്നു, രോമങ്ങള് ഉരുട്ടിക്കളിക്കുന്നു. നില്ലേമാ, നില്ല്, അവള് ചിരിക്കുന്നു. എന്തോ ചോദിക്കുന്നു. അവളുടെ നുണക്കുഴി വിടരുന്ന കണ്ടോ ഏമാ? കൊളത്തില് താമരവിരിയുന്നപോലല്ലേമാ?

*ചാത്തനും മാളുവും നിൽക്കുന്ന പൊന്തക്കാട്ടിനു ഏകദേശം രണ്ടുവാര അകലെക്കിടക്കുന്ന മൂർഖൻ പാമ്പിന്റെ ദൃക്‌സാക്ഷി വിവരണം*: തന്റെ തടിച്ച ചുണ്ടുകൾ വിടർത്തി, സുന്ദരമായ കവിളുകളിൽ നാണത്തിന്റെ നുണക്കുഴികൾ വിരിയിച്ചുകൊണ്ട് , ഒരു നായത്തിയുടെ എല്ലാ ആഭിജാത്യത്തോടെയും വിനയത്തോടെയും കാമത്തോടും കൂടി മാളു പറയുന്നു. (നായത്തിയടക്കം എല്ലാ മനുഷ്യന്റെയും ആഭിജാത്യവും വിനയവും നാണവും കാ‍മവും പൊളിയാണ്. വിശ്വസിക്കാൻ കൊള്ളാത്ത വഹ. അല്പം പാലുതരുന്നതു മാത്രമുണ്ട് മേന്മ. ഇനി ഇത്തരം വർണ്ണനകൾ എനിക്കുവയ്യ. ഞാൻ പത്തിതാഴ്ത്തി കിടക്കാൻ പോവുന്നു. മണ്ണിലൂടെ കേൾക്കുന്നതു മാത്രം എഴുതാം).

ചാത്തോ
“ആഹ്”
എന്റെ ചാത്തോ
ഊഉയ്,
ചാത്തനെന്നെ മുന്നേ കണ്ടിട്ടുണ്ടോ?
ഉമ്മ്മ്മ്
എപ്പൊഴാ ചാത്തനെന്നെ കണ്ടേ?
മുണ്ടാണ്ട് @#$% (ഒരു വഷളൻ തെറിയാണ് ആ മനുഷ്യൻ പറഞ്ഞത്. കേൾക്കുന്ന തെറികളൊക്കെ ആവർത്തിക്കാൻ എനിക്കു മനസ്സില്ല. സ്സ്)

*ചാത്തൻ*: ഏനൊരു പാവമാ ഏമാ. എന്തൊരു ആവേശത്തോടെയാ ഏനതു പറഞ്ഞെ, എന്നിട്ടും തമ്പ്രാട്ടിക്കുട്ടീന്റെ പൂമൊകം അരണ്ടുവന്നു. അടിയന്റെ വയറ്റീന്നു തലപൊക്കി അവള് വിരിഞ്ഞുനിന്നോണ്ടു ചീറി തമ്പ്രാ. അവളെന്നെ തെറിവിളിച്ചമ്പ്രാ. തെറിവിളിക്കുന്ന കേൾക്കാന്തന്നെ എന്തൊരു സുഖമാമ്പ്രാ. ചാത്തങ്കേക്കാത്ത തെറികളില്ലേമാ. എന്റെ മാളു പറയുന്ന് ഏനൊന്നും മിണ്ടണില്ലേൽ കളഞ്ഞിട്ടു പോവാന്. അവളു ചോദിക്കുന്നു ഓളെ മുന്നേ കണ്ടോ, സ്നേഹിച്ചോ, കാമിച്ചോന്ന്. എങ്ങനെ കാമിക്കാതിരിക്കുമെന്റമ്പ്രാ. അതും ചോദിച്ച് അവളു കടിച്ച കടിയില് അട്യൻ മുറിഞ്ഞുപോയീമ്പ്രാ.

*മൂർഖൻ പാമ്പ്*: അപ്പോൾ സംഭാഷണം ഏകദേശം ഇങ്ങനെയായിരുന്നു. ഒരെലി വന്ന് നമ്മുടെ ശ്രദ്ധ തിരിച്ചതുകൊണ്ട് അവരുടേ ഭാവഹാവാദികൾ പകർത്താൻ നിർവ്വാഹമില്ല. എങ്കിലും ഞാനൊന്നു തുമ്മിയപ്പോൾ ആ എലി ഭയന്നു മരിച്ചുവീണു എന്ന് സന്ദർഭവശാൽ പറഞ്ഞുകൊള്ളട്ടെ, വിവരണത്തിലേക്കു കടക്കുന്നു.

ഊയ് തമ്പ്രാട്ടീ
ഉം...
അടിയനെ അന്ന് യശമാൻ പിടിച്ചു കെട്ടിയില്ലേ?
ഉം..
തമ്പ്രാട്ടിക്ക് ഓർമ്മയുണ്ടോ? പറമ്പിലെ പടിഞ്ഞാറുനിൽക്കുന്ന പൊട്ടന്തെങ്ങില്, കയ്യും കാലും കെട്ടി ചാത്തനെ വരിഞ്ഞിട്ടത്? ചാട്ട പൊട്ടിച്ച് ചാത്തന്റെ പുറം തല്ലിപ്പൊളിച്ചത്, ചാത്തൻ മിണ്ടാതെ നിന്നു തല്ലുകൊണ്ടത്?
ഉം...
അപ്പൊ തമ്പ്രാട്ടി മറപ്പൊരേലെ ഓലേക്കൂടെ മുഖം പുറത്തേക്കിട്ട് കൂയ് എന്നു കൂവീണ്ടാ
ഉം....
അപ്പൊ അട്യൻ..
അടിയനല്ല, ചാത്തൻ.
അതേമ്പ്രാട്ടീ, ചാത്തൻ നെന്റെ മൊഖം കണ്ടു. വാനത്ത് അമ്പിളി വിരിഞ്ഞുവരണപോലെ. അട്യന്റെ നെഞ്ചുപിടഞ്ഞുപോയീന്റമ്പ്രാട്ടീ
(ഇപ്പോൾ അല്പനേരം മൌനമാണ്. രണ്ടുപേരുടെയും ശ്വാസം മാത്രം കേൾക്കാം).
ചാത്താ,
എന്താമ്പ്രാട്ടീ?
അന്ന് ഞാൻ കൂവീല്ലെങ്കി രാമ്പദ്രൻ നായര് ചാത്തനെ..
ഛി, പൊലയാടി. കടിക്കടീ എന്നെ, ഉമ്മവെക്കടീ എന്നെ. നെന്നെ ഞാൻ..
മാളു ഇതിനു എങ്ങനെയാണ് പ്രതികരിച്ചത് എന്നു പറയാൻ നിർവ്വാഹമില്ല. കാമം വർണ്ണിക്കാൻ മറ്റാരെയെങ്കിലും നോക്കിക്കോണം. ഒത്ത പുരുഷനായ ചാത്തൻ ശ്വാ‍സം കിട്ടാൻ പാടുപെട്ടു എന്നുമാത്രം മനസിലാക്കിയാൽമതി. ഹിസ്സ്.

*മൂർഖൻ പാമ്പ് (തുടരുന്നു)*: ഇപ്പോൾ അവർ മുട്ടോളം വളർന്നുനിൽക്കുന്ന പുല്ലുകൾക്കിടയിൽ, കൊന്നത്തെങ്ങിന്റെ കീഴേ കിടക്കുകയാണ്. വിവരണം സമയക്രമം അനുസരിച്ചല്ല. പാമ്പിന്റെ സമയക്രമം മനുഷ്യന്റെ സമയക്രമം പോലെയല്ല. ഇത്രയും വർഷം നാഗം മാണിക്യത്തിനു കാവൽനിൽക്കുന്നു എന്നാണ് ഭോഷന്മാരായ മനുഷ്യർ ധരിക്കുന്നത്. മുന്നേ മാണിക്യവും അതിനു കാവലായി പാമ്പ് പിന്നാലെയുമാണ് വരുന്നതെന്ന് മനുഷ്യർ വിചാരിക്കുമ്പോൾ, പത്തിവിടർത്തി നിൽക്കുന്ന നാഗം മുന്നേയും നാഗത്തെത്തിരഞ്ഞ് മാണിക്യം പിന്നാലെയും വരുന്നു എന്നാണ് പാമ്പുകൾ മനസിലാക്കുന്നത്. ഇതു മനസിലായില്ലെങ്കിൽ - പാമ്പുകൾ മനുഷ്യരെ കടിച്ചുകൊല്ലുന്നത് എന്തിനെന്ന് ആലോചിച്ചുനോക്കൂ. തീർച്ചയായും ഭക്ഷിക്കാനല്ല. പിന്നെ എന്തിനാണ്? ചില മനുഷ്യരെക്കാണുമ്പോൾ - അവർ മരിച്ചുകിടക്കുന്നതാണ് പാമ്പ് ആദ്യം കാണുക. അങ്ങനെ മരിച്ചുകിടക്കുന്ന കാഴ്ച്ച കണ്ടുകഴിഞ്ഞാൽ പിന്നെ കടിച്ചുകൊല്ലുക എന്നത് ഭൂതകാലത്തിൽ പാമ്പ് ചെയ്യുന്ന കർമ്മം മാത്രമാണ്. വിശ്വാസം വരുന്നില്ലേ? നിങ്ങൾക്കു വേണമെങ്കിൽ
എന്നെ ചോദ്യം ചെയ്യാം, ഒന്നോർത്തോ, അങ്ങനെ ചോദ്യം ചെയ്യുന്നവർക്ക് അധികം ആയുസ്സില്ല.

നമ്മൾ വഴുതിപ്പോവുന്നു. പറഞ്ഞുവന്നത്, ആ സ്ത്രീ അയാളുടെ മുകളിൽക്കിടക്കുകയാണ് എന്നാണ്. അവർ എന്തോ ചെയ്യുന്നുണ്ട്, അവ വർണ്ണിക്കാൻ നിർവ്വാഹമില്ല. ഇടയ്ക്കിടെ മനുഷ്യർ ചിരിക്കുന്ന വികൃതസ്വരം കേൾക്കാം എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.

*ചാത്തനെ കെട്ടിയിട്ട തെങ്ങ്*: പാമ്പിനു വെറുപ്പായതിനു കാരണം ജീവിതത്തിന്റെ നല്ലപങ്കും എന്റെ ചുവടിൽ ഒരു മാളത്തിൽ ഒറ്റയ്ക്കിരുന്നു കഴിച്ചുകൂട്ടിയതുകൊണ്ടാണ്. ഏകാന്തതകൊണ്ട് പല അസുഖങ്ങളും വരും, അതിലൊന്നാണ് വിഷാദരോഗവും പിന്നാലെ വരുന്ന എല്ലാത്തിനോടുമുള്ള വെറുപ്പും. ഇത്രയും കാലം മാണിക്യത്തിനു കാവലിരിക്കുന്നു, നിധികാക്കുന്നു എന്നൊക്കെപ്പറഞ്ഞാണ് പാമ്പ് ഏകാന്തനായി മാളത്തിലിരുന്നത്. മാണിക്യം തിരഞ്ഞുവരുന്ന കൈപ്പത്തിക്കു കൊത്താൻ വർഷങ്ങളോളം ചീറിനിന്നു. നിർഭാഗ്യവശാൽ ആരും പൊത്തിൽ കൈയിട്ടില്ല. ആ മാണിക്യം ഒരു വെള്ളാരംകല്ലായിരുന്നു എന്ന് മനസിലാക്കിയപ്പൊഴേക്കും പാമ്പിന്റെ നല്ലകാലം കഴിഞ്ഞിരുന്നു. എന്തായാലും നിങ്ങൾ അവനോടു ദയകാണിക്കണം, അവനെ മനസിലാക്കാൻ ശ്രമിക്കണം.

*രാമഭദ്രൻ*: നിയ്യെന്നെ ചതിച്ചല്ലോ പുലയാടീ. നിന്നെ ഞാൻ നോക്കിയില്ലേ? നിനക്കു വിളക്കു വെപ്പിച്ചില്ലേ നിന്റെ ഉത്സവം നടത്തിച്ചില്ലേ കാവു തെളിയിച്ചില്ലേ? എന്നിട്ടും എന്നോട് എന്തിനീച്ചതി? നിരത്തും ഞാൻ. അമ്പലവും വേണ്ട, ദേവിയും വേണ്ട, വിഗ്രഹവും വേണ്ട, എല്ലാം നിരത്തും ഞാൻ. എന്റെ മോളെപ്പിടിച്ചോണ്ടു പോയതു നിന്റെ മുന്നിൽ വെച്ചല്ലേടീ, ഒരു ചെറുവിരലനക്കിയോ നിയ്യ്? ഞാൻ തന്നെ അനുഭവിക്കണം. എന്റെ പൊന്നുമോളെയാ ആ നായ കൊണ്ടുപോയത്. അറിയില്ല രാമഭദ്രൻ ആരാന്ന്. എന്റെ ദേവീ, എന്റെ മോള്. ദേവീ, നിന്റെ സന്നിധിയിൽത്തന്നെ ഈ മഹാപാപം - ദേവീ, എനിക്കിനി അവൾ മകളല്ല. പക്ഷേ അവനെ എത്രയും പെട്ടെന്ന് എന്റെ മുന്നിലേക്കിട്ടുതരണേ. ഒരു വെട്ടിനു ഞാനവന്റെ..

*ലത (മാളുവമ്മയുടെ അനിയത്തിക്കുട്ടി)*: ചേച്ചി പോയി. ചേച്ചിയെ മാടൻ കൊണ്ടുപോയി. തിങ്കളാഴ്ച്ചപൂജയ്ക്ക് അമ്മയും ഞാനും ചേച്ചിയും അപ്ഫനും നടയടയ്ക്കുന്നതിനുമുന്പേ തിരക്കിട്ടു നടന്നതാണ്. എന്തുപെട്ടെന്നാണ് ആ ക്രൂരൻ പ്രത്യക്ഷപ്പെട്ടത്. ക്ഷേത്രനടയിൽ കടക്കാൻ അവന് എങ്ങനെ ധൈര്യം വന്നു? പുലപ്പേടിപോലും. ഓരോ ദുരാചാരങ്ങള്. ചുമ്മാതല്ല നാടുമുടിയുന്നത്. ആ മുഠാളൻ അലറിവിളിച്ചാൽ എങ്ങനെ തിരിഞ്ഞുനോക്കാതിരിക്കും? ചേച്ചി നോക്കി, പക്ഷേ നോട്ടംകൊണ്ടെന്നും ഭ്രഷ്ടുവരില്ല. ചേച്ചിയെ അവൻ കല്ലെടുത്തെറിഞ്ഞു. അതും ഒരു വലിയ ഉരുളങ്കല്ല്. അതു കൊണ്ടോൾ പുലച്ചിയായി. ഇനിയെനിക്കു ചേച്ചിയില്ല. ഇന്നുമാറി നാളെ തൊഴാൻ പോയെങ്കിൽ - നാളെ പുലപ്പേടിയില്ല. ചേച്ചി പോയി. അവളെ ആ കാട്ടാളൻ - എന്റെ ദേവ്യേ, അവളെ അവൻ..

*ചാത്തൻ*: ചാത്തമ്പ്രത്യക്ഷപ്പെട്ടതല്ല തമ്പ്രാ, കാടും പടലും ചവിട്ടിത്തള്ളിയാ അടിയൻ രാവു വെളുക്കും മുന്നേ മരത്തിന്റെ പൊക്കത്തിൽക്കയറി ഇരുന്നത്. തമ്പ്രാട്ടിക്കുട്ടികള് തൊഴാൻ വരുമെന്ന് അട്യനറിയാരുന്ന്. എമ്പ്രാ, കാത്തിരുന്ന് ചാത്തന്റെ കണ്ണുകഴച്ച്. കുറെ തമ്പ്രാന്മാരും തമ്പ്രാട്ടികളും കീഴേ പോയി. ചാത്തനനങ്ങീല്ല. അമ്പലത്തിനു അകത്തുവരെ മരത്തിന്റെ പൊക്കത്തിലിരുന്ന് ചാത്തനു കാണാരുന്ന്‌. ഏമാന്മാര് അമ്പലത്തിനകത്ത് ചുറ്റി നടക്കണ്. ചാത്തൻ കണ്ടെന്നറിഞ്ഞെങ്കി അവര് ചാത്തനെ കൊന്നേനെ. കാണാനൊന്നൂല്ല തമ്പ്രാ. എന്നാലും തൈവം ഒണ്ട് തമ്പ്രാ. അതല്ലേ മാളുക്കുട്ടിയെ ചാത്തനുതന്നെ കിട്ടിയത്. മാളൂട്ടി മരം കടന്നതും ചാത്തൻ ചാടി നിലത്തുവീണ് തമ്പ്രാ. മാളു പറയുന്നത് ആരെയോ കൊന്നപോലാ ചാത്തങ്കൂവിയതെന്നാ തമ്പ്രാ. അത്രയ്ക്കു മദപ്പാ‍ടായിരുന്നമ്പ്രാ എനിക്ക്. ചാത്തനൊരു ആണായ പോലെ തോന്നീമ്പ്രാ അപ്പൊഴെനിക്ക്. അതുവരെ ചാത്തങ്കാളയാരുന്നമ്പ്രാ. തമ്പ്രാന്റെ പാടത്തെക്കാള. തമ്പ്രാന്റെ തെങ്ങിലെ കൊരങ്ങൻ. തമ്പ്രാന്റെ മുറ്റത്തെ പട്ടിയാരുന്നമ്പ്രാ, പക്ഷേങ്കില് വെട്ടത്തു വരാമ്പാടില്ലാരുന്ന്. അട്യൻ കൂവീപ്പൊ രാമഭദ്രനും തമ്പ്രാട്ടിക്കുട്ട്യോളും അമ്പലത്തിനകത്തുള്ളോരും ഞെട്ടിപ്പോയീമ്പ്രാ. അട്യന്റെ മാളൂന്റെ മേത്താ അടിയൻ കല്ലെറിഞ്ഞേമ്പ്രാ. ചാത്തമ്പെലയന്റെ പാവം മാളു, പക്ഷേങ്കില് കല്ലുവീണ് അവളു നീലിച്ചില്ലമ്പ്രാ. പൂവീണപോലെ തോന്നീന്നാ മാളു പറേന്നേമ്പ്രാ.കല്ലെവീണേടേന്ന് ഓളു പറയുന്നില്ലേമ്പ്രാ.

*സംഭവങ്ങൾക്കു ദൃക്‌സാക്ഷിയായ ദേവി (വെളിച്ചപ്പാടിന്റെ നാവിലൂടെ)*: എന്നെത്തൊട്ടോളാ. മക്കളേ.ചാത്തൻ പെറുക്കീയിട്ട കല്ല് മാളുവമ്മയുടെ മേൽ വീണതുകണ്ടാണ് രാമഭദ്രൻ അവനെ തല്ലാൻ മുന്നോട്ടോടുകയും പെണ്ണുങ്ങൾ വലിയവായിൽ നിലവിളിക്കുകയും ചെയ്തത്. മാളുവമ്മ എന്റെ മോളാണ്, എന്നും എനിക്കു വിളക്കുവെക്കുന്നവൾ. എന്നാൽ പുരാതനമായ നമ്മുടെ ആചാരമനുസരിച്ച് അവളിനി മാളുവമ്മയല്ല. അവൾക്കിനി പേരില്ല. പുലയന്റെ കല്ലുവീണപ്പോൾ സമുദായത്തിൽ നിന്നും പുറത്തായ ആ പുലച്ചി അലറിക്കരഞ്ഞു, പക്ഷേ കുലസ്ത്രീകളെപ്പോലെ മോഹാലസ്യപ്പെട്ടു വീഴുന്നതിനു പകരം അവൾ ചാത്തനുനേർക്ക് കുതിച്ചോടുകയായിരുന്നു. അവളെ ചാത്തൻ വാരിയെടുക്കുന്നതു കണ്ടാണോ അതോ മകൾ നഷ്ടമായെന്ന തിരിച്ചറിവാണോ രാമഭദ്രനെ നിലത്തിരുത്തിക്കളഞ്ഞത് എന്നു ദേവിക്കറിയാം, പക്ഷേ പറയില്ല. രാമഭദ്രൻ ഇരുന്നുപോയ ആ നിമിഷങ്ങൾ കൊണ്ട് ഓടിയടുക്കുന്ന പുലച്ചിയെ വാരിയെടുത്ത് തന്റെ തോളിലിട്ട് ചാത്തൻ കാടും പടലും ചാടിമറഞ്ഞു. എന്നാൽ രാമഭദ്രൻ സിംഹമാണ്, അമ്മയുടെ മകനാണ്, അയാൾ വടിയും കൊണ്ട് പിറകേ കുതിച്ചതാണ്. എന്നാൽ ദുഷ്ടൻ രക്ഷപെട്ടു. ഞാൻ പുലയനെ രാമഭദ്രന്റെ ചവിട്ടടിയിൽ കൊണ്ടുവരും, കട്ടായം. ഹ്രീ‍ീ‍ീം.

*ചാത്തൻ*: മാളൂനെ ചാത്തങ്കാക്കും തമ്പ്രാ. ഒരു തമ്പ്രാനും എന്റെ കുടീല് തഴപ്പാ വിരിക്കില്ല. നേരത്തും നേരങ്കെട്ടും കുടീല് ഞരങ്ങിവരുന്ന തമ്പ്രാന്റെ കൊടല് ചാത്തനെടുക്കും. അവര് ചാത്തനെപ്പിടിക്കും, കൊല്ലും, പക്ഷേങ്കില് എന്റെ മാളൂട്ടിയെ ചാത്തങ്കാക്കും തമ്പ്രാ.

*മാളു*: മനസ്സിൽ സത്യമുണ്ടെങ്കിൽ, വിശ്വാസമുണ്ടെങ്കിൽ, തിളച്ച നെയ്യിൽ കൈ മുക്കിയാലും ഒരു രോമം പോലും കരിയില്ല. ഉരുളങ്കല്ലു വീണാലും നോവില്ല. പക്ഷേ അപരിചിതരുടെ നടുവിൽ നിന്ന് നെയ്യിൽ കൈമുക്കുന്നവളുടെ ഉള്ളു പൊള്ളിപ്പോവും. കല്ലുവീണ ചതവ് ചാത്തനു കാണണമെന്ന് - എന്റെ അകം ചതഞ്ഞത് എങ്ങനെ കാട്ടും ചാത്താ. ചാത്തനെ കാണുന്നതിനു മുൻപ് എനിക്കയാളെ അറിയില്ലായിരുന്നു. പേടിച്ച് സമനിലതെറ്റി ഓടിയത് അയാളുടെ നേർക്കായിരുന്നു. പക്ഷേ ഇന്നാണ് മാളുവമ്മയുടെ ഏറ്റവും സന്തുഷ്ട ദിവസം. അതിലേറ്റവും ആഹ്ലാദമുള്ള നാഴിക ഇപ്പൊഴാണ്, അതിലേറ്റവും ആഹ്ലാദമുള്ള നിമിഷം - ഹാ, ഹാ, ഹാ‍ാ, എന്റെ ചാത്താ, ഹാ, ഹാ‍ാ, ഇപ്പൊഴാണ്, ഇപ്പൊഴാണ്!.

*ലത (മാളുവമ്മയുടെ അനിയത്തിക്കുട്ടി)*: ചേച്ചി പോയില്ലായിരുന്നെങ്കിൽ, ആ ക്രൂരൻ കല്ലേറിഞ്ഞില്ലെങ്കിൽ, മാളുവമ്മയ്ക്ക് പുടവകൊടുക്കാനും ഒരാൾ വന്നേനെ. രാത്രി വിളക്കും കത്തിച്ച് ചെരിപ്പും കുടയും പുറത്തുവെച്ച് ഒരാൾ അറ തുറന്ന് അകത്തുവന്നേനെ. നേരം വെളുക്കുന്നതിനുമുന്നേ പോവുന്ന ഒരാൾ. ചേച്ചി ഒരിടത്തും പോവില്ലായിരുന്നു, പോണ്ടായിരുന്നു.

*ചാത്തൻ*: അരയറ്റം ചേറിൽ കുളിച്ചുനിൽക്കുമ്പോൾ, ഞാറുകുത്തുമ്പോൾ, കറ്റകെട്ടുമ്പോൾ, ഈ നെല്ലെല്ലാം എന്റേതാന്നു തോന്നും തമ്പ്രാ. ചാത്തനുകീഴിൽ സ്വർണ്ണവയൽ വിളഞ്ഞുകിടക്കുന്നു, കതിരുകൾ എന്നെ ഇക്കിളിയിടുന്നു, ചാത്തനനങ്ങുമ്പോൾ വയൽ പുളയുന്നു. ഉഴുതുമറിക്കുമ്പോൾ ഉന്മാദത്തോടെ വഴങ്ങിത്തരുന്നു. മാളു എന്റേതാ തമ്പ്രാ.

*മാളുവിനെ എടുത്ത് ചാത്തൻ ഓടിയ വഴിയിലെ മരങ്ങൾ*: കൊഴുത്ത തമ്പ്രാട്ടിയുടെ ഭാരം ചാത്തന് ഒരു ഭാരമേയല്ലായിരുന്നു. പിന്നാലെ ഓടിവരുന്ന കാലടിശബ്ദങ്ങളും അലർച്ചകളും അവന്റെ തോളിൽക്കിടന്ന് മാളുക്കുട്ടി പേടിയോടെ കേട്ടു. കരച്ചിലിന്റെ ഒച്ചപൊങ്ങിയപ്പോൾ ചാത്തൻ വായിൽ വിരൽകടത്തി അവളെ നിശബ്ദയാക്കി. കടിച്ച് അവൾ കൈമുറിച്ചിട്ടും അവൻ കൈ വായിൽ നിന്നും മാറ്റിയില്ല. പിന്നാലെ വരുന്ന ഒച്ചകൾ കുറഞ്ഞപ്പോൾ മാളുവമ്മയുടെ വിതുമ്പലും കുറഞ്ഞു, കാട്ടുചോലയുടെ അരികിൽ കിടത്തിയപ്പോൾ വിതുമ്പൽ ചിണുങ്ങലായി. ചാത്തൻ അവളെ തൊട്ടുനോക്കി. അവളുടെ നെറ്റിയിലും കവിളിലും തൊട്ടു, അവളുടെ കൈയിലും കഴുത്തിലും തൊട്ടു,

*പാമ്പ്‌*: മതി, അറയ്ക്കുന്നു. വർണ്ണന നിർത്തൂ, ഹുശ്‌ശ്.

*ലത (മാളുവമ്മയുടെ അനിയത്തിക്കുട്ടി)*: ഞാൻ കണ്ടതാണ്, ഞാനെന്റെ കണ്ണുകൊണ്ടു കണ്ടതാണ്. ദേവിയാണെ, അമ്മയാണെ, മരിച്ചുപോയ മുത്തശ്ശിയാണെ, ഞാങ്കണ്ടതാണ്. പെലയൻ എറിഞ്ഞ കല്ല് എന്റെ മാളുവേടത്തീടെ മേത്തു കൊണ്ടില്ല. വഴിയരികിലെ പുളിമരത്തിൽക്കൊണ്ട് ശബ്ദം കേട്ടു. എന്നിട്ടും മാളുവേടത്തി അലറിക്കരഞ്ഞുകൊണ്ട് ആ കറുമ്പന്റെനേർക്കോടി. ഞാങ്കണ്ടതാണ്.

*വെളിച്ചപ്പാട്:* ഹും, ദേവിയോടാ കളി? ദേവി കള്ളം പറഞ്ഞൂന്നോ. ദേവിയൊന്നു കണ്ണുതുറന്നാലുണ്ടല്ലോ. ദേവി ഒരു പൊടി വാരിയിട്ടാലുണ്ടല്ലൊ, തിണർത്തുപൊങ്ങും. ദേവിയെ അവിശ്വസിക്കുന്നോര്, ലതയമ്മയായാലും നിങ്ങളായാലും, ചെവീല് നുള്ളിക്കോ.

*പാമ്പ്*: കാടുചവിട്ടിത്തെളിച്ച് ഒരു പെണ്ണിനെ തോളിലിട്ട് ഒരാൾ ഓടിവരുന്നു. അയാൾ കിതയ്ക്കുന്നു, തിരിഞ്ഞുനോക്കുന്നു, ചെവിവട്ടം പിടിക്കുന്നു, പെണ്ണിനെ നിലത്തുകിടത്തുന്നു. പുഴയിൽ നിന്നും വെള്ളം കൊണ്ടുവന്ന് അവളെ നനയ്ക്കുന്നു. അവരിലൊരാളെ എനിക്കു കൊത്തണം. പെണ്ണിനെ കൊത്തണോ? പുരുഷനെ കൊത്തണോ? ഞാൻ ഇഴഞ്ഞുതുടങ്ങട്ടെ. ചെയ്യാനുള്ളതു ചെയ്തുതീർക്കട്ടെ.

8/12/2010

ഭീകരത എന്ന പേരിൽ ഒരശ്ലീലഫലിതം

രംഗം ഒന്ന്.

നാടകത്തിന്റെ പശ്ചാത്തലം ഒരു പൊലീസ് സ്റ്റേഷനാണ്. പുറത്ത് നീലനിറമടിച്ച ജീപ്പ്, (തെരുവുനാടകമായി അവതരിപ്പിക്കുകയാണെങ്കിൽ ജീപ്പ് വേണമെന്നില്ല; വെള്ളത്തുണിയിൽ ജീപ്പിന്റെ ചിത്രം വരച്ചുവെച്ചാൽ മതി), വൃത്തിയുള്ള ചെറിയ പൂന്തൊട്ടത്തിൽ കുറച്ച് നീലപ്പൂക്കൾ. സ്റ്റേഷനുമുന്നിൽ സന്ദർശകർക്കിരിക്കാനുള്ള ഒഴിഞ്ഞ ബെഞ്ച്, വാതിലോടു ചേർന്ന് തോക്കും പിടിച്ച് പാറാവുനിന്നുനിന്ന് കാലുകഴയ്ക്കുന്ന കോൺസ്റ്റബിൾ. അകത്തേയ്ക്കുള്ള വാതിൽ കടക്കുമ്പോൾ മുറി. ആ മുറിയുടെ ചുമരിൽ ഗാന്ധിയുടെ പല്ലില്ലാപ്പുഞ്ചിരിപ്പടം, നെഞ്ചിൽ റോസാപ്പൂ കുത്തിയ നെഹ്രുവിന്റെ ചിത്രം, വി.എസ്. അച്യുതാനന്ദന്റെ ചിത്രം എന്നിവ തൂങ്ങുന്നു. പണ്ടെന്നോ പൂശിയ സ്നോസെം പൊളിഞ്ഞുതുടങ്ങിയിട്ടുണ്ട്. നീളൻ പെൻഡുലമുള്ള പഴയ ക്ലോക്ക് - അതിന്റെ കൈകൾ പതിനൊന്നു മണി കാണിക്കുന്നു. തൂങ്ങിക്കിടക്കുന്ന വൈദ്യുതവയറിന്റെ അറ്റത്ത് അറുപതുവാട്ട് ബൾബ് മുനിഞ്ഞുകത്തുന്നു. ഏറ്റവും പ്രധാനം, മച്ചിന്റെ ഒത്ത നടുവിൽ നിന്ന്, രണ്ട് ചങ്ങല തൂങ്ങിക്കിടക്കുന്നുണ്ട്, അതിന്റെ കീഴെ രണ്ടു വളയങ്ങളിൽ ഒരു മനുഷ്യനെ ഞാത്തിയിട്ടിട്ടുണ്ട് എന്നതാണ് (തെരുവുനാടകമാക്കുകയാണെങ്കിൽ ഏതെങ്കിലും മരച്ചുവട്ടിൽ വേണം നാടകം അവതരിപ്പിക്കാൻ, രണ്ട് കയറോ ചങ്ങലയോ ഞാത്തിയിടാനും ബൾബിനുപകരം ഒരു പെട്രോമാക്സ് ഞാത്തിയിടാനും, ഗാന്ധിയുടെയും നെഹ്രുവിന്റെയും ചിത്രങ്ങൾ ഞാത്താനുമൊക്കെ മരച്ചില്ലകൾ ഉപകാരപ്പെടും) - ഏഴോ എട്ടോ വയസ്സ് പ്രായമുള്ള ഒരു കുട്ടിയാണ് ഞാന്നുനിൽക്കുന്നത്. നാടകം തുടങ്ങുന്നത് ഇവന്റെ കരച്ചിലോടെയാണ്. ഈണത്തിൽ, പതിഞ്ഞ ശബ്ദത്തിൽ, നീളത്തിലാവണം കരച്ചിൽ. നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന ഈ കുഞ്ഞിനു ചുറ്റും പോലീസുകാരന്റെ മേശ, രണ്ട് കസാരകൾ, കസാ‍രകളിൽ രണ്ട് പോലീസുകാർ, അവരുടെ മുഖത്ത് ഗൌരവം, കയ്യിൽ വടി, അരയിൽ തോക്ക്, നിലത്ത് മൂത്രം, തുടങ്ങിയവ കാണാം. പയ്യന് ഷർട്ടില്ല. അവന്റെ കാലുകൾ നിലത്ത് തൊടുന്നുണ്ട്, കൈകൾ മുകളിലേക്ക് ഞാത്തിയിരിക്കുന്നു. മുറിക്ക് അരണ്ട വെളിച്ചമാണ്. പയ്യന്റെ കരച്ചിൽ നേർത്തുനേർത്തുവരുന്നു.

ഒരു പോലീസുകാരൻ ലാത്തി തടവിക്കൊണ്ട് എഴുന്നേറ്റുനിൽക്കുന്നു.നിറയെ മുഖക്കുരു പൊട്ടിയ പാടുകളുള്ള ഇയാൾക്ക് മീശയില്ല, ചുളിവുകൾ വീണ വലിയ നെറ്റിയുണ്ട്, പൂച്ചയുടേതുപോലെ അകത്തേക്കു കുഴിഞ്ഞ കണ്ണുകളുണ്ട്.

(തെരുവുനാടകമാണെങ്കിൽ പോലീസ് വേഷങ്ങൾ വേണമെന്നില്ല, പോലീസുകാരുടെ തൊപ്പിയും രൂപഭാവങ്ങളും വരച്ചുചേർത്ത രണ്ട് മുഖം‌മൂടികൾ മതിയാവും.)

ഒന്നാം പോലീസുകാരൻ, ഉറക്കെ: “നീ എവിടെയാഡാ ബോംബുവെക്കാൻ പോയത്?“

വരാന്തയിൽ കാവൽ നിന്ന പോലീസുകാരൻ (അയാൾ തന്നെയാണ് അവതാരകനും): “ഈ ചോദ്യത്തിൽ നിന്നും നമുക്ക് വളരെക്കാര്യങ്ങൾ മനസിലാക്കാം. പയ്യനെ (തീവ്രവാദിയെ) അറസ്റ്റ് ചെയ്തത് തീവ്രവാദക്കുറ്റത്തിനാണ്. ഒരുപാടുപേരെ കൊല്ലാൻ പദ്ധതിയിട്ട രാജ്യദ്രോഹിയാണ് ഈ തീവ്രവാദി. ഒന്നും അറിഞ്ഞുകൂടാ എന്ന് അഭിനയിക്കുന്നതാണ്, തീർച്ചയായും തീവ്രവാദിയാണ്. നിങ്ങൾ ഇതുവരെ മനസിലാക്കിയില്ലെങ്കിൽ അവൻ മുസ്ലീം ആണ് എന്നും മനസിലാക്കണം. അവനു വിദേശത്തു പരിശീലനം ലഭിച്ചിട്ടുണ്ട്, ഇംഗ്ലീഷ് തുടങ്ങിയ വിദേശഭാഷകൾ അറിയാം, അവനെ കണ്ടാൽ ഏഴോ എട്ടോ പ്രായം തോന്നിക്കുമെങ്കിലും യഥാർത്ഥ പ്രായം ഇരുപത്തേഴിനും മുപ്പത്തഞ്ചിനും ഇടയ്ക്കാണ്‌, ഒരുപക്ഷേ കൂടുതലും ആവാം. ഇങ്ങനെ വളരെക്കാര്യങ്ങൾ ഒരു ചോദ്യത്തിൽ നിന്നും തന്നെ നമുക്ക് മനസിലാക്കാം“.

(ഈ സംഭാഷണത്തോടൊപ്പം ചെണ്ട താളത്തിൽ മുഴക്കണം).

അവതാരകൻ പറഞ്ഞുനിർത്തുമ്പോൾ പോലീസുകാരൻ ലാത്തികൊണ്ട് പയ്യന്റെ കാലിൽ ഒന്നടിച്ചു, (അടിയുടെ ശബ്ദം കൂട്ടാൻ ചെണ്ട ആഞ്ഞടിക്കുക). അവൻ പെട്ടെന്നു ഞെട്ടി, കരച്ചിലിന്റെ ശബ്ദം കൂടി, പുറത്തേക്കു നോക്കി മറ്റെന്തോ ആലോചിച്ചുകൊണ്ടിരുന്ന രണ്ടാം പോലീസുകാരനും ഞെട്ടി. എന്നിട്ട് അയാൾ എഴുന്നേറ്റ് അവന്റെ ചുമലിൽ പതുക്കെ തലോടി. “മോൻ പറ, എല്ലാം പറഞ്ഞാൽ അങ്കിൾ മോനെ വീട്ടിൽക്കൊണ്ടാക്കാം”.

“അങ്കിൾ...”

അയാൾ വീണ്ടും തടവുന്നു. (അല്പം മൌനം), മൌനത്തിനൊടുവിൽ അവൻ പതുക്കെപ്പറഞ്ഞു - “ഞാൻ ബോംബ് എടുത്തില്ല”
ഒന്നാമൻ: കള്ളം - നീ ബസ്സിൽ ബോംബുവെക്കാൻ പോവുന്നു എന്നു പറഞ്ഞത് കേട്ട സാക്ഷികളുണ്ട്.
കുട്ടി: ഞാൻ ബോംബെന്നല്ല പറഞ്ഞെ.
ഒന്നാമൻ: അല്ലേ?
കുട്ടി: ബസ്സിലിരുന്ന് എന്റെ ബം നൊന്തു എന്നാ പറഞ്ഞെ.
ഒന്നാം പോലീസുകാരൻ പയ്യന്റെ മുഖത്ത് അടിക്കുന്നു, (അടികൊള്ളുന്നതിനോടൊപ്പം ഉച്ചത്തിൽ ചെണ്ട മുഴങ്ങുന്നു).
ഒന്നാമൻ: ഇന്നലെ നീ എവിടെയായിരുന്നു?
കുട്ടി: സ്കൂളിൽ...
ഒന്നാമൻ: കള്ളം. നീ ഇന്നലെ ബോംബ് എടുക്കാൻ പോയിരുന്നു.
കുട്ടി: ഇല്ല, ടീച്ചർ കണ്ടല്ലോ.. എന്റെ ഹോം വർക്ക് നോക്കിയല്ലോ.. ഞാൻ ഫ്രണ്ട്സുമായി കളിച്ചല്ലോ, വിശാഖ് എന്റെ അടുത്താ ക്ലാസിൽ ഇരിക്കുന്നെ.
ഒന്നാമൻ: ഇല്ല, നീ ഇന്നലെ സ്കൂളിൽ പോയിട്ടില്ല.
രണ്ടാമൻ: അറ്റൻഡൻസ് രെജിസ്റ്റർ നോക്കിയോ?
ഒന്നാമൻ: അതിന്റെ കാര്യമില്ല. മറ്റ് തെളിവുകൾ കൊണ്ടു കാര്യമില്ല. ഇവൻ സ്കൂളിൽ പോയിട്ടില്ല; സ്കൂളിൽ പോവാതെ ബോംബ് നിർമ്മാണമാണ് ഇവന്റെ പണി.
രണ്ടാമൻ: അതെങ്ങനെ ശരിയാവും? സ്കൂളിൽ പോയതിന് ഇവന്റെ ടീച്ചർമാരും കൂടെപ്പഠിക്കുന്ന കുട്ടികളും സ്കൂൾ ബസ്സിന്റെ ഡ്രൈവറും സാക്ഷികളല്ലേ?
ഒന്നാമൻ: അതിൽ കാര്യമില്ല. ഒരു തെളിവിലും കാര്യമില്ല. ഇവൻ ബോംബ് വിദഗ്ധനാണ്, കട്ടായം.
രണ്ടാമൻ: ഇവന്റെ വീട്ടുകാർ സാക്ഷിയല്ലേ?
ഒന്നാമൻ: കൊള്ളാം, തീവ്രവാദിക്കും സാക്ഷിയോ. ഇവൻ ബസ്സിലിരുന്ന് ബോംബ് എന്നു പറഞ്ഞതിന് സാക്ഷിമൊഴിയുണ്ട്, അത്രയും മതി അകത്താക്കാൻ.
രണ്ടാമൻ: ഇനി എന്തു ചെയ്യണം? കോടതിയിൽ ഹാജരാക്കണോ?
ഒന്നാമൻ: അതിനെന്താ, വഴിയേ ഹാജരാക്കാം. ജാമ്യവും കോമ്യവുമൊന്നുമില്ല. ഭീകരവാദക്കുറ്റമാണ്. ബസ്സിൽ ഇവന്റെ അടുത്തിരുന്ന കുട്ടി തെളിവു പറഞ്ഞോളും.
രണ്ടാമൻ: ആ പെൺകുട്ടി ബം എന്നാണു കേട്ടത് - അവൾ മാറ്റിപ്പറഞ്ഞിട്ടുണ്ട്
ഒന്നാമൻ: സാരമില്ല, അവൾ ബം എന്നു തന്നെ പറഞ്ഞാൽ മതി, കോടതി ബോംബ് എന്നു കേട്ടുകൊള്ളും.
രണ്ടാമൻ: ഇവനെ അറസ്റ്റ് ചെയ്യാൻ പറ്റുമോ? ബാലനാണ്. ജുവനൈൽ കോടതിയിൽ കാണിക്കണ്ടേ?
ഒന്നാമൻ: ഇവൻ കുട്ടിയൊന്നുമല്ല. കണ്ടാൽ തോന്നുന്നതാണ് കുട്ടിയാണെന്ന്. ഇവന്റെ പ്രായം ഡി.എൻ.എ ടെസ്റ്റ് ചെയ്യണം.
രണ്ടാമൻ: ജനന സർട്ടിഫിക്കറ്റ് നോക്കിയാൽ‌പ്പോരേ?
ഒന്നാമൻ: പോരാ, ഒക്കെക്കളവാണ്. കൊടും ഭീകരനാണ്.
രണ്ടാമൻ: ഡി.എൻ.എ. ടെസ്റ്റൊക്കെ നമ്മളിനി എവിടെച്ചെയ്യാനാണ്?
ഒന്നാമൻ: എന്താ ഇത്ര ധൃതി? അതിനൊക്കെ ഇനിയും എത്രയോ സമയമുണ്ട്. തൽക്കാലം ഇവനെ അതീവസുരക്ഷാജയിലിലേക്കു മാറ്റണം. എന്തായാലും ജാമ്യം കിട്ടില്ല, രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് ഡി.ൻ.ഏ റ്റെസ്റ്റു ചെയ്യാം. പത്തുപതിനഞ്ചു വർഷം കിടക്കട്ടഡോ അകത്ത്. രാജ്യത്തിന് അത്രയും അപകടമൊഴിഞ്ഞില്ലേ.
(കുട്ടി ഉറക്കെക്കരയുന്നു, നീണ്ടുനിൽക്കുന്ന ഒരു കരച്ചിൽ)
ഒന്നാമൻ: നാശം. ഞാനൊന്നു പുറത്തുപോയിട്ടു വരാം. അവൾക്കു ബിരിയാണി പാഴ്സൽ മേടിക്കണം.

(ഇപ്പോൾ സ്റ്റേഷനിൽ കുട്ടിയും ഒന്നാം പോലീസുകാരനും മാത്രം).
കുട്ടി: അങ്കിൾ, എന്റെ കൈ വേദനിക്കുന്നു.
രണ്ടാമൻ: സാരമില്ല, കുറച്ചുനേരം കഴിയട്ടെ, മറ്റേ അങ്കിൾ വന്ന് അഴിച്ചുവിടും. മോൻ ഉറങ്ങിക്കോ
കുട്ടി: അങ്കിൾ, കെട്ടഴിക്കാതെ ഞാൻ എങ്ങനെ ഉറങ്ങും?
രണ്ടാമൻ: കെട്ടഴിച്ചുകൂടാ. നിന്ന് ഉറങ്ങിയാൽ മതി. അങ്കിൾ പുറത്ത് തലോടിത്തരട്ടെ?
കുട്ടി: വേണ്ട,
രണ്ടാമൻ: ഒരു കഥ പറഞ്ഞുതരട്ടെ?
കുട്ടി: ഉം ഉം..

(ഇനിമുതൽ ഒരു ഉപകഥയാണ്. ആട്ടിങ്കുട്ടിയുടെയും ചെന്നായയുടെയും കഥ. ഈ കഥ അവതരിപ്പിക്കാൻ രണ്ടു മാർഗ്ഗങ്ങളുണ്ട്. ഒന്ന്‌: പോലീസുകാരൻ കഥ കുട്ടിക്കു പറഞ്ഞുകൊടുക്കുക. രണ്ട്: ഉപകഥ അഭിനയിക്കുക. ഇതിന് രണ്ട് നടന്മാരാണു വേണ്ടത്. തെരുവുനാടകമാക്കുകയാണെങ്കിൽ ഇതേ പോലീസുകാരനും മുറ്റത്ത് നിൽക്കുന്ന പാറാവുകാരനും ഒരു ചെന്നായയുടെയും ആടിന്റെയും മുഖം‌മൂടികൾ അണിഞ്ഞാൽ മതിയാവും. അഭിനയിക്കുന്നതാണ് കൂടുതൽ ഇഫക്ടീവ് എങ്കിലും ഇത് അവതരിപ്പിക്കുന്നവരുടെ സ്വാതന്ത്ര്യത്തിനു വിടുന്നു).

രണ്ടാമൻ: ഒരിടത്തൊരിടത്ത് ഒരു ആട്ടിങ്കുട്ടിയുണ്ടായിരുന്നു
ഉം, ഉം.
ആ ആട്ടിങ്കുട്ടി ഒരു ദിവസം കുളത്തിൽ വെള്ളം കുടിക്കാൻ പോയി.
ഉം..
അപ്പോൾ അതിലേ വിശന്നുവലഞ്ഞ ഒരു ചെന്നായ വന്നു. ആട്ടിങ്കുട്ടിയെക്കണ്ട് ചെന്നായ ചോദിച്ചു, ആരാഡാ എന്റെ കുളത്തിലെ വെള്ളം കലക്കിയത്?
കുട്ടി: അയ്യോ
ആട്ടിങ്കുട്ടി പറഞ്ഞു, ഞാനല്ല, ഞാൻ ഇത്ര ദൂരെനിന്ന് ഇത്തിരി വെള്ളം കുടിച്ചതേയുള്ളൂ.
കള്ളം പറയുന്നോ? കഴിഞ്ഞ വർഷം, ആഗസ്റ്റ് 20-ആം തിയ്യതി, 12 മണിക്ക്, നീ എന്നെപ്പറ്റി പൊളി പറഞ്ഞില്ലേ?
ആട്ടിങ്കുട്ടി പറഞ്ഞു, അയ്യോ ഇല്ല, അപ്പോ ഞാൻ ജനിച്ചിട്ടുപോലുമില്ല.
ചെന്നായ പറഞ്ഞു: ആ‍ഹാ, എന്നാ നിന്റെ ചേട്ടനായിരിക്കും
ആട്ടിങ്കുട്ടി പറഞ്ഞു: അയ്യോ അല്ല, എനിക്കു ചേട്ടനില്ല.
അപ്പോൾ ചെന്നായ പറഞ്ഞു: എന്നാ നിന്റെ വാപ്പയായിരിക്കും
ആട്ടിങ്കുട്ടി പറഞ്ഞു: എനിക്കു വാപ്പയില്ല, ഉമ്മയില്ല, ആരുമില്ല.
അപ്പോൾ ചെന്നായ പറഞ്ഞു: എന്നാ നിനക്കറിയാവുന്ന ആരെങ്കിലുമായിരിക്കും. അല്ലെങ്കിൽ അവർക്കറിയാവുന്ന ആരെങ്കിലുമായിരിക്കും. ആരായാലും മതി, ആരായാലും മതി
പയ്യൻ: അയ്യോ
അങ്ങനെ ചെന്നായ ആട്ടിങ്കുട്ടിയെ പിടിച്ചുതിന്നു. ആട്ടിറച്ചിയുടെ രുചി മോന് അറിയാമോ?
ഉം ഉം..
മോൻ തന്നെ പറ. ആടുകൾ കുളം കലക്കിയിട്ടില്ലെന്ന് എങ്ങനെ പറയാൻ പറ്റും?
ഉം ഉം..

കതകുതുറന്ന് ഒന്നാം പോലീസ് കടന്നുവരുന്നു. ഇരുവരെയും നോക്കി ചിരിക്കുന്നു. കഥ തെറ്റിപ്പോയല്ലോ. ഞാൻ പറഞ്ഞുതരാം കഥ.
രണ്ടാമൻ: എങ്ങനെ?
ഒന്നാമൻ: ഒരിടത്തൊരിടത്ത് ഒരു ആട്ടിങ്കുട്ടിയുണ്ടായിരുന്നു
(വീണ്ടും: ഈ ഉപകഥയും രണ്ട് നടന്മാരോ, പോലീസുകാർ തന്നെ ചെന്നായയുടെയും ആട്ടിങ്കുട്ടിയുടെയും മുഖംമൂടിവെച്ച് അഭിനയിക്കുന്നതോ ആവും മിഴിവേകുന്നത്).
കുട്ടി: ഉം..
അപ്പോൾ അതിലേ വിശന്നുവലഞ്ഞ ഒരു ചെന്നായ വന്നു. ആട്ടിങ്കുട്ടിയെക്കണ്ട് ചെന്നായ ചോദിച്ചു, ആരാഡാ എന്റെ കുളത്തിലെ വെള്ളം കലക്കിയത്?
കുട്ടി: അയ്യോ
ആട്ടിങ്കുട്ടി പറഞ്ഞു, ഞാനല്ല. (ഇത് പറയുമ്പോൾ ആട്ടിങ്കുട്ടിയുടെ സ്വരം കടുത്തിട്ടാണ്).
കള്ളം പറയുന്നോ? കഴിഞ്ഞ വർഷം, ആഗസ്റ്റ് 20-ആം തിയ്യതി, 12 മണിക്ക്, നീ എന്നെപ്പറ്റി പൊളി പറഞ്ഞില്ലേ?
ആട്ടിങ്കുട്ടി: ഇല്ല, ഞാനപ്പോൾ ജനിച്ചിട്ടില്ല.
ചെന്നായ: ആ‍ഹാ, എന്നാ നിന്റെ ചേട്ടനായിരിക്കും
ആട്ടിങ്കുട്ടി: എന്റെ ചേട്ടൻ മരിച്ചുപോയി.
ചെന്നായ: എന്നാ നിന്റെ വാപ്പയായിരിക്കും
ആട്ടിങ്കുട്ടി: എന്റെ വാപ്പ മരിച്ചുപോയി, ഉമ്മ മരിച്ചുപോയി. ഇത്രയും പറഞ്ഞ് കൈകൾ അരയിൽ എടുത്തുകുത്തിക്കൊണ്ട് ആട്ടിങ്കുട്ടി ചെന്നായയുടെ കണ്ണുകളിലേക്ക് തുറിച്ചുനോക്കി.
അപ്പോൾ ചെന്നായ പറഞ്ഞു: എന്നാ നിനക്കറിയാവുന്ന ആരെങ്കിലുമായിരിക്കും. ഓർത്തുനോക്കൂ. നിന്റെ വാപ്പയും ഉമ്മയും ചേട്ടനും എങ്ങനെയാണ് മരിച്ചത്?
“അവരെ ഒരു ചെന്നായ കടിച്ചുകൊന്നു“ എന്നു പറഞ്ഞതും ആട്ടിങ്കുട്ടി പൊട്ടിത്തെറിച്ചു. ചെന്നായയും കുളവും ആട്ടിങ്കുട്ടിയും വലിയശബ്ദത്തോടെ ചിതറിപ്പോയി.

കുറിപ്പ്: നാടകത്തിൽ, എത്ര ചിലവേറിയ അവതരണമാണെങ്കിലും, പൊട്ടിത്തെറി കാണിക്കുന്നതിനു പരിമിതികളുണ്ട്. പുകയും മറ്റും കാണിക്കാം. ഒരു പടക്കവും പൊട്ടിക്കാം. തെരുവുനാടകത്തിൽ, ആട്ടിങ്കുട്ടിയായി അഭിനയിക്കുന്നയാൾ ചെന്നായയായി അഭിനയിക്കുന്നയാളുടെ മേൽ ചാടിവീഴണം, രണ്ടുപേരും നിലത്തുവീണ് മരിച്ചതുപോലെ കിടക്കണം, പടക്കവും പൊട്ടിക്കണം. എന്നാൽ ഇതിൽ പ്രധാന പ്രശ്നം, നാടകത്തിനുവേണ്ടി പടക്കം കരുതുമ്പോൾ, നമ്മുടെ പോലീസ്, അത് ഒരു ബോംബ് ആണെന്നു വരുത്തിത്തീർക്കാനും നാടകം അവതരിപ്പിക്കുന്ന നിങ്ങളെ ഒരു തീവ്രവാദിയാക്കി ചിത്രീകരിക്കാനും സാദ്ധ്യതയുണ്ട് എന്നതാണ്. നാടകം അഭിനയിക്കാൻ ഇറങ്ങുന്നവർ ജയിലിലാവുന്നത് കഥാകൃത്തായ എനിക്കും വിഷമമാണ് - പടക്കം പൊട്ടിക്കുന്നതിനു പകരം രംഗത്തുള്ളവർ എല്ലാവരും ഒരേ സമയം ‘ട്ടൊ’ എന്നു പറഞ്ഞാൽ മതിയാവും.

ഒന്നാമൻ: മോന് കഥ മനസിലായോ?
(കുട്ടി പകച്ചുനോക്കുന്നു, ചുമരിലെ ക്ലോക്കിൽ മണിയടിക്കുന്നു).

രണ്ടാമൻ: പാവം, അവനെ എത്ര നേരമാണ് കെട്ടിയിട്ടിരിക്കുന്നത്, അഴിച്ചുവിടൂ
ഒന്നാമൻ: ഈ ഭീകരനെയോ? ഹ. മണ്ടത്തരം പറയാതെ.
രണ്ടാമൻ: ഞാൻ അഴിച്ചുവിടാൻ പോവുകയാണ്, എനിക്കും ഒരു മോനുണ്ട്
ഒന്നാമൻ: രാജ്യസുരക്ഷയ്ക്കെതിരായാണു നിങ്ങൾ പ്രവർത്തിക്കുന്നത്, അഴിക്കരുത്.
രണ്ടാമൻ: ഇല്ല, അഴിക്കും.
(കെട്ടഴിക്കാൻ പോവുന്ന രണ്ടാമനും ഒന്നാമനുമായി പിടിവലി നടക്കുന്നു, (പിടിവലി നടക്കുന്നത് ഒരു നൃത്തത്തിന്റെ ശൈലിയിലാണെങ്കിൽ നല്ലതായിരിക്കും, കഥകളിയിലെ ഭീമ-കീചകയുദ്ധം പോലെ), അലറുന്നു (കഥകളിയിലെ വായ്ത്താരിമോഡൽ), ചെണ്ട മുഴങ്ങുന്നു. ഇതിനിടെ ഒന്നാമന്റെ കൈ പയ്യന്റെ മുഖത്തു തട്ടുന്നു, അവൻ ഊക്കോടെ കയ്യിൽ കടിക്കുന്നു)

പോലീസുകാരൻ കൈ കുടയുന്നു. ഹൌ.. ഞാൻ പറഞ്ഞില്ലേ, ഇവൻ ഭീകരനാണെന്ന് - വധശ്രമം. നിങ്ങളാണ് ഇതിനുത്തരവാദി.
രണ്ടാമൻ തല കുനിക്കുന്നു.
ഒന്നാമൻ: ഇനി എന്താണു വേണ്ടതെന്നറിയാമോ?
രണ്ടാമൻ:(തലയുയർത്താതെതന്നെ) അറിയാം.
ഒന്നാമൻ: അറിയാമെങ്കിൽ പറയൂ, ഭീകരനെ തുറന്നുവിടാൻ പോയ മിടുക്കനല്ലേ. നിങ്ങളുടെ വായിൽ നിന്നും തന്നെ കേൾക്കട്ടെ
രണ്ടാമൻ: പോലീസിനെ ആക്രമിച്ചു മുറിവേൽ‌പ്പിച്ച ഭീകരൻ പോലീസുകാരുടെ വെടിയേറ്റു മരിച്ചു; എൻ‌കൌണ്ടർ കില്ലിങ്ങ്.
ഒന്നാമൻ: മിടുക്കൻ. ഭീകരനെ വെടിവെപ്പിൽ ആരു കൊല്ലും? നീയോ ഞാനോ?
(ഇപ്പോൾ കുട്ടിയുടെ കരച്ചിൽ ഉച്ചത്തിലാവുന്നു. എനിക്കു വീട്ടിൽ പോണം എന്ന് അവൻ നീട്ടിവിളിക്കുന്നു).
രണ്ടാമൻ: ഞാൻ, ഞാൻ.
ഒന്നാമൻ: മെഡലുകൾ വേണം അല്ലേ. വീരശൃംഘല.
രണ്ടാമൻ വെളുത്ത ഒരു ചിരി ചിരിക്കുന്നു.
ഒന്നാമൻ: ഒരു പ്രൊമോഷനും കൂടെ ആയാലോ? വാർത്താചാനലുകൾക്കൊക്കെ അഭിമുഖം കൊടുക്കണ്ടേ? നീ ഏതെങ്കിലും ബ്യൂട്ടിപാർലറിൽ കേറി സുന്ദരനാവണം. അതൊക്കെപ്പോട്ടെ. ഇവൻ ഭീകരനാണെന്നതിന് തെളിവുകളെവിടെ?
രണ്ടാമൻ: തെളിവുകൾ വരും.
ഒന്നാമൻ: നമ്മൾ വരുത്തും, പിന്നല്ലാതെ. (ഒരു വെടലച്ചിരി ചിരിക്കുന്നു)
രണ്ടാമൻ, ആശങ്കയോടെ: പത്രങ്ങൾ പരാതി പറയില്ലേ, ഭീകരൻ ജുവനൈൽ ആണെന്ന്.
ഒന്നാമൻ (ചിരിച്ചുകൊണ്ട്): പത്രങ്ങളോ, കൊടുംഭീകരനെ ന്യായീകരിക്കാനോ? കൊള്ളാം.

(നാടകത്തിൽ ഇവിടെ ബ്രേക്ക് എടുക്കാം. തിരശ്ശീലയിടാം. തെരുവുനാടകക്കാർക്ക് വെള്ളമോ മറ്റോ കുടിക്കാനും ഈ ബ്രേക്ക് ഉപയോഗപ്പെടും).

രംഗം രണ്ട്: ഇതേ പോലീസ് സ്റ്റേഷന്റെ അകം. ചുമരിൽ ഗാന്ധി, നെഹ്രു, അച്യുതാനന്ദൻ തുടങ്ങിയവരുടെ ചിത്രം. കുട്ടിയുടെ കെട്ടഴിച്ചിരിക്കുന്നു. അവന്റെ തലയിൽക്കൂടി ഒരു ചാക്കിട്ടു മൂടിയിട്ടുണ്ട്. ചാക്ക് വളരെ വലുതാണ്, അവന് ഒട്ടും പാകമാവുന്നില്ല. അവൻ തലകുടയുമ്പോൾ അത് ഊരിപ്പോവുന്നു. കണ്ടാൽത്തന്നെ വിലകുറഞ്ഞ കളിത്തോക്കാണെന്നു തോന്നിക്കുന്ന ഒരു തോക്ക് അവന്റെ കയ്യിൽ പിടിപ്പിച്ചിട്ടുണ്ട്.

ഒന്നാമൻ: പുറത്തേക്കിറങ്ങി ഓടെടാ.
കുട്ടി: എനിക്കു ചാവണ്ടാ
ഒന്നാമൻ: മോൻ വീടുവരെ ഓടുന്നോ? അച്ചനേം അമ്മയേം കാണണ്ടേ?
കുട്ടി: വേണ്ടാ, എന്നെക്കൊല്ലല്ലേ.
രണ്ടാമൻ: മോനേ, അങ്കിൾ വൺ, ടൂ, ത്രീ എന്നു പറയുമ്പൊ മോൻ ഓടണം. ഓടിപ്പോയി ഒളിച്ചിരിക്കണം. നമുക്കു സാറ്റ് കളിക്കണ്ടേ?
കുട്ടി: വേണ്ടാ, എനിക്കു വീട്ടിൽ പോയാ മതി.
ഒന്നാമൻ: ഒന്ന്, രണ്ട്, ഓടിക്കോ.ഛി, ഓടെടാ. (അയാൾ തോക്കുചൂണ്ടുന്നു).

(ചെണ്ട പതുക്കെ കൊട്ടിത്തുടങ്ങുന്നു. കുട്ടി വേദിക്കു ചുറ്റും ഓടുന്നു, ഓരോ ഇടത്തായി ഒളിച്ചിരിക്കാൻ നോക്കുന്നു, കൈകൊണ്ടു മുഖം മറയ്ക്കുന്നു, കുന്തിച്ചിരിക്കുന്നു. പോലീസുകാരൻ, നീളമുള്ള തോക്കിനു മുകളിൽ പിടിപ്പിച്ചിരിക്കുന്ന ലെൻസിലൂടെ നോക്കിക്കൊണ്ട്, കണ്ടേ, കണ്ടേ എന്നു വിളിക്കുന്നു, കുട്ടി വീണ്ടും ഓടുന്നു, കുന്തിച്ചിരിക്കുന്നു, ചെണ്ടയുടെ പെരുക്കൽ കൂടിവരുന്നു, പോലീസുകാരൻ അടുത്തെത്തി തോക്കുചൂണ്ടുന്നു, കുട്ടി ചൂളുന്നു, കൈകൾ കൊണ്ട് തല മൂടുന്നു. തോക്കിൻ കുഴൽ അവന്റെ നെറ്റിയിൽ തട്ടുന്നു, ചെണ്ട ഉച്ചത്തിലാവുന്നു)

രണ്ടാമൻ തോക്കിന്റെ കുഴൽ പിടിച്ചുമാറ്റിക്കൊണ്ട്: നിൽക്കു, ഇവന്റെ വിവരങ്ങൾ കുറിച്ചെടുക്കണം. നാളെ പത്രത്തിൽ കൊടുക്കാനുള്ളതാണ്. മോനേ, മോനെത്ര വയസ്സായി?
കുട്ടി: എന്നെ കൊല്ലല്ലേ
രണ്ടാമൻ: ഛി, എത്ര വയസ്സായെഡാ?
കുട്ടി: എട്ട്
രണ്ടാമൻ: മിടുക്കൻ, ഇരുപത്തെട്ടെന്നെഴുതിക്കോ. മോന്റെ പേരെന്താ?
കുട്ടി: എനിക്കു ചാവണ്ടാ
ഒന്നാമൻ: ഛി, റാസ്കൽ, നിന്റെ പേരെന്താന്ന്‌
കുട്ടി: ബാൽ താക്കറെ
ഒന്നാമനും രണ്ടാമനും ഒന്നിച്ച്, ആശ്ചര്യത്തോടെ: എന്ത്?
കുട്ടി: ബാലാസാഹിബ് താക്കറെ.
പോലീസുകാർ ഇരുവരും അവന്റെ കാൽക്കൽ വീഴുന്നു. സാർ, വീട്ടിലേക്ക് ഞങ്ങൾ കൊണ്ടാക്കാം. ഞങ്ങളെ വെറുതേ വിടണം, ഞങ്ങളോടു ക്ഷമിക്കണം.
കുട്ടി, അമ്പരപ്പോടെ: എനിക്കു വീട്ടീപ്പോണം..
പോലീസുകാർ: കേസൊന്നുമില്ല, സാർ, ടാക്സി വിളിക്കട്ടേ? ദൈവത്തെയോർത്ത് സാറിതാരോടും പറയരുത്. എടോ കുട്ടൻപിള്ളേ, സാറിനു ചായയോ ജ്യൂസോ എന്താന്നുവെച്ചാൽ വാങ്ങിച്ചോണ്ടുവാ. സാറിനെ ഞങ്ങൾ വീട്ടിൽക്കൊണ്ടാക്കാം.
കുട്ടി: എന്റെ ഡാഡിയും മമ്മിയും വരും.. അവരു വന്ന് എന്നെ കൊണ്ടുപൊയ്ക്കോളും. ഡാഡി നിങ്ങൾക്ക് നല്ല അടി തരും.
പോലീസുകാർ വീണ്ടും കാൽക്കൽ വീഴുന്നു, “ഞങ്ങളെ ഡാഡിയെക്കൊണ്ടു തല്ലിക്കല്ലേ”. പോലീസുകാർ കരയുന്നു, മാപ്പുപറയുന്നു. രണ്ടുപേരും ചേർന്ന് അവനെ തോളിലിരുത്തി ഹൊയ് ഹൊയ് എന്നുവിളിച്ച് രംഗത്തുനിന്നും മറയുന്നു.

--ശുഭം--

1/16/2010

ഫാ. മഥേയൂസിന്റെ ജീവിതത്തിലെ രണ്ട് അത്ഭുതങ്ങള്‍


ചിത്രം: പരിശുദ്ധഹൃദയത്തിന്റെ കൊലപാതകം, സ്പെയിന്‍. (വിക്കിപീഡിയയില്‍ നിന്ന്)


സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത് ജനറല്‍ ഫ്രാങ്കോയുടെ (തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ എനിക്ക് ജനറല്‍ ഫ്രാങ്കോയോട് ഒരു തരത്തിലും മതിപ്പില്ല എന്നു പറഞ്ഞുകൊള്ളട്ടെ) സൈന്യം ഒരു ഭാഗത്തും ഇടതുപക്ഷത്തെ വിവിധ പാര്‍ട്ടികള്‍ എതിര്‍പക്ഷത്തുമായിരുന്നപ്പോള്‍ കത്തോലിക്കാ സഭ ഫ്രാങ്കോയുടെ പക്ഷത്തായിരുന്നു. നിരീശ്വരവാദികളായ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പള്ളിയെ എതിര്‍ത്തു, ചുവന്ന ഭീകരത എന്ന് അറിയപ്പെട്ട ആ കാലഘട്ടത്തില്‍ 6832 കത്തോലിക്കാ പുരോഹിതന്മാരെ വിവിധ കമ്യൂണിസ്റ്റ് സംഘടനകള്‍ കശാപ്പുചെയ്തു, നിരവധി പള്ളികളും സെമിനാരികളും തീയിട്ടു (ഇതൊക്കെ ന്യായമായും ഒരു കത്തോലിക്കാ മത വിശ്വാസിയായ എനിക്ക് ദഹിക്കാവുന്നതിനപ്പുറമാണെങ്കിലും കമ്യൂണിസ്റ്റുകാരെ ചീത്തപറയുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. കമ്യൂണിസ്റ്റുകാര്‍ ഈ ലേഖനത്തിന്റെ പശ്ചാത്തലം മാത്രമാണ്). എന്നാല്‍ ഫ്രാങ്കോ ഒരു ദുഷ്ടനായിരുന്നു എന്നും ഫാഷിസ്റ്റ് ആയിരുന്നു എന്നും നമുക്കറിയാം. ആദര്‍ശങ്ങള്‍ക്കു വേണ്ടി പോരാടിയ കമ്യൂണിസ്റ്റുകാരുടെയും ഗ്രാമീണരുടെയും ത്യാഗോജ്വലത ഏണസ്റ്റ് ഹെമിങ്ങ്‌വേയുടെ “For whom the bell tolls" എന്ന അനുപമമായ നോവലിന് കഥാപാത്രമായിട്ടുണ്ട്. For whom the bell tolls എന്ന തലക്കെട്ട് ഞാന്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യാത്തത് തര്‍ജ്ജിമ ചെയ്ത പുസ്തകങ്ങള്‍ വായിക്കാന്‍ എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണ്. പല നല്ല ഇംഗ്ലീഷ് നോവലുകളെയും തര്‍ജ്ജിമ ചെയ്ത് നശിപ്പിക്കുന്നത് ഇന്ന് ഡി.സി. ബുക്സിനും മറ്റ് മലയാളം പ്രസാധകര്‍ക്കും ഒരു ഫാഷനായിട്ടുണ്ട്. ഇതേ സമയം (സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത്) വേട്ടയാടപ്പെട്ട, ഒളിജീവിതം നയിക്കുന്ന ഒരു കത്തോലിക്കാ പുരോഹിതന്റെ കഥ Graham Green തന്റെ The Power and the Glory എന്ന പുസ്തകത്തില്‍ മനോഹരമായി വിവരിച്ചിട്ടുണ്ട്. The Power and the Glory എന്ന പുസ്തകത്തിലെ കഥാപുരുഷനായ വികാരി, കമ്യൂണിസ്റ്റുകാരില്‍ നിന്നും പലായനം ചെയ്തുകൊണ്ടിരിക്കുകയും, ഒളിവില്‍ ജീ‍വിക്കുകയും, അതിനിടയില്‍ രഹസ്യമായി പൂജ ചൊല്ലുകയും ചെയ്യുമ്പൊഴും, കുറ്റബോധം കൊണ്ട് നീറുന്നു. ഒളിജീവിതത്തിനിടയ്ക്ക് രഹസ്യമായി ഇദ്ദേഹത്തിന് ഒരു കുഞ്ഞുണ്ടാവുന്നു. ധൈര്യസമേതം മുന്നോട്ടു വരാനും ആ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാനും അദ്ദേഹം തയ്യാറാവുന്നില്ല. ഒടുവില്‍ എതിരാളികള്‍ക്ക് അറിഞ്ഞുകൊണ്ടുതന്നെ പിടികൊടുക്കുന്ന കഥാപുരുഷന്‍ കൊല്ലപ്പെടുകയാണ്. മുകളില്‍ പറഞ്ഞ രണ്ടു പുസ്തകങ്ങളും വായ്ക്കേണ്ടതാണ്.

ഇതേ കാലഘട്ടത്തില്‍ സ്പെയിനില്‍ ജീവിച്ചിരുന്ന മറ്റൊരു വികാരിയച്ചന്‍ - ഫാ. മഥേയൂസ് ഹാന്‍സ് - ഇത്തരത്തിലുള്ള ഒരാളായിരുന്നില്ല; തികച്ചും വിശുദ്ധനും നല്ലവനും കര്‍ത്താവിന് പ്രിയങ്കരനുമായിരുന്നു എന്നുള്ളത് നിങ്ങള്‍ അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി മനസിലാക്കാനാണ് ഇത്രയും ചരിത്ര പശ്ചാത്തലം പറഞ്ഞത്. ഫാ മഥേയൂസ് വിശുദ്ധനും നല്ലവനുമായിരുന്നു എന്ന് ഞാന്‍ പറയുന്നത് നിങ്ങള്‍ കണ്ണുമടച്ച് വിശ്വസിക്കണമെന്നില്ല. എന്നാല്‍ താഴെക്കൊടുത്തിരിക്കുന്ന ഒരു സംഭവം മതിയാകും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ രത്നച്ചുരുക്കം നിങ്ങളെപ്പോലെയുള്ള ഒരു നല്ല വായനക്കാരന്‍ ഗ്രഹിക്കാന്‍. ഒരുപക്ഷേ നിങ്ങള്‍ക്ക് താഴെപ്പറയുന്ന സംഭവങ്ങള്‍ കര്‍ത്താവിന്റെ കൃപകൊണ്ട് സംഭവിക്കുന്ന അത്ഭുതങ്ങളായി തോന്നാം. എന്നാല്‍ കര്‍ത്താവിന് അസാദ്ധ്യമായി ഒന്നുമില്ല, നിങ്ങള്‍ക്ക് അത്ഭുതങ്ങളായി തോന്നുന്നത് വിശുദ്ധരുടെ ജീവിതത്തിലെ സാധാരണ സംഭവങ്ങള്‍ മാത്രമാണ്. ആകാംഷ നീട്ടുന്നില്ല, അത്ഭുതങ്ങളിലേക്കു കടക്കാം.

അത്ഭുതം 1: ദൈവം നീതിമാനെ വഴിനടത്തുന്നു

ഒരുപക്ഷേ അത്ഭുതം എന്ന് ഞാന്‍ തെറ്റിവായിക്കുന്നതായിരിക്കാം. ഓരോ സംഭവത്തെയും നമ്മള്‍ നോക്കിക്കാണുന്നത് നമ്മുടെ അനുഭവങ്ങളുടെയും സ്വഭാവത്തിന്റെയും പശ്ചാത്തലത്തിലാണ്. ഇനി പറയാന്‍ പോവുന്ന സംഭവത്തില്‍ നിങ്ങള്‍ക്ക് അത്ഭുതമായി തോന്നണമെന്നില്ല. ഇത്രയും ജാമ്യത്തോടെ 1934 ജനുവരി 14, രാത്രി 11 മണിക്ക് സ്പെയിനിലെ പിറനീസ് മലനിരകളുടെ താഴ്വാരത്തില്‍ മഞ്ഞുപുതച്ചുനില്‍ക്കുന്ന ലാ ഹെവില്ല എന്ന ഗ്രാമത്തിലേക്ക് ഞാന്‍ നിങ്ങളെ ആനയിക്കുകയാണ്. ജനുവരി യൂറോപ്പില്‍ വളരെ തണുത്ത മാസമാണെന്ന് നമുക്കെല്ലാം അറിയാമെങ്കിലും 1934-ലെ ശൈത്യം മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് അതികഠിനമായിരുന്നു. ഗ്രാമം (മറ്റ് എല്ലാ ഗ്രാമങ്ങളെപ്പോലെയും) അവികസിതവും സുന്ദരവുമായിരുന്നു (അവികസിതമായതുകൊണ്ടായിരിക്കാം സുന്ദരമായത്). ലോകമെമ്പാടുമുള്ള നിഷ്കളങ്കഹൃദയരായ ഗ്രാമീണരെപ്പോലെ ഈ ഗ്രാമീ‍ണരും നല്ലവരും വിശ്വാസികളുമായിരുന്നു, എന്നാല്‍ വിപ്ലവത്തിന് മേല്‍ക്കോയ്മനേടാനായ ഒരു കഠോരരാത്രിയില്‍, ഫ്രാങ്കോയുടെ സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും പലായനം ചെയ്ത, മരണത്തിന്റെ വക്കില്‍ നിന്നും കഷ്ടിച്ചുമാത്രം രക്ഷപെട്ട ഒരു വിപ്ലവകാരി ഈ ഗ്രാമം വഴി ഓടിവരികയും (പിറനീസ് കടന്ന് ഇറ്റലിയിലേയ്ക്കു പോവുകയായിരിക്കണം താടിയും മുടിയും നീട്ടിവളര്‍ത്തിയ, പട്ടാളക്കാരെപ്പോലെ കാക്കിച്ചട്ടയിട്ട അയാളുടെ വിഫലോദ്ദേശം) പള്ളിമേടയില്‍ ശത്രുക്കളില്‍ നിന്നും തണുപ്പില്‍ നിന്നും അഭയം തേടുകയും അപകടമൊഴിഞ്ഞപ്പോള്‍ തന്റെ കീറിത്തുടങ്ങിയ ചാക്കുസഞ്ചിയില്‍ നിന്നും ഒരു നാടന്‍ ബോംബ് എടുത്ത് പള്ളിയുടെ അള്‍ത്താരയ്ക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ് ഓടിയിറങ്ങുകയും ചെയ്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയായതിനാലാവണം, ആ കാളരാത്രിയില്‍ പള്ളിമേട നിന്നു കത്തി, തീപിടിത്തത്തിനിടയില്‍ (തീകെടുത്താനുള്ള നാട്ടുകാരുടെ വൃഥാശ്രമങ്ങള്‍ക്കിടയില്‍) തകര്‍ന്നുവീണു. എന്നാല്‍ (ദൈവം ശക്തനാണ്) വിശ്വാസികളുടെ ആലയത്തെ തകര്‍ത്ത ആ‍നന്ദത്തില്‍ മുന്നോട്ടുകുതിച്ച ആ വിപ്ലവകാരി മഞ്ഞുമൂടിക്കിടന്ന ഒരു തടാകത്തിനുമുകളിലൂടെ ഉരുണ്ടുവീണും വീണ്ടും എഴുന്നേറ്റും ഓടുമ്പോള്‍, ഒരു മഞ്ഞുപാളി തകര്‍ന്ന് തണുത്തുറഞ്ഞ വെള്ളത്തില്‍ വീഴുകയും ഉടന്‍ തന്നെ മുങ്ങിമരിക്കുകയുമായിരുന്നു. ഇതു കണ്ടുകൊണ്ടുനിന്ന ഒരാള്‍ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് മരണത്തിനു മുന്‍പ് ആ തണുപ്പിനെ മുറിച്ചുകൊണ്ട് അയാള്‍ അലറിവിളിക്കുകയും വലതുകൈവിരല്‍ കൊണ്ട് നെറ്റിയില്‍ കുരിശുവരച്ച് ദൈവമേ, ദൈവമേ എന്ന് നിലവിളിക്കുകയും ചെയ്തു. (അയാളുടെ ആത്മാവിന് ശാന്തികിട്ടട്ടെ), പറഞ്ഞുവന്നത് പ്രാര്‍ത്ഥിക്കാന്‍ ഒരാലയമില്ലാതെ, നിരാലംബരും ഹഠാശരുമായ ഗ്രാമീണരുടെ ഇടയില്‍, ഒട്ടൊക്കെ പരസ്യമായ ഒരു തദ്ദേശീയ രഹസ്യമായി ആണ് തേജസ്വിയായ ഫാ. മഥേയൂസ് ഇവിടെ, കൃത്യമായി പറഞ്ഞാല്‍ നിക്കൊലായുടെയും മരീയുടെയും (മറീ എന്നും ഉച്ചരിക്കാം) കൊച്ചുവീട്ടില്‍, ഒളിച്ചു താമസിച്ചിരുന്നത്. ഏതു നിമിഷവും പിടിക്കപ്പെടാവുന്ന സാഹചര്യത്തില്‍, കമ്യൂണിസ്റ്റുകാര്‍ നിരന്തരം ഗ്രാമത്തില്‍ റെയ്ഡുകളും സര്‍ച്ചുകളും നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഇടയിലും, കണ്ണിലെ കൃഷ്ണമണി പോലെയും മറ്റ് പല ഉപമകള്‍ പോലെയും മരീയും നിക്കൊലായും ഫാ. മഥേയൂസിനെ സംരക്ഷിച്ചുപോന്നു. ഒരിക്കല്‍ കമ്യൂണിസ്റ്റുകാര്‍ നാടന്‍ തോക്കുകളുമായി അവരുടെ വീട് വളയുകയും മരീയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും തട്ടിന്റെ മുകളില്‍ കയറാന്‍ തുടങ്ങുകയും ചെയ്തതാണ്. എന്നാല്‍ ഏണിയുടെ മുകളില്‍ നിന്ന് തട്ടിലേക്ക് സൂക്ഷ്മം ടോര്‍ച്ചടിച്ചു നോക്കിയ കമ്യൂണിസ്റ്റ് നേതാവ് ഇരുട്ടല്ലാതെ മറ്റൊന്നും കണ്ടില്ല. കര്‍ത്താവ് ഇരുട്ടിന്റെ ഒരു മേലങ്കികൊണ്ടു പുതപ്പിച്ച് ഫാ. മഥേയൂസിനെ സംരക്ഷിച്ചു. വീണ്ടും വരുമെന്ന താക്കീതോടെ കമ്യൂണിസ്റ്റുകാര്‍ പടിയിറങ്ങി. ഇരുട്ടില്‍ നിന്നും വെള്ള വസ്ത്രങ്ങളുമണിഞ്ഞ് പുറത്തേയ്ക്കു വന്ന ഫാ. മഥേയൂസിനെക്കണ്ട് മരീയും നിക്കൊലായും നിലത്ത് മുട്ടുകുത്തുകയും കുരിശ് വരയ്ക്കുകയും ആനന്ദാശ്രുക്കള്‍ പൊഴിക്കുകയും ചെയ്തു.

നിക്കൊലായുടെ അനുജനായ ആന്രി (മലയാളത്തില്‍ ഹെന്രി എന്ന് വായിക്കാം) സന്നിവാതം പിടിച്ച് ല മൊന്‍സോയില്‍ കിടപ്പിലായി. മരിച്ചുപോകും എന്നു തോന്നിച്ച ഘട്ടത്തില്‍ നിന്നും പ്രാര്‍ത്ഥനയുടെ ശക്തികൊണ്ട് ആന്രി സുഖം പ്രാപിച്ചു. ആഹ്ലാദം പങ്കുവെയ്ക്കാനും പൊന്നനുജനെ സന്ദര്‍ശിക്കുവാനുമായി നിക്കൊലാ യാത്രതിരിച്ചു. ല മൊന്‍സോയിലേയ്ക്കുള്ള യാത്ര വളരെ ദുര്‍ഘടമാണ്. ലുവേ എന്ന അനുസരണയില്ലാത്ത കഴുതയുടെ മേല്‍ കയറിയാണ് നിക്കൊലാ യാത്രതിരിച്ചത്. ദൂരയാത്രയ്ക്ക് കഴുതയോളം നല്ല ഒരു വാഹനമില്ല - മോട്ടോര്‍ വാഹനത്തില്‍ സഞ്ചരിക്കുവാനുള്ള പണം അവരുടെ കൈവശം ഇല്ലായിരുന്നു. ഒരു ദിവസം കൊണ്ട് നടന്നെത്താവുന്ന ദൂരമേയുള്ളൂതാനും.

ലാ ഹെവില്ല എന്ന ഗ്രാമത്തിന്റെ പേരില്‍ എന്തെങ്കിലും അസ്വഭാവികമായി, അപകടകരമായി, നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഹെവില്ല എന്ന പദം ഡെവിള്‍ എന്ന പദവുമായി സമാനമാണ്. അതെ, പിശാച് അന്നു രാത്രി ആ ഗ്രാമത്തില്‍ വിരുന്നുവന്നു. തണുപ്പിലും കുലച്ചുനിന്ന ഒരാപ്പിള്‍മരം അവന്‍ വേരോടെ പിഴുത് തെരുവിലിട്ടു. നല്ല മനസുകളില്‍ പാപത്തിന്റെ വിത്തുവിതച്ചു. മനുഷ്യന്റെ പാതകള്‍ ചതിക്കുഴികള്‍ നിറഞ്ഞതും അന്ധകാരനിബിഢവുമാണെന്ന് ഞാന്‍ താങ്കള്‍ക്കു പറഞ്ഞുതരേണ്ടതില്ലല്ലൊ. അത്താഴം കഴിഞ്ഞ് കൊന്തപഠിച്ചുകൊണ്ടിരിക്കുമ്പൊഴാണ് ഫാ. മഥേയൂസ് മരീയുടെ കണ്ണുകളില്‍ ഒരു തിളക്കം ശ്രദ്ധിച്ചത്. വിശ്വാ‍സത്താല്‍ ദീപ്തമായ ഹൃദയം ശുദ്ധമായി പ്രകാശിച്ച് കണ്ണുകളിലൂടെ പ്രഭചൊരിയുന്നതാവും എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. എന്നാല്‍ മരിച്ചവിശ്വാസികള്‍ക്കായുള്ള പ്രാര്‍ത്ഥനയുടെ അവസാനത്തില്‍, അവളുടെ കഴുത്തില്‍ നിന്നും വിയര്‍പ്പു പൊടിയുന്നത് (വിയര്‍ക്കുക എന്നത് ആ അന്തരീക്ഷത്തില്‍ അസ്വഭാവികമായിരുന്നു) അദ്ദേഹം ശ്രദ്ധിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ അവളുടെ മാറിടം ഉയര്‍ന്നുതാഴുന്നത് പിശാചിന്റെ പ്രേരണ കൊണ്ട് അദ്ദേഹം നോക്കിപ്പോയി, എങ്കിലും അടുത്ത നിമിഷം കര്‍ത്താവിന്റെ പീഢാസഹനത്തില്‍ ശ്രദ്ധയൂന്നുകയും തന്റെ പാപചിന്തകളെ (പിശാചിനെയും) ആട്ടിപ്പുറത്താക്കുകയും ചെയ്തു. മരീ ഭക്തിയോടെയും സ്നേഹത്തോടെയും മഥേയൂസിനെ ഉറ്റുനോക്കിക്കൊണ്ടിരിക്കേ, അദ്ദേഹം കുരിശുവരച്ച് ഏണിചാരി തട്ടിനു മുകളിലേക്ക് കയറിപ്പോയി.

അപ്പോള്‍ സമയം ഒന്‍പതരയായിരുന്നു. മഥേയൂസിന് (എന്നത്തെയുമെന്ന പോലെ) അതും ഒരു കാളരാത്രിയായിരുന്നു. സ്വന്തം വീട്ടിലേക്കുള്ള വഴിയറിയാതെ ഒരേ കവലയില്‍ക്കൂടി പലതവണ വഴിതെറ്റി കടന്നുപോവുന്ന ഒരു കുടിയനെപ്പോലെ കര്‍ത്താവിന്റെ ജീവിതത്തിലും വചനങ്ങളിലും കൂടെ അദ്ദേഹത്തിന്റെ മനസ് വീണ്ടും വീണ്ടും ഉഴറിനടന്നു. മഗ്ദലീനാ മറിയത്തിന്റെ ഓര്‍മ്മകള്‍ വന്നപ്പോള്‍, മറിയത്തിന്റെ മുഖത്തിനു പകരം ഫാ. മഥേയൂസിന്റെ മനസില്‍ ഓടിയെത്തിയത് മരീയുടെ മുഖമായിരുന്നു. താഴെ, കിടപ്പുമുറിയില്‍ നിന്നും, ഇമ്പം പോലെ ഉയരുന്ന ശബ്ദത്തില്‍ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചു. ആദ്യം മധുരവും താളാത്മകവുമായ ഒരു മൂളിപ്പാട്ടുപോലെ തോന്നിച്ച ആ ശബ്ദം മരീയുടെ വിലാപമാണ് എന്ന് തെല്ലൊരുള്‍ക്കിടിലത്തോടെയും അമ്പരപ്പോടെയും ഫാദര്‍ മഥേയൂസ് തിരിച്ചറിഞ്ഞു.

ഒരു യുവതിക്ക് വിലപിക്കുവാന്‍ ഒരുപാട് കാരണങ്ങളുണ്ടാവാം, അത് അവളുടെ സ്വകാര്യതയാണ്, ഇങ്ങോട്ട് കുമ്പസാരിക്കുമ്പോഴല്ലാതെ താന്‍ അതില്‍ തലയിടരുത് എന്ന് ഫാ. മഥേയൂസിന് നന്നായി അറിയാമായിരുന്നു. എന്നാല്‍ കരയുന്ന ഒരാളെ ആശ്വസിപ്പിക്കേണ്ടത് തന്റെ കടമയാണേന്ന് മഥേയൂസിനു തോന്നി. ഒരു കാരണവശാലും സാഹചര്യവശാല്‍ ഏകാന്തയാക്കപ്പെട്ട ഒരു യുവതിയുടെ മുറിയിലേക്ക് അര്‍ദ്ധരാത്രിയില്‍ താന്‍ കടന്നുചെല്ലരുത് എന്നും, അത് പാപത്തിലേക്കുള്ള ചിത്രപ്പണികള്‍ കൊത്തിയ വാതിലാണെന്നും അദ്ദേഹത്തിനു തോന്നി. എന്നാല്‍ നിനക്കുഞാന്‍ അഭയം തന്നു, നിനക്കുവേണ്ടി ഞാന്‍ അക്രമികളെ പ്രതിരോധിച്ചു, അവര്‍ ഉപദ്രവിച്ചിട്ടും ഞാന്‍ നിന്നെ ഒറ്റുകൊടുത്തില്ല; എന്നിട്ടും ഞാന്‍ കരഞ്ഞപ്പോള്‍ നീയെന്റെ കണ്ണീരൊപ്പിയില്ല എന്ന് നാളെ അവളുടെ മുഖം തന്നോടു പറയുമെന്ന് മഥേയൂസ് ഭയപ്പെട്ടു. ചെയ്യാന്‍ പോകുന്നത് പാപമാണ്, പാപമാണ് പാപമാണ് എന്ന് ഒരു ശബ്ദം അദ്ദേഹത്തിന്റെ ചെവിയില്‍ മുഴങ്ങി. ഒരു ചാക്കുതുണികൊണ്ട് അദ്ദേഹം തന്റെ ചെവികളെ മൂടി, കണ്ണുകള്‍ ഇറുക്കിയടച്ചു, കര്‍ത്താവിന്റെ പ്രാര്‍ത്ഥന നിര്‍ത്താതെ ഇരുവിടാന്‍ തുടങ്ങി. പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ടുതന്നെ ഫാ. മഥേയൂസ് കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കുകയും ശബ്ദമുണ്ടാക്കാതെ തട്ടിന്റെ അരികിലേക്കു നടക്കുകയും ചാരിവെച്ച കോണിയില്‍ക്കൂടി താഴെ ഇറങ്ങുകയും ചെയ്തു. തന്റെ ഹൃദയമിടിപ്പിന്റെ ഉച്ചത്തില്‍ അദ്ദേഹം ശ്രദ്ധിക്കാതെ പോയ ഒരു കാര്യം, കോണിയുടെ ആദ്യത്തെ പടിയില്‍ കാല്‍ വെച്ചപ്പോള്‍ താന്‍ തട്ടിവീഴാന്‍ പോയതും, വീണ് കാലൊടിയാതെ പിശാച് അദ്ദേഹത്തെ താങ്ങിയതുമാണ്.

കണ്ണുനീരിന്റെ മുഖപടത്തിലൂടെ മങ്ങിയ ഇരുട്ടിലേക്കു നോക്കിയ മരീ തന്റെ കിടപ്പറ വാതില്‍ക്കല്‍ ഫാ. മഥേയൂസിനെ കണ്ടപ്പോള്‍ അമ്പരന്നില്ല. “മകളേ, നീ എന്തിനു കരയുന്നു? നിന്റെ ദുഖങ്ങള്‍ കര്‍ത്താവിലര്‍പ്പിക്കൂ” എന്ന് ഫാ. മഥേയൂസ് വിറയ്ക്കുന്ന ശബ്ദത്തില്‍ പറയുന്നത് കേട്ടുകൊണ്ട്, ഒരു പാമ്പ് എന്നവണ്ണം, ഘനീഭവിച്ച നിമിഷങ്ങളിലൂടെ മന്ദമായി ഇഴഞ്ഞുകൊണ്ട്, അവള്‍ തന്റെ കിടക്കയില്‍ നിന്നും എഴുന്നേല്‍ക്കുകയും ഫാ. മഥേയൂസിന് അരികിലെത്തുകയും, പിതാവേ, ഞാന്‍ പാപിയാണ് എന്ന വളരെ ശ്രദ്ധിച്ചാല്‍ മാത്രം കേള്‍ക്കാവുന്ന മന്ത്രണത്തോടെ, അദ്ദേഹത്തിന്റെ കവിളുകളില്‍ ചുംബിക്കുകയും ചെയ്തു. എന്നിട്ട്, അദ്ദേഹത്തില്‍ നിന്നും വേര്‍പെട്ട്, സ്പര്‍ശിക്കാതെ, പാപത്തിന്റെയും നിത്യജീ‍വിതത്തിന്റെയും ഇടയിലെ നൂല്‍പ്പാലമെന്നു തോന്നിക്കുന്ന ആ നിമിഷത്തില്‍, അവള്‍ ആ ചകിതമായ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു നിന്നു. എന്നാല്‍, ഹാ, ശരീരങ്ങളുടെ അകല്‍ച്ച നീണ്ടുനിന്നില്ല. താന്‍ ചെയ്യുന്നത് എന്താണെന്ന് അറിയാതെ ശങ്കിച്ചുനിന്ന ആ സുന്ദരിയായ യുവതിയെ പിശാച് പിന്നില്‍ നിന്നും ശക്തിയായി തള്ളുകയും അവള്‍ ഒരു നിശ്വാസത്തോടെ ഫാ. മഥേയൂസിന്റെ ശരീരത്തിലേക്ക് വീഴുകയും അദ്ദേഹത്തിന്റ് കവിളുകളും വിരിഞ്ഞ നെറ്റിയും വിറയ്ക്കുന്ന ചുണ്ടുകളും കുഴിഞ്ഞ കഴുത്തും ചെവികളും കണ്ണുനീരിന്റെ ചൂടുള്ള ചുംബനങ്ങള്‍ കൊണ്ട് മൂടുകയും ചെയ്തു. മഥേയൂസിന്റെ ജീവിതത്തിലെ ആദ്യത്തെ ലൈംഗീകാനുഭവമായിരുന്നു അത്. കൊടുങ്കാറ്റിലകപ്പെട്ട ഒരു കപ്പലിനെപ്പോലെ, കാല്‍ക്കീഴില്‍നിന്നും വഴുതിപ്പൊയ്ക്കൊണ്ടിരിക്കുന്ന ഭൂമിയേത്, നരകമേത്, സ്വര്‍ഗ്ഗമേത് എന്നറിയാതെ അദ്ദേഹം വട്ടം തിരിഞ്ഞു. തിരിച്ചിലുകള്‍ക്കിടയില്‍ മരീ അദ്ദേഹത്തൈന്റെ നെഞ്ചില്‍ നിന്നും ചാക്കുവസ്ത്രം നീക്കുകയും ചുരുണ്ടരോമങ്ങള്‍ക്കിടയില്‍ പൂ‍മൊട്ടുപോലെയുള്ള ആണ്മുലകളില്‍ ചുംബിക്കുകയും ചെയ്തു. നോക്കൂ, ആദ്യഘട്ടത്തില്‍ ഉപ്പുതൂണുകള്‍ പോലെ ഉറച്ചുപോയ മഥേയൂസിന്റെ ശരീരം അയയുന്നതും ചുണ്ടുകള്‍ വിറയ്ക്കുന്നതും വിരലുകള്‍ (അപ്പൊഴേയ്ക്കും അനാവൃതമായ) അവളുടെ വെണ്‍മുതുകിലൂടെ പോറലുകള്‍ വീ‍ഴ്ത്തിക്കൊണ്ട് ഇഴയുന്നതും കാണാം. വിവസ്ത്രനാക്കപ്പെടുന്ന ഒരു നിമിഷത്തില്‍, അവളുടെ വലിയ മുലകള്‍ക്കിടയില്‍ മുഖമമര്‍ത്തിക്കൊണ്ട്, തന്റെ അഭയമാണവള്‍ എന്ന് മഥേയൂസ് തിരിച്ചറിഞ്ഞു. എന്നാല്‍, ഹാ, ദൈവത്തിന്റെ ശക്തി എത്ര അപാരമാണ്, എത്ര അതുല്യമാണ്, എത്ര അത്ഭുതകരമാണ്, ആദ്യാനുഭവത്തിന്റെ സുഖവും ആനന്ദവും പാപത്തിന്റെ മത്തുപിടിപ്പിക്കുന്ന ചവര്‍പ്പും നിറഞ്ഞ ഈ നിമിഷത്തിലും - ദൈവം മഹാനാണ് - നോക്കൂ, ഫാ. മഥേയൂസിന്റെ ലിംഗം ഉയരുന്നില്ല. ചത്തുപോയ ഒരരണയെപ്പോലെ, നിരാശയോടെ, രോമങ്ങള്‍ക്കിടയില്‍ അത് തളര്‍ന്നുകിടന്നു.

ആശ്ചര്യത്തില്‍ നിന്നും മുക്തനായി നിങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ മരീ വീണ്ടും കരഞ്ഞുതുടങ്ങുന്നതും, പിതാവേ ഞാന്‍ പാപിയാണ് എന്നു പറയുന്നതും, പരസ്പരം മുഖത്തുനോക്കാതെ ഇരുവരും വസ്ത്രം ധരിക്കുന്നതും, ഏതുനിമിഷവും താഴേയ്ക്ക് - അന്ധകാരത്തിലേക്കു വീണുപോവുമെന്ന് തോന്നിച്ചുകൊണ്ട് മഥേയൂസ് കോണിപ്പടികള്‍ കയറുന്നതും, മരീ പഴകിയതും അല്പം കീറിയതുമായ ഒരു തലയണയില്‍ മുഖം പൂഴ്ത്തിക്കൊണ്ട് വിതുമ്പുമ്പോള്‍ അവളുടെ പിന്‍‌വശം ഉയര്‍ന്നു താഴുന്നതും കാ‍ണാന്‍ കഴിയും. എങ്കിലും അത് പ്രധാനമല്ല, ദൈവം നീതിമാനെ വഴിനടത്തുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ അത്ഭുതം*.

അത്ഭുതം 2: ദൈവം ശക്തനെ വാനോളം ഉയര്‍ത്തുന്നു


ഫാ. മഥേയൂസിന് കഴിഞ്ഞുപോയ രാത്രികള്‍ കാളരാത്രികളായിരുന്നു എന്നു പറഞ്ഞല്ലോ. എന്നാല്‍ അവ എത്ര സുഖകരമായിരുന്നു എന്ന്, ഈ രാത്രിയുടെ കത്തിമൂ‍ര്‍ച്ചയില്‍, നീലത്തീച്ചൂടില്‍, ഫാ. മഥേയൂസ് തിരിച്ചറിഞ്ഞു. പരാജിതന്റെ രാത്രി അത്ര കഠിനമായിരുന്നു, അത്ര വേദനാജനകമായിരുന്നു. കര്‍ത്താവേ, കര്‍ത്താവേ എന്ന് നോവിന്റെ ആഴങ്ങളില്‍ നിന്ന് ഫാ. മഥേയൂസിന്റെ ഹൃദയം അലറിവിളിച്ചു. ഇതാ നിന്റെ ദാസന്‍, എന്റെ ഹൃദയത്തെ കഴുകി വെടിപ്പാക്കണേ എന്ന് അദ്ദേഹത്തിന്റെ ഉള്ളം കേണു. സ്വയമറിയാതെ ദിവ്യമായ ഒരു പ്രാര്‍ത്ഥനയില്‍ ഫാ. മഥേയൂസിന്റെ ചുണ്ടുകള്‍ ചലിച്ചുതുടങ്ങി. ശരീരം ഒരു മെഴുകുതിരിപോലെ ഉരുകി. ആത്മശോധനയുടെ ആ ദിവ്യമായ നിമിഷത്തില്‍, അനഘമായ, വിശുദ്ധമായ, വെണ്മയേറിയ ഒരു പ്രകാശം തന്റെ ഹൃദയത്തില്‍ നിറയുന്നതായും മനസ്സ് ശാന്തമാവുന്നതായും ആത്മാവ് വിശുദ്ധമാവുന്നതായും അദ്ദേഹത്തിന് അനുഭവപ്പെട്ടു. അനന്തമായ ആഹ്ലാദത്തിന്റെ ആ നിമിഷത്തില്‍, അത്ഭുതമെന്നു പറയട്ടെ - എണ്ണമയക്കമുള്ള ഒരു കറുത്തകുതിരയുടെ ശക്തിയോടെ, മുന്‍പൊരിക്കലുമില്ലാത്ത വലിപ്പത്തോടെ, ഫാ. മഥേയൂസിന്റെ ലിംഗം ഉയര്‍ന്നുനിന്നു. വിജയിയായി ഉയര്‍ന്ന അതിന്റെ അഗ്രത്തില്‍ നിന്നും ഒരു തുള്ളി രേതസ്സ് പൊടിഞ്ഞു. ഗുരുത്വാകര്‍ഷണത്തെ ഉല്ലംഘിച്ച് വീഴാതെനിന്ന ആ ശ്വേതബിന്ദു ഇരുട്ടില്‍ ദിവ്യമായ പ്രഭചൊരിഞ്ഞു**.

---
*, ** - Cristo y mis años que ocultan (ക്രിസ്തുവും എന്റെ ഒളിജീവിതവും), Fr. Matheus Melas, Random Books, 1965. എന്ന പുസ്തകത്തില്‍ നിന്ന് എടുത്തെഴുതിയത്. ഭക്തിയുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും അത്ഭുതങ്ങളുടെയും മറ്റ് അനേകം ദൃഷ്ടാന്തങ്ങളും ഈ പുസ്തകത്തില്‍ കാണാം.

Google