tag:blogger.com,1999:blog-13036396314502712032024-03-13T08:30:40.377+04:00സിമിയുടെ ബ്ലോഗ്സിമിയുടെ ബ്ലോഗ്simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.comBlogger141125tag:blogger.com,1999:blog-1303639631450271203.post-58819222670312273122015-07-23T19:11:00.003+04:002015-07-25T00:31:13.770+04:00ആറാമത്തെ വെടിയുണ്ട. (നോവൽ)<div dir="ltr" style="text-align: left;" trbidi="on">
<b id="docs-internal-guid-282a96e9-bb77-dc70-e624-997a648dbc73" style="font-weight: normal;"><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /></b><br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt; text-align: center;">
<span style="background-color: white; color: #404040; font-family: Arial; font-size: 24px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ആറാമത്തെ വെടിയുണ്ട. (നോവൽ)</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt; text-align: center;">
<span style="background-color: white; color: #404040; font-family: Arial; font-size: 18.666666666666664px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഫ്രാൻസിസ് സിമി നസ്രത്ത്. </span></div>
<b style="font-weight: normal;"><br /></b>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt; text-align: center;">
<span style="background-color: white; color: #404040; font-family: Arial; font-size: 18.666666666666664px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സമർപ്പണം: മലയാളം ത്രില്ലറുകളുടെ രാജാവായ ബാറ്റൺ ബോസിനു. </span></div>
<b style="font-weight: normal;"><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /><br /></b><br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #404040; font-family: Arial; font-size: 13.333333333333332px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span></div>
<h1 dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 10pt;">
<span style="background-color: transparent; color: black; font-family: 'Trebuchet MS'; font-size: 21.333333333333332px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">1. ഈച്ച</span></h1>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">1. </span></div>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വെളിച്ചെണ്ണ ഇറ്റുന്ന യക്ഷിയുടെ മുടി ചുരുണ്ടുനിറഞ്ഞുകിടക്കുന്നു. അവളുടെ ചെവിയിൽ ചെമ്പരത്തി. ചിരിക്കുമ്പോൾ വായയിൽ നിന്നും ചോരനിറമുള്ള മുറുക്കാൻ തെറിക്കുന്നു. കഴുത്തിൽ സ്വർണ്ണപ്പാമ്പ് താലി. പാമ്പിന്റെ നാവ് ഇരുൾ മുലകൾക്കിടയിലേക്കു നീണ്ട് വിയർപ്പു നുണയുന്നു. യക്ഷിയുടെ കയ്യിൽ ചങ്ങലയിൽ തൂങ്ങിക്കിടക്കുന്ന ഇരട്ടത്തിരിയിട്ട ചങ്ങലവിളക്ക്. അത് ആട്ടുമ്പോൾ വെളിച്ചം അവളുടെ വിടർന്ന കണ്ണുകളിൽ തട്ടിത്തെറിച്ച് രണ്ട് സൂചികളായി ദാമോദരന്റെ കണ്ണിൽ കുത്തുന്നു. അയാൾ കൈയ്യുയർത്തി വെളിച്ചം മറയ്ക്കുമ്പോൾ യക്ഷി അയാളെ പിടിച്ചുകുലുക്കുന്നു. ദാമോദരാ, എണീക്ക്, എണീക്ക്. ദാമോദരൻ വിയര്‍ക്കുന്നു. അയാളുടെ കുഴിമുഖത്തെ ഞാറുനാട്ടതുപോലെയുള്ള വെള്ളിരോമങ്ങൾ എഴുന്നു നില്ക്കുന്നു. യക്ഷി അയാളെ വീണ്ടും ശക്തിയോടെ കുലുക്കുന്നു. വിയർത്തുകൊണ്ട് ദാമോദരൻ ഉറക്കം ഞെട്ടുന്നു. കാക്കനാട്ടെ മിസ്റ്റി വില്ലാസ് ഫ്ലാറ്റിനു മുന്നിലെ വാച്ച്മാന്റെ മുറിയിലേ ക്കടിക്കുന്ന വെളിച്ചത്തിന്റെ സൂചികൾ കാറിന്റെ ഹൈ ബീം ലൈറ്റുകളാണ്. യക്ഷിയല്ല, കുലുക്കുന്നത് പരിചയമുള്ള പയ്യനാണ്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ചേട്ടാ, ഞാനാ. ദിനേഷ്. കട്ടിയുള്ള സ്വർണ്ണമാലയിട്ട ചെറുപ്പക്കാരൻ ദാമോദരന്റെ കയ്യിലേക്ക് അഞ്ഞൂറുരൂപ വെച്ചുകൊടുത്തു. കാറിന്റെ മുൻസീറ്റിലിരുന്ന മഞ്ഞയുടുപ്പിട്ട ഉത്തരേന്ത്യൻ പെൺകുട്ടി ഇരുട്ടത്തും സൺഗ്ലാസ് വെച്ചിരുന്നു. കാതുകളിലെ നീലമയിൽക്കമ്മലുകൾ ഇളക്കിക്കൊണ്ട് അവൾ ദാമോദരന്റെ നേർക്കു തലയുയർത്തി. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഫ്ലാറ്റൊന്നും ഒഴിവില്ലല്ലോ സാറേ. എല്ലാം വാടകയ്ക്കു പോയി. </span></div>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അങ്ങനെ പറഞ്ഞാലോ ചേട്ടാ. എന്തെങ്കിലും വഴിയുണ്ടാക്ക്. ദിനേഷ് പോക്കറ്റിൽ നിന്ന് നൂറിന്റെ മൂന്ന് നോട്ടുകൾ കൂടി എടുത്തു. </span></div>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കാശിന്റെയല്ല. ഒഴിവില്ലാഞ്ഞിട്ടാ. ഇവിടെ അസോസിയേഷൻകാര് ഭയങ്കര സ്റ്റ്രിക്റ്റ്. എന്തെങ്കിലും ഒഴിവുണ്ടെങ്കിൽ ഞാൻ തരത്തില്ലായിരുന്നോ? </span></div>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ചുമ്മാ കളി പറയാതെ ചേട്ടാ. കുറച്ചുനേരത്തേക്കല്ലേ. </span></div>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">9-ബിയുടെ താക്കോല്‍ തരാം. ഗൾഫുകാരുടെയാണ്. അവർ ഇന്ന് ഉച്ചവരെ അവിടെയുണ്ടായിരുന്നു. പക്ഷേ രാത്രി ലൈറ്റൊന്നും കണ്ടില്ല. വൈകിട്ടത്തെ ഫ്ലൈറ്റിനു പോയിക്കാണും. മുറിയിൽ ഒന്നും അനക്കരുതെന്ന് സാറിനോട് പറയണ്ടല്ലോ. </span></div>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ദിനേഷ് ചിരിച്ച് താക്കോൽ വാങ്ങിച്ചു. ദാമോദരൻ ഫ്ലാറ്റിന്റെ വലിയ ഗേറ്റ് തുറന്നുകൊടുത്തു. കാറ് ഗേറ്റിനകത്ത് പാർക്ക് ചെയ്ത് ദിനേഷും കൂടെയുള്ള പെൺകുട്ടിയും ലോബിയിലേക്കു പോയി. അരണ്ട വെളിച്ചത്തിൽ അവളുടെ മഞ്ഞ വസ്ത്രം ഇളകിമായുന്നത് ദാമോദരൻ നോക്കിനിന്നു. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉറങ്ങരുത്. ദാമോദരൻ ഒരു സിഗരറ്റ് കൊളുത്തി. കാബിന്റെ മുന്നില്‍ നിന്ന് സിഗരറ്റ് വലിച്ച്ച്ചുകൊണ്ടിരുന്നപ്പോൾ മിനിട്ടുകൾ കഴിഞ്ഞില്ല, ആരോ പടികളിറങ്ങി ഓടുന്ന ശബ്ദം. തട്ടിത്തടഞ്ഞുവീഴുന്ന, വീണ്ടും എണീറ്റോടുന്ന, വലിയ ശബ്ദം. ദിനേഷും കൂടെയുള്ള പെൺകുട്ടിയും ഓടിവന്നു. പെണ്‍കുട്ടിയുടെ സണ്‍ഗ്ലാസ് നഷ്ടപ്പെട്ടിരുന്നു. അവളുടെ കണ്ണുകളിൽ പേടി തിളങ്ങുന്നത് ദാമോദരൻ കണ്ടു. "ഒച്ചയുണ്ടാക്കരുത് എന്ന് പറഞ്ഞതല്ലേ?" ദാമോദരൻ കയർത്തു. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ദിനേഷ് ശ്വാസമടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. അയാൾ നിന്നു കിതച്ചു. കിതപ്പിനിടയിൽ, ഭയം കൊണ്ട് മാറിപ്പോയ ശബ്ദത്തിൽ, അവൻ പറഞ്ഞൊപ്പിച്ചു. "ഫ്ലാറ്റിനകത്ത് ഒരു ശവം". </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">2. </span></div>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പോലീസ് അകത്തുകടന്നപ്പോൾ രാജൻ ആട്ടുകസേരയിൽ ഇരിക്കുകയാണ്. തുറന്നിരുന്ന രാജന്റെ കണ്ണുകൾ അവർ തിരുമ്മി അടയ്ക്കാൻ നോക്കി. പക്ഷേ കണ്ണുകൾ തുറന്നുതന്നെയിരുന്നു. ഓണായിക്കിടന്ന സ്റ്റീരിയോ സിസ്റ്റത്തിൽ നിന്ന് ഷഹനായി പാടുന്നുണ്ടായിരുന്നു. ശവം ചിരിക്കുന്നത് പോലെ പോലീസുകാർക്ക് തോന്നി. തോന്നലല്ല, ഒരു ചിരി രാജന്റെ ചുണ്ടിൽ തങ്ങിനിൽക്കുന്നു. താഴെ കത്തിത്തീർന്ന സിഗരറ്റു കുറ്റികൾ. മുറിയിൽ കഞ്ചാവുമണം. രാജന്റെ നീണ്ട മുടി മറച്ച നെറ്റിയിൽ ഒരു ചുവന്ന പൊട്ട് പോലീസുകാരൻ ശ്രദ്ധിച്ചു. തലയ്ക്കു പിന്നിൽ അതിലും വലിപ്പത്തിലുള്ള ദ്വാരം. അല്പം പിന്നിലുള്ള ചുവരിൽ തറച്ചുനിന്ന വെടിയുണ്ടയ്ക്കു ചുറ്റും പോലീസുകാരൻ വട്ടം വരച്ചു. വെടിയുണ്ട ഒരു ചവണകൊണ്ട് ഇളക്കിയെടുത്ത് പ്ലാസ്റ്റിക്ക് കവറിലിട്ടു. രാജനു ചുറ്റും നിലത്ത് ചോക്കുകൊണ്ട് കളം വരച്ചു. പോലീസുകാർ വിളിച്ചുകൊണ്ടു വന്ന കാമറമാൻ ശവത്തെ അനക്കാതെ പല ദിശകളിൽ നിന്ന് ചിത്രങ്ങളെടുത്തു. പിന്നാലെ പോലീസുപട്ടിവന്നു. അത് വന്നപാടെ രാജനെ മണത്തു. കാർപ്പെറ്റിലെ കാലടികൾ മണത്തു. എന്നിട്ട് ഒരു മോശം ഡിറ്റക്റ്റീവിനെപ്പോലെ മണത്തം മതിയാക്കി കസേരക്ക് കീഴെ ചുരുണ്ടുകിടന്ന് വാലാട്ടി. പോലീസുകാരൻ മേശവലിപ്പുകൾ തുറന്നു. വലിപ്പിനുള്ളിൽ നിന്ന് ശ്രദ്ധയോടെ ഒരു തോക്ക് പുറത്തെടുത്തു. അത് തുറന്ന് തോക്ക് തുറന്ന് വെടിയുണ്ടകളുണ്ടോ എന്ന് നോക്കി. തോക്ക് ശൂന്യമായിരുന്നു. വീണ്ടും പരതിയപ്പോൾ ഒരു പുസ്തകത്തിനടിയിൽ നിന്ന് അഞ്ച് വെടിയുണ്ടകളിട്ട പ്ലാസ്റ്റിക്ക് കവർ കണ്ടെടുത്തു. അടുക്കളയിലേക്ക് കടന്ന് കഴുകാത്ത പാത്രങ്ങൾ പരിശോധിച്ചു. പെട്ടെന്ന് സംശയം വന്ന് കൊലയാളി ബാത്രൂമിലോ കതികിനിടയിലോ മറ്റോ ഒളിച്ചിരിപ്പുണ്ടോ എന്ന് തിരക്കി, ജനാല തുറന്ന് ബാൽക്കണിയിൽ നോക്കി, കാക്കനാട്ടെ ഫ്ലാറ്റിന്റെ ഒൻപതാം നിലയിൽ നിന്നും പുറത്തേക്കു നോക്കി, തെങ്ങിന്തോപ്പുകൾ കണ്ടു, കൊലയാളി അവിടെയെങ്ങും ഇല്ലെന്നു തീര്‍ച്ചപ്പെടുത്തി. തിരിച്ചുവന്ന് രാജന് അരികിൽക്കിടന്ന കസേരയിലിരുന്ന് പോലീസുകാരൻ ചരിഞ്ഞുനീണ്ട ഭംഗിയുള്ള കൈയക്ഷരത്തിൽ റിപ്പോർട്ടെഴുതി. എന്നിട്ട് അവർ രാജനെ എടുത്തുകൊണ്ടു പോയി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">3. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒരു മരണം മൂന്നാം പുരുഷനിൽ പറയുന്നത് ശരിയല്ല. മരിച്ചു കിടക്കുമ്പൊഴെങ്കിലും എനിക്ക് സംസാരിക്കാൻ അവസരം തരേണ്ടതാണ്. നോക്കു, രാജന് മെൻഡസ് എന്ന എന്റെ ക്രിസ്ത്യീയ വിശ്വാസവും പുസ്തകങ്ങളും അനുസരിച്ച് മരിച്ചുകഴിഞ്ഞാൽ നരകം, സ്വർഗ്ഗം, അല്ലെങ്കിൽ ശുദ്ധീകരണസ്ഥലമാണ്. പക്ഷെ പുസ്തകങ്ങൾ കളിപ്പീരാണ്. ഡാന്റെ കഞ്ചാവടിച്ചു കണ്ട സ്വപ്നങ്ങളാണ് പാരദീസൊ, പർഗറ്റേരിയൊ, ഇൻഫെർണോ എന്നിവ. അതൊന്നുമല്ല നരകം. നരകമെന്നാൽ - ശ്രദ്ധിച്ചു കേള്ക്കു - നരകമെന്നാൽ കുരുട്ടീച്ചയാണ്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മോർച്ചറിയുടെ തണുപ്പിൽ കുരുട്ടീച്ച കുറെ നേരം ദേഹത്ത് അരിച്ചുനടന്നു. വെട്ടിമുറിക്കാൻ എന്നെ എടുത്തുകൊണ്ടു പോയപ്പോൾ അതും വട്ടംചുറ്റിവന്നു. ഡോക്ടർ ഒരു ഇറച്ചിവെട്ടുകാരനെപ്പോലെ എന്റെ നെഞ്ചുംകൂട് വെട്ടിത്തുറന്നപ്പോൾ അത് നെഞ്ചിനകത്തുകയറി ഹൃദയത്തിൽ നുണഞ്ഞുനോക്കി. എന്റെ ആദ്യപ്രണയത്തെ അത് നക്കിയെടുത്തു. കുപ്പിയുടെ അടപ്പ് തുറക്കുന്ന ലാഘവത്തോടെ ഡോക്ടർ തല തുറന്നപ്പോൾ അത് തലച്ചോറിലെ വെടിയുണ്ട പുളഞ്ഞുപോയ സുഷിരത്തിൽ കയറി, നാഡികളിൽ പതിയിരുന്ന കാമവുമായി ഒളിച്ചുകളിച്ചു. അവയവങ്ങൾ മിക്കതും പാക്ക് ചെയ്ത് ഡോക്ടർ വീണ്ടും എന്നെ തുന്നിക്കെട്ടിയപ്പോൾ ആ ഈച്ചയും അകത്തായിപ്പോണേ എന്ന് പ്രാർത്ഥിച്ചതാണ്, പക്ഷേ അത് അനായാസം പുറത്തുകടന്ന് തുന്നിവെച്ച ഒരു നൂലിലിരുന്ന് അരിച്ച് ഉപദ്രവിച്ചുകൊണ്ടിരുന്നു. ആംബുലൻസിന്റെ മച്ചിനു ചുവടെ ഈച്ച ആകാശത്തിലെ മാലാഖയെപ്പോലെ ചിറകുകൾ വീശി വായുവിൽ തങ്ങിനിന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ആംബുലൻസ് വീട്ടിലെത്തിയപ്പോൾ അറിയുന്നവരും അറിയാത്തവരും മുറ്റത്ത് കൂടിനിന്നിരുന്നു. നരച്ച പച്ചനിറമുള്ള ആകാശത്തുനിന്ന് മഴത്തുള്ളികൾ വീണ് എന്റെ മുഖം നനഞ്ഞു. ഒരു മഴത്തുള്ളി എന്റെ തുറന്നിരുന്ന കണ്ണിൽ വീണ് ഒലിച്ചിറങ്ങി. കരയുന്ന ശവം എന്നതിലെ കോമാളിത്തം എന്നെ പേടിപ്പിച്ചു. വീടും മതിലും ചേർത്ത് ടാർപ്പാളിൻ വലിച്ചുകെട്ടിയതിനു താഴെ നശിച്ച മഴയെ കുറ്റം പറഞ്ഞ് രാഷ്ട്രീയവും ക്രിക്കറ്റും പെണ്ണുകേസും ചർച്ച ചെയ്തുനിന്ന സ്വന്തക്കാർ ഞാൻ കയറിവന്നതോടെ നിശബ്ദമായി. വീട്ടിനുള്ളിൽ നിന്ന് പെണ്ണുങ്ങടെ കരച്ചിൽ പെട്ടെന്ന് ഉച്ചത്തിലായി. ഈച്ച അപ്പോൾ എന്റെ വെളുത്ത ഷർട്ടിന്റെ പോക്കറ്റിലൊളിച്ചിരുന്നു. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കാണാൻ വന്നവരിൽ പലരോടും ചിരിച്ചുകാണിക്കണമെന്നുണ്ടായിരുന്നു, മുഖത്തെ പേശികൾ അനക്കാൻ പറ്റുന്നില്ല. ഇമ വെട്ടാൻ പറ്റുന്നില്ല, വിരലനക്കാൻ പറ്റുന്നില്ല. വെള്ളയുടുപ്പുകളിടുവിച്ച് അവർ എന്റെ പോക്കറ്റിൽ ഒരു റോസാപ്പൂവ് പിടിപ്പിച്ചു. കൈകൾ പിണച്ചുവെച്ച് ഇടയിൽ ഒരു മെഴുകുതിരിയും കൊന്തയും തിരുകി. കാലുകളിൽ പാകമാകാത്ത വെള്ളഷൂസ് തള്ളിക്കയറ്റി. സ്വീകരണമുറിയിലേക്ക് എടുത്തുകൊണ്ടുപോയി വെളുത്ത വിരിയിട്ട കട്ടിലിൽ കിടത്തി. തലയ്ക്കു ചുറ്റും മെഴുകുതിരിവെളിച്ചം. ഇടയ്ക്ക് തീയിലൂടെ പ്രാണികൾ വട്ടം ചാടുമ്പോൾ മെഴുകുതെറിച്ച് എന്റെ നെറ്റിയിൽ വീഴുന്നു. കുരുട്ടീച്ച ബുദ്ധിപൂർവ്വം എന്റെ പോക്കറ്റിലിരിക്കുന്നു. തീനാളങ്ങൾ അതിനെ പ്രലോഭിപ്പിക്കുന്നില്ല. സ്ത്രീകൾ പ്രാർത്ഥിക്കുന്നു. മുകളിൽ പൊടിപിടിച്ച ഫാൻ കറങ്ങുന്നു. ഫാനിനെക്കൊണ്ടാവുന്നില്ല. ആളുകളുടെ ചൂടും വിയർപ്പും മുറിയെ പുഴുങ്ങുന്നു. സന്ദർശകരുടെ വിയർപ്പുനിറഞ്ഞ ചുംബനങ്ങൾ എന്റെ കവിളും നെറ്റിയും തണുപ്പിക്കുന്നു. എന്റെ തുറന്ന കണ്ണിലിരിക്കുന്ന ഈച്ചയെ പ്രാർത്ഥനയ്ക്കിടക്കും ഒരു സ്ത്രീ ആട്ടുന്നു. ഈച്ച പാറിവന്ന് വീണ്ടും പോക്കറ്റിലൊളിക്കുന്നു. പലരും അതിനുമീതെ കടും മണങ്ങളുള്ള റീത്ത് വെക്കുന്നു. ഒരു വികാരി വന്ന് പ്രാർത്ഥിക്കുന്നു. നിത്യജീവിതത്തിലേക്ക് നടന്നുപോയ ഞാൻ ഭാഗ്യവാനാണെന്ന് കള്ളം പറയുന്നു. എന്റെ മേൽ ഓതുവെള്ളം കുടയുന്നു. പള്ളിയിൽ കൊണ്ടുപോകാനുള്ള വണ്ടി വന്നു നിൽക്കുന്നു. എന്നെ ശവപ്പെട്ടിയിലിറക്കി അതിന്റെ മൂടി കൊളുത്തിട്ടു മൂടുന്നു. ഇരുട്ടിൽ ഈച്ചയുടെ മൂളൽ. വണ്ടി സ്റ്റാർട്ടാക്കിയപ്പോൾ പെട്ടിയുടെ മൂടി ഊരി നിലത്തുവീണു. തെളിഞ്ഞ ആകാശത്ത് നീല നിറം. പൂത്തുനിൽക്കുന്ന കൊന്നമരങ്ങൾ. കാറ്റത്താടുന്ന തെങ്ങോലകൾ. കടലിന്റെ ഉപ്പുമണം. കാക്കകൾ ആകാശം മുറിച്ച് പറന്നുപോവുന്നു. ദൂരെ ഉയരത്തിൽ പരുന്ത് വട്ടം ചുറ്റുന്നു. എന്റെ മഞ്ചൽ വീണ്ടും താഴെയിറക്കുന്നു. പള്ളി, പ്രാർത്ഥന, പാട്ട്. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കരുണയെഴും മമ നാഥാ എന്നെ കനിവോടോർക്കണമേ </span></div>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മാമകജീവിതമൊരുനിഴൽ പോലെ മായുകയാണീമണ്ണിൽ </span></div>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നരരുടെ ദൃഷ്ടിയിൽ നിന്നും അവരുടെ സ്മരണയിൽ നിന്നുമിതാ</span></div>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മറയുകയാണീകാലമതിന്നുടെ തിരശീലയതിന്നുള്ളിൽ</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മുകളിൽ കൈകൾ വിരിച്ച് കർത്താവിന്റെ കിടപ്പ്. താഴെ കൈകൾ പിണച്ച് എന്റെയും. വീണ്ടും മഞ്ചലെടുത്തു. ശവപ്പെട്ടിയുടെ മൂടി ഫിറ്റാകുന്നില്ല. ആകാശം നോക്കിക്കൊണ്ട്, മരങ്ങളെയും കിളികളെയും മേഖങ്ങളെയും നോക്കി, ആടിയാടി എന്റെ യാത്ര. എനിക്കു മുന്നിലും പിന്നിലും ആളുകളുടെ വരി. മഞ്ചൽ ചുമക്കാൻ നാലുപേർ. പഴയ രാജാക്കന്മാരെപ്പോലെ ഞാൻ. എന്റെ സ്വന്തം ഖോഷയാത്ര. ഒന്ന് ചൂളമടിക്കാൻ തോന്നി. ശ്മശാനത്തിൽ അപ്പോൾ വെട്ടിയ മണ്ണിന്റെ ചൂടുള്ള കുഴിയിലിറക്കിയപ്പൊഴാണ് മൂടി ഉറപ്പിച്ചത്. മുകളിൽ മണ്ണുവന്നു വീഴുന്ന ശബ്ദം. ഇരുട്ട്. ശബ്ദങ്ങൾ നേർത്ത് അകന്നുപോകുന്നു. വെളിച്ചമില്ലാത്ത നീണ്ടരാത്രി. അതിൽ എന്റെ ശരീരം പുഴുകിനാറുന്നു. നാറ്റത്തിനു നടുവിൽ ഈച്ചയുടെ മൂളൽ. ഇരുട്ടിൽ എന്റെ തലമുടി വളരുമ്പൊഴും, വിരലുകൾ പൊഴിയുമ്പൊഴും, നഖം നീണ്ടു ചുരുളുമ്പൊഴും, കണ്ണുകളിൽ വിര മുട്ടയിടുമ്പോഴും ഈച്ച മൂളുന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #404040; font-family: Arial; font-size: 13.333333333333332px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span></div>
<h1 dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 10pt;">
<span style="background-color: transparent; color: black; font-family: 'Trebuchet MS'; font-size: 21.333333333333332px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">2. വാർത്തയും സൈബർ വാർത്തയും</span><span style="background-color: white; color: #404040; font-family: 'Trebuchet MS'; font-size: 13.333333333333332px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span></h1>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">1) </span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ചെന്നൈ നഗരത്തിലെ സായാഹ്നം, ത്യാഗരാജ നഗറിലെ ബൈക്ക് & ബാരൽ പബ്ബിൽ ഓൾഡ് മോങ്ക് റം നുണഞ്ഞുകൊണ്ട് നമതിന്റെ (</span><a href="https://www.facebook.com/namathblog" style="text-decoration: none;"><span style="background-color: white; color: #3b5998; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">https://www.facebook.com/namathblog</span></a><span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">) വലിയ ശരീരം പിന്നോട്ടു ചാഞ്ഞു. മദ്യത്തിന്റെ രുചി നുണഞ്ഞുകൊണ്ട് നമത് കണ്ണുകളടച്ചു. സോഡയുടെ കുമിളകൾ നാവിൽ പൊട്ടുന്നു. നാവിൽ നിന്നും തൊണ്ടയിലേക്കു പടരുന്ന ആനന്ദം. കണ്ണുതുറന്നു. മുന്നിൽ നയനാനന്ദം, ബേബിണി. സ്ഥൂലാകൃത. ഇളം ചുവപ്പ് ലിപ്സ്റ്റിക്കിനുള്ളിൽ വെള്ളിപ്പല്ലുകൾ. നമത് സൗന്ദര്യലഹരിയിലെ ഒരു വരി ഉരുവിട്ടു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്താത്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബേബ്, നിനക്കു മനസിലാവില്ല. പുരാതന കൃതിയാണ്. ഇറോട്ടിക്ക്. പെണ്ണിനെ തൊട്ടിട്ടില്ലാത്ത ആദിശങ്കരൻ കാച്ചിയത്. ഇംഗ്ലീഷ് വിവർത്തനം തരാം.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്താ സാർ, നിങ്ങളിങ്ങനെ സെക്സിസ്റ്റായിപ്പോയത്? ബേബ്, ബേബി, ബേബിണി, ഇതല്ലാതെ ഒരു പേരെനിക്കുണ്ടല്ലോ.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പേരൊന്നും സാരമില്ല. നമത് ഒരു കോഴിക്കാലെടുത്തു കടിച്ചു. അരണ്ട വെളിച്ചത്തിൽ അവൾ നമതിന്റെ വെള്ളി വീണുതുടങ്ങിയ താടിരോമങ്ങളിലേക്കു നോക്കിയിരുന്നു. ഇരുവർക്കുമിടയിൽ മൗനം വലിഞ്ഞുമുറുകി പൊട്ടാറായപ്പോൾ അവൾ ചോദിച്ചു. സാർ, കൊച്ചിയിലെ ആ കൊലപാതക ക്ലിപ്പ് ഉണ്മയാ പൊയ്യാ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നമത് സുന്ദരമായി ചിരിച്ചു. ഉണ്മ. പക്ഷേ ബേബ്, ക്ലാരിറ്റിയില്ലാത്ത ഉണ്മ. ചീപ്പ് ചൈനീസ് ഫോൺ കാമറയിൽ ഷൂട്ട് ചെയ്ത കൊലപാതകം. ഇതിലും വലിയ പാപമുണ്ടോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മനസിലായില്ല.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നോക്കു, മെറീഡിയൻ ഹോട്ടലിൽ ഒളിച്ചുകടന്ന് അവിടത്തെ മുറിയിൽ ആരോ ഒരു ഒളികാമറ സ്ഥാപിക്കുന്നു. വേണ്ടുന്ന പടം പിടിച്ചുകഴിഞ്ഞ് അത് ആരും കാണാതെ എടുത്തുമാറ്റുന്നു. പിടിക്കപ്പെട്ടാൽ കാമറക്കാരനു ഇടിയും ജയിലുമാണ്. ഇത്രയും റിസ്കുള്ള കാര്യം ചെയ്യുന്ന ഒരാൾ ഏറ്റവും വിലകുറഞ്ഞ കാമറ ഉപയോഗിക്കുന്നത് പാപമല്ലേ? പർവ്വതാരോഹകൻ മലകയറാൻ ചണവും കൊണ്ട് പോവുക, വമ്പൻ സ്രാവിനു ചൂണ്ടയിടുന്നവൻ നൂലിൽ ഇരകോർക്കുക, ക്ലാസ് സ്യൂട്ടും പാന്റുമണിഞ്ഞവൻ ഓട്ടവീണ അണ്ടർവെയറിടുക, ഇതൊക്കെപ്പോലെ കൊടും പാപം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബേബിണി ചിരിച്ചു. ചിരിക്കുമ്പോൾ അവളുടെ കവിളിൽ നുണക്കുഴികൾ തെളിഞ്ഞു. നുണച്ചുഴികൾ. അതിൽ ചുറ്റിച്ചുറ്റി തന്റെ ഒറ്റച്ചങ്ങാടം മുങ്ങുന്നതു നോക്കിക്കൊണ്ട് നമത് ഓൾഡ് മോങ്ക് കുടിച്ചു. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സാർ, ആ കൊലപാതകം നടത്തിയത് കേരള ഇന്റലിജൻസ് ചീഫാണോ? എനിക്കൊന്നും മനസിലാവുന്നില്ല.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നോക്കൂ ബെയ്ബ്, വീഡിയോ ഗ്രെയ്നിയാണ്. എങ്കിലും ഞാൻ വിശദമാക്കിത്തരാം.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വെള്ളച്ചുമരുകളുള്ള, വൃത്തിയായി അലങ്കരിച്ച ഒരു ഹോട്ടൽ മുറിയിലാണ് വീഡിയോ തുടങ്ങുന്നത്. ആദ്യം ഫോക്കസിൽ വരുന്നത് ചുമർ ചിത്രം. മ്യൂറൽ. ശിവപാർവ്വതീനടനം. ആർട്ടിസ്റ്റ് നമ്പൂതിരിവക. നമ്പൂതിരിമാർ പലത്, ആർട്ടിസ്റ്റ് നമ്പൂതിരി ഒന്ന്. നമ്പൂതിരി നല്ല വരക്കാരനാണ്. പക്ഷേ അതിലും ഉഗ്രനൊരാളുണ്ടായിരുന്നു. എ.എസ്. മരിച്ചുപോയി. എങ്കിലും നമ്പൂതിരിച്ചിത്രം കണ്ടാൽ തെറ്റില്ല. ഇതിൽ മനസിലാവാനെന്തെങ്കിലുമുണ്ടോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇല്ല. പക്ഷേ ചിത്രത്തിനു മുന്നിൽ ആ സ്ത്രീ കൈകൾ വിടർത്തി മുട്ടുകുത്തി നിന്നത്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ശരിയാണ്. ഹിന്ദു ദൈവങ്ങൾക്കു മുന്നിൽ ആരും മുട്ടുകുത്തില്ല. മുട്ടുകുത്തിയാലും കൈകൾ വിരിച്ചുപിടിക്കില്ല. ഹിന്ദു ശൈലി അതല്ല. കൈകൾ കൂപ്പി കുമ്പിടലാണ്. നമ്മൾ കുമ്പിടലിന്റെ ആളുകളാണ്. ചിത്രത്തിനു മുന്നിൽ മുട്ടുകുത്തി കൈകൾ വിടർത്തി നിന്ന സ്ത്രീ പ്രാർത്ഥിക്കുകയായിരുന്നു. പക്ഷേ ശിവനു നേർക്കല്ല, അവരുടെ ദൈവത്തോട്. മുട്ടുകുത്തൽ ചിത്രത്തിനു മുന്നിലായതുകൊണ്ട് ശിവനു നേർക്കാണ് പ്രാർത്ഥന എന്ന് അസംസ്കൃതർ തെറ്റിദ്ധരിച്ചതാണ്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബ്രില്യൻറ്റ് സർ.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബേബ്, ബാക്കി വീഡിയോ വർണ്ണിക്കൂ. ബാക്കി സംശയവും ഞെരുക്കാം, ഒടുക്കാം. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മെലിഞ്ഞ സ്ത്രീയായിരുന്നു സർ. മറൂൺ നിറത്തിലെ പട്ടുസാരി ചുറ്റിയവർ. വിടർന്ന മുടി നിറഞ്ഞുകിടക്കുന്നു. മൊബൈൽ കാമറയ്ക്ക് എതിരെയായതുകൊണ്ട് മുഖം കാണാൻ പറ്റില്ല. എങ്കിലും എന്റെ ഊഹം മദ്ധ്യവയസ്കയാണെന്നാണ്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സുന്ദരിയായിരിക്കുമോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അറിയില്ല സർ.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കൊള്ളാം. ചത്തുപോയവരോട് നിനക്കു കുശുമ്പില്ല. ബേബിണീ നിന്റെ മനസും വിശാലം. തുടരൂ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വീഡിയോ സർ കണ്ടതാണല്ലോ. മുറിയുടെ വാതിൽ മെല്ലെ തുറക്കുന്നു. ചാരനിറമുള്ള ഷർട്ടും നീല ജീൻസും ധരിച്ച ഒരാൾ ആ സ്ത്രീയുടെ പിന്നിലേക്ക് നടന്നുവരുന്നു. അയാൾ പിന്നിൽ വന്നു നിന്ന് കൈയുയർത്തുന്നു. സ്ത്രീ മുന്നോട്ട് മറിഞ്ഞുവീഴുന്നു. അയാൾ ഒരു നിമിഷം നിൽക്കുന്നു. അവൾ മരിച്ചോ എന്ന് ഉറപ്പാക്കാനായിരിക്കണം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സൈലൻസറുള്ള തോക്കായിരിക്കണം. അല്ലാതെ പഞ്ചനക്ഷത്ര ഹോട്ടലിൽ വെടിയൊച്ച കേൾപ്പിക്കാതെ ഇറങ്ങിപ്പോവാൻ പറ്റില്ലല്ലോ. തുടരൂ. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">തിരിഞ്ഞ് അയാൾ തോക്ക് തുടയ്ക്കുന്നു. കാമറയുടെ നേർക്ക് നോക്കുന്നു. ധൃതിയിൽ പുറത്തേക്കു പോകുന്നു. കാമറയിൽ നോക്കുന്ന അരനിമിഷം അയാളുടെ മുഖം വ്യക്തമായിക്കാണാം. സ്ത്രീ നിശ്ചലമായി ചുമരിനു നേർക്ക് വീണുകിടക്കുന്നു. വീഡിയോ അവിടെ തീരുന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വ്യക്തമായി മുഖം കണ്ടിട്ടും, പലർക്കും പരിചയമുള്ള മുഖമായിട്ടും ആർക്കും വിശ്വാസം വരുന്നില്ല അല്ലേ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മുഖം മാത്രമല്ല സർ, രൂപവും. കേരള പോലീസ് ഇന്റലിജൻസ് മേധാവി ബാലൻ നമ്പ്യാരെ എത്രയോ തവണ പത്രത്തിലും റ്റിവിയിലുമൊക്കെ കണ്ടതാണ്. കൊലയാളിക്ക് ബാലൻ നമ്പ്യാരുടെ അതേ വലിപ്പമാണ്. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതേ വലിപ്പക്കുറവാണെന്നു പറയൂ ബേബ്. അയാൾ ചെറിയ മനുഷ്യനല്ലേ. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതെ. അധികം പൊക്കമില്ലാത്ത, മെലിഞ്ഞ മനുഷ്യൻ. എന്നിട്ടും.. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്തേ ബേബ്? നമത് അവളുടെ മേശപ്പുറത്തിരുന്ന കൈവിരലുകൾ തന്റെ കയ്യിലെടുത്തു താലോലിച്ചു. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇന്റലിജൻസ് മേധാവികൾ പകൽ വെളിച്ചത്തിൽ നേരിട്ടു ചെന്ന് കൊലനടത്തുമോ? അത്ര മണ്ടന്മാരാണോ അവർ? </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒരിക്കലുമല്ല. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പിന്നെ ഇത് ബാലൻ നമ്പ്യാരായിരിക്കുമോ? </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്തു തോന്നുന്നു? </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അല്ലെന്നാണ് എനിക്കു തോന്നുന്നത് സർ. സാറെന്തു പറയുന്നു? </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്തു പറയാൻ. അത് ബാലൻ നമ്പ്യാരാണ്. തോന്നലൊന്നുമല്ല. അയാൾ തന്നെ. നമുക്കു മതിയാക്കാം? </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സാറിന്റെ താടിയിൽ വെള്ളി വീഴുന്നു. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സുന്ദരിമാരുടെ ചുംബനമേൽക്കാതെ നരച്ചുപോവുന്നതാണ്. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബേബിണി ചിരിച്ചു. പിന്നൊരിക്കൽ.. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബില്ലു നീ കൊടുക്കില്ലേ? </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബേബിണി വീണ്ടും ചിരിച്ചു. തലയാട്ടി. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">2) </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വീഡിയോയുടെ സാധുത ഫെയ്സ്ബുക്ക് മലയാളികൾ ഇഴകീറി പരിശോധിച്ചു. നമ്പൂതിരി വരച്ച ആ ചിത്രം കൊച്ചിയിലെ മെറീഡിയൻ ഹോട്ടൽ മുറിയിലാണ് എന്നും, 208-ആം നമ്പർ മുറി ആണ് അതെന്നും ഫെയ്സ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയകളിലും വാർത്തകൾ പരന്നു. ചിലർ ഹോട്ടലിൽ ഒളിച്ചുകയറി മുറി വൃത്തിയാക്കുന്ന സമയത്ത് മെറീഡിയൻ ഹോട്ടലിലെ ആ മുറിയുടെ ചിത്രങ്ങൾ എടുത്തു. മുറിയുടെ നീളവും വീതിയും കട്ടിലിന്റെ സ്ഥാനവും കൊലപാതക വീഡിയോയിൽ കണ്ടതുപോലെയായിരുന്നെങ്കിലും ചുമരിൽ അങ്ങനെയൊരു ചിത്രം ഇല്ലായിരുന്നു. ശിവപാർവ്വതി ചിത്രം ആർക്കാണ് വിറ്റത് എന്ന് ആർട്ടിസ്റ്റ് നമ്പൂതിരിയെ പലരും വിളിച്ച് ചോദിച്ചെങ്കിലും അദ്ദേഹം പ്രതികരിക്കാൻ തയ്യാറായില്ല. ആദ്യമൊന്നും സംസ്ഥാന സർക്കാർ ഈ വീഡിയോയെപ്പറ്റി പ്രതികരിച്ചില്ല. മുഖ്യധാരാ പത്രങ്ങളോ ചാനലുകളോ ഇങ്ങനെ ഒരു വീഡിയോയെപ്പറ്റി വാർത്ത കൊടുത്തില്ല. മറുനാടനിലെ വാർത്ത വൈറലായതോടെയാണ് ഒരു പ്രമുഖ ചാനൽ ഈ വീഡിയോ വാർത്തയിൽ കാണിച്ചുതുടങ്ങിയത്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മറുനാടനിലെ വാർത്ത: </span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കേരള രഹസ്യാന്വേഷണ മേധാവിയുടെ പരസ്ത്രീബന്ധം കൊലപാതകത്തിൽ അവസാനിച്ചു; ഞെട്ടിക്കുന്ന തെളിവുകൾ മറുനാടന്‍.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">----</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കൊച്ചി : സംസ്ഥാന രഹസ്യാന്വേഷണ മേധാവി ബാലൻ നമ്പ്യാര്‍ എന്ന് സംശയിക്കുന്ന ആൾ കൊലപാതകം നടത്തുന്ന ഞെട്ടിപ്പിക്കുന്ന വീഡിയോ മറുനാടനു ലഭിച്ചു. കൊച്ചി നഗരത്തിലെ മെറീഡിയൻ ഹോട്ടലിലാണ് ഈ കൊലപാതകം നടന്നത് എന്ന് ശക്തമായ അഭ്യൂഹമുണ്ട്. ബാലൻ നമ്പ്യാർ കഴിഞ്ഞ രണ്ട് വർഷമായി ഭാര്യയുമായി അകന്നു കഴിയുകയാണ് എന്ന് വിശ്വാസയോഗ്യമായ കേന്ദ്രങ്ങളിൽ നിന്നും മറുനാടന്‍ വിവരം ലഭിച്ചു. എന്നാൽ കൊല്ലപ്പെട്ട സ്ത്രീ ആരാണ് എന്നതിനെപ്പറ്റി വിവരമൊന്നുമില്ല. മെറീഡിയൻ ഹോട്ടൽ അധികൃതർ ഇത്തരം ഒരു കൊലപാതകം നടന്ന വാർത്ത നിഷേധിച്ചു. ഹോട്ടലിൽ അന്നേദിവസം (ജൂൺ 20-നു) മഹേഷ് അഗർവാൾ എന്ന ബിസിനസുകാരനാണ് 208-ആം നമ്പർ മുറിയിൽ താമസിച്ചിരുന്നതെന്നും, സി.സി.റ്റി.വി. ദൃശ്യങ്ങളിൽ അസ്വഭാവികമായി ഒന്നുമില്ലെന്നും, മഹേഷ് അഗർവാൾ പിറ്റേദിവസം മുറിയിൽ നിന്നും ചെക്കൗട്ട് ചെയ്തു എന്നും ഹോട്ടൽ അധികൃതർ മറുനാടനോടു വിശദീകരിച്ചു. കൊച്ചി പോലീസ് കണ്ട്രോൾ റൂമിനെ ഞങ്ങളുടെ ലേഖകൻ വിളിച്ചു ചോദിച്ചു, പക്ഷേ അവർക്കും ഇങ്ങനെ ഒരു കൊലപാതകത്തെപ്പറ്റി വിവരമൊന്നുമില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒരുപക്ഷേ ഈ സ്ത്രീ ഒരു ചാരവനിതയാകാം. കുറ്റാന്വേഷണമേധാവി അകപ്പെട്ട ഏതെങ്കിലും തേനീച്ചക്കൂട്ടിൽ നിന്ന് ഊരിപ്പോകാൻ കൊലനടത്തിയതാകാം എന്ന് സംശയമുണ്ട്. അങ്ങനെയെങ്കിൽ സ് ഫോടനാത്മകമായ സ്ഥിതിവിശേഷമാണു നിലവിലുള്ളത്. മുഖ്യധാരാ മാദ്ധ്യമങ്ങൾ ഈ വാർത്ത മുക്കിയത് രാജ്യരഹസ്യങ്ങൾ ഉൾപ്പെട്ടതുകൊണ്ടാവാം. മുഖ്യധാരാ പത്രങ്ങളും പോലീസും തമ്മിലുള്ള അവിശുദ്ധബന്ധവും പ്രശസ്തമാണല്ലോ. മറുനാടൻ മാത്രമാണ് ഈ വാർത്ത പ്രസിദ്ധീകരിച്ചത്. അഴിമതി പ്രശ്നങ്ങളിൽപ്പെട്ട് ഉഴലുന്ന സർക്കാരിനു പുതിയ തലവേദനയായിരിക്കും സംസ്ഥാന കുറ്റാന്വേഷണ മേധാവിയുടേതെന്ന് സംശയിക്കുന്ന ഈ കൊലപാതകം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പിന്നാലെ കേരളത്തിലെ പ്രമുഖ മുത്തശ്ശി പത്രത്തിൽ വന്ന റിപ്പോർട്ട്.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">----</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇന്റലിജൻസ് മേധാവിയുടെ മോർഫ് ചെയ്ത വീഡിയോ ഇന്റർനെറ്റിൽ പ്രചരിക്കുന്നു.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സ്വന്തം ലേഖകൻ:</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സോഷ്യൽ മീഡിയയുടെ വികൃതിയുടെ ഏറ്റവും പുതിയ ഇരയാണ് സംസ്ഥാന ഇന്റലിജൻസ് മേധാവി. സൈബർ സെല്ലിന്റെയും അധിക ചുമതലയുള്ള ബാലൻ നമ്പ്യാരുടെ മോർഫ് ചെയ്ത ചിത്രങ്ങളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ഹോട്ടൽ മുറിയെന്ന് തോന്നിപ്പിക്കുന്ന ഒരു സെറ്റിങ്ങിൽ ഒരു സ്ത്രീവേഷധാരിയെ ഒരാൾ പിന്നിൽ നിന്നും വെടിവെച്ചിടുന്ന വീഡിയോ ആണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. മോശം നിലവാരത്തിലുള്ള വീഡിയോയിൽ ശബ്ദലേഖനമില്ല. ഏറ്റവും വിലകുറഞ്ഞ മൊബൈൽ ഫോണുകളിൽപ്പോലും ശബ്ദത്തോടെ വീഡിയോ റെക്കോർഡ് ചെയ്യാമെന്നിരിക്കേ നിശബ്ദചിത്രം എടുത്തതിന്റെ പിന്നിൽ ദുരുദ്ദേശം വ്യക്തമാണ്. ചിലവുകുറഞ്ഞ സെറ്റിങ്ങിൽ നിർമ്മിച്ച ഈ അനുകരണ വീഡിയോയിൽ അഭിനയിച്ചത് ആരൊക്കെ എന്ന് വ്യക്തമല്ല. തലസ്ഥാനത്തെ ഒരു പ്രശസ്ത കോളെജിലെ വിദ്യാർത്ഥികൾ നിർമ്മിച്ചതാണ് ഈ വീഡിയോ എന്ന് സംശയമുണ്ട്. ഇന്റലിജൻസ് മേധാവിയുടെ തല വെട്ടിച്ചേർത്തതിലൂടെ ഈ വീഡിയോ തമാശയുടെ അതിരുകൾ കടന്ന് ഒരു കുറ്റകൃത്യമായി മാറുകയാണ്. സംസ്ഥാന സൈബർ സെൽ കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വൈശാഖൻ ടി എന്ന ബ്ലോഗർ ഫെയ്സ്ബുക്കിൽ എഴുതിയ കുറിപ്പ്.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">----------------------------------</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കേരളത്തിൽ നടന്ന മറ്റനേകം പോലീസ് അക്രമങ്ങളെപ്പോലെ ഈ കൊലപാതകക്കേസും തുമ്പില്ലാതെ അവസാനിക്കുകയേ ഉള്ളൂ.എന്ന് എല്ലാവർക്കുമറിയാം. അഴിമതിയിൽ മുങ്ങിക്കുളിച്ച് നാണമില്ലാതെ അതിലാറാടുന്ന മുഖ്യമന്ത്രിയും ഭരണനേതൃത്വവുമുള്ളപ്പോൾ പോലീസിനും മറ്റ് ഭരണസംവിധാനങ്ങൾക്കും അക്കൗണ്ടബിലിറ്റി കുറയുന്നത് സ്വാഭാവികമാണ്. ജനാധിപത്യത്തിന്റെ തൂണുകൾ ക്ഷയിക്കുമ്പോൾ പോലീസ് ഭരണവും അടിച്ചമർത്തലുമായിരിക്കും അടുത്തപടി. കുറ്റകൃത്യങ്ങൾ തെളിയിക്കാൻ മാത്രമല്ല, ചെയ്ത കുറ്റകൃത്യങ്ങൾ ഒളിപ്പിക്കാനും പോലീസിനറിയാം. രഹസ്യാന്വേഷണ മേധാവിക്കെതിരെ എങ്ങനെ തെളിവുണ്ടാകും? തല്ലുന്നതും നീയേ, തലോടുന്നതും നീയേ. തെളിവുണ്ടാക്കുന്നതും ഇല്ലാതാക്കുന്നതും പോലീസാണ്. ഈ വീഡിയോയിൽ കണ്ട സ്ത്രീയുടെ മൃതദേഹം ഇതുവരെ കണ്ടെടുത്തിട്ടില്ല, ഇനി കണ്ടെടുക്കുകയുമില്ല. നമ്മളിലാരെയും പോലെ കുടുംബവും സ്നേഹബന്ധങ്ങളും വികാരങ്ങളും ചിന്തയുമുള്ള ഒരു മനുഷ്യനാണ് ജീവൻ നഷ്ടപ്പെട്ടത്. ജനങ്ങൾ ഈ കൊലപാതകത്തെപ്പറ്റി അറിഞ്ഞത് തന്നെ സോഷ്യൽ മീഡിയയുടെ ശക്തികൊണ്ടാണ്. അടുത്ത വിവാദം വരുമ്പോൾ സോഷ്യൽ മീഡിയ അതിന്റെ പിന്നാലെപോകും. അതുണ്ടാവരുത്. ഇനി ഒരു പോലീസ് കൊലപാതകം ഉണ്ടാകാതിരിക്കാനെങ്കിലും നമ്മൾ ഈ കേസ് പിന്തുടരേണ്ടതുണ്ട്. തെളിവുകൾ കണ്ടെത്തേണ്ടത് പോലീസിന്റെ ഉത്തരവാദിത്വമാണ്. ഒരു തെളിവും വന്നില്ലെങ്കിൽ കൊലപാതകം നടത്തിയത് ബാലൻ നമ്പ്യാരാണെന്ന് ജനങ്ങൾ വിധിയെഴുതണം. രഹസ്യങ്ങൾ നിറഞ്ഞ, ഓരോ തെരുവിലും ഭരണകൂടം കൊലക്കത്തിയുമായി പതിയിരിക്കുന്ന അരണ്ടയുഗത്തിലാവരുത് നമ്മുടെ ജീവിതം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">--</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഫെയ്സ്ബുക്കിൽ ഒരു ആർ.എസ്.എസ്. പ്രവർത്തകൻ ഇട്ട പോസ്റ്റ് ബാലൻ നമ്പ്യാരെ ന്യായീകരിച്ചുകൊണ്ടായിരുന്നു. കേരള പോലീസിന്റെ തലപ്പത്ത് വർഷങ്ങളായി ക്രിസ്ത്യാനികളുടെ അതിപ്രസരമാണെന്നും, ഉയർന്ന പോലീസ് ഉദ്യോഗത്തിൽ വളരെനാൾ കൂടി വന്ന ഒരു ഹിന്ദുവാണ് ബാലൻ നമ്പ്യാർ എന്നും, ഈ വീഡിയോയ്ക്കു പിന്നിൽ ക്രിസ്ത്യൻ സഭയുടെ പങ്ക് അന്വേഷിക്കണം എന്നും ആരോപണമുയർന്നു. വീഡിയോ മോർഫ് ചെയ്തതല്ല എന്ന് ഐ.റ്റി. വിദഗ്ദരുടെ പോസ്റ്റുകൾ വന്നു. സംസ്ഥാന ഇന്റലിജൻസ് മേധാവി ഈ കൊലപാതകം നടക്കുന്ന ദിവസം കേരളത്തിലില്ലായിരുന്നു എന്ന് കാണിക്കുന്ന രേഖകൾ പുറത്തുവിട്ടു. ഇതിനിടെ ബാലൻ നമ്പ്യാർ ഒരു പ്രമുഖ വാർത്താ ചാനലിനു അഭിമുഖം അനുവദിച്ചു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വളരെ കുറച്ചുമാത്രം വാർത്താമാധ്യമങ്ങളിൽ ഇടം പിടിച്ചിരുന്ന ഒരു ചെറിയ മനുഷ്യനായിരുന്നു ബാലൻ നമ്പ്യാർ. ഒറ്റനോട്ടത്തിൽ കറുത്തുമെലിഞ്ഞ ഒരു മദ്ധ്യവയസ്കൻ. അഭിമുഖം നടത്തുന്നയാളുടെ ചോദ്യങ്ങൾക്ക് ബാലൻ നമ്പ്യാർ ക്ഷമാപൂർവ്വം മറുപടിപറഞ്ഞു. കൊല്ലം എഴുകോണിലെ കുട്ടിക്കാലത്തെപ്പറ്റിയും, പിന്നീട് കഷ്ടപ്പെട്ട് പഠിച്ചതിനെപ്പറ്റിയും, ഐ.പി.എസ്. നേടി വിവിധ സംസ്ഥാനങ്ങളിൽ പ്രവർത്തിച്ചതിനെപ്പറ്റിയും മിതമായ വാക്കുകളിൽ ബാലൻ നമ്പ്യാർ വിവരിച്ചു. ആമുഖ ചോദ്യങ്ങൾ കഴിഞ്ഞ് അഭിമുഖം കൊലപാതക വീഡിയോയിലേക്ക് തിരിഞ്ഞു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഈ വീഡിയോ സൈബർ സെൽ പരിശോധിച്ചു എന്നും അത് സ്പൂഫല്ല, യഥാർത്ഥ വീഡിയോ തന്നെയാണെന്നുമായിരുന്നു ബാലൻ നമ്പ്യാർ വളച്ചുകെട്ടുകളില്ലാതെ പറഞ്ഞത്. തന്റെ മുഖമുള്ള ആരോ ആണ് കൊല ചെയ്തത്, പക്ഷേ ഈ കൃത്യം നടക്കുന്ന ദിവസം താൻ ദില്ലിയിൽ പോലീസ് കോൺഫറൻസിലായിരുന്നു, ഒരാൾക്ക് ഒരേ സമയം ദില്ലിയിലും കൊച്ചിയിലും ആയിരിക്കാൻ പറ്റുമോ എന്ന് ബാലൻ നമ്പ്യാർ ചോദിച്ചു. പോലീസ് കോൺഫറൻസ് പരസ്യമായ കാര്യമാണ്. നിങ്ങൾ ഞാൻ പറയുന്നത് വിശ്വസിക്കേണ്ട കാര്യമില്ല. പോലീസുകാർ പറയുന്നത് കണ്ണുമടച്ച് വിശ്വസിക്കലല്ല നിങ്ങളുടെ ജോലി. പക്ഷേ പിറ്റേ ദിവസത്തെ പത്രങ്ങൾ നോക്കൂ - അയാൾ പ്രമുഖ പത്രങ്ങളിൽ പോലീസ് കോൺഫറൻസിന്റെ മുൻനിരയിൽ താനിരിക്കുന്ന ഫോട്ടോ കാമറയ്ക്കു മുന്നിൽ ഉയർത്തിപ്പിടിച്ചു. അന്നേ ദിവസം ദില്ലിയിൽ നിന്നും കൊച്ചിക്കു ഫ്ലൈറ്റുള്ളത് അതിരാവിലെയും പിന്നെ വൈകുന്നേരവുമാണ്. ഇതു നോക്കൂ. കൊല നടന്ന ദിവസത്തെ ഫ്ലൈറ്റ് ഷെഡ്യൂളിന്റെ പ്രിന്റൗട്ടാണ്. കൊലനടന്നത് ഏകദേശം മൂന്നുമണിക്കും. തന്റെ കൂടെ പരിപാടിയിൽ സംബന്ധിച്ച മൂന്ന് പോലീസുകാരുടെ പേരും ബാലൻ നമ്പ്യാർ പറഞ്ഞു. നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അവരെവിളിച്ച് കോൺഫറൻസിൽ ഞാൻ പങ്കെടുത്തിരുന്നോയെന്ന് ചോദിക്കാം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഈ അഭിമുഖം നടന്നുകൊണ്ടിരിക്കുമ്പോൾ കൊല നടത്തിയ ആളെ പോലീസ് മട്ടാഞ്ചേരിയിൽ നിന്നും അറസ്റ്റ് ചെയ്തു എന്ന ബ്രേക്കിങ്ങ് ന്യൂസ് വന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ മൃതദേഹം ഒരു ഗട്ടറിൽ നിന്നും കിട്ടി എന്നും, അറസ്റ്റിലായ കൊലയാളി ശവശരീരത്തിനടുത്തേക്ക് പോലീസിനെ എത്തിച്ചു എന്നും, പ്രതി കുറ്റം സമ്മതിച്ചു എന്നും വാർത്തകൾ വന്നു. ബാലൻ നമ്പ്യാരുമായുള്ള ഇന്റർവ്യൂ ഇടയ്ക്കുവെച്ച് നിറുത്തി ചാനൽ പോലീസിന്റെ വാർത്താ സമ്മേളനം ലൈവായി കാണിച്ചുതുടങ്ങി. കുറ്റവാളിയെ കാമറകൾക്കു മുന്നിൽ കൊണ്ടുവരാൻ പോലീസ് വിസമ്മതിച്ചു, അയാളുടെ ഒരു ഫോട്ടോഗ്രാഫ് ചാനലുകൾക്കു കൈമാറി. ബാലൻ നമ്പ്യാരുടെ മുഖത്തിനു വളരെ സാമ്യം തോന്നിക്കുന്നതായിരുന്നു കുറ്റവാളിയുടെ മുഖം. ദുബൈയിൽ ജോലി ചെയ്യുന്ന ഇയാൾ കൊല്ലപ്പെട്ട സ്ത്രീയെ കാണാൻ കൊച്ചിയിൽ തലേ ദിവസം വന്നതാണെന്ന് പോലീസ് മാധ്യമങ്ങളോടു പറഞ്ഞു. പണം സംബന്ധിച്ച പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്കു നയിച്ചത്. ഇയാൾക്ക് ദുബൈയിൽ വേറെ കുടുംബമുണ്ടെന്ന് സമ്മതിച്ചതായും പോലീസ് പറഞ്ഞു. ഇയാളുടെ ദുബൈ-കൊച്ചി ഫ്ലൈറ്റ് റ്റിക്കറ്റ് കാമറകൾക്കു മുന്നിൽ പോലീസ് പ്രദർശിപ്പിച്ചു. അതിൽ നിന്നും വായിച്ചെടുത്ത പേര് വാർത്താ ചാനലുകൾ സ്ക്രോൾ ആയി കാണിച്ചു തുടങ്ങി. രാജൻ മെൻഡസ് എന്നായിരുന്നു ആ പേര്.</span></div>
<b style="font-weight: normal;"><br /></b>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #404040; font-family: Arial; font-size: 13.333333333333332px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: transparent; color: black; font-family: 'Trebuchet MS'; font-size: 28px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">3. മയക്കം. </span></div>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: bold; text-decoration: none; vertical-align: baseline; white-space: pre-wrap;">1</span></h1>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നീ എന്തിനാ അവരെ കൊന്നത്?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ആരെ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നീ അവരെ കൊല്ലാനല്ലേ ദുബൈയിൽ നിന്നും വന്നത്?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ആരെ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നായെ, നീ വെറേ ആരെയെങ്കിലും കൊന്നിട്ടുണ്ടോ? പൊട്ടൻ കളിക്കുന്നോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ആരെ? എനിക്ക് മനസിലാവുന്നില്ല</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മുഖമടച്ച് ഒരു അടികൊണ്ട് രാജൻ താഴെവീഴുന്നു. നീലനിറമിളകിയ പോലീസ് വാനിന്റെ ഉൾച്ചുവരുകളിൽ പലയിടത്തും ചോര വരണ്ട് പറ്റിപ്പിടിച്ചിരിക്കുന്നു. മച്ചിൽ നീല ബൾബ്. അതിനു ചുറ്റുമുള്ള ചോരപ്പാടുകൾ തന്റെ നീണ്ട കൊമ്പുകൾ കൊണ്ട് ഒരു പാറ്റ നക്കുന്നു. ദിനോസറുകൾക്കും മുൻപ് ജീവിച്ചിരുന്ന പാറ്റ. പണ്ട് ഉൽക്ക വീണു ബാക്കി ജീവികൾ ചത്തുപോയപ്പോൾ ആ ഉൽക്കയും കടിച്ചു തിന്നുകാണണം. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നിലത്തുവീണു കിടന്ന രാജൻ കമ്പിയഴികളിൽക്കൂടെ പല ചതുരങ്ങളായി മുറിച്ച കറുത്ത ആകാശം കണ്ടു. പോലീസ് ബൂട്ടിട്ട് ചവിട്ടിയപ്പോൾ രാജൻ പുളഞ്ഞുകൊണ്ട് എഴുന്നേറ്റു. അപ്പോൾ ചോദ്യവും അടിയും വീണ്ടും ആവർത്തിച്ചു. ഇടക്ക് വണ്ടി ബ്രേക്ക് പിടിച്ചപ്പോൾ വീഴാൻ പോയ പോലീസുകാരൻ രാജനെ പിടിച്ചുനിന്നു. വീണ്ടും ഓടിത്തുടങ്ങിയപ്പോൾ അടിതുടർന്നു. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">2 </span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലോക്കപ്പ് മുറി. ചോര, മൂത്രം, മലം എന്നിവയിൽ കുഴഞ്ഞ് രാജൻ ലോക്കപ്പിന്റെ നിലത്ത് നിൽക്കുകയാണ്. ഇരിക്കാനോ കിടക്കാനോ അനുവാദമില്ല. നിലത്ത് ഇരുന്നുപോയാൽ ലോക്കപ്പ് തുറന്ന് പോലീസുകാരൻ ചവിട്ടും. ദുർഗന്ധം വകവെയ്ക്കാതെ മുഖം നിറയെ കുരുക്കളുള്ള ഒരു പോലീസുകാരൻ ലോക്കപ്പ് തുറന്ന് കയറിവന്നു. കസേര വലിച്ചിട്ടുകൊടുത്ത് രാജനോട് ഇരിക്കാൻ പറഞ്ഞു. അയാൾ അവനെതിരെ ഇരുന്ന് രഹസ്യം പോലെ ശബ്ദം താഴ്ത്തിപ്പറഞ്ഞു:</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പറയുന്നത് ശ്രദ്ധിച്ചു കേൾക്കണം. നീ ഇന്നലെ ഉച്ചയ്ക്ക് മെറീഡിയൻ ഹോട്ടലിൽ വെച്ച് ലീന ഗോമസ് എന്ന സ്ത്രീയെ വെടിവെച്ചുകൊന്നു. മനസിലായോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഞാൻ ആരെയും കൊന്നിട്ടില്ല, രാജൻ കുഴഞ്ഞ ശബ്ദത്തിൽ പറഞ്ഞതും വീണ്ടും അടിവീണു. നിലത്തുകിടന്ന രാജനെ പോലീസുകാരൻ എഴുന്നേൽപ്പിച്ചിരുത്തി. വീണ്ടും ഈ കളി ആവർത്തിച്ചു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അടികൊണ്ട് ചത്തുപോകുന്നത് എന്തിനാടാ? ഒരു ചായ കുടിക്ക്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അയാൾ വരുത്തിയ ചായ കുടിക്കുമ്പോൾ രാജന്റെ വായ ആകെ നീറി. പകുതിച്ചായ കഴിഞ്ഞ് രാജൻ മയങ്ങിപ്പോയി. ഗ്ലാസ് നിലത്തുവീണു. പോലീസുകാർ രാജനെ എടുത്ത് പോലീസുവണ്ടിയിൽ കിടത്തി. വണ്ടി ഓടിക്കൊണ്ടിരുന്നു. വണ്ടിയിൽ കൂടെയുണ്ടായിരുന്ന ഡോക്ടർ രാജന്റെ കയ്യിൽ ഒരു മരുന്നു കുത്തിവെച്ചു. പകുതി ഉണർന്ന രാജനോട് അയാൾ ചോദിച്ചു. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നീ എവിടെയാന്ന് അറിയാമോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇല്ല.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഞാനാരാന്ന് മനസിലായോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇല്ല.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്റെ പേര് സിമി നസ്രത്ത്. ഞാനൊരു ഡോക്ടറാണ്. രാജനോട് ചില കാര്യങ്ങൾ പറയാനാണു വന്നത്.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ംമ്മ്. ഞാൻ ചാവാൻ പോകുവാണോ? </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഏയ്. നിനക്കു പ്രശ്നമൊന്നുമില്ല. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിലും നമുക്ക് ശരിയാക്കാമല്ലോ. ആളുകളെ ശരിയാക്കിയെടുക്കുന്നതാണ് ഡോക്ടർമാരുടെ തൊഴിൽ. ഓട്ടോ മെക്കാനിക്ക് പോലെ മനുഷ്യന്റെ മെക്കാനിക്ക്. ഡോക്ടർ ചിരിച്ചു. അപ്പൊഴേക്കും മയങ്ങിപ്പോയ രാജന്റെ വായിലെ മുറിവിൽ കട്ടപിടിച്ചുകിടന്ന ചോര നനഞ്ഞ പഞ്ഞികൊണ്ട് ഒപ്പിയെടുത്തു. എന്നിട്ട് പാതിമയക്കത്തിൽ നിന്ന് രാജനെ വിളിച്ചെണീപ്പിച്ചു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ, ഞാനൊരു കഥപറയട്ടെ? ശ്രദ്ധിച്ചുകേൾക്കണം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉം..</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒരു മനുഷ്യൻ ദുബൈയിൽ ജോലിചെയ്തിരുന്നു. മനസ് മുറിഞ്ഞ ഒരു മനുഷ്യൻ. അയാൾക്ക് ഒരു കാമുകിയുണ്ടായിരുന്നു. ഒരു വിമാനക്കമ്പനിയിലെ എയർഹോസ്റ്റസ്. അവർ വിവാഹം കഴിച്ചില്ല, ഒരുമിച്ചു ജീവിച്ചു. അവരുടെ ജീവിതം നിറയെ പ്രശ്നങ്ങളായിരുന്നു. എന്നിട്ടും അവർ ഒരുമിച്ചു ജീവിച്ചു. പിരിയാൻ തോന്നാത്തതുകൊണ്ട് പരസ്പരം വേദനിപ്പിച്ചുകൊണ്ട് ജീവിച്ചു. എന്തായിരുന്നു പ്രശ്നങ്ങളുടെ ഉത്ഭവം? ഫ്രോയ്ഡ് പറഞ്ഞതായിരുന്നു - എല്ലാത്തിന്റെയും വേര് സെക്സിലായിരുന്നു. അവൾ ലൈംഗികമായി അസംതൃപ്തയായിരുന്നു. അവൻ പോരായിരുന്നു. മനസിലായോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉം..</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവൾ അവനോട് പലതവണ തുറന്നുപറഞ്ഞതാണ്. ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞു. അവൻ എന്തു ചെയ്യും? ജിമ്മിൽ പോയി ശരീരം നന്നാക്കാൻ നോക്കി, ഫോക്കസ് ചെയ്യുന്നതിനുള്ള മരുന്നു കഴിച്ചുനോക്കി, പക്ഷേ അവളെ തൃപ്തിപ്പെടുത്താനാവുമോ എന്ന ചിന്ത അവനെ കൂടുതൽ തളർത്തി. ക്രീഢയ്ക്കിടെ ലിംഗം തളർന്നുപോവുന്നു. അവൾ ഉണർന്നുവരും മുൻപേ ശീഖ്രസ്ഖലനം. വഴക്കുകൾ പതിവായി. എന്നിട്ടും പരസ്പരം പിരിഞ്ഞുജീവിക്കാൻ രണ്ടുപേർക്കും കഴിഞ്ഞില്ല. അവർ പിരിയണമായിരുന്നു. വേർപിരിയാത്തതായിരുന്നു എന്റെ അഭിപ്രായത്തിൽ അവർ ചെയ്ത തെറ്റ്. ശരിയല്ലേ? ഏച്ചുകെട്ടിയ ജീവിതങ്ങൾ എന്തിനാണു? </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉം...</span></div>
<b style="font-weight: normal;"><br /></b>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവൾ വിമാനത്തിൽ ദൂരേക്കു പോകുമ്പോൾ അവന്റെ മനസിൽ മുള്ളുകൾ വിരിഞ്ഞുതുടങ്ങി. എന്തുകൊണ്ടാണ് അവൾക്ക് ലൈഗികമായി തൃപ്തിയില്ലാത്തത്? തന്നെക്കാൾ പുരുഷത്വമുള്ള മറ്റൊരാൾ കാണുമോ? അവൾ പറന്ന് അടുത്ത നഗരത്തിൽ ഇറങ്ങുമ്പോൾ അവളെ കാത്തിരിക്കുന്ന മറ്റൊരാൾ? ആയിരം കുതിരശക്തിയുള്ള ഒരു ലിംഗജീവി? അവൻ തന്നെക്കാൾ മികച്ചവനായിരിക്കുമോ? അവൾ തന്നെ അവനുമായി താരതമ്യം ചെയ്യുന്നുണ്ടോ? അങ്ങനെ ഒരാളില്ല എന്ന സാദ്ധ്യത അവനു വിശ്വസിക്കാൻ പറ്റിയില്ല. അവൾ ലൈംഗികമായി തൃപ്തയല്ലെങ്കിൽ അവളെ തൃപ്തിപ്പെടുത്തുന്ന മറ്റൊരാൾ കാണണം. മലയാളിയുടെ കൂടപ്പിറപ്പായ അരക്ഷിതാവസ്ഥ. അല്ലേ? </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉം...</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ആ സമയത്ത് അവൾ സ്ഥിരമായി ദുബൈ- കൊച്ചി സെക്ടറിലായിരുന്നു ജോലി ചെയ്തുകൊണ്ടിരുന്നത്. അവൻ അവളറിയാതെ കൊച്ചിയിലേക്കു പോയി. അവൾ താമസിക്കുന്ന ഹോട്ടലിൽ ഒളിച്ചുകടന്നു. അവളുടെ മുറിയിൽ അവൻ ചെന്നപ്പോൾ രണ്ടുപേരുണ്ടായിരുന്നു. അവളും ഒരു പോലീസുകാരനും. പോലീസുകാരൻ പൊക്കമുള്ള, താടിയും മീശയും കൃതാവുമുള്ള മനുഷ്യനായിരുന്നു. ശരീരം നിറയെ പേശികൾ. അവയ്ക്കുമേൽ ആൽമരത്തിന്റെ വേരുകൾ പോലെ ഞരമ്പുകൾ എഴുന്നുനിൽക്കുന്നു. മുറിനിറയെ പോലീസുകാരന്റെ വിയർപ്പു മണം. മുറിയുടെ വാതിൽക്കൽ അവൻ നിൽക്കുന്നതുകണ്ട് പോലീസുകാരൻ ഗൗരവത്തോടെ അവനെ നോക്കിക്കൊണ്ട് ഇറങ്ങിപ്പോയി. അയാളുമായി എതിരിടാൻ അവനു പേടിയായിരുന്നു. പകരം ആ ഹോട്ടൽ മുറിയിൽ വെച്ച് അവൻ അവളെ വെടിവെച്ചുകൊന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉം..</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവളുടെ പേര് ലീന ഗോമസ്. അവളുടെ പേരെന്താ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലീന</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവന്റെ പേര് രാജൻ മെൻഡസ്. അവന്റെ പേരെന്താ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ മെൻഡസ്.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നിന്റെ പേരോ? </span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ മെൻഡസ്.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒന്നുകൂടിപ്പറയൂ.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ മെൻഡസ്.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നീയെന്തിനാണ് ലീനയെ കൊന്നത്?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കഥയിലല്ലേ? നിങ്ങൾ നേരത്തേ പറഞ്ഞു നിങ്ങളൊരു ഡോക്ടറാണെന്ന്. എന്നിട്ട് കഥ പറയുന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഞാനൊരു കഥയെഴുത്തുകാരനാണ്. ഡോക്ടറും. കഥയും മുൻപ് നടന്ന കാര്യവും തമ്മിൽ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഭൂതകാലം വെറും കഥകളാണ്. ഭൂതകാലത്തു നടന്ന എന്തിനെയും കുറിച്ച് അങ്ങനെയൊക്കെ നടന്നു എന്ന് വേണമെങ്കിൽ വിശ്വ്വസിക്കാം. വിശ്വസിക്കാതിരിക്കാം. ഭൂതകാലം നിലനിൽക്കുന്നത് ഓർമ്മകളിലാണ്. കഥകളും. രണ്ടും തിരികെച്ചെന്ന് നടന്നതാണോ എന്ന് പരിശോധിക്കാൻ പറ്റില്ല. ഭൂതകാലം, മുൻപ് നടന്നതത്രയും, ഓർമ്മകൾ, നിന്റെ തലച്ചോറിൽ മാത്രം നിലനിൽക്കുന്ന കഥകളാണ്. ശരിയല്ലേ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അല്ല. ഭൂതകാലം ഒരുമിച്ചനുഭവിച്ച ഒരുപാടുപേരുണ്ടാവും.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതായത് ഒരേ കഥ വിശ്വസിക്കുന്ന കുറെപ്പേരുണ്ടെന്ന്. അതേ കഥ ഒരുമിച്ചനുഭവിച്ച മനുഷ്യരുണ്ടെങ്കിൽ നേരത്തേ പറഞ്ഞ കഥ ഒരു യാഥാർത്ഥ്യമാവില്ലേ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എനിക്കറിയില്ല. കഥ ഒരിക്കലും ഭൂതകാലമാകില്ല. നിങ്ങൾ എന്നെ ചതിക്കാൻ നോക്കുകയാണ്.കഥയെഴുതുന്നവർ കള്ളം പറയുന്നവരാണ്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ നിങ്ങളുടെ ഓർമ്മകൾക്ക് പ്രശ്നമുണ്ട്. ഞാൻ ശരിയാക്കിത്തരാമെന്ന് നേരത്തേ വാക്കുതന്നതാണ്. ഞാനൊരു ഡോക്ടറും കഥയെഴുത്തുകാരനും മാത്രമല്ല, ഒരു ഗവേഷകനും കൂടിയാണ്. നോക്കൂ, നാട്ടിൽ മയക്കുമരുന്നിന്റെ ഉപയോഗം കൂടിവരികയാണ്. കൊച്ചിയിലെ ഡി.ജെ. പാർട്ടികൾ ഓർമ്മകാണുമല്ലോ. കേരള പോലീസ് പല പല കേസുകളിൽ പലയിനം മയക്കുമരുന്നുകൾ പിടിച്ചെടുക്കുന്നു. എന്നിട്ട് അവരത് എന്തു ചെയ്യുന്നു? ഗവേഷണം നടത്താൻ എനിക്കു തരുന്നു. വാസ്തവത്തിൽ മയക്കുമരുന്ന് എന്ന പേര് എന്തു മനോഹരമാണ്. പേരിൽത്തന്നെ മരുന്നുണ്ട്. ആ മരുന്നുകളെ സംയോജിപ്പിച്ച് ഞാൻ നിങ്ങളുടെ ഓർമ്മകൾക്ക് നിറം കൊടുക്കുന്ന ഒരു മരുന്നുണ്ടാക്കി. ഈ നീല സിറിഞ്ച് നോക്കൂ</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കുതറാൻ ശ്രമിച്ച രാജനെ പോലീസുകാർ ഇരുവശത്തുനിന്നും ബലമായി പിടിച്ചുകിടത്തി. ഡോക്ടർ രാജന്റെ ഞരമ്പിലേക്ക് നീലദ്രാവകം കുത്തിയിറക്കി. രാജൻ മയക്കത്തിലായി. ഡോക്ടർ അവനെ മുഖത്തുതട്ടിവിളിച്ചു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ, നീയും ലീനയുമായി പ്രണയത്തിലായിരുന്നു. ലീന ആരാ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കാമുകി.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവളുടെ നിറമെന്താ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നെൽക്കതിര്, ചോളം, തിരിനാളം, സ്വർണ്ണനിറം.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവളുടെ വിയർപ്പിന്റെ മണമെന്താ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കുട്ടിക്യൂറാ</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവളുടെ തുപ്പലിന്റെ രുചിയെന്താ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വെറ്റിലമുറുക്കിയത്, കരയാമ്പൂ. </span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവൾ നിന്നെ പറ്റിച്ചു. ഇല്ലേ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പറ്റിച്ചു</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എങ്ങനെ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവൾ പോലീസുകാരന്റെ കൂടെ ഉറങ്ങി</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പോലീസുകാരെ എന്തെങ്കിലും ചെയ്യാൻ പറ്റുമോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇല്ല</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവളെ എന്തു ചെയ്യും?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കൊല്ലും</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്തിന്?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പ്രതികാരം.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നീ കൊന്നോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഞാൻ കൊന്നു</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ആരെ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കാമത്തെ</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ആരെ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്റെ കാമുകിയെ</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവളുടെ പേരെന്താ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ആ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവളുടെ പേര് ലീന ഗോമസ്. അവളുടെ പേരെന്താ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലീന</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവളുടെ നിറമെന്താ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വിയർപ്പിന്റെ നിറം, പുതപ്പ്പിനുള്ളിലെ ഇരുട്ടിന്റെ നിറം.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അല്ല, സ്വർണ്ണനിറം. അവളുടെ നിറമെന്താ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വയലിലെ ചെളിനിറം, സ്വർണ്ണം</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവളുടെ മുലഞ്ഞെട്ടുകൾ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ംമ്മ്</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവളുടെ മുലഞ്ഞെട്ടുകൾ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മന്ദാരം</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവളുടെ ചന്തി ഉരുണ്ടിട്ടാണോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നായേ എന്നു വിളിച്ച് രാജൻ ഡോക്ടറുടെ കഴുത്തിൽക്കയറിപ്പിടിച്ചു. കാവൽ നിന്ന പോലീസുകാർ ചാടിവീണ് രാജനെ പിടിച്ചുമാറ്റി അടിതുടങ്ങി. അടികൊണ്ട് നിലത്തുവീണ അവനെ വീണ്ടും കട്ടിലിൽ എടുത്തു കിടത്തി. എന്താടാ, അവളുടെ ചന്തിയെപ്പറ്റിപ്പറഞ്ഞപ്പോൾ നിനക്ക് നൊന്തോ എന്ന് ചോദിച്ച് പോലീസ് വീണ്ടും അടിച്ചു. രാജൻ ഞരങ്ങി, അനങ്ങാതെ കിടന്നു.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജന്റെ കയ്യിൽ മൃദുവായി പിടിച്ചുകൊണ്ട് ഡോക്ടർ വീണ്ടും ചോദിച്ചു.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവളെ ആരാ കൊന്നെ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഞാൻ, ഞാൻ.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉറങ്ങൂ. ഉറങ്ങിയോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉം..</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉറങ്ങിയോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">…</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: transparent; color: black; font-family: 'Trebuchet MS'; font-size: 28px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">4 - ബാലൻ നമ്പ്യാരുമായി സമീറ നടത്തിയ അഭിമുഖം. </span></div>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഞായറാഴ്ച്ച. 11 മണിക്കാണു ബാലൻ നമ്പ്യാർ അഭിമുഖം അനുവദിച്ചത്. താമസിച്ചെത്തരുത് എന്ന് സമീറയ്ക്ക് നിർബന്ധമുണ്ടായിരുന്നു. പത്തേ മുക്കാലിനേ എത്തി. ഗേറ്റുതുറന്ന് മുറ്റത്തെത്തിയപ്പോൾ കോഴികൾക്കു തീറ്റകൊടുത്തുകൊണ്ട് കസാരയിൽ ബാലൻ നമ്പ്യാർ ഇരിക്കുന്നു. കറുത്ത് അധികം പൊക്കമില്ലാത്ത ഉറച്ച ശരീരമുള്ളയാൾ. കൈലിയും മുഷിഞ്ഞ ബനിയനും. നെഞ്ചിൽ തിങ്ങിനിൽക്കുന്ന നരച്ച രോമങ്ങൾ ബനിയനിടയിലൂടെ കാണാം. കട്ടിപ്പുരികവും നരച്ചുതുടങ്ങിയ കട്ടിമീശയും കൂർത്ത കണ്ണുകളും. പോലീസിനു പറ്റിയ ആൾ എന്ന് സമീറ മനസിൽ പറഞ്ഞു. ഒരു കയ്യിൽ വിസ്കി ഗ്ലാസും മറുകയ്യിൽ ഒരുപിടി അരിയുമായിട്ടാണ് ഇരിപ്പ്. അയാൾക്കു ചുറ്റും നാലു പിടക്കോഴികളും വലിപ്പമുള്ള ഒരു പൂവൻകോഴിയും ചുറ്റിനടക്കുന്നു. അരിവീഴ്ത്തുന്നുണ്ടോ എന്ന് അവ ഇടക്കിടെ തലയുയർത്തി നോക്കുന്നുണ്ട്. വലിപ്പം കുറഞ്ഞ ഒരു കറുത്ത പൂവൻ കൂട്ടത്തിൽ നിന്നും മാറി അല്പമകലെ തെങ്ങിൻ തടത്തിൽ നിൽക്കുന്നു. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സർ, ഞാൻ വരുമെന്നറിയിച്ചിരുന്നു. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉവ്വ്, ക്ഷമിക്കണം സമീറ. 11 മണിക്കു വരുമെന്നല്ലേ പറഞ്ഞിരുന്നത്? ഞാനീ വേഷമൊന്നു മാറ്റിയിട്ടു വരാം. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സാരമില്ല. എനിക്കു വേണ്ടി വേഷം മാറണമെന്നില്ല. ഫോട്ടോയെടുക്കാനൊന്നും ഉദ്ദേശമില്ല. കുറച്ച് ചോദ്യങ്ങളേയുള്ളൂ. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ധൃതിയുണ്ടോ സമീറ? ഊണു കഴിച്ചിട്ട് പോയാപ്പോരേ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വേണ്ട സർ, ബുദ്ധിമുട്ടാവില്ലേ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഏയ്, ഊണുകഴിച്ചിട്ട് പോവാം. അല്ലെങ്കിൽ ഞാൻ പാചകം ചെയ്യുന്നത് ഞാൻ തന്നെ തിന്നണം. ഒരാൾക്കുവേണ്ടി പാചകം ചെയ്യുന്നതിലും ബോറ് പരിപാടിയില്ല. ഫോർമലായി ഇന്റർവ്യൂ ചെയ്യേണ്ട കാര്യമില്ലല്ല്ലോ. എന്റെ പണി നടക്കുകയും ചെയ്യും. സമീറയ്ക്ക് ചോദിക്കാനുള്ളത് ചോദിക്കുകയും ചെയ്യാം. ആണുങ്ങൾ വെക്കുന്നത് തിന്നില്ല എന്നൊന്നും ഇല്ല്ലല്ലോ. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അങ്ങനെയൊന്നുമില്ല സർ. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാർ വിളിച്ചപ്പോൾ തെങ്ങിൻ തടത്തിൽ നിന്ന അല്പം ക്ഷീണിച്ച ചെറിയ പൂവൻ കോഴി അടുത്തുവന്നു. അയാൾ അതിനെയുമെടുത്ത് വീടിനു പിന്നിലേക്കു പോയി. </span></h1>
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span></h1>
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കോഴിയെ കൊല്ലുന്നതു കാണാൻ വിഷമമാണെങ്കിൽ സമീറ വീട്ടിലേക്കിരുന്നോളൂ. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സമീറ പിന്നാലെ ചെന്ന് അയാൾ കോഴിയെ കൊല്ലുന്നത് നോക്കിക്കൊണ്ടു നിന്നു. അയാൾ കോഴിയുടെ കാലും ചിറകും കൂട്ടിപ്പിടിച്ചു, കോഴി ബാലൻ നമ്പ്യാരെ നോക്കി. അയാൾ ഒരു വെട്ടിന് അതിന്റെ തലവെട്ടിക്കളഞ്ഞു. അല്പനേരം ചവിട്ടിപ്പിടിച്ച് ഉടലിന്റെ പിടച്ചില്‍ മാറ്റി, ചൂടുവെള്ളം നിറച്ച ചരുവത്തിലേക്കിട്ടു. പിന്നെ ചുവന്ന വെള്ളം ഊറ്റിക്കളഞ്ഞ് കോഴിയുടെ പൂട പറിച്ചുതുടങ്ങി.</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ആ കോഴി സാറിനെ നോക്കുന്നുണ്ടായിരുന്നു. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതിനെന്താണ്. ഓരോ ചെടിയുടെയും പക്ഷിമൃഗങ്ങളുടെയും വികാരവും വിചാരവും തിരക്കിപ്പോയാൽ മനുഷ്യൻ പട്ടിണിയാകും. മനുഷ്യൻ മാംസഭോജിയാണ്. ഒന്നാമതേ ഭക്ഷണം കുറഞ്ഞുവരുന്നു. കിട്ടുന്നതെല്ലാം തിന്നണം. മലയാളികൾ പുൽച്ചാടിയെയും പാറ്റയെയും തിന്നുന്ന കാലം വരും. ഈ റോഡുനിറയെ ഓടിനടക്കുന്ന പട്ടിയെയും. എന്നാലും സമീറയ്ക്ക് അറിയാമോ, ആദ്യം മനുഷ്യൻ കോഴിയെ വളർത്തിയത് തിന്നാനല്ല, കോഴിപ്പോരിനായിരുന്നു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലാണു ഈ പരിപാടി തുടങ്ങിയത്. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സമീറ മിണ്ടാതെ കോഴിയുടെ പൂട പറിക്കുന്നത് നോക്കിക്കൊണ്ടു നിന്നു. ബാലൻ നമ്പ്യാർ തുടർന്നു:</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒരുപക്ഷേ ചുട്ടകോഴിയുടെ സ്വാദ് ആദിമനുഷ്യനു അറിയില്ലായിരുന്നുകാണും. കോഴിപ്പോരിന്റെ അഡ്രിനാലിൻ കുതിപ്പും വാതുവെയ്പ്പുമായിരുന്നു അന്ന് പ്രധാനം. എന്തായാലും ഇന്ന് മനുഷ്യനെക്കാൾ പത്തിരട്ടി കോഴികളുണ്ട്. എഴുന്നൂറു കോടി മനുഷ്യർക്ക് ഏഴായിരം കോടി കോഴികൾ. കൂടുതലും ബ്രോയ്ലർ കോഴികൾ. കോഴിയുടെ ജനസംഖ്യ നിലക്കു നിർത്താൻ ഒരാൾ ജീവിതത്തിൽ പത്തുകോഴിയെ എങ്കിലും തിന്നണം. കോഴിയെ തിന്നാത്തവർക്കു വേണ്ടിയും കൂടി ബാക്കിയുള്ള നമ്മൾ തിന്നണം. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കോഴിയുടെ ജനസംഖ്യ മനുഷ്യർ ഉണ്ടാക്കിയതല്ലേ, കാട്ടിലായിരുന്നെങ്കിൽ ഇതിന്റെ നൂറിലൊന്ന് കോഴികൾ കാണില്ലല്ലോ. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ശരിയാണ്. ഇവനെത്തന്നെ നോക്കു. കരിങ്കോഴി. കൊച്ചിൻ എന്ന ബ്രീഡിലേതാണു. ചൈനക്കാർ വിക്ടോറിയാ റാണിക്ക് സമ്മാനം കൊടുത്ത ബ്രീഡിനു പേരു കൊച്ചി. ചരിത്രത്തിന്റെ വികൃതിയാണ്. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാർ അടുക്കളയിൽ കടന്ന് അരിഞ്ഞുവെച്ചിരുന്ന ഉള്ളിവറുത്തു തുടങ്ങി. മുളകും മല്ലിപ്പൊടിയും മഞ്ഞൾപ്പൊടിയും മസാലക്കൂട്ടങ്ങളും ഇട്ടപ്പോൾ ഇതാ കോഴിക്കറി വരുന്നേ എന്ന മണം പരന്നു. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സാറിനറിയാമല്ലോ. മരിച്ചുപോയ ആ സ്ത്രീയെപ്പറ്റി ചോദിക്കാനാണു ഞാൻ വന്നത്.</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നിങ്ങളൊരു ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റാണല്ലോ. റെക്കോഡ് ചെയ്യാനുള്ള ഉപകരണമൊന്നും കൊണ്ടുവന്നില്ലേ? അതോ മൊബൈൽ ഫോണാണോ? </span></h1>
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സമീറ മൊബൈൽ ഫോണിലെ റെക്കോഡിങ്ങ് ഓണാക്കി. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വെന്തുകൊണ്ടിരുന്ന കോഴിക്കറി മൂടിവെച്ച് ബാലൻ നമ്പ്യാർ വിസ്കി തുറന്ന് രണ്ട് ഗ്ലാസിലൊഴിച്ചു. ഐസും സോഡയും വേണോ?</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഐസ് ആയിക്കോട്ടെ, സോഡ വേണ്ട സർ. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സമീറയ്ക്ക് കുടിക്കാനറിയാം. സോഡ വിസ്കിയുടെ രുചികളയും. എങ്കിലും ക്ഷമിക്കൂ, സിംഗിൾ മാൾട്ടല്ല, ബ്ലാക്ക്ലേബലേയുള്ളൂ. ഇരുന്നൂറു കൊല്ലത്തോളം സ്കോട്ട്ലാൻഡിലെ കിൽമാർനേഗിലായിരുന്നു ഇതിനെ വാറ്റിയിരുന്നത്. മദ്യഭീമനായ ഡിയേഴ്യോ ജോണി വാക്കറെ വാങ്ങിയതോടെ വാറ്റ് ഗ്ലാസ്ഗോവിലേക്കു മാറ്റി. ജോണി വാക്കർ കൂടുമാറിയതിൽ പ്രതിഷേധിച്ച് കിൽമാർനേഗിൽ സമരവും പ്രതിഷേധവുമായിരുന്നു. ബ്ലെൻഡഡ് വിസ്കിയാണു. പലപല വർഷങ്ങളിൽ നിന്നുള്ള നാൽപ്പതോളം ബാരലുകളിൽ നിന്നും കലാവിരുതോടെ ബ്ലെൻഡർ മിശ്രണം ചെയ്തെടുത്തത്. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഞാൻ കുടിക്കുമെന്ന് സാറിനെങ്ങനെ അറിയാം?</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സമീറ കൊല്ലം എസ്.എൻ. വിമൻസ് കോളെജിൽ പഠിക്കുന്ന കാലം മുതൽക്കേ എനിക്കറിയാം. യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായിരുന്നു അല്ലേ?</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതെ. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പിന്നെ ഒരു വർഷം ലോക്കോളെജിൽ പോയി. അത് മതിയാക്കി അല്ലേ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇതെല്ലാം എന്നെപ്പറ്റി പോലീസ് ഫയലിലുണ്ടാവും. ഞാൻ ഇന്റർവ്യൂവിനു വരും എന്നു പറഞ്ഞപ്പൊഴേ എന്റെ കുടുംബ ചരിത്രം തിരക്കിയെടുത്തുകാണുമല്ലോ. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇല്ല സമീറ, ഇതെല്ലാം എനിക്ക് ഓർമ്മയുള്ള കാര്യങ്ങളാണ്. സമീറയെപ്പറ്റി മാത്രമല്ല, ഒരുപാടുപേരെപ്പറ്റി എനിക്ക് ഒരുപാട് വിവരങ്ങളറിയാം. ഞാൻ മറക്കാറില്ല. മറവി മരണമാണ്. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതെങ്ങനെയാണ് മരണമാകുന്നത്? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സമീറയുടെ ഫോണിലെ അഡ്രസ് ബുക്ക് നോക്കു. നിങ്ങൾ വർഷങ്ങളായി ഫീൽഡിലുള്ള പത്രപ്രവർത്തകയാണ്. ആയിരക്കണക്കിനു പേരുണ്ടാവും. ഫോൺ ബുക്കിൽ നിങ്ങൾ ഒരിക്കലും വിളിക്കാത്ത ഒരുപാടുപേരുണ്ടാവില്ലേ? അവരെല്ലാം നിങ്ങൾക്ക് മരിച്ചവരല്ലേ?</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതെങ്ങനെ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്താണ് അവരും മരിച്ചവരുമായുള്ള വ്യത്യാസം? നിങ്ങൾ അവരെ ഇനി കാണാനോ വിളിക്കാനോ പോകുന്നില്ല. ഫോൺ ബുക്കിലെ പേരുകൾ കാണുമ്പോൾ അവർ ആരാണെന്നു പോലും നിങ്ങൾക്ക് ഓർമ്മവരില്ല. മരണം എന്താണ്? മരണം ഓർമ്മയുടെ നിരാസമാണ് സമീറ. നിങ്ങളെ സംബന്ധിച്ചിടത്തോളം മറന്നുപോയവരെല്ലാം മരിച്ചവരല്ലേ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇല്ല സർ. എന്നെങ്കിലും കാണുമ്പോൾ ഞാൻ പലരെയും തിരിച്ചറിയും. വർഷങ്ങൾക്കു ശേഷം ഒരിക്കലും വിളിച്ചിട്ടില്ലാത്ത ഒരാളുടെ ഫോൺ വിളി വരാമെന്ന പ്രത്യാശയുണ്ട്. മരണം ആ പ്രതീക്ഷയുടെ അസ്തമയമാണ്. ഇനിയും കാണുമെന്ന പ്രതീക്ഷയ്ക്കു വകയുള്ളിടത്തോളം ആരും മരിച്ചവരല്ല സർ. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇനി കാണും എന്ന് പ്രതീക്ഷ നഷ്ടപ്പെട്ടവർ മരിച്ചവരല്ലേ? ഉദാഹരണത്തിനു ജയിലിൽ നിന്നും ഒരിക്കലും പുറത്തിറങ്ങാത്തവർ. ക്ഷയരോഗാശുപത്രിയിൽ ജീവിക്കുന്ന, അതിൽത്തന്നെ മരിക്കുന്ന രോഗികൾ. ഭ്രാന്താശുപത്രിയിലെ ആരും ഇറക്കിക്കൊണ്ടു പോവാനില്ലാത്ത ഭ്രാന്തത്തികളും ഭ്രാന്തന്മാരും. അവരെല്ലാം നമുക്ക്, പുറം ലോകത്തിനു മരിച്ചവരല്ലേ?</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒരുപക്ഷേ. രാജൻ മെൻഡസ് എന്നയാൾ ഇനി പുറത്തിറങ്ങില്ലെന്നുണ്ടോ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉവ്വ്, നമുക്കു വിഷയത്തിലേക്ക് വരാം. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അയാളാണ് കൊന്നതെന്ന് താങ്കൾക്ക് ഉറപ്പുണ്ടോ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്റെ ഉറപ്പിൽ എന്ത് കാര്യം? അയാൾ കോടതിയോട് പറഞ്ഞത് അയാള്‍ കൊലനടത്തിയെന്നാണ്. ഇത് ഒരു റുട്ടീൻ ക്രൈമല്ലേ? ഇതിലെന്താണ് സമീറയ്ക്ക് താല്പര്യം.</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്റെ താല്പര്യം വിടൂ. അയാളെ ഞാൻ ജയിലിൽ കണ്ടിരുന്നു. കോടതിയിൽ കുറ്റസമ്മതം നടത്തിയത് അയാൾക്ക് ഓർമ്മയില്ല. ആകെ ഓർമ്മയുള്ളത് ഉറങ്ങിക്കിടന്നപ്പോൾ സ്വപ്നം കണ്ടതാണ്. കാമുകിയെ പോലീസുകാരനുമൊത്ത് കാണുന്നതും കാമുകിയെ വെടിവെച്ചു കൊല്ലുന്നതും അറസ്റ്റിലാകുന്നതും ഒരു മോശം വക്കീലിനെ കിട്ടുന്നതും കോടതിയിൽ കുറ്റസമ്മതം നടത്തുന്നതും അയാൾ സ്വപ്നത്തിൽ കണ്ടെന്നാണു പറയുന്നത്. പ്രശ്നം അതിൽ പകുതി - രോഹിണി എന്ന സ്ത്രീ, കൊല്ലപ്പെട്ടു എന്നത് നേരാണ്. അവർ അയാളുടെ കാമുകിയല്ല. അവർ തമ്മിൽ മുൻ പരിചയമുണ്ടായിരുന്നു എന്ന് തെളിവുകളൊന്നുമില്ല. ബാക്കി സ്വപ്നത്തിന്റെ നേരാണു ഞാൻ ചികയുന്നത്. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാർ ചിരിച്ചു. ചോറും കോഴിക്കറിയും വിളമ്പിക്കൊണ്ട് ചോദിച്ചു, കറി രുചിച്ചുനോക്കിയിട്ടു പറയൂ, എങ്ങനെയുണ്ട്? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉഗ്രൻ. ഇത്ര നല്ല കോഴിക്കറി അടുത്തൊന്നും കഴിച്ചിട്ടില്ല. കൈപ്പുണ്യം എന്നു പറയുന്നത് ഉണ്ട് അല്ലേ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഏയ്, കൈപ്പുണ്യമൊക്കെ കളിപ്പീരാണു. വെറും പാരമ്പര്യവാദം. സമീറ ശ്രദ്ധിച്ചോ, ഉള്ളിയും മുളകുമൊക്കെ അരിഞ്ഞുവെച്ചിട്ടാണു ഞാൻ കോഴിയെ വെട്ടിയത്. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതിലെന്താ കാര്യം? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നമ്മുടെ അടുക്കളത്തോട്ടത്തിൽ നിന്നും പറിക്കുന്ന പച്ചക്കറികൾക്ക് രുചി കൂടും എന്നു പറയില്ലേ? ആളുകൾ വിചാരിക്കുന്നത് രാസവളം അടിക്കാത്തതുകൊണ്ടാണു രുചി എന്നാണു. അങ്ങനെയല്ല. അപ്പോൾ പറിച്ചെടുത്ത ഭക്ഷണത്തിനു രുചി കാണും. ജീവൻ നഷ്ടപ്പെട്ടയുടനെ പാചകം ചെയ്താൽ, അത് പച്ചക്കറിയായാലും ചൂണ്ടമീനായാലും ലോബ്സ്റ്ററായാലും കോഴിയായാലും രുചി കാണും. മനുഷ്യർ മരിച്ചുപോകുമ്പോൾ കുറച്ചുകഴിഞ്ഞ് ശരീരം ഉറഞ്ഞുപോവില്ലേ? റിഗർ മോർട്ടിസ് സെറ്റ് ചെയ്യുന്നത്? അത് മൃഗങ്ങൾക്കും പച്ചക്കറികൾക്കും വരെ ഉണ്ട്. കൊന്നയുടനെ തിന്നുന്ന ഭക്ഷണത്തിനൊരു തുടിപ്പും മാർദ്ദവവും കാണും. അതുപോട്ടെ, ഈ രാജൻ മെൻഡസിന്റെ തൊഴിലെന്തായിരുന്നു? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഗൾഫിൽ സ്വന്തം ഐ.റ്റി. കമ്പനി നടത്തിയിരുന്ന ആൾ. ഒരു പറയ ക്രിസ്ത്യാനി. ദളിത് കുടുംബത്തിൽ നിന്നും വന്ന, ഏറ്റവും ദരിദ്രമായ സാഹചര്യത്തിൽ നിന്നും വന്ന മനുഷ്യൻ. അതിൽ നിന്നും ഉയർന്നുവന്ന് എഞ്ജിനിയറിങ്ങ് ബിരുദം നേടി, ഗൾഫിൽ സ്വന്തം കമ്പനി നടത്തിയിരുന്ന ആൾ.</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കൊലപാതകത്തിനെന്ത് ജാതിയും മതവും സമീറ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കുറ്റകൃത്യങ്ങൾക്ക് ജാതിയും മതവുമുണ്ടെന്ന് സാറിനറിയാമല്ലോ. നമ്മുടെ ജയിലുകളിൽ കുറ്റവാളികളായി എത്ര നമ്പ്യാർമാരുണ്ട്? മൊത്തം ദളിതരും മുസ്ലീങ്ങളുമല്ലേ?</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാർ തന്റെ ഗ്ലാസിൽ വീണ്ടും വിസ്കിയൊഴിച്ചു. നമ്പ്യാർമാർ ജയിലിലില്ലാത്തത് അവരുടെ കുറ്റങ്ങൾ ദളിതരുടെമേൽ കെട്ടിവെക്കുന്നതുകൊണ്ടാണു എന്നാണോ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അങ്ങനെ ഞാൻ പറഞ്ഞില്ല. ഒരു ദളിതനുമേൽ കുറ്റാരോപണം നടത്തുമ്പോൾ കോടതിയും പോലീസും കൂടുതൽ ജാഗ്രത കാണിക്കണം എന്നാണു പറയുന്നത്. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ശരിയാണ്. പക്ഷേ അറസ്റ്റ് ചെയ്തത് ഞാനല്ല. ഈ കേസിൽ കോടതിയിലും ഞാൻ പോയിട്ടില്ല. മുഖസാദൃശ്യം കൊണ്ടുമാത്രം ഞാൻ പ്രതിസ്ഥാനത്താവുന്നത് ശരിയാണോ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കൊല്ലപ്പെട്ട രോഹിണി എന്ന സ്ത്രീയെ സാറിനറിയാമോ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്റെ ഓർമ്മയിൽ ഇല്ല. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഞാൻ അവരുടെ വീട്ടിൽ പോയിരുന്നു. അവരുടെ അനിയൻ എന്തോ അടിപിടിക്കേസിൽ പെട്ടപ്പോൾ സാറിനെ പരിചയമുണ്ടെന്ന് അവർ ഒരിക്കൽ വീട്ടുകാരോട് പറഞ്ഞിട്ടുണ്ട്. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നോക്കൂ സമീറ, ഒരു ദിവസം ശരാശരി അൻപതു പുതിയ മനുഷ്യരെങ്കിലും എന്നെ പരിചയപ്പെടുന്നുണ്ട്. അവർ പറഞ്ഞത് വാസ്തവമായിരിക്കും. എനിക്ക് അങ്ങനെ ഒരു ഓർമ്മയേ വരുന്നില്ലെന്നേയുള്ളൂ.</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവരുടെ വീട്ടുകാരോട് ഞാൻ രാജൻ മെൻഡസ് എന്ന മനുഷ്യനെപ്പറ്റിയും ചോദിച്ചു. അവർ അങ്ങനെ ഒരാളെപ്പറ്റി കേട്ടിട്ടുപോലുമില്ല. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഈ രോഹിണി എവിടെയാണു ജോലിചെയ്തിരുന്നത്? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കൊച്ചിയിലെ ഒരു ലൊജിസ്റ്റിക്സ് കമ്പനിയിൽ. അവിടെ ആരോടും അവർ നിങ്ങളുടെ പേരോ രാജൻ മെൻഡസ് എന്ന പേരോ പറഞ്ഞിട്ടില്ല. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഐ.ടി. കമ്പനി നടത്തുന്ന ആളാകുമ്പോൾ സ്ഥിരം നാട്ടിൽ വന്നുപോകുമല്ലോ? ഗൾഫിൽ നിന്നു വർക്ക് പിടിച്ച് നാട്ടിൽ ചെയ്യിക്കുന്നവരല്ലേ കൂടുതൽ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതെ. രാജൻ മെൻഡസ് പലതവണ കൊച്ചിയിൽ വന്നിട്ടുണ്ട്. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇത് അയാൾ തന്നെ കുറ്റം സമ്മതിച്ച കേസാണെന്ന് അറിയാമല്ലോ.</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പോലീസിന്റെ ഉപദ്രവം സഹിക്കാൻ പറ്റാതെ എത്രപേരാണ് കുറ്റം സമ്മതിക്കുന്നത്? പോലീസിന്റെ ഇടികൊണ്ട് എത്രപേർ മരിക്കുന്നു. ഇടികൊണ്ട് മരിച്ചുപോകും എന്നു വരുമ്പോൾ ജീവൻ രക്ഷിക്കാൻ മനുഷ്യർ എന്ത് കുറ്റവും ഏറ്റുപോവില്ലേ? നിങ്ങൾ ഇടിക്കാത്ത പോലീസൊന്നുമല്ലല്ലോ. നമ്മുടെ ജയിലുകളിൽ കഴിയുന്ന നല്ല ശതമാനം ആളുകൾ നിരപരാധികളായിരിക്കും</span></h1>
<b style="font-weight: normal;"><br /></b>
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നോക്കൂ സമീറ, പോലീസിനെപ്പറ്റിയുള്ള നിങ്ങളുടെ മുൻവിധികൾ ഞാൻ പങ്കുവെക്കുന്നില്ല. അതു പോട്ടെ. ഇയാൾ കോടതിയിലാണ് കുറ്റസമ്മതം നടത്തിയത്. കോടതിയിൽ കൊണ്ടുവന്നപ്പോഴുള്ള വീഡിയോ നിങ്ങൾ കണ്ടുകാണും. അയാളുടെ മുഖത്തോ ശരീരത്തിലോ ഒരു ഒടിവോ ചതവോ ഇല്ലായിരുന്നു. ഒരു പ്രണയബന്ധം ഉണ്ടായിരുന്നെന്നും പങ്കാളിയെ സംശയം തോന്നിയിരുന്നു എന്നും അവൾ ചതിക്കുന്നത് നേരിട്ടു കണ്ടതുകൊണ്ടാണ് കൊല നടത്തിയത് എന്നും അയാൾ കോടതിയോടാണ് സമ്മതിച്ചത്. പോലീസ് ദേഹോപദ്രവം നടത്തുന്നു എന്ന ആരോപണം സത്യമാണെന്നു തന്നെ ഇരിക്കട്ടെ. അറിഞ്ഞുകൊണ്ട് അയാൾ എങ്ങനെ ഇത്തരമൊരു കുറ്റസമ്മതം നടത്തും? പോലീസിന്റെ നിർബന്ധമുണ്ടെങ്കിൽ അത് കോടതിയെ അറിയിക്കാമായിരുന്നല്ലോ. ശരീരം നോവാതെ കോടതി അയാളെ സംരക്ഷിച്ചേനെ. ഇപ്പോൾ നിങ്ങൾ പറയുന്നു ഈ കുറ്റസമ്മതം അയാൾ ബോധമില്ലാതെ നടത്തിയതാണെന്ന്. അങ്ങനെ ഉറങ്ങിനിൽക്കുന്ന ഒരു മനുഷ്യനെയാണോ വീഡിയോയിൽ കാണുന്നത്? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സർ, ഒരു കാര്യം ശ്രദ്ധിച്ചോ?കോടതിയിൽ രാജൻ കൊല്ലപ്പെട്ട സ്ത്രീയുടെ പേരു പറഞ്ഞില്ല.</span></h1>
<h1 dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 10pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതിനെന്താണ്? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അയാൾ ഇപ്പോഴും വിശ്വസിക്കുന്നത് ലീന എന്ന അയാളുടെ കാമുകിയെ കൊന്നു എന്നാണ്.</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കേസിന്റെ അന്തിമവിധി വന്നിട്ടില്ലല്ലോ. ഇനിയും കോടതിയുടെ മുന്നിലെത്തുമ്പോൾ അയാൾക്ക് ഇത് കോടതിയോടു പറയാമല്ലോ. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കോടതി കൊല്ലപ്പെട്ട സ്ത്രീയുടെ പേരു ചോദിക്കാത്തത് വിചിത്രമല്ലേ?</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അത് കോടതിയോടു ചോദിക്കണം. കൊല്ലപ്പെട്ട സ്ത്രീയുടെ പേരുവിവരങ്ങൾ എല്ലാവർക്കും അറിയാവുന്നതാണല്ലോ. പ്രത്യേകിച്ചും എടുത്തു ചോദിക്കേണ്ട കാര്യമുണ്ടെന്ന് കോടതിക്ക് തോന്നിക്കാണില്ല. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത് രോഹിണി എന്ന സ്ത്രീയെ കൊന്നു എന്ന് അയാൾ സമ്മതിച്ചു എന്നാണ്. അതെങ്ങനെ വന്നു? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എനിക്കറിയില്ല. ഒരുപക്ഷേ അതായിരിക്കും അയാൾ മാധ്യമങ്ങളോടു പറഞ്ഞ പേര്.</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മാധ്യമങ്ങൾക്കൊന്നും അയാളെ ഇന്റർവ്യൂ ചെയ്യാൻ പറ്റിയില്ല എന്ന് സാറിനറിയാമല്ലോ. രോഹിണി എന്ന പേര് പോലീസ് ചോർത്തിക്കൊടുത്തതായിക്കൂടേ?</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നിങ്ങൾ ഒരു പത്രപ്രവർത്തകയാണല്ലോ. അത് മാധ്യമ സുഹൃത്തുക്കളോടു തന്നെ ചോദിക്കൂ. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കോടതി വിധിന്യായത്തിൽ കൊല്ലപ്പെട്ടയാളുടെ പേര് കൊടുക്കാത്തതിൽ എന്നെ സംബന്ധിച്ചിടത്തോളം അസ്വഭാവികതയുണ്ട്. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ആ സ്ത്രീയുടെ പേര് എന്തായാലെന്ത് സമീറ? എനിക്ക് നിങ്ങളുടെ ലൈൻ മനസിലാവുന്നില്ല. അയാൾക്ക് ഒരു കാമുകി ഇല്ലായിരുന്നു എന്നാണോ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സർ. അയാൾ പറയുന്നതിൽ എൺപതു ശതമാനം ശരിയായിരിക്കും. അങ്ങനെ ഒരു പ്രണയം ഉണ്ടായിരുന്നിരിക്കാം. പക്ഷേ കൊന്നു എന്ന് അയാൾ തെറ്റിദ്ധരിച്ചതായിക്കൂടേ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാർ ചിരിച്ചു. എങ്ങനെയാണത്? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒരു സമ്മർദ്ദ സാഹചര്യത്തിൽ, മൈൻഡ് ആൾട്ടറിങ്ങ് ഡ്രഗ്സ് കുത്തിവെച്ച് അയാളെ ഒരു വിഭ്രമത്തിലാക്കിക്കൂടേ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പോലീസ് മയക്കുമരുന്നു കച്ചവടക്കാരാണോ സമീറ, നിയമം സംരക്ഷിക്കുന്നവരാണ് പോലീസ്. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പോലീസിനെപ്പറ്റി എനിക്കത്ര നല്ല അഭിപ്രായമല്ല എന്നുതന്നെ ഇരിക്കട്ടെ. എന്തുകൊണ്ട് ഈ കൊലപാതകം ഒരു തെറ്റിദ്ധാരണയായിക്കൂടാ? പോലീസ് അയാളെ തെറ്റിദ്ധരിപ്പിച്ചതായിക്കൂടേ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മൈൻഡ് ആൾട്ടറിങ്ങ് ഡ്രഗ് എന്നൊരു മയക്കുമരുന്നുണ്ടോ? എനിക്കറിയില്ല. നിഷ്കളങ്കനായ ഒരാൾക്ക് കൊലപാതകം നടത്തി എന്ന് തോന്നാമെങ്കിൽ ചിറകുമുളച്ചു എന്ന് തോന്നിക്കൂടേ? പറക്കുന്ന മാലാഖയാണെന്ന് തോന്നിക്കൂടേ? എന്തിനാണ് കൊലപാതകിയാണെന്നു മാത്രം തോന്നിയത്? </span></h1>
<h1 dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 10pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അങ്ങനെ തോന്നിച്ചതായിക്കൂടെ സർ? </span></h1>
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 10pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നോക്കൂ സമീറ, നമുക്ക് എന്തും സ്വപ്നം കാണാം. സ്വയം പ്രധാനമന്ത്രിയാണെന്ന്, സൂപ്പർസ്റ്റാറാണെന്ന്, കൊലപാതകിയാണെന്ന്, സ്വപ്നവും വാസ്തവവുമായി എന്താണ് വേർതിരിക്കുന്നതെന്നറിയാമോ സമീറ? ഉള്ളായ്മയെ നമുക്ക് തൊടാം. ആ ഹോട്ടലിൽ രാജൻ മെൻഡസ് വെടിവെച്ചുകൊന്ന സ്ത്രീയുടെ തണുത്ത മുഖത്തെ മോർച്ചറിയിൽ ചെന്ന് നമുക്ക് തൊട്ടുനോക്കാം. സ്വപ്നത്തിലെ കൊലപാതകത്തിൽ പറ്റാത്തതും അതല്ലേ? അല്ലെങ്കിൽ നമ്മളും രാജനുമെല്ലാം ഒരേ സ്വപ്നത്തിനുള്ളിലായിരിക്കണം അല്ലേ? </span></h1>
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 10pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇതെല്ലാം പോലീസിന്റെ ഒരു ഗെയിമായിക്കൂടെ സർ? </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സമീറ, പോലീസിനെപ്പറ്റി നിങ്ങളെന്താണു ധരിച്ചിരിക്കുന്നത്? മാഫിയാ സംഘമല്ല പോലീസ്. വിരോധമില്ലെങ്കിൽ ഈ അഭിമുഖം നമുക്ക് ഇവിടെവെച്ച് നിർത്താം. </span></h1>
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എനിക്ക് ഒരുന്നു പുറത്ത് പോകണമായിരുന്നു. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒരു കാര്യം കൂടി സർ. അയാൾ കൊലപാതകം നടത്തി എന്നു വരുത്തിത്തീർക്കേണ്ടത് നിങ്ങളുടെ ആവശ്യമല്ലേ. പ്രത്യേകിച്ചും അയാളുടെ മുഖം താങ്കളുടേതിനു വളരെ സമാനമായിരിക്കുന്ന സാഹചര്യത്തിൽ.</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാർ ചിരിച്ചു. അതായത് കൊന്നത് ഞാനല്ലേ എന്ന്. ഈ ചോദ്യം നേരത്തേ ആവാമായിരുന്നല്ലോ സമീറ . ഞാനെന്തിനാണ് കൊലപാതകം നടത്തുന്നത് എന്ന് ചോദിക്കുന്നില്ല. ജീവിക്കാൻ ഓരോ കാരണമുള്ളതുപോലെ മരിക്കാനും മറ്റൊരാളെ കൊല്ലാനും ഓരോരുത്തർക്കും ഓരോ കാരണങ്ങൾ കാണും. എനിക്കൊരാളെ കൊല്ലണമെന്നു തന്നെയിരിക്കട്ടെ. ഞാനത് നേരിട്ടു നടത്തുമോ? ഏതെങ്കിലും കീഴുദ്യോഗസ്ഥരെ ഉപയോഗിച്ച് എനിക്കു കൃത്യം നടത്താം. രഹസ്യാന്വേഷണ വിഭാഗത്തിലെ ഏതെങ്കിലും ചാരന്മാരെ ഉപയോഗിച്ച് കൃത്യം നടത്താം. അതുമല്ലെങ്കിൽ ഏതെങ്കിലും കുറ്റവാളികളെ ഉപയോഗിച്ച് കൊലനടത്തിക്കാം. അതുമല്ലെങ്കിൽ കാശുകൊടുത്ത് കൊലപാതകം നടത്താം. ഞാനൊരു മോശം മനുഷ്യനാണെന്നു തന്നെ ഇരിക്കട്ടെ. എങ്കിലും അത്ര വിഡ്ഢിയാണോ ഞാൻ? നോക്കൂ, മനുഷ്യന് ഒരു മാടിന്റെ വിലപോലുമില്ലാത്ത കാലത്താണ് നമ്മൾ ജീവിക്കുന്നത്. അവിടെ - എല്ലാ ഭംഗിവാക്കുകളും മാറ്റിവെച്ചുകൊണ്ടു ചോദിക്കട്ടെ, നേരിട്ട് ഒരാളെപ്പോയി കൊന്ന് ഞാനെന്റെ സൽപ്പേരും ജോലിയും ശമ്പളവും സമൂഹത്തിലെ നിലയും അപകടത്തിലാക്കുമോ?</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സമീറ ചിരിച്ചു. റെക്കോഡിങ്ങ് ഓഫ് ചെയ്ത് എഴുന്നേറ്റു. സർ, താങ്കൾ പോലീസുദ്യോഗം ആസ്വദിക്കുന്നു എന്ന് തോന്നുന്നു.</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സമീറ, നിങ്ങൾ വളരെ കഴിവുള്ള സ്ത്രീയാണ്. ഞാനും സ്വയം ഒരു കഴിവുള്ള മനുഷ്യനായാണു കരുതുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് നമുക്കൊരു പ്രത്യേകതയുണ്ട്. നമുക്ക് ജീവിക്കാൻ പല മാർഗ്ഗങ്ങളുണ്ടാവും. പല വാതിലുകളും തുറക്കും. എന്നിട്ടും പോലീസുദ്യോഗം തിരഞ്ഞെടുത്തത് അത് അല്പം ആസ്വദിക്കുന്നതുകൊണ്ടാണ്. നേരു പറയാമല്ലോ, അധികാരം, കീഴുദ്യോഗസ്ഥരിലുണ്ടാക്കുന്ന വിധേയത്വം, പരിചയമില്ലാത്തവരിൽപ്പോലും ആരാണെന്നറിയുമ്പോൾ ഉണ്ടാവുന്ന പേടി, രഹസ്യാന്വേഷണത്തിന്റെ എനിഗ്മ. ഇതെല്ലാം ഞാനാസ്വദിക്കുന്നുണ്ട്.</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">താങ്കളുടെ സമയത്തിനു നന്ദി സർ. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവസാനത്തെ ഉത്തരം നിങ്ങൾ ലേഖനത്തിൽ കൊടുത്താലും പ്രശ്നമില്ല. കണ്ടതിൽ സന്തോഷം സമീറ. </span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സമീറ ചിരിച്ചു, കൈകഴുകി വീട്ടിൽ നിന്നിറങ്ങി. മുറ്റത്ത് കോഴിയുടെ അവശിഷ്ടങ്ങൾ കുഴിച്ചിട്ട കുഴിയിൽ ഒരു പട്ടി മാന്തുന്നത് സമീറ കണ്ടു. അവർ ഒരു കല്ലെടുത്ത് എറിഞ്ഞത് അതിന്റെ പള്ളയിൽ കൊണ്ടു. എന്നിട്ടും ഓടാതെ മോങ്ങിക്കൊണ്ട് അത് കുഴിമാന്തിക്കൊണ്ടിരുന്നു.</span></h1>
<b style="font-weight: normal;"><br /></b>
<br />
<h1 dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 10pt;">
<span style="background-color: transparent; color: black; font-family: 'Trebuchet MS'; font-size: 21.333333333333332px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span></h1>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: transparent; color: black; font-family: 'Trebuchet MS'; font-size: 28px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">5: ജയിൽപ്പക്ഷി. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മട്ടാഞ്ചേരി സബ്ജയിലിൽ രാജനു രണ്ട് കൂട്ടുകാരെക്കിട്ടി. ജയിലിലെത്തിയ രാജൻ മൗനിയായിരുന്നു. മുറിയിൽ മിണ്ടാതിരുന്ന രാജനെ നടയടി എന്ന പേരിൽ എടുത്തിട്ടിടിച്ചത് സന്തോഷ് എന്നയാളായിരുന്നു. ഇടിയും ചവിട്ടും കൊള്ളുമ്പോൾ വേദന രാജൻ ചോദിച്ചുവാങ്ങുന്നതുപോലെ തോന്നി. കഞ്ചാവ് വിൽപ്പനയ്ക്ക് ജയിലിലായതാണ് സന്തോഷ്. വെളുത്ത് മെലിഞ്ഞ, പൊക്കമുള്ള മനുഷ്യൻ. പൊടിമീശയും പതിഞ്ഞതെങ്കിലും മുഴക്കമുള്ള സംസാരവും. ഇടികൊണ്ട് ചോരയുമൊലിപ്പിച്ച് കിടന്ന രാജനെ പൊക്കിയെടുത്ത് കട്ടിലിൽക്കിടത്തിയതും രാത്രി പനിച്ചുവിറച്ചപ്പോൾ കൂട്ടിരുന്നതും ഷഫീക്ക് എന്നയാളായിരുന്നു. കൊച്ചിയിൽ ചെറുപ്പക്കാരുടെ ഒരു രാഷ്ട്രീയ ജാഥ സംഘടിപ്പിച്ചതിനു ജയിലിലായ ആളാണ് ഷഫീക്ക്. ജാഥ നടത്താൻ കൂടെയുണ്ടായിരുന്നവരെയൊക്കെ വെറുതെ വിട്ടു. ഷഫീക്കിനെ മാത്രം അകത്താക്കി. കാക്കമാരുടെ ജീവിതം അല്ലെങ്കിലും ജയിലിലാണെന്നായിരുന്നു സന്തോഷ് ഇതിനെപ്പറ്റി പറഞ്ഞത്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സന്തോഷ് ആദ്യത്തെ തല്ലിനു ശേഷവും ഇടക്കിടെ രാജനു അടികൊടുക്കുമായിരുന്നു. എന്നിട്ടും ഇവരെങ്ങനെ ഇത്ര നല്ല സുഹൃത്തുക്കളായി എന്ന് ഷഫീക്ക് ചിന്തിച്ചു. സ്വഭാവത്തിന്റെ കാര്യത്തിൽ ഇരുവരും തമ്മിൽ ഒരു സാമ്യവുമില്ല. ഷഫീക്കിന്റെ അഭിപ്രായത്തിൽ ഇവരുടെ ബന്ധം ദൃഢമാക്കിയത് തല്ലിന്റെ കൊടുക്കൽ-വാങ്ങലാ</span><span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: bold; text-decoration: none; vertical-align: baseline; white-space: pre-wrap;">ണ്</span><span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">. തല്ലുകൊള്ളുന്നയാളും തല്ലുന്നവനും തമ്മിലുള്ള ബന്ധം ഒന്നു പ്രത്യേകമാണ്. പുരാതന മനുഷ്യൻ മുതൽ ഈ അടുത്ത കാലം വരെ തല്ലുകൊടുക്കുന്ന അധികാരിയും തല്ലുകൊള്ളുന്ന വിധേയനുമുണ്ടായിരുന്നു. വിധേയൻ തല്ലുകൊടുത്തവനെ ജീവിതകാലത്തേക്ക് ആദരവോടെ കാണുന്നു. അധികാരി മരിക്കുമ്പോൾ വിധേയൻ ഹൃദയം നൊന്ത് കരയുന്നു. കാരണം അധികാരി, തല്ലുകൊടുക്കാൻ കഴിവുള്ളയാൾ, രക്ഷകനാണ്. അയാളുടെ ശക്തിയിൽ തല്ലുകൊള്ളുന്നയാൾ വിശ്വസിക്കുന്നു. ഇന്നത്തെ കോളെജുകളിൽ റാഗിങ്ങ് എന്ന പേരിൽ ശാരീരിക പീഢനം നടത്തുന്ന മുതിർന്ന വിദ്യാർത്ഥികളും തല്ലു കൊള്ളുന്ന ജൂനിയർമാരുമായി നീണ്ടകാലം നിലനിൽക്കുന്ന സൗഹൃദങ്ങളുണ്ടാവുന്നത് ഇതുകൊണ്ടാണ്. ഇതേ വിധേയത്വമാണ് രാജനു സന്തോഷിനോടുള്ളത് എന്ന് ഷഫീക്ക് ഇരുവരോടും തുറന്നുപറഞ്ഞു. രാജനു അത് ഇഷ്ടപ്പെട്ടില്ല. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജനും സന്തോഷിനുമിടയിൽ സൗഹൃദം വളർന്നു. വടക്കേ ഇന്ത്യയിലെ മയക്കുമരുന്ന് കച്ചവടക്കാർ മുതൽ ചില എം.എൽ.എ. മാരെ വരെ സന്തോഷിനറിയാമായിരുന്നു. എന്നിട്ടും ജയിലിലായി. ജയിലിലായത് പോലീസുകാർക്ക് ആളറിയാതെ പറ്റിയതാണെന്നാണു സന്തോഷ് പറഞ്ഞത്. ഇടയ്ക്കിടെ തനിക്കുടനെ ജാമ്യം കിട്ടും, ഉടനെ ജാമ്യം കിട്ടും എന്ന് സന്തോഷ് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ ദിവസങ്ങളും ആഴ്ച്ചകളും കഴിഞ്ഞിട്ടും സന്തോഷിന്റെ ജാമ്യം വന്നില്ല. കൊല്ലം പള്ളിത്തോട്ടത്ത് ഒരു ചെറിയ വീടും കുടുംബവും അയാൾക്കുണ്ടായിരുന്നു. രാജനും ഷഫീക്കും ഉറങ്ങാൻ കിടക്കുമ്പോൾ സന്തോഷ് പഴയകാലത്തെ കഥകൾ പറയും. നല്ല മനുഷ്യരുടെയും ചീത്ത മനുഷ്യരുടെയും കഥകൾ പറയും. പോലീസുകാരുമായി ഒരുമിച്ചിരുന്നു കഞ്ചാവ് വലിച്ച കഥകൾ പറയും. ഭാര്യയും കുട്ടികളുമുണ്ടായിരിക്കേ ഒന്നിലധികം വീട്ടമ്മമാരെ ഒരേ സമയം പ്രേമിച്ച കഥകൾ പറയും. തീവണ്ടിയിൽ കണ്ണിൽക്കണ്ണിൽ നോക്കിയിരുന്ന് ഒരിക്കൽ ഇറങ്ങാൻ നേരം ഒരു സ്ത്രീയ്ക്ക് സന്തോഷ് തന്റെ ഫോൺ നമ്പർ കടലാസിലെഴുതി ചുരുട്ടിയിട്ടു കൊടുത്തു. ഒരു പ്രശസ്ത കവിയുടെ മദ്ധ്യവയസ്കയായ ഭാര്യയായിരുന്നു അത്. പിന്നെ നിരന്തരം രഹസ്യസമാഗമങ്ങളായിരുന്നു. പ്രേമത്തിനു പരിധിയില്ലെന്നായിരുന്നു അയാളുടെ വാദം. കൃത്യമായ നിയമങ്ങൾ വെച്ച് കളത്തിനകത്തു കളിക്കുന്ന കളിയല്ല പ്രേമം എന്ന് സന്തോഷ് ആവേശത്തോടെ പറഞ്ഞു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ചെറുപ്പക്കാരനായ ഷഫീക്കിനു രാജന്റെ വിഷാദം നേരത്തേ മാറ്റിയില്ലെങ്കിൽ അത് തനിക്കും പിടിക്കും എന്നു തോന്നി. രാജനെ അയാൾക്കു വലിയ കാര്യവുമായിരുന്നു. ഇരട്ടക്കൊലപാതകത്തിനു ശിക്ഷിക്കപ്പെട്ട, ജയിലിൽ ഇരുപത് വർഷം കിടന്ന് പുറത്തിറങ്ങി വീണ്ടും ഒരു ചെറിയ കുറ്റം ചെയ്ത് ജയിലിലായ യോഗി എന്ന ആളുണ്ടായിരുന്നു അവിടെ. അയാൾക്ക് ജയിലിൽ പ്രത്യേക സൗകര്യങ്ങളായിരുന്നു. അയാളുടെ മുറിയിൽ മറ്റ് തടവുകാരെ വാർഡന്മാർ അനുവദിച്ചില്ല. ഷഫീക്ക് ജയിൽ വാർഡന്റെ അനുവാദം വാങ്ങി രാജനെ യോഗിയുടെ അടുത്ത് കൊണ്ടുപോയി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കലങ്ങിയ കണ്ണുകളും നീണ്ട താടിയുമായിരുന്നു ആ എല്ലിച്ച മനുഷ്യന്. യോഗി രാജനെ കട്ടിലിലിരുത്തി, യോഗി നിലത്തിരുന്നു. ഷഫീക്ക് രാജൻ കാമുകിയെ കൊന്ന കഥപറഞ്ഞു. യോഗി എല്ലാം കേട്ടുകൊണ്ടിരുന്നു. ഒടുവിൽ എന്തെങ്കിലും പറയാനുണ്ടോ എന്ന് രാജനോട് ചോദിച്ചു. രാജൻ ഒന്നും മിണ്ടിയില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">യോഗി നിലത്തേക്കു നോക്കിക്കൊണ്ട് പറഞ്ഞുതുടങ്ങി. ഈ ജയിൽ വാസം വലിയ കാര്യമാക്കണ്ട. മനുഷ്യരെല്ലാവരും അറിഞ്ഞുകൊണ്ട് ഓരോ ജയിലിൽച്ചെന്ന് തല്വെച്ചു കൊടുക്കുന്നവരാണ്. നിങ്ങൾ ഗൾഫിലായിരുന്നു എന്നല്ലേ പറഞ്ഞത്? വിമാനത്തിൽ യാത്രചെയ്തിട്ടുള്ള മനുഷ്യനല്ലേ? വിമാനം മനുഷ്യർ അറിഞ്ഞുകൊണ്ടു കയറുന്ന ജയിലാണ്. അതിനുള്ളിൽ കയറിയാൽ പിന്നെ പറക്കൽ നിൽക്കുന്നതുവരെ പുറത്തിറങ്ങാൻ പറ്റില്ല. നിങ്ങളുടെ ഭാര്യയ്ക്കു സുഖമില്ലെന്നോ മകൾക്ക് തലകറക്കമാണെന്നോ നിങ്ങൾക്ക് ബോറടിച്ചു, യാത്ര മതിയായി എന്നോ പറഞ്ഞാലും ഇറങ്ങാൻ പറ്റില്ല. പതിനാലും പതിനാറും മണിക്കൂർ വരെ നീണ്ട യാത്രചെയ്യുന്ന വിമാനം ഒരു ചെറിയ ജയിലാണ്. എന്നിട്ടും നമ്മളതിൽ കയറുന്നു. അതിന്റെസമയം മുഴുവൻ ഇരുന്നുകൊടുക്കുന്നു. തീവണ്ടിയോ? തീവണ്ടി മറ്റൊരു ജയിലാണ്. പുതിയ തീവണ്ടികളിൽ അപായച്ചങ്ങല പോലുമില്ല. നിങ്ങൾ കയ്യോ കാലോ ഒടിഞ്ഞോ കാൻസർ വന്നോ ആശുപത്രിയിലായാലോ?ചികൽസ മതി, വീട്ടിൽപ്പോകണം എന്ന് നിങ്ങൾ പറഞ്ഞാലും ഡോക്ടർ വിടില്ല. നിങ്ങൾ തടവിലാണ്, ചിലപ്പോൾ മാസങ്ങളോളം. അതിന്റെ സമയം കഴിഞ്ഞേ പുറത്തിറങ്ങാൻ പറ്റൂ. ചില രോഗങ്ങൾക്ക് പുറത്തിറങ്ങാനേ പറ്റില്ല. ആ ജയിലിൽക്കിടന്നു മരിക്കണം. പോരാത്തതിനു ഇടക്കിടെ കുത്തിവെപ്പുമുണ്ട്. അതാണു ചില രോഗികൾ ഒന്നും വേണ്ട എനിക്കു വീട്ടിൽക്കിടന്നു മരിച്ചാൽ മതി എന്നു പറയുന്നത്. എന്നാലും ചിലപ്പൊ വിടില്ല. ഈ ജയിൽ വാസവും യാത്ര പോലെ, രോഗം പോലെ ഒരു അവസ്ഥയായി വിചാരിച്ചാൽ മതി. ഈ അവസ്ഥയും മാറിക്കോളും.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നിങ്ങൾക്ക് രണ്ടുപേരെ കൊന്നതിൽ പശ്ചാത്താപമുണ്ടോ? രാജൻ ചോദിച്ചു. ആ കൊലപാതകം നിങ്ങൾ ചെയ്തില്ലായിരുന്നു എങ്കിൽ എന്ന് ചിന്തിക്കാറുണ്ടോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">യോഗി അപ്പൊഴും തലയുയർത്തി നോക്കിയില്ല. വെളുത്ത താടി തടവി, നിലത്തു നോക്കിക്കൊണ്ട് അയാൾ സംഭാഷണം തുടർന്നു. പശ്ചാത്താപം കൊണ്ട് എന്താണ് ഗുണം? നടന്നതു നടന്നു. ചത്തവർ ചത്തു. അതിനിനി ഞാൻ പശ്ചാത്തപിച്ചാലും സന്തോഷിച്ചാലും ഒരു മാറ്റവും വരില്ല. കാലത്തിലൂടെ തിരിച്ചു നടന്നുപോയി ഒന്നും മാറ്റാൻ പറ്റില്ല. കാലമൊരു വൺ-വേ പാലമാണു. പിന്നെ എന്തിനാണ് പശ്ചാത്താപം? നോക്കൂ. ഞാൻ വീട്ടിൽ രാത്രി കയറിച്ചെല്ലുമ്പോൾ മകളും എന്നോളം പ്രായമുള്ള ഒരു മനുഷ്യനും ഉടുതുണിയില്ലാതെ കിടക്കുന്നു. എനിക്ക് വാക്കിനു ഒരു മൺവെട്ടി കിട്ടി. അവർ രണ്ടുപേരും തീർന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒരു നിമിഷം ചിന്തിക്കൂ, എന്റെ വാക്കിനു മൺവെട്ടിയല്ല, ഒരു പ്ലാസ്റ്റിക്ക് കുപ്പിയായിരുന്നു കിട്ടിയതെങ്കിലോ? ഞാൻ അതെടുത്ത് അവരെ അടിക്കും. അടികൊള്ളുമ്പോൾ മകൾക്ക് നോവും, അവൾ തുണി വാരിവലിച്ചിട്ട് എന്നെ കൊല്ലല്ലേ എന്ന് നിലവിളിക്കും. കൂടെയുള്ള പുരുഷൻ ഉടുതുണിയില്ലാതെ ഇറങ്ങിയോടും. ഞാൻ മകളെ പൊതിരെത്തല്ലും. നാട്ടുകാർ ഓടിവന്ന് എന്നെ പിടിച്ചുമാറ്റും. ദേഷ്യമടങ്ങുമ്പോൾ ഞാൻ പോയിക്കിടന്നുറങ്ങും, അവൾ കരഞ്ഞ് കിടന്നുറങ്ങി എഴുന്നേറ്റ് കോളെജിൽപ്പോകും. ഞാൻ ജയിലിലാവില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇനി മൺവെട്ടിക്കു പകരം ഒരു മുളവടിയാണ് കിട്ടിയതെങ്കിലോ? ഞാൻ രണ്ടുപേരെയും പൊതിരെത്തല്ലും. അവരുടെ തലപൊട്ടി ചോരയൊലിക്കും. എന്നാലും അവരാരും പോലീസിൽ പരാതി പറയില്ല. മകൾ എന്റെ മകളായതുകൊണ്ട് അച്ഛൻ തല്ലി തലപൊട്ടിച്ചെന്നു പരാതി പറയില്ല. അപരൻ നാണക്കേടുകൊണ്ട് പോലീസിൽ പരാതി പറയില്ല. ഞാൻ ജയിലിലാവില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്റെ വാക്കിനു കിട്ടിയത് മൺവെട്ടിയായിരുന്നു. വെട്ടിയപ്പോൾ അവർ മരിച്ചു. ഞാൻ ജയിലിലായി. അവർ മരിക്കാതെ രണ്ടുപേർക്കും പരിക്കു പറ്റിയെങ്കിൽ ഞാൻ രണ്ടോ മൂന്നോ വർഷം ജയിലിലായേനെ. വെട്ടുകൊള്ളുന്ന ചിലർ മരിക്കുന്നു, ചിലർക്ക് പരിക്കേൽക്കുന്നു, ചിലർക്ക് വെട്ട് കൊള്ളുന്നേയില്ല. അതായത് വെട്ട് എന്ന ക്രിയയ്ക്കല്ല, മരണം എന്ന, തികച്ചും റാൻഡം ആയ ഫലത്തിനാണ് എനിക്കു ശിക്ഷ കിട്ടിയത്. അതിൽ പരാതിയില്ല. പക്ഷേ രാജൻ, എത്ര പേരാണ് ഭാര്യയെയും ഭർത്താവിനെയും മക്കളെയും അച്ഛനമ്മമാരെയും നാട്ടുകാരെയും തല്ലുന്നത്? ഇവരിൽ മിക്കവരും ജയിലിലാവാത്തത് തല്ല് വാക്കിനു കൊള്ളാഞ്ഞിട്ടാണ്. തല്ലുകൊണ്ടയാൾ മരിച്ചാൽ തല്ലുന്നയാൾക്ക് ജീവപര്യന്തം. തല്ലുകൊണ്ടയാൾ അടികൊണ്ട പാട് തടവിക്കൊണ്ടു പോയാൽ തല്ലുന്നയാൾക്ക് വീട്ടിൽപ്പോകാം. ചിലപ്പൊ ഒരാളെ ഒന്ന് കളിയായി പിടിച്ചു തള്ളുമ്പൊഴായിരിക്കും ഏതെങ്കിലും കല്ലിലിടിച്ച് തലപൊട്ടി മരിച്ചുപോവുന്നത്. നോക്കൂ, ഫലത്തിനാണ് ശിക്ഷ. ചെയ്യുന്ന പ്രവർത്തിക്കല്ല. ചെയ്യുന്ന പ്രവർത്തിക്ക് ആളുകളെ ജയിലിലാക്കാൻ തുടങ്ങിയാൽ നാട്ടിലെ വീടുകളെല്ലാം ജയിലുകളായി പ്രഖ്യാപിക്കുന്നതായിരിക്കും നല്ലത്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ജയിലിൽ വന്ന് ആദ്യമായി രാജൻ ചിരിച്ചു. ഉടനെതന്നെ അവൻ വീണ്ടും വല്ലാതെയായി.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജന് പറയുന്നത് മനസിലാവുന്നുണ്ടോ? നിങ്ങൾ എന്തിനാണ് നിങ്ങളുടെ കാമുകിയെ കൊന്നത്?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവളെന്നെ വഞ്ചിച്ചു.ശരി, അതെന്തുമായ്ക്കോട്ടെ. എവിടെവെച്ചാണ് കൊന്നത്?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മെറീഡിയൻ ഹോട്ടലിൽ.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഏത് മുറിയിൽവെച്ച്?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">208-ആം നമ്പർ മുറിയിൽ വെച്ച്.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വെടിവെച്ചു കൊന്നു എന്നല്ലേ ഷഫീക്കേ പറഞ്ഞത്?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതെ. അങ്ങനെ തന്നെ.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ആ വെടിയുണ്ട അവൾക്കു കൊണ്ടില്ലായിരുന്നെങ്കിൽ കെട്ടിപ്പിടിച്ചും പരാതിപറഞ്ഞും തിരികെ ദുബൈയിൽപ്പോയി ജീവിക്കാമായിരുന്നു എന്ന ദു:ഖമാണോ രാജനു?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതല്ല, അവൾ മരിക്കാൻ വേണ്ടി എന്ത് തെറ്റാണ് ചെയ്തത്? ഞാനവളുടെ കാമുകനായിരുന്നു, ഉടമയല്ലല്ലോ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മരിക്കാൻ വേണ്ടി തെറ്റുചെയ്യണോ? പാപത്തിന്റ് ഫലമാണോ മരണം? ജനിച്ചുവീഴുന്ന കുഞ്ഞുങ്ങൾ കരയുന്നതിനു മുന്നേ മരിച്ചുപോകുന്നു. മനുഷ്യരുടെ കാര്യം വൈകാരികമായല്ലാതെ പറയാൻ പറ്റില്ല. മനുഷ്യരെ വിടൂ.പാറ്റകളെ നോക്കൂ. എത്ര പാറ്റകൾ ജീവിക്കുന്നു, എത്രയെണ്ണം ചെരുപ്പിനടിയിൽപ്പെട്ട് മരിക്കുന്നു. പാപം ചെയ്ത പാറ്റകളാണോ മരിക്കുന്നത്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഞാൻ എന്തിനാണ് അവളെ വെടിവെച്ചത്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">യോഗി തലയുയർത്തി രാജനെ നോക്കി പുഞ്ചിരിച്ചു. ആദ്യമായാണ് യോഗി കണ്ണുയർത്തിയത്. നോക്കൂ, ഇപ്പോൾ നിങ്ങൾ ശരിയായ ചോദ്യം ചോദിച്ചു. ഉത്തരവും നിങ്ങളുടെ ഉള്ളിലുണ്ട്. നിങ്ങൾ എന്തിനാണ് അവളെ വെടിവെച്ചത്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എനിക്കറിയില്ല.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നിങ്ങൾക്ക് തോക്ക് എടുക്കുന്നത് ഓർമ്മയുണ്ടോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മങ്ങിയ ഓർമ്മയുണ്ട്.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">തോക്ക് ഉപയോഗിക്കാൻ അറിയാമോ? ഇതിനു മുൻപ് തോക്ക് എടുത്തിട്ടുണ്ടോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇല്ല.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഏത് ബ്രാൻഡ് തോക്കായിരുന്നു?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അറിയില്ല.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതിന്റെ സേഫ്റ്റി ലാച്ച് എവിടെയാണെന്നറിയാമോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എനിക്കറിയില്ല.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നിങ്ങൾ എന്തിനാണ് ദുബൈയിൽ നിന്നും കൊച്ചിയിൽ വന്നത്?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്റെ കമ്പനിയുടെ പ്രോജക്റ്റ് കൊച്ചിയിലെ ഒരു ചെറിയ കമ്പനിയെ ഏൽപ്പിക്കാൻ. അതിന്റെ കാര്യങ്ങൾ സംസാരിക്കാൻ.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നിങ്ങളുടെ കാമുകി കൊച്ചിയിൽ വരുമെന്നു പറഞ്ഞിരുന്നോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉവ്വ്. പറഞ്ഞിരുന്നു.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവൾ ഇതേ ഹോട്ടലിൽ താമസിക്കും എന്ന് അറിയുമായിരുന്നോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉം..</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവളെ നിങ്ങൾ കാണാൻ പോയോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എനിക്കറിയില്ല.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവളെ കാണാൻ പോകാനുള്ള സമയം കിട്ടിയോ? അതോ ജോലിത്തിരക്കായിരുന്നോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാത്രി വരെ പ്രോജക്റ്റിന്റെ ചർച്ചകളായിരുന്നു.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പിന്നെ എപ്പൊഴാണ് കാമുകിയെ കാണാൻ പോയത്? ഇടയ്ക്ക് ഇറങ്ങിപ്പോയോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇടയ്ക്ക് ഊണുകഴിക്കാൻ പുറത്തുപോയിരുന്നു.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒറ്റക്കാണോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒറ്റക്ക്.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ശരിക്കും നിങ്ങൾ നിങ്ങളുടെ കാമുകിയെ കൊന്നോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എനിക്കറിയില്ല. എനിക്കങ്ങനെയാണു തോന്നുന്നത്.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കാമുകിയെ നിങ്ങൾ കൊന്നു എന്ന് ആരാണ് നിങ്ങളോടു പറഞ്ഞത്? ഈ 208-ആം നമ്പർ മുറി എവിടെന്നു കിട്ടി?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അറസ്റ്റ് ചെയ്ത്, വണ്ടിയിൽ കൊണ്ടുപോകുമ്പോൾ പോലീസുകാർ പറഞ്ഞതാണെന്ന് ഓർമ്മ. കഥയെഴുതും എന്ന് പറഞ്ഞ ഒരു ഡോക്ടർ. വെളുത്ത കോട്ടൊക്കെയിട്ട്. പേര് ഓർമ്മവരുന്നില്ല.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഷഫീക്ക്, ഇയാളാരെയും കൊന്നെന്നു തോന്നുന്നില്ല. ഇനി ആരോടും ഇത് മിണ്ടരുത്. അപകടമാണു. ജയിലിലെ ചുവരുകൾക്കുപോലും ചെവികളുണ്ട്. രാജൻ വിഷാദിയായി ഇരിക്കുന്നെങ്കിൽ ഇരുന്നോട്ടെ. അതൊക്കെ താനേ മാറിക്കോളും.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">---</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">യോഗിയുടെ മുറിയിൽ നിന്നും വന്ന രാജൻ ഒരുപാടുനേരം മിണ്ടാതെയിരുന്നു. എന്നിട്ട് സന്തോഷിനോടു തന്റെ സംശയം പങ്കുവെച്ചു:</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലീനയെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടെങ്കിൽ, കയ്യിൽ ഒരു തോക്കുണ്ടായിരുന്നെങ്കിൽ, ഞാനവളെ കൊന്നേനെ. പക്ഷേ ഞാനവളെ കൊന്നിട്ടില്ല. അപ്പോൾ ആരാണ് കൊല്ലപ്പെട്ടത്? എന്നെ കാണാൻ വന്ന പത്രപ്രവർത്തകയും ഇതുതന്നെയാണു പറഞ്ഞത്. ബാലൻ നമ്പ്യാർ എന്ന പോലീസുകാരൻ നടത്തിയ ഒരു കൊലപാതകം ആരോ പകർത്തിയതാണ്. രഹസ്യാന്വേഷണ മേധാവി പിടികൊടുക്കില്ല. പകരം കാഴ്ച്ചയിൽ സാമ്യമുള്ള എന്നെക്കുടുക്കി. ഇനി ഞാൻ പുറത്തിറങ്ങാതിരിക്കാൻ അയാൾ ശ്രമിക്കും. എന്നെങ്കിലും പുറത്തിറങ്ങാൻ പറ്റുമോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇങ്ങനെ ധൈര്യം വെടിഞ്ഞാലോ? നീ പുറത്തിറങ്ങ്, എന്നിട്ട് അയാളെ കൊല്ല്. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്തിന്? എനിക്കാരെയും കൊല്ലണ്ട. എങ്ങനെയും ഈ നാടുവിട്ട് ഗൾഫിൽ തിരിച്ചെത്തിയാൽ മതി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നീ ഗൾഫിലെത്തിയാലും എവിടെയെത്തിയാലും എന്നും നിയമത്തിന്റെ മുന്നിൽ കൊലപാതകിയായിരിക്കും. കൊലപാതകം നടത്തിയ ആൾ വീണ്ടും വീണ്ടും അത് നടത്തിക്കൊണ്ടിരിക്കും. ഇന്ന് നീ ജയിലിലായി. ഇതിനു മുൻപ് എത്രപേർ ഇതുപോലെ പോലീസുകാർ ചെയ്ത കുറ്റത്തിനു ജയിലിലായിക്കാണും? ഈ അക്രമം നടത്താൻ അവർക്കു ധൈര്യം വരുന്നത് ഇരകൾ എതിർക്കില്ല എന്ന കാര്യം കൊണ്ടല്ലേ? വെറുതേ വിടരുത്. നിന്നെ കണ്ടപ്പൊഴേ എനിക്കറിയാമായിരുന്നു നീ ആരെയും കൊന്നിട്ടില്ലെന്ന്. നീ ആ റ്റൈപ്പല്ല. ബാലൻ നമ്പ്യാർ കൊലപാതകിയാണെന്നതിൽ എനിക്കും സംശയമൊന്നുമില്ല. പക്ഷേ ഏത് പോലീസുദ്യോഗസ്ഥനാണ് ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്? ഈ കൊലപാതകിയെ നിയമം തൊടില്ല. അയാളെ കൊന്നുകളഞ്ഞാൽ അത് ബാക്കി പോലീസുകാർക്ക് ഒരു പാഠമായിരിക്കും.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നിയമവും ബാക്കിയുള്ളവരും എന്നെ കൊലപാതകിയായി കണ്ടതുകൊണ്ട് ഞാൻ കൊലപാതകിയാവുന്നില്ലല്ലോ. എനിക്കാരെയും കൊല്ലണ്ട. എന്തിനാണ് അയാളെ കൊല്ലുന്നത്? നടന്നത് നടന്നു. എല്ലാം മറന്നാൽപ്പോരേ? എന്റെ നേർക്കൊരു അനീതി നടന്നു. അതിനു പകരം ചോദിച്ചതുകൊണ്ട് അനീതി ഇല്ലാതാവുമോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അറസ്റ്റ് ചെയ്യപ്പെടുന്നതിനു മുൻപുള്ള നീയല്ല ഇനി പുറത്തിറങ്ങാൻ പോകുന്ന നീ. ഇത്രയും ദ്രോഹം നടന്നിട്ട് അതിനു പകരം ചോദിക്കാതെ വിടുന്നതെന്തിനാണ്? നാളെ നീ ഒരുകാലത്ത് അയാളെ വെറുതെ വിട്ടതോർത്ത് ദു:ഖിക്കും.പ്രതികാരം ചെയ്യാതെ പോവുന്ന നിന്നെ ഒന്നിനും കൊള്ളില്ല. നിന്റെ ആത്മവിശ്വാസം നശിക്കും. ഇതുപോലുള്ള ഓരോ പത്രവാർത്തകൾ വരുമ്പോൾ നീ ഈ സിസ്റ്റത്തിനു ഒരു അടികൊടുക്കാൻ പറ്റാതെ വിട്ടുകളഞ്ഞ അവസരം ഓർത്ത് ദു:ഖിക്കും.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നിയമവും കോടതിയുമൊക്കെ വെറുതെയിരിക്കുമോ?പോലീസുകാരെ നിയമം നോക്കിക്കോളും.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നീ ഇവിടെനിന്ന് ഇറങ്ങിപ്പോയാൽ ബാലൻ നമ്പ്യാർ വെറുതെയിരിക്കുമോ? അയാൾ ഇനിയും നിന്നെ കുടുക്കാൻ നോക്കും. നീ കുറ്റവാളിയാകേണ്ടത് അയാളുടെ ആവശ്യമാണ്. കേസിനു പിറകേ കേസുകൾ വന്നുകൊണ്ടിരിക്കും. കേരളത്തിൽ ഇനി വരാൻ പറ്റില്ല. അതുമല്ല, കോടതി നിന്റെ കാമുകിയുടെ പേരു ചോദിച്ചിട്ടില്ല എന്നറിയാമല്ലോ. നിന്റെ കാമുകിയല്ല മരിച്ചത് എന്ന് ബോധ്യപ്പെട്ടാൽ നീ ഒരുപക്ഷേ രക്ഷപെട്ടേനെ. പക്ഷേ കോടതി പേരുചോദിക്കില്ല. അവർക്കു ബോധ്യപ്പെടണ്ട. അതാണ് പേരുചോദിക്കാത്തത്.</span><span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: bold; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span><span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> കോടതിയും പോലീസിന്റെ കൂടെയാണെങ്കിലോ? അവർ നിനക്ക് നാട്ടിലും വിദേശത്തും കാമുകിമാരുണ്ടായിരുന്നു എന്ന് പറയും.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ മിണ്ടാതെ തലകുനിച്ചിരുന്നു. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇനി പോലീസുകാരെ കോടതി നിയന്ത്രിക്കും എന്ന് തന്നെ വിചാരിക്കു. കോടതി ഒരു പോലീസുകാരനെ എങ്ങനെ ശിക്ഷിക്കും? എന്ത് ശിക്ഷ വിധിക്കാനും കോടതിക്ക് തെളിവുവേണം. തെളിവുണ്ടാക്കുന്ന ജോലി ആർക്കാണ്? പോലീസുകാർക്ക്. പോലീസുകാരൻ തെളിവുകൊടുത്തിട്ട് പോലീസുകാരനെ കോടതി അറസ്റ്റ് ചെയ്യുക - അതും രഹസ്യാന്വേഷണ വിഭാഗം മേധാവിയെ. നടക്കുന്ന കാര്യമാണോ? </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എങ്ങനെയെങ്കിലും ജാമ്യത്തിലിറങ്ങി തിരികെ ഗൾഫിലെത്താൻ പറ്റിയായിരുന്നെങ്കിൽ..</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എങ്കിലോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്തിനാണ് പുലിവാലിനു പിന്നാലെ പോകുന്നത്. രഹസ്യാന്വേഷണ വിഭാഗം മേധാവിക്കെതിരെ എന്തുചെയ്യാനാണ്? ഞാൻ എന്റെ അനുഭവം വിവരിച്ച് ഫെയ്സ്ബുക്കിലെഴുതാം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതുകൊണ്ട് എന്താവാനാണ്? ഒരു ദിവസം എല്ലാവരും നിന്റെ പോസ്റ്റ് റീഷെയർ ചെയ്തുകളിക്കും. ധാർമ്മികരോഷത്തിന്റെ ബഹളമായിരിക്കും. പോലീസ് പ്രതികരിക്കില്ല. രണ്ടു ദിവസം കഴിയുമ്പോൾ ഫെയ്സ്ബുക്ക് പുതിയ വാർത്തയ്ക്കു പിന്നാലെപോകും. നിന്നെ മറക്കും. പോലീസ് പക്ഷേ മറക്കില്ല. മാസങ്ങളോ വർഷങ്ങളോ കഴിഞ്ഞായാലും നീ എന്നെങ്കിലും നാട്ടിലെത്തുമ്പോൾ ബാലൻ നമ്പ്യാർ നിന്നെ തേടിവരും. അപ്പോൾ നിന്നെ മറ്റാരും ഓർക്കില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഞാൻ ബാലൻ നമ്പ്യാരെ കൊന്നാലും പോലീസ് എന്നെ തേടിവരില്ലേ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നീയാണു കൊന്നത് എന്ന് പോലീസ് അറിയരുത്. എന്നാൽപ്പോലും നീ ഇനി നാട്ടിലെത്തരുത്. ഇനിയുള്ള ജീവിതം ഗൾഫോ കാനഡയോ മറ്റേതെങ്കിലും വിദേശരാജ്യമോ എന്ന് കൂട്ടിയാൽ മതി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒരാളെ കൊന്നിട്ട് ഞാനെങ്ങനെ ഗൾഫിൽപ്പോകാനാണ്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ആദ്യം ഇവിടെനിന്നും പുറത്തിറങ്ങാനുള്ള വഴിനോക്കണം. ബാക്കിയെല്ലാം ഞാൻ നോക്കട്ടെ. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #404040; font-family: Arial; font-size: 13.333333333333332px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span></div>
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: transparent; color: black; font-family: 'Trebuchet MS'; font-size: 28px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">6. ലീന </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ദുബൈയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാനത്തിൽ മദ്യവും മറ്റ് ജ്യൂസുകളും നിറച്ച ട്രോളി തള്ളിക്കൊണ്ട് എയർഹോസ്റ്റസ് വന്നു. വെളുത്ത മുഖവും സ്വർണ്ണത്തലമുടിയും ഉള്ള സുന്ദരി. അവർ അടുത്തെത്തിയപ്പോൾ ലീനയുടെ അരികത്തിരുന്ന മലയാളി കൽപ്പണിക്കാരൻ 'വൺ വിസ്കി' എന്ന് അവരോടു പറഞ്ഞു.അത് കേട്ടത് ഭാവിക്കാതെ, മാം, എന്താണ് കുടിക്കാൻ വേണ്ടത് എന്ന് അവർ ലീനയോടു ചോദിച്ചു. ലീന ഒരു വോഡ്കയും തക്കാളി ജ്യൂസും ചോദിച്ചു. എയർഹോസ്റ്റസ് ഐസിട്ട ഗ്ലാസിൽ വോഡ്ക പൊട്ടിച്ചൊഴിച്ചു, അതിൽ ഒരു നാരങ്ങാത്തുണ്ടിട്ടു, ഉപ്പും കുരുമുളക് പൊടിയും റ്റബാസ്കോ സോസും വോർവിക്ഷെയർ സോസും ചേർത്തിളക്കി, ലീനയ്ക്കു കൊടുത്തു. ഇനിയും എരിവു വേണമെങ്കിൽ ഈ സോസ് വെച്ചോളു എന്നുപറഞ്ഞ് റ്റബാസ്കോ സോസ് കൊടുത്തു. അപ്പോൾ എയർഹോസ്റ്റസ് കേൾക്കാതെ പോയതായിരിക്കുമോ എന്ന് ശങ്കിച്ച് മലയാളി കല്പണിക്കാരൻ വീണ്ടും വൺ വിസ്കി എന്ന് അല്പം ഉറക്കെപ്പറഞ്ഞു. എയർഹോസ്റ്റസ് അയാളേ നോക്കി, എന്നിട്ട് സീറ്റിൽ ആരെയും കാണാത്തതു പോലെ അടുത്ത സീറ്റിലേക്കു നടന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവരെ തിരിച്ചുവിളിച്ച് അയാൾക്ക് ഒരു വിസ്കി വാങ്ങിക്കൊടുക്കണോ എന്ന് ലീന ചിന്തിച്ചു. ലീന പറയുകയാണെങ്കിൽ ക്ഷമിക്കൂ, ഞാൻ കേട്ടില്ല എന്നുപറഞ്ഞ് അവർ കപടവിനയത്തോടെ ഒരു വിസ്കി അയാൾക്കു കൊടുക്കും. ലീന പറഞ്ഞില്ല. മലയാളി തൊഴിലാളിക്ക് അപ്പോൾ വിമാനത്തിന്റെ സീറ്റ് പൊള്ളുന്നതുപോലെ തോന്നുന്നുണ്ടാവും. രാജൻ പറഞ്ഞതാണ്. മുൻപ് ഇങ്ങനെയൊരു തൊഴിലാളിയായിരുന്നു രാജൻ. കൊടും ദരിദ്രരെ പണക്കാരാക്കി തലവര മാറ്റിയെഴുതുന്ന ഗൾഫ് മായാജാലത്തിന്റെ മറ്റൊരടയാളയിരുന്നോ രാജൻ? അതോ ജീവിതത്തിൽ രക്ഷപെടും എന്നുറപ്പിച്ച് അയാൾ താനേ തലവര തിരുത്തിയെഴുതിയതോ? ലീനയ്ക്ക് ഉറപ്പില്ലായിരുന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വിദ്യാഭ്യാസമോ പാരമ്പര്യമോ നോക്കാതെ ഒരുപാട് മലയാളികൾ വന്ന് കരയ്ക്കടിഞ്ഞ, അവിടെന്നു കരകയറിയ തീരങ്ങളായിരുന്നു ദുബൈയും സൗദിയും മറ്റും. പടിഞ്ഞാറൻ രാജ്യങ്ങൾ ബിരുദവും ബാങ്ക് ബാലൻസും നോക്കി വിസ കൊടുത്തപ്പോൾ ഗൾഫിലെ സ്വർണ്ണമണൽത്തരികളിൽ ആർക്കുവേണമെങ്കിലും എത്തിപ്പെടാമായിരുന്നു, ഒരു വിസയും റ്റിക്കറ്റും വേണമെന്നു മാത്രം. ഗൾഫിൽ വന്ന് കുറച്ചുനാൾ പണിയെടുത്ത് ഒന്നും സമ്പാദിക്കാതെ തിരിച്ചെത്തിയവരും കിട്ടുന്നതിൽക്കൂടുതൽ ചിലവാക്കി കടം കയറി ജയിലിലായവരും ഉണ്ടായിരുന്നു. പക്ഷേ പത്തും ഇരുപതും കൊല്ലം പണിചെയ്തിട്ടായാലും നാട്ടിൽ ഒരു വീടുവെച്ച് മക്കളെയും പഠിപ്പിച്ച് തിരിച്ചുപോകുന്നവരായിരുന്നു കൂടുതൽ. ആളുകളെ ഗൾഫിലെത്തിക്കാൻ ലേബർ സപ്ലൈ കമ്പനികൾ വളർന്നു. ഗൾഫ് സ്വപ്നം കാണാൻ പറ്റാത്തവരും നാട്ടിലുണ്ടായിരുന്നു. വിസയും റ്റിക്കറ്റും വാങ്ങാനാവാത്ത, കഞ്ഞിക്കുവകയില്ലാത്ത ദരിദ്രരായവർ. അവർക്ക് ഗൾഫ് തൊഴിലാളിയാകുന്നതും അപ്രാപ്യമായിരുന്നു. ഏതെങ്കിലും ഏജന്റിനു മടക്കറ്റിക്കറ്റിനും വിസയ്ക്കും ഉള്ള കാശ് കൊടുത്താലേ ഗൾഫിലെത്താൻ പറ്റൂ. ഗൾഫിൽ ഒരു തൊഴിലാളിയായി എത്തിപ്പെടാൻ തന്നെ നാട്ടിൽ ഒരുലക്ഷം രൂപയെങ്കിലും വേണം. അതിനുള്ള പണം സംഘടിപ്പിക്കാൻ പറ്റാത്തവർ നാട്ടിൽത്തന്നെ ദരിദ്രരായി ജീവിച്ചു മരിച്ചു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒരുപാട് ദരിദ്രമായ സാഹചര്യത്തിൽ വളർന്ന രാജന് ആ ഒരുലക്ഷം രൂപ എടുക്കാനില്ലായിരുന്നു. അയാൾ കിട്ടുന്ന പണിയെല്ലാം ചെയ്തു.വാടകയ്ക് ഓട്ടോറിക്ഷ ഓടിക്കാൻ പോയി. തെങ്ങിനു തടം വെട്ടാൻ പോയി, റോഡ് ടാറിടാൻ പോയി, ഓട വൃത്തിയാക്കാൻ പോയി, ബസ്സിലെ ക്ലീനറായി ജോലി ചെയ്തു. എന്നിട്ടും കാശില്ലാതെ മതം മാറി ക്രിസ്ത്യാനിയായി, വെറും രാജനായിരുന്ന അയാൾ രാജൻ മെൻഡസായി. മതം മാറിയതിനു പ്രതിഫലമായി പള്ളിക്കാർ കാശുകൊടുത്തു. ദൈവരാജ്യം വരുന്നത് മരിച്ചുകഴിഞ്ഞിട്ടല്ല, ജീവിച്ചിരിക്കുമ്പോൾത്തന്നെയാണെന്ന് കാശുകിട്ടിയപ്പോൾ രാജനു മനസിലായി. മതം മാറിയപ്പോൾ കിട്ടിയ കാശും അതുവരെയുള്ള സമ്പാദ്യവും പിന്നെ കടം വാങ്ങി കിട്ടിയ കാശും കൊണ്ട് രാജൻ പാസ്പോർട്ടും വിസയും ഒപ്പിച്ചു, ഗൾഫ് മലയാളിയായി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മണിക്കൂറിൽ അഞ്ച് ദിർഹം എന്ന നിരക്കിൽ അയാൾ ഒരു വലിയ ബോട്ടിലെ മെക്കാനിക്കായി ജോലി ചെയ്തു. ചിലപ്പോൾ ആഴ്ച്ചയിൽ ഏഴു ദിവസവും ജോലി. ചില ദിവസം പണിയൊന്നും കാണില്ല. ജോലിയുള്ള ദിവസം അയാൾ പതിനാറു മണിക്കൂർ ജോലിചെയ്തു. പന്ത്രണ്ടുപേർ ഒരേമുറിയിൽ മൂന്നുനിലയുള്ള കട്ടിലിട്ട് കിടക്കുന്നയിടത്ത് ഇടമൊപ്പിച്ചു. കക്കൂസിൽപ്പോകാൻ ദിവസവും ക്യൂ നിന്നു. വെള്ളിയാഴ്ച്ച കൂടെത്താമസിക്കുന്നവർ കള്ളുകുടിച്ച് മദ്യക്കുപ്പി കുപ്പി ക്ലോസെറ്റിലിട്ടു പൊട്ടിച്ച് റ്റോയ്ലെറ്റ് ഉപയോഗശൂന്യമാക്കിയപ്പോൾ അടുത്ത മോസ്കിന്റെ കുളിമുറിയിൽപ്പോയി മൂത്രിക്കാനും മുസ്ലീങ്ങൾ ചെയ്യുന്നതുപോലെ കൈകാൽ വൃത്തിയാക്കാനും ശീലിച്ചു. ലൈംഗികാസക്തി അടക്കാനാവാതെ വരുമ്പോൾ ഏതുസമയത്തും ആളുള്ള മുറിയിൽ ഷീറ്റ് കർട്ടൻ പോലെ മറച്ച് അതിന്റെ മറവിൽ സ്വയംഭോഗം ചെയ്യാൻ ശീലിച്ചു. മൂട്ടകടിച്ചാൽ ചൊറിച്ചിൽ കുറച്ചുനാളേ കാണൂ, പിന്നെ ശരീരം പൊട്ടുന്നത് ശീലമായിക്കോളും എന്ന് മനസിലാക്കി. രാവിലെ മുതൽ രാത്രിവരെ പണികഴിഞ്ഞു വരുമ്പോൾ സംസാരിച്ച് ശരീരത്തിലെ ഊർജ്ജം നഷ്ടപ്പെടുത്താതെ ഒന്നും മിണ്ടാതെ കിടക്കുന്നത് ശീലമാക്കി.ഒരുപോലെ കഷ്ടപ്പെടുന്ന മനുഷ്യർ ഒരുമുറിയിൽ താമസിക്കുമ്പോൾ തമ്മിലുള്ള സ്നേഹം വലുതാണെന്നറിഞ്ഞു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബോട്ടിൽ ഉല്ലാസയാത്രയ്ക്കു വരുന്നവർ ഉല്ലാസയാത്രക്കാർ അയാളെനോക്കി ചിരിച്ചില്ല. പണക്കാരായ വിദേശികളും ഇന്ത്യക്കാരും താൻ അവരുടെ തൊട്ടുമുന്നിൽ നിന്ന് പണിചെയ്താലും തന്നെ കാണുന്നില്ല എന്ന് അയാൾ തിരിച്ചറിഞ്ഞു. താൻ അവിടെ ഇല്ലാഞ്ഞിട്ടല്ല, സുതാര്യമായ ഒരു വസ്തുവിലൂടെ നോക്കുന്നതുപോലെ അവർ തന്റെ നേരെ നോക്കുമ്പോൾ തന്റെ മുഖവും തലമുടിയും കണ്ണുകളും കാണാതെ, മുഷിഞ്ഞ വസ്ത്രം കാണാതെ, മീശയും മുഖത്തു പറ്റിയ കരിയും കാണാതെ, തനിക്കു പിന്നിലുള്ളതെല്ലാം കാണുന്നു എന്ന് അയാൾ കണ്ടു. രാജൻ നിൽക്കുന്നിടത്തേയ്ക്കു ചൂണ്ടി അതാ ഒരു കപ്പൽ, അതാ ഒരു ഡോൾഫിൻ ചാടുന്നു, ആ കെട്ടിടം കണ്ടോ, എന്ന് വിനോദസഞ്ചാരികൾ പറഞ്ഞു. കൂടെ താമസിക്കുന്ന മറ്റ് തൊഴിലാളികൾക്കും ഇതേ അനുഭവം ഉണ്ടെന്നറിഞ്ഞപ്പോൾ ലേബററിനെ അദൃശ്യനാക്കുന്ന എന്താണ് ഗൾഫിലെ കാറ്റിനുള്ളത് എന്ന് അയാൾ തലകുഴഞ്ഞു ചിന്തിച്ചു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ മാസം തോറും ഉണ്ടാക്കുന്ന കാശിൽ നിന്ന് ഭക്ഷണവും വാടകയും കൊടുത്തു കഴിഞ്ഞതിന്റെ ബാക്കി അല്പം വീട്ടിലേക്കയച്ചു, അടുത്ത വിസയ്ക്കു വേണ്ടി സമ്പാദിച്ചു. അങ്ങനെ രണ്ടുകൊല്ലം ജോലിചെയ്തപ്പോൾ വീട്ടിലെ പ്രാരാബ്ദങ്ങൾ കഴിഞ്ഞ് അടുത്ത വിസക്കുള്ള കാശ് കയ്യിലായി. അതിനിടെ ബോട്ടിൽ ഉല്ലാസയാത്രയ്ക്കു വന്ന ആന്ധ്രയിൽ നിന്നുള്ള ഒരു കുടുംബത്തെ പരിചയപ്പെട്ടു. നീ നന്നായി പണിചെയ്യുന്നുണ്ട് എന്നുപറഞ്ഞ് ആ ആന്ധ്രക്കാരൻ അയാൾക്ക് തന്റെ വിസിറ്റിങ്ങ് കാർഡ് കൊടുത്തു. നാട്ടിൽപ്പോയി തിരികെവന്ന രാജൻ അയാളുടെ വീട്ടിലെ വേലക്കാരനായി. ഭക്ഷണം വെയ്ക്കാനും വീട്ടിലെ കുട്ടികളെ നോക്കാനും കുട്ടികൾ അധികാരത്തോടെ സംസാരിച്ചാൽ തിരിച്ച് വിനയത്തോടെ സംസാരിക്കാനും ശീലിച്ചു. രാജനു കിടക്കാൻ ആന്ധ്രക്കാരൻ അയാളുടെ വില്ലയിൽത്തന്നെ ഒരു മുറി കൊടുത്തു. ആ മുറിയിൽ വലിയ ഒരു കട്ടിലും നിറയെ മദ്യക്കുപ്പികളുള്ള ഒരു ഷെല്‍ഫും ഉണ്ടായിരുന്നു. പലയിനം മദ്യക്കുപ്പികളിലേക്ക് നോക്കിക്കൊണ്ടു നിന്നപ്പോൾ ആന്ധ്രക്കാരന്റെ മകൾ രാജനു കിടക്കാൻ ഒരു പായയും തലയണയും കൊടുത്തു. വലിയ കട്ടിലിനു കീഴെ പായ വിരിച്ച് രാജൻ കിടന്നു. രാജൻ ആ വീട്ടിൽ താമസിച്ച കാലത്തോളം കട്ടിലിലെ ബെഡ്ഷീറ്റിൽ ചുളിവുവീണില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ആന്ധ്രക്കാരൻ നല്ലവനായിരുന്നു. അയാൾ രാജനെ ഡ്രൈവിങ്ങ് പഠിപ്പിച്ച് തന്റെ ഡ്രൈവറാക്കി. വിസയും റ്റിക്കറ്റും കാശുവാങ്ങിക്കാതെ അയാൾ കൊടുത്തു. ആഹാരവും അയാളുടെ വീട്ടിൽ നിന്ന്. മുടക്കമില്ലാത്ത ശമ്പളം. പ്രത്യേകിച്ചും ചിലവൊന്നുമില്ല. രാജൻ ബാങ്ക് എക്കൗണ്ട് തുടങ്ങി. കാശ് കൂട്ടിവെച്ചു. അല്പം കാശായപ്പോൾ ആന്ധ്രക്കാരനോട് വിടപറഞ്ഞ് വീണ്ടും വിസയെടുത്ത് ഗൾഫിലെത്തി. ബാങ്കിലുണ്ടായിരുന്ന കാശുകൊണ്ട് ഒരു പഴയ മിനി ലോറി വാങ്ങി, വീടു ഷിഫ്റ്റ് ചെയ്യുന്ന ബിസിനസ് തുടങ്ങി. കൂടെ ജോലിചെയ്യാൻ ദിവസവാടകയ്ക്ക് തൊഴിലാളികളെ ഒപ്പിച്ചു. രാജൻ എല്ലുമുറിയെ പണിയെടുത്തു.വീണ്ടും വണ്ടികൾ വാങ്ങി വാടകയ്ക്കു കൊടുത്തു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ദുബൈ കുതിച്ചു വളരുന്ന സമയമായിരുന്നു അത്. രാജൻ കോണ്ട്രാക്റ്റിൽ കെട്ടിടം പണി ഏറ്റെടുത്തു നടത്തി. വീടുകളുടെ അറ്റകുറ്റപ്പണികൾ, ഷെഡുകൾ, വീടുകൾ തുടങ്ങിയവ നിർമ്മിച്ചു തുടങ്ങി. അയാൾ ലേബർ കാമ്പിലെ പഴയ കൂട്ടുകാരെ വിളിച്ചില്ല. അവർ വിളിച്ചപ്പോൾ തിരക്കുകൾ പറഞ്ഞൊഴിഞ്ഞു. ഒന്നുരണ്ട് തവണ വിളിച്ച് രാജനെ കിട്ടാതെയായപ്പോൾ രാജൻ പഴയ രാജനല്ല എന്ന് പഴയ കൂട്ടുകാരും തിരിച്ചറിഞ്ഞു, പിന്നെ വിളിച്ച് ബുദ്ധിമുട്ടിച്ചില്ല. രാജൻ താമസിക്കാൻ നല്ല ഏരിയയിൽ സ്വന്തമായി ഒരു വലിയ ഫ്ലാറ്റ് വാടകയ്ക്കെടുത്തു. അതിലയാൾ തന്റെ തൊഴിലാളികളെ കയറ്റിയില്ല. രാജന്റെ തൊഴിലാളികൾ മൂട്ടനിറഞ്ഞ ബങ്ക് ബെഡുകളും ഇരുപത്തഞ്ചുപേർക്ക് ഒരു കക്കൂസുമുള്ള ലേബർ കാമ്പുകളിൽ താമസിച്ചു. രാജൻ വലിയ ഫീസ് കൊടുത്ത് ബ്രിട്ടീഷുകാർ പഠിപ്പിക്കുന്ന കോളെജിൽ നിന്ന് തന്റെ ഇംഗ്ലീഷ് മെച്ചമാക്കി, വിലകൂടിയ തുണിക്കടകളിൽ നിന്നും തുണിവാങ്ങി, വിലകൂടിയാ ബ്യൂട്ടി പാർലറുകളിൽ അണിഞ്ഞൊരുങ്ങി. അയാൾ രണ്ടുപേർക്കിരിക്കാവുന്ന, മച്ച് തുറക്കാവുന്ന സ്പോർട്ട്സ് കാർ വാങ്ങി. കൂടിയ ബാറുകളിൽച്ചെന്ന് മദ്യപിക്കാൻ തുടങ്ങി. പുതിയ സൗഹൃദങ്ങളുണ്ടാക്കി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ എന്നെ പരിചയപ്പെട്ടു. ഞാൻ കൊച്ചിയിൽ നിന്നായിരുന്നു. കൊച്ചിയിലെ ഒരു ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും എയർഹോസ്റ്റസാവാൻ പഠിച്ചു, ഒരു വിമാനക്കമ്പനിയിൽ ജോലിക്കു കയറി, പിന്നെ ജോലിമാറി ഗൾഫിലെത്തിയതാണ്. നിരന്തരം യാത്രകൾ, വിമാനങ്ങളുടെ ക്രമം മാറുന്നതനുസരിച്ച് തെന്നിത്തെന്നിപ്പോകുന്ന കൂട്ടുകാർ. എങ്ങോട്ടെങ്കിലും വിമാനത്തിൽ പറന്നാൽ പിന്നെ അവിടത്തെ ഹോട്ടലിലുറങ്ങി, വീണ്ടും തിരിച്ച് യാത്ര. ദിവസങ്ങൾ കഴിയുമ്പോൾ ഞാൻ ദുബൈയിൽ തിരിച്ചെത്തും. ഉറക്കം, ഫിറ്റ്നെസ് സെന്റർ, പാർട്ടികൾ - അതിലൊന്നിൽ, ഒരു നൈറ്റ്ക്ലബ്ബിൽ വെച്ച് രാജനെന്നെ പരിചയപ്പെട്ടു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്തിനാണു രാജനെ ഇഷ്ടപ്പെട്ടത് എന്ന് ചോദിച്ചാൽ എനിക്കു വ്യക്തമായി ഉത്തരമില്ല. തീർച്ചയായും അയാളുടെ പണത്തിനു വേണ്ടിയല്ല. എനിക്ക് ആവശ്യമുള്ളതിൽ കൂടുതൽ ശമ്പളം എനിക്കുണ്ടായിരുന്നു. മലയാളിയായ മനുഷ്യൻ, ഉള്ളത് ഉള്ളതുപോലെ പറയുന്ന പരുക്കൻ സ്വഭാവം, അയാളുടെ ശരീരത്തിലെ ചെളിമണ്ണിന്റെ മണം. ഒരുപക്ഷേ ഇതെല്ലാമായിരിക്കാം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പ്രണയത്തിന്റെ നാളുകൾ കഴിഞ്ഞ് ഞങ്ങൾ ഒരുമിച്ച് താമസിച്ചുതുടങ്ങി. എന്റെ ഒരു സുഹൃത്തിന്റെ ഐ.റ്റി. കമ്പനി ഇഷ്ടപ്പെട്ട് രാജൻ അതിൽ പണം നിക്ഷേപിച്ചു. ഇടയ്ക്ക് സ്വന്തം നിർമ്മാണക്കമ്പനിയിൽ നൂറ് തൊഴിലാളികളായപ്പോൾ ആ കമ്പനി വിറ്റു. ഐ.ടി. കമ്പനി ഏറ്റെടുത്ത് അതു നടത്തി. പത്താം ക്ലാസ് പഠിച്ചിട്ടില്ലാത്തയാൾ എഞ്ജിനിയർമാരെയും എം.ബി.എ.ക്കാരെയും കൊണ്ട് പണിയെടുപ്പിച്ചു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒഴിവുദിനങ്ങളിൽ രാജനെനിക്ക് ആന്ധ്ര ശൈലിയിൽ വെള്ളച്ചോറും ദാലും ഉണ്ടാക്കിത്തന്നു. ആന്ധ്രക്കാരന്റെ വീട്ടിൽ വേലക്കു നിന്നപ്പോൾ പഠിച്ചതാണ്. പക്ഷേ അയാൾ ഒരിക്കൽപ്പോലും ആന്ധ്രക്കാരനെ വീട്ടിലേക്കു വിളിച്ചില്ല. പഴയ കഥകൾ പറയാൻ രാജനൊരു മടിയുമില്ലായിരുന്നു. സംസാരിക്കാൻ മിടുക്കൻ. കാണാൻ സുന്ദരൻ, ഇനിയും ഒരുപാടു മുന്നോട്ടു പോവാനുണ്ട് എന്ന ചിന്തയായിരുന്നു രാജന്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്തുകൊണ്ടാണു പഴയ സുഹൃത്തുക്കളുമായുള്ള ബന്ധം ഉപേക്ഷിക്കുന്നത് എന്നു ചോദിച്ച് ഞാൻ രാജനുമായി വഴക്കുണ്ടാക്കി. ഒരേ നിലയിലുള്ളവർ തമ്മിലല്ലാതെ സൗഹൃദം സാദ്ധ്യമല്ല എന്നായിരുന്നു അയാളുടെ നിലപാട്. ഞാനതിനോട് യോജിച്ചില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജന്റെ ആദ്യ പ്രണയം ഞാനായിരുന്നു. അങ്ങനെയാണ് അയാൾ പറഞ്ഞത്. ആരെയും പ്രണയിക്കാതെ പ്രായമായിപ്പോയ മലയാളികളുടെ അരക്ഷിതാവസ്ഥ അയാൾക്കുണ്ടായിരുന്നു. ഇടയ്ക്കിടെ രാജനു മുൻപുള്ള എന്റെ ജീവിതത്തെപ്പറ്റി ചോദിക്കും. മുൻപ്രണയങ്ങളെക്കുറിച്ചു ചോദിക്കും. അവരുമായി സെക്സ് ഉണ്ടായിരുന്നോ എന്ന് ചോദിക്കും.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പഴയ കാമുകന്മാരിൽ ഒരാളോടായിരുന്നു രാജനു കുശുമ്പ് കൂടുതൽ. വെള്ളിക്കണ്ണുള്ള ഗ്രീക്കുകാരൻ പൈലറ്റിനെപ്പറ്റി ചോദിക്കും. അവന്റെ ലിംഗം രാജന്റെ ലിംഗത്തെക്കാൾ വലുതായിരുന്നോ എന്ന് ചോദിക്കും. ഉത്തരം പറയാൻ മടിച്ചാൽ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരിക്കും. ഇത് മനുഷ്യനെ ഉപദ്രവിക്കലാണ് എന്നുപറഞ്ഞാലും നിർത്തില്ല. സെക്സ് കഴിഞ്ഞാൽ ഞാൻ ഹാപ്പിയായോ എന്ന് ചോദിക്കും. മുൻപത്തെ കാമുകന്മാർ ഇതിലും മെച്ചമായിരുന്നോ എന്നു ചോദിക്കും. പിന്നെ സ്വാഭാവികമായും വഴക്കാണ്. ഉറക്കമുണരുമ്പോൾ വീണ്ടും സ്നേഹം, കരുതൽ. ദൂരെ യാത്രചെയ്യുമ്പോൾ വീണ്ടും സംശയം. ഇത്തരം ചോദ്യങ്ങൾ നിർത്തിയില്ലെങ്കിൽ കളഞ്ഞോണ്ടു പോവുമെന്ന് പലതവണ പറഞ്ഞു. സംശയങ്ങളൊഴിഞ്ഞിരിക്കുമ്പോൾ രാജന്റെ സ്നേഹം കണ്ട് കളയാൻ തോന്നില്ല. എന്നിട്ടും ഞാൻ പലതവണ ഇറങ്ങിപ്പോയി. അവൻ പിറകേവന്നു. ഇനി സംശയിക്കില്ലെന്ന് ഓരോതവണയും ആണയിടും, വീണ്ടും സംശയിക്കും. എന്തായാലും അവൻ വിവാഹം കഴിക്കണം എന്നു പറഞ്ഞപ്പോൾ വേറെ ആരെവേണമെങ്കിലും കെട്ടിക്കോ, എന്നെപ്പറ്റില്ല എന്ന് തീർത്തുപറഞ്ഞു. പ്രണയവും കലഹവും സംശയവുമായി ഞങ്ങൾ ജീവിച്ചു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ ജയിലിലായി എന്ന് കൂട്ടുകാർ വിളിച്ചുപറഞ്ഞു. രാജൻ ഇടക്കിടെ ബിസിനസ് ആവശ്യത്തിനു കൊച്ചിയിൽ പോകുമായിരുന്നു. എങ്കിലും ആലപ്പുഴയിലെ സ്വന്തം വീട്ടിൽ പോകില്ല. കാശ് അയച്ചുകൊടുക്കും. കൊച്ചിയിൽ മറ്റൊരു കാമുകിയുണ്ടായിരിക്കാനും രാജൻ അവളെ കൊല്ലാനും വഴിയില്ല. ഇനി അഥവാ മറ്റൊരു സ്ത്രീയെ രാജൻ കൊന്നാൽപ്പോലും - ദൈവം അങ്ങനെയൊന്നും വരുത്താതിരിക്കട്ടെ - രാജനെ കാണണം. ന്യൂയോർക്കിലേക്കുള്ള വിമാനത്തിൽ പോകാൻ തയ്യാറെടുക്കുമ്പൊഴായിരുന്നു രാജൻ ജയിലിലായത് അറിഞ്ഞത്. ഉടനെ അവധികിട്ടിയില്ല. രാജന്റെ അറസ്റ്റിനെപ്പറ്റി സംശയം പ്രകടിപ്പിച്ച് ഫെയ്സ്ബുക്കിലെഴുതിയ സമീറ എന്ന പത്രപ്രവർത്തകയെ ബന്ധപ്പെടാൻ പറ്റി. നാളെ രാജനെക്കാണാൻ പറ്റും എന്ന് അവർ പറയുന്നു. കൊച്ചിയിലെത്തി അവരെക്കാണണം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വിമാനത്തിൽ ലീനയുടെ അടുത്തിരുന്ന മലയാളി ലേബറർക്ക് ഇതിനിടെ എയർഹോസ്റ്റസ് ഒരു വിസ്കി എത്തിച്ചുകൊടുത്തിരുന്നു. വിമാനം ഇറങ്ങാനുള്ള തയ്യാറെടുപ്പിലാണ് എന്ന അനൗൺസ്മെന്റ് വന്നു, എയർഹോസ്റ്റസുമാർ തിരക്കിട്ടുവന്ന് ഒഴിഞ്ഞ ഗ്ലാസുകളും ഹെഡ് ഫോണുകളും എടുത്തുകൊണ്ടുപോയി. ജനാലയിലൂടെ കടലിനപ്പുറം കൊച്ചി കണ്ടുതുടങ്ങി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #404040; font-family: Arial; font-size: 13.333333333333332px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span></div>
<h1 dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 10pt;">
<span style="background-color: transparent; color: black; font-family: 'Trebuchet MS'; font-size: 21.333333333333332px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">7. പക്ഷികൾ കൂടുതുറന്ന് പറന്നുപോകുന്നു. </span></h1>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">i. സെല്ലിൽ ഉറക്കം വരാതിരിക്കുമ്പോൾ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒരു വലിയ പെരുമ്പാമ്പ് എലിയെപ്പിടിച്ചു. എന്റെ വാലിന്റെ അറ്റം കണ്ടുപിടിച്ചാൽ നിന്നെ വെറുതേവിടാം എന്ന് പെരുമ്പാമ്പു പറഞ്ഞു, എന്നിട്ട് എലിയുടെ മേലുള്ള കടിവിട്ടു. എലി പെരുമ്പാമ്പിന്റെ വാലു തിരക്കി ഓടാൻ തുടങ്ങി. അപ്പൊഴേയ്ക്കും പെരുമ്പാമ്പ് തന്റെ വാല് വിഴുങ്ങി വട്ടത്തിലായി. വാൽത്തുമ്പുതിരക്കി എലി പെരുമ്പാമ്പിനു ചുറ്റും വട്ടത്തിലോടി. എത്ര ഓടിയിട്ടും എലി പെരുമാപിന്റെ വാലു കണ്ടില്ല. എലി കിതച്ചു, വിയർത്തു, എന്നിട്ടും ഓടി, കുഴഞ്ഞുവീണപ്പോൾ പെരുമ്പാമ്പ് അതിനെ വിഴുങ്ങിക്കളഞ്ഞു. പാവം എലി അല്ലേ? സന്തോഷ് പറഞ്ഞുനിർത്തി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എലിയെങ്ങനെയാണ് പാവമാകുന്നത്? പെരുമ്പാമ്പ് ആള് സാഡിസ്റ്റാണ്. വേട്ടക്കാരൻ ക്രൂരനാകുമ്പോൾ ഇര താനേ പാവമാകുമോ? - രാജൻ ചോദിച്ചു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വേറൊരു കഥപറയാം. ഒരു മന്ത്രിയുണ്ടായിരുന്നു. അയാൾക്കെതിരെ അഴിമതിയാരോപണം വന്നു. ജനങ്ങളുടെ കാശ് മോഷ്ടിച്ചു എന്നായിരുന്നു അഴിമതിയാരോപണം. തെളിവില്ലാതെ ആർക്കും എന്തും ആരോപിക്കാമല്ലോ. അങ്ങനെ ആരോപിക്കുന്നത് ശരിയല്ല. മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. പോലീസ് അന്വേഷിച്ച് അന്വേഷിച്ച് ഒരുപാട് തെളിവുകൾ കണ്ടെത്തി. തെളിവുകൾ മന്ത്രിക്കു കൈമാറി. 'ഇനി എന്തെങ്കിലും തെളിവുകളുണ്ടോ?' മന്ത്രി ചോദിച്ചു. 'ഇല്ല', പോലീസ് പറഞ്ഞു. മന്ത്രി ആ തെളിവുകൾ ചുരുട്ടി ഒരു ഉരുളയാക്കി, വലിയ വാ തുറന്ന് അത് മൊത്തത്തോടെ വിഴുങ്ങി. നിങ്ങളുടെ കയ്യിൽ തെളിവുണ്ടോ? മന്ത്രി വീണ്ടും ചോദിച്ചു. ഇല്ല, പോലീസ് പറഞ്ഞു. മിടുക്കന്മാർ, ഇനിയും അഴിമതിയാരോപണം വന്നാൽ അന്വേഷിക്കണം. മന്ത്രി പോലീസുകാരെ തോളിൽത്തട്ടി അഭിനന്ദിച്ചു വിട്ടു. ജനം എന്തുചെയ്യും?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഷഫീക്ക് ഇടപെട്ടു. വട്ടത്തിലോടുന്നതിനു പകരം എലി പാമ്പിന്റെ കഴുത്തിൽ ഒരു കടികൊടുത്തെങ്കിലോ? അത് സ്വന്തം വാലിലെ കടിവിടും. അപ്പോൾ തുമ്പായില്ലേ? പോലീസ് മന്ത്രിക്ക് തെളിവു കൊടുക്കുമ്പോൾ പത്രത്തിലും ചോർത്തിക്കൊടുത്തെങ്കിലോ? ഒന്നുമില്ലെങ്കിൽ പത്രത്തിനും ചാനലിനും കൊടുക്കാൻ പാകത്തിൽ തെളിവുകൾ കൂട്ടിവെച്ചെങ്കിലോ? മന്ത്രിയുടെ മുട്ടുവിറയ്ക്കില്ലേ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സന്തോഷ് ചിരിച്ചു. ചിരിച്ചപ്പോൾ അവന്റെ കണ്ണുകൾ ചെറുതായി. മന്ത്രിയെ വിടൂ. കുറ്റം ചെയ്തത് പോലീസ് മേധാവിയാണെങ്കിലോ? പോലീസ് അന്വേഷിച്ച് സ്വന്തം മേധാവിക്കെതിരെ തെളിവുകൊടുക്കുമോ? തെളിവുകൊടുക്കുന്നവനു ജോലികാണുമോ? കൊടുക്കുന്ന തെളിവൊക്കെ മേധാവി വിഴുങ്ങില്ലേ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഷഫീക്ക് മിണ്ടിയില്ല. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പുരാണം വായിച്ചിട്ടുണ്ടോ? ആയിരം കയ്യുള്ള ഒരു ജീവിയുണ്ട് പുരാണത്തിൽ. കാർത്തവീര്യാർജ്ജുനൻ. ഓരോ കയ്യിലും രഹസ്യങ്ങൾ. മന്ത്രിമാരുടെ രഹസ്യങ്ങൾ. മുഖ്യമന്ത്രിയുടെ രഹസ്യങ്ങൾ. പോലീസുകാരുടെ രഹസ്യങ്ങൾ. കള്ളന്മാരുടെ രഹസ്യങ്ങൾ. പത്രമുതലാളികളുടെ രഹസ്യങ്ങൾ, ചാനൽ മേധാവികളുടെയും വാർത്തവായനക്കാരുടെയും വക്കീലന്മാരുടെയും ജഡ്ജിമാരുടെയും രഹസ്യങ്ങൾ. രഹസ്യങ്ങൾ ആർക്കാണില്ലാത്തത്? അതെല്ലാം ഒരാൾ കൈകളിലേന്തി നിന്നാലോ? അയാളെ ആർക്കെങ്കിലും എന്തെങ്കിലും ചെയ്യാൻ പറ്റുമോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എല്ലാ രഹസ്യങ്ങളും അയാൾക്കെങ്ങനെ കിട്ടും?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രഹസ്യം ചികയാൻ അയാൾക്കൊരു സേനയുണ്ടെങ്കിലോ? ചാരന്മാരുണ്ടെങ്കിലോ? അവർക്ക് ശമ്പളം കിട്ടുന്നതേ ചെവി നിലത്തുകൂർപ്പിച്ച് പിടിച്ച് എല്ലാം കേൾക്കാനും എല്ലാ അഴുക്കും ചികയാനുമാണെങ്കിലോ? പറഞ്ഞതു മനസിലായോ? സംസ്ഥാനത്തെ രഹസ്യാന്വേഷണത്തലവനാണ് അയാളെങ്കിലോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അങ്ങനെ ഒരാളെ വളർന്നുവരാൻ മുഖ്യമന്ത്രിയും മന്ത്രിമാരും അനുവദിക്കുമോ? ഷഫീക്ക് പറഞ്ഞു. വിഷമരം വളരുന്നതു കാണുമ്പൊഴെ രാഷ്ട്രീയക്കാർ അതിന്റെ കട വെട്ടില്ലേ? മുഖ്യമന്ത്രിയും മന്ത്രിമാരുമൊക്കെ അഴിമതിക്കാരായിരിക്കും, പക്ഷേ മണ്ടന്മാരല്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാരുടെ കാര്യത്തിൽ ആളുകൾ അയാളെ വളരെ അണ്ടറെസ്റ്റിമേറ്റ് ചെയ്തു. അവർക്ക് അയാളെ വെച്ചുകൊണ്ടിരിക്കുന്നതിലുള്ള അപകടം മനസിലായപ്പൊഴേക്കും അയാൾ വളർന്നുകഴിഞ്ഞിരുന്നു. മന്ത്രിമാർക്ക് ഒരുപാട് രഹസ്യങ്ങൾ സംരക്ഷിക്കാനുണ്ട്. മന്ത്രിയായി ഇരിക്കുകയല്ലാതെ മറ്റൊരു ജോലിയും അവർക്കറിയില്ല. അധികാരം വിശന്നുവലഞ്ഞവന്റെ മുന്നിൽ വെച്ച പായസം പോലെയാണ്. അത് നഷ്ടപ്പെടാതിരിക്കാൻ അവർ ഇങ്ങനെയൊരു പോലീസുകാരനെ, ബാലൻ നമ്പ്യാരെ, സഹിച്ചു. സഹിക്കുന്നു. അയാളെ അവർക്കൊന്നും ഒന്നും ചെയ്യാൻ പറ്റില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സന്തോഷ് പറയുന്നത് തെറ്റാണു. രഹസ്യങ്ങൾക്ക് പ്രാധാന്യം കൊടുക്കാത്ത മനുഷ്യരുമുണ്ട്. സാധാരണക്കാർ. അവർ അയാളെ വെളിച്ചത്തു കൊണ്ടുവരും. നോക്കൂ, എനിക്കാരെയും പേടിയില്ല. ഷഫീക്ക് പറഞ്ഞു. അയാളുടെ കള്ളത്തരം ഞാൻ പുറത്തുകൊണ്ടുവരും. പത്രങ്ങൾ അത് കൊടുക്കാൻ വിസമ്മതിച്ചാൽ ഞാൻ ബ്ലോഗിലിടും. ഫെയ്സ്ബുക്കിലും ഗൂഗ്ല് പ്ലസ്സിലും എഴുതും. എന്നെപ്പോലെ ഒരുപാടുപേരുണ്ടാവും, രഹസ്യങ്ങളില്ലാത്തവർ. രഹസ്യങ്ങൾ പുറത്തായാലും ഒന്നുമില്ലാത്തവർ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ചെറുപ്പത്തിന്റെ തിളപ്പാണ് ഷഫീക്കേ നിനക്ക്. എഴുതിക്കോ. എത്ര വേണമെങ്കിലും എഴുതിക്കോ. കേരളത്തിലെ എല്ലാ ആളുകളും ഇയാൾ അപകടകാരിയാണ് എന്ന് പറഞ്ഞാലും അയാൾക്കൊന്നുമില്ല. മന്ത്രിമാർ അയാളെ തൊടില്ല. പ്രതിപക്ഷത്തെ രാഷ്ട്രീയക്കാർ അയാൾക്കെതിരെ ബഹളം വെക്കില്ല. ചാനലുകൾ അടുത്ത വിവാദം കൊണ്ടുവന്ന് അയാളെ രക്ഷിച്ചോണ്ടുപോവും. ആളുകൾക്ക് അരണയുടെ ഓർമ്മയാണ്, അടുത്ത വാർത്ത വരുമ്പോൾ ആളുകൾ ഇന്നലത്തെ വാർത്ത മറന്നുപോവും. എന്നാലും നിന്റെ സന്തോഷത്തിന് എഴുതാം. അത്രയേയുള്ളൂ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇങ്ങനെയുള്ള സംസാരം കൊണ്ട് നമ്മൾ എവിടെയുമെത്തില്ല. രാജൻ പറഞ്ഞു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ii. സമീറയും ലീനയും ജയിലിൽ കാണാൻ വരുന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സമീറയും ലീനയും ഒന്നിച്ചാണ് രാജനെ കാണാൻ വന്നത്. സന്ദർശന ഫോം ഒപ്പിട്ട് അവർ മേശയുടെ ഒരുവശത്തുള്ള രണ്ട് കസേരകളിൽ ഇരുന്നു. തടവുപുള്ളിയുടെ വേഷമിട്ട് രാജൻ വേഗത്തിൽ നടന്നുവന്ന് എതിർവശത്ത് ഇരുന്നു. രാജന്റെ കണ്ണുകൾ ചിരിക്കുന്നുണ്ടായിരുന്നു, അവ ലീനയുടെ മേലായിരുന്നു. മേശക്കടിയിൽക്കൂടി കയ്യിട്ട് അവളെ തൊടണമെന്നും അവളുടെ കവിളിൽ ചുംബിക്കണമെന്നും രാജനു തോന്നി. അരികിൽ നിൽക്കുന്ന പോലീസുകാരനെ ശ്രദ്ധിക്കാതെ അവൻ മേശയ്ക്കു മുകളിലിരുന്ന അവളുടെ കൈപിടിച്ചു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">"രാജൻ, ഹൈക്കോടതിയിൽ എന്റെ ഒരു വക്കീൽ സുഹൃത്തുണ്ട്. അവൻ നിങ്ങളുടെ കേസ് വാദിക്കാമെന്നേറ്റിട്ടുണ്ട്. ജാമ്യത്തിനുള്ള പേപ്പറുകൾ ഇന്നലെ കൊടുത്തു. എപ്പോൾ വേണമെങ്കിലും ജാമ്യം കിട്ടാം." രാജൻ അപ്പോഴും ലീനയെ നോക്കിക്കൊണ്ടിരിക്കുന്നത് കണ്ട് സമീറ പറഞ്ഞു. രാജൻ ശ്രദ്ധിക്കാത്തറ്റുകൊണ്ട് അവർ വീണ്ടും പറഞ്ഞു: "എപ്പോൾ വേണമെങ്കിലും ജാമ്യം കിട്ടാം". എന്നിട്ട് മിണ്ടാതെയായി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ ലീനയെ നോക്കിക്കൊണ്ടിരിക്കുന്നത് തുടർന്നു. ലീന ചിരിക്കുന്നുണ്ടായിരുന്നു. "പോലീസുകാർ ഇടിച്ച് നിന്റെ പല്ലുപൊഴിച്ചുകാണുമെന്നാ ഞാൻ വിചാരിച്ചത്. കണ്ടിട്ട് കുഴപ്പമൊന്നുമില്ലല്ലോ".</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കുഴപ്പമൊന്നുമില്ല. നിന്നെ തൊടാൻ കിട്ടുന്നില്ലെന്ന കുഴപ്പമേയുള്ളൂ. രാജൻ പറഞ്ഞു. നിനക്ക് ഇപ്പൊ ജോലി ദുബൈ-കൊച്ചി വിമാനത്തിലാണോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അല്ല, അവധിയെടുത്തു. നീ പുറത്തിറങ്ങുന്നതുവരെ ഞാനിവിടെക്കാണും. ആഴ്ച്ചയിലൊരിക്കൽ കാണാൻ വരാം. നിന്നെയും കൊണ്ടേ തിരികെപ്പോവുന്നുള്ളൂ. പെട്ടെന്ന് പുറത്തുവാ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉം.. ബുദ്ധിമുട്ടായി അല്ലേ.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പോടാ. നിനക്കെന്തെങ്കിലും വേണോ? പുറത്തുനിന്നുള്ള ആഹാരം കൊണ്ടുവരാൻ ഇവർ സമ്മതിക്കില്ല. പോലീസിനു കാശ് കൊടുത്ത് എന്തെങ്കിലും എത്തിക്കണോ? വിസ്കിയോ സിഗരറ്റോ എന്തെങ്കിലും?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വേണ്ട. ഇതിനകത്ത് അങ്ങനെ ആവശ്യമൊന്നുമില്ല. ഞാൻ പറയാം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലീന പേഴ്സ് തുറന്ന് ആയിരത്തിന്റെ ഇരുപത് നോട്ടുകൾ രാജന്റെ കയ്യിൽ കൊടുത്തു. ഇതിരിക്കട്ടെ. ജയിലിനകത്ത് കൈക്കൂലി കൊടുത്താലും നിന്നെ എന്തു ചെയ്യാനാ, ജയിലിൽക്കിടക്കുന്നവരെ പിടിച്ച് വീണ്ടും ജയിലിലിടാൻ പറ്റില്ലല്ലോ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവൻ ചിരിച്ചില്ല. നീ വീട്ടിലേക്കും കാശയക്കാമോ? എന്റെ ഇന്റർനെറ്റ് ബാങ്കിങ്ങ് അക്കൗണ്ടിൽ കേറിയാൽ വീട്ടിലെ അക്കൗണ്ട് നമ്പറും മറ്റും സെറ്റപ്പ് ചെയ്തു വെച്ചിട്ടുണ്ട്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉം..</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവർ ഇരുവരും മിണ്ടാതെയായി. രാജന്റെ കേസ് വിവരങ്ങളും ബാലൻ നമ്പ്യാരുമായുള്ള അഭിമുഖവും ചേർത്ത് സമീറ മാസികയിൽ എഴുതിയ ലേഖനം കൊണ്ടുവന്നിട്ടുണ്ടായിരുന്നു. ആ ലേഖനത്തിന്റെ കട്ടൗട്ട് രാജനു കൊടുത്ത് സമീറ വിടപറഞ്ഞു. തനിച്ച് സംസാരിക്കൂ, ഞാൻ പുറത്ത് കാത്തുനിൽക്കാം എന്നുപറഞ്ഞ് സമീറ പുറത്തേക്കിറങ്ങി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പോലീസുകാരൻ വാച്ചിൽ നോക്കി. രാജൻ ലീനയുടെ കൈ എടുത്ത് അത് മണത്തുനോക്കി. നിന്റെ വിയർപ്പിന്റെ മണം, മുടിയിലെ ഗാർനിയെർ ഷാമ്പൂ മണം, മുലയുടെ മണം, രോമങ്ങൾക്കിടയിലെ മണം ഒക്കെ മിസ് ചെയ്യുന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പോടാ. സെക്സല്ലാതെ നിന്റെ തലയിൽ വേറൊന്നുമില്ലേ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ ചിരിച്ചു. ശരീരമായിട്ടല്ല, ഒരു മനുഷ്യനായി അവളെ കാണാൻ ലീന സ്ഥിരം പറയുന്നതാണ്. "ഇപ്പൊ അതുമാത്രമേ തലയിലുള്ളൂ".</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വിഷാദം നിറഞ്ഞ ഒരു ചിരി ചിരിച്ചിട്ട് ലീന ചോദിച്ചു. ഞാനെന്തു ചെയ്യാനാണ്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പോലീസുകാരൻ അവളെനോക്കി വഷളൻ ചിരിചിരിച്ചു. ഒന്നും വേണ്ട, പറഞ്ഞെന്നേയുള്ളൂ. ജാമ്യം കിട്ടുമെന്നും പുറത്തിറങ്ങാൻ പറ്റുമെന്നും എനിക്കു പ്രതീക്ഷയില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ധൈര്യമായിരിക്കൂ. അവൾ രാജന്റെ കൈപിടിച്ചമർത്തി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പോലീസുകാരൻ വീണ്ടും വാച്ചിൽ നോക്കി. സമയമായി. രാജൻ അവളുടെ കഴുത്തിലെ വെള്ളി മാലയിലേക്കും അതിലെ നാലിതളുള്ള ലോക്കറ്റിന്റെ നടുവിലെ നീല രത്നത്തിലേക്കും നോക്കിക്കൊണ്ടിരുന്നു. ലീന എഴുന്നേറ്റു, തിരിഞ്ഞ് പുറത്തേക്കു പോയി. ജയിൽ കവാടത്തിലെ വലിയ ഗേറ്റിനുള്ളിലെ ചെറിയ വാതിൽ അവൾ കുനിഞ്ഞ് കടക്കുന്നതും നോക്കി രാജൻ ഇരുന്നു. അവളുടെ രൂപത്തിനു ചുറ്റും ഗേറ്റിനുവെളിയിൽ നിന്ന് വെളിച്ചം അകത്തേക്കു തള്ളിക്കയറിക്കൊണ്ടിരുന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">iii. നാടകം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ജയിൽ ദിനത്തിൽ ജയിൽപ്പുള്ളികൾക്ക് സദ്യയും എർണാകുളം മേയറുടെ പ്രസംഗവുമുണ്ടായിരുന്നു. പ്രസംഗത്തിനു മുൻപ് മട്ടാഞ്ചേരിയിലെ ഗാമാ നാടക ട്രൂപ്പ് അവതരിപ്പിച്ച ഹാസ്യനാടകം നടന്നു. നാടോടിക്കാറ്റ് സിനിമയെ അനുകരിച്ച് ദാസൻ, വിജയൻ എന്ന രണ്ട് പോലീസുകാരുടെ ജീവിതമായിരുന്നു വിഷയം. വിജയൻ എന്ന പോലീസുകാരനെ സ്ഥലത്തെ ഒരു കള്ളൻ പരിചയപ്പെടുന്നു. വിജയനു പോലീസിലെ ശമ്പളം ഒന്നിനും തികയുന്നില്ല. വിഷമങ്ങൾ കള്ളനോട് പറയുമ്പോൾ പെട്ടെന്ന് പണമുണ്ടാക്കാനുള്ള എളുപ്പവഴിയുണ്ട് എന്ന് കള്ളൻ വിജയനെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. രാത്രി കാണാം എന്നു പറയുന്നു. രാത്രി കാണുമ്പോൾ മോഷണം നടത്താനുള്ള ഒരു മുഖം മൂടിയും കമ്പിപ്പാരയും കള്ളൻ വിജയനെ ഏൽപ്പിക്കുന്നു. ഇരുവരും ഒന്നിച്ച് ഒരു മതിൽ ചാടാൻ പോകുമ്പോൾ ദാസൻ ഇരുവരെയും പിടികൂടുന്നു. ഞാൻ കള്ളനല്ല, തൊണ്ടിയോടെ കള്ളനെ പിടിക്കാനുള്ള എന്റെ മാസ്റ്റർ പ്ലാനാണു നീ പൊളിച്ചത് എന്ന് വിജയൻ വിളിച്ചു പറയുന്നെങ്കിലും ദാസൻ വിജയനു നല്ല ഇടികൊടുക്കുന്നു. ദാസനും വിജയനും ചേർന്ന് മോഷ്ടാവിന്റെ ജീവിതത്തിൽ നിന്ന് കള്ളനെ പിന്തിരിച്ച് ഒരു വർക്ക്ഷോപ്പിൽ ജോലി വാങ്ങിച്ചുകൊടുക്കുന്നു. നാടകം രസത്തോടെ കണ്ടുകൊണ്ടിരുന്ന തടവുകാർ പലരും മേയർ സംസാരിച്ചു തുടങ്ങിയപ്പോൾ എഴുന്നേറ്റുപോയി. സന്തോഷും എഴുന്നേറ്റുപോയവരുടെ കൂട്ടത്തിലുണ്ടായിരുന്നു. അവരെ ജയിൽ പോലീസുകാർ പിടിച്ചുകൊണ്ടുവന്ന് വീണ്ടും വേദിക്കു മുന്നിലിരുത്തി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">iv. യോഗി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">തടവുകാർക്കുള്ള വിശ്രമസമയത്ത് രാജൻ ഒറ്റയ്ക്ക് യോഗിയെ കാണാൻ ചെന്നു. യോഗി സംസാരിക്കാൻ ബുദ്ധിമുട്ടി. നെഞ്ചുവേദനകൊണ്ട് കിടപ്പായിരുന്നു. രാജൻ അയാളുടെ നെഞ്ചു തടവിക്കൊടുത്തു. "ഇവിടെനിന്ന് എങ്ങനെയെങ്കിലും രക്ഷപെട്ടാലെന്തെന്ന് ആലോചിക്കുകയാണ്", രാജൻ പറഞ്ഞു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ജാമ്യം കാത്തിരുന്നു മടുത്തു അല്ലേ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നിങ്ങൾ എങ്ങനെ ഇത്രയും വർഷം ജയിലിനകത്തു ജീവിച്ചു?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജാ, ഓരോരുത്തരും ജീവിക്കുന്നതെന്തിനാ? ജീവിതത്തിനു ഒരു ഉദ്ദേശമേയുള്ളൂ. സന്തോഷമായിരിക്കൽ. മനുഷ്യർ സന്തോഷിക്കാൻ പ്രേമിക്കുന്നു, കുട്ടികളെ ഉണ്ടാക്കുന്നു, സിനിമ കാണുന്നു, സിഗരറ്റ് വലിക്കുന്നു, കാശുണ്ടാക്കുന്നു, എന്തെല്ലാം ചെയ്യുന്നു. ജയിലിലെ ആദ്യത്തെ വർഷങ്ങൾ എനിക്കു സഹിക്കാൻ പറ്റാത്ത ദുരിതമായിരുന്നു. പിന്നെ ഈ നാലു ചുവരുകൾ കൊണ്ട് സന്തോഷിക്കാൻ പഠിച്ചു. ഞാൻ ഒറ്റക്കിരിക്കാൻ ഇഷ്ടപ്പെട്ടു. എന്റെ സന്തോഷത്തിനു മറ്റുള്ളവര്‍ ആവശ്യമില്ല എന്ന് മനസിലാക്കിയതോടെ സന്തുഷ്ട ജീവിതത്തിനു മറ്റെന്താണ് വേണ്ടതെന്നായി. വെയിലും മഴയും കൊള്ളാതിരിക്കാൻ ഒരു മേൽക്കൂരയും രണ്ടുനേരം ഭക്ഷണവും ഉണ്ടെങ്കിൽ മനുഷ്യനു സന്തോഷമായി ജീവിക്കാം എന്നു മനസിലായി. അങ്ങനെയിരിക്കെ ശിക്ഷാ കാലാവധി കഴിഞ്ഞു. അവരെന്നെ ജയിലിൽ നിന്നും പുറത്താക്കി. ചെറിയ ഒരു മോഷണം നടത്തി ഞാൻ തിരിച്ചെത്തി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്റെ സന്തോഷം ഇവിടെയല്ല, പുറത്താണ്. ഞാൻ ഇവിടെന്നും രക്ഷപെടും.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒരു നീണ്ട ചുമ വന്ന് യോഗിയെ പിടിച്ചുകുലുക്കി. ഏന്തിവലിഞ്ഞ് യോഗി പറഞ്ഞു. നിനക്ക് എന്താണോ സന്തോഷം തരുന്നത്, അത് നിന്റെ കാര്യമാണു. ജയിൽ ചാടണമെങ്കിൽ ചാട്. ഞാനെന്തു പറയാനാണ്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതോ ഞാൻ ജാമ്യം കിട്ടുന്നതു വരെ കാത്തിരിക്കണോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എനിക്കിതിൽ ഒന്നും പറയാനില്ല. നീ തീരുമാനിക്കണം. കാത്തിരിക്കുന്നതാണ് ഇഷ്ടമെങ്കിൽ അതു ചെയ്യൂ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">യോഗിയോടു സംസാരിച്ചിട്ട് ഗുണമില്ലെന്ന് രാജനു തോന്നി. അയാൾ കുറച്ചുനേരം കൂടി യോഗിയുടെ നെഞ്ചുതടവിക്കൊടുത്തു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">v. സ്വാതന്ത്ര്യം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാത്രി മൂന്നുമണിയായപ്പോൾ സന്തോഷ് രാജനെയും ഷഫീക്കിനെയും വിളിച്ചെഴുന്നേൽപ്പിച്ചു. എന്നിട്ട് കയ്യിലിരിക്കുന്ന താക്കോൽ കാണിച്ചുകൊണ്ട് വാ, പോവാം എന്നു പറഞ്ഞു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഷഫീക്ക്: ജയിൽ ചാടാൻ ഞാനില്ല. അങ്ങനെ ഒളിച്ചും പാത്തും രക്ഷപെടാനല്ല ഞാൻ ജയിലിലെത്തിയത്. ഞാനൊരു ക്രിമിനലല്ല. അങ്ങനെ രക്ഷപെടാനാണെങ്കിൽ പോലീസിനു പിടികൊടുക്കാതിരുന്നാൽപ്പോരായിരുന്നോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സന്തോഷ്: ഉറപ്പാണോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഷഫീക്ക്: എന്റെ കാര്യം എനിക്കുറപ്പാണ്. രാജാ, നീയോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ ഒന്നും പറഞ്ഞില്ല. ഷഫീക്കിനെ കെട്ടിപ്പിടിച്ചു. സന്തോഷ് ഷഫീക്കിന്റെ കൈപിടിച്ചുകുലുക്കി. എന്നിട്ട് തന്റെ മെത്ത കീറി അതിനുള്ളിൽ നിന്ന് രണ്ട് പോലീസ് യൂണിഫോം പുറത്തെടുത്തു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇതെവിടെന്ന്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇന്നലെ ഒരു നാടകം നടന്നില്ലേ? അതിലെ നാടക നടന്മാരുടെ പോലീസ് യൂണിഫോം ഞാൻ അടിച്ചുമാറ്റി. ഇട്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജനും സന്തോഷും പോലീസ് യൂണിഫോമിൽക്കയറി. ഉടുപ്പും ബെൽറ്റും ഉണ്ടായിരുന്നു, പക്ഷേ ഷൂസില്ലായിരുന്നു. ചെരുപ്പിട്ട് താക്കോൽ ശബ്ദമുണ്ടാക്കാതെ തിരിച്ച് സെൽ തുറന്ന് അവർ പുറത്തിറങ്ങി. മുറ്റത്തെ മാവിനു പിന്നിലെ ഇരുട്ടിലേക്ക് നടന്ന് ഇരുട്ടിന്റെ മറവിലിരുന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഷഫീക്ക് വരുന്നെന്നു പറഞ്ഞെങ്കിൽ തെണ്ടിപ്പോയേനെ. ആകെ രണ്ട് യൂണിഫോമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ അവൻ വരില്ലെന്ന് എനിക്കുറപ്പായിരുന്നു. സന്തോഷ് പറഞ്ഞു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇനി എന്തു ചെയ്യാനാണ്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കാത്തിരിക്കൂ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അപ്പോൾ ജയിലിന്റെ വലിയ ഗേറ്റ് തുറന്ന് ഒരു ആംബുലൻസ് അകത്തുവന്നു. അതിൽ നിന്ന് രണ്ട് അറ്റൻഡർമാർ ഇറങ്ങി യോഗിയുടെ സെല്ലിനടുത്തെക്കു പോയി. ഒരു സ്ട്രെ ച്ചറിൽ യോഗിയെ എടുത്തുകൊണ്ടു വന്നു. അവർ ആംബുലൻസിനകത്തു കയറിയപ്പോൾ രാജനും സന്തോഷും പിന്നാലെ നടന്ന് ആംബുലൻസിനുള്ളിൽ കയറി. യോഗി അനങ്ങുന്നില്ലായിരുന്നു. അറ്റൻഡർമാർ ഇരുവരോടും ഒന്നും ചോദിച്ചില്ല. രാജൻ ശ്വാസം പിടിച്ചിരുന്നു. ഹൃദയമിടിപ്പിന്റെ ശബ്ദം അറ്റൻഡർമാർ കേൾക്കുമോ എന്ന് അവൻ പേടിച്ചു. ജയിലിന്റെ ഗേറ്റ് വീണ്ടും തുറന്നപ്പോൾ സന്തോഷ് സല്യൂട്ടടിച്ചു. കാവൽ നിന്ന പോലീസുകാരൻ തിരിച്ച് അഭിവാദനം ചെയ്തു. വണ്ടി റോഡിലെത്തിയപ്പോൾ രാജൻ അയഞ്ഞു. അവൻ യോഗിയുടെ കൈത്തണ്ട പിടിച്ചുനോക്കി. അയാൾ തണുത്തുപോയിരുന്നു. ആശുപത്രിയുടെ മുൻപിൽ ആംബുലൻസ് നിർത്തി യോഗിയെ കാഷ്വാലിറ്റിയിലേക്ക് കയറ്റിയപ്പോൾ രാജനും സന്തോഷും ആശുപത്രിയുടെ പുറത്തേക്കു നടന്നു.</span></div>
<b style="font-weight: normal;"><br /><br /><br /><br /><br /></b><br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #404040; font-family: Arial; font-size: 13.333333333333332px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span></div>
<h1 dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 10pt;">
<span style="background-color: transparent; color: black; font-family: 'Trebuchet MS'; font-size: 21.333333333333332px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">8. പിശാച് പതിയിരിക്കുന്നത് വിശദാംശങ്ങളിലാണ്. </span></h1>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാരുടെ വീട്ടിലേക്ക് കയറിച്ചെന്ന് പുള്ളിയെ ചുമ്മാ വെടിവെച്ച് കൊന്നിട്ട് തിരിച്ചുവന്നാലോ? സന്തോഷ് കൈനിറയെ കപ്പലണ്ടിയെടുത്ത് വായിലിട്ട് ചവച്ചുകൊണ്ട് പറഞ്ഞു. പുള്ളി ഒറ്റക്കല്ലേ താമസിക്കുന്നത്. ഇന്റലിജൻസ് മേധാവിക്കൊന്നും സെക്യൂരിറ്റി കാണില്ല.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലീന കസേരയിൽ പിന്നോട്ടു ചാഞ്ഞ് കൈകൾ രണ്ടും തലയ്ക്ക്കു പിന്നിൽ പിണച്ച് ഫാനിലേക്കു നോക്കി. അവളുടെ ഉടലിലേക്കു നോക്കരുത്, നോക്കരുത് എന്ന് ചിന്തിച്ച് രാജൻ അവളെ ഉടൽ മുതൽ മുടിവരെ നോക്കി. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാർ വീട്ടിലില്ലെങ്കിലോ? ലീന പറഞ്ഞു. വർഷത്തിൽ എത്രദിവസം അയാൾ വീട്ടിൽക്കാണും? പോരാത്തതിന് ഇന്റലിജൻസ് മേധാവിക്കുള്ള സെക്യൂരിറ്റി എപ്പോഴും തോക്കും പിടിച്ച് പോലീസ് വേഷത്തിൽ നിൽക്കണമെന്നില്ല. അയാൾ മിടുക്കനാണെങ്കിൽ വിരുന്നുകാർ കവല തിരിയുമ്പൊഴേക്കും അയാൾക്ക് വിവരം ലഭിക്കും. കേട്ടിടത്തോളം അയാൾ മിടുക്കനാണ്. വെറുതേ കയറിവരുന്ന കൊലയാളിക്കൊക്കെ നിന്നുകൊടുക്കാനായിരുന്നെങ്കിൽ അയാൾ എന്നേ ചുടുകാട്ടിലെത്തിയേനെ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ധ്യാനിക്കുമ്പൊഴും കഞ്ചാവടിക്കുമ്പൊഴും വരുന്ന ഭാവമായിരുന്നു സന്തോഷിന്റെ മുഖത്ത്. "ലീന പറഞ്ഞതിലും കാര്യമുണ്ട്. ഇനി അഥവാ ബാലൻ നമ്പ്യാർക്ക് സെക്യൂരിറ്റിയൊന്നും ഇല്ലെങ്കിലും വെടിവെച്ചു കൊല്ലാൻ വീട്ടിൽച്ചെല്ലുമ്പൊഴായിരിക്കും ബാലൻ നമ്പ്യാർ സ്ഥലത്തില്ല എന്നു മനസിലാവുന്നത്. വീണ്ടും പിറ്റേദിവസവും അതിന്റെ പിറ്റേന്നും ചെന്ന് കാത്തുനിന്ന് വെടിവെച്ചു കൊല്ലാൻ പറ്റില്ല. ഏറിയാൽ ഒരു ചാൻസ് കിട്ടും. അതിൽ റിസ്കെടുക്കാൻ പറ്റില്ല".</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പിന്നെ എങ്ങനെയാണ് ബാലൻ നമ്പ്യാരെ കിട്ടുക? ഒന്നു കൊല്ലാനാ, ഇങ്ങുവരെ വരാമോ എന്ന് ചോദിച്ചാലോ? ഈ വീടിന്റെ പേരും അഡ്രസും പറഞ്ഞുകൊടുത്ത് ഇങ്ങോട്ടു വരാൻ പറയാം. എന്തേ? ലീന പറഞ്ഞു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അല്ലെങ്കിലും ലീനയ്ക്ക് തമാശ പറയുന്നതിനു നേരവും കാലവുമൊന്നുമില്ല. മനുഷ്യൻ ഇവിടെ റ്റെൻഷനടിച്ച് ഞെരിപിരികൊള്ളുമ്പൊഴാണു തമാശ. രാജൻ ലീനയെ കടുപ്പിച്ച് നോക്കി. പക്ഷേ സന്തോഷിനു ലീനയുടെ ആശയം ഇഷ്ടപ്പെട്ടതുപോലെ തോന്നി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നല്ല ഐഡിയയാണ്. ഇങ്ങോട്ടു വിളിക്കണ്ട. കൊല്ലാനാണെന്നും പറയണ്ട. ഒന്നുകിൽ രാജൻ ബാലൻ നമ്പ്യാരെ വിളിച്ചു വരുത്തണം. അല്ലെങ്കിൽ ലീന വിളിക്കണം. രാജൻ ജയില്‍ ചാടി എന്ന് അയാൾ അറിഞ്ഞിട്ടുണ്ടാവും. രാജനാണ് വിളിക്കുന്നതെങ്കിൽ ബാലൻ നമ്പ്യാർ വരുന്നത് പടയെയും കൂട്ടിയായിരിക്കും. ജയിൽ ചാടിയ കൊലയാളിയെ പോലീസ് വെടിവെച്ചുവീഴ്ത്തി എന്ന് നമ്മളായിട്ട് വാർത്തയുണ്ടാക്കിക്കൊടുക്കുന്നത് എന്തിനാ? അതുവേണ്ട.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പിന്നെങ്ങനെ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലീന വിളിക്കു. ജയിൽ ചാടിയ രാജന്റെ പെണ്ണാണ് എന്ന് പറയു - സന്തോഷ് പറഞ്ഞു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഞാനാരുടെയും പെണ്ണല്ല. എന്റെ കാറ്, എന്റെ ബൈക്ക്, എന്റെ പറമ്പ് എന്റെ പെണ്ണ് - മലയാളി ആണുങ്ങളെ നന്നാക്കാൻ പറ്റില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ശരി, അല്ലെങ്കിലല്ല. ജയിൽ ചാടിയ രാജന്റെ കാമുകിയായിരുന്നു എന്ന് പറയൂ. അവൻ ലീനയെ കൊന്നു എന്ന കള്ളക്കേസിലാണ് രാജൻ ജയിലിലായത് എന്ന് പറയൂ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതുകൊണ്ട് ബാലൻ നമ്പ്യാർക്കെന്താണു? എന്നെ കൊന്നു എന്ന കള്ളക്കേസിലല്ല, ഒരു സ്ത്രീയെ കൊന്നു എന്ന കേസിലാണു രാജൻ അകത്തായത്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നിങ്ങളുടെ പേരല്ല പത്രങ്ങളിൽ വന്നത്. പത്രങ്ങളും ചാനലുകളും റിപ്പോർട്ട് ചെയ്തത് രോഹിണി എന്ന സ്ത്രീ കൊല്ലപ്പെട്ടു എന്നാണ്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതുതന്നെയാണു ഞാനും പറയുന്നത്. പോലീസിനും രോഹിണി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത് എന്നാണെങ്കിലോ? പിന്നെ എന്തിന് ബാലൻ നമ്പ്യാർ എന്നെ കാണണം?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ മെൻഡസിന്റെ കാമുകി രോഹിണി അല്ല, നിങ്ങളായിരുന്നു എന്ന് പറയൂ. അവനു അങ്ങനെ ഒരു കാമുകി ഇല്ല എന്ന് തീർത്തുപറയൂ. കേസ് നടത്താൻ പോകുന്നു, ബാലൻ നമ്പ്യാരുടെ അഭിപ്രായം അറിയണം എന്നു പറയൂ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അങ്ങനെ പറഞ്ഞാൽ ബാലൻ നമ്പ്യാർ വരുമോ? ഇനി ഞാനറിയാതെ രാജന് ഒരു കാമുകിയുണ്ടായിരുന്നെങ്കിലോ? ഇവന് എവിടെയൊക്കെ, ഏതൊക്കെ കാമുകിമാരുണ്ടായിരുന്നു എന്ന് ഞാനെങ്ങനെ അറിയും?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ ഇത് കേട്ട് വല്ലാതെയായി. സന്തോഷ് വിദഗ്ദമായി രംഗം കൈകാര്യം ചെയ്തു</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പോലീസുകാർ രാജനോടു പറഞ്ഞത് അവൻ ലീന ഗോമസിനെ കൊന്നു എന്നാണ്. അതാണ് ജയിലിൽ വന്നപ്പോൾ രാജൻ വിശ്വസിച്ചിരുന്നതും.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതെങ്ങനെ നിങ്ങൾക്കറിയാം?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ എന്നോടു മാത്രമല്ല, ജയിലിൽ പലരോടും പറഞ്ഞതാണ് നിങ്ങളുടെ പേര്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ശരി. പോലീസുകാർ രാജനോടു പറഞ്ഞത് അവൻ ലീന ഗോമസ് എന്ന എന്നെ കൊന്നു എന്നാണെന്നിരിക്കട്ടെ. പോലീസിന് എങ്ങനെ എന്റെ പേരറിയാം?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നിങ്ങളുടെ പേരുമാത്രമല്ല, ദുബൈയിലെ നിങ്ങളുടെ ജീവിതവും കേരളത്തിലെ കുട്ടിക്കാലവും വീട്ടിലെ വിശേഷങ്ങളും കിടപ്പറയിലെ പിണക്കങ്ങളും വരെ പോലീസിനു അറിയാമായിരിക്കും. നിങ്ങളുടെ ഓരോ നീക്കവും നോക്കിക്കൊണ്ടിരിക്കുന്ന പോലീസാണ് നമ്മുടേത്. ഇതിനൊന്നും നിരീക്ഷണ കാമറയൊന്നും വേണ്ട, നിങ്ങളുടെ ഫെയ്സ്ബുക്ക് അക്കൗണ്ട് നോക്കിയാൽപ്പോരേ? പോലീസിനെ അണ്ടറെസ്റ്റിമേറ്റ് ചെയ്യേണ്ട കാര്യമില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലീന വീണ്ടും കസേരയിലേയ്ക്ക് ചാഞ്ഞു. </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാരോട് ഞാൻ രാജന്റെ കാമുകിയാണ് എന്ന് പറയാം. അയാൾ കാണാൻ താല്പര്യം കാണിച്ചില്ലെങ്കിലോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അയാൾ കാണാൻ വരും. ഒറ്റയ്ക്കു തന്നെ വരും. നിങ്ങൾ രാജന്റെ കാമുകിയായിരുന്നെന്നും രാജന്റെ കേസ് പോലീസ് കെട്ടിച്ചമച്ച കള്ളക്കേസാണെന്നും മാദ്ധ്യമങ്ങളോടു പറയും എന്ന് അയാൾക്കറിയാം. ഒന്നുമില്ലെങ്കിൽ പുതുമാധ്യമങ്ങളെങ്കിലും നിങ്ങൾ പറയുന്നത് എഴുതും എന്ന് അയാൾക്കു പേടികാണും. ബാലൻ നമ്പ്യാരുടെ മേലുള്ള സംശയമൊക്കെ തീർന്ന് ഇപ്പോൾ മന്ത്രിമാരുടെ കിടപ്പറക്കഥകളിലാണ് ജനങ്ങളുടെ ശ്രദ്ധ. വീണ്ടും തന്റെ മേൽ സ്പോട്ട്ലൈറ്റ് വരാൻ അയാൾ ആഗ്രഹിക്കില്ല. ഒരു വിവാദത്തിനും ബാലൻ നമ്പ്യാർ നിൽക്കില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാർ വരാതെ പകരം മറ്റേതെങ്കിലും പോലീസുകാരെ പറഞ്ഞുവിട്ടാലോ? എന്നെ അറസ്റ്റ് ചെയ്ത് ഏതെങ്കിലും അജ്ഞാത കേന്ദ്രത്തിൽ കൊണ്ടുപോയി കൊന്നുകളഞ്ഞാലോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നിങ്ങൾ അതിനുള്ള മുൻകരുതലുകൾ എടുത്തുകാണും എന്ന് ബാലൻ നമ്പ്യാർ ഊഹിക്കും. നിങ്ങളെ കാണ്മാനില്ലെങ്കിൽ മാദ്ധ്യമങ്ങളിൽ കൊടുക്കാൻ വാർത്ത റെക്കോർഡ് ചെയ്തു എന്ന് അയാൾ ഊഹിച്ചുകൊള്ളും.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എനിക്ക് എന്നാലും വിശ്വാസം വരുന്നില്ല. രാജൻ ഒരു കൊലപാതകം നടത്തി എന്ന് രാജനെപ്പോലും തെറ്റിദ്ധരിപ്പിക്കാൻ കഴിവുള്ള പോലീസിനോടാണ് നമ്മൾ ഏറ്റുമുട്ടുന്നത്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജന്റെ തെറ്റിദ്ധാരണ മാറിയല്ലോ. അവനാരെയും കൊന്നിട്ടില്ല എന്ന് അവനറിയാം. ഉറപ്പല്ലേ? ഷഫീക്ക് രാജനെ നോക്കി. രാജൻ തലകുലുക്കി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാരെ കാണുന്നത് ഏതെങ്കിലും സി.സി.റ്റി.വി ഉള്ള സ്ഥലത്തുവെച്ചായിക്കൂടേ? ഒരു ഷോപ്പിങ്ങ് മാൾ? കോഫി ഷോപ്പ്. എളുപ്പത്തിൽ പോലീസിനു നിങ്ങളെ പിടിച്ചുകൊണ്ടു പോകാൻ പറ്റുന്ന സ്ഥലത്തുവെച്ച് ബാലൻ നമ്പ്യാരെ കാണരുത്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ശരി. ഞാൻ ബാലൻ നമ്പ്യാരെ കാണാം. കണ്ടിട്ട് എന്തു ചെയ്യാനാണ്? ഇങ്ങോട്ടു വരാൻ പറയണോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സന്തോഷ് ബാലൻ നമ്പ്യാരുടെ ഫോൺ നമ്പർ ഒരു കടലാസിൽ എഴുതി ലീനയ്ക്കു കൊടുത്തുകൊണ്ട് പറഞ്ഞു ഇല്ല. ഇവിടെയാണ് ലീനയുടെ മിടുക്ക്. നിങ്ങൾ രാജനും നിങ്ങളുമൊത്തുള്ള ജീവിതത്തെപ്പറ്റി ബാലൻ നമ്പ്യാരോടു പറയണം. രാജനെപ്പറ്റി എന്തെങ്കിലുമൊക്കെ പറഞ്ഞ് സംഭാഷണം നീട്ടിക്കൊണ്ടുപോവണം. ആ സമയത്ത് രാജൻ കോഫി ഷോപ്പിനടുത്തെത്തും. രാജൻ അടുത്തെത്തുമ്പോൾ ലീനയ്ക്ക് മെസ്സേജ് ഇടണം. അപ്പോൾ ലീന സംഭാഷണം മതിയാക്കി എന്തെങ്കിലും തിരക്കു പറഞ്ഞ് ഇറങ്ങണം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്നിട്ടോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാർ ബില്ലു കൊടുത്ത് പുറത്തിറങ്ങും. ലീന ആദ്യം കിട്ടുന്ന ഓട്ടോറിക്ഷയോ ടാക്സിയോ പിടിച്ച് എയർപോർട്ടിലേക്കു പോകണം. പിന്നാലെ ബാലൻ നമ്പ്യാർ പുറത്തിറങ്ങുമ്പോൾ രാജൻ അയാളെ തെരുവിലിട്ട് വെടിവെച്ചുകൊല്ലണം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">തെരുവിലോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒരു കൊലപാതകം നടത്തി രക്ഷപെടാൻ ഏറ്റവും എളുപ്പമുള്ള സ്ഥലമാണ് തെരുവ്. സംശയമുണ്ടോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അത്രയും ആളുകളുടെ നടുവിലോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ആൾക്കൂട്ടമാണു ഏറ്റവും സുരക്ഷിതം. ആളുകളുടെ റിയാക്ഷൻ എന്തായിരിക്കും? കുറച്ചുനേരത്തേയ്ക്ക് ആർക്കും എന്ത് ചെയ്യണമെന്ന് ബോധം കാണില്ല. പിന്നെ ഓരോരുത്തർ മൊബൈൽ കാമറയെടുത്ത് ഫോട്ടോ എടുത്തു തുടങ്ങും. ആരും കൊലയാളിയെ പിടിക്കാനോ തടയാനോ നോക്കില്ല. കയ്യിൽ തോക്കുമുണ്ട്. ജീവനിൽ കൊതിയുള്ള മലയാളികൾ ആരും അതിനു ശ്രമിക്കില്ല. ഒരു വണ്ടിയിടിച്ച് ഒരാൾ മരിക്കാൻ കിടന്നാൽ തിരിഞ്ഞുനോക്കാത്ത മലയാളികളാണ് തോക്ക് കയ്യിലുള്ള ഒരാളെ പിടിക്കാൻ നോക്കുന്നത്. ചെയ്യേണ്ടത് പോലീസിനെ വിളിക്കലാണു. അത് ഒരാളും ചെയ്യില്ല.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാരെ വെടിവെച്ചിട്ട് ഞാൻ എന്ത് ചെയ്യും?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ശ്രദ്ധിച്ചു കേൾക്കു. രാജൻ അവിടെ എത്തി തയ്യാറാവുമ്പോൾ ലീനയ്ക്ക് ഒരു മിസ്ഡ് കാൾ തരും. രാജന്റെ മിസ്ഡ് കാൾ വരുന്നതുവരെ ലീന ബാലൻ നമ്പ്യാരെ പിടിച്ചു നിർത്തണം.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാരെ എവിടെവെച്ചു കാണും? ലീന ചോദിച്ചു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഷേണോയ്സിനു അടുത്തുള്ള കഫെ കോഫിഡേയിൽ വെച്ചു കാണു. അല്ലെങ്കിൽ എം.ജി. റോഡിലുള്ള കഫെ കോഫിഡേയിൽ. അവിടെ സിസിറ്റിവി ഉണ്ട്. നല്ല തിരക്കുള്ള സ്ഥലങ്ങളുമാണ്. രാജൻ നമ്പ്യാർ എന്തെങ്കിലും ഫൗൾ കാണിച്ചാൽ ദൃക്സാക്ഷികളായി ഒരുപാടുപേർ ഉണ്ടാകുന്നത് നല്ലതാണ്.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ആൾക്കാരുടെ മുന്നിൽ വെച്ച് വെടിവെച്ചു കൊന്നാൽ ഞാൻ വീണ്ടും അറസ്റ്റിലാവില്ലേ? രാജൻ ഇടക്കു കയറി ചോദിച്ചു. ജയിലിൽക്കിടന്ന് മതിയായി. പക്ഷേ അതിലും ഭീകരമായിരിക്കും പോലീസുകാരനെ കൊന്നതിനു ബാക്കി പോലീസുകാർ ഇടിക്കുന്നത്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഹെല്‍മറ്റില്ലാതെ നാട്ടിൽ ബൈക്കോടിച്ചൂടാ എന്നറിയില്ലേ? രാജൻ ഹെല്‍മറ്റ് ധരിക്കണം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉം..</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നോക്കൂ, ഒന്നുകൂടി വ്യക്തമായി പറയാം. നാളെ വൈകിട്ട് ആറേമുക്കാലിന് കൊച്ചി - ദുബൈ ഫ്ലൈറ്റുണ്ട്. രാജനും ലീനയും ആ ഫ്ലൈറ്റിൽ തിരിച്ചുപോണം. ഇന്നുതന്നെ റ്റിക്കറ്റ് എടുക്കു. പാസ്പോർട്ട് കയ്യിലുണ്ടല്ലോ അല്ലേ.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">യെസ്..</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബിസിനസ് ക്ലാസ് റ്റിക്കറ്റ് എടുക്കു. ലഗേജ് ഒന്നും എടുക്കേണ്ടന്ന് പറയേണ്ടല്ലോ. നാളെ രാവിലെ ഓൺലൈൻ ചെക്കിൻ ചെയ്ത് ബോർഡിങ്ങ് പാസ് പ്രിന്റ് എടുത്തുവെക്കണം. ബാലൻ നമ്പ്യാരെ ഇന്നുതന്നെ ലീന വിളിക്കണം. കൃത്യം മൂന്നു മുപ്പതിനു ഷേണോയ്സിനു അടുത്തുള്ള കഫെ കോഫി ഡേയിൽ വരാൻ പറയണം. ലീന അവിടെ മൂന്നേകാലാകുമ്പൊഴെങ്കിലും എത്തണം. ആദ്യം എത്തുന്നത് ലീനയായിരിക്കണം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ംമ്മ്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ചിലപ്പോൾ ആ സ്ഥലം പോലീസ് നിരീക്ഷണത്തിലായിരിക്കും. ചിലപ്പോൾ കാപ്പികുടിക്കാൻ മറ്റ് സീറ്റുകളിൽ ഇരിക്കുന്നവർ വേഷം മാറിയ പോലീസുകാരാകും. അതൊന്നും കാര്യമാക്കണ്ട. ബാലൻ നമ്പ്യാർ ഒറ്റയ്ക്ക് വരും.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ംമ്മ്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇന്ന് നിങ്ങൾ എവിടെ താമസിക്കും?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജന് കാക്കനാട് ഒരു ഫ്ലാറ്റുണ്ട്. അവിടെ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നാളെ ലീന എങ്ങനെ ഷേണോയ്സിനു മുൻപിലെത്തും?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഞാൻ ഒരു ഓട്ടോ എടുത്ത് പൊയ്ക്കോളാം. ബാലൻ നമ്പ്യാരോട് ഞാനെന്താണ് സംസാരിക്കേണ്ടത്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അത് ലീന തന്നെ തീരുമാനിക്കൂ. എന്തെങ്കിലും തയ്യാറെടുത്ത് ചെന്നാൽ സംഭാഷണം കൃത്രിമമായിപ്പോകും. ബാലൻ നമ്പ്യാർ കണ്ടുപിടിക്കും. രാജന് പോകാൻ ബൈക്കുണ്ടോ? ഇല്ലെങ്കിൽ ബൈക്ക് വാടകയ്ക്ക് എടുക്കാം. എന്റെ ഒരു പരിചയക്കാരനുണ്ട്. ഞാൻ നമ്പർ അയച്ചുതരാം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉം..</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നാളെ രാവിലെ തന്നെ ബൈക്കും ഹെല്‍മറ്റും ശരിയാക്കണം. പാസ്പോർട്ടും ഇ-റ്റിക്കറ്റിന്റെ പ്രിന്റൗട്ടും മറക്കരുത്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉം..</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രണ്ടുപേരുടെയും കയ്യിൽ ഫോണില്ലേ? രണ്ട് സിം കാർഡുകൾ ഞാൻ വാങ്ങിച്ചുവെച്ചിട്ടുണ്ട്. ഇപ്പോൾ ഇത് ഫോണിലിടണ്ട, നാളെ രാവിലെ മതി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ, ലീനയ്ക്ക് സംസാരിക്കാൻ അര മണിക്കൂറെങ്കിലും കൊടുക്കൂ. നീ നാല് പതിനഞ്ചിന് ഷേണോയ്സിനടുത്തെത്തണം. ലീനയെ വിളിച്ചുകഴിഞ്ഞാൽ ബാലൻ നമ്പ്യാർ ഇറങ്ങിവരാൻ അഞ്ച് - ആറ് മിനിട്ടെടുക്കും. അതുവരെ റോഡരികിൽ ബൈക്കിൽത്തന്നെ നിൽക്കണം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉം..</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാരുടെ കഴിവതും അടുത്ത് ബൈക്കോടിച്ചു ചെന്നിട്ടു വേണം വെടിവെക്കാൻ. തലയിൽ, രണ്ടു കണ്ണുകൾക്കും ഇടയ്ക്ക്, നെറ്റി ലക്ഷ്യമാക്കി വെടിവെക്കണം. അയാൾ മരിച്ചു എന്നുറപ്പായാൽ ബൈക്കോടിച്ച് മെഡിക്കൽ ട്രസ്റ്റ് ആശുപത്രിക്കു മുന്നിലെ ഓട്ടോ സ്റ്റാൻഡ് വരെ പോകണം. ഏകദേശം അരക്കിലോമീറ്റർ വരും. അവിടെ എവിടെയെങ്കിലും - പറ്റുമെങ്കിൽ ആശുപത്രിയുടെ പാർക്കിങ്ങിൽ, ബൈക്ക് ഉപേക്ഷിച്ച് ഒരു ഓട്ടോറിക്ഷ എടുക്കണം. അതിൽ വേണം നെടുമ്പാശ്ശേരിയിൽ പോകാൻ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉം..</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മെട്രോ പണിനടക്കുന്നതുകൊണ്ട് ട്രാഫിക്കിൽ അല്പം സമയമെടുക്കും. എന്നാലും പോലീസിന്റെ ശ്രദ്ധ വെട്ടിച്ച് എയർപോർട്ടിലെത്താൻ ഓട്ടോറിക്ഷയാണ് നല്ലത്. നേരെ ബിസിനസ് ക്ലാസ് ലൗഞ്ചിൽ എത്തണം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലീനയോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പറഞ്ഞല്ലോ, രാജൻ എന്ത് ചെയ്യുന്നു എന്ന് ലീന നോക്കേണ്ട കാര്യമില്ല. ലീന ആദ്യം കിട്ടുന്ന റ്റാക്സിയിൽ നെടുമ്പാശ്ശേരിയിൽ എത്തൂ. ദുബൈയിൽ എത്തുന്നതുവരെ പരസ്പരം പരിചയം കാണിക്കരുത്. അടുത്തുപോലും ഇരിക്കരുത്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ചെയ്യാം. ഒരു കാര്യം വിട്ടുപോയി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്ത്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വെടിവെച്ചുകൊല്ലാൻ തോക്കെവിടെ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വിട്ടുപോയിട്ടില്ല. തോക്ക് കിട്ടാൻ അല്പം ബുദ്ധിമുട്ടി. പരിചയമുള്ള ഗുണ്ടാസംഘങ്ങളുടെ കയ്യിൽ വടിവാളേയുള്ളൂ. ചിലപ്പോൾ തോക്കുണ്ടായിട്ടും അവർ എനിക്കു തരാൻ മടിക്കുന്നതാവും. എന്തായാലും കോയമ്പത്തൂരിൽ നിന്ന് തോക്ക് എത്തിക്കാൻ ഒരാളെ ഏർപ്പാടാക്കിയിട്ടുണ്ട്. ഉച്ചയോടെ തോക്ക് എന്റെ കയ്യിൽ കിട്ടും. ഞാൻ രാജന്റെ ഫ്ലാറ്റിൽ എത്തിക്കാം. പോരേ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വെടിയുണ്ടയും?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വെടിയുണ്ടയും. രണ്ടും ഞാൻ എത്തിക്കാം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ വിളിച്ചുപറയാം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉം. ഞങ്ങൾ പോയിക്കഴിഞ്ഞാൽ നിന്റെ കാര്യമോ? നീ കുടുങ്ങില്ലേ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സന്തോഷ് ചിരിച്ചു. വടക്കുകിഴക്കേ ഇന്ത്യയൊക്കെ കാണണം എന്ന് കുറെ നാളായുള്ള ആഗ്രഹമാണ്. അതിനു പറ്റിയ ചാൻസാണെന്നു തോന്നുന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ദുബൈയിലേക്കു വരുന്നോ? ഞാൻ ചെന്നിട്ട്..</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വേണ്ട. ഞാനെങ്ങോട്ടുമില്ല. ശരി, വിളിക്കാം. ഇറങ്ങട്ടെ. ശുഭരാത്രി</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ശുഭരാത്രി..</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കാക്കനാട്ടെ ഫ്ലാറ്റിലെത്തിയ രാജൻ ഇന്റർനെറ്റിലൂടെ ഇരുവർക്കും റ്റിക്കറ്റെടുത്തു. ലീന ചായ ഉണ്ടാക്കി റ്റിവിയ്ക്കു മുന്നിലിരുന്ന് വാർത്താ ചാനലുകൾ ഓടിച്ചുകണ്ടുകൊണ്ടിരുന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ, ഒരു കാര്യം ശ്രദ്ധിച്ചോ, നിങ്ങൾ ജയിൽ ചാടിയ വാർത്ത ഒരു ചാനലിലുമില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നല്ലതല്ലേ അത്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതല്ല, രണ്ടുപേർ ജയിൽ ചാടിയത് വാർത്ത അല്ലാതാവുമോ? ഇന്റർനെറ്റ് നോക്കട്ടെ. ലീന ന്യൂസ് പോർട്ടലുകളിൽ പരതി. മുഖ്യധാരാ, പുതു തലമുറ പത്രങ്ങളിലൊന്നും ജയിൽ ചാട്ടത്തിന്റെ വാർത്ത ഇല്ലായിരുന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇതെങ്ങനെ ഇങ്ങനെവരും രാജൻ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">പോലീസ് പുറത്തുപറഞ്ഞുകാണില്ല. ഞങ്ങളെ പെട്ടെന്നു പിടികൂടാമെന്ന് പോലീസിനു വിശ്വാസം കാണും.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്നിട്ട് ചീറിപ്പാഞ്ഞുപോകുന്ന പോലീസ് വണ്ടികൾ കണ്ടോ? പോലീസ് തിരക്കി ഇവിടെ വരണ്ടേ? അതും നടന്നില്ലല്ലോ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എനിക്ക് ഇവിടെ ഫ്ലാറ്റുണ്ടെന്ന് പോലീസിനെങ്ങനെ അറിയാനാണ്? അവർ തിരക്കുന്നുണ്ടാവും.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ, ഞാനൊരു കാര്യം പറയട്ടെ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്താണ്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്തായാലും റ്റിക്കറ്റെടുത്തു. നാളെ ബാലൻ നമ്പ്യാരെ കൊല്ലാതെ നമുക്കങ്ങ് ദുബൈയിൽ പോയാൽപ്പോരേ? എന്തിനാണ് ഇത്ര വലിയ റിസ്ക് എടുക്കുന്നത്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നമ്മൾ എല്ലാം ഒരുമിച്ചിരുന്ന് സംസാരിച്ച് തീരുമാനിച്ചതല്ലേ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതെ. ഇതിൽ സന്തോഷിന്റെ റോൾ എവിടെയാണ്? ഒരു റിസ്കുമില്ലാത്തത് അയാൾക്കാണ്. മുഴുവൻ റിസ്കും നമുക്കു രണ്ടുപേർക്കും. ഇത്ര കഷ്ടപ്പെട്ട് സംസ്ഥാന ഇന്റലിജൻസ് മേധാവിയെ കൊന്നിട്ട് എന്തുകിട്ടാനാണ്?പ്രതികാരം ചെയ്തെന്ന കിക്കോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കിക്കിനുവേണ്ടിയാണോ ബാലൻ നമ്പ്യാരെ കൊല്ലുന്നത്? ഒരു പാമ്പ് ഫണമുയർത്തി നിന്നാൽ ആരെങ്കിലും തല്ലിക്കൊല്ലണം. അതിപ്പൊ ഞാൻ ചെയ്യുന്നു എന്നല്ലേയുള്ളൂ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നീ എന്നാണ് നാട്ടുകാരെ നന്നാക്കാനിറങ്ങിയത്? സ്വന്തം കാര്യം നോക്കി ജീവിച്ചവനല്ലേ നീ? ഇതുവരെ നീ ആരെയാണു സഹായിച്ചത്? പിന്നെ ഇപ്പോൾ എന്തിനാണ് വെറുതേ ജീവിതം തുലയ്ക്കുന്നത്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജന്റെ മുഖമിരുണ്ടു. നാട്ടുകാർക്കാണോ എനിക്കാണോ ഇപ്പോൾ ദ്രോഹം കിട്ടിയത്? ജയിലിൽ കിടന്നതും തല്ലുകിട്ടിയതും എനിക്കല്ലേ? എനിക്കയാളെ വെറുതേ വിടാൻ പറ്റില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലീന രാജന് എതിരേ വന്നിരുന്നു. ഇടതുകൈവിരലുകൾ അവന്റെ മുടിയിൽ ഓടിച്ചുകൊണ്ട്, അവന്റെ കണ്ണിൽ നോക്കി അവൾ ചോദിച്ചു - രാജൻ, ഈ പ്രതികാരം എന്താണെന്നറിയാമോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്താണ്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വെറും ഈഗോ. മലപോലെ വളർന്ന നിന്റെ ഈഗോയെ തൃപ്തിപ്പെടുത്തൽ. ഈഗോ ഇല്ലാത്ത ഒരാളായിരുന്നെങ്കിൽ നീ ജയിലിൽ നിന്നു രക്ഷപെട്ട ഉടനെ എയർപോർട്ടിലേക്കു പോയേനെ. പക്ഷേ നിന്റെ ഈഗോ സമ്മതിക്കില്ല. നിനക്കു ബാലൻ നമ്പ്യാരെയും ജയിക്കണമല്ലോ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എനിക്കു ജയിക്കണമെങ്കിൽ നിനക്കെന്താണ്? രാജൻ പൊട്ടിത്തെറിച്ചു. അതെ, എനിക്കീഗോയാണ്. ഈഗോ ഇല്ലെങ്കിൽ ഞാൻ നാട്ടിൽത്തന്നെ തീർന്നുപോയേനെ. ഇപ്പോഴും വല്ലവരുടെയും തെങ്ങിനു തടമെടുത്തും ഓട്ടോ ഓടിച്ചും ജീവിച്ചേനെ. ഈഗോ ഇല്ലെങ്കിൽ ഞാൻ ഗൾഫിലെ ലേബർകാമ്പിൽ കിടന്നേനെ. അങ്ങനെ ബാലൻ നമ്പ്യാർക്ക് തോറ്റുകൊടുക്കാൻ ഞാൻ തീരുമാനിച്ചിട്ടില്ല. അയാളോടു ചോദിക്കാൻ എനിക്കു നീയും വേണ്ട, സന്തോഷും വേണ്ട.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ അവളെപ്പറ്റി ചിന്തിക്കുന്നില്ല എന്ന് അവൾക്കു തോന്നി. അവനു ഒരപകടം വന്നപ്പോൾ അവൾ ഓടിയെത്തി, ഇപ്പോൾ അവന്റെ ക്രൈമിനു കൂട്ടുനിൽക്കുന്നു. ഇതെല്ലാം സ്വാഭാവികമായി ചെയ്യേണ്ട കാര്യങ്ങളാണെന്ന് അവൻ ചിന്തിക്കുന്നു. പോലീസ് മേധാവിയെ കൊന്ന ആളാരെന്ന് കണ്ടുപിടിക്കാൻ പോലീസിനു എത്ര സമയം വേണം? നാലുമണിക്കൂർ? ആറുമണിക്കൂർ? സന്തോഷ് പറയുന്നതുപോലെ ഹെൽമെറ്റ് വെച്ചാൽ ആളെ തിരിച്ചറിയാതിരിക്കാൻ മാത്രം മണ്ടന്മാരാണോ കേരള പോലീസ്? കേരള പോലീസെന്നല്ല, ഏത് പോലീസായാലും ആദ്യം സന്തോഷിനെപ്പൊക്കും. ബൈക്ക് വാടകയ്ക്കു കൊടുത്തയാളെ പൊക്കും, ഷഫീക്കിനെ ചോദ്യം ചെയ്യും, തോക്ക് കൊടുത്ത ഗുണ്ടാസംഘങ്ങളെപ്പൊക്കും, രാജൻ യാത്രചെയ്യുന്ന ഓട്ടോ ഡ്രൈവറെയും ലീന യാത്ര ചെയ്യുന്ന ടാക്സിയുടെ ഡ്രൈവറെയും പൊക്കും. ഇരുവരെയും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കും. ദുബൈയിൽ നിന്നും തിരിച്ചുകൊണ്ടുവരാൻ നോക്കും. എയർഹോസ്റ്റസ് ജീവിതം അവസാനിപ്പേക്കേണ്ടി വരും. എന്തിനു? സ്വയം അറിഞ്ഞുകൊണ്ട് കുഴിയിൽ ചാടുന്നത് എന്തിനാണു? ഇതൊന്നും രാജനു മനസിലാവില്ല. ഞാൻ അവന്റെ കൂടെ അവസാനം വരെ, കുഴിവരെ പോവുകയാണു. അതും അവൻ ഗ്രാന്റഡ് ആയി എടുക്കുകയാണു. അവന്റെ അവകാശം പോലെ. യജമാനനു വേണ്ടി ചാകാൻ തയ്യാറാകുന്ന വളർത്തുനായയോട് യജമാനൻ നന്ദികാണിക്കാറുണ്ടോ? ചവിട്ടും ശകാരവും കൊണ്ട് മൂന്നുനേരം വെച്ചുണ്ടാക്കുന്ന ഭാര്യമാരോട് ഒരു മലയാളി പുരുഷനും നന്ദികാണിച്ചിട്ടില്ല. രാജൻ അങ്ങനെയാണു. മലയാളി. മലയാളിക്ക് അവന്റെ സ്വത്വത്തിൽ നിന്നും രക്ഷയില്ല. രാജൻ ജയിൽ ചാടിയതെന്തിനു? കുറച്ചുനാൾ കൂടി കാത്തിരുന്നെങ്കിൽ ജാമ്യം ലഭിച്ചേനെ. കോടതിയെ നിരപരാധിത്വം ബോധ്യപ്പെടുത്തി വീണ്ടും ജീവിതം തുടങ്ങാമായിരുന്നു. ഇതൊന്നും ഇനി സംസാരിച്ചിട്ടു കാര്യവുമില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലീന എണീറ്റുപോയി. പിസ ഹട്ടിൽ വിളിച്ച് ഡിന്നർ ഓർഡർ ചെയ്തു. എന്നിട്ട് ബാലൻ നമ്പ്യാരുടെ നമ്പറെടുത്ത് വിളിച്ചുസംസാരിച്ചു. രാജന്റെ കാമുകിയാണ്, കാണണം എന്ന് പറഞ്ഞപ്പൊഴേ പുള്ളി കാണാനുള്ള സമ്മതം അറിയിച്ചു. ഷേണോയ്സിലെ കഫെ കോഫിഡേയിൽ, നാളെ മൂന്നരയ്ക്ക്. അവൾ ഫോൺ കട്ട് ചെയ്തു. രാജൻ ഒരുപാടു നേരം കമ്പ്യൂട്ടറിൽ നോക്കിക്കൊണ്ടിരുന്നു. അവന്റെ ദേഷ്യം തണുത്തിരുന്നില്ല. മണിക്കൂറുകൾ കഴിഞ്ഞ് അവൻ ഭക്ഷണമെടുക്കാൻ ഊണ്മുറിയിലേക്ക് നടന്നപ്പൊഴേയ്ക്കും ലീന ഉറങ്ങിക്കഴിഞ്ഞിരുന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #404040; font-family: Arial; font-size: 13.333333333333332px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span></div>
<h1 dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 10pt;">
<span style="background-color: transparent; color: black; font-family: 'Trebuchet MS'; font-size: 21.333333333333332px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">9. രണ്ടുപേർക്ക് കളിക്കാവുന്ന കളികൾ </span></h1>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാവിലെ 6 മണി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഫ്ലാറ്റിന്റെ കർട്ടനുകൾ തുറന്നിട്ടും വെളിച്ചമില്ലായിരുന്നു. ആകാശം ചാരം മൂടിക്കിടന്നു. എപ്പോൾ വേണമെങ്കിലും മഴപെയ്യും എന്നു തോന്നി. ലീന ചായ ഉണ്ടാക്കി, ചെറിയ റ്റോപ്പും വളരെ ചെറിയ ഒരു ഷോർട്ട്സും ധരിച്ച അവൾ ചായയുമായി രാജന്റെ അടുത്തെത്തി. രാജൻ മെത്തയിൽ കണ്ണുതുറന്നു കിടക്കുന്നു. കഴുത്തിലെ ഞരമ്പുകൾ വരിഞ്ഞുനിൽക്കുന്നു. ചെറിയ കള്ളി ഷോർട്ട്സിനുള്ളിൽ അവന്റെ ലിംഗം ഉയർന്നുനിന്നു. കട്ടിലിന്റെ അരികിലെ ചെറിയ മേശയിൽ ചായക്കപ്പ് വെച്ചുകൊണ്ട് ലീന പുഞ്ചിരിച്ചു. സെക്സ്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ ചിരിച്ചു. മൂഡ് വരുന്നില്ല പെണ്ണേ. അവൻ കൈ നീട്ടിയപ്പോൾ അവൾ അവന്റെ നെഞ്ചുചേർന്ന് മുയൽക്കുട്ടിയെപ്പോലെ ചുരുണ്ടുകിടന്നു. രാജന്റെ നെഞ്ചിലെ നരച്ചുതുടങ്ങിയ നീളൻ രോമങ്ങൾ പതുക്കെ വലിച്ച് മിണ്ടാതെ കിടന്നു. സെക്സിനുള്ള ഒരവസരവും അവൻ പാഴാക്കാത്തതാണ്. ഇന്ന് സെക്സിലും ത്രസിപ്പിക്കുന്ന, അതിനെക്കാൾ തലച്ചോറിൽ വൈദ്യുതി പായിക്കുന്ന കാര്യങ്ങളാണ് നടക്കാൻ പോകുന്നത്. ഒരുപക്ഷേ അതുകൊണ്ടാവും. ഒരു മനുഷ്യനെ കൊല്ലുന്നത് ഇത്ര ത്രില്ലുള്ള കാര്യമാണോ എന്ന് അവൾ ചിന്തിച്ചു. എന്തുകൊണ്ടാണ് റിപ്പർ ചന്ദ്രനും മറ്റും സീരിയൽ കില്ലറുകളായത്? ഓരോ കൊലപാതകവും നീണ്ടുനിൽക്കുന്ന ഒരു രതിമൂർച്ഛയായിരിക്കുമോ? കൊലപാതകത്തിന്റെ ഒരുക്കങ്ങൾ മുതൽ കയ്യിലെ ചോര കഴുകിക്കളയുന്നതുവരെ നീണ്ടുനിൽക്കുന്ന രതിമൂർച്ഛ? രതി സൃഷ്ടിയാണ്. കൊലപാതകം സംഹാരവും. ഇതിലേതാണ് കൂടുതൽ ത്രസിപ്പിക്കുന്നത്? ഹിന്ദുക്കൾക്ക് സൃഷ്ടാവ് അനങ്ങാപ്പിണ്ടമായ ബ്രഹ്മാവാണ്. സംഹാരി വന്യനും കോപിയും ഊർജ്വസ്വലനുമായ ശിവനും. നാലുമുഖന്റെ ഒരു മുഖം പോലും ശിവൻ നുള്ളിക്കളഞ്ഞു. അവളുടെ തലമുടിയിൽ വിരലോടിച്ച് കിടക്കുന്ന രാജന്റെ കണ്ണുകൾ ഫാനിൽ തറഞ്ഞുനിൽക്കുന്നു. രാജനെ കൊല്ലാൻ എങ്ങനെയിരിക്കും? രസമായിരിക്കുമോ? അവന്റെ ബെൽറ്റ് കഴുത്തിൽക്കുടുക്കി വലിച്ച് പതുക്കെപ്പതുക്കെ മുറുക്കി കൊന്നുകളഞ്ഞാലോ? അതു സ്വപ്നം കണ്ട് ലീന ചെറുതായി പുഞ്ചിരിച്ചു. കൊല്ലുന്നതിനു മുൻപ് രാജന്റെ വയറും മൂത്രസഞ്ചിയുമൊക്കെ ഒഴിഞ്ഞിരിക്കണം. അല്ലെങ്കിൽ മെത്ത വൃത്തികേടാക്കും. നഖം വെട്ടിക്കൊടുക്കണം. അവസാനത്തെ പിടച്ചിലിന് ആനയുടെ ശക്തിയാണെന്നാണ്. ശരീരം മാന്തിപ്പൊളിച്ചാലോ? കൊല്ലുന്നതിനു മുൻപ് അവനെ കശക്കിക്കളയുന്ന സെക്സ് വേണം. അങ്ങനെയാവുമ്പോൾ ശുക്ലം പോലും പുറത്തുചാടില്ല. രതിയുടെ മൂർച്ഛയിൽ കൊലയുടെ നിറവ്. ഈ രഹസ്യം മുന്നേ കണ്ടുപിടിച്ചതുകൊണ്ടായിരിക്കണം പെൺചിലന്തികൾ രതികഴിഞ്ഞ് ആൺചിലന്തികളെ കൊന്നുതിന്നുന്നത്. അല്ലെങ്കിൽത്തന്നെ ശുക്ലം വിതച്ചുകഴിഞ്ഞാൽ ആണിന്റെ ജീവിതം കൊണ്ട് ഗുണമെന്താണ്? പൂത്തുകഴിഞ്ഞ മുളമരം കരിഞ്ഞുപോകുന്നതുപോലെ രതികഴിഞ്ഞ ആണും ഒടുങ്ങിപ്പോകട്ടെ. കഴുത്തിൽ ബെൽറ്റ് മുറുക്കുമ്പോൾ കണ്ണുതള്ളി നാക്കു കടിച്ചുമുറിച്ച് കരയിലെടുത്തിട്ട മൽസ്യം പോലെ പിടയുന്ന രാജനെ അവൾ സങ്കൽപ്പിച്ചു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്താ ആലോചിക്കുന്നത്? രാജൻ ചോദിച്ചു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നിന്നെയങ്ങ് കൊന്നുകളഞ്ഞാലോ എന്നാ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ ചിരിച്ച് അവളുടെ കമ്മലിൽപ്പിടിച്ച് കളിച്ചുകൊണ്ടിരുന്നു. അപ്പോൾ ബെല്ലടിച്ചു. ലീന മെത്തയിൽ നിന്ന് അനങ്ങിയില്ല. ബൈക്ക് കൊണ്ടുവന്ന ആളാണ്. ട്രാക്ക് പാന്റും ബോബ് മാർലി റ്റീഷർട്ടുമിട്ട ഒരു താടിക്കാരൻ. രാജൻ അയാളോട് വാതിലിൽ നിന്നു സംസാരിച്ചു. തിരികെ മുറിയിൽ വന്ന് പേഴ്സ് എടുത്ത് താഴേയ്ക്കുപോയി. ലീന എണീറ്റ് ബാൽക്കണിയിലേക്കുള്ള കണ്ണാടിക്കതക് തുറന്നു. താഴേയ്ക്കു നോക്കിയപ്പോൾ രാജൻ ബൈക്കിന്റെ പെട്രോൾ റ്റാങ്ക് തുറന്ന് പരിശോധിക്കുന്നതും പിന്നെ ഹെല്‍മറ്റ് തലയിൽ വെയ്ക്കുന്നതും ബൈക്ക് ഓടിച്ചു വട്ടം കറക്കുന്നതും കണ്ടു.</span></div>
<b style="font-weight: normal;"><br /></b>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">11 മണി</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലീന റെസ്റ്ററന്റിൽ വിളിച്ച് ഊണ് ഓർഡർ ചെയ്തു. അരമണിക്കൂറിൽ കാളിങ്ങ് ബെല്ലടിച്ചു. രാജൻ ഊണു വാങ്ങി പൊരിച്ചമീനും ചോറും കറികളും നിരത്തിവെച്ചു, കഴിക്കാൻ തോന്നുന്നില്ലെന്നു പറഞ്ഞു. ലീന നിർബന്ധിച്ചപ്പോൾ ഇത് കൊലച്ചോറുപോലിരിക്കുന്നു എന്ന് പറഞ്ഞു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">കൊലച്ചോറ് തൂക്കിക്കൊല്ലാൻ പോകുന്നവർക്കു കൊടുക്കുന്നതല്ലേ? ഇതിപ്പൊ നിന്നെയാരാ തൂക്കിക്കൊല്ലാൻ പോകുന്നത്?നീ വയസാംകാലത്ത് പൊണ്ണത്തടിവന്ന് ഹൃദയം നിന്നുപോയി ചാവാനുള്ളതാണ്. ഇതുനിന്റെ അവസാനത്തെ ഊണൊന്നുമല്ല. വന്നിരുന്നു കഴിക്ക്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ ഭക്ഷണം കഴിച്ചില്ല. ലീന കഴിച്ചുതീർത്ത് ബാക്കി ഭക്ഷണം കുപ്പത്തൊട്ടിയിൽ കളഞ്ഞു. ഫ്ലാറ്റിന്റെ മുറികളും ജനാലകളും ഓരോന്നായി അടച്ചുപൂട്ടി. മേശപ്പുറത്തുകിടന്ന സിം കാർഡുകൾ എടുത്ത് ഇരുവരുടെയും ഫോണിലിട്ട് അവ പ്രവർത്തിക്കുന്നു എന്ന് ഉറപ്പുവരുത്തി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഒരുമണി - രണ്ടര.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ സന്തോഷിനെ വിളിച്ചു. കോയമ്പത്തൂരിൽ നിന്നും തോക്ക് തൃശ്ശൂരിൽ എത്തിയിട്ടുണ്ട്. ഒന്നൊന്നര മണിക്കൂറിനകം കൊച്ചിയിലെത്തും, കയ്യിൽ കിട്ടിയാലുടനെ ഫ്ലാറ്റിലേക്കു വരാം എന്നുപറഞ്ഞു. ലീന ബാലൻ നമ്പ്യാരെ വിളിച്ചു. ബാലൻ നമ്പ്യാർ ഫോണെടുത്തില്ല. കാൾ വോയ്സ് മെയിലിലേക്കു പോയി. ഒന്നരയ്ക്കും രണ്ടുമണിക്കും വിളിച്ചു. വീണ്ടും വിളിച്ചിട്ടു കിട്ടാതെ ലീന ഒരുങ്ങിത്തുടങ്ങി. വെളുത്ത നിറത്തിൽ ചെറിയ നീലപ്പൂക്കളുള്ള നീളൻ ഗൗൺ ധരിച്ചു. കാതിൽ ഞാന്നുകിടക്കുന്ന നീലക്കമ്മലുകളിട്ടു. കൺപീലികളിൽ മഷിപടർത്തി. കവിളുകളിൽ മേയ്ക്കപ്പ് പൗഡർ തൂകി. കീഴ്ച്ചുണ്ടിൽ ഇളം ചുവപ്പ് ലിപ്സ്റ്റിക്ക് തേച്ച് കണ്ണാടിയിൽ നോക്കി ഉമ്മവെച്ച് മേൽച്ചുണ്ടിലേക്കു പടർത്തി. നാലിതളുള്ള പൂവിന്റെ നടുവിൽ ചുവന്നവൈരമുള്ള ലോക്കറ്റ് വെള്ളി ഒറ്റനൂൽ മാലയിൽ കൊരുത്ത് കഴുത്തിലിട്ടു. നഖങ്ങളിലെ ചുവപ്പു നിറത്തിൽ വിള്ളലുകളുണ്ടോ എന്ന് നോക്കി ഇല്ലെന്നുകണ്ട് തൃപ്തിപ്പെട്ടു. മുല്ലപ്പൂമണമുള്ള പെർഫ്യൂമടിച്ചു. യാത്രയ്ക്കുള്ള കാര്യങ്ങൾ ചുവപ്പുനിറമുള്ള വലിയ ഹാൻഡ് ബാഗിൽ ഒതുക്കിവെച്ചു. വെള്ളിനിറത്തിലുള്ള ഹൈ-ഹീൽ ചെരുപ്പുകളിട്ട് കണ്ണാടിയിൽക്കണ്ട സുന്ദരരൂപത്തെ നോക്കി പുഞ്ചിരിച്ചു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രണ്ടരയ്ക്ക് വീണ്ടും വിളിച്ചപ്പോൾ അയാൾ ഫോണെടുത്തു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഹലോ</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഹലോ</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സർ, ഞാൻ ലീനയാണ്. രാജൻ മെൻഡസിന്റെ..</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ആ പറയൂ ലീന. ക്ഷമിക്കണം, ആകെ തിരക്കുപിടിച്ച ദിവസമായിരുന്നു. ഹോം മിനിസ്റ്റർ കൊച്ചിയിലുണ്ട്. അതിന്റെ തിരക്കുകളായിരുന്നു. </span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സർ, ഇന്ന് മൂന്നരയ്ക്ക് കാണാമെന്നു പറഞ്ഞിരുന്നു. ഷേണോയ്സിനടുത്തെ കഫെ കോഫിഡേയിൽ.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ക്ഷമിക്കൂ ലീന, ഇന്ന് നടക്കില്ല. നാളെയായാലോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സർ, എനിക്കു നാളെ അസൗകര്യമുണ്ട്. ഒരു പത്ത് മിനിട്ട് നേരത്തേയ്ക്ക് കാണാമോ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലീന, ഒരു കാര്യം ചെയ്യു. മെറീഡിയൻ ഹോട്ടലിലേക്കു വരാമോ? ഹോം മിനിസ്റ്റർ ഇവിടെ ഒരു സ്വകാര്യ ചടങ്ങിനു വന്നതാണ്. എപ്പോൾ വിളിച്ചാലും ഞാൻ ചുറ്റുവട്ടത്തുണ്ടാകണം. പുള്ളിയുടെ കോൾ വരുന്നതു വരെ നമുക്ക് സംസാരിക്കാം.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സർ. ഞാൻ വരാം. മൂന്നരയ്ക്ക് കാണാം.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">തീർച്ചയായും. മെറീഡിയൻ ഹോട്ടലിന്റെ താഴത്തെ നിലയിൽ വലതുവശത്തായി ഒരു കോഫി ഷോപ്പ് ഉണ്ട്; പാം ഗ്രോവ്. നമുക്ക് അവിടെവെച്ചു കാണാം. എന്നെ കണ്ടാൽ തിരിച്ചറിയുമല്ലോ അല്ലേ?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">തീർച്ചയായും. കാണാം സർ. ബൈ.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബൈ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ സന്തോഷിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും സന്തോഷ് ഫോണെടുത്തില്ല. സാരമില്ല, നമുക്ക് പ്ലാൻ മാറ്റാം. കാര്യങ്ങളൊക്കെ നേരത്തേ പറഞ്ഞതുപോലെത്തന്നെ - ഞാൻ നാലുമണിക്ക് മെറീഡിയൻ ഹോട്ടലിന്റെ അടുത്ത് കാത്തുനിൽക്കാം. ഞാൻ എത്തുന്നതുവരെ പുള്ളിയെ പിടിച്ചുനിർത്തണം. ബാക്കിയൊക്കെ പറഞ്ഞതുപോലെ. ഞാൻ ഒരു മിസ്ഡ് കാൾ തരുമ്പോൾ സംഭാഷണം മതിയാക്കണം. എന്നിട്ട് ബാലൻ നമ്പ്യാർ എങ്ങോട്ടാണ് ഇറങ്ങുന്നത് എന്ന് മെസ്സേജിടണം. പുള്ളി പുറത്തോട്ടിറങ്ങാതെ ഏതെങ്കിലും മുറിയിലേക്കാണ് പോകുന്നതെങ്കിൽ അറിയിച്ചാൽ മതി. ഞാൻ പുള്ളിയെ മുറിയിൽച്ചെന്നുകണ്ട് കാര്യങ്ങൾക്കൊരു തീർപ്പാക്കാം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ, കാര്യങ്ങൾ കുറെക്കൂടി കുഴമറിഞ്ഞെന്ന് കാണുന്നില്ലേ? ഇത് മൊത്തത്തിൽ ഡ്രൊപ്പ് ചെയ്യുന്നതല്ലേ നല്ലത്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇല്ല. ഇത്രയുമെത്തി. ഇനി പിന്നോട്ടില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്താണു പറയുന്നത്? ഫൈവ് സ്റ്റാർ ഹോട്ടലിൽ നിന്ന് രഹസ്യാന്വേഷണ മേധാവി പുറത്തേക്കിറങ്ങുമോ? അയാളെ കൊണ്ടുപോകാൻ ഡ്രൈവറുള്ള പോലീസ് കാർ പടിവരെ വരും. നീയെന്താ, ഹോട്ടലിന്റെ ലോബിയിൽ തോക്കും പിടിച്ച് കാത്തുനിൽക്കുമോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇല്ല. അറ്റകൈക്ക് ഞാൻ അകത്തുവന്ന് അയാളെ സെറ്റിൽ ചെയ്യാം എന്നു പറഞ്ഞില്ലേ? നീ റ്റാക്സി പറഞ്ഞുവിടരുത്. റ്റാക്സി ഹോട്ടലിന്റെ പാർക്കിങ്ങിൽ കിടക്കുമല്ലോ. ഞാൻ അതിനരികെ കാത്തുനിൽക്കാം. ബാലൻ നമ്പ്യാരെ ചില ഫോട്ടോകൾ കാണിക്കാനുണ്ട് എന്ന് പറഞ്ഞ് റ്റാക്സിയുടെ അടുത്തേക്കു വിളിക്കണം. നിങ്ങൾ ഇരുവരും റ്റാക്സിയുടെ അടുത്തെത്തുമ്പോൾ ഞാൻ ബൈക്കുമായി അരികിലെത്താം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അയാൾ വന്നില്ലെങ്കിലോ? അയാൾക്ക് എന്തെങ്കിലും കള്ളക്കളി മണത്താലോ? </span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അയാൾ വരും. നീ പാസ്പോർട്ടും റ്റിക്കറ്റും എടുത്തോ? വാ, ഞാൻ നിന്നെ ഓട്ടോ സ്റ്റാൻഡ് വരെ ഡ്രോപ്പ് ചെയ്യാം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഓട്ടോസ്റ്റാൻഡിൽ വെച്ച് രാജന്റെ കൈപിടിച്ചപ്പോൾ ലീനയ്ക്ക് ഒരു ശവത്തിൽ തൊടുന്നതുപോലെ തോന്നി. അവന്റെ തണുത്ത കൈ വിടുവിച്ച് അവൾ മെറീഡിയൻ ഹോട്ടലിലേക്കു പോയി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മൂന്ന് ഇരുപതിന് ലീന മെറീഡിയൻ ഹോട്ടലിലെത്തി. രാജനെ വിളിച്ചു. രാജൻ, ഞാൻ അകത്തേയ്ക്കു പോകുന്നു. സന്തോഷിന്റെ കാര്യം എന്തായി?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അവൻ വന്നുകൊണ്ടിരിക്കുന്നു, ട്രാഫിക്കിലാണ്. ഇരുപത് മിനിട്ടിൽ എത്തുമെന്ന്.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ശരി. ഞാൻ പോകുന്നു. ഇവിടെ എത്തുമ്പോൾ വിളിക്കൂ.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ശരി. ബൈ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജനെ അത്രമേൽ സ്നേഹിച്ചതുകൊണ്ടാണ് താൻ അവനുവേണ്ടി ഇങ്ങനെയൊരു കാര്യം ചെയ്യുന്നത്, പ്രേമം ഇങ്ങനെ ഒരു വിഡ്ഢിപ്പരിപാടിയാണു, എന്ന് ചിന്തിച്ച് ലീന പാം ഗ്രോവ് കഫെയിലേക്കു നടന്നു. തലയുയർത്തിപ്പിടിച്ച് ഒരു വെളുത്തുമെലിഞ്ഞ സുന്ദരി നടന്നുപോകുന്നതുകണ്ട് ലോബിയിലിരുന്ന പലരും തിരിഞ്ഞുനോക്കി. ലീന കഫെയിലേക്കു കയറിയപ്പോൾ ബാലൻ നമ്പ്യാർ അവളെക്കാത്തിരിക്കുന്നുണ്ടായിരുന്നു. തലയുയർത്തി ചിരിച്ച് അയാൾ ചോദിച്ചു. ലീനയല്ലേ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അതെ. അല്പം നേരത്തെയായിപ്പോയി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സാരമില്ല. ഹോം മിനിസ്റ്റർ ഇപ്പോൾ പോയതേയുള്ളൂ. ഇനി നാലര വരെ എനിക്കു പരിപാടിയൊന്നുമില്ല. ലീന ഇരിക്കൂ. കുടിക്കാനെന്താണ് പറയേണ്ടത്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇരുവരും ഓരോ കാപ്പി പറഞ്ഞു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സർ, ഞാൻ വന്നത് എന്തിനാണെന്നറിയാമല്ലോ. രാജന്റെ പേരിലുള്ള കേസ് ഒരു തെറ്റിദ്ധാരണയാണെന്നു പറയാനാണ്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്ത് തെറ്റിദ്ധാരണയാണ് ലീന? അയാൾ ഇന്നലെ രാത്രി ജയിൽ ചാടി. അറിഞ്ഞുകാണുമല്ലോ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലീന മിണ്ടിയില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്താണു തെറ്റിദ്ധാരണ? അയാളല്ല മറ്റാരോ ആണു കൊന്നതെന്നോ? അതെന്തേ? അയാൾക്ക് നിങ്ങള്‍ മാത്രമേ കാമുകിയായിട്ടുള്ളോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എനിക്കുറപ്പാണ് സർ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലീന, ഞാൻ നിങ്ങളെ കാണാൻ സമ്മതിച്ചത് എന്തിനെന്ന് അറിയാമോ? കഴിഞ്ഞയാഴ്ച്ച മറ്റൊരു സ്ത്രീ വന്നിരുന്നു. മെലിഞ്ഞ് ഇരുണ്ട നിറമുള്ള ഒരു സ്ത്രീ. അവരുടെ പേരും നമ്പരും ഞാൻ കുറിച്ചെടുത്തിട്ടുണ്ട്. രാജൻ വിവാഹം കഴിച്ച സ്ത്രീയാണെന്നാണ് പറഞ്ഞത്. ഒരുപാട് നാളായി അയാളുമായി ബന്ധമില്ലെന്ന്. എന്നിട്ടും അവർ പറയുന്നു അയാൾ പാവമാണെന്ന്, അങ്ങനെയൊന്നും ചെയ്യില്ലെന്നു പറയാൻ വന്നതാണ്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സർ. നിങ്ങൾ കഥകൾ നിർമ്മിക്കുകയാണോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാർ തന്റെ കൂട്ടുപുരികം ഉയർത്തി ലീനയുടെ നേർക്ക് നോക്കി. കഥകളുണ്ടാക്കുന്നതാണോ പോലീസിന്റെ പണി?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ചില കാര്യങ്ങൾ കണ്ടിട്ട് അങ്ങനെ തോന്നിയതാണ്. രാജൻ ജയിൽ ചാടിയെന്ന് സർ പറഞ്ഞു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സർ വിളി നിർത്തൂ. ബാലൻ എന്ന് വിളിച്ചാൽപ്പോരേ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലീന അറിയാതെ അവളുടെ ശബ്ദമുയർന്നു. രാജൻ ജയിൽ ചാടിയെന്ന് സർ പറഞ്ഞു. എന്നിട്ട് എന്തുകൊണ്ടാണ് ഒരു പത്രങ്ങളും ദൃശ്യമാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്യാത്തത്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അത് എന്നോടു ചോദിക്കണോ? നിങ്ങൾ ഏതെങ്കിലും പത്രത്തിലോ ചാനലിലോ വിളിച്ച് ചോദിക്കേണ്ട ചോദ്യമല്ലേ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അല്ല. എനിക്കു മനസിലാവാത്തത് ഇതാണ്. എങ്ങനെയാണ് ഒരാൾക്ക് ജയിൽ ചാടാൻ പറ്റുന്നത് സർ? കേരളത്തിൽ ആകെ വിരലിലെണ്ണാവുന്നവരാണ് ജയിൽ ചാടിയിട്ടുള്ളത്. ജയിൽ ചാടൽ അത്ര എളുപ്പമായിരുന്നെങ്കിൽ എത്ര കുറ്റവാളികൾ പുറത്തായേനെ. രാജൻ കൊന്നു എന്നു തന്നെ ഇരിക്കട്ടെ. അയാൾ ഒരു തഴക്കം വന്ന കുറ്റവാളിയല്ല. എന്നിട്ടും എങ്ങനെയാണ് അവർ ജയിൽ ചാടിയത്? രാജന്റെ മേലുള്ള കേസ് കൂടുതൽ ദൃഢമാക്കാൻ നിങ്ങൾ കണ്ണടച്ചു കൊടുത്തതല്ലേ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">മിസ് ലീന, രണ്ട് കാര്യങ്ങൾ. ഒന്ന് : പോലീസ് കണ്ണടച്ചാൽപ്പോലും ജയിൽ ചാടൽ എന്ന കുറ്റം ചെയ്തത് രാജനും കൂട്ടാളിയുമാണ്. അത് തെറ്റല്ലാതാവുന്നില്ല. പോലീസ് കണ്ണടച്ചു എന്നല്ല ഞാൻ പറഞ്ഞതിന്റെ അർത്ഥം. ജയിലിന്റെ ചുമതല പോലും കേരള പോലീസിനല്ല. കേരള ജയിൽ പോലീസ് എന്ന പ്രത്യേക പ്രത്യേക സേനയാണ് ജയിൽ നോക്കി നടത്തുന്നത്. അവർക്ക് കേരള പോലീസുമായി ബന്ധമൊന്നുമില്ല. രണ്ട് - ഇവിടെക്കിടന്ന് ഒച്ചയുയർത്തിയിട്ട് കാര്യമില്ല. നിങ്ങൾ എന്നെ നാണം കെടുത്താൻ ശ്രമിക്കുകയാണ് എന്നുഞാൻ സംശയിക്കുന്നു. ഈ സംഭാഷണം നീട്ടിക്കൊണ്ടുപോകാൻ എനിക്കു താല്പര്യമില്ല. ലീനയ്ക്ക് തുടർന്ന് സംസാരിക്കണമെങ്കിൽ എന്റെ മുറിയിലേക്കു വരൂ. ഇല്ലെങ്കിൽ നമുക്ക് ഈ കൂടിക്കാഴ്ച്ച മതിയാക്കാം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാർ എഴുന്നേറ്റു. ലീന കസേരയിൽ തരിച്ചിരുന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ശരി. കണ്ടതിൽ സന്തോഷം ലീന. ചാനലുകളും പത്രങ്ങളുമൊക്കെയുണ്ടല്ലോ. എന്തെങ്കിലും പറയാനുണ്ടെങ്കിൽ അവരോടു പറയൂ. അല്ലെങ്കിൽ ഏതെങ്കിലും പോലീസ് സ്റ്റേഷനിൽ പരാതിയെഴുതിക്കൊടുക്കൂ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അപ്പോൾ വന്ന പരിചാരകനോട് കാപ്പിയുടെ ബിൽ റൂം 208-ലേയ്ക്ക് ചാർജ്ജ് ചെയ്യാൻ ബാലൻ നമ്പ്യാർ പറഞ്ഞു. തിരിഞ്ഞ് ലീനയെ നോക്കി ഇത്രയും കൂടിപ്പറഞ്ഞു. എന്നെ കാണുന്നതും പിടിച്ചിരുത്തുന്നതും എന്റെ ആവശ്യമല്ല ലീന, നിങ്ങളുടെയാണ്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലീന ഇരുന്നിടത്തുനിന്ന് അനങ്ങാതെ ഫോണെടുത്തു നോക്കി. രാജന്റെ മിസ്ഡ് കാളോ മെസ്സേജോ ഒന്നുമില്ല. ബാലൻ നമ്പ്യാർ ലീനയെ കാത്ത് പാം ഗ്രോവിന്റെ വാതിൽക്കൽ നിന്നു. ലീന എണീറ്റ് ബാലൻ നമ്പ്യാരുടെ പിന്നാലെ മുറിയിലേക്കു നടന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">----</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">വെളുത്ത ഷീറ്റ് പുതപ്പിച്ച വലിയ കട്ടിൽ. അതിന്റെ അരികുകളിൽ നിരയായി ആനകൾ എഴുന്നള്ളുന്ന പാറ്റേൺ വരച്ച ചുവന്ന തുണി. ചുവരിൽ നമ്പൂതിരിവരച്ച ശിവപാർവ്വതീചിത്രം. കട്ടിലിനറ്റത്ത് ലീനയുടെ ചുവന്ന നഖങ്ങളിൽ ബാലൻ നമ്പ്യാർ ഉമ്മവെച്ചു. വാതിൽ പൂട്ടിയിട്ടില്ല, എപ്പോൾ വേണമെങ്കിലും ലീനയ്ക്ക് പോകാം എന്ന് ശബ്ദത്തിൽ ഒരു വ്യത്യാസവുമില്ലാതെ അയാൾ പറഞ്ഞത് അവൾ ഓർത്തു. അയാൾ തന്റെ കാൽവിരലുകൾ ഉറിഞ്ചുന്നതും രോമങ്ങൾ വടിച്ചുകളഞ്ഞ കാലുകളിൽ ഉമ്മവെച്ച് മുകളിലേക്കു കയറിവരുന്നതും അവൾ കണ്ടു. അയാളുടെ കട്ടിയുള്ള മീശ കുത്തി അവളുടെ തുടയിടുക്ക് നൊന്തു. ഭാരം ഉയർത്തിയുണ്ടാക്കിയ മസിലുകൾ ഓടിനടക്കുന്ന, ഞരമ്പുകൾ എഴുന്നുനിൽക്കുന്ന കൈകൾ കൊണ്ട് അയാൾ അവളെ തിരിച്ചുകിടത്തി, അവളുടെ വാരിയെല്ലുകളോരോന്നും ചുംബിച്ചു. ഭംഗിയായി വെട്ടിയ അവളുടെ മുടിവകഞ്ഞ് നനുത്ത രോമങ്ങളുള്ള കഴുത്തിൽ മെല്ലെക്കടിച്ചുകൊണ്ട് അവളുടെ മുലകൾ ഞെരുക്കിയപ്പോൾ അവൾക്കു വേദനിച്ചു. അയാൾ ചേർത്തുപിടിച്ചപ്പോൾ വില്ലുപോലെ വളഞ്ഞ, ഞരമ്പുകളെഴുന്ന അയാളുടെ ലിംഗം കുത്തി അവളുടെ ശരീരം വേദനിച്ചു. അവളുടെ കഴുത്തുമുതൽ താഴോട്ട് അയാൾ ചുംബിച്ചുതുടങ്ങി. ലീനയുടെ ശ്വാസം വേഗത്തിലായി. ചെവികൾ, നെറ്റി, കണ്ണുകൾ, അയാളുടെ ചുണ്ടുകൾ അവളുടെ ചുണ്ടുകളെ തിരഞ്ഞെത്തി. ലീന മുഖം തിരിച്ചു. കഴുത്തിന്റെ കുഴിയിൽ ചുംബിച്ച് അയാൾ താഴേയ്ക്കു പോയി, അവളുടെ മുലകളെ സ്വന്തം കുഞ്ഞിനെയെന്നപോലെ ലാളിച്ചു. വീണ്ടും താഴേക്കു പോകുന്നതു നോക്കിക്കൊണ്ട് ലീന കിടന്നു. താഴെ സ്വർണ്ണവർണ്ണമുള്ള വയലുകളിൽ കറുത്തനിറമുള്ള ഒരു കാള മേഞ്ഞുനടക്കുന്നത് അവൾ കണ്ടു. കാള തുള്ളിനടക്കുമ്പോൾ നെൽവയലുകളിളകി. നനഞ്ഞുകുതിർന്ന വയലിൽ മുക്രയിട്ടുകൊണ്ട് കാള ഉഴുതുതുടങ്ങി. കുളത്തിൽ കല്ലുവീണതുപോലെ വയൽ വിറച്ചു, ഓളങ്ങൾ അതിന്റെ ശരീരത്തിലൂടെ പാഞ്ഞുപോയി. ഓളങ്ങൾ പെരുകി, തിരകളായി, ഓരോ കതിർമുനമ്പുകളെയും പിടിച്ചുലച്ചു. വയൽ കിതച്ചു, വയൽ വിയർത്തു. അത് അവനെ മുറുക്കിപ്പിടിച്ച് തന്നിലേക്ക് വലിച്ചടുപ്പിച്ചു. അവന്റെ ഞരമ്പുകളെഴുന്ന തോളിലൂടെ അവളുടെ കൈകൾ ചോരച്ചാലുകൾ കീറി. ഓളങ്ങൾ ചെറിയ വേദനയോടെയും അതിലധികം ആനന്ദത്തോടെയും ഓടിനടക്കുന്നു, അവളുടെ ശരീരം പിടിച്ചുലച്ച് ഓടിക്കളിക്കുന്നു. ശബ്ദം പുറത്തുവരാതിരിക്കാൻ ലീന ചുണ്ടുകൾ കടിച്ചുപിടിച്ചു, എന്നിട്ടും പറ്റാതെ രതിമൂർച്ഛയിൽ അലറിവിളിച്ചു. അവൻ എന്നിട്ടും മതിവരാതെ ഉഴുതുകൊണ്ടിരുന്നു. രതിമൂർച്ഛകൾ നിർത്താതെ തിരകളായി അവളെപ്പിടിച്ചു കുലുക്കിക്കൊണ്ടിരുന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">തന്നെ പറ്റിക്കിടന്ന ലീനയെ ബാലൻ നമ്പ്യാർ പതുക്കെ മാറ്റി. എഴുന്നേറ്റ് ബാത്രൂമിൽപ്പോയി ശരീരം തുടച്ചു, വസ്ത്രങ്ങളിട്ട് അയാളിറങ്ങാൻ പോകുമ്പോൾ ലീന വീണ്ടും ചോദിച്ചു. സർ, രാജൻ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഓഹ്. രാജൻ. അവൻ എന്നെ വെടിവെച്ചു കൊല്ലാൻ വേണ്ടി പുറത്ത് കാത്തുനിൽക്കുകയാവും. നല്ല മഴയുള്ള ദിവസമാണ്. കുറെ നേരം കാത്തുനിന്ന് മടുക്കുമ്പോൾ അവൻ ഹോട്ടലിലേക്ക് കയറിവരും. പിന്നെ എന്താണ് സംഭവിക്കുന്നത് എന്ന് ലീനയ്ക്കറിയാമല്ലോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്താണ്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നിറതോക്കുമായാണ് രാജൻ വരുന്നത്. തോക്ക് ഉപയോഗിച്ചിട്ടില്ലാത്തവർക്ക് അതിനെപ്പറ്റി അറിഞ്ഞുകൂടാ. പേനയോ സൈക്കിളോ പോലെ ഒരു ഉപകരണമല്ല തോക്ക്. ഒരു വന്യമൃഗത്തെപ്പോലെ ജീവനുള്ള, സ്വന്തമായി ചിന്തയും വ്യക്തിത്വവുമുള്ള ഒരു ജീവിയാണത്. തോക്ക് കയ്യിലെടുക്കുന്നതുവരെ മനുഷ്യൻ വെടിവെക്കണമെന്ന് വിചാരിക്കില്ല. പക്ഷേ തോക്കെടുത്ത് ചൂണ്ടുമ്പോൾ താനേ വെടിവെച്ചുപോകും. തോക്ക് കയ്യിലിരുന്ന് ഹൃദയം പോലെ തുടിക്കും, ഉള്ളം കയ്യിലേക്ക് ഇളംചൂടുപകരും. എന്റെ കാഞ്ചിവലിക്കൂ എന്ന് നിർബന്ധിക്കും. ഞാൻ പറഞ്ഞുവരുന്നത് തോക്കുമായി ഈ മുറിയിൽ കയറിവരുന്ന രാജൻ അവന്റെ ശത്രുവുമായി കിടക്കപങ്കിട്ട നിന്നെ വെടിവെച്ചുകൊല്ലുമെന്നാണ്. ലീനയെ കാണുമ്പോൾത്തന്നെ എന്താണ് നടന്നതെന്ന് അവനു മനസിലാവും, കൊല്ലണമെന്ന് വിചാരം കാണില്ല, അണപൊട്ടുന്ന ദേഷ്യത്തിൽ സ്വയം നിയന്ത്രിക്കാനാവാതെ കയ്യിലിരിക്കുന്ന ഉപകരണം ഉപയോഗിക്കും.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ, രാജൻ എന്നെ കൊല്ലുകയല്ല, നിങ്ങൾ കൊല്ലിക്കുകയാണ്. എന്തിനാണത്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നോക്കൂ ലീന, രാജൻ നിങ്ങളെ കൊന്നു എന്ന് പോലീസ് ഡോക്ടർ അവനെ പറഞ്ഞുവിശ്വസിപ്പിക്കാൻ ശ്രമിച്ചു. അവൻ വിശ്വസിച്ചില്ല. ഇനി നിങ്ങളെ കൊന്നാലെങ്കിലും എന്താണ് ചെയ്തതെന്ന് അവൻ വിശ്വസിക്കുമല്ലോ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അങ്ങനെ വിശ്വസിച്ചിട്ട് എന്തുചെയ്യാൻ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നിങ്ങളെ കൊന്നാലുടനെ രാജൻ പിടിയിലാകും. ലീന കോഫി ഷോപ്പിൽ വെച്ച് പറഞ്ഞല്ലോ, പോലീസറിയാതെ രാജൻ ജയിൽ ചാടില്ലെന്ന്. അവൻ ജയിൽ ചാടിയ വിവരം എന്താണ് പരസ്യമാക്കാത്തതെന്ന് ലീനയ്ക്ക് മനസിലായോ? നിങ്ങളെ കൊന്നുകഴിഞ്ഞാൽ ഇന്നുരാത്രി തന്നെ രാജൻ രഹസ്യമായി ജയിലിനകത്താകും. പുറം ലോകത്തിന് രാജൻ ജയിലിനു വെളിയിലിറങ്ങിയിട്ടില്ല. രാജനു മാത്രം താൻ സ്വന്തം കാമുകിയെ കൊന്നു എന്ന് ഒടുവിൽ മനസിലാകും. പിന്നെയവൻ തന്റെ നേർക്ക് അനീതി നടന്നു എന്ന് പരാതി പറയില്ല.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">എന്റെ ശരീരമോ? അതു നിങ്ങൾ എന്തുചെയ്യും? ഹോട്ടലിൽ നിറയെ ഗസ്റ്റുള്ള ദിവസമാണ്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ലീന വിചാരിക്കുന്നത്ര പ്രയാസമുള്ള കാര്യമല്ല അത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ കാര്യങ്ങൾ ഒളിപ്പിക്കാൻ പല മാർഗ്ഗങ്ങളുണ്ട്. അത് ഞങ്ങൾക്കു വിട്ടേക്കൂ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജൻ എന്നെ കൊന്നില്ലെങ്കിലോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അങ്ങനെയൊരു സാദ്ധ്യതയും ഞാനാലോചിച്ചു. മുൻപ് കൊലപാതകം നടന്ന വീഡിയോ ശ്രദ്ധിച്ചിരുന്നോ? ഇതേ ഹോട്ടലിലെ ഇതേ മുറിയിലാണ് കൊലപാതകം നടന്നത്. ഇതേ നമ്പൂതിരിച്ചിത്രത്തിനു മുന്നിൽ. ഈ മുറിയിൽ തോക്കും പിടിച്ച് കാമുകിയെ കാണാൻ വരുന്ന രാജനെ കൊലപാതക ശ്രമത്തിന് പോലീസ് അറസ്റ്റ് ചെയ്യും. ജയിൽ ചാടി അയാൾ വീണ്ടും ഈ ഹോട്ടലിൽ വരുന്നതു തന്നെ മുൻപ് കൊലപാതകം നടത്തിയത് അയാളാണെന്നുള്ളതിനു തെളിവാണ്.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ, ഇനിയെങ്കിലും സത്യം പറ. നിങ്ങൾ അന്ന് ആരെയാണ് കൊന്നത്?</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ബാലൻ നമ്പ്യാർ ചിരിച്ചു. അതിനുത്തരമൊന്നും പറയാതെ നഗ്നയായി കിടന്ന ലീനയെ ഹോട്ടലിലെ നീളൻ ടർക്കി റ്റവൽ കൊണ്ട് പുതപ്പിച്ചു. ഉടുപ്പും ബെൽറ്റും ശരിയാക്കി മുറിയിൽ നിന്ന് ഇറങ്ങിപ്പോയി.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.38; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #404040; font-family: Arial; font-size: 13.333333333333332px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;"> </span></div>
<h1 dir="ltr" style="line-height: 1.489090862274174; margin-bottom: 0pt; margin-top: 10pt;">
<span style="background-color: transparent; color: black; font-family: 'Trebuchet MS'; font-size: 21.333333333333332px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">10. ആനന്ദമരണം. </span></h1>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സമയം 3.20. രാജൻ സന്തോഷിനെ പലതവണ ഫോൺ ചെയ്തു. സന്തോഷ് ഫോണെടുത്തില്ല. രാജൻ ബാൽക്കണിയിലിറങ്ങി നിന്ന് സിഗരറ്റ് പുകച്ചുകൊണ്ട് വഴിയിലേക്കു നോക്കിനിന്നു. ഫ്ലാറ്റിന്റെ വാതിൽ കടന്ന് സന്തോഷിന്റെ ബൈക്ക് വരുന്നതും നനഞ്ഞൊട്ടിയ സന്തോഷ് ഫ്ലാറ്റിന്റെ ലോബിയിലേക്കു കയറുന്നതും രാജൻ കണ്ടു. മേശപ്പുറത്തുകിടന്ന ഹാൻഡ് ബാഗിൽ പാസ്പോർട്ടും റ്റിക്കറ്റും ഉണ്ടെന്ന് രാജൻ ഉറപ്പുവരുത്തി. ഫ്ലാറ്റ് പൂട്ടാനുള്ള താക്കോൽ തിരഞ്ഞപ്പൊഴേയ്ക്കും സന്തോഷ് കയറിവന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">നീ എന്തു പണിയാ കാണിച്ചത്? എത്രതവണ വിളിച്ചു. എന്താ ഫോണെടുക്കാത്തത്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സോറി, ബൈക്കോടിക്കുമ്പോൾ ഫോണെടുക്കാൻ പാടാണ്. ഒരു കൈകൊണ്ട് സർക്കസ് കാണിക്കണം. റിസ്കെടുക്കണ്ട എന്ന് വിചാരിച്ചു.</span></div>
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">തോക്കിന്റെ കാര്യം എന്തായി? കിട്ടിയോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സന്തോഷ് ഇടുപ്പിലേക്ക് തൊട്ടു കാണിച്ചു. ഷർട്ടിനുള്ളിൽ, പാന്റിലേക്ക് തിരുകിവെച്ച തോക്കിന്റെ രൂപം മുഴച്ചുനിൽക്കുന്നത് രാജൻ കണ്ടു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അകത്തേക്കു വാ. സന്തോഷിനെ അകത്തുകയറ്റി രാജൻ കതകടച്ചു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സന്തോഷ് തോക്കെടുത്ത് മേശപ്പുറത്തുവെച്ചു. അഞ്ച് വെടിയുണ്ടകൾ തെളിഞ്ഞുകാണാവുന്ന ഒരു പ്ലാസ്റ്റിക്ക് കവറും എടുത്ത് മേശപ്പുറത്തുവെച്ചു. ഇനി എന്നാ നമ്മൾ കാണുന്നത്?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അറിയില്ല സന്തോഷ്, ഞാൻ വിളിക്കാം.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉം..</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">തോക്കും വെടിയുണ്ടകളും എടുത്ത് വാതിലിലേക്കു നടന്നുകൊണ്ട് രാജൻ പറഞ്ഞു. നിനക്കറിയാമോ, ഇത്രയും നാളത്തെ ഗൾഫ് ജീവിതത്തിൽ എനിക്കു അടുത്ത കൂട്ടുകാരെന്നു പറയാൻ ആരുമില്ലായിരുന്നു. ജയിലിൽ കിടന്നതുകൊണ്ട് എനിക്കു ജീവിതം മുഴുവൻ ഓർക്കാൻ പറ്റുന്ന രണ്ട് സൗഹൃദങ്ങൾ കിട്ടി. നീയും ഷഫീക്കും.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സന്തോഷ് ചിരിച്ചു. പോക്കറ്റിൽ നിന്ന് കഞ്ചാവ് നിറച്ച രണ്ട് സിഗരറ്റുകളെടുത്തു. നമ്മളുടെ അവസാനത്തെ കൂടിക്കാഴ്ച്ചയാവും അല്ലേ. ധൃതി പിടിച്ച് പോവാതെ രാജാ. രണ്ട് മിനിറ്റിൽ ഇറങ്ങാം. സൗഹൃദത്തിനു ചിയേഴ്സ് പറയാൻ കുപ്പിയൊന്നും കയ്യിലില്ല. ഈ സിഗരറ്റ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യാം. പുകയില കുത്തിക്കളഞ്ഞ് കഞ്ചാവ് നിറച്ച ഐറ്റമാണ്. - സന്തോഷ് ഒരു സിഗരറ്റ് കൊളുത്തി രാജനു കൈമാറി. ഒന്ന് അവനും കത്തിച്ച് പുക വലിച്ച് അകത്തുകയറ്റി, കഴിവതും സമയം പുക നെഞ്ചിനുള്ളിൽ നിറുത്തി പുറത്തേക്ക് ഊതിക്കളഞ്ഞു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജാ, നിനക്ക് തോക്ക് ഉപയോഗിക്കാനറിയാമോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഉപയോഗിക്കാനെന്താണ്? അടുത്തെത്തുക, കാഞ്ചിവലിക്കുക. അത്രയല്ലേയുള്ളൂ.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">അത്ര എളുപ്പമല്ല. ഇതാ ഇത് നോക്കൂ. തോക്കിന്റെ സേഫ്റ്റി ലാച്ചാണ്. ബൈക്കിൽ പോകുമ്പോൾ സേഫ്റ്റി ലാച്ച് ഇളക്കരുത്. വല്ലൊ കുണ്ടിലും ചാടുമ്പോൾ അബദ്ധത്തിൽ വെടിപൊട്ടി ആശുപത്രിയിലാകും. ദേ, ഇങ്ങനെയാണ് സേഫ്റ്റി ലാച്ച് മാറ്റുന്നത്. എന്നിട്ട് ഈ കുഴൽ നോക്കു, സൈലൻസറാണ്. ആൾക്കൂട്ടത്തിനു നടുവിലാണെങ്കിൽ സൈലൻസറിന്റെ ആവശ്യമില്ല. ആവശ്യമുണ്ടെങ്കിൽ മാത്രം സൈലൻസർ ഘടിപ്പിക്കണം ഇങ്ങനെ. എന്നിട്ട് തോക്ക് ബാലൻ നമ്പ്യാരുടെ നെറ്റിയിൽ മുട്ടിക്കണം. പറ്റുമോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">തോക്കിൻ കുഴലിന്റെ തണുപ്പ് രാജന്റെ നെറ്റിയിൽ മുട്ടി. രാജാ, ഇതു നോക്ക്, നെറ്റിയിൽ മുട്ടിക്കണം എന്ന് ഞാൻ വെറുതേ പറഞ്ഞതാണ്. അടുത്തു ചെന്നാൽ മതി. എന്നിട്ട് കാഞ്ചിയിൽ ഇങ്ങനെ വിരലമർത്തണം. ക്ലിക്ക്. - നീ പേടിച്ചുപോയോ?</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">ഇല്ലടാ. നിന്നെ ഞാനെന്തിനു പേടിക്കണം. രാജൻ ചിരിച്ചുകൊണ്ട് കഞ്ചാവുസിഗരറ്റ് നീട്ടിവലിച്ചു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">രാജാ, ഒന്നുകൂടെ ശ്രദ്ധിച്ചോളൂ.കാഞ്ചിയിൽ നിന്നും വിരലെടുക്കരുത്. കാഞ്ചിയിൽ വിരലമർത്തി പതിയെ താഴോട്ടുവലിച്ച് ക്ലിക്ക്. രാജൻ കസേരയുടെ ഒരു വശത്തേയ്ക്കു വീണു. നെറ്റിയിൽ നിന്നും ചോര ചുവന്ന വരപോലെ കഴുത്തിലൂടെ ഷർട്ടിനെ നനച്ച് താഴെ നിലത്തേക്ക് ഒഴുകിവീണു. രാജന്റെ കയ്യിൽ പാതിവലിച്ചുതീർത്ത കഞ്ചാവുസിഗരറ്റ് എരിഞ്ഞുകൊണ്ടിരുന്നു.</span></div>
<b style="font-weight: normal;"><br /></b>
<br />
<div dir="ltr" style="line-height: 1.6363636363636362; margin-bottom: 0pt; margin-top: 0pt;">
<span style="background-color: white; color: #141823; font-family: Arial; font-size: 14.666666666666666px; font-style: normal; font-variant: normal; font-weight: normal; text-decoration: none; vertical-align: baseline; white-space: pre-wrap;">സന്തോഷ് എഴുന്നേറ്റു. പോക്കറ്റിൽ നിന്നും തൂവാലയെടുത്ത് തോക്ക് തുടച്ചു. തോക്കും വെടിയുണ്ടകളും മേശവലിപ്പിനുള്ളിൽ വെച്ചു. മേശപ്പുറത്തുകിടന്ന താക്കോലെടുത്ത് ഫ്ലാറ്റ് പുറത്തുനിന്നും പൂട്ടി. ലിഫ്റ്റിനുള്ളിൽ വെച്ച് ബാലൻ നമ്പ്യാർക്ക് 'രാജൻ 3.45-നു മരിച്ചുപോയി' എന്ന് മെസ്സേജയച്ചു. ബാസ്റ്റാഡ്, എന്റെ പ്ലാൻ തെറ്റിക്കുന്നോ എന്ന് മറുപടി വന്നപ്പോൾ സന്തോഷ് ഫോൺ ഓഫ് ചെയ്തു. ബൈക്കോടിച്ചുപോകുമ്പോൾ ഫോൺ വഴിയിലെ തുറന്ന ഓടയിലിട്ടു. അവനു പെട്ടെന്ന് അതുവരെ വിശന്നിട്ടില്ലാത്തത്ര വിശന്നു. ജോസ് ജങ്ങ്ഷനിലെ കായീസ് ബിരിയാണിയിലേക്ക് അവൻ ബൈക്കോടിച്ചുപോയി. മട്ടൻ ബിരിയാണിയിലെ എല്ല് ഊറി അതിന്റെ രുചിയുള്ള മജ്ജ നുണയുമ്പോൾ ഈ രുചിയാണ് ജീവിതം എന്നു ചിന്തിച്ചു, വടക്കുകിഴക്കേ ഇന്ത്യയിലേക്കുള്ള യാത്രയെപ്പറ്റി സ്വപ്നം കണ്ടുതുടങ്ങി.</span></div>
<br /></div>
simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com2tag:blogger.com,1999:blog-1303639631450271203.post-51981187330987179612011-09-21T12:05:00.001+04:002011-09-21T12:09:12.287+04:00വള്ളംകളി<div dir="ltr" style="text-align: left;" trbidi="on">
<br />
രാഷ്ട്രപതി ഹോട്ടലിന്റെ മട്ടുപ്പാവിൽ നിന്നും അഷ്ടമുടിക്കായലിലേയ്ക്കു നോക്കി. ചാക്കുകയറ്റിയ ഒരു കെട്ടുവള്ളം ജാലകക്കാഴ്ച്ചയുടെ ഇടത്തേ അതിരിൽ നിന്നും നീങ്ങിവന്നു. പുതിയത് എന്നു തോന്നിച്ച ബനിയനും കൈലിയുമുടുത്ത ഒരു മെലിഞ്ഞ മനുഷ്യൻ നീണ്ട മുളവടി കുത്തി വള്ളമുന്തുന്നു. അയാൾ തലയുയർത്തി ജനാലയിലേയ്ക്കു നോക്കി. രാഷ്ട്രപതി തന്നെ നോക്കുന്നതുകണ്ട് ആഹ്ലാദത്തോടെ കൈ വീശി. രാഷ്ട്രപതി ചിരിച്ചുകൊണ്ട് തിരിച്ചു കൈവീശി. ആ വള്ളത്തിൽ ത്രിവർണ്ണ പതാകയുടെ നിറങ്ങൾ പൂശിയിരുന്നു. കായലിന്റെ അകലങ്ങളിൽ സുരക്ഷാ സേനയുടെ സ്പീഡ് ബോട്ടുകൾ മാഞ്ഞുപോകുന്ന വൃത്തങ്ങൾ വരച്ചു. രാഷ്ട്രപതി തന്റെ മുറിയിലേയ്ക്ക് തിരിഞ്ഞു. പരിചാരകൻ വാതിലിൽ മൃദുവായി മുട്ടി. മേം, അത്താഴത്തിനു എന്തൊക്കെയാണ് വേണ്ടത്?<br />
<br />
ഇന്നു രാത്രി നിനക്കെന്താണ് കഴിക്കാൻ വേണ്ടത്? പേരറിവാളൻ ആ ചോദ്യത്തിനു മുന്നിൽ പകച്ചുനിന്നു. നീണ്ട പതിനൊന്നു വർഷമായി ഈ ചോദ്യവും അതിനുള്ള ഉത്തരവും അയാൾ സങ്കൽപ്പിച്ചുകൊണ്ടിരുന്നതാണ്. പേരറിവാളൻ തൂക്കിക്കൊലയ്ക്കു വിധിക്കപ്പെട്ട കുറ്റവാളിയാണ്. നിയമത്തിന്റെ നീണ്ട കയർ വാസുകിയുടെ വാലുപോലെ അന്തമില്ലാതെ തോന്നിക്കുമെങ്കിലും ഒടുവിൽ കഴുത്തുതിരഞ്ഞ് എത്തും. പേരറിവാളൻ ചെറുപ്പമാണ്. തൂക്കിക്കൊലയ്ക്ക് വിധിക്കപ്പെട്ടിട്ടു വര്‍ഷങ്ങളായി. സ്വന്തം മരണത്തിനു വേണ്ടിയുള്ള ഈ നീണ്ട കാത്തിരിപ്പിനിടയിൽ മാരക രോഗങ്ങളൊന്നും വന്നില്ലെങ്കിൽ, അവിചാരിതമായി ഒന്നും സംഭവിച്ചില്ലെങ്കിൽ, താൻ കയറിൽത്തൂങ്ങും എന്നത് അയാള്‍ക്ക് പണ്ടേ അറിയാം. പിന്നെ ചെയ്യാനുള്ളത് സ്വന്തം മരണത്തെ സങ്കൽപ്പിക്കുകയാണ്. താൻ മരിക്കുന്ന ദിവസം എങ്ങനെയായിരിക്കണം? അതാണ് അയാൾ ഇത്രനാൾ സങ്കൽപ്പിച്ചുകൊണ്ടിരുന്നത്.<br />
<br />
തന്റെ മരണം ഒരു സ്വകാര്യ അനുഭവം ആകണം എന്ന ആഗ്രഹം പേരറിവാളന്റെ കഴിവിനപ്പുറമായിരുന്നു. അടച്ചിട്ട മുറിയിൽ ആരും കാണാനില്ലാതെ ഒരു സ്വച്ഛമരണം, ആരും ശ്രദ്ധിക്കപ്പെടാതെ ഒരു കുഴിയിലേയ്ക്കു മറിഞ്ഞ് മരിച്ചുവീണ് അവിടെത്തന്നെ മണ്ണായിത്തീരുന്നത്, ഒന്നോ രണ്ടോ അടുത്തവർ മാത്രം അരികെനിൽക്കെ ആശുപത്രിക്കിടക്കയിൽ അന്ത്യശ്വാസം വലിക്കുക, തുടങ്ങിയ സ്വകാര്യ മരണങ്ങളെ അയാള്‍ സ്വപ്നം കണ്ടു. പക്ഷേ പ്രദര്‍ശനപരത നിറഞ്ഞ ഒരു മരണമാണ് പേരറിവാളനു വിധിച്ചിട്ടുള്ളത്. മറ്റൊരു പ്രശ്നം വൃത്തിയുടേതാണ്. ദിവസവും പലതവണ കൈ കഴുകുന്ന പ്രകൃതമായിരുന്നു പേരറിവാളന്റേത്. ജയിലിൽ വരുന്നതിനു മുൻപ് കുളിക്കാൻ അയാൾ ധാരാളം സമയം ചിലവഴിച്ചിരുന്നു. ജയിലിൽ കിട്ടുന്ന അലവൻസിൽ ഒരു പങ്ക് ചിലവഴിച്ചിരുന്നത് സോപ്പ് വാങ്ങുന്നതിനാണ്. മരണം വൃത്തിയും വെടിപ്പുമുള്ളതായിരിക്കണം എന്ന് അയാൾ ആഗ്രഹിച്ചു. തൂക്കിക്കൊല, അല്ലെങ്കിൽ ഒരു കയറിലോ ഷാളിലോ തൂങ്ങിയുള്ള മരണം, വൃത്തികെട്ട മരണമാണ്. അതായത് - തൂങ്ങുന്ന മാത്രയിൽ ഒരാൾ മരിക്കുന്നില്ല. ശരീരത്തിൽ പിടിവിടാതെ കടിച്ചു തൂങ്ങിക്കിടക്കുന്ന ജീവൻ ഒരു നിമിഷമെങ്കിൽ ഒരു നിമിഷം കൂടുതൽ ജീവിക്കാൻ ശ്രമിക്കും. മരണത്തെ തോൽപ്പിക്കാനുള്ള ജീവന്റെ കുതിപ്പ് ശരീരത്തിനുള്ളിൽ വിങ്ങിപ്പൊട്ടും. മരണവും ജീവിതവും ശരീരത്തിനുള്ളിൽക്കിടന്ന് കെട്ടിമറിയും. കൈവിരലുകൾ ഭ്രാന്തമായി ശരീരം മാന്തിപ്പൊളിക്കും. മൂത്രവും മലവും ശുക്ലവും പുറത്തുചാടും. ഈ നാറ്റത്തിലേയ്ക്കാണ്, വൃത്തികെട്ട ഈ ദൃശ്യത്തിലേയ്ക്കാണ്, തൂക്കുകയറിൽ നിന്നും ശവത്തെ ഇറക്കാൻ വരുന്നവർ നടന്നടുക്കുന്നത്. ഇങ്ങനെ അറയ്ക്കുന്ന മരണം പേരറിവാളനു താല്പര്യമില്ലായിരുന്നു. വയറൊഴിഞ്ഞുകിടന്നാൽ അത്രയും കുറവ് മലവും മൂത്രവുമേ പുറത്തുചാടൂ, ഒരുപക്ഷേ ശരീരം വൃത്തിയായിത്തന്നെ ഇരുന്നെന്നും വരാം, മാന്യമായി മരിക്കാൻ കഴിഞ്ഞേക്കും - "ഇന്ന് ഒന്നും കഴിക്കാൻ വേണ്ട", അയാൾ പറഞ്ഞു.<br />
<br />
അവസാനത്തെ അത്താഴമാണ്, വേണ്ടെന്നു പറയരുത് എന്ന് പറയാൻ തുടങ്ങിയെങ്കിലും പാറാവുകാരൻ ഒന്നും പറഞ്ഞില്ല. സെല്ലിലെ കമ്പിയഴികളിൽ പിടിച്ചുനിന്ന പേരറിവാളന്റെ കൈവിരലുകൾക്കു മുകളിൽ തന്റെ കൈപ്പത്തികള്‍ വെച്ച് അല്പനേരം നിന്നതിനു ശേഷം അയാൾ തിരിച്ചുപോയി.<br />
<br />
ഭക്ഷണത്തിനുള്ള ഓർഡർ എടുത്ത് പരിചാരകൻ വാതിലടച്ചു. മൃദുവായ ചവിട്ടുവിരിയിൽ നടന്നുകൊണ്ട് രാഷ്ട്രപതി പ്രസിഡൻഷ്യൽ സ്വീട്ടിന്റെ അലങ്കാരങ്ങൾ ശ്രദ്ധിച്ചു. വീട്ടിത്തടിയിൽ നിർമ്മിച്ച മേശയിൽ ചെറിയതെങ്കിലും സുന്ദരമായ ഫ്ലവർ വേസിൽ വെളുപ്പും മഞ്ഞയും ഓർക്കിഡ് പുഷ്പങ്ങൾ ക്രമമായി അടുക്കിവെച്ചിരിക്കുന്നു. വലിയ കട്ടിലിനു പിന്നിൽ മോഹിനിയാട്ടത്തിന്റെ ലാസ്യചിത്രങ്ങൾ. അതിനു എതിർവശത്തായി ചുവരിനെ അലങ്കരിക്കുന്ന ആറന്മുളക്കണ്ണാടിയിൽ നെറ്റിയിൽ ഒരു വലിയ പൊട്ടു കുത്തിയ തന്റെ മുഖം പ്രതിഫലിക്കുന്നത് രാഷ്ട്രപതി കണ്ടു. പ്രായം തന്റെ മുഖത്തെയും മുടിയിഴകളെയും ആക്രമിക്കുന്ന ചിരപരിചിതദൃശ്യം അവർ താല്പര്യമില്ലാതെ വീക്ഷിച്ചു. മേശപ്പുറത്ത് ഒരു നോട്ട്ബുക്കും മഷിപ്പേനയും ഒതുക്കിവെച്ചിരിക്കുന്നു. അവർ ആ നോട്ട്ബുക്ക് കൈയിലെടുത്തു.<br />
<br />
പേരറിവാളൻ വീണ്ടും തന്റെ മരണം സ്വപ്നം കണ്ടു. ആരാച്ചാർ ലിവർ വലിക്കുന്നതും തൂക്കുകയർ പൊട്ടി താൻ നിലത്തുവീഴുന്നതും ഉരുണ്ടുപിരണ്ട് നിലത്തുനിന്നും കുതറിയെഴുന്നേറ്റു മുഖംമൂടി അഴിച്ചുകളഞ്ഞ് കൈകൾ വിരിച്ചുപിടിച്ച് ജയിലിന്റെ വാതിലിനടുത്തേയ്ക്ക് ഓടുന്നതും പ്രധാനവാതിൽ മലക്കെ തുറന്നുകിടക്കുന്നതും ഗേറ്റു കടക്കുമ്പോൾ താൻ സന്തോഷം കൊണ്ട് ഉയർന്നുചാടുന്നതും ചാട്ടത്തിൽ താൻ പൂർണ്ണമായി തങ്ങിനിൽക്കുന്ന മാത്രയിൽ പാറാവുകാരൻ ഒരു പറവയെ വെടിവെയ്ക്കുന്നതുപോലെ തന്നെ പിന്നിൽ നിന്നും വെടിവെച്ചിടുന്നതും അയാൾ സ്വപ്നം കണ്ടു. സ്വപ്നം കണ്ടുകൊണ്ട് അയാൾ സെല്ലിലെ സീറോവാട്ട് ബൾബിലേയ്ക്കും കുമ്മായം പൂശാത്ത ചുമരിലേയ്ക്കും നിലത്ത് ഒരരികിൽ ഒതുക്കിവെച്ചിരിക്കുന്ന മൂത്രത്തിനുള്ള പാനിലേയ്ക്കും വളഞ്ഞു നില്ക്കുന്ന ഇരുമ്പഴികളിലേയ്ക്കും നോക്കി.<br />
<br />
മോൾസ്കീൻ കമ്പനിയുടെ നോട്ട്ബുക്കിന്റെ മൃദുത്വമുള്ള താളുകൾ. പണ്ട് ഹെമിങ്ങ്വേ ഇതേ കമ്പനിയുടെ നോട്ടുപുസ്തകങ്ങളിലാണ് എഴുതിയത്. രാഷ്ട്രപതി പേന കയ്യിലെടുത്തു, കസാരയിലിരുന്നുകൊണ്ട് വലിയ കൈപ്പടയില്‍ ഒപ്പിട്ടു. ഭംഗിയുള്ള ഒപ്പ്. അതിനു കീഴെ സ്വന്തം പേരെഴുതി. ഒരു ദിവസം പല കടലാസുകളിൽ ഒപ്പിടുന്നു. വായിച്ചും വായിക്കാതെയും ഒപ്പിടുന്നു. ഇന്ത്യൻ രാഷ്ട്രപതിയുടെ ജോലി പ്രധാനമായും ഒപ്പിടലാണെന്നു തോന്നിപ്പോകും. ഭരണം നടത്താൻ പ്രധാനമന്ത്രിയും കെട്ടുകാഴ്ച്ചയ്ക്ക് രാഷ്ട്രപതിയും. എന്നാൽ എല്ലാ ഒപ്പിടലും യാന്ത്രികമല്ല. മനസ്സറിഞ്ഞ്, മനസാക്ഷിക്കനുസരിച്ച്, ഒപ്പിടുന്നവയുണ്ട്, ഒപ്പിടാതെ തിരിച്ചയയ്ക്കുന്നവയുണ്ട്, വർഷങ്ങളോളം ഒപ്പിടാതെ ഫയലുകളിൽ പൂഴ്ത്തിവെയ്ക്കുന്നവയുണ്ട്. എന്നാണ് മനസാക്ഷിയുടെ വിളികേൾക്കാതെ ഒപ്പിട്ടത്? അവർ ഓർക്കാൻ ശ്രമിച്ചു. ഒരുപാട് സംഭവങ്ങൾ ഓർമ്മയിലേയ്ക്കു വന്നു, ഒന്നും ശ്രദ്ധേയമായി തോന്നിയില്ല. പരിചാരകൻ വീണ്ടും വാതിലിൽ മുട്ടി.<br />
<br />
പേരറിവാളൻ കൈനഖങ്ങൾ കടിച്ച് അവയുടെ മൂർച്ച കളയാൻ ശ്രമിച്ചു. വധശിക്ഷ വിധിച്ചതിനു പിന്നാലെ അവർ നഖംവെട്ടി എടുത്തുകൊണ്ടുപോയി. തൂങ്ങിക്കിടക്കുമ്പോൾശരീരം മാന്തിപ്പൊളിക്കാൻ നഖങ്ങളുണ്ടാകരുത് എന്ന് അയാൾക്കു നിർബന്ധമായിരുന്നു. മോനേ, നിന്റെ പേരെന്താ? പേർ, പേര്, പേരറിയാത്? പേരറിയാളൻ, പേരറിവാളൻ. വാക്കുകളിൽ സംഗീതമൊളിപ്പിച്ച ഭാഷയിലെ സ്വയമറിയാത്ത പേര്. ഉറങ്ങണം. നീ കുറ്റം ചെയ്തോ? അറിയില്ല. നിന്നെ കൊല്ലുന്നത് എന്തിനാണ്? അറിയില്ല. നീ ആരാണ്? അറിയില്ല. നിനക്കെന്തെങ്കിലും പറയാനുണ്ടോ? അറിയില്ല. നിനക്കെന്നെ ഇഷ്ടമാണോ? അറിയില്ല. നിനക്കീ പൂവ് മണക്കണോ? അറിയില്ല. എന്താ നിന്റെ പേര്? പേര്, പേര്, പേരറിയില്ല. പേരറിയാളൻ, പേരറിവാ.. ഉറക്കം ഒരു കയമായിരുന്നു, അയാൾ അതിലേയ്ക്ക് ഉരുണ്ടുവീണു.<br />
<br />
യാത്രകൾ തളർത്തിയ രാഷ്ട്രപതിയുടെ ശരീരം ഏറെനാളുകൾക്കു ശേഷം ഉറക്കഗുളികയുടെ സഹായമില്ലാതെ സുഖകരമായ ഉറക്കത്തിലേയ്ക്കു താഴ്ന്നു. നാളെ വള്ളംകളിയാണ്. സന്തോഷം കൊണ്ട് നെഹ്രുവിനെ വള്ളത്തിലേയ്ക്കു ചാടിച്ച കായികവിനോദം. രാഷ്ട്രപതി ആദ്യമായി വള്ളംകളി നേരിൽക്കാണുന്നു.<br />
<br />
കമ്പിയഴികളിൽ മുട്ടിക്കൊണ്ട് വാർഡൻ അയാളെ നേരത്തേ എഴുന്നേൽപ്പിച്ചു. തൂക്കിക്കൊല പതിനൊന്നു മണിക്കാണ്. വാര്ഡന് അയാളെ ജയിലിലെ പൂന്തോട്ടത്തിൽ നടത്തിച്ചു. പൂക്കളുടെ സുഗന്ധം അയാളറിഞ്ഞില്ല. വാർഡന്റെ സഹതാപം അയാൾ കേട്ടില്ല. പേരറിവാളൻ പാലൊഴിക്കാത്ത ഒരു ചായ കുടിച്ചു. കക്കൂസിൽ അയാൾ പതിവിലും കൂടുതൽ സമയം ഇരുന്നു. തലയുയർത്തി നോക്കിയപ്പോൾ കക്കൂസിന്റെ മുകളിലെ കണ്ണാടിപ്പാളിയിലൂടെ അയാളെ നോക്കുന്ന വാർഡന്റെ കണ്ണുകൾ. പ്രതിയുടെ ജീവൻ പതിനൊന്നു മണിവരെ നിലനിർത്തേണ്ടത് സർക്കാരിന്റെ കടമയാണ്. അതിനു പത്തുമിനിട്ടു മുൻപ് മരിക്കാൻ പോലും അനുവദിച്ചുകൂടാ. കൊല്ലാനുള്ള അവകാശം സർക്കാരിന്റേതാണ്, അത് മറ്റാരും കവർന്നെടുക്കാൻ സമ്മതിക്കാതെ നിതാന്തജാഗരൂഗമായ സർക്കാരിന്റെ കണ്ണുകൾ പേരറിവാളന്റെ ശൗചം നോക്കിനിന്നു.<br />
<br />
രാഷ്ട്രപതി ഉൽസവത്തിനു ഇണങ്ങുന്ന വസ്ത്രങ്ങൾ ധരിച്ചു. കടുംപച്ച നിറത്തിലുള്ള സാരി അവരുടെ പ്രായത്തിനും പ്രകൃതത്തിനും യോജിച്ചു. കായൽപ്പരപ്പു കാണാവുന്ന കണ്ണാടിച്ചുമരുകളുള്ള റസ്റ്റാറന്റിലിരുന്ന് അവർ ഭക്ഷണം കഴിച്ചു.<br />
<br />
അവർ വീണ്ടും അയാളെ മുറിയിലിട്ടു പൂട്ടി. പത്തരയ്ക്കു വിളിക്കാൻ വരും. പതിനൊന്നു മണിക്കു മുൻപ് നീ മരിച്ചുകൂടാ. പതിനൊന്നു മണികഴിഞ്ഞ് നീ ജീവിച്ചുകൂടാ എന്നിങ്ങനെ ഒരു കുഞ്ഞിനെപ്പോലെ സർക്കാർ വാശിപിടിക്കുന്നു. പേരറിവാളനു ചിരി വന്നു. പ്രാതൽ കൊണ്ടുവെച്ചത് അയാൾ കഴിച്ചില്ല. തന്റെ മെത്തയിൽ കയറിക്കിടന്ന് അയാൾ തലവഴിയേ പുതച്ചു. പേരറിവാളൻ ഓർക്കാൻ ശ്രമിച്ചു.<br />
<br />
ടി.വി. കാമറകൾക്കു മുൻപിൽ കൈ കൂപ്പിക്കൊണ്ട് രാഷ്ട്രപതി തന്റെ ഇരിപ്പിടത്തിലേയ്ക്കു നടന്നു. സെപ്റ്റംബർ മാസത്തിന്റെ ചൂടകറ്റാൻ രാഷ്ട്രപതിയുടെ ഇരിപ്പിടത്തിനു ഇരുവശവും രണ്ട് കൂളറുകൾ പ്രവർത്തിച്ചു. രാഷ്ട്രീയരംഗത്തെ പ്രമുഖരും ജനങ്ങളും വള്ളംകളി കാണാൻ തിങ്ങിക്കൂടി. കാമറകൾ രാഷ്ട്രപതിയുടെ ഓരോ ചലനവും ഒപ്പിയെടുത്തു. വേദിക്ക് അല്പം അകലെനിന്ന് പഞ്ചാരിമേളക്കാർ അരങ്ങുകൊഴുപ്പിച്ചു. മുത്തുക്കുടകൾ ചൂടിക്കൊണ്ട് വള്ളങ്ങൾ കായലിനു കുറുകെ തെന്നിനീങ്ങി. വള്ളങ്ങൾ ഓരോന്നായി രാഷ്ട്രപതിയുടെ മുന്നിലൂടെ അഭിവാദ്യമർപ്പിച്ചുകൊണ്ട് കടന്നുപോയി. പായിപ്പാട് ചുണ്ടൻ. ചമ്പക്കുളം ചുണ്ടൻ. ജീസസ് ചുണ്ടൻ, കാരിച്ചാൽ - വള്ളക്കാർ താളത്തിൽ തുഴകൾ തല്ലി. രാഷ്ട്രപതി മന്ദഹസിച്ചുകൊണ്ട് അവർക്കുനേരെ കൈ വീശി.<br />
<br />
പേരറിവാളൻ തന്റെ മരണം വീണ്ടും കാണാൻ തുടങ്ങി. മൂന്നുവശവും ഉയർന്ന ചുമരുകൾ നിറഞ്ഞ ജയിലിന്റെ ഭാഗം. അവിടെ അല്പം ഉയർത്തിനിർത്തിയ കൊലമരം. കൊലമരത്തിലേയ്ക്കു പടവുകൾ. ആരാച്ചാർ ലിവർ വലിക്കുമ്പോൾ പിളർന്നു താഴെയ്ക്കു വീഴുന്ന തട്ട്. അവയ്ക്ക് അല്പം അകലെയായി കസേരകൾ. അതിൽ മരിച്ചവരുടെ ബന്ധുക്കൾ. അവർ ഒന്നും മിണ്ടുന്നില്ല. പേരറിവാളന്റെ അമ്മ. അമ്മ ഒന്നും മിണ്ടുന്നില്ല. അവരെല്ലാം മിണ്ടാതെ കരയുന്നു. അവർക്കു നടുവിൽ രാഷ്ട്രപതി. രാഷ്ട്രപതി ചിരിക്കുന്നില്ല, കരയുന്നുമില്ല, നിർവ്വികാരമായി മുന്നോട്ടുനോക്കിക്കൊണ്ട് ഇരിക്കുന്നു. രാഷ്ട്രപതിയുടെ കൈയിൽ ഒരു ത്രാസ്. ജനിയും മരണവും അതിന്റെ രണ്ടുതട്ടുകളിൽ തൂങ്ങിനിൽക്കുന്നു. രാഷ്ട്രപതി ഒരു ജാറിൽ നിന്നും പളുങ്കുഗോലികളെടുക്കുന്നു. ഒന്ന് വലത്തേ തട്ടിലേയ്ക്ക് - പേരറിവാളനു മാപ്പുകിട്ടി, അയാൾ സ്വതന്ത്രനാണ്! അടുത്തത് ഇടത്തേത്തട്ടിലേയ്ക്ക്, അതു താഴുന്നു. പേരറിവാളൻ മരിക്കട്ടെ. വീണ്ടും ഗോട്ടികൾ, ജനിയും മൃതിയും മാറിമറയുന്നു. അവസാനത്തെ ഗോട്ടി എവിടെയാണ്? ഇടതോ വലതോ? രാഷ്ട്രപതിയ്ക്കു ചുറ്റും ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ. അവർ അസ്വസ്ഥരായി ശബ്ദമുണ്ടാക്കുന്നു. ഒരു ഫുഡ്ബോൾ കളിക്കാരൻ പെനാൾട്ടി കിക്ക് എടുക്കാൻ നടക്കുന്നതുപോലെ കാലടികൾ അളന്നുമുറിച്ച് പേരറിവാളൻ മുന്നോട്ടു നടക്കുന്നു. ഓരോ ചുവടുവെയ്പ്പിലും ജനക്കൂട്ടം ഉച്ചത്തിൽ 'ഹൊയ്' വിളിക്കുന്നു. ആരാച്ചാർ തടഞ്ഞുനിർത്തുന്നു. അവസാനത്തെ ആഗ്രഹമെന്താണ്? ചോക്കളേറ്റ് ഐസ്ക്രീം? ഇഷ്ടപ്പെട്ട പെണ്ണിന്റെ നനവാർന്ന ചുംബനം? അവളുടെ കൂമ്പുന്ന കൺകോണുകളുടെ കാമം കലർന്ന നോട്ടം? തമിഴ് സിനിമ? പുതിയ വസ്ത്രം? ഒന്നും വേണ്ടെന്ന് പേരറിവാളൻ തലയാട്ടുന്നു. പേരറിവാളൻ കൊലമരത്തിനു മുന്നിൽ നിൽക്കുന്നു. മുൻനിരയിൽ ഒരു സുന്ദരിയായ പെൺകുട്ടി. പേരറിവാളൻ അവളെനോക്കി ചിരിക്കുന്നു. അവൾ മുഖം ചുളിക്കുന്നു, ഒരു ഉരുളൻ കല്ലെടുത്ത് അയാൾക്കുനേർക്കെറിയുന്നു. ആൾക്കൂട്ടം കല്ലോങ്ങുന്നു, കറുത്ത മുഖം മൂടിയിട്ടു മൂടി ആരാച്ചാർ അയാളെ സംരക്ഷിക്കുന്നു, കൊലമരത്തിലേയ്ക്കു നടത്തുന്നു.<br />
<br />
പാറാവുകാരൻ പകൽസ്വപ്നത്തിൽ നിന്നും തട്ടിവിളിച്ചു. സമയമായി. പേരറിവാളൻ മിണ്ടാതെ പിറകേ നടന്നു. തൂക്കുമരം ഒരുക്കിയ അതിരിൽ ജയിലിന്റെ ചുമരുകൾ സ്വപ്നം പോലെ മൂന്നുവശത്തും പൊക്കത്തിൽ വളർന്നു നിൽക്കുന്നു. കാണികളായി ജയിൽ സൂപ്രണ്ടും മറ്റ് രണ്ടുപേരും മാത്രം. അമ്മയോട് എന്തെങ്കിലും പറയണോ? 'ഇല്ല'. പേരറിവാളന്റെ കൈകൾ പിന്നിൽ പിണച്ചുകെട്ടുന്നു. അയാളെ പടികൾക്കു മുകളിലെ പ്ലാറ്റ്ഫോമിലേയ്ക്കു നടത്തുന്നു. ആരാച്ചാർ ഒരു കറുത്ത ചാക്കുകൊണ്ട് പേരറിവാളന്റെ മുഖം മൂടുന്നു.<br />
<br />
മൽസരത്തിനായി വള്ളങ്ങൾ നിരന്നു. ജനക്കൂട്ടം ആരവം മുഴക്കി. ചെണ്ടമേളം ഉച്ചസ്ഥായിലെത്തുന്നു. ആകാംഷനിറഞ്ഞ അന്തരീക്ഷത്തിൽ വെടിപൊട്ടി, തോക്കിൽ നിന്നും ചിതറിയ വെടിയുണ്ടപോലെ വള്ളങ്ങൾ മുന്നോട്ടു കുതിക്കുന്നു. കുചേലവൃത്തം പാടിക്കൊണ്ട് കൊഴുപ്പുകൂട്ടുന്ന അമരക്കാർ. വാശിയോടെ തുഴയെറിയുന്ന തുഴക്കാർ. വെള്ളത്തിൽ തെന്നിനീങ്ങുന്ന വള്ളങ്ങൾ. കാരിച്ചാൽച്ചുണ്ടൻ മറ്റു വള്ളങ്ങളെ വകഞ്ഞുകൊണ്ട് മുന്നോട്ടു കുതിക്കുന്നു. ജവഹർ തായങ്കരി തൊട്ടുപിന്നാലെ. ഇനി നൂറുവാര മാത്രം, ജനക്കൂട്ടത്തിന്റെ ആരവം ഉയർന്നുയർന്നുപോകുന്നു, ആളുകൾ എഴുന്നേറ്റ് വിരൽത്തുമ്പത്തുനിൽക്കുന്നു, ഉദ്വേഗം അടക്കാനാകാതെ രാഷ്ട്രപതി കസേരക്കൈയിൽ മുറുകെപ്പിടിച്ചു. ഇനി ഏതാനും വാരകൾ മാത്രം, കാരിച്ചാലും ജവഹർ തായങ്കരിയും ഒപ്പത്തിനൊപ്പം, ഒരു തുഴയെറിഞ്ഞാൽ ജവഹർ തായങ്കരി മുന്നിലെത്തും, ഇനി പത്തു വാരകൾ മാത്രം, അഞ്ച്, നാല്, അവസാനത്തെ കുതിപ്പിൽ ജവഹർ തായങ്കരി മുന്നിലേയ്ക്ക്. ജവഹർ തായങ്കരി ഒന്നാം സ്ഥാനത്ത്. അപ്പൊഴേയ്ക്കും അറിയാതെ ഇരിപ്പിടത്തിൽ നിന്നും എഴുന്നേറ്റ രാഷ്ട്രപതി ഒരുതവണ കൈയടിച്ചുകൊണ്ട് പറഞ്ഞു, ഹൊ!.<br />
<br />
ആ നിമിഷത്തിൽ കാൽക്കീഴിലെ ഭൂമി രണ്ടായി പിളർന്ന് പേരറിവാളൻ താഴേയ്ക്കു വീണു. കാലുകൾ നിലത്തു തട്ടും മുൻപേ കഴുത്തിൽ കുരുങ്ങിയ കയർ അയാളെ താങ്ങി. ഒരു പെൻഡുലം പോലെ പേരറിവാളൻ തൂങ്ങിനിന്നാടി.<br />
</div>
simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com6tag:blogger.com,1999:blog-1303639631450271203.post-65103528092796996152011-04-13T19:55:00.003+04:002011-04-13T19:58:41.097+04:00മണിപ്പൂർ - ഉണങ്ങാത്ത മുറിവുകൾ2000 നവംബർ 4-നു ആണ് ഇറോം ചാനു ഷർമ്മിള എന്ന യുവതി മണിപ്പൂരിൽ നിന്നും സായുധസേനാ പ്രത്യേകാധികാര നിയമം പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് നിരാഹാര സമരം തുടങ്ങിയത്. അത്മഹത്യാ ശ്രമത്തിനു തുടർച്ചയായി അറസ്റ്റ് ചെയ്ത് സർക്കാർ അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂക്കിലൂടെ ദ്രാവകാഹാരം ഇറക്കി ജീവൻ നിലനിർത്തുന്നു. അറസ്റ്റ് കാലാവധി കഴിഞ്ഞ് പുറത്തിറങ്ങുമ്പോളുടനെ വീണ്ടും ആത്മഹത്യാശ്രമത്തിനു അറസ്റ്റ് ചെയ്യും. ഓരോ വർഷവും ഈ അസംബന്ധമെന്നു തോന്നിക്കുന്ന അറസ്റ്റ് നാടകം തുടരുന്നു. രാഷ്ട്രീയ പ്രതിഷേധങ്ങളുടെ ചരിത്രത്തിൽ ഇറോം ചാനു ഷർമ്മിളയുടെ പോരാട്ടത്തിനു സമാനതകളില്ല. <br /><br />കേന്ദ്ര സർക്കാരിന്റെ അർദ്ധസൈനിക വിഭാഗങ്ങളിലൊന്നായ ആസാം റൈഫിൾസ്, 2000 മെയ് 1-നു മണിപ്പൂരിലെ മാലോം എന്ന പട്ടണത്തിൽ ബസ്സ് കാത്തുനിന്ന പത്തുപേരെ വെടിവെച്ചുകൊന്നു. ആസാം റൈഫിൾസ് പറയുന്നത് തീവ്രവാദികളുമായുള്ള വെടിവെയ്പ്പിനു ഇടയിൽപ്പെട്ടാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ്. എന്നാൽ ദൃക്സാക്ഷി വിവരണങ്ങൾ ഇതിനു എതിരാണ്. ഈ സംഭവത്തിനു നേർക്ക് സർക്കാരിന്റെ പ്രതികരണമില്ലായ്മയാണ് ഇറോം ഷർമ്മിളയെ നിരാഹാരത്തിന്റെ മാർഗ്ഗം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.<br /><br />1958-ൽ ആണ് സായുധ സേനാ പ്രത്യേകാധികാര നിയമം (armed forces special powers act - AFSPA) കേന്ദ്ര സർക്കാർ പാസാക്കിയത് . അരുണാചൽ, മണിപ്പൂർ, ആസാം, ത്രിപുര, മേഖാലയ, നാഗാലാൻഡ്, കശ്മീർ, തുടങ്ങിയ സ്ഥലങ്ങളിൽ സൈന്യം പ്രവർത്തിക്കുന്നത് ഈ നിയമത്തിന്റെ പരിരക്ഷയിലാണ്. <br /><br />ഈ നിയമ പ്രകാരം ചില പ്രത്യേക കുറ്റങ്ങൾ ചെയ്ത ഒരാളെ, അല്ലെങ്കിൽ അങ്ങനെ കുറ്റം ചെയ്തു എന്ന് സംശയിക്കുന്ന ഒരാളെ, വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാം. അറസ്റ്റ് നടത്തുന്നതിന് എവിടെയും കയറി സെർച്ച് ചെയ്യാം. ഈ നിയമത്തിന്റെ പരിരക്ഷയിൽ പ്രവർത്തിക്കുന്ന ഓഫീസർമാർക്കെതിരെ കേസെടുക്കാൻ പറ്റില്ല. മണിപ്പൂരിൽ AFSPA നിലവിൽ വന്നത് 1980-ൽ ആണ്. <br /><br />2004-ൽ താങ്ങ്ജം മനോരമ എന്ന സ്ത്രീയെ ആസാം റൈഫിൾസ് ജവാന്മാർ അറസ്റ്റ് ചെയ്തു. കുറച്ചുനാളുകൾക്കു ശേഷം അവരുടെ മുറിവുകളേറ്റ ശവം കിട്ടി.<br /><br />മണിപ്പൂർ സർക്കാർ ഈ സംഭവം അന്വേഷിക്കാൻ 2004-ൽ ഒരു ഏകാംഗ കമ്മീഷനെ വെച്ചു. (ജസ്റ്റിസ് ഉപേന്ദ്രസിങ്ങ് കമ്മിറ്റി). ഈ കമ്മീഷന്റെ റിപ്പോട്ട് 2010 ഒക്ടോബറിൽ പുറത്തുവന്നു. റിപ്പോർട്ട് ആസാം റൈഫിൾസിനെ കുറ്റക്കാരായി കണ്ടെത്തി. ഈ റിപ്പോർട്ടിന്മേൽ അന്വേഷണം നടത്തി നടപടികളെടുക്കാൻ മണിപ്പൂർ ഹൈക്കോടതി സർക്കാരിനെ ചുമതലപ്പെടുത്തി.<br /><br />പോസ്റ്റ് മോർട്ടം റിപ്പോട്ട് പറയുന്നത് റേപ്പ് നടന്നിട്ടില്ല എന്നാണ്. ആസാം റൈഫിൾസിന്റെ അഭിപ്രായ പ്രകാരം മനോരമ 1997 മുതലേ തീവ്രവാദ സംഘടനയായ പി.എൽ.എ.യിലെ അംഗമാണ്. ഈ സംഭവത്തെത്തുടർന്ന് 6 സൈനികരെ ആർമി ചുമതലയിൽ നിന്നും നീക്കി. മനോരമയുടെ വസ്ത്രത്തിൽ നിന്നും ലഭിച്ച ശുക്ലവുമായി ഒത്തുനോക്കാനായി സംഭവവുമായി ബന്ധം ആരോപിക്കുന്ന മുപ്പത്തിരണ്ട് സൈനികരുടെ ഡി.എൻ.എ. സാമ്പിളുകൾ നൽകാൻ ആർമി തയ്യാറായിരുന്നു, എന്നാൽ കോടതി ഇത് തങ്ങളുടെ നിയമപരിധിയിൽ വരുന്ന കാര്യമല്ല എന്നു പറഞ്ഞ് ഒഴിയുകയായിരുന്നു. <br /><br />ആസാം റൈഫിൾസ് പറയുന്നത് അവർ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച മനോരമ രക്ഷപെടാൻ ശ്രമിച്ചപ്പോൾ കൊല്ലപ്പെട്ടതാണെന്നാണ്. ഈ സംഭവത്തിനു പിന്നാലെയുള്ള പ്രക്ഷോഭത്തെത്തുടർന്ന് മന്മോഹൻ സിങ്ങും അന്നത്തെ ആഭ്യന്തരമന്ത്രിയായ ശിവരാജ് പാട്ടിലും മണിപ്പൂർ സന്ദർശിച്ചു. കേന്ദ്രസർക്കാർ AFSPA പുനപരിശോധിക്കുന്നതിനു വേണ്ടി ജസ്റ്റിസ് ജീവൻ റെഡ്ഡി കമ്മീഷനെ നിയമിച്ചു. 2005-ൽ നൽകിയ റിപ്പോർട്ടിൽ AFSPA എടുത്തുകളയണം എന്ന് ജസ്റ്റിസ് ജീവൻ റെഡ്ഡി നിർദ്ദേശിച്ചു. (ഈ റിപ്പോർട്ട് ഇപ്പോഴും വെളിച്ചം കണ്ടിട്ടില്ല)<br /><br />മനോരമയെ റേപ്പ് ചെയ്ത പട്ടാളക്കാരോട്, ഇതാ, ഞങ്ങളെയും റേപ്പ് ചെയ്യൂ എന്ന് ആക്രോശിച്ച് മണിപ്പൂരിലെ പന്ത്രണ്ട് സ്ത്രീകൾ തുണിയുരിഞ്ഞ് ആസാം റൈഫിൾസ് ആസ്ഥാനത്തിനു മുന്നിൽ പ്രകടനം നടത്തി.<br /><br />മണിപ്പൂരിൽ ഇപ്പോഴും AFSPA നിലവിലുണ്ട്. ഈ നിയമം മണിപ്പൂർ സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിൽ നിന്നും മാറ്റുന്നതു വരെ നിരാഹാരം തുടരുമെന്നാണ് ഇറോം ഷർമ്മിളയുടെ തീരുമാനം.<br /><br />1. മണിപ്പൂരിലെ തീവ്രവാദം - അല്പം ചരിത്രം<br />---------------------------------------------------------<br />ഇന്ത്യയിലെ പല നാട്ടുരാജ്യങ്ങളെ എന്നപോലെ മണിപ്പൂരിനെയും ബലം പ്രയോഗിച്ച് ലയിപ്പിക്കുകയായിരുന്നു. (ചർച്ചയ്ക്കായി വിളിച്ച മണിപ്പൂർ രാജാവിനെ രണ്ടു ദിവസം പൂട്ടിയിട്ട് ലയന ഉടമ്പടിയിൽ ഒപ്പുവെയ്പ്പിക്കുകയായിരുന്നു), എന്നാൽ പല നാട്ടുരാജ്യങ്ങളെയും ഇന്ത്യയിൽ ലയിപ്പിച്ചത് ഇങ്ങനെയൊക്കെത്തന്നെയായിരുന്നു. ആദ്യ വർഷങ്ങളിൽ മണിപ്പൂരിൽ തീവ്രവാദ-വിഘടനവാദ പ്രവർത്തനങ്ങൾ നന്നേ വിരളമായിരുന്നു. 1950-കളിലാണ് മണിപ്പൂരിൽ തീവ്രവാദത്തിന്റെ ആരംഭം.<br /><br />മണിപ്പൂരിൽ വിവിധ ഗോത്രങ്ങളിൽപ്പെട്ട ജനങ്ങളുണ്ട്, ഭൂമിശാസ്ത്ര പരമായി താഴ്വാരം, മലമ്പ്രദേശം എന്നിങ്ങനെ മണിപ്പൂരിനെ തിരിക്കാം. താഴ്വാരത്തു വസിക്കുന്ന മെയ്ത്തികൾ, മലകളിൽ വസിക്കുന്ന കുക്കികൾ, നാഗർ, തുടങ്ങിയ വിവിധ ഗോത്രങ്ങൾ എന്നിവ മണിപ്പൂരിലുണ്ട്. ഇന്ന് മിക്ക ഗോത്രങ്ങളിൽ നിന്നും ഗോത്ര പശ്ചാത്തലമുള്ള സായുധ ഗ്രൂപ്പുകൾ മണിപ്പൂരിൽ പ്രവർത്തിക്കുന്നു. <br /><br />1.1 ജനങ്ങളുടെ അതൃപ്തി<br />---------------------------<br />ഇന്ത്യയിൽ ലയിപ്പിച്ചതിനു ശേഷം മണിപ്പൂർ ഒരു യൂണിയൻ ടെറിട്ടറിയായി (അന്നത്തെ ക്ലാസ് സി-സംസ്ഥാനം) തുടർന്നു. യൂണിയൻ ടെറിട്ടറികളുടെ ഭരണത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുത്ത അംഗങ്ങൾക്ക് ഉപദേശക അധികാരമേ ഉണ്ടായിരുന്നുള്ളൂ - ദില്ലിയിൽ നിന്നുള്ള (പ്രതിനിധി വഴിയുള്ള) ഭരണം ജനങ്ങളുടെ അതൃപ്തിയ്ക്കു കാരണമായി. മണിപ്പൂരിൽ സംസ്ഥാന രൂപീകരണം ആവശ്യപ്പെട്ട് പ്രക്ഷോഭങ്ങൾ നടന്നു. 1972-ൽ ആണ് മണിപ്പൂർ ഒരു സംസ്ഥാനമായത്. <br /><br />മണിപ്പൂരിലെ മിക്ക ഗോത്രങ്ങൾക്കും പരസ്പരം സംവദിക്കാൻ പറ്റുന്ന ഭാഷയായ മെയ്റ്റെയ്ലോൺ (മണിപ്പൂരി) ഒരു ഔദ്യോഗിക ഭാഷയാക്കിക്കിട്ടാനും പ്രക്ഷോഭമുണ്ടായി. മണിപ്പൂരിയെക്കാൾ കുറച്ചുപേർ സംസാരിക്കുന്ന സിന്ധി ഔദ്യോഗിക ഭാഷയാക്കിയിട്ടും മണിപ്പൂരിയെ തഴഞ്ഞതും ജനരോഷത്തിനു കാരണമായി. ഒടുവിൽ 1992-ൽ ആണ് മെയ്റ്റെയ്ലോൺ ഔദ്യോഗിക ഭാഷയായത്. <br /><br />മണിപ്പൂർ സംസ്ഥാനം രൂപവൽക്കരിച്ചതിനു ശേഷവും സർക്കാർ സംവിധാനങ്ങളിൽ അടിമുടിയുള്ള സ്വജനപക്ഷപാതവും അഴിമതിയും തുടർന്നു. ഇത് സർക്കാരിനെയും നിയമവ്യവസ്ഥയെയും ജനങ്ങൾ, പ്രത്യേകിച്ചും യുവാക്കൾ പുച്ഛത്തോടെ കാണാൻ കാരണമായി. ജനങ്ങൾ തീവ്രവാദികളോട് അനുഭാവം പ്രകടിപ്പിച്ചുതുടങ്ങി. 1978-ൽ രണ്ടുമാസത്തേയ്ക്ക് മണിപ്പൂർ പ്രസിഡന്റ് ഭരണത്തിൻ കീഴിലായി. എന്നാൽ ഭീകര പ്രവർത്തനങ്ങൾ അമർച്ച ചെയ്യാൻ രണ്ടുമാസം വളരെ അപര്യാപ്തമായിരുന്നു., ഭീകരപ്രവർത്തനങ്ങൾ വർദ്ധിച്ചുവന്നു. 1979-ൽ സി.പി.ഐ. നേതാവും സ്ഥാനാർത്ഥിയുമായ തോക്ചോം ബിരാ സിങ്ങിനെ തീവ്രവാദികൾ വെടിവെച്ചുകൊന്നു. ബാങ്ക് കൊള്ളകളും പോലീസ് സ്റ്റേഷൻ ആക്രമണങ്ങളും പോലീസിന്റെ ആയുധങ്ങൾ പിടിച്ചെടുക്കലും വ്യാപകമായി.<br /><br />മണിപ്പൂരിലെ അടിസ്ഥാന സൗകര്യങ്ങളുടെ വികസനവും വളരെ പരിതാപകരമായിരുന്നു. മണിപ്പൂരിനെ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളുമായി ബന്ധിപ്പിക്കുന്ന ഗതാഗത മാർഗ്ഗങ്ങൾ കുറവാണ്. മണിപ്പൂരിൽ ഫാക്ടറികളും വലിയതോതിൽ തൊഴിൽ നൽകുന്ന സ്ഥാപനങ്ങളും വ്യവസായ സംരംഭങ്ങളും വിരളമാണ്. ഇതുകൊണ്ടു തന്നെ, പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾക്ക് തൊഴിലവസരങ്ങൾ വളരെ പരിമിതമാണ്. തൊഴിലില്ലാത്ത യുവാക്കളുടെ എണ്ണം വളരെ കൂടിയത് യുവാക്കളുടെ നിരാശാബോധത്തിനു കാരണമായി. മായങ്കികളെ (പുറം നാട്ടിൽ നിന്നുള്ളവരെ) മണിപ്പൂരിൽ നിന്നും പുറം തള്ളാനുള്ള (മറാത്താവാദ മോഡൽ) പ്രക്ഷോഭങ്ങൾ നടന്നു. <br /><br />മണിപ്പൂരിന്റെ വരുമാനത്തിൽ സിംഹഭാഗവും വരുന്നത് കേന്ദ്ര അലൊക്കേഷനിൽ നിന്നാണ്. എന്നാൽ ഇത് അർഹതപ്പെട്ടവർക്ക് എത്തുന്നില്ല എന്ന് തീവ്രവാദികൾ പരാതിപ്പെടുന്നു.<br /><br />1.2 സ്വത്വരാഷ്ട്രീയം / സ്വത്വ തീവ്രവാദം<br />--------------------------------------------------<br />മണിപ്പൂരിൽ സ്വത്വ രാഷ്ട്രീയത്തിന്റെ തുടക്കം ഒരുപക്ഷേ മിസോ യൂണിയൻ, മണിപ്പൂരിലെ മിസോകൾ താമസിക്കുന്ന പ്രദേശങ്ങൾ ആസാമിലെ ലുഷായി ജില്ലയുമായി (ഇന്ന് മിസോറം) ലയിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയതോടെയാവാം. <br /><br />1956 മുതൽ മണിപ്പൂരിൽ പ്രവർത്തിക്കുന്ന ഭീകരവാദ സംഘടനയായ നാഗ നാഷണൽ കൗൺസിലിന്റെ ഉദ്ദേശം മണിപ്പൂരിലെയും നാഗാലാൻഡിലെയും മറ്റ് സമീപ സംസ്ഥാനങ്ങളിലെയും നാഗർ താമസിക്കുന്ന പ്രദേശങ്ങൾ ഒന്നുചേർത്ത് ഒരു സ്വതന്ത്ര നാഗാ രാഷ്ട്രം നിർമ്മിക്കുക എന്നതാണ്. 1950-കളും 60-കളും മണിപ്പൂരിൽ മലമ്പ്രദേശങ്ങൾ രക്തരൂക്ഷിതമായിരുന്നു. നാഗാലാൻഡിലെ തീവ്രവാദികൾക്കെതിരെ കേന്ദ്രസർക്കാർ ആക്രമണം ശക്തമാക്കിയപ്പോൾ അവർ മണിപ്പൂരിൽ അഭയം തേടി. <br /><br />തിരഞ്ഞെടുപ്പുകളോടെ തങ്ങളുടെ പരമ്പരാഗത ശക്തി നഷ്ടപ്പെട്ട കുക്കി ഗോത്രതലവന്മാരുടെ നിരാശയും തീവ്രവാദത്തിനു കാരണമായി. മിസോറത്തിൽ നിന്നും മണിപ്പൂർ വഴി ചൈനയിലേക്കു പോകുന്ന മിസോ തീവ്രവാദികളുമായും, നാഗാലാൻഡിൽ നിന്നും ബംഗ്ലാദേശിലേയ്ക്കു പോകുന്ന നാഗാ തീവ്രവാദികളുമായും ഉള്ള ബന്ധവും തീവ്രവാദ ചിന്തകൾക്കു കാരണമായി. എന്നാൽ പ്രധാനമായും നാഗാ തീവ്രവാദത്തിന്റെ ചുവടുപിടിച്ചായിരുന്നു മണിപ്പൂരിലെ മലമ്പ്രദേശത്തെ മറ്റ് തീവ്രവാദ ഗ്രൂപ്പുകളും ശക്തമായത്. 1975-ൽ ഷില്ലോങ്ങ് ഉടമ്പടി ഒപ്പുവെച്ചതോടെ മണിപ്പൂരിലെ നാഗാ തീവ്രവാദവും കുറഞ്ഞു. <br /><br />മലമ്പ്രദേശങ്ങളിലുള്ള കുക്കികളും നാഗരും കേന്ദ്രസർക്കാരിന്റെ പ്രതിനിധികളായി കണ്ടിരുന്നതിൽ താഴ്വാരത്തിലെ ജനതയായ മെയ്റ്റികളും ഉൾപ്പെട്ടു, ഇതിനു കാരണം മെയ്റ്റികൾ ഹിന്ദുക്കളായതായിരുന്നു. എന്നാൽ ഇന്ത്യയുമായി ഇത്തരം ബന്ധം ആരോപിക്കപ്പെടുന്നതുകൊണ്ട് മെയ്റ്റികൾക്ക് സാമ്പത്തിക ഗുണങ്ങളുണ്ടായതുമില്ല. കേന്ദ്രസർക്കാർ, മണിപ്പൂരിലെ തീവ്രവാദം കുറയ്ക്കാൻ വികസന പ്രവർത്തനങ്ങൾ നടത്തിയത് പ്രധാനമായും മലമ്പ്രദേശങ്ങളിലായിരുന്നു. തത്ഭലമായി മെയ്റ്റികൾ ഇന്ത്യയ്ക്കെതിരെ തിരിഞ്ഞു. മെയ്റ്റികൾ നാഗരും മിസോകളുമായി ബന്ധം സ്ഥാപിച്ച് പാൻ-മംഗ്ലോയിഡ് വാദം ഉന്നയിച്ചു തുടങ്ങി. <br /><br />1.3 മാവോയിസം<br />------------------<br />താഴ്വാരത്തിലാണ് ഇന്ത്യയിൽ നിന്നുള്ള സ്വാതന്ത്ര്യം ആവശ്യപ്പെടുന്ന പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ) എന്ന തീവ്രവാദ സംഘടന കേന്ദ്രീകരിച്ചിരിക്കുന്നത് (ദില്ലി കൊള്ളക്കാരുടെ പ്രധാന ഏജന്റായി ഇവർ കാണുന്നത് സി.പി.ഐ.യെ ആണ് എന്നത് രസകരമാണ്). മാവോയുടെ "യുദ്ധം ഒഴിവാക്കാനുള്ള ഏറ്റവും ഉന്നതമായ സംഘട്ടനമാണ് യുദ്ധം" എന്ന വാദമാണ് ഇവരുടേത്. <br /><br />ഇന്ന് മണിപ്പൂരിൽ 12-ഓളം തീവ്രവാദ സംഘടനകൾ ശക്തമായി പ്രവർത്തിക്കുന്നു. കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ 2005 മെയ് മാസത്തിലെ കണക്കനുസരിച്ച് മണിപ്പൂരിൽ വിവിധ തീവ്രവാദ സംഘടനകളിലായി 12,650 കേഡർമാരുണ്ട്. വിവിധ ഗോത്രങ്ങൾ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ തീവ്രവാദ ഗ്രൂപ്പുകൾ രൂപീകരിച്ചതുപോലെ, തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കുക എന്ന ഉദ്ദേശത്തിലാണ് മണിപ്പൂരിലെ ഇസ്ലാമിക തീവ്രവാദവും. വിവിധ ഗോത്രങ്ങൾ / വിഭാഗങ്ങൾ തമ്മിലുള്ള പോരാട്ടങ്ങളും, വെടിനിറുത്തലുകളും മണിപ്പൂരിൽ നടക്കാറുണ്ട്.<br /><br />1.4 അന്താരാഷ്ട്ര ഇടപെടൽ<br />---------------------------------<br />മണിപ്പൂർ തീവ്രവാദികൾ (പ്രത്യേകിച്ചും പി.എൽ.എ) ടിബറ്റിൽ പോയി സായുധ ട്രെയിനിങ്ങ് നേടി. ഇവർ ഭൂട്ടാനിൽ താവളങ്ങൾ സ്ഥാപിച്ച് ഭൂട്ടാനെ പ്രവർത്തനകേന്ദ്രമാക്കി, എങ്കിലും 2003-ൽ ഭൂട്ടാൻ സർക്കാർ പി.എൽ.എ.യ്ക്കെതിരെ ശക്തമായ സൈനികനടപടിയെടുത്തു. മ്യാന്മാറിലും മണിപ്പൂർ തീവ്രവാദികൾ കാമ്പുകൾ സ്ഥാപിച്ചിരുന്നു, എന്നാൽ മ്യാന്മാർ സർക്കാർ പല ഘട്ടങ്ങളിലും ഇവർക്കെതിരെ നടപടികൾ സ്വീകരിച്ചു. ബംഗ്ലാദേശിലും മണിപ്പൂർ തീവ്രവാദികളുടെ താവളങ്ങൾ ഉണ്ടെന്ന് ഇന്ത്യൻ സർക്കാർ പരാതിപ്പെടുന്നു. എന്നാൽ തങ്ങളുടെ മണ്ണിൽ മണിപ്പൂർ തീവ്രവാദികൾ ഇല്ല എന്നാണ് ബംഗ്ലാദേശിന്റെ വാദം. എന്നാൽ പലതവണ ഒളിഞ്ഞും തെളിഞ്ഞും ബംഗ്ലാദേശ് തീവ്രവാദികൾക്കു നേരെ നടപടികളെടുത്തിട്ടുണ്ട്. കംബോഡിയ, തായ്ലാൻഡ് എന്നിവ തീവ്രവാദികൾ കൂടുതൽ സുരക്ഷിതമായ താവളങ്ങളായി കരുതുന്നു.<br /><br />1.5 സ്വാർത്ഥ-വാണിജ്യ താല്പര്യങ്ങൾ<br />---------------------------------------------<br />മണിപ്പൂരിലെ തീവ്രവാദത്തിനുള്ള കാരണങ്ങളിൽ മേൽപ്പറഞ്ഞതു കൂട്ടാതെ മയക്കുമരുന്ന്-ടെററിസവും ഉണ്ട് - മ്യാന്മാർ - ഇന്ത്യ ബോർഡറിൽ ഹെറോയിൻ കടത്തുന്നവർക്ക് തീവ്രവാദികൾ സംരക്ഷണം നൽകുന്നു. ഇങ്ങനെ പണം ഉണ്ടാക്കാനായി മാത്രം രൂപീകരിച്ച തീവ്രവാദ ഗ്രൂപ്പുകളും ഉണ്ട്. <br /><br />1.6 ഇന്ന്<br />-------<br />മലകളിലുള്ള പല കുക്കി ഗോത്ര-തീവ്രവാദ ഗ്രൂപ്പുകളുമായി സർക്കാർ വെടിനിർത്തൽ നിലവിലുണ്ട്, എന്നാൽ പി.എൽ.എ. പോലുള്ള പ്രബല ഗ്രൂപ്പുകൾ മണിപ്പൂരിന്റെ സ്വാതന്ത്ര്യത്തിനായി പ്ലെബിസിറ്റ് നടത്തണമെന്നും, യു.എൻ. ഇടപെടണം എന്നും ആവശ്യപ്പെടുന്നു. ഇന്ന് മണിപ്പൂർ താഴ്വരയിലെ രാഷ്ട്രീയക്കാർ, ബിസിനസുകാർ, തുടങ്ങി പലരും തീവ്രവാദികൾക്ക് പണം നൽകുന്നതായും മറ്റ് സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതായും ആരോപണമുണ്ട്. മണിപ്പൂർ അസംബ്ലിയിലെ മൂന്ന് എം.എൽ.എ. മാരുടെ വസതികളിൽ നടത്തിയ റെയ്ഡിൽ 12 തീവ്രവാദികളെ പിടികൂടിയിരുന്നു. ഇന്നത്തെ മുഖ്യമന്ത്രിയായ ഒക്രം ഇബോബി സിങ്ങ്, മുൻപ് മുഖ്യമന്ത്രിയായിരുന്ന റിഷാങ്ങ് കൈഷിങ്ങ്, തുടങ്ങിയവർ തീവ്രവാദ സംഘടനകൾക്ക് ഡൊണേഷൻ നൽകി എന്ന ആരോപണമുണ്ട്. തീവ്രവാദികളും രാഷ്ട്രീയക്കാരും തമ്മിലുള്ള പരസ്പര സഹായ-സംരക്ഷണ ഇടപാടുകൾ മണിപ്പൂരിൽ പ്രബലമാണ്. <br /><br />2. AFSPA പിൻവലിക്കാവുന്ന ഒന്നാണോ?<br />-------------------------------------------------------<br /><br />AFSPA നിയമം നീക്കാൻ ആവശ്യപ്പെടുന്ന പ്രമുഖരിൽ (ജ്ഞാനപീഠം ജേതാവായ) മഹാശ്വേത ദേവി, നോബൽ സമ്മാന ജേതാവായ ഷെറീൻ എബാദി, തുടങ്ങിയവരുണ്ട്. മണിപ്പൂരിലെ ജനതയിൽ ബഹുഭൂരിപക്ഷവും AFPSA പിൻവലിക്കണം എന്ന ആവശ്യക്കാരാണ്. <br /><br />ഓരോ വർഷവും AFSPA വീണ്ടും ഒരു വർഷം കൂടി നീട്ടുന്നതാണ് പതിവ്, 2010 ഡിസംബർ 10-നു ഈ നിയമം മണിപ്പൂർ സർക്കാർ ഒരു കൊല്ലത്തേയ്ക്കു കൂടി നീട്ടി. <br /><br />മണിപ്പൂരിലെ സർക്കാരും വാണിജ്യവും തീവ്രവാദവുമായി കെട്ടുപിണഞ്ഞുകിടക്കുന്നു എന്നും, മണിപ്പൂർ താഴ്വരയിൽ തീവ്രവാദം സർവ്വസാധാരണമാണ് എന്നും മുന്നേ പറഞ്ഞതാണ്. എന്നാൽ - തീവ്രവാദ ബാധിതമായ മറ്റ് പ്രദേശങ്ങളെപ്പോലെ, മണിപ്പൂരിലെ ജനങ്ങളും തീവ്രവാദികളെ തങ്ങളുടെ കഷ്ടപ്പാടുകൾക്ക് മുഖ്യകാരണമായി കാണുന്നില്ല, (അല്ലെങ്കിൽ അങ്ങനെ തുറന്നുപറയാൻ തയ്യാറാകുന്നില്ല). പകരം ഇന്ത്യൻ സൈന്യത്തെയും സർക്കാരിനെയുമാണ് ഇവർ തങ്ങളുടെ കഷ്ടതകൾക്ക് ഉത്തരവാദിയായി കാണുന്നത്.<br /><br />കശ്മീരിൽ, ഷോപ്പിയൻ സംഭവത്തിനു ശേഷം (ഒരു പെൺകുട്ടിയെ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച് കണ്ടെത്തിയ സംഭവം) വൻതോതിൽ ആർമിയ്ക്കെതിരെ പ്രക്ഷോഭവും കല്ലേറും നടന്നിരുന്നു. എന്നാൽ അതിനു മാസങ്ങൾക്കു ശേഷം - തീവ്രവാദികൾ രണ്ട് സ്ത്രീകളെ വീട്ടിൽ കയറി വെടിവെച്ചു കൊന്നപ്പോൾ പൊതുസമൂഹത്തിന്റെ പ്രതികരണം വളരെ മൃദുവായിരുന്നു. മുൻപ് സൈന്യത്തിനു നേരെ പ്രതിഷേധിച്ചവരുടെ നാവിറങ്ങിപ്പോയോ, തീവ്രവാദികൾക്കെതിരെ പ്രതികരിക്കാത്തതെന്ത്? എന്നായിരുന്നു ഒമാർ അബ്ദുള്ള ചോദിച്ചത്. ഒരുപക്ഷേ ജനക്കൂട്ടത്തിനു നിർഭയമായി പ്രതികരിക്കാൻ പറ്റുന്നതും, എളുപ്പത്തിൽ ഐഡന്റിഫൈ ചെയ്യാൻ പറ്റുന്നതുമായ ശത്രു സൈന്യം ആയതുകൊണ്ടാവാം. സൈനികർ പലതും സംസ്ഥാനത്തിനു പുറത്തുനിന്നുള്ളവരായതുകൊണ്ട് - അവരെ തങ്ങളുടെ ഭാഗമായി കാണാനാവാത്തതും കാരണമാകാം.<br /><br />മണിപ്പൂരിൽ പ്രധാനമായും വിന്യസിച്ചിരിക്കുന്നത് ആസാം റൈഫിൾസ് എന്ന അർദ്ധസൈനിക വിഭാഗത്തെയാണ്. സാധാരണയായി, സൈന്യത്തെ പരിശീലിപ്പിക്കുന്നത് കൊല്ലാനും തകർക്കാനുമാണ്, അതുകൊണ്ട് സിവിലിയൻ ഓപ്പറേഷനുകളിൽ സൈന്യം പരാജയമാണ്. എന്നാൽ അർദ്ധസൈനിക വിഭാഗങ്ങളുടെ ജോലിയുടെയും പരിശീലനത്തിന്റെയും ഭാഗമാണ് സിവിലിയൻ പ്രവർത്തനങ്ങൾ. മണിപ്പൂരിൽ പല റോഡുകൾ നന്നാക്കുന്നതും നേത്ര പരിശോധനാ ക്ലിനിക്കുകൾ നടത്തുന്നതും രക്ഷാ പ്രവർത്തനം നടത്തുന്നതുമൊക്കെ ആസാം റൈഫിൾസ് ആണ്. <br /><br />എന്നാൽ - AFSPA പോലൊരു പ്രത്യേക നിയമം ഇല്ലെങ്കിൽ ആസാം റൈഫിൾസിനു പ്രവർത്തിക്കാൻ കഴിയില്ല എന്ന് ആസാം റൈഫിൾസ് പരാതിപ്പെടുന്നു. ഇംഫാലിലെ മുൻസിപ്പൽ പ്രദേശങ്ങളിൽ നിന്നും AFSPA പിൻവലിച്ചിട്ടുണ്ട്, ഇവിടെ തീവ്രവാദ അക്രമങ്ങൾ വർദ്ധിച്ചത് ഈ നിയമത്തിന്റെ ആവശ്യകതയായി ചില മാദ്ധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നു.<br /><br />ആസാം റൈഫിൾസ് പല ക്രൂരതകളും നടത്തിയിട്ടുണ്ട്. രാത്രികളിൽ വീടുകളിൽ വന്ന് പുരുഷന്മാരെ പിടിച്ചുകൊണ്ടു പോകുക, തീവ്രവാദികളെ പുകച്ചു ചാടിക്കാനായി ഒരു ഗ്രാമത്തെ ആകെ ഉപരോധിച്ച് പട്ടിണിക്കിടുക, തീവ്രവാദികളെ പിന്തുണയ്ക്കുന്നു എന്ന കാരണത്താൽ ഗ്രാമത്തിലെ ജനതയെ ഒന്നാകെ അവരുടെ ഗ്രാമങ്ങളിൽ നിന്നും പിഴുതുമാറ്റി മാസങ്ങളോളം കാമ്പുകളിൽ പാർപ്പിക്കുക, ഭവനങ്ങൾക്ക് തീയിടുക തുടങ്ങിയ പ്രവർത്തനങ്ങളും, വിവിധ ബലാൽസംഗങ്ങൾ, കൊലപാതകങ്ങൾ തുടങ്ങിയവയും ഇവർക്കു മേൽ ആരോപിക്കുന്നുണ്ട്. പക്ഷേ AFSPA നിലവിലുള്ളതുകൊണ്ട് ഒട്ടുമിക്ക പരാതികളിലും കേസ് എടുക്കാൻ പറ്റില്ല. <br /><br />AFSPA അനുവദിക്കുന്നതുപോലെ വാറന്റ് ഇല്ലാതെ അറസ്റ്റ് ചെയ്യാൻ പറ്റില്ലെങ്കിൽ ആർമി തീവ്രവാദികളെ അറസ്റ്റ് ചെയ്യാൻ വാറന്റ് തേടി പോകേണ്ടിവരും. വാറന്റ് പ്രൊഡ്യൂസ് ചെയ്യണം എന്ന ബുദ്ധിമുട്ടുകൊണ്ട് സംശയത്തിന്റെ പേരിൽ ആരെയും അറസ്റ്റ് ചെയ്യാൻ പറ്റില്ല. വീടുകളിൽ കയറി സർച്ച് നടത്തണമെങ്കിൽ വാറന്റ് വേണ്ടിവരും, പോലീസ് സ്റ്റേഷനിൽ നിന്നും വാറന്റ് ലഭ്യമാക്കാൻ പോവുകയാണെങ്കിൽ പോലീസ് തന്നെ തീവ്രവാദികൾക്ക് വിവരങ്ങൾ ചോർത്തിക്കൊടുക്കാം. ആർമിയുടെ പ്രവർത്തനങ്ങൾ കോടതിയിൽ ചോദ്യം ചെയ്തു തുടങ്ങിയാൽ ആർമിയുടെ മനോവീര്യവും തകരും. ആർമി അവരുടെ ഓരോ ആക്ഷനും ഉത്തരവാദിയാകും, എന്നാൽ ആർമിയെയും പൊതു സമൂഹത്തെയും ആക്രമിക്കുന്ന തീവ്രവാദികൾക്ക് ഇത്തരം ഉത്തരവാദിത്വങ്ങളില്ല. ഇങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് - തീവ്രവാദം രൂക്ഷമായ സ്ഥലങ്ങളിൽ AFSPA ഇല്ലാതെ പ്രവർത്തിക്കാൻ ആസാം റൈഫിൾസ് വിമുഖത കാണിക്കുന്നത്. <br /><br />പക്ഷേ ഇന്ന് മണിപ്പൂരിലെ ജനങ്ങളുടെ പ്രധാന ആവശ്യം AFSPA പിൻവലിക്കണം എന്നതാണ്. AFSPA പിൻവലിക്കുകയും ആസാം റൈഫിൾസിനെയോ അവർക്കു പകരം BSF പോലുള്ള മറ്റൊരു അർദ്ധ സൈനിക വിഭാഗത്തെയോ കൊണ്ടുവന്നാലും - നിയമപരമായ പരിരക്ഷയില്ലാത്തതുകൊണ്ട് ആർമിയുടെ തീവ്രവാദികൾക്കെതിരെയുള്ള നടപടികൾ വിരളമായിരിക്കും. ചുരുങ്ങിയ കാലത്തേയ്കെങ്കിലും തീവ്രവാദ പ്രവർത്തനങ്ങൾ വർദ്ധിക്കും.<br /><br />AFSPA-യോടുള്ള എതിർപ്പു കൊണ്ടു തന്നെ മണിപ്പൂരിൽ നാൾക്കുനാൾ തീവ്രവാദ ഗ്രൂപ്പുകൾ മുളച്ചുവരുന്നു. ഇന്ത്യൻ ഭരണകൂടത്തോടുള്ള അസംതൃപ്തിയും ശത്രുതയും വർദ്ധിപ്പിക്കാനേ ഇന്നത്തെ സാഹചര്യത്തിനു കഴിയുന്നുള്ളൂ.<br /><br />ചുരുക്കത്തിൽ - ഇതൊരു രാവണൻ കോട്ടയാണ്. ഇതിൽ നിന്നും പുറത്തുകടക്കണമെങ്കിൽ കേന്ദ്രസർക്കാർ വളരെ ശ്രദ്ധാപൂർവ്വം വളരെ പരിശ്രമങ്ങൾ നടത്തേണ്ടതുണ്ട്. മണിപ്പൂരിലേയ്ക്ക് റെയിൽ ലൈൻ, പൊതുമേഖലാ തൊഴിലവസരങ്ങൾ, മണിപ്പൂരിനു പരമാവധി അധികാരങ്ങൾ കൈമാറൽ, തുടങ്ങി ദീർഘകാലാടിസ്ഥാനത്തിലുള്ളതും ശ്രമകരവുമായ പദ്ധതികൾ സ്ഥിരതയോടെ നടപ്പാക്കേണ്ടതുണ്ട്.<br /><br />ഒരുപക്ഷേ തീവ്രവാദം ചുരുങ്ങിയ കാലത്തേയ്ക്കു കൂടട്ടെ എന്ന റിസ്ക് എടുത്ത് കേന്ദ്രസർക്കാരിനു AFSPA പിൻവലിക്കാം, പക്ഷേ സംസ്ഥാനത്ത് നിയമവാഴ്ച്ചയുടെ അവസാന കണികയും ഇല്ലാത്തവിധം അരാജകത്വം നടമാടും എന്ന് കേന്ദ്രം ഭയക്കുന്നുമുണ്ട്.<br /><br />ഇന്ന് കേന്ദ്രം പണം അലൊക്കേറ്റ് ചെയ്യുന്നെങ്കിലും മണിപ്പൂരിനെ ഒരു പ്രാധാന്യമുള്ള വിഷയമായി കാണുന്നില്ല. കശ്മീരിൽ പാക്കിസ്ഥാന്റെ ഇടപെടലും താല്പര്യവും അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നു, അരുണാചലിൽ ചൈനയുടെ താല്പര്യവും അരുണാചൽ പ്രദേശന്നെ ഒരു പ്രാധാന്യമുള്ള വിഷയമാക്കുന്നു, എന്നാൽ മണിപ്പൂരിൽ അങ്ങനെ ദേശീയ-അന്തർദ്ദേശീയ ശ്രദ്ധ നൽകാൻ മാത്രമുള്ള വൈദേശിക ഇടപെടലുകളില്ല. മാദ്ധ്യമങ്ങളും മണിപ്പൂരിനെ ഏകദേശം അവഗണിക്കുന്നു. മണിപ്പൂരിലെ പ്രശ്നങ്ങളുടെ നേർക്ക് പൊതുജനങ്ങളുടെ അവബോധവും മാദ്ധ്യമ ശ്രദ്ധയും ഉയരുമ്പോൾ മാത്രമേ കേന്ദ്രസർക്കാരിനു മണിപ്പൂർ ഒരു പ്രധാന വിഷയമാകൂ. ഇന്ന് മണിപ്പൂരിലെ പ്രശ്നങ്ങൾ ഏകദേശം ഒരു afterthought ആണ്. അങ്ങനെ അതിയായ ശ്രദ്ധ കൊടുത്തെങ്കിൽ മാത്രമേ ഇന്നത്തെ അവസ്ഥയിൽ നിന്നും മണിപ്പൂരിലെ ജനങ്ങളുടെ മനോഭാവം മാറി ഇത് തീവ്രവാദത്തിനു വളക്കൂറില്ലാത്ത ഒരു മണ്ണായി മാറുകയുള്ളൂ - മണിപ്പൂർ പ്രശ്നത്തിനു ഒറ്റമൂലികളില്ല. ഇറോം ഷർമ്മിളയുടെ നിരാഹാരം അവസാനിപ്പിക്കുന്നതിനും ഒറ്റമൂലികളില്ല.<br /> <br />നമുക്കു ചെയ്യാവുന്നത് - കൂടുതൽ വായിക്കുക, ചർച്ചചെയ്യുക, എഴുതുക എന്നതാണ്.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com3tag:blogger.com,1999:blog-1303639631450271203.post-3446165938932143992010-11-16T23:44:00.001+04:002010-11-16T23:51:25.866+04:00An internet forward invites politician's wrath, results in arrest.Perceptions about the freedom of speech in India is taking a sharp turn for wrong. The latest incident is from the state of Kerala.<br /><br />In Kerala, an ordinary citizen, (Mr. Moithu) was arrested because he forwarded an email containing a poster. The poster had the picture of a popular politician (Mr. Pinarayi Vijayan) with a dialogue from an old Malayalam movie 'Sandesham'. The alleged cyber crime was that Moithu edited out the part that mentioned "this is a joke" from the subject line, and forwarded this picture to his few friends through email.<br /><br />Upon a direct complaint from Mr. Pinarayi Vijayan, who is the secretary of ruling CPM (Communist Party-Marxist) party, police were swift to act, and arrested Mr. Moithu. Hard disk of his computer was confiscated. He was released on bail, but the case proceedings are set to continue as of now, as there is no news that the complaint is withdrawn.<br /><br />"What did I do wrong? all that I did was forward a comic email that came to my inbox", contests Mr. Moithu. Apparently, the ruling party is not impressed. Many in the party are of the opinion that this cannot be treated as a joke, and has to be treated as libel.<br /><br />The dangerous side of this legal action is that it scares cyber citizens into not forwarding any internet joke. Actions like this would lead to a situation where people will be scared to criticize politicians. According to amendments in Indian cyber law (2008), anything that causes annoyance or inconvenience to another person can be grounds for criminal proceedings. These clauses have been put to use in the above mentioned case. The implications of using this law for legal action from a leading politician is far reaching. One can only hope that other politicians does not emulate his model, and not use this law as a tool to suppress satire and dissent against them in Internet.<br /><br />Indian cyber law, like other laws which are introduced around the world in the name of combating terrorism, is in serious violation of individual freedom. There is a dire need to amend the law. At the same time, politicians should be more responsible in their approach to dissent and satire. Politicians should desist from using this law as a tool to silence the masses.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com1tag:blogger.com,1999:blog-1303639631450271203.post-13415664170858565402010-09-18T09:30:00.003+04:002010-09-19T00:19:38.472+04:00പുലപ്പേടിപുലപ്പേടി (സെൻസേർഡ്, പാതി-മറോട്ടിക്ക്, 2-ആം പതിപ്പ്)<br /><br />*മാളു*: ഞാൻ നങ്ങേത്തെ മാളുവമ്മ. മാളൂ എന്നു വിളിച്ചോളൂ. ഇപ്പോൾ ഞാനൊരു കുട്ടിച്ചാത്തനെ വായിലാക്കുകയാണ്. <br /><br />മാളം മുമ്പോട്ടുവന്ന് പാമ്പിനെ വിഴുങ്ങുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? ഇടുങ്ങിവന്നു പാമ്പിന്റെ കഴുത്തിൽക്കടിച്ച് ശ്വാസം മുട്ടിക്കുന്നത്? പുളഞ്ഞുപുളഞ്ഞ് വിറച്ച് പാമ്പ് ശ്ശ്ശ് എന്ന ശബ്ദത്തോടെ മാളത്തിനകത്താകുന്നത്? പാമ്പിനെ ഉള്ളിലാക്കുമ്പോൾ മാളം നൊട്ടിനുണയുന്നത്? കുട്ടിച്ചാത്തനെ ഉള്ളിലെടുത്തപ്പോൾ ഇവിടെ അങ്ങനെയാണു തോന്നിയത്. പാമ്പ് പഴയ രൂപകമാണ്. നസ്രാണികളുളുടെ മുത്തച്ഛനായ ആദാം സ്വർഗ്ഗത്തിലായിരുന്നത്രേ. അവിടെ ആദാമിന്റെ പാമ്പാണ് ചതിപറ്റിക്കുന്നതെന്നാണ് വട്ടിക്കാരി നാണിയമ്മ പറഞ്ഞത്. മാർഗ്ഗം കൂടി നസ്രാണികളായതീപ്പിന്നെയാണ് നാണിയമ്മ മുറം വിറ്റുതുടങ്ങിയത്. അതിനും മുന്നേ അവർക്കു തൊടിയുടെ അയലത്തു കേറിക്കൂടായിരുന്നു. മിടുക്കിയാണ്. അതല്ലേ ചാടിക്കേറി നസ്രാണിച്ചിയായത്. അവർക്കറിയാത്തതൊന്നുമില്ല. അടുക്കളക്കാരി നീലിപ്പെണ്ണ് സർപ്പക്കാവില് ചെമപ്പു വരയൻ പാമ്പിനെക്കണ്ട് മോഹാലസ്യപ്പെട്ടുവീണൂന്നു കേട്ടപ്പൊഴേ നാണിയമ്മ പറഞ്ഞു പച്ചപ്പൊളിയാന്ന്. അവളു ബോധം കെട്ടത് ആ പാമ്പിനെക്കണ്ടല്ലാത്രേ. പറഞ്ഞിട്ടെന്താ, പെണ്ണിനു വയറുപൊങ്ങി. പിന്നെ അപ്ഫൻ മന്ത്രവാദിയെക്കൊണ്ടു തല്ലിച്ചു, വൈദ്യരെക്കൊണ്ടുവന്നു, മരുന്നുകൊടുവിച്ചു, അവള് വയറുപൊട്ടിച്ചത്തുപോയി. നീലിപ്പെണ്ണിനെ കത്തിച്ചില്ല, പറമ്പിന്റെ മൂലയ്ക്ക് കുഴിച്ചിട്ടു. രാത്രി ഇറങ്ങിനടന്നാൽ നീലിപ്പെണ്ണ് അവളുടെ നീലപ്പുള്ളിനാക്കുനീട്ടി ഹിസ്സ് എന്നു പറയുമത്രേ. എന്നാലും പാമ്പുകളെനെപ്പറ്റി ഇനി മാളു പറയൂല്ല.<br /><br />*ചാത്തൻ*: ഏമാ, അടിയൻ ചാത്തൻ. ചാത്തമ്പൊലയൻ. അടിയനെ കുരങ്ങിട്ട തള്ളേടെ പേര് നാണി. അടിയന്റെ തത്തക്കിടാത്തന്റെ പേര് അറിയില്ല. കൃത്യം പറഞ്ഞാ രണ്ടു ചാത്തന്മാരുണ്ട്. ചാത്തനും കുട്ടിച്ചാത്തനും. ഏമാ, ഇപ്പൊ കുട്ടിച്ചാത്തൻ കെണിയിലാണ്. ചെന്നു തലവെച്ചുകൊടുത്തതാണ്. ചാത്തനെ കൊല്ലാമ്പറ്റൂല്ല. തല്ലിയാലും കരിങ്കല്ലെടുത്തു കല്ലെടുത്തു തച്ചാലും ചാത്തൻ ചാവൂല്ല. എത്ര തല്ലുകൊണ്ടതാന്നറിയാമോ ഏമാ. പക്ഷേങ്കില് എന്താ ചാത്തൻ ചാവാത്തെ എന്ന് ഇപ്പൊഴാ അടിയന്റെ പഴബുദ്ധിയില് തെളിഞ്ഞുവന്നത്. ചാത്തന്റെ ജീവനിരിക്കുന്നത് കുട്ടിച്ചാത്തന്റെ തുമ്പത്താ ഏമാ. അതിപ്പൊഴാ ചാത്തനു മനസിലായെ ഏമാ. <br /><br />ഏമാ, ഇപ്പൊ ചാത്തനെ കെട്ടിയിട്ടേക്കണ്. ചാത്തന്റെ മാളുവമ്മ കെട്ടിയിട്ടേക്കണ്. ഏമാനു വേണേൽ ഇപ്പൊ അവളെ തൊടാം. പക്ഷേങ്കില് കെട്ടഴിയുമ്പൊ ഏമാന്റെ കൊരവള്ളി ചാത്തനെടുക്കും. മാളു ചാത്തന്റെ പെണ്ണാ ഏമാ. അവളെ നോക്കുന്നതേ അപകടമാ. ചാത്തൻ പെശകാ ഏമാ, പക്ഷേ അവള് ചാത്തനെ കെട്ടിയിട്ടു. എണ്ണ മണക്കുന്ന അവളുടെ മുടിയില്‍ ഇറുക്കിപ്പിടിക്കാന് ഏന്റെ കൈ വെറയ്ക്കുന്നു ഏമാ. ചാത്തനെ അവള് തെങ്ങില്‍ കെട്ടിയിട്ടേക്കണ്. അടിയന്റെ കൈകള്‍ വളച്ച് കെട്ടിയേക്കണ്. കാലെടുത്ത് ചാത്തൻ അവളുടെ തോളേല് കേറ്റിവെച്ചതാ. അവള് കാലുപിടിച്ചു വിടർത്തി. ഏന്റെ പ്രാണൻ ഇറങ്ങിപ്പോവുന്നേമാ. എന്റെ ചങ്ക് കുട്ടിച്ചാത്തന്റെ ഉള്ളിലിരുന്ന് പെടയ്ക്കുന്ന്. എന്നെ തുറന്നുവിടേമാ. അവളെന്റെ വാരിയെല്ലു കടിക്കുന്നു. പാടത്തെ വിയർപ്പ് നക്കിയെടുക്കുന്നു, രോമങ്ങള്‍ ഉരുട്ടിക്കളിക്കുന്നു. നില്ലേമാ, നില്ല്, അവള് ചിരിക്കുന്നു. എന്തോ ചോദിക്കുന്നു. അവളുടെ നുണക്കുഴി വിടരുന്ന കണ്ടോ ഏമാ? കൊളത്തില് താമരവിരിയുന്നപോലല്ലേമാ?<br /><br />*ചാത്തനും മാളുവും നിൽക്കുന്ന പൊന്തക്കാട്ടിനു ഏകദേശം രണ്ടുവാര അകലെക്കിടക്കുന്ന മൂർഖൻ പാമ്പിന്റെ ദൃക്സാക്ഷി വിവരണം*: തന്റെ തടിച്ച ചുണ്ടുകൾ വിടർത്തി, സുന്ദരമായ കവിളുകളിൽ നാണത്തിന്റെ നുണക്കുഴികൾ വിരിയിച്ചുകൊണ്ട് , ഒരു നായത്തിയുടെ എല്ലാ ആഭിജാത്യത്തോടെയും വിനയത്തോടെയും കാമത്തോടും കൂടി മാളു പറയുന്നു. (നായത്തിയടക്കം എല്ലാ മനുഷ്യന്റെയും ആഭിജാത്യവും വിനയവും നാണവും കാമവും പൊളിയാണ്. വിശ്വസിക്കാൻ കൊള്ളാത്ത വഹ. അല്പം പാലുതരുന്നതു മാത്രമുണ്ട് മേന്മ. ഇനി ഇത്തരം വർണ്ണനകൾ എനിക്കുവയ്യ. ഞാൻ പത്തിതാഴ്ത്തി കിടക്കാൻ പോവുന്നു. മണ്ണിലൂടെ കേൾക്കുന്നതു മാത്രം എഴുതാം). <br /><br />ചാത്തോ<br />“ആഹ്”<br />എന്റെ ചാത്തോ<br />ഊഉയ്,<br />ചാത്തനെന്നെ മുന്നേ കണ്ടിട്ടുണ്ടോ?<br />ഉമ്മ്മ്മ്<br />എപ്പൊഴാ ചാത്തനെന്നെ കണ്ടേ?<br />മുണ്ടാണ്ട് @#$% (ഒരു വഷളൻ തെറിയാണ് ആ മനുഷ്യൻ പറഞ്ഞത്. കേൾക്കുന്ന തെറികളൊക്കെ ആവർത്തിക്കാൻ എനിക്കു മനസ്സില്ല. സ്സ്)<br /><br />*ചാത്തൻ*: ഏനൊരു പാവമാ ഏമാ. എന്തൊരു ആവേശത്തോടെയാ ഏനതു പറഞ്ഞെ, എന്നിട്ടും തമ്പ്രാട്ടിക്കുട്ടീന്റെ പൂമൊകം അരണ്ടുവന്നു. അടിയന്റെ വയറ്റീന്നു തലപൊക്കി അവള് വിരിഞ്ഞുനിന്നോണ്ടു ചീറി തമ്പ്രാ. അവളെന്നെ തെറിവിളിച്ചമ്പ്രാ. തെറിവിളിക്കുന്ന കേൾക്കാന്തന്നെ എന്തൊരു സുഖമാമ്പ്രാ. ചാത്തങ്കേക്കാത്ത തെറികളില്ലേമാ. എന്റെ മാളു പറയുന്ന് ഏനൊന്നും മിണ്ടണില്ലേൽ കളഞ്ഞിട്ടു പോവാന്‍. അവളു ചോദിക്കുന്നു ഓളെ മുന്നേ കണ്ടോ, സ്നേഹിച്ചോ, കാമിച്ചോന്ന്. എങ്ങനെ കാമിക്കാതിരിക്കുമെന്റമ്പ്രാ. അതും ചോദിച്ച് അവളു കടിച്ച കടിയില്‍ അട്യൻ മുറിഞ്ഞുപോയീമ്പ്രാ. <br /><br />*മൂർഖൻ പാമ്പ്*: അപ്പോൾ സംഭാഷണം ഏകദേശം ഇങ്ങനെയായിരുന്നു. ഒരെലി വന്ന് നമ്മുടെ ശ്രദ്ധ തിരിച്ചതുകൊണ്ട് അവരുടേ ഭാവഹാവാദികൾ പകർത്താൻ നിർവ്വാഹമില്ല. എങ്കിലും ഞാനൊന്നു തുമ്മിയപ്പോൾ ആ എലി ഭയന്നു മരിച്ചുവീണു എന്ന് സന്ദർഭവശാൽ പറഞ്ഞുകൊള്ളട്ടെ, വിവരണത്തിലേക്കു കടക്കുന്നു. <br /><br />ഊയ് തമ്പ്രാട്ടീ<br />ഉം...<br />അടിയനെ അന്ന് യശമാൻ പിടിച്ചു കെട്ടിയില്ലേ?<br />ഉം..<br />തമ്പ്രാട്ടിക്ക് ഓർമ്മയുണ്ടോ? പറമ്പിലെ പടിഞ്ഞാറുനിൽക്കുന്ന പൊട്ടന്തെങ്ങില്, കയ്യും കാലും കെട്ടി ചാത്തനെ വരിഞ്ഞിട്ടത്? ചാട്ട പൊട്ടിച്ച് ചാത്തന്റെ പുറം തല്ലിപ്പൊളിച്ചത്, ചാത്തൻ മിണ്ടാതെ നിന്നു തല്ലുകൊണ്ടത്?<br />ഉം...<br />അപ്പൊ തമ്പ്രാട്ടി മറപ്പൊരേലെ ഓലേക്കൂടെ മുഖം പുറത്തേക്കിട്ട് കൂയ് എന്നു കൂവീണ്ടാ<br />ഉം....<br />അപ്പൊ അട്യൻ..<br />അടിയനല്ല, ചാത്തൻ.<br />അതേമ്പ്രാട്ടീ, ചാത്തൻ നെന്റെ മൊഖം കണ്ടു. വാനത്ത് അമ്പിളി വിരിഞ്ഞുവരണപോലെ. അട്യന്റെ നെഞ്ചുപിടഞ്ഞുപോയീന്റമ്പ്രാട്ടീ<br />(ഇപ്പോൾ അല്പനേരം മൌനമാണ്. രണ്ടുപേരുടെയും ശ്വാസം മാത്രം കേൾക്കാം).<br />ചാത്താ,<br />എന്താമ്പ്രാട്ടീ?<br />അന്ന് ഞാൻ കൂവീല്ലെങ്കി രാമ്പദ്രൻ നായര്‍ ചാത്തനെ..<br />ഛി, പൊലയാടി. കടിക്കടീ എന്നെ, ഉമ്മവെക്കടീ എന്നെ. നെന്നെ ഞാൻ..<br />മാളു ഇതിനു എങ്ങനെയാണ് പ്രതികരിച്ചത് എന്നു പറയാൻ നിർവ്വാഹമില്ല. കാമം വർണ്ണിക്കാൻ മറ്റാരെയെങ്കിലും നോക്കിക്കോണം. ഒത്ത പുരുഷനായ ചാത്തൻ ശ്വാസം കിട്ടാൻ പാടുപെട്ടു എന്നുമാത്രം മനസിലാക്കിയാൽമതി. ഹിസ്സ്.<br /><br />*മൂർഖൻ പാമ്പ് (തുടരുന്നു)*: ഇപ്പോൾ അവർ മുട്ടോളം വളർന്നുനിൽക്കുന്ന പുല്ലുകൾക്കിടയിൽ, കൊന്നത്തെങ്ങിന്റെ കീഴേ കിടക്കുകയാണ്. വിവരണം സമയക്രമം അനുസരിച്ചല്ല. പാമ്പിന്റെ സമയക്രമം മനുഷ്യന്റെ സമയക്രമം പോലെയല്ല. ഇത്രയും വർഷം നാഗം മാണിക്യത്തിനു കാവൽനിൽക്കുന്നു എന്നാണ് ഭോഷന്മാരായ മനുഷ്യർ ധരിക്കുന്നത്. മുന്നേ മാണിക്യവും അതിനു കാവലായി പാമ്പ് പിന്നാലെയുമാണ് വരുന്നതെന്ന് മനുഷ്യർ വിചാരിക്കുമ്പോൾ, പത്തിവിടർത്തി നിൽക്കുന്ന നാഗം മുന്നേയും നാഗത്തെത്തിരഞ്ഞ് മാണിക്യം പിന്നാലെയും വരുന്നു എന്നാണ് പാമ്പുകൾ മനസിലാക്കുന്നത്. ഇതു മനസിലായില്ലെങ്കിൽ - പാമ്പുകൾ മനുഷ്യരെ കടിച്ചുകൊല്ലുന്നത് എന്തിനെന്ന് ആലോചിച്ചുനോക്കൂ. തീർച്ചയായും ഭക്ഷിക്കാനല്ല. പിന്നെ എന്തിനാണ്? ചില മനുഷ്യരെക്കാണുമ്പോൾ - അവർ മരിച്ചുകിടക്കുന്നതാണ് പാമ്പ് ആദ്യം കാണുക. അങ്ങനെ മരിച്ചുകിടക്കുന്ന കാഴ്ച്ച കണ്ടുകഴിഞ്ഞാൽ പിന്നെ കടിച്ചുകൊല്ലുക എന്നത് ഭൂതകാലത്തിൽ പാമ്പ് ചെയ്യുന്ന കർമ്മം മാത്രമാണ്. വിശ്വാസം വരുന്നില്ലേ? നിങ്ങൾക്കു വേണമെങ്കിൽ <br />എന്നെ ചോദ്യം ചെയ്യാം, ഒന്നോർത്തോ, അങ്ങനെ ചോദ്യം ചെയ്യുന്നവർക്ക് അധികം ആയുസ്സില്ല. <br /><br />നമ്മൾ വഴുതിപ്പോവുന്നു. പറഞ്ഞുവന്നത്, ആ സ്ത്രീ അയാളുടെ മുകളിൽക്കിടക്കുകയാണ് എന്നാണ്. അവർ എന്തോ ചെയ്യുന്നുണ്ട്, അവ വർണ്ണിക്കാൻ നിർവ്വാഹമില്ല. ഇടയ്ക്കിടെ മനുഷ്യർ ചിരിക്കുന്ന വികൃതസ്വരം കേൾക്കാം എന്നു മാത്രം പറഞ്ഞുകൊള്ളട്ടെ.<br /><br />*ചാത്തനെ കെട്ടിയിട്ട തെങ്ങ്*: പാമ്പിനു വെറുപ്പായതിനു കാരണം ജീവിതത്തിന്റെ നല്ലപങ്കും എന്റെ ചുവടിൽ ഒരു മാളത്തിൽ ഒറ്റയ്ക്കിരുന്നു കഴിച്ചുകൂട്ടിയതുകൊണ്ടാണ്. ഏകാന്തതകൊണ്ട് പല അസുഖങ്ങളും വരും, അതിലൊന്നാണ് വിഷാദരോഗവും പിന്നാലെ വരുന്ന എല്ലാത്തിനോടുമുള്ള വെറുപ്പും. ഇത്രയും കാലം മാണിക്യത്തിനു കാവലിരിക്കുന്നു, നിധികാക്കുന്നു എന്നൊക്കെപ്പറഞ്ഞാണ് പാമ്പ് ഏകാന്തനായി മാളത്തിലിരുന്നത്. മാണിക്യം തിരഞ്ഞുവരുന്ന കൈപ്പത്തിക്കു കൊത്താൻ വർഷങ്ങളോളം ചീറിനിന്നു. നിർഭാഗ്യവശാൽ ആരും പൊത്തിൽ കൈയിട്ടില്ല. ആ മാണിക്യം ഒരു വെള്ളാരംകല്ലായിരുന്നു എന്ന് മനസിലാക്കിയപ്പൊഴേക്കും പാമ്പിന്റെ നല്ലകാലം കഴിഞ്ഞിരുന്നു. എന്തായാലും നിങ്ങൾ അവനോടു ദയകാണിക്കണം, അവനെ മനസിലാക്കാൻ ശ്രമിക്കണം. <br /><br />*രാമഭദ്രൻ*: നിയ്യെന്നെ ചതിച്ചല്ലോ പുലയാടീ. നിന്നെ ഞാൻ നോക്കിയില്ലേ? നിനക്കു വിളക്കു വെപ്പിച്ചില്ലേ നിന്റെ ഉത്സവം നടത്തിച്ചില്ലേ കാവു തെളിയിച്ചില്ലേ? എന്നിട്ടും എന്നോട് എന്തിനീച്ചതി? നിരത്തും ഞാൻ. അമ്പലവും വേണ്ട, ദേവിയും വേണ്ട, വിഗ്രഹവും വേണ്ട, എല്ലാം നിരത്തും ഞാൻ. എന്റെ മോളെപ്പിടിച്ചോണ്ടു പോയതു നിന്റെ മുന്നിൽ വെച്ചല്ലേടീ, ഒരു ചെറുവിരലനക്കിയോ നിയ്യ്? ഞാൻ തന്നെ അനുഭവിക്കണം. എന്റെ പൊന്നുമോളെയാ ആ നായ കൊണ്ടുപോയത്. അറിയില്ല രാമഭദ്രൻ ആരാന്ന്. എന്റെ ദേവീ, എന്റെ മോള്. ദേവീ, നിന്റെ സന്നിധിയിൽത്തന്നെ ഈ മഹാപാപം - ദേവീ, എനിക്കിനി അവൾ മകളല്ല. പക്ഷേ അവനെ എത്രയും പെട്ടെന്ന് എന്റെ മുന്നിലേക്കിട്ടുതരണേ. ഒരു വെട്ടിനു ഞാനവന്റെ..<br /><br />*ലത (മാളുവമ്മയുടെ അനിയത്തിക്കുട്ടി)*: ചേച്ചി പോയി. ചേച്ചിയെ മാടൻ കൊണ്ടുപോയി. തിങ്കളാഴ്ച്ചപൂജയ്ക്ക് അമ്മയും ഞാനും ചേച്ചിയും അപ്ഫനും നടയടയ്ക്കുന്നതിനുമുന്പേ തിരക്കിട്ടു നടന്നതാണ്. എന്തുപെട്ടെന്നാണ് ആ ക്രൂരൻ പ്രത്യക്ഷപ്പെട്ടത്. ക്ഷേത്രനടയിൽ കടക്കാൻ അവന് എങ്ങനെ ധൈര്യം വന്നു? പുലപ്പേടിപോലും. ഓരോ ദുരാചാരങ്ങള്‍. ചുമ്മാതല്ല നാടുമുടിയുന്നത്. ആ മുഠാളൻ അലറിവിളിച്ചാൽ എങ്ങനെ തിരിഞ്ഞുനോക്കാതിരിക്കും? ചേച്ചി നോക്കി, പക്ഷേ നോട്ടംകൊണ്ടെന്നും ഭ്രഷ്ടുവരില്ല. ചേച്ചിയെ അവൻ കല്ലെടുത്തെറിഞ്ഞു. അതും ഒരു വലിയ ഉരുളങ്കല്ല്. അതു കൊണ്ടോൾ പുലച്ചിയായി. ഇനിയെനിക്കു ചേച്ചിയില്ല. ഇന്നുമാറി നാളെ തൊഴാൻ പോയെങ്കിൽ - നാളെ പുലപ്പേടിയില്ല. ചേച്ചി പോയി. അവളെ ആ കാട്ടാളൻ - എന്റെ ദേവ്യേ, അവളെ അവൻ..<br /><br />*ചാത്തൻ*: ചാത്തമ്പ്രത്യക്ഷപ്പെട്ടതല്ല തമ്പ്രാ, കാടും പടലും ചവിട്ടിത്തള്ളിയാ അടിയൻ രാവു വെളുക്കും മുന്നേ മരത്തിന്റെ പൊക്കത്തിൽക്കയറി ഇരുന്നത്. തമ്പ്രാട്ടിക്കുട്ടികള് തൊഴാൻ വരുമെന്ന് അട്യനറിയാരുന്ന്. എമ്പ്രാ, കാത്തിരുന്ന് ചാത്തന്റെ കണ്ണുകഴച്ച്. കുറെ തമ്പ്രാന്മാരും തമ്പ്രാട്ടികളും കീഴേ പോയി. ചാത്തനനങ്ങീല്ല. അമ്പലത്തിനു അകത്തുവരെ മരത്തിന്റെ പൊക്കത്തിലിരുന്ന് ചാത്തനു കാണാരുന്ന്. ഏമാന്മാര് അമ്പലത്തിനകത്ത് ചുറ്റി നടക്കണ്. ചാത്തൻ കണ്ടെന്നറിഞ്ഞെങ്കി അവര്‍ ചാത്തനെ കൊന്നേനെ. കാണാനൊന്നൂല്ല തമ്പ്രാ. എന്നാലും തൈവം ഒണ്ട് തമ്പ്രാ. അതല്ലേ മാളുക്കുട്ടിയെ ചാത്തനുതന്നെ കിട്ടിയത്. മാളൂട്ടി മരം കടന്നതും ചാത്തൻ ചാടി നിലത്തുവീണ് തമ്പ്രാ. മാളു പറയുന്നത് ആരെയോ കൊന്നപോലാ ചാത്തങ്കൂവിയതെന്നാ തമ്പ്രാ. അത്രയ്ക്കു മദപ്പാടായിരുന്നമ്പ്രാ എനിക്ക്. ചാത്തനൊരു ആണായ പോലെ തോന്നീമ്പ്രാ അപ്പൊഴെനിക്ക്. അതുവരെ ചാത്തങ്കാളയാരുന്നമ്പ്രാ. തമ്പ്രാന്റെ പാടത്തെക്കാള. തമ്പ്രാന്റെ തെങ്ങിലെ കൊരങ്ങൻ. തമ്പ്രാന്റെ മുറ്റത്തെ പട്ടിയാരുന്നമ്പ്രാ, പക്ഷേങ്കില് വെട്ടത്തു വരാമ്പാടില്ലാരുന്ന്. അട്യൻ കൂവീപ്പൊ രാമഭദ്രനും തമ്പ്രാട്ടിക്കുട്ട്യോളും അമ്പലത്തിനകത്തുള്ളോരും ഞെട്ടിപ്പോയീമ്പ്രാ. അട്യന്റെ മാളൂന്റെ മേത്താ അടിയൻ കല്ലെറിഞ്ഞേമ്പ്രാ. ചാത്തമ്പെലയന്റെ പാവം മാളു, പക്ഷേങ്കില് കല്ലുവീണ് അവളു നീലിച്ചില്ലമ്പ്രാ. പൂവീണപോലെ തോന്നീന്നാ മാളു പറേന്നേമ്പ്രാ.കല്ലെവീണേടേന്ന് ഓളു പറയുന്നില്ലേമ്പ്രാ.<br /><br />*സംഭവങ്ങൾക്കു ദൃക്സാക്ഷിയായ ദേവി (വെളിച്ചപ്പാടിന്റെ നാവിലൂടെ)*: എന്നെത്തൊട്ടോളാ. മക്കളേ.ചാത്തൻ പെറുക്കീയിട്ട കല്ല് മാളുവമ്മയുടെ മേൽ വീണതുകണ്ടാണ് രാമഭദ്രൻ അവനെ തല്ലാൻ മുന്നോട്ടോടുകയും പെണ്ണുങ്ങൾ വലിയവായിൽ നിലവിളിക്കുകയും ചെയ്തത്. മാളുവമ്മ എന്റെ മോളാണ്, എന്നും എനിക്കു വിളക്കുവെക്കുന്നവൾ. എന്നാൽ പുരാതനമായ നമ്മുടെ ആചാരമനുസരിച്ച് അവളിനി മാളുവമ്മയല്ല. അവൾക്കിനി പേരില്ല. പുലയന്റെ കല്ലുവീണപ്പോൾ സമുദായത്തിൽ നിന്നും പുറത്തായ ആ പുലച്ചി അലറിക്കരഞ്ഞു, പക്ഷേ കുലസ്ത്രീകളെപ്പോലെ മോഹാലസ്യപ്പെട്ടു വീഴുന്നതിനു പകരം അവൾ ചാത്തനുനേർക്ക് കുതിച്ചോടുകയായിരുന്നു. അവളെ ചാത്തൻ വാരിയെടുക്കുന്നതു കണ്ടാണോ അതോ മകൾ നഷ്ടമായെന്ന തിരിച്ചറിവാണോ രാമഭദ്രനെ നിലത്തിരുത്തിക്കളഞ്ഞത് എന്നു ദേവിക്കറിയാം, പക്ഷേ പറയില്ല. രാമഭദ്രൻ ഇരുന്നുപോയ ആ നിമിഷങ്ങൾ കൊണ്ട് ഓടിയടുക്കുന്ന പുലച്ചിയെ വാരിയെടുത്ത് തന്റെ തോളിലിട്ട് ചാത്തൻ കാടും പടലും ചാടിമറഞ്ഞു. എന്നാൽ രാമഭദ്രൻ സിംഹമാണ്, അമ്മയുടെ മകനാണ്, അയാൾ വടിയും കൊണ്ട് പിറകേ കുതിച്ചതാണ്. എന്നാൽ ദുഷ്ടൻ രക്ഷപെട്ടു. ഞാൻ പുലയനെ രാമഭദ്രന്റെ ചവിട്ടടിയിൽ കൊണ്ടുവരും, കട്ടായം. ഹ്രീീീം. <br /><br />*ചാത്തൻ*: മാളൂനെ ചാത്തങ്കാക്കും തമ്പ്രാ. ഒരു തമ്പ്രാനും എന്റെ കുടീല് തഴപ്പാ വിരിക്കില്ല. നേരത്തും നേരങ്കെട്ടും കുടീല് ഞരങ്ങിവരുന്ന തമ്പ്രാന്റെ കൊടല് ചാത്തനെടുക്കും. അവര്‍ ചാത്തനെപ്പിടിക്കും, കൊല്ലും, പക്ഷേങ്കില് എന്റെ മാളൂട്ടിയെ ചാത്തങ്കാക്കും തമ്പ്രാ. <br /><br />*മാളു*: മനസ്സിൽ സത്യമുണ്ടെങ്കിൽ, വിശ്വാസമുണ്ടെങ്കിൽ, തിളച്ച നെയ്യിൽ കൈ മുക്കിയാലും ഒരു രോമം പോലും കരിയില്ല. ഉരുളങ്കല്ലു വീണാലും നോവില്ല. പക്ഷേ അപരിചിതരുടെ നടുവിൽ നിന്ന് നെയ്യിൽ കൈമുക്കുന്നവളുടെ ഉള്ളു പൊള്ളിപ്പോവും. കല്ലുവീണ ചതവ് ചാത്തനു കാണണമെന്ന് - എന്റെ അകം ചതഞ്ഞത് എങ്ങനെ കാട്ടും ചാത്താ. ചാത്തനെ കാണുന്നതിനു മുൻപ് എനിക്കയാളെ അറിയില്ലായിരുന്നു. പേടിച്ച് സമനിലതെറ്റി ഓടിയത് അയാളുടെ നേർക്കായിരുന്നു. പക്ഷേ ഇന്നാണ് മാളുവമ്മയുടെ ഏറ്റവും സന്തുഷ്ട ദിവസം. അതിലേറ്റവും ആഹ്ലാദമുള്ള നാഴിക ഇപ്പൊഴാണ്, അതിലേറ്റവും ആഹ്ലാദമുള്ള നിമിഷം - ഹാ, ഹാ, ഹാാ, എന്റെ ചാത്താ, ഹാ, ഹാാ, ഇപ്പൊഴാണ്, ഇപ്പൊഴാണ്!. <br /><br />*ലത (മാളുവമ്മയുടെ അനിയത്തിക്കുട്ടി)*: ചേച്ചി പോയില്ലായിരുന്നെങ്കിൽ, ആ ക്രൂരൻ കല്ലേറിഞ്ഞില്ലെങ്കിൽ, മാളുവമ്മയ്ക്ക് പുടവകൊടുക്കാനും ഒരാൾ വന്നേനെ. രാത്രി വിളക്കും കത്തിച്ച് ചെരിപ്പും കുടയും പുറത്തുവെച്ച് ഒരാൾ അറ തുറന്ന് അകത്തുവന്നേനെ. നേരം വെളുക്കുന്നതിനുമുന്നേ പോവുന്ന ഒരാൾ. ചേച്ചി ഒരിടത്തും പോവില്ലായിരുന്നു, പോണ്ടായിരുന്നു.<br /><br />*ചാത്തൻ*: അരയറ്റം ചേറിൽ കുളിച്ചുനിൽക്കുമ്പോൾ, ഞാറുകുത്തുമ്പോൾ, കറ്റകെട്ടുമ്പോൾ, ഈ നെല്ലെല്ലാം എന്റേതാന്നു തോന്നും തമ്പ്രാ. ചാത്തനുകീഴിൽ സ്വർണ്ണവയൽ വിളഞ്ഞുകിടക്കുന്നു, കതിരുകൾ എന്നെ ഇക്കിളിയിടുന്നു, ചാത്തനനങ്ങുമ്പോൾ വയൽ പുളയുന്നു. ഉഴുതുമറിക്കുമ്പോൾ ഉന്മാദത്തോടെ വഴങ്ങിത്തരുന്നു. മാളു എന്റേതാ തമ്പ്രാ.<br /><br />*മാളുവിനെ എടുത്ത് ചാത്തൻ ഓടിയ വഴിയിലെ മരങ്ങൾ*: കൊഴുത്ത തമ്പ്രാട്ടിയുടെ ഭാരം ചാത്തന് ഒരു ഭാരമേയല്ലായിരുന്നു. പിന്നാലെ ഓടിവരുന്ന കാലടിശബ്ദങ്ങളും അലർച്ചകളും അവന്റെ തോളിൽക്കിടന്ന് മാളുക്കുട്ടി പേടിയോടെ കേട്ടു. കരച്ചിലിന്റെ ഒച്ചപൊങ്ങിയപ്പോൾ ചാത്തൻ വായിൽ വിരൽകടത്തി അവളെ നിശബ്ദയാക്കി. കടിച്ച് അവൾ കൈമുറിച്ചിട്ടും അവൻ കൈ വായിൽ നിന്നും മാറ്റിയില്ല. പിന്നാലെ വരുന്ന ഒച്ചകൾ കുറഞ്ഞപ്പോൾ മാളുവമ്മയുടെ വിതുമ്പലും കുറഞ്ഞു, കാട്ടുചോലയുടെ അരികിൽ കിടത്തിയപ്പോൾ വിതുമ്പൽ ചിണുങ്ങലായി. ചാത്തൻ അവളെ തൊട്ടുനോക്കി. അവളുടെ നെറ്റിയിലും കവിളിലും തൊട്ടു, അവളുടെ കൈയിലും കഴുത്തിലും തൊട്ടു, <br /><br />*പാമ്പ്*: മതി, അറയ്ക്കുന്നു. വർണ്ണന നിർത്തൂ, ഹുശ്ശ്. <br /><br />*ലത (മാളുവമ്മയുടെ അനിയത്തിക്കുട്ടി)*: ഞാൻ കണ്ടതാണ്, ഞാനെന്റെ കണ്ണുകൊണ്ടു കണ്ടതാണ്. ദേവിയാണെ, അമ്മയാണെ, മരിച്ചുപോയ മുത്തശ്ശിയാണെ, ഞാങ്കണ്ടതാണ്. പെലയൻ എറിഞ്ഞ കല്ല് എന്റെ മാളുവേടത്തീടെ മേത്തു കൊണ്ടില്ല. വഴിയരികിലെ പുളിമരത്തിൽക്കൊണ്ട് ശബ്ദം കേട്ടു. എന്നിട്ടും മാളുവേടത്തി അലറിക്കരഞ്ഞുകൊണ്ട് ആ കറുമ്പന്റെനേർക്കോടി. ഞാങ്കണ്ടതാണ്. <br /><br />*വെളിച്ചപ്പാട്:* ഹും, ദേവിയോടാ കളി? ദേവി കള്ളം പറഞ്ഞൂന്നോ. ദേവിയൊന്നു കണ്ണുതുറന്നാലുണ്ടല്ലോ. ദേവി ഒരു പൊടി വാരിയിട്ടാലുണ്ടല്ലൊ, തിണർത്തുപൊങ്ങും. ദേവിയെ അവിശ്വസിക്കുന്നോര്, ലതയമ്മയായാലും നിങ്ങളായാലും, ചെവീല് നുള്ളിക്കോ. <br /><br />*പാമ്പ്*: കാടുചവിട്ടിത്തെളിച്ച് ഒരു പെണ്ണിനെ തോളിലിട്ട് ഒരാൾ ഓടിവരുന്നു. അയാൾ കിതയ്ക്കുന്നു, തിരിഞ്ഞുനോക്കുന്നു, ചെവിവട്ടം പിടിക്കുന്നു, പെണ്ണിനെ നിലത്തുകിടത്തുന്നു. പുഴയിൽ നിന്നും വെള്ളം കൊണ്ടുവന്ന് അവളെ നനയ്ക്കുന്നു. അവരിലൊരാളെ എനിക്കു കൊത്തണം. പെണ്ണിനെ കൊത്തണോ? പുരുഷനെ കൊത്തണോ? ഞാൻ ഇഴഞ്ഞുതുടങ്ങട്ടെ. ചെയ്യാനുള്ളതു ചെയ്തുതീർക്കട്ടെ.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com6tag:blogger.com,1999:blog-1303639631450271203.post-8371158829435489082010-08-12T00:59:00.016+04:002010-08-13T20:35:56.729+04:00ഭീകരത എന്ന പേരിൽ ഒരശ്ലീലഫലിതംരംഗം ഒന്ന്.<br /><br />നാടകത്തിന്റെ പശ്ചാത്തലം ഒരു പൊലീസ് സ്റ്റേഷനാണ്. പുറത്ത് നീലനിറമടിച്ച ജീപ്പ്, (തെരുവുനാടകമായി അവതരിപ്പിക്കുകയാണെങ്കിൽ ജീപ്പ് വേണമെന്നില്ല; വെള്ളത്തുണിയിൽ ജീപ്പിന്റെ ചിത്രം വരച്ചുവെച്ചാൽ മതി), വൃത്തിയുള്ള ചെറിയ പൂന്തൊട്ടത്തിൽ കുറച്ച് നീലപ്പൂക്കൾ. സ്റ്റേഷനുമുന്നിൽ സന്ദർശകർക്കിരിക്കാനുള്ള ഒഴിഞ്ഞ ബെഞ്ച്, വാതിലോടു ചേർന്ന് തോക്കും പിടിച്ച് പാറാവുനിന്നുനിന്ന് കാലുകഴയ്ക്കുന്ന കോൺസ്റ്റബിൾ. അകത്തേയ്ക്കുള്ള വാതിൽ കടക്കുമ്പോൾ മുറി. ആ മുറിയുടെ ചുമരിൽ ഗാന്ധിയുടെ പല്ലില്ലാപ്പുഞ്ചിരിപ്പടം, നെഞ്ചിൽ റോസാപ്പൂ കുത്തിയ നെഹ്രുവിന്റെ ചിത്രം, വി.എസ്. അച്യുതാനന്ദന്റെ ചിത്രം എന്നിവ തൂങ്ങുന്നു. പണ്ടെന്നോ പൂശിയ സ്നോസെം പൊളിഞ്ഞുതുടങ്ങിയിട്ടുണ്ട്. നീളൻ പെൻഡുലമുള്ള പഴയ ക്ലോക്ക് - അതിന്റെ കൈകൾ പതിനൊന്നു മണി കാണിക്കുന്നു. തൂങ്ങിക്കിടക്കുന്ന വൈദ്യുതവയറിന്റെ അറ്റത്ത് അറുപതുവാട്ട് ബൾബ് മുനിഞ്ഞുകത്തുന്നു. ഏറ്റവും പ്രധാനം, മച്ചിന്റെ ഒത്ത നടുവിൽ നിന്ന്, രണ്ട് ചങ്ങല തൂങ്ങിക്കിടക്കുന്നുണ്ട്, അതിന്റെ കീഴെ രണ്ടു വളയങ്ങളിൽ ഒരു മനുഷ്യനെ ഞാത്തിയിട്ടിട്ടുണ്ട് എന്നതാണ് (തെരുവുനാടകമാക്കുകയാണെങ്കിൽ ഏതെങ്കിലും മരച്ചുവട്ടിൽ വേണം നാടകം അവതരിപ്പിക്കാൻ, രണ്ട് കയറോ ചങ്ങലയോ ഞാത്തിയിടാനും ബൾബിനുപകരം ഒരു പെട്രോമാക്സ് ഞാത്തിയിടാനും, ഗാന്ധിയുടെയും നെഹ്രുവിന്റെയും ചിത്രങ്ങൾ ഞാത്താനുമൊക്കെ മരച്ചില്ലകൾ ഉപകാരപ്പെടും) - ഏഴോ എട്ടോ വയസ്സ് പ്രായമുള്ള ഒരു കുട്ടിയാണ് ഞാന്നുനിൽക്കുന്നത്. നാടകം തുടങ്ങുന്നത് ഇവന്റെ കരച്ചിലോടെയാണ്. ഈണത്തിൽ, പതിഞ്ഞ ശബ്ദത്തിൽ, നീളത്തിലാവണം കരച്ചിൽ. നിർത്താതെ കരഞ്ഞുകൊണ്ടിരിക്കുന്ന ഈ കുഞ്ഞിനു ചുറ്റും പോലീസുകാരന്റെ മേശ, രണ്ട് കസാരകൾ, കസാരകളിൽ രണ്ട് പോലീസുകാർ, അവരുടെ മുഖത്ത് ഗൌരവം, കയ്യിൽ വടി, അരയിൽ തോക്ക്, നിലത്ത് മൂത്രം, തുടങ്ങിയവ കാണാം. പയ്യന് ഷർട്ടില്ല. അവന്റെ കാലുകൾ നിലത്ത് തൊടുന്നുണ്ട്, കൈകൾ മുകളിലേക്ക് ഞാത്തിയിരിക്കുന്നു. മുറിക്ക് അരണ്ട വെളിച്ചമാണ്. പയ്യന്റെ കരച്ചിൽ നേർത്തുനേർത്തുവരുന്നു.<br /><br />ഒരു പോലീസുകാരൻ ലാത്തി തടവിക്കൊണ്ട് എഴുന്നേറ്റുനിൽക്കുന്നു.നിറയെ മുഖക്കുരു പൊട്ടിയ പാടുകളുള്ള ഇയാൾക്ക് മീശയില്ല, ചുളിവുകൾ വീണ വലിയ നെറ്റിയുണ്ട്, പൂച്ചയുടേതുപോലെ അകത്തേക്കു കുഴിഞ്ഞ കണ്ണുകളുണ്ട്.<br /><br />(തെരുവുനാടകമാണെങ്കിൽ പോലീസ് വേഷങ്ങൾ വേണമെന്നില്ല, പോലീസുകാരുടെ തൊപ്പിയും രൂപഭാവങ്ങളും വരച്ചുചേർത്ത രണ്ട് മുഖംമൂടികൾ മതിയാവും.)<br /><br />ഒന്നാം പോലീസുകാരൻ, ഉറക്കെ: “നീ എവിടെയാഡാ ബോംബുവെക്കാൻ പോയത്?“<br /><br />വരാന്തയിൽ കാവൽ നിന്ന പോലീസുകാരൻ (അയാൾ തന്നെയാണ് അവതാരകനും): “ഈ ചോദ്യത്തിൽ നിന്നും നമുക്ക് വളരെക്കാര്യങ്ങൾ മനസിലാക്കാം. പയ്യനെ (തീവ്രവാദിയെ) അറസ്റ്റ് ചെയ്തത് തീവ്രവാദക്കുറ്റത്തിനാണ്. ഒരുപാടുപേരെ കൊല്ലാൻ പദ്ധതിയിട്ട രാജ്യദ്രോഹിയാണ് ഈ തീവ്രവാദി. ഒന്നും അറിഞ്ഞുകൂടാ എന്ന് അഭിനയിക്കുന്നതാണ്, തീർച്ചയായും തീവ്രവാദിയാണ്. നിങ്ങൾ ഇതുവരെ മനസിലാക്കിയില്ലെങ്കിൽ അവൻ മുസ്ലീം ആണ് എന്നും മനസിലാക്കണം. അവനു വിദേശത്തു പരിശീലനം ലഭിച്ചിട്ടുണ്ട്, ഇംഗ്ലീഷ് തുടങ്ങിയ വിദേശഭാഷകൾ അറിയാം, അവനെ കണ്ടാൽ ഏഴോ എട്ടോ പ്രായം തോന്നിക്കുമെങ്കിലും യഥാർത്ഥ പ്രായം ഇരുപത്തേഴിനും മുപ്പത്തഞ്ചിനും ഇടയ്ക്കാണ്, ഒരുപക്ഷേ കൂടുതലും ആവാം. ഇങ്ങനെ വളരെക്കാര്യങ്ങൾ ഒരു ചോദ്യത്തിൽ നിന്നും തന്നെ നമുക്ക് മനസിലാക്കാം“.<br /><br />(ഈ സംഭാഷണത്തോടൊപ്പം ചെണ്ട താളത്തിൽ മുഴക്കണം).<br /><br />അവതാരകൻ പറഞ്ഞുനിർത്തുമ്പോൾ പോലീസുകാരൻ ലാത്തികൊണ്ട് പയ്യന്റെ കാലിൽ ഒന്നടിച്ചു, (അടിയുടെ ശബ്ദം കൂട്ടാൻ ചെണ്ട ആഞ്ഞടിക്കുക). അവൻ പെട്ടെന്നു ഞെട്ടി, കരച്ചിലിന്റെ ശബ്ദം കൂടി, പുറത്തേക്കു നോക്കി മറ്റെന്തോ ആലോചിച്ചുകൊണ്ടിരുന്ന രണ്ടാം പോലീസുകാരനും ഞെട്ടി. എന്നിട്ട് അയാൾ എഴുന്നേറ്റ് അവന്റെ ചുമലിൽ പതുക്കെ തലോടി. “മോൻ പറ, എല്ലാം പറഞ്ഞാൽ അങ്കിൾ മോനെ വീട്ടിൽക്കൊണ്ടാക്കാം”.<br /><br />“അങ്കിൾ...”<br /><br />അയാൾ വീണ്ടും തടവുന്നു. (അല്പം മൌനം), മൌനത്തിനൊടുവിൽ അവൻ പതുക്കെപ്പറഞ്ഞു - “ഞാൻ ബോംബ് എടുത്തില്ല”<br />ഒന്നാമൻ: കള്ളം - നീ ബസ്സിൽ ബോംബുവെക്കാൻ പോവുന്നു എന്നു പറഞ്ഞത് കേട്ട സാക്ഷികളുണ്ട്.<br />കുട്ടി: ഞാൻ ബോംബെന്നല്ല പറഞ്ഞെ. <br />ഒന്നാമൻ: അല്ലേ? <br />കുട്ടി: ബസ്സിലിരുന്ന് എന്റെ ബം നൊന്തു എന്നാ പറഞ്ഞെ.<br />ഒന്നാം പോലീസുകാരൻ പയ്യന്റെ മുഖത്ത് അടിക്കുന്നു, (അടികൊള്ളുന്നതിനോടൊപ്പം ഉച്ചത്തിൽ ചെണ്ട മുഴങ്ങുന്നു). <br />ഒന്നാമൻ: ഇന്നലെ നീ എവിടെയായിരുന്നു?<br />കുട്ടി: സ്കൂളിൽ...<br />ഒന്നാമൻ: കള്ളം. നീ ഇന്നലെ ബോംബ് എടുക്കാൻ പോയിരുന്നു.<br />കുട്ടി: ഇല്ല, ടീച്ചർ കണ്ടല്ലോ.. എന്റെ ഹോം വർക്ക് നോക്കിയല്ലോ.. ഞാൻ ഫ്രണ്ട്സുമായി കളിച്ചല്ലോ, വിശാഖ് എന്റെ അടുത്താ ക്ലാസിൽ ഇരിക്കുന്നെ. <br />ഒന്നാമൻ: ഇല്ല, നീ ഇന്നലെ സ്കൂളിൽ പോയിട്ടില്ല.<br />രണ്ടാമൻ: അറ്റൻഡൻസ് രെജിസ്റ്റർ നോക്കിയോ? <br />ഒന്നാമൻ: അതിന്റെ കാര്യമില്ല. മറ്റ് തെളിവുകൾ കൊണ്ടു കാര്യമില്ല. ഇവൻ സ്കൂളിൽ പോയിട്ടില്ല; സ്കൂളിൽ പോവാതെ ബോംബ് നിർമ്മാണമാണ് ഇവന്റെ പണി. <br />രണ്ടാമൻ: അതെങ്ങനെ ശരിയാവും? സ്കൂളിൽ പോയതിന് ഇവന്റെ ടീച്ചർമാരും കൂടെപ്പഠിക്കുന്ന കുട്ടികളും സ്കൂൾ ബസ്സിന്റെ ഡ്രൈവറും സാക്ഷികളല്ലേ?<br />ഒന്നാമൻ: അതിൽ കാര്യമില്ല. ഒരു തെളിവിലും കാര്യമില്ല. ഇവൻ ബോംബ് വിദഗ്ധനാണ്, കട്ടായം. <br />രണ്ടാമൻ: ഇവന്റെ വീട്ടുകാർ സാക്ഷിയല്ലേ?<br />ഒന്നാമൻ: കൊള്ളാം, തീവ്രവാദിക്കും സാക്ഷിയോ. ഇവൻ ബസ്സിലിരുന്ന് ബോംബ് എന്നു പറഞ്ഞതിന് സാക്ഷിമൊഴിയുണ്ട്, അത്രയും മതി അകത്താക്കാൻ. <br />രണ്ടാമൻ: ഇനി എന്തു ചെയ്യണം? കോടതിയിൽ ഹാജരാക്കണോ?<br />ഒന്നാമൻ: അതിനെന്താ, വഴിയേ ഹാജരാക്കാം. ജാമ്യവും കോമ്യവുമൊന്നുമില്ല. ഭീകരവാദക്കുറ്റമാണ്. ബസ്സിൽ ഇവന്റെ അടുത്തിരുന്ന കുട്ടി തെളിവു പറഞ്ഞോളും. <br />രണ്ടാമൻ: ആ പെൺകുട്ടി ബം എന്നാണു കേട്ടത് - അവൾ മാറ്റിപ്പറഞ്ഞിട്ടുണ്ട്<br />ഒന്നാമൻ: സാരമില്ല, അവൾ ബം എന്നു തന്നെ പറഞ്ഞാൽ മതി, കോടതി ബോംബ് എന്നു കേട്ടുകൊള്ളും. <br />രണ്ടാമൻ: ഇവനെ അറസ്റ്റ് ചെയ്യാൻ പറ്റുമോ? ബാലനാണ്. ജുവനൈൽ കോടതിയിൽ കാണിക്കണ്ടേ?<br />ഒന്നാമൻ: ഇവൻ കുട്ടിയൊന്നുമല്ല. കണ്ടാൽ തോന്നുന്നതാണ് കുട്ടിയാണെന്ന്. ഇവന്റെ പ്രായം ഡി.എൻ.എ ടെസ്റ്റ് ചെയ്യണം. <br />രണ്ടാമൻ: ജനന സർട്ടിഫിക്കറ്റ് നോക്കിയാൽപ്പോരേ?<br />ഒന്നാമൻ: പോരാ, ഒക്കെക്കളവാണ്. കൊടും ഭീകരനാണ്.<br />രണ്ടാമൻ: ഡി.എൻ.എ. ടെസ്റ്റൊക്കെ നമ്മളിനി എവിടെച്ചെയ്യാനാണ്?<br />ഒന്നാമൻ: എന്താ ഇത്ര ധൃതി? അതിനൊക്കെ ഇനിയും എത്രയോ സമയമുണ്ട്. തൽക്കാലം ഇവനെ അതീവസുരക്ഷാജയിലിലേക്കു മാറ്റണം. എന്തായാലും ജാമ്യം കിട്ടില്ല, രണ്ടോ മൂന്നോ വർഷം കഴിഞ്ഞ് ഡി.ൻ.ഏ റ്റെസ്റ്റു ചെയ്യാം. പത്തുപതിനഞ്ചു വർഷം കിടക്കട്ടഡോ അകത്ത്. രാജ്യത്തിന് അത്രയും അപകടമൊഴിഞ്ഞില്ലേ.<br />(കുട്ടി ഉറക്കെക്കരയുന്നു, നീണ്ടുനിൽക്കുന്ന ഒരു കരച്ചിൽ)<br />ഒന്നാമൻ: നാശം. ഞാനൊന്നു പുറത്തുപോയിട്ടു വരാം. അവൾക്കു ബിരിയാണി പാഴ്സൽ മേടിക്കണം. <br /><br />(ഇപ്പോൾ സ്റ്റേഷനിൽ കുട്ടിയും ഒന്നാം പോലീസുകാരനും മാത്രം).<br />കുട്ടി: അങ്കിൾ, എന്റെ കൈ വേദനിക്കുന്നു.<br />രണ്ടാമൻ: സാരമില്ല, കുറച്ചുനേരം കഴിയട്ടെ, മറ്റേ അങ്കിൾ വന്ന് അഴിച്ചുവിടും. മോൻ ഉറങ്ങിക്കോ<br />കുട്ടി: അങ്കിൾ, കെട്ടഴിക്കാതെ ഞാൻ എങ്ങനെ ഉറങ്ങും?<br />രണ്ടാമൻ: കെട്ടഴിച്ചുകൂടാ. നിന്ന് ഉറങ്ങിയാൽ മതി. അങ്കിൾ പുറത്ത് തലോടിത്തരട്ടെ?<br />കുട്ടി: വേണ്ട,<br />രണ്ടാമൻ: ഒരു കഥ പറഞ്ഞുതരട്ടെ?<br />കുട്ടി: ഉം ഉം..<br /><br />(ഇനിമുതൽ ഒരു ഉപകഥയാണ്. ആട്ടിങ്കുട്ടിയുടെയും ചെന്നായയുടെയും കഥ. ഈ കഥ അവതരിപ്പിക്കാൻ രണ്ടു മാർഗ്ഗങ്ങളുണ്ട്. ഒന്ന്: പോലീസുകാരൻ കഥ കുട്ടിക്കു പറഞ്ഞുകൊടുക്കുക. രണ്ട്: ഉപകഥ അഭിനയിക്കുക. ഇതിന് രണ്ട് നടന്മാരാണു വേണ്ടത്. തെരുവുനാടകമാക്കുകയാണെങ്കിൽ ഇതേ പോലീസുകാരനും മുറ്റത്ത് നിൽക്കുന്ന പാറാവുകാരനും ഒരു ചെന്നായയുടെയും ആടിന്റെയും മുഖംമൂടികൾ അണിഞ്ഞാൽ മതിയാവും. അഭിനയിക്കുന്നതാണ് കൂടുതൽ ഇഫക്ടീവ് എങ്കിലും ഇത് അവതരിപ്പിക്കുന്നവരുടെ സ്വാതന്ത്ര്യത്തിനു വിടുന്നു).<br /><br />രണ്ടാമൻ: ഒരിടത്തൊരിടത്ത് ഒരു ആട്ടിങ്കുട്ടിയുണ്ടായിരുന്നു<br />ഉം, ഉം.<br />ആ ആട്ടിങ്കുട്ടി ഒരു ദിവസം കുളത്തിൽ വെള്ളം കുടിക്കാൻ പോയി.<br />ഉം..<br />അപ്പോൾ അതിലേ വിശന്നുവലഞ്ഞ ഒരു ചെന്നായ വന്നു. ആട്ടിങ്കുട്ടിയെക്കണ്ട് ചെന്നായ ചോദിച്ചു, ആരാഡാ എന്റെ കുളത്തിലെ വെള്ളം കലക്കിയത്?<br />കുട്ടി: അയ്യോ<br />ആട്ടിങ്കുട്ടി പറഞ്ഞു, ഞാനല്ല, ഞാൻ ഇത്ര ദൂരെനിന്ന് ഇത്തിരി വെള്ളം കുടിച്ചതേയുള്ളൂ. <br />കള്ളം പറയുന്നോ? കഴിഞ്ഞ വർഷം, ആഗസ്റ്റ് 20-ആം തിയ്യതി, 12 മണിക്ക്, നീ എന്നെപ്പറ്റി പൊളി പറഞ്ഞില്ലേ?<br />ആട്ടിങ്കുട്ടി പറഞ്ഞു, അയ്യോ ഇല്ല, അപ്പോ ഞാൻ ജനിച്ചിട്ടുപോലുമില്ല.<br />ചെന്നായ പറഞ്ഞു: ആഹാ, എന്നാ നിന്റെ ചേട്ടനായിരിക്കും<br />ആട്ടിങ്കുട്ടി പറഞ്ഞു: അയ്യോ അല്ല, എനിക്കു ചേട്ടനില്ല. <br />അപ്പോൾ ചെന്നായ പറഞ്ഞു: എന്നാ നിന്റെ വാപ്പയായിരിക്കും<br />ആട്ടിങ്കുട്ടി പറഞ്ഞു: എനിക്കു വാപ്പയില്ല, ഉമ്മയില്ല, ആരുമില്ല.<br />അപ്പോൾ ചെന്നായ പറഞ്ഞു: എന്നാ നിനക്കറിയാവുന്ന ആരെങ്കിലുമായിരിക്കും. അല്ലെങ്കിൽ അവർക്കറിയാവുന്ന ആരെങ്കിലുമായിരിക്കും. ആരായാലും മതി, ആരായാലും മതി<br />പയ്യൻ: അയ്യോ<br />അങ്ങനെ ചെന്നായ ആട്ടിങ്കുട്ടിയെ പിടിച്ചുതിന്നു. ആട്ടിറച്ചിയുടെ രുചി മോന് അറിയാമോ?<br />ഉം ഉം..<br />മോൻ തന്നെ പറ. ആടുകൾ കുളം കലക്കിയിട്ടില്ലെന്ന് എങ്ങനെ പറയാൻ പറ്റും?<br />ഉം ഉം..<br /><br />കതകുതുറന്ന് ഒന്നാം പോലീസ് കടന്നുവരുന്നു. ഇരുവരെയും നോക്കി ചിരിക്കുന്നു. കഥ തെറ്റിപ്പോയല്ലോ. ഞാൻ പറഞ്ഞുതരാം കഥ.<br />രണ്ടാമൻ: എങ്ങനെ?<br />ഒന്നാമൻ: ഒരിടത്തൊരിടത്ത് ഒരു ആട്ടിങ്കുട്ടിയുണ്ടായിരുന്നു <br />(വീണ്ടും: ഈ ഉപകഥയും രണ്ട് നടന്മാരോ, പോലീസുകാർ തന്നെ ചെന്നായയുടെയും ആട്ടിങ്കുട്ടിയുടെയും മുഖംമൂടിവെച്ച് അഭിനയിക്കുന്നതോ ആവും മിഴിവേകുന്നത്). <br />കുട്ടി: ഉം..<br />അപ്പോൾ അതിലേ വിശന്നുവലഞ്ഞ ഒരു ചെന്നായ വന്നു. ആട്ടിങ്കുട്ടിയെക്കണ്ട് ചെന്നായ ചോദിച്ചു, ആരാഡാ എന്റെ കുളത്തിലെ വെള്ളം കലക്കിയത്?<br />കുട്ടി: അയ്യോ<br />ആട്ടിങ്കുട്ടി പറഞ്ഞു, ഞാനല്ല. (ഇത് പറയുമ്പോൾ ആട്ടിങ്കുട്ടിയുടെ സ്വരം കടുത്തിട്ടാണ്). <br />കള്ളം പറയുന്നോ? കഴിഞ്ഞ വർഷം, ആഗസ്റ്റ് 20-ആം തിയ്യതി, 12 മണിക്ക്, നീ എന്നെപ്പറ്റി പൊളി പറഞ്ഞില്ലേ?<br />ആട്ടിങ്കുട്ടി: ഇല്ല, ഞാനപ്പോൾ ജനിച്ചിട്ടില്ല.<br />ചെന്നായ: ആഹാ, എന്നാ നിന്റെ ചേട്ടനായിരിക്കും<br />ആട്ടിങ്കുട്ടി: എന്റെ ചേട്ടൻ മരിച്ചുപോയി. <br />ചെന്നായ: എന്നാ നിന്റെ വാപ്പയായിരിക്കും<br />ആട്ടിങ്കുട്ടി: എന്റെ വാപ്പ മരിച്ചുപോയി, ഉമ്മ മരിച്ചുപോയി. ഇത്രയും പറഞ്ഞ് കൈകൾ അരയിൽ എടുത്തുകുത്തിക്കൊണ്ട് ആട്ടിങ്കുട്ടി ചെന്നായയുടെ കണ്ണുകളിലേക്ക് തുറിച്ചുനോക്കി. <br />അപ്പോൾ ചെന്നായ പറഞ്ഞു: എന്നാ നിനക്കറിയാവുന്ന ആരെങ്കിലുമായിരിക്കും. ഓർത്തുനോക്കൂ. നിന്റെ വാപ്പയും ഉമ്മയും ചേട്ടനും എങ്ങനെയാണ് മരിച്ചത്?<br />“അവരെ ഒരു ചെന്നായ കടിച്ചുകൊന്നു“ എന്നു പറഞ്ഞതും ആട്ടിങ്കുട്ടി പൊട്ടിത്തെറിച്ചു. ചെന്നായയും കുളവും ആട്ടിങ്കുട്ടിയും വലിയശബ്ദത്തോടെ ചിതറിപ്പോയി. <br /><br />കുറിപ്പ്: നാടകത്തിൽ, എത്ര ചിലവേറിയ അവതരണമാണെങ്കിലും, പൊട്ടിത്തെറി കാണിക്കുന്നതിനു പരിമിതികളുണ്ട്. പുകയും മറ്റും കാണിക്കാം. ഒരു പടക്കവും പൊട്ടിക്കാം. തെരുവുനാടകത്തിൽ, ആട്ടിങ്കുട്ടിയായി അഭിനയിക്കുന്നയാൾ ചെന്നായയായി അഭിനയിക്കുന്നയാളുടെ മേൽ ചാടിവീഴണം, രണ്ടുപേരും നിലത്തുവീണ് മരിച്ചതുപോലെ കിടക്കണം, പടക്കവും പൊട്ടിക്കണം. എന്നാൽ ഇതിൽ പ്രധാന പ്രശ്നം, നാടകത്തിനുവേണ്ടി പടക്കം കരുതുമ്പോൾ, നമ്മുടെ പോലീസ്, അത് ഒരു ബോംബ് ആണെന്നു വരുത്തിത്തീർക്കാനും നാടകം അവതരിപ്പിക്കുന്ന നിങ്ങളെ ഒരു തീവ്രവാദിയാക്കി ചിത്രീകരിക്കാനും സാദ്ധ്യതയുണ്ട് എന്നതാണ്. നാടകം അഭിനയിക്കാൻ ഇറങ്ങുന്നവർ ജയിലിലാവുന്നത് കഥാകൃത്തായ എനിക്കും വിഷമമാണ് - പടക്കം പൊട്ടിക്കുന്നതിനു പകരം രംഗത്തുള്ളവർ എല്ലാവരും ഒരേ സമയം ‘ട്ടൊ’ എന്നു പറഞ്ഞാൽ മതിയാവും.<br /><br />ഒന്നാമൻ: മോന് കഥ മനസിലായോ?<br />(കുട്ടി പകച്ചുനോക്കുന്നു, ചുമരിലെ ക്ലോക്കിൽ മണിയടിക്കുന്നു).<br /><br />രണ്ടാമൻ: പാവം, അവനെ എത്ര നേരമാണ് കെട്ടിയിട്ടിരിക്കുന്നത്, അഴിച്ചുവിടൂ<br />ഒന്നാമൻ: ഈ ഭീകരനെയോ? ഹ. മണ്ടത്തരം പറയാതെ. <br />രണ്ടാമൻ: ഞാൻ അഴിച്ചുവിടാൻ പോവുകയാണ്, എനിക്കും ഒരു മോനുണ്ട്<br />ഒന്നാമൻ: രാജ്യസുരക്ഷയ്ക്കെതിരായാണു നിങ്ങൾ പ്രവർത്തിക്കുന്നത്, അഴിക്കരുത്.<br />രണ്ടാമൻ: ഇല്ല, അഴിക്കും. <br />(കെട്ടഴിക്കാൻ പോവുന്ന രണ്ടാമനും ഒന്നാമനുമായി പിടിവലി നടക്കുന്നു, (പിടിവലി നടക്കുന്നത് ഒരു നൃത്തത്തിന്റെ ശൈലിയിലാണെങ്കിൽ നല്ലതായിരിക്കും, കഥകളിയിലെ ഭീമ-കീചകയുദ്ധം പോലെ), അലറുന്നു (കഥകളിയിലെ വായ്ത്താരിമോഡൽ), ചെണ്ട മുഴങ്ങുന്നു. ഇതിനിടെ ഒന്നാമന്റെ കൈ പയ്യന്റെ മുഖത്തു തട്ടുന്നു, അവൻ ഊക്കോടെ കയ്യിൽ കടിക്കുന്നു)<br /><br />പോലീസുകാരൻ കൈ കുടയുന്നു. ഹൌ.. ഞാൻ പറഞ്ഞില്ലേ, ഇവൻ ഭീകരനാണെന്ന് - വധശ്രമം. നിങ്ങളാണ് ഇതിനുത്തരവാദി.<br />രണ്ടാമൻ തല കുനിക്കുന്നു. <br />ഒന്നാമൻ: ഇനി എന്താണു വേണ്ടതെന്നറിയാമോ? <br />രണ്ടാമൻ:(തലയുയർത്താതെതന്നെ) അറിയാം.<br />ഒന്നാമൻ: അറിയാമെങ്കിൽ പറയൂ, ഭീകരനെ തുറന്നുവിടാൻ പോയ മിടുക്കനല്ലേ. നിങ്ങളുടെ വായിൽ നിന്നും തന്നെ കേൾക്കട്ടെ<br />രണ്ടാമൻ: പോലീസിനെ ആക്രമിച്ചു മുറിവേൽപ്പിച്ച ഭീകരൻ പോലീസുകാരുടെ വെടിയേറ്റു മരിച്ചു; എൻകൌണ്ടർ കില്ലിങ്ങ്.<br />ഒന്നാമൻ: മിടുക്കൻ. ഭീകരനെ വെടിവെപ്പിൽ ആരു കൊല്ലും? നീയോ ഞാനോ? <br />(ഇപ്പോൾ കുട്ടിയുടെ കരച്ചിൽ ഉച്ചത്തിലാവുന്നു. എനിക്കു വീട്ടിൽ പോണം എന്ന് അവൻ നീട്ടിവിളിക്കുന്നു).<br />രണ്ടാമൻ: ഞാൻ, ഞാൻ. <br />ഒന്നാമൻ: മെഡലുകൾ വേണം അല്ലേ. വീരശൃംഘല.<br />രണ്ടാമൻ വെളുത്ത ഒരു ചിരി ചിരിക്കുന്നു.<br />ഒന്നാമൻ: ഒരു പ്രൊമോഷനും കൂടെ ആയാലോ? വാർത്താചാനലുകൾക്കൊക്കെ അഭിമുഖം കൊടുക്കണ്ടേ? നീ ഏതെങ്കിലും ബ്യൂട്ടിപാർലറിൽ കേറി സുന്ദരനാവണം. അതൊക്കെപ്പോട്ടെ. ഇവൻ ഭീകരനാണെന്നതിന് തെളിവുകളെവിടെ? <br />രണ്ടാമൻ: തെളിവുകൾ വരും. <br />ഒന്നാമൻ: നമ്മൾ വരുത്തും, പിന്നല്ലാതെ. (ഒരു വെടലച്ചിരി ചിരിക്കുന്നു)<br />രണ്ടാമൻ, ആശങ്കയോടെ: പത്രങ്ങൾ പരാതി പറയില്ലേ, ഭീകരൻ ജുവനൈൽ ആണെന്ന്. <br />ഒന്നാമൻ (ചിരിച്ചുകൊണ്ട്): പത്രങ്ങളോ, കൊടുംഭീകരനെ ന്യായീകരിക്കാനോ? കൊള്ളാം. <br /><br />(നാടകത്തിൽ ഇവിടെ ബ്രേക്ക് എടുക്കാം. തിരശ്ശീലയിടാം. തെരുവുനാടകക്കാർക്ക് വെള്ളമോ മറ്റോ കുടിക്കാനും ഈ ബ്രേക്ക് ഉപയോഗപ്പെടും).<br /><br />രംഗം രണ്ട്: ഇതേ പോലീസ് സ്റ്റേഷന്റെ അകം. ചുമരിൽ ഗാന്ധി, നെഹ്രു, അച്യുതാനന്ദൻ തുടങ്ങിയവരുടെ ചിത്രം. കുട്ടിയുടെ കെട്ടഴിച്ചിരിക്കുന്നു. അവന്റെ തലയിൽക്കൂടി ഒരു ചാക്കിട്ടു മൂടിയിട്ടുണ്ട്. ചാക്ക് വളരെ വലുതാണ്, അവന് ഒട്ടും പാകമാവുന്നില്ല. അവൻ തലകുടയുമ്പോൾ അത് ഊരിപ്പോവുന്നു. കണ്ടാൽത്തന്നെ വിലകുറഞ്ഞ കളിത്തോക്കാണെന്നു തോന്നിക്കുന്ന ഒരു തോക്ക് അവന്റെ കയ്യിൽ പിടിപ്പിച്ചിട്ടുണ്ട്. <br /><br />ഒന്നാമൻ: പുറത്തേക്കിറങ്ങി ഓടെടാ.<br />കുട്ടി: എനിക്കു ചാവണ്ടാ<br />ഒന്നാമൻ: മോൻ വീടുവരെ ഓടുന്നോ? അച്ചനേം അമ്മയേം കാണണ്ടേ?<br />കുട്ടി: വേണ്ടാ, എന്നെക്കൊല്ലല്ലേ.<br />രണ്ടാമൻ: മോനേ, അങ്കിൾ വൺ, ടൂ, ത്രീ എന്നു പറയുമ്പൊ മോൻ ഓടണം. ഓടിപ്പോയി ഒളിച്ചിരിക്കണം. നമുക്കു സാറ്റ് കളിക്കണ്ടേ?<br />കുട്ടി: വേണ്ടാ, എനിക്കു വീട്ടിൽ പോയാ മതി. <br />ഒന്നാമൻ: ഒന്ന്, രണ്ട്, ഓടിക്കോ.ഛി, ഓടെടാ. (അയാൾ തോക്കുചൂണ്ടുന്നു).<br /><br />(ചെണ്ട പതുക്കെ കൊട്ടിത്തുടങ്ങുന്നു. കുട്ടി വേദിക്കു ചുറ്റും ഓടുന്നു, ഓരോ ഇടത്തായി ഒളിച്ചിരിക്കാൻ നോക്കുന്നു, കൈകൊണ്ടു മുഖം മറയ്ക്കുന്നു, കുന്തിച്ചിരിക്കുന്നു. പോലീസുകാരൻ, നീളമുള്ള തോക്കിനു മുകളിൽ പിടിപ്പിച്ചിരിക്കുന്ന ലെൻസിലൂടെ നോക്കിക്കൊണ്ട്, കണ്ടേ, കണ്ടേ എന്നു വിളിക്കുന്നു, കുട്ടി വീണ്ടും ഓടുന്നു, കുന്തിച്ചിരിക്കുന്നു, ചെണ്ടയുടെ പെരുക്കൽ കൂടിവരുന്നു, പോലീസുകാരൻ അടുത്തെത്തി തോക്കുചൂണ്ടുന്നു, കുട്ടി ചൂളുന്നു, കൈകൾ കൊണ്ട് തല മൂടുന്നു. തോക്കിൻ കുഴൽ അവന്റെ നെറ്റിയിൽ തട്ടുന്നു, ചെണ്ട ഉച്ചത്തിലാവുന്നു)<br /><br />രണ്ടാമൻ തോക്കിന്റെ കുഴൽ പിടിച്ചുമാറ്റിക്കൊണ്ട്: നിൽക്കു, ഇവന്റെ വിവരങ്ങൾ കുറിച്ചെടുക്കണം. നാളെ പത്രത്തിൽ കൊടുക്കാനുള്ളതാണ്. മോനേ, മോനെത്ര വയസ്സായി? <br />കുട്ടി: എന്നെ കൊല്ലല്ലേ<br />രണ്ടാമൻ: ഛി, എത്ര വയസ്സായെഡാ?<br />കുട്ടി: എട്ട്<br />രണ്ടാമൻ: മിടുക്കൻ, ഇരുപത്തെട്ടെന്നെഴുതിക്കോ. മോന്റെ പേരെന്താ?<br />കുട്ടി: എനിക്കു ചാവണ്ടാ<br />ഒന്നാമൻ: ഛി, റാസ്കൽ, നിന്റെ പേരെന്താന്ന്<br />കുട്ടി: ബാൽ താക്കറെ<br />ഒന്നാമനും രണ്ടാമനും ഒന്നിച്ച്, ആശ്ചര്യത്തോടെ: എന്ത്?<br />കുട്ടി: ബാലാസാഹിബ് താക്കറെ.<br />പോലീസുകാർ ഇരുവരും അവന്റെ കാൽക്കൽ വീഴുന്നു. സാർ, വീട്ടിലേക്ക് ഞങ്ങൾ കൊണ്ടാക്കാം. ഞങ്ങളെ വെറുതേ വിടണം, ഞങ്ങളോടു ക്ഷമിക്കണം. <br />കുട്ടി, അമ്പരപ്പോടെ: എനിക്കു വീട്ടീപ്പോണം.. <br />പോലീസുകാർ: കേസൊന്നുമില്ല, സാർ, ടാക്സി വിളിക്കട്ടേ? ദൈവത്തെയോർത്ത് സാറിതാരോടും പറയരുത്. എടോ കുട്ടൻപിള്ളേ, സാറിനു ചായയോ ജ്യൂസോ എന്താന്നുവെച്ചാൽ വാങ്ങിച്ചോണ്ടുവാ. സാറിനെ ഞങ്ങൾ വീട്ടിൽക്കൊണ്ടാക്കാം. <br />കുട്ടി: എന്റെ ഡാഡിയും മമ്മിയും വരും.. അവരു വന്ന് എന്നെ കൊണ്ടുപൊയ്ക്കോളും. ഡാഡി നിങ്ങൾക്ക് നല്ല അടി തരും. <br />പോലീസുകാർ വീണ്ടും കാൽക്കൽ വീഴുന്നു, “ഞങ്ങളെ ഡാഡിയെക്കൊണ്ടു തല്ലിക്കല്ലേ”. പോലീസുകാർ കരയുന്നു, മാപ്പുപറയുന്നു. രണ്ടുപേരും ചേർന്ന് അവനെ തോളിലിരുത്തി ഹൊയ് ഹൊയ് എന്നുവിളിച്ച് രംഗത്തുനിന്നും മറയുന്നു.<br /><br />--ശുഭം--simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com5tag:blogger.com,1999:blog-1303639631450271203.post-58633634526507330102010-01-16T15:42:00.010+04:002010-01-18T23:33:05.245+04:00ഫാ. മഥേയൂസിന്റെ ജീവിതത്തിലെ രണ്ട് അത്ഭുതങ്ങള്‍<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://4.bp.blogspot.com/_M4iBpWgGRgc/S1GmXB_MYDI/AAAAAAAABPc/plLMpH0Hr8E/s1600-h/SpanishLeftistsShootStatueOfChrist.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 320px; height: 312px;" src="http://4.bp.blogspot.com/_M4iBpWgGRgc/S1GmXB_MYDI/AAAAAAAABPc/plLMpH0Hr8E/s320/SpanishLeftistsShootStatueOfChrist.jpg" border="0" alt="" id="BLOGGER_PHOTO_ID_5427301940558848050" /></a><br /><u>ചിത്രം: പരിശുദ്ധഹൃദയത്തിന്റെ കൊലപാതകം, സ്പെയിന്. (വിക്കിപീഡിയയില്‍ നിന്ന്)</u><br /><br /><br />സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത് ജനറല്‍ ഫ്രാങ്കോയുടെ (തെറ്റിദ്ധാരണകള്‍ ഒഴിവാക്കാന്‍ എനിക്ക് ജനറല്‍ ഫ്രാങ്കോയോട് ഒരു തരത്തിലും മതിപ്പില്ല എന്നു പറഞ്ഞുകൊള്ളട്ടെ) സൈന്യം ഒരു ഭാഗത്തും ഇടതുപക്ഷത്തെ വിവിധ പാര്‍ട്ടികള്‍ എതിര്‍പക്ഷത്തുമായിരുന്നപ്പോള്‍ കത്തോലിക്കാ സഭ ഫ്രാങ്കോയുടെ പക്ഷത്തായിരുന്നു. നിരീശ്വരവാദികളായ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പള്ളിയെ എതിര്‍ത്തു, ചുവന്ന ഭീകരത എന്ന് അറിയപ്പെട്ട ആ കാലഘട്ടത്തില്‍ 6832 കത്തോലിക്കാ പുരോഹിതന്മാരെ വിവിധ കമ്യൂണിസ്റ്റ് സംഘടനകള്‍ കശാപ്പുചെയ്തു, നിരവധി പള്ളികളും സെമിനാരികളും തീയിട്ടു (ഇതൊക്കെ ന്യായമായും ഒരു കത്തോലിക്കാ മത വിശ്വാസിയായ എനിക്ക് ദഹിക്കാവുന്നതിനപ്പുറമാണെങ്കിലും കമ്യൂണിസ്റ്റുകാരെ ചീത്തപറയുകയല്ല ഈ ലേഖനത്തിന്റെ ഉദ്ദേശം. കമ്യൂണിസ്റ്റുകാര്‍ ഈ ലേഖനത്തിന്റെ പശ്ചാത്തലം മാത്രമാണ്). എന്നാല്‍ ഫ്രാങ്കോ ഒരു ദുഷ്ടനായിരുന്നു എന്നും ഫാഷിസ്റ്റ് ആയിരുന്നു എന്നും നമുക്കറിയാം. ആദര്‍ശങ്ങള്‍ക്കു വേണ്ടി പോരാടിയ കമ്യൂണിസ്റ്റുകാരുടെയും ഗ്രാമീണരുടെയും ത്യാഗോജ്വലത ഏണസ്റ്റ് ഹെമിങ്ങ്വേയുടെ “For whom the bell tolls" എന്ന അനുപമമായ നോവലിന് കഥാപാത്രമായിട്ടുണ്ട്. For whom the bell tolls എന്ന തലക്കെട്ട് ഞാന്‍ മലയാളത്തിലേക്ക് തര്‍ജ്ജിമ ചെയ്യാത്തത് തര്‍ജ്ജിമ ചെയ്ത പുസ്തകങ്ങള്‍ വായിക്കാന്‍ എനിക്ക് ഇഷ്ടമില്ലാത്തതുകൊണ്ടാണ്. പല നല്ല ഇംഗ്ലീഷ് നോവലുകളെയും തര്‍ജ്ജിമ ചെയ്ത് നശിപ്പിക്കുന്നത് ഇന്ന് ഡി.സി. ബുക്സിനും മറ്റ് മലയാളം പ്രസാധകര്‍ക്കും ഒരു ഫാഷനായിട്ടുണ്ട്. ഇതേ സമയം (സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ കാലത്ത്) വേട്ടയാടപ്പെട്ട, ഒളിജീവിതം നയിക്കുന്ന ഒരു കത്തോലിക്കാ പുരോഹിതന്റെ കഥ Graham Green തന്റെ The Power and the Glory എന്ന പുസ്തകത്തില്‍ മനോഹരമായി വിവരിച്ചിട്ടുണ്ട്. The Power and the Glory എന്ന പുസ്തകത്തിലെ കഥാപുരുഷനായ വികാരി, കമ്യൂണിസ്റ്റുകാരില്‍ നിന്നും പലായനം ചെയ്തുകൊണ്ടിരിക്കുകയും, ഒളിവില്‍ ജീവിക്കുകയും, അതിനിടയില്‍ രഹസ്യമായി പൂജ ചൊല്ലുകയും ചെയ്യുമ്പൊഴും, കുറ്റബോധം കൊണ്ട് നീറുന്നു. ഒളിജീവിതത്തിനിടയ്ക്ക് രഹസ്യമായി ഇദ്ദേഹത്തിന് ഒരു കുഞ്ഞുണ്ടാവുന്നു. ധൈര്യസമേതം മുന്നോട്ടു വരാനും ആ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കാനും അദ്ദേഹം തയ്യാറാവുന്നില്ല. ഒടുവില്‍ എതിരാളികള്‍ക്ക് അറിഞ്ഞുകൊണ്ടുതന്നെ പിടികൊടുക്കുന്ന കഥാപുരുഷന് കൊല്ലപ്പെടുകയാണ്. മുകളില്‍ പറഞ്ഞ രണ്ടു പുസ്തകങ്ങളും വായ്ക്കേണ്ടതാണ്.<br /><br />ഇതേ കാലഘട്ടത്തില്‍ സ്പെയിനില്‍ ജീവിച്ചിരുന്ന മറ്റൊരു വികാരിയച്ചന് - ഫാ. മഥേയൂസ് ഹാന്‍സ് - ഇത്തരത്തിലുള്ള ഒരാളായിരുന്നില്ല; തികച്ചും വിശുദ്ധനും നല്ലവനും കര്ത്താവിന് പ്രിയങ്കരനുമായിരുന്നു എന്നുള്ളത് നിങ്ങള്‍ അതിന്റെ എല്ലാ പ്രാധാന്യത്തോടും കൂടി മനസിലാക്കാനാണ് ഇത്രയും ചരിത്ര പശ്ചാത്തലം പറഞ്ഞത്. ഫാ മഥേയൂസ് വിശുദ്ധനും നല്ലവനുമായിരുന്നു എന്ന് ഞാന്‍ പറയുന്നത് നിങ്ങള്‍ കണ്ണുമടച്ച് വിശ്വസിക്കണമെന്നില്ല. എന്നാല്‍ താഴെക്കൊടുത്തിരിക്കുന്ന ഒരു സംഭവം മതിയാകും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ രത്നച്ചുരുക്കം നിങ്ങളെപ്പോലെയുള്ള ഒരു നല്ല വായനക്കാരന് ഗ്രഹിക്കാന്‍. ഒരുപക്ഷേ നിങ്ങള്‍ക്ക് താഴെപ്പറയുന്ന സംഭവങ്ങള്‍ കര്‍ത്താവിന്റെ കൃപകൊണ്ട് സംഭവിക്കുന്ന അത്ഭുതങ്ങളായി തോന്നാം. എന്നാല്‍ കര്ത്താവിന് അസാദ്ധ്യമായി ഒന്നുമില്ല, നിങ്ങള്‍ക്ക് അത്ഭുതങ്ങളായി തോന്നുന്നത് വിശുദ്ധരുടെ ജീവിതത്തിലെ സാധാരണ സംഭവങ്ങള്‍ മാത്രമാണ്. ആകാംഷ നീട്ടുന്നില്ല, അത്ഭുതങ്ങളിലേക്കു കടക്കാം.<br /><br /><u>അത്ഭുതം 1: ദൈവം നീതിമാനെ വഴിനടത്തുന്നു</u><br /><br />ഒരുപക്ഷേ അത്ഭുതം എന്ന് ഞാന്‍ തെറ്റിവായിക്കുന്നതായിരിക്കാം. ഓരോ സംഭവത്തെയും നമ്മള് നോക്കിക്കാണുന്നത് നമ്മുടെ അനുഭവങ്ങളുടെയും സ്വഭാവത്തിന്റെയും പശ്ചാത്തലത്തിലാണ്. ഇനി പറയാന്‍ പോവുന്ന സംഭവത്തില്‍ നിങ്ങള്‍ക്ക് അത്ഭുതമായി തോന്നണമെന്നില്ല. ഇത്രയും ജാമ്യത്തോടെ 1934 ജനുവരി 14, രാത്രി 11 മണിക്ക് സ്പെയിനിലെ പിറനീസ് മലനിരകളുടെ താഴ്വാരത്തില്‍ മഞ്ഞുപുതച്ചുനില്‍ക്കുന്ന ലാ ഹെവില്ല എന്ന ഗ്രാമത്തിലേക്ക് ഞാന്‍ നിങ്ങളെ ആനയിക്കുകയാണ്. ജനുവരി യൂറോപ്പില്‍ വളരെ തണുത്ത മാസമാണെന്ന് നമുക്കെല്ലാം അറിയാമെങ്കിലും 1934-ലെ ശൈത്യം മറ്റ് വര്‍ഷങ്ങളെ അപേക്ഷിച്ച് അതികഠിനമായിരുന്നു. ഗ്രാമം (മറ്റ് എല്ലാ ഗ്രാമങ്ങളെപ്പോലെയും) അവികസിതവും സുന്ദരവുമായിരുന്നു (അവികസിതമായതുകൊണ്ടായിരിക്കാം സുന്ദരമായത്). ലോകമെമ്പാടുമുള്ള നിഷ്കളങ്കഹൃദയരായ ഗ്രാമീണരെപ്പോലെ ഈ ഗ്രാമീണരും നല്ലവരും വിശ്വാസികളുമായിരുന്നു, എന്നാല്‍ വിപ്ലവത്തിന് മേല്‍ക്കോയ്മനേടാനായ ഒരു കഠോരരാത്രിയില്‍, ഫ്രാങ്കോയുടെ സൈന്യത്തിന്റെ ആക്രമണത്തില്‍ നിന്നും പലായനം ചെയ്ത, മരണത്തിന്റെ വക്കില്‍ നിന്നും കഷ്ടിച്ചുമാത്രം രക്ഷപെട്ട ഒരു വിപ്ലവകാരി ഈ ഗ്രാമം വഴി ഓടിവരികയും (പിറനീസ് കടന്ന് ഇറ്റലിയിലേയ്ക്കു പോവുകയായിരിക്കണം താടിയും മുടിയും നീട്ടിവളര്‍ത്തിയ, പട്ടാളക്കാരെപ്പോലെ കാക്കിച്ചട്ടയിട്ട അയാളുടെ വിഫലോദ്ദേശം) പള്ളിമേടയില്‍ ശത്രുക്കളില്‍ നിന്നും തണുപ്പില്‍ നിന്നും അഭയം തേടുകയും അപകടമൊഴിഞ്ഞപ്പോള്‍ തന്റെ കീറിത്തുടങ്ങിയ ചാക്കുസഞ്ചിയില്‍ നിന്നും ഒരു നാടന്‍ ബോംബ് എടുത്ത് പള്ളിയുടെ അള്‍ത്താരയ്ക്കുള്ളിലേക്ക് വലിച്ചെറിഞ്ഞ് ഓടിയിറങ്ങുകയും ചെയ്തു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയായതിനാലാവണം, ആ കാളരാത്രിയില്‍ പള്ളിമേട നിന്നു കത്തി, തീപിടിത്തത്തിനിടയില്‍ (തീകെടുത്താനുള്ള നാട്ടുകാരുടെ വൃഥാശ്രമങ്ങള്‍ക്കിടയില്‍) തകര്‍ന്നുവീണു. എന്നാല്‍ (ദൈവം ശക്തനാണ്) വിശ്വാസികളുടെ ആലയത്തെ തകര്‍ത്ത ആനന്ദത്തില്‍ മുന്നോട്ടുകുതിച്ച ആ വിപ്ലവകാരി മഞ്ഞുമൂടിക്കിടന്ന ഒരു തടാകത്തിനുമുകളിലൂടെ ഉരുണ്ടുവീണും വീണ്ടും എഴുന്നേറ്റും ഓടുമ്പോള്‍, ഒരു മഞ്ഞുപാളി തകര്‍ന്ന് തണുത്തുറഞ്ഞ വെള്ളത്തില്‍ വീഴുകയും ഉടന്‍ തന്നെ മുങ്ങിമരിക്കുകയുമായിരുന്നു. ഇതു കണ്ടുകൊണ്ടുനിന്ന ഒരാള്‍ സാക്ഷ്യപ്പെടുത്തുന്നതനുസരിച്ച് മരണത്തിനു മുന്‍പ് ആ തണുപ്പിനെ മുറിച്ചുകൊണ്ട് അയാള്‍ അലറിവിളിക്കുകയും വലതുകൈവിരല്‍ കൊണ്ട് നെറ്റിയില്‍ കുരിശുവരച്ച് ദൈവമേ, ദൈവമേ എന്ന് നിലവിളിക്കുകയും ചെയ്തു. (അയാളുടെ ആത്മാവിന് ശാന്തികിട്ടട്ടെ), പറഞ്ഞുവന്നത് പ്രാര്‍ത്ഥിക്കാന്‍ ഒരാലയമില്ലാതെ, നിരാലംബരും ഹഠാശരുമായ ഗ്രാമീണരുടെ ഇടയില്‍, ഒട്ടൊക്കെ പരസ്യമായ ഒരു തദ്ദേശീയ രഹസ്യമായി ആണ് തേജസ്വിയായ ഫാ. മഥേയൂസ് ഇവിടെ, കൃത്യമായി പറഞ്ഞാല്‍ നിക്കൊലായുടെയും മരീയുടെയും (മറീ എന്നും ഉച്ചരിക്കാം) കൊച്ചുവീട്ടില്‍, ഒളിച്ചു താമസിച്ചിരുന്നത്. ഏതു നിമിഷവും പിടിക്കപ്പെടാവുന്ന സാഹചര്യത്തില്‍, കമ്യൂണിസ്റ്റുകാര്‍ നിരന്തരം ഗ്രാമത്തില്‍ റെയ്ഡുകളും സര്‍ച്ചുകളും നടത്തിക്കൊണ്ടിരിക്കുന്നതിന്റെ ഇടയിലും, കണ്ണിലെ കൃഷ്ണമണി പോലെയും മറ്റ് പല ഉപമകള്‍ പോലെയും മരീയും നിക്കൊലായും ഫാ. മഥേയൂസിനെ സംരക്ഷിച്ചുപോന്നു. ഒരിക്കല്‍ കമ്യൂണിസ്റ്റുകാര്‍ നാടന്‍ തോക്കുകളുമായി അവരുടെ വീട് വളയുകയും മരീയുടെ മുടിക്ക് കുത്തിപ്പിടിക്കുകയും തട്ടിന്റെ മുകളില്‍ കയറാന്‍ തുടങ്ങുകയും ചെയ്തതാണ്. എന്നാല്‍ ഏണിയുടെ മുകളില്‍ നിന്ന് തട്ടിലേക്ക് സൂക്ഷ്മം ടോര്‍ച്ചടിച്ചു നോക്കിയ കമ്യൂണിസ്റ്റ് നേതാവ് ഇരുട്ടല്ലാതെ മറ്റൊന്നും കണ്ടില്ല. കര്‍ത്താവ് ഇരുട്ടിന്റെ ഒരു മേലങ്കികൊണ്ടു പുതപ്പിച്ച് ഫാ. മഥേയൂസിനെ സംരക്ഷിച്ചു. വീണ്ടും വരുമെന്ന താക്കീതോടെ കമ്യൂണിസ്റ്റുകാര്‍ പടിയിറങ്ങി. ഇരുട്ടില്‍ നിന്നും വെള്ള വസ്ത്രങ്ങളുമണിഞ്ഞ് പുറത്തേയ്ക്കു വന്ന ഫാ. മഥേയൂസിനെക്കണ്ട് മരീയും നിക്കൊലായും നിലത്ത് മുട്ടുകുത്തുകയും കുരിശ് വരയ്ക്കുകയും ആനന്ദാശ്രുക്കള്‍ പൊഴിക്കുകയും ചെയ്തു.<br /><br />നിക്കൊലായുടെ അനുജനായ ആന്രി (മലയാളത്തില്‍ ഹെന്രി എന്ന് വായിക്കാം) സന്നിവാതം പിടിച്ച് ല മൊന്‍സോയില്‍ കിടപ്പിലായി. മരിച്ചുപോകും എന്നു തോന്നിച്ച ഘട്ടത്തില്‍ നിന്നും പ്രാര്‍ത്ഥനയുടെ ശക്തികൊണ്ട് ആന്രി സുഖം പ്രാപിച്ചു. ആഹ്ലാദം പങ്കുവെയ്ക്കാനും പൊന്നനുജനെ സന്ദര്‍ശിക്കുവാനുമായി നിക്കൊലാ യാത്രതിരിച്ചു. ല മൊന്‍സോയിലേയ്ക്കുള്ള യാത്ര വളരെ ദുര്‍ഘടമാണ്. ലുവേ എന്ന അനുസരണയില്ലാത്ത കഴുതയുടെ മേല്‍ കയറിയാണ് നിക്കൊലാ യാത്രതിരിച്ചത്. ദൂരയാത്രയ്ക്ക് കഴുതയോളം നല്ല ഒരു വാഹനമില്ല - മോട്ടോര്‍ വാഹനത്തില്‍ സഞ്ചരിക്കുവാനുള്ള പണം അവരുടെ കൈവശം ഇല്ലായിരുന്നു. ഒരു ദിവസം കൊണ്ട് നടന്നെത്താവുന്ന ദൂരമേയുള്ളൂതാനും.<br /><br />ലാ ഹെവില്ല എന്ന ഗ്രാമത്തിന്റെ പേരില്‍ എന്തെങ്കിലും അസ്വഭാവികമായി, അപകടകരമായി, നിങ്ങള്‍ക്കു തോന്നുന്നുണ്ടോ? ഹെവില്ല എന്ന പദം ഡെവിള്‍ എന്ന പദവുമായി സമാനമാണ്. അതെ, പിശാച് അന്നു രാത്രി ആ ഗ്രാമത്തില്‍ വിരുന്നുവന്നു. തണുപ്പിലും കുലച്ചുനിന്ന ഒരാപ്പിള്‍മരം അവന് വേരോടെ പിഴുത് തെരുവിലിട്ടു. നല്ല മനസുകളില്‍ പാപത്തിന്റെ വിത്തുവിതച്ചു. മനുഷ്യന്റെ പാതകള്‍ ചതിക്കുഴികള്‍ നിറഞ്ഞതും അന്ധകാരനിബിഢവുമാണെന്ന് ഞാന്‍ താങ്കള്‍ക്കു പറഞ്ഞുതരേണ്ടതില്ലല്ലൊ. അത്താഴം കഴിഞ്ഞ് കൊന്തപഠിച്ചുകൊണ്ടിരിക്കുമ്പൊഴാണ് ഫാ. മഥേയൂസ് മരീയുടെ കണ്ണുകളില്‍ ഒരു തിളക്കം ശ്രദ്ധിച്ചത്. വിശ്വാസത്താല്‍ ദീപ്തമായ ഹൃദയം ശുദ്ധമായി പ്രകാശിച്ച് കണ്ണുകളിലൂടെ പ്രഭചൊരിയുന്നതാവും എന്ന് അദ്ദേഹം തെറ്റിദ്ധരിച്ചു. എന്നാല്‍ മരിച്ചവിശ്വാസികള്‍ക്കായുള്ള പ്രാര്‍ത്ഥനയുടെ അവസാനത്തില്‍, അവളുടെ കഴുത്തില്‍ നിന്നും വിയര്‍പ്പു പൊടിയുന്നത് (വിയര്‍ക്കുക എന്നത് ആ അന്തരീക്ഷത്തില്‍ അസ്വഭാവികമായിരുന്നു) അദ്ദേഹം ശ്രദ്ധിച്ചു. പ്രാര്‍ത്ഥന കഴിഞ്ഞ് ഉണര്‍ന്നപ്പോള്‍ അവളുടെ മാറിടം ഉയര്‍ന്നുതാഴുന്നത് പിശാചിന്റെ പ്രേരണ കൊണ്ട് അദ്ദേഹം നോക്കിപ്പോയി, എങ്കിലും അടുത്ത നിമിഷം കര്‍ത്താവിന്റെ പീഢാസഹനത്തില്‍ ശ്രദ്ധയൂന്നുകയും തന്റെ പാപചിന്തകളെ (പിശാചിനെയും) ആട്ടിപ്പുറത്താക്കുകയും ചെയ്തു. മരീ ഭക്തിയോടെയും സ്നേഹത്തോടെയും മഥേയൂസിനെ ഉറ്റുനോക്കിക്കൊണ്ടിരിക്കേ, അദ്ദേഹം കുരിശുവരച്ച് ഏണിചാരി തട്ടിനു മുകളിലേക്ക് കയറിപ്പോയി.<br /><br />അപ്പോള്‍ സമയം ഒന്‍പതരയായിരുന്നു. മഥേയൂസിന് (എന്നത്തെയുമെന്ന പോലെ) അതും ഒരു കാളരാത്രിയായിരുന്നു. സ്വന്തം വീട്ടിലേക്കുള്ള വഴിയറിയാതെ ഒരേ കവലയില്‍ക്കൂടി പലതവണ വഴിതെറ്റി കടന്നുപോവുന്ന ഒരു കുടിയനെപ്പോലെ കര്‍ത്താവിന്റെ ജീവിതത്തിലും വചനങ്ങളിലും കൂടെ അദ്ദേഹത്തിന്റെ മനസ് വീണ്ടും വീണ്ടും ഉഴറിനടന്നു. മഗ്ദലീനാ മറിയത്തിന്റെ ഓര്‍മ്മകള്‍ വന്നപ്പോള്‍, മറിയത്തിന്റെ മുഖത്തിനു പകരം ഫാ. മഥേയൂസിന്റെ മനസില്‍ ഓടിയെത്തിയത് മരീയുടെ മുഖമായിരുന്നു. താഴെ, കിടപ്പുമുറിയില്‍ നിന്നും, ഇമ്പം പോലെ ഉയരുന്ന ശബ്ദത്തില്‍ അദ്ദേഹം ശ്രദ്ധകേന്ദ്രീകരിച്ചു. ആദ്യം മധുരവും താളാത്മകവുമായ ഒരു മൂളിപ്പാട്ടുപോലെ തോന്നിച്ച ആ ശബ്ദം മരീയുടെ വിലാപമാണ് എന്ന് തെല്ലൊരുള്‍ക്കിടിലത്തോടെയും അമ്പരപ്പോടെയും ഫാദര്‍ മഥേയൂസ് തിരിച്ചറിഞ്ഞു.<br /><br />ഒരു യുവതിക്ക് വിലപിക്കുവാന്‍ ഒരുപാട് കാരണങ്ങളുണ്ടാവാം, അത് അവളുടെ സ്വകാര്യതയാണ്, ഇങ്ങോട്ട് കുമ്പസാരിക്കുമ്പോഴല്ലാതെ താന്‍ അതില്‍ തലയിടരുത് എന്ന് ഫാ. മഥേയൂസിന് നന്നായി അറിയാമായിരുന്നു. എന്നാല്‍ കരയുന്ന ഒരാളെ ആശ്വസിപ്പിക്കേണ്ടത് തന്റെ കടമയാണേന്ന് മഥേയൂസിനു തോന്നി. ഒരു കാരണവശാലും സാഹചര്യവശാല്‍ ഏകാന്തയാക്കപ്പെട്ട ഒരു യുവതിയുടെ മുറിയിലേക്ക് അര്‍ദ്ധരാത്രിയില്‍ താന്‍ കടന്നുചെല്ലരുത് എന്നും, അത് പാപത്തിലേക്കുള്ള ചിത്രപ്പണികള്‍ കൊത്തിയ വാതിലാണെന്നും അദ്ദേഹത്തിനു തോന്നി. എന്നാല്‍ നിനക്കുഞാന്‍ അഭയം തന്നു, നിനക്കുവേണ്ടി ഞാന്‍ അക്രമികളെ പ്രതിരോധിച്ചു, അവര്‍ ഉപദ്രവിച്ചിട്ടും ഞാന്‍ നിന്നെ ഒറ്റുകൊടുത്തില്ല; എന്നിട്ടും ഞാന്‍ കരഞ്ഞപ്പോള്‍ നീയെന്റെ കണ്ണീരൊപ്പിയില്ല എന്ന് നാളെ അവളുടെ മുഖം തന്നോടു പറയുമെന്ന് മഥേയൂസ് ഭയപ്പെട്ടു. ചെയ്യാന്‍ പോകുന്നത് പാപമാണ്, പാപമാണ് പാപമാണ് എന്ന് ഒരു ശബ്ദം അദ്ദേഹത്തിന്റെ ചെവിയില്‍ മുഴങ്ങി. ഒരു ചാക്കുതുണികൊണ്ട് അദ്ദേഹം തന്റെ ചെവികളെ മൂടി, കണ്ണുകള്‍ ഇറുക്കിയടച്ചു, കര്‍ത്താവിന്റെ പ്രാര്‍ത്ഥന നിര്‍ത്താതെ ഇരുവിടാന്‍ തുടങ്ങി. പ്രാര്‍ത്ഥന ഉരുവിട്ടുകൊണ്ടുതന്നെ ഫാ. മഥേയൂസ് കിടക്കയില്‍ നിന്ന് എഴുന്നേല്ക്കുകയും ശബ്ദമുണ്ടാക്കാതെ തട്ടിന്റെ അരികിലേക്കു നടക്കുകയും ചാരിവെച്ച കോണിയില്‍ക്കൂടി താഴെ ഇറങ്ങുകയും ചെയ്തു. തന്റെ ഹൃദയമിടിപ്പിന്റെ ഉച്ചത്തില്‍ അദ്ദേഹം ശ്രദ്ധിക്കാതെ പോയ ഒരു കാര്യം, കോണിയുടെ ആദ്യത്തെ പടിയില്‍ കാല് വെച്ചപ്പോള്‍ താന്‍ തട്ടിവീഴാന്‍ പോയതും, വീണ് കാലൊടിയാതെ പിശാച് അദ്ദേഹത്തെ താങ്ങിയതുമാണ്.<br /><br />കണ്ണുനീരിന്റെ മുഖപടത്തിലൂടെ മങ്ങിയ ഇരുട്ടിലേക്കു നോക്കിയ മരീ തന്റെ കിടപ്പറ വാതില്ക്കല് ഫാ. മഥേയൂസിനെ കണ്ടപ്പോള്‍ അമ്പരന്നില്ല. “മകളേ, നീ എന്തിനു കരയുന്നു? നിന്റെ ദുഖങ്ങള്‍ കര്‍ത്താവിലര്‍പ്പിക്കൂ” എന്ന് ഫാ. മഥേയൂസ് വിറയ്ക്കുന്ന ശബ്ദത്തില്‍ പറയുന്നത് കേട്ടുകൊണ്ട്, ഒരു പാമ്പ് എന്നവണ്ണം, ഘനീഭവിച്ച നിമിഷങ്ങളിലൂടെ മന്ദമായി ഇഴഞ്ഞുകൊണ്ട്, അവള് തന്റെ കിടക്കയില്‍ നിന്നും എഴുന്നേല്ക്കുകയും ഫാ. മഥേയൂസിന് അരികിലെത്തുകയും, പിതാവേ, ഞാന്‍ പാപിയാണ് എന്ന വളരെ ശ്രദ്ധിച്ചാല്‍ മാത്രം കേള്‍ക്കാവുന്ന മന്ത്രണത്തോടെ, അദ്ദേഹത്തിന്റെ കവിളുകളില്‍ ചുംബിക്കുകയും ചെയ്തു. എന്നിട്ട്, അദ്ദേഹത്തില്‍ നിന്നും വേര്‍പെട്ട്, സ്പര്‍ശിക്കാതെ, പാപത്തിന്റെയും നിത്യജീവിതത്തിന്റെയും ഇടയിലെ നൂല്‍പ്പാലമെന്നു തോന്നിക്കുന്ന ആ നിമിഷത്തില്‍, അവള് ആ ചകിതമായ കണ്ണുകളിലേക്കു നോക്കിക്കൊണ്ടു നിന്നു. എന്നാല്‍, ഹാ, ശരീരങ്ങളുടെ അകല്‍ച്ച നീണ്ടുനിന്നില്ല. താന്‍ ചെയ്യുന്നത് എന്താണെന്ന് അറിയാതെ ശങ്കിച്ചുനിന്ന ആ സുന്ദരിയായ യുവതിയെ പിശാച് പിന്നില്‍ നിന്നും ശക്തിയായി തള്ളുകയും അവള് ഒരു നിശ്വാസത്തോടെ ഫാ. മഥേയൂസിന്റെ ശരീരത്തിലേക്ക് വീഴുകയും അദ്ദേഹത്തിന്റ് കവിളുകളും വിരിഞ്ഞ നെറ്റിയും വിറയ്ക്കുന്ന ചുണ്ടുകളും കുഴിഞ്ഞ കഴുത്തും ചെവികളും കണ്ണുനീരിന്റെ ചൂടുള്ള ചുംബനങ്ങള്‍ കൊണ്ട് മൂടുകയും ചെയ്തു. മഥേയൂസിന്റെ ജീവിതത്തിലെ ആദ്യത്തെ ലൈംഗീകാനുഭവമായിരുന്നു അത്. കൊടുങ്കാറ്റിലകപ്പെട്ട ഒരു കപ്പലിനെപ്പോലെ, കാല്‍ക്കീഴില്‍നിന്നും വഴുതിപ്പൊയ്ക്കൊണ്ടിരിക്കുന്ന ഭൂമിയേത്, നരകമേത്, സ്വര്‍ഗ്ഗമേത് എന്നറിയാതെ അദ്ദേഹം വട്ടം തിരിഞ്ഞു. തിരിച്ചിലുകള്‍ക്കിടയില്‍ മരീ അദ്ദേഹത്തൈന്റെ നെഞ്ചില്‍ നിന്നും ചാക്കുവസ്ത്രം നീക്കുകയും ചുരുണ്ടരോമങ്ങള്‍ക്കിടയില്‍ പൂമൊട്ടുപോലെയുള്ള ആണ്മുലകളില് ചുംബിക്കുകയും ചെയ്തു. നോക്കൂ, ആദ്യഘട്ടത്തില്‍ ഉപ്പുതൂണുകള്‍ പോലെ ഉറച്ചുപോയ മഥേയൂസിന്റെ ശരീരം അയയുന്നതും ചുണ്ടുകള്‍ വിറയ്ക്കുന്നതും വിരലുകള്‍ (അപ്പൊഴേയ്ക്കും അനാവൃതമായ) അവളുടെ വെണ്‍മുതുകിലൂടെ പോറലുകള്‍ വീഴ്ത്തിക്കൊണ്ട് ഇഴയുന്നതും കാണാം. വിവസ്ത്രനാക്കപ്പെടുന്ന ഒരു നിമിഷത്തില്‍, അവളുടെ വലിയ മുലകള്‍ക്കിടയില്‍ മുഖമമര്ത്തിക്കൊണ്ട്, തന്റെ അഭയമാണവള്‍ എന്ന് മഥേയൂസ് തിരിച്ചറിഞ്ഞു. എന്നാല്‍, ഹാ, ദൈവത്തിന്റെ ശക്തി എത്ര അപാരമാണ്, എത്ര അതുല്യമാണ്, എത്ര അത്ഭുതകരമാണ്, ആദ്യാനുഭവത്തിന്റെ സുഖവും ആനന്ദവും പാപത്തിന്റെ മത്തുപിടിപ്പിക്കുന്ന ചവര്‍പ്പും നിറഞ്ഞ ഈ നിമിഷത്തിലും - ദൈവം മഹാനാണ് - നോക്കൂ, ഫാ. മഥേയൂസിന്റെ ലിംഗം ഉയരുന്നില്ല. ചത്തുപോയ ഒരരണയെപ്പോലെ, നിരാശയോടെ, രോമങ്ങള്‍ക്കിടയില്‍ അത് തളര്‍ന്നുകിടന്നു.<br /><br />ആശ്ചര്യത്തില്‍ നിന്നും മുക്തനായി നിങ്ങള്‍ ശ്രദ്ധിക്കുകയാണെങ്കില്‍ മരീ വീണ്ടും കരഞ്ഞുതുടങ്ങുന്നതും, പിതാവേ ഞാന്‍ പാപിയാണ് എന്നു പറയുന്നതും, പരസ്പരം മുഖത്തുനോക്കാതെ ഇരുവരും വസ്ത്രം ധരിക്കുന്നതും, ഏതുനിമിഷവും താഴേയ്ക്ക് - അന്ധകാരത്തിലേക്കു വീണുപോവുമെന്ന് തോന്നിച്ചുകൊണ്ട് മഥേയൂസ് കോണിപ്പടികള്‍ കയറുന്നതും, മരീ പഴകിയതും അല്പം കീറിയതുമായ ഒരു തലയണയില്‍ മുഖം പൂഴ്ത്തിക്കൊണ്ട് വിതുമ്പുമ്പോള്‍ അവളുടെ പിന്‍വശം ഉയര്‍ന്നു താഴുന്നതും കാണാന്‍ കഴിയും. എങ്കിലും അത് പ്രധാനമല്ല, ദൈവം നീതിമാനെ വഴിനടത്തുന്നു എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ അത്ഭുതം*.<br /><br /><u>അത്ഭുതം 2: ദൈവം ശക്തനെ വാനോളം ഉയര്‍ത്തുന്നു</u><br /><br /><br />ഫാ. മഥേയൂസിന് കഴിഞ്ഞുപോയ രാത്രികള്‍ കാളരാത്രികളായിരുന്നു എന്നു പറഞ്ഞല്ലോ. എന്നാല്‍ അവ എത്ര സുഖകരമായിരുന്നു എന്ന്, ഈ രാത്രിയുടെ കത്തിമൂര്‍ച്ചയില്‍, നീലത്തീച്ചൂടില്‍, ഫാ. മഥേയൂസ് തിരിച്ചറിഞ്ഞു. പരാജിതന്റെ രാത്രി അത്ര കഠിനമായിരുന്നു, അത്ര വേദനാജനകമായിരുന്നു. കര്‍ത്താവേ, കര്‍ത്താവേ എന്ന് നോവിന്റെ ആഴങ്ങളില്‍ നിന്ന് ഫാ. മഥേയൂസിന്റെ ഹൃദയം അലറിവിളിച്ചു. ഇതാ നിന്റെ ദാസന്, എന്റെ ഹൃദയത്തെ കഴുകി വെടിപ്പാക്കണേ എന്ന് അദ്ദേഹത്തിന്റെ ഉള്ളം കേണു. സ്വയമറിയാതെ ദിവ്യമായ ഒരു പ്രാര്‍ത്ഥനയില്‍ ഫാ. മഥേയൂസിന്റെ ചുണ്ടുകള്‍ ചലിച്ചുതുടങ്ങി. ശരീരം ഒരു മെഴുകുതിരിപോലെ ഉരുകി. ആത്മശോധനയുടെ ആ ദിവ്യമായ നിമിഷത്തില്‍, അനഘമായ, വിശുദ്ധമായ, വെണ്മയേറിയ ഒരു പ്രകാശം തന്റെ ഹൃദയത്തില്‍ നിറയുന്നതായും മനസ്സ് ശാന്തമാവുന്നതായും ആത്മാവ് വിശുദ്ധമാവുന്നതായും അദ്ദേഹത്തിന് അനുഭവപ്പെട്ടു. അനന്തമായ ആഹ്ലാദത്തിന്റെ ആ നിമിഷത്തില്‍, അത്ഭുതമെന്നു പറയട്ടെ - എണ്ണമയക്കമുള്ള ഒരു കറുത്തകുതിരയുടെ ശക്തിയോടെ, മുന്‍പൊരിക്കലുമില്ലാത്ത വലിപ്പത്തോടെ, ഫാ. മഥേയൂസിന്റെ ലിംഗം ഉയര്‍ന്നുനിന്നു. വിജയിയായി ഉയര്‍ന്ന അതിന്റെ അഗ്രത്തില്‍ നിന്നും ഒരു തുള്ളി രേതസ്സ് പൊടിഞ്ഞു. ഗുരുത്വാകര്‍ഷണത്തെ ഉല്ലംഘിച്ച് വീഴാതെനിന്ന ആ ശ്വേതബിന്ദു ഇരുട്ടില്‍ ദിവ്യമായ പ്രഭചൊരിഞ്ഞു**.<br /><br />---<br />*, ** - Cristo y mis años que ocultan (ക്രിസ്തുവും എന്റെ ഒളിജീവിതവും), Fr. Matheus Melas, Random Books, 1965. എന്ന പുസ്തകത്തില്‍ നിന്ന് എടുത്തെഴുതിയത്. ഭക്തിയുടെയും ത്യാഗത്തിന്റെയും സഹനത്തിന്റെയും അത്ഭുതങ്ങളുടെയും മറ്റ് അനേകം ദൃഷ്ടാന്തങ്ങളും ഈ പുസ്തകത്തില്‍ കാണാം.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com10tag:blogger.com,1999:blog-1303639631450271203.post-33782179159953599562010-01-10T22:44:00.038+04:002010-01-11T22:53:18.749+04:00selections<table border="0" style="height: 100%; width: 100%;"><tbody><tr><td style="height: 840px;" valign="top" width="50%"><table border="0" style="height: 840px; width: 100%;"><tbody><tr height="20" style="color: white; font-weight: normal"><td bgcolor="white" height="15"><a href="http://simynazareth.blogspot.com/2009/11/blog-post_26.html">കള്ളന്</a></td></tr><tr height="20"><td><a href="http://simynazareth.blogspot.com/2009/09/blog-post_12.html">പത്തു പച്ചത്തത്ത</a></td></tr><tr height="20"><td><a href="http://simynazareth.blogspot.com/2009/09/blog-post.html">മുക്കുവനും പൂതവും</a></td></tr><tr height="20"><td><a href="http://simynazareth.blogspot.com/2009/02/blog-post_20.html">ലൈംഗികം</a></td></tr><tr height="20"><td><a href="http://simynazareth.blogspot.com/2008/10/blog-post_08.html">രാഗ ബൈരാഗി</a></td></tr><tr height="20"><td><a href="http://simynazareth.blogspot.com/2008/09/blog-post_28.html">കടുവവേട്ട</a></td></tr><tr height="20"><td><a href="http://simynazareth.blogspot.com/2008/09/blog-post_24.html">യാത്ര</a></td></tr><tr height="20"><td><a href="http://simynazareth.blogspot.com/2008/09/blog-post_10.html">ബാച്ചിലര്‍</a></td></tr><tr height="20"><td><a href="http://simynazareth.blogspot.com/2008/09/blog-post.html">തവളകള്‍</a></td></tr><tr height="20"><td><a href="http://simynazareth.blogspot.com/2008/08/blog-post_25.html">കാള</a></td></tr><tr height="20"><td><a href="http://simynazareth.blogspot.com/2008/04/blog-post_12.html">ഉരുളക്കിഴങ്ങ്</a></td></tr><tr height="20"><td><a href="http://simynazareth.blogspot.com/2008/03/blog-post_26.html">കണ്ണൂര്‍</a></td></tr><tr height="20"><td><a href="http://simynazareth.blogspot.com/2008/02/blog-post_08.html">രക്തസാക്ഷിയ്ക്കൊരു പൂവ്</a></td></tr><tr height="20"><td><a href="http://simynazareth.blogspot.com/2008/02/blog-post_03.html">മാജിക്കല്‍ റിയലിസം</a></td></tr><tr height="20"><td><a href="http://simynazareth.blogspot.com/2007/10/test12.html">ചിന്താവിഷ്ടയായ സീത</a></td></tr><tr><td></td></tr></tbody></table></td><td><table border="0" style="height: 840px; width: 100%;"><tr height="20"><td><a href="http://simynazareth.blogspot.com/2007/10/test15.html">കടല്‍</a></td></tr><tr height="10px"><td><a href="http://simynazareth.blogspot.com/2007/10/blog-post_17.html">ആട്ടിങ്കുട്ടി</a></td></tr><tr height="10px"><td><a href="http://simynazareth.blogspot.com/2007/11/blog-post_19.html">പൂതന</a></td></tr><tr height="20px"><td><a href="http://simynazareth.blogspot.com/2007/10/test19.html">നീലിമ</a></td></tr><tr height="20px"><td><a href="http://simynazareth.blogspot.com/2007/10/test8.html">പരമേശ്വരന്റെ ജീവിതവും മരണവും</a></td></tr><tr height="20px"><td><a href="http://simynazareth.blogspot.com/2007/10/test27.html">ആണെഴുത്ത്</a></td></tr><tr height="20px"><td><a href="http://simynazareth.blogspot.com/2007/10/test13.html">അട്ട</a></td></tr><tr height="20px"><td><a href="http://simynazareth.blogspot.com/2007/12/blog-post_15.html">സ്വര്‍ണ്ണക്കലമാന്‍</a></td></tr><tr height="20px"><td><a href="http://simynazareth.blogspot.com/2007/10/test5.html">പ്രണയം, ബസ് സ്റ്റോപ്പില്‍</a></td></tr><tr height="20px"><td><a href="http://simynazareth.blogspot.com/2007/10/blog-post_31.html">മന്‍സൂര്‍ എന്ന മാന്ത്രികന്</a></td></tr><tr height="20px"><td><a href="http://simynazareth.blogspot.com/2007/10/test6.html">ചിലന്തി</a></td></tr><tr height="20px"><td><a href="http://simynazareth.blogspot.com/2007/10/test20.html">കുറ്റബോധം</a></td></tr><tr height="20px"><td><a href="http://simynazareth.blogspot.com/2007/10/test22.html">കഥാന്ത്യം</a></td></tr><tr height="20px"><td><a href="http://simynazareth.blogspot.com/2007/10/test24.html">നല്ല മാലാഖ</a></td></tr><tr height="20px"><td><a href="http://simynazareth.blogspot.com/2007/10/test25.html">പൂത്തുമ്പി</a></td></tr><tr><td></td></tr></table></td></tr></tbody></table>simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com0tag:blogger.com,1999:blog-1303639631450271203.post-3254857647251301292009-11-26T10:41:00.007+04:002009-11-27T02:55:02.920+04:00കള്ളന്രാത്രി. ചന്ദ്രന്റെയും ഏതാനും നക്ഷത്രങ്ങളുടെയും വെളിച്ചം നദിയില്‍ വീണുകിടപ്പുണ്ട്. വെള്ളത്തില്‍ ഒറ്റപ്പെട്ട മത്സ്യങ്ങള്‍ ചാടിമറിയുന്ന ശബ്ദവും ഏതോ ചെടിയിലിരുന്ന് ഇടയ്ക്കിടെ ചിലയ്ക്കുന്ന ചീവീടിന്റെ ശബ്ദവുമൊഴിച്ചാല്‍ അനക്കങ്ങളൊന്നുമില്ല. നദി ശാന്തമാണ്. തീരത്ത് കൂട്ടംകൂടിനില്‍ക്കുന്ന വീടുകളും ചാഞ്ഞുനില്ക്കുന്ന മരങ്ങളും ഉറങ്ങിപ്പോയി. കടവില്‍ വഴുക്കുപിടിച്ച വലിയ വള്ളം കെട്ടിയിട്ടിരിക്കുന്നു. നദിക്ക് ഇപ്പോള്‍ ഇരുട്ടിന്റെ നിറമാണ്. <br /><br />തീരത്ത് തെങ്ങിന്തോപ്പില് നില്ക്കുന്ന വലിയ വീടിന്റെ ഒന്നാം നിലയില്‍ നിന്നാണ് വെളിച്ചം വരുന്നത്. കൃത്യമായി പറഞ്ഞാല്‍ ഒന്നാം നിലയിലെ കിടപ്പുമുറിയില്‍ നിന്ന്. നഗരത്തില്‍ ജോലിചെയ്യുന്ന രാമകൃഷ്ണന്റെ വീടാണിത്. കുട്ടിക്കാലത്ത് ഈ നദീതീരത്തെ സ്വച്ഛതയില്‍ നിന്നാണ് അയാളെ നഗരത്തിലേക്ക് പറിച്ചുനട്ടത്. രാമകൃഷ്ണന് ഒരുപാട് ആശിച്ചാണ് ഈ വീടുവെച്ചത്. ഈ നിമിഷത്തില്‍ അയാള്‍ അങ്ങനെ ആഗ്രഹിക്കും എന്ന് തീര്‍ച്ചയില്ല. കാരണം രാമകൃഷ്ണന് ഇപ്പോള്‍ വിറച്ചുനില്‍ക്കയാണ്. കമല കണ്ണുമിഴിച്ച് ഉറക്കെ നിലവിളിക്കുകയാണ്. ഇവരുടെ ഒറ്റമകനായ ദീപുവിന്റെ കഴുത്തില്‍ തിളങ്ങുന്ന കത്തി ഇറുക്കിപ്പിടിച്ചുകൊണ്ട് ഒരാള്‍ കസാരയില്‍ ഇരിക്കുന്നു. രാമകൃഷ്ണന്റെ കസേരയാണ്. ദീപു കരയുന്നില്ല, അയാളുടെ നെഞ്ചില്‍ ചാരി മടിയില്‍ ഇരിക്കുകയാണ്. ഉണങ്ങിപ്പിടിച്ച കണ്ണീര്‍ച്ചാലുകള്‍ അവന്റെ മുഖത്തുകാണാം. കമലയുടെ കരച്ചില് ഉച്ചത്തിലാവുമ്പോള്‍ കള്ളന് പൂച്ചക്കണ്ണുകള്‍ മിഴിച്ച് അവരെ നോക്കുന്നു. പകച്ച ആ നോട്ടം തിരിഞ്ഞ് രാമകൃഷ്ണന്റെ നേര്‍ക്കു നീളുന്നു. അയാള്‍ വിറയ്ക്കുന്ന ശബ്ദത്തില്‍ ‘കമലം, നീ മിണ്ടാതിരിക്ക്’ എന്ന് ശാസിക്കുന്നു. അവരുടെ കരച്ചില് പൊടുന്നനെ നിലയ്ക്കുന്നു. ‘നോക്കൂ, എന്റെ മകനെ വിടൂ, നിങ്ങള്‍ക്ക് ഞാന്‍ എന്തുവേണമെങ്കിലും തരാം’ - കള്ളന് ഒന്നും പറയുന്നില്ല. രാമകൃഷ്ണന് പറഞ്ഞതുതന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്നു, കമലത്തിന്റെ കരച്ചില് പതിഞ്ഞ ഒരു വിതുമ്പലാവുന്നു. ‘കാശെട്’ - തല ചെരിച്ചുകൊണ്ട് കള്ളന് രാമകൃഷ്ണന്റെ നേര്‍ക്ക് എഴുന്നേറ്റുപോവാന്‍ ആംഗ്യം കാണിക്കുന്നു. അടുക്കളയില്‍ നിന്നും കത്തിയെടുത്ത് ഇടുപ്പില്‍ ഒളിപ്പിച്ചുവെച്ചാലോ എന്നും ഒരു വിറകുകൊള്ളിയെടുത്ത് കള്ളന്റെ തലയ്ക്കടിച്ചാലോ എന്നും അയാളുടെ തലയിലൂടെ പോവുന്നു. കള്ളന് എതുവഴിയാണ് കയറിവന്നത്. കള്ളന് പൂച്ചയെപ്പോലെയാണ്. അത്ര പതുങ്ങി, അത്ര കണക്കുകൂട്ടി, അത്ര ആളറിയാതെ - പോലീസിനെ വിളിക്കണം. രാമകൃഷ്ണന് കറുത്ത ഫോണെടുക്കുന്നു. ഫോണ്‍ കട്ട് ചെയ്തിരിക്കുകയാണ്. മൊബൈലെവിടെ? ‘വേഗം’ - മുറിയില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നു. അയാള്‍ അലമാര തുറക്കുന്നു, തുണികള്‍ക്കിടയില്‍ പൊതിഞ്ഞുവെച്ചിരുന്ന കാശ് എണ്ണിനോക്കാതെ കള്ളന്റെ അരികില്‍ കട്ടിലിലേയ്ക്കിടുന്നു. കറന്റുബില്ലടയ്ക്കാനുള്ളതാണ്, പാലിനും പത്രക്കാരനും കൊടുക്കാനുള്ളതാണ്, മോന്റെ ഫീസുകെട്ടാനുള്ളതാണ്, മലക്കറിക്കടയില്‍ പറ്റുതീര്‍ക്കാനുള്ളതാണ് - ‘സ്വര്‍ണ്ണം’ - അനുസരണയുള്ള കുട്ടിയെപ്പോലെ രാമകൃഷ്ണന് വീണ്ടും അടുത്ത മുറിയിലേക്കു പോവുകയും കുറച്ച് ആഭരണങ്ങളുമായി തിരിച്ചുവരികയും ചെയ്യുന്നു.<br /><br />കള്ളന് ഇങ്ങോട്ടു പറയാതെതന്നെ അയാള്‍ ഭാര്യയുടെ കയ്യിലെയും കാതിലെയും ആഭരണങ്ങള്‍ ഉരിയുന്നു. താലിയില്‍ തൊടുമ്പോള്‍ ഭാര്യ വീണ്ടും വിതുമ്പുന്നു. മാലയില്‍ തൂങ്ങിക്കിടക്കുന്ന ചെറിയ ഗണപതിയുടെ ലോക്കറ്റ് ഊഞ്ഞാലാടുന്നു. മോഷണത്തില്‍ ഒരു പങ്കാളിയെന്നപോലെ അയാള്‍ പണവും ആഭരണങ്ങളും ഒരു തോര്‍ത്തിനകത്താക്കുന്നു. തിരികെ കസാരയില്‍ ചെന്നിരിക്കാന്‍ തലകൊണ്ട് കള്ളന് ആംഗ്യം കാണിക്കുന്നു. കമലത്തിനോട് കയറെടുത്തുകൊണ്ടുവരാന്‍ പറയുന്നു. അവള് വിതുമ്പിക്കൊണ്ടുതന്നെ പോവുന്നു, തുണികള്‍ കെട്ടിയ അഴ അഴിച്ചുകൊണ്ടു വരുന്നു. ഭര്‍ത്താവിനെ കസാരയോടു ചേര്‍ത്ത് കെട്ടാന്‍ പറയുന്നു. കമലം പേടിച്ച മുഖം രണ്ടുകൈകൊണ്ടും പൊത്തിക്കൊണ്ട് പറ്റില്ല എന്ന് തലയാട്ടുന്നു. അപ്പോള്‍ ദീപുവിന്റെ കഴുത്തില്‍ കത്തിയമരുന്നു, അതുവരെ കള്ളന്റെ മടിയില്‍ കണ്ണുമിഴിച്ച് ചാഞ്ഞിരുന്ന അവന് അവന് പെട്ടെന്ന് അമ്മേ എന്ന് ഉറക്കെ വിളിക്കുന്നു. അവര്‍ കരഞ്ഞുകൊണ്ട് ഭര്‍ത്താവിന്റെ മുഖത്തുനോക്കാതെ അയാളെ ഇരിക്കുന്ന കസാരയോടു ചേര്‍ത്ത് മുറുക്കിത്തുടങ്ങുന്നു. കയര്‍ വേദനിപ്പിച്ചുകൊണ്ട് മുറുകുകയാണ്. രാമകൃഷ്ണന് ഈ നിമിഷം മകന്റെയും ഭാര്യയുടെയും ഈ അപരിചിതന്റെയും മുന്നില്‍ താന്‍ നഗ്നനാണ് എന്ന് അനുഭവപ്പെടുന്നു. മകനും ഭാര്യയും നോക്കുന്ന നോട്ടങ്ങള്‍ അയാളുടെ തൊലിപ്പുറത്തുകൂടി ഇഴഞ്ഞുകയറുന്നു. രോമങ്ങള്‍ എഴുന്നുനില്ക്കുന്നു. കള്ളന്റെ നോട്ടങ്ങള്‍ അയാളെ തുളച്ച് ചുവരും കടന്നുപോവുന്നു. മുറിയിലെ ലൈറ്റ് അണഞ്ഞെങ്കില്‍ എന്ന് അയാള്‍ ആശിക്കുന്നു. മഞ്ഞവെളിച്ചത്തില്‍ ചുവരില്‍ തൂക്കിയ ദൈവങ്ങള്‍ ചിരിക്കുന്നു. <br /><br />കള്ളന് - കറുത്ത് പൊക്കമുള്ള ആ മനുഷ്യന് നന്നേ മെലിഞ്ഞിട്ടാണ്. ചുരുട്ടിവെച്ച ഷര്‍ട്ടിന്റെ വിടവുകളിലൂടെ കൈകളിലെ എല്ലും ഉന്തിനില്ക്കുന്ന കഴുത്തും വാരിയെല്ലുകളുടെ നിര തുടങ്ങുന്നതും കാണാം - കള്ളന് രാമകൃഷ്ണന്റെ ഭാര്യയുടെ നേര്‍ക്ക് നോക്കുകയാണ്. അവര്‍ ഇപ്പോള്‍ കരയുന്നില്ല. എന്തുചെയ്യണം എന്നറിയാതെ ചൂളി ഭര്‍ത്താവിനരികെ നില്‍ക്കുകയാണ്. ആ മുറിയില്‍ ഇപ്പോള്‍ ആണായിട്ട് ഒരാളേയുള്ളൂ എന്ന് രാമകൃഷ്ണന് തിരിച്ചറിയുന്നു. തന്റെ മുന്നിലെ കട്ടിലില്‍ കള്ളന് അവളെ വിവസ്ത്രയാക്കുന്നതും ബലാത്സംഗം ചെയ്യുന്നതും രാമകൃഷ്ണന് നടുക്കത്തോടെ സങ്കല്‍പ്പിക്കുന്നു. ബലാത്സംഗത്തിലല്ല അയാളുടെ നടുക്കം, കള്ളനും ഭാര്യയുമൊത്തുള്ള വേഴ്ച്ചയ്ക്കിടയ്ക്ക് അവളുടെ കണ്ണുകള്‍ കൂമ്പുന്നതും കവിളുകള്‍ വിയര്‍ക്കുന്നതും അവളുടെ മുഖത്ത് ആനന്ദവും പുച്ഛവും കലര്‍ന്ന പുഞ്ചിരിവിടരുന്നതുമാണ്. കള്ളന് അവളുടെ കൈകള്‍ പിന്നില്‍ കെട്ടുകയാണ്, അയാള്‍ അവരെ ഉപദ്രവിക്കുന്നില്ല. കമലം സുന്ദരിയാണ്, അയാള്‍ അവരുടെ സൌന്ദര്യത്തില്‍ നോക്കുന്നില്ല. ക്ഷമയോടെ കെട്ടുമുറുക്കി തലയുയര്‍ത്തുമ്പോള്‍ അവരുടെ എണ്ണമിനുക്കമുള്ള മുടിയില്‍ കുത്തിവെച്ചിരിക്കുന്ന പൂമ്പാറ്റ സ്ലൈഡില്‍ അയാളുടെ കണ്ണുടക്കുന്നു. പൂമ്പാറ്റയുടെ കല്ലുപതിച്ച കണ്ണുകള്‍ തിളങ്ങുന്നു. അത് ഊരിയെടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റില്‍ തിരുകുന്നു. എന്നിട്ട് മകന്റെ കൈകള്‍ പിന്നില്‍ കെട്ടാന്‍ തുടങ്ങുന്നു. അവന്റെ കാലുകള്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുമ്പോള്‍ മകന് കാലുയര്‍ത്തി അയാളെ തൊഴിക്കുന്നു. കള്ളന് കുഞ്ഞിന്റെ മുഖത്തടിക്കുന്നതുകണ്ട് രാമകൃഷ്ണന്റെ തൊണ്ടയില്‍ നിന്നും ഒരു ശബ്ദം പുറത്തുവന്ന് പാതിവഴിയില്‍ നില്ക്കുന്നു. ഭാര്യ കരയുന്നില്ല. കാശും സ്വര്‍ണ്ണവും പൊതിഞ്ഞുകെട്ടിയ തോര്‍ത്തെടുത്ത് തലയില്‍ക്കെട്ടി കള്ളന് പോവുന്നു. പുറത്തുനിന്ന് വാതില്‍ പൂട്ടുന്ന ശബ്ദം കേള്‍ക്കുന്നു. രാമകൃഷ്ണനും ഭാര്യയും മകനും ബന്ധനങ്ങളില്‍ നിന്നും അഴിഞ്ഞുവരാനുള്ള ശ്രമം തുടങ്ങുന്നു. <br /><br />പകലത്തെ വഴികളല്ല രാത്രിയിലെ വഴികള്‍. പകലത്തെ പോലീസുവണ്ടിയല്ല രാത്രിത്തെ പോലീസുവണ്ടി. പകലത്തെ പോച്ചയല്ല (തവളകള്‍ കരയുന്ന) രാത്രിയിലെ പോച്ച. പകല്‍ നടന്നു പോവുന്നതുപോലെയല്ല രാത്രി ഒളിച്ചുപോവുന്നത്. എതിരേ വരുന്നയാളെ അറിയാം, ജയിലില്‍ നിന്നേ അറിയാം. ഇരുട്ടിന്റെ നദിയാണ്. ദൂരമൊരു ദൂരമല്ല. മുങ്ങാങ്കുഴിയിട്ടാല്‍ പൊങ്ങുന്നത് നാണിയുടെ വീട്ടിലാണ്. പകലത്തെ നാരായണിയല്ല രാത്രിയിലെ നാണി. നാണീ.. നാണിയേയ്.<br /><br />ഇരുണ്ടനിറമുള്ള നാണി. നാണിയുടെ വിയര്പ്പിന് പാലപ്പൂവിന്റെ മണമാണ്. നാണിയുടെ പല്ലിന് കൈതപ്പൂവിന്റെ നിറമാണ്. മുറുക്കുമ്പോള്‍ നാണി തെച്ചിപ്പൂ. നാണിയുടെ മടിക്കുത്തിന് കഞ്ഞിക്കലത്തിന്റെ ചൂടാണ്. നാണി ചടഞ്ഞിരിക്കുന്നത് തഴപ്പായിലാണ്. നാണിയുടെ വീടിന് മുറി രണ്ടാണ്. നാണിയുടെ കവിളില്‍ മറുകുണ്ട്. നാണിയുടെ മടിയില്‍ കിടക്കുന്നത് കള്ളന് പപ്പനാണ്. നാണിയല്ല, നാണ്യേച്ചി. ഏച്ചീ<br />“എന്താ കുട്ടാ”<br />ഏച്ചീ കഥപറ<br />ചേച്ചിക്കിന്നു വയ്യ കുട്ടാ. ഒറക്കം വരുന്നു.<br />വേണ്ട. കഥ പറഞ്ഞിട്ട് ഉറങ്ങിയാ മതി<br />വയ്യ കുട്ടാ. വയ്യാഞ്ഞിട്ടാ.<br />ഒരു കഥ. എന്റെ പൊന്നു ചേച്ചിയല്ലേ<br />അല്ല. പോടാ. <br />ഒരു കുഞ്ഞുകഥ. എന്റെ നാണ്യേച്ചിയല്ലേ<br />പോടാ. നാണി ആരുടേം ചേച്ചിയല്ല.<br />കഥ പറഞ്ഞാ ചേച്ചിക്കൊരു സമ്മാനം തരാം<br />ആദ്യം സമ്മാനം, പിന്നെ കഥ<br />ആദ്യം കഥ<br />ഇല്ല. ആദ്യം സമ്മാനം. ഇല്ലെങ്കി സമ്മാനോം വേണ്ട കഥയും ഇല്ല.<br />ഇതെന്തൊരു ചേച്ചിയാ ഇത് - നാണിയുടെ മടിയിലെ ചൂടില്‍ നിന്നും പപ്പന് ഉയര്‍ക്കുന്നു. മെലിഞ്ഞ പപ്പന് നിവര്ന്നുവരുന്നു. പപ്പന്റെ മടിക്കുത്തില്‍ നിന്നും ഒരു പൂമ്പാറ്റ പറന്നുവന്ന് നാണിയുടെ തലയിലിരിക്കുന്നു. തിളങ്ങുന്ന കണ്ണുകള്‍ കൊണ്ട് അത് നാണിയെ നോക്കുന്നു. നാണി പൂമ്പാറ്റയെ തൊട്ടുകൊണ്ട് ‘ഹായ്’ എന്നു പറയുന്നു. പപ്പന് സന്തോഷത്തോടെ മടിയിലേക്കു ചുരുളുന്നു.<br />എടി നാണിയേയ്<br />ഊം<br />നെനക്ക് ഇഷ്ടപ്പെട്ടോ<br />ഊഹു, എന്റെ തലയില്‍ കുത്തുന്നു<br />നാണിക്ക് ഇഷ്ടപ്പെട്ടു<br />ഇല്ലെങ്കിലോ?<br />നാണ്യേച്ചീ കഥ<br />ഒരിടത്തൊരിടത്ത് - നാണി തന്റെ തടിച്ച വിരലുകള്‍ കൊണ്ട് പപ്പന്റെ ചുരുണ്ട മുടി കോതിക്കൊണ്ട് കഥ പറഞ്ഞുതുടങ്ങി. അയാളുടെ മെലിഞ്ഞ ശരീരം അവളുടെ തുടയില്‍ ചുരുണ്ടുകിടന്നു. പൂച്ചക്കണ്ണുകള്‍ മുന്നിലെ ഇരുട്ടിലേക്കു നോക്കിക്കൊണ്ടിരുന്നു. നാണിയുടെ കൈപ്പത്തി പപ്പന്റെ മെലിഞ്ഞ കവിളിലും പൂച്ചക്കണ്‍കുഴികളിലും മീശരോമങ്ങളിലും കുറ്റിത്താടിയിലും കറപിടിച്ച ചുണ്ടുകളിലും ഓടിനടന്നു. ഒരിടത്തൊരിടത്ത് ഒരു രാജകുമാരിയുണ്ടായിരുന്നു. അതിസുന്ദരിയായ രാജകുമാരി. <br />നാണിയെപ്പോലെ? <br />ഛി, കഥയ്ക്കിടെ ചോദ്യം ചോദിക്കരുത്. ഈ രാജകുമാരിയെ കെട്ടാന്‍ എത്രപേര്‍ ആഗ്രഹിച്ചുവന്നെന്നോ. അവള്‍ക്ക് ആരെയും വേണ്ട. കച്ചവടക്കാര്‍ വന്നു, അവരെ വേണ്ട. പ്രഭുകുമാരന്മാര്‍ വന്നു. അവരെയും വേണ്ട. മന്ത്രിപുത്രന്മാര് വന്നു, വേണ്ട. രാജാക്കന്മാര് വന്നു. അവരെയും വേണ്ട. ചക്രവര്‍ത്തി തിരുമനസ്സ് വന്നു. അയാളെയും രാജകുമാരിക്ക് വേണ്ടന്ന്. ഇതില്‍പ്പരം ഒരു അഹങ്കാരമുണ്ടോ?<br />എന്നിട്ട്?<br />എന്നിട്ടെന്താ? ചക്രവര്‍ത്തി രാജ്യം ചുട്ടുകളഞ്ഞു. രാജാവിനെ കൊന്നുകളഞ്ഞു. രാജകുമാരിയെ പിടിച്ചോണ്ടുപോയി, ഒരു വലിയ ഗോപുരത്തിന്റെ മുകളിലത്തെ നിലയിലിരുത്തി. ഒരാള്‍ പോലും രാജകുമാരിയോടു മിണ്ടരുതെന്ന് ചട്ടം കെട്ടി. <br />എന്നിട്ടോ?<br />കഥ തീര്‍ന്നു.<br />ഇല്ല. കഥ പറ. <br />ബാക്കി കഥ നാളെ. <br />നാണ്യേച്ചീ<br />ഇല്ല. ഞാനുറങ്ങാന്‍ പോന്നു.<br />എന്റെ പൊന്നു ചേച്ചിയല്ലേ. ചേച്ചി എന്തു സുന്ദരിയാന്ന് അറിയാവോ?. കള്ളന് മടിയില്‍ നിന്നും ഗണപതിയുടെ ലോക്കറ്റുള്ള മാലയെടുത്ത് അവളുടെ കഴുത്തിലിട്ടു. അരണ്ട വെളിച്ചത്തില്‍ സ്വര്‍ണ്ണം മിന്നി. <br />എനിക്കു വേണ്ട. നീ കട്ടോണ്ടുവന്നതാ.<br />എന്റെ ചേച്ചിക്ക് ഞാന്‍ കൊണ്ടുവന്നതല്ലേ.<br />മോന് വാ. ചേച്ചിക്കിതൊന്നും വേണ്ട. അവര്‍ അയാളെ മടിയില്‍ കിടത്തി, നെറ്റിയില്‍ തലോടിക്കൊണ്ട് കഥ തുടര്‍ന്നു. <br />ഗോപുരത്തിന് നൂറു പോലീസുകാരായിരുന്നു കാവല്‍. കൊമ്പന് മീശയുള്ള പോലീസുകാര്‍ ലാത്തികൊണ്ട് ഗോപുരത്തിന്റെ വാതിലഴികളില്‍ തട്ടിക്കൊണ്ട് രാത്രി ഉലാത്തും. കടകട ശബ്ദം കേട്ട് രാജകുമാരി ഉറങ്ങിയില്ല. രാജകുമാരിയോട് ആരും മിണ്ടിയില്ല. ഒരാള്‍ മിണ്ടാതെ ആഹാരം കൊണ്ട് കൊടുത്തിട്ടുപോവും. ചിലപ്പൊ ഒരു ചുവന്ന കിളി പറന്നുവന്ന് മട്ടുപ്പാവിലിരിക്കും. പക്ഷേ അത് പാടത്തുമില്ല ഒന്നു ചിലയ്ക്കത്തുപോലുമില്ല. രാജകുമാരി ഒരു ചെരിപ്പെടുത്ത് കിളിയെ എറിഞ്ഞതില്‍പ്പിന്നെ അത് വന്നിട്ടില്ല. വല്ലപ്പോഴും അവളുടെ ശബ്ദം കേട്ട് അവള് തന്നെ ഞെട്ടിപ്പോവും. ഇടയ്ക്കിടെ ചക്രവര്‍ത്തിയുടെ ദൂതന് വന്ന് അവള്‍ക്കു സമ്മാനങ്ങള്‍ കൊടുക്കും. എന്നിട്ട് വിവാഹത്തിനു സമ്മതമാണോ എന്ന് ചോദിക്കും. അവള് ചിലപ്പോള്‍ ചോദ്യം കേള്‍ക്കാത്തതുപോലെയിരിക്കും, ചിലപ്പോള്‍ മുഖം തിരിക്കും, ചിലപ്പോള്‍ ഇല്ല എന്ന് തലയാട്ടും. അപ്പോള്‍ അവളുടെ സങ്കടം നിറഞ്ഞ വലിയ കണ്ണുകള്‍ കണ്ട് ദൂതനു വിഷമമാവും. അയാള്‍ തിരികെപ്പോവും. <br />പതുക്കെ - എന്നുവെച്ചാല്‍ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ - പോലീസുകാര്‍ക്ക് അവളെ ഇഷ്ടപ്പെട്ടു. അവളെ ഒരു അനുജത്തിയെപ്പോലെ അവര്‍ സ്നേഹിച്ചു. അവര്‍ അവള്‍ക്ക് കൊച്ചുകൊച്ച് സമ്മാനങ്ങള്‍ കൊടുത്തു. ചിലപ്പോള്‍ ഒരു റോസാപ്പൂ. ചിലപ്പൊ ഒരു പരുന്തിന്റെ തൂവല്‍, ചിലപ്പൊ ഒരു മന്ദാരം, ഒരു കുങ്കുമച്ചെപ്പ്. അവള് ഒന്നും മിണ്ടിയില്ല, അവരെ നോക്കി സ്നേഹത്തോടെ ചിരിച്ചതേയുള്ളൂ.<br />എന്നിട്ട്?<br />എന്നിട്ടോ - ഒരു ദിവസം, അമാവാസി രാത്രിയില്‍ രാജ്യത്ത് ഉത്സവമായിരുന്നു. നിറയെ ആനകളും ചെണ്ടയും വെളിച്ചവും ബഹളവും. ഉത്സവത്തിന്റെ മറപറ്റി ഒരു കള്ളന് പതുങ്ങിവന്നു. എന്തെങ്കിലും സ്വര്‍ണ്ണമോ വൈരമോ മോഷ്ടിക്കണമെന്നായിരുന്നു അയാളുടെ മനസിലിരുപ്പ്. ആളുകള്‍ ഉറക്കമൊഴിഞ്ഞിരിക്കുന്നതുകൊണ്ട് അയാള്‍ക്ക് വലിയ വീടുകളില്‍ കയറാന്‍ പറ്റിയില്ല. അങ്ങനെ വലഞ്ഞ് നടക്കുമ്പോള്‍ ഒരു ഗോപുരത്തിന്റെ മുകളില്‍ വെളിച്ചംകണ്ട് കള്ളന് അകത്ത് ആള്‍ത്താമസമുണ്ടെന്ന് ഉറപ്പിച്ചു. പൊക്കത്തില്‍ കെട്ടിയ മതില് അയാള്‍ നിഷ്പ്രയാസം ചാടി. കള്ളന് മതില്‍ക്കെട്ടിനകത്തുവീഴുന്ന ശബ്ദം കേട്ട് നൂറുപോലീസുകാരില്‍ ഒരാള്‍ ഉണര്‍ന്നു. <br />എന്നിട്ട്?<br />പോലീസുകാരന് ഗോപുരത്തിനു നേരെ പതുങ്ങിവരുന്ന മനുഷ്യനെക്കണ്ടു. മറ്റ് പോലീസുകാരെ ഉണര്‍ത്തണമെന്നും ഒറ്റയടിക്ക് അവനെ അടിച്ചിടണമെന്നും പോലീസുകാരന് ചിന്തിച്ചു. എന്നാല്‍ രാജകുമാരിയെ കാണാന്‍ ഇരുട്ടിന്റെ മറപറ്റി വേഷം മാറി വരുന്ന രാജകുമാരനാണെങ്കിലോ അതെന്ന് അയാള്‍ സങ്കല്പിച്ചു. പാവം രാജകുമാരി. എത്രനാളെന്നു പറഞ്ഞാണ് ഏകാന്തത. രാത്രിയാണ്, ഇരുട്ടാണ്. ഇരുട്ടിന് എന്തൊക്കെ സാദ്ധ്യതകളാണ്. അവര്‍ക്ക് മട്ടുപ്പാവിലിരുന്ന് കഥകള്‍ പറയാം, സുന്ദരിമാരുടെ ചിത്രം വരച്ച ചുവരില്‍ ചാരിനിന്ന് ഹൃദയം കൈമാറാം. കിടക്കവിരികള്‍ കോര്‍ത്ത് കയറുഞാത്തി താഴെയിറങ്ങാം, കറുത്ത കുതിരപ്പുറത്തുകയറി രക്ഷപെടാം, ദൂരെ കൊട്ടാരത്തില്‍ സുഖമായി ജീവിക്കാം - അയാള്‍ ശബ്ദം കേള്‍ക്കാത്തതുപോലെ കണ്ണടച്ചു. ഒന്നും സംഭവിക്കാത്തതുപോലെ ഉറക്കം നടിച്ചുകിടന്നു.<br />എന്നിട്ട്?<br />ഉത്സവത്തിന്റെ പ്രദക്ഷിണം പെരുവഴിയിലൂടെ ഗോപുരത്തിനു മുന്നിലൂടെ വരികയായിരുന്നു. പെരുമ്പറ കൊട്ടുന്ന ശബ്ദം മുഴങ്ങുമ്പോള്‍ കള്ളന് ഗോപുരത്തിന്റെ മച്ചില്‍ പിടിച്ചുകയറി. സമര്‍ത്ഥനായ കള്ളന് പല്ലിയെപ്പോലെയാണ് മതിലില്‍ പറ്റിപ്പിടിച്ചു കയറുന്നത്. പ്രദക്ഷിണം അകലെയെത്തിയപ്പൊഴേക്കും കള്ളന് മട്ടുപ്പാവിന്റെ ജാലകത്തിലെത്തിയിരുന്നു.<br />എന്നിട്ട്?<br />ഇരുട്ടില്‍നിന്നും കയറിവരുന്ന മനുഷ്യനെ രാജകുമാരി അമ്പരപ്പോടെ നോക്കി. അയാള്‍ ചുണ്ടില്‍ വിരല്‍ വെച്ച് “മിണ്ടരുത്” എന്നു കാണിച്ചു. അയാള്‍ അങ്ങനെ പറയേണ്ട ആവശ്യമില്ലായിരുന്നു. രാജകുമാരി മിണ്ടിയില്ല. അവളുടെ നെഞ്ച് ഉയര്‍ന്നുതാഴുന്നത് അവന് കണ്ടു. അവള് വളരെ സുന്ദരിയായിരുന്നു. അവളോട് ഒന്നും മിണ്ടാതെ, അവളെ തൊടാതെ കള്ളന് അടുത്ത മുറിയിലേക്കു പോയി. ഓരോ മുറികളിലും അവന് എന്തോ തിരയുന്ന ശബ്ദം രാജകുമാരി നിരാശയോടെ കേട്ടു. ഒടുവില്‍ കൈനിറയെ സ്വര്‍ണ്ണാഭരണങ്ങളുമായി കള്ളന് അവളുടെ മുന്നിലെത്തി. അവള് മനസിലാവാത്തതുപോലെ അവനെ നോക്കി. അവന് അവളെ ചുംബിക്കുമോ?<br />ഇല്ല. എന്നിട്ട്?<br />എന്നിട്ടെന്താ, രാജകുമാരിയെ നോക്കിക്കൊണ്ട് കള്ളന് നില്ക്കുമ്പോള് അവള് കഴുത്തില്‍ക്കിടന്ന സ്വര്‍ണ്ണമാലയൂരി അവനുകൊടുത്തു. അവന് രാജകുമാരിയെ കടന്ന് മട്ടുപ്പാവില്‍ നിന്നും താഴേക്കു ചാടി. ഇരുട്ടിലേക്ക് അവന് ആയമിട്ട് മുങ്ങുന്നത് രാജകുമാരി നോക്കിനിന്നു. വായുവില്‍ കൂപ്പുകുത്തുന്ന കള്ളനു പിന്നാലെ അവളുടെ കണ്ണില്‍ നിന്ന് ചൂടുള്ള ഒരു കണ്ണീര്‍ത്തുള്ളി താഴേക്കു പറന്നു.<br />എന്നിട്ടോ? പോലീസുകാര്‍ ഉണര്‍ന്നോ?<br />അതല്ലേ. രാജകുമാരിയില്ലാതെ കള്ളന് നിലത്തുവീഴുന്നതും ഉരുണ്ടുപിടഞ്ഞെഴുന്നേല്‍ക്കുന്നതും നൂറുപോലീസുകാര്‍ അറിഞ്ഞു. അവര്‍ നൂറുവിസിലൂതി, നൂറുലാത്തി വീശി, നൂറലര്‍ച്ചകളലറിക്കൊണ്ട് കള്ളന്റെ പിന്നാലെ പാഞ്ഞു. കള്ളന് ശരവേഗത്തിലോടി. മലയിടിഞ്ഞുവരുന്നതുപോലെ പോലീസുകാര്‍ പിന്നാലെ പറന്നു. മുന്നില്‍ മതിലാണ്. പരുന്തിനെപ്പോലെ അവന് പറന്നുയരുമ്പോള്‍ കാക്കക്കൂട്ടമായി നൂറുപോലീസുകാര്‍ കുതിച്ചുപൊങ്ങി അവനെ വലിച്ചു താഴെയിട്ടു.<br />അയ്യോ - എന്നിട്ടോ?<br />എന്നിട്ട്.. എന്നിട്ട്..<br />അപ്പോള്‍ നാണിയുടെ വീടിന്റെ രണ്ടാമത്തെ മുറിയില്‍ നിന്നും ഇരുട്ടിന്റെ നിറമുള്ള നാല് പോലീസുകാര്‍ ചാടിയിറങ്ങുകയും പപ്പന് പിടഞ്ഞെഴുന്നേല്ക്കാന് സമയം കിട്ടുന്നതിനു മുന്നേ അവന്റെ മുകളിലേക്കു വീഴുകയും അവനെ തൊഴിച്ചും ഇടിച്ചും തുടങ്ങുകയും അവനെ വലിച്ച് കയ്യില്‍ വിലങ്ങുവെക്കുകയും വീണ്ടും തൊഴിക്കുകയും പുറത്ത് ദൂരെ ഇരുട്ടില്‍ നിറുത്തിയിട്ടിരുന്ന രാത്രിയിലെ പോലീസ് ജീപ്പിലേക്ക് വലിച്ചുകൊണ്ടു പോവുകയും ചെയ്തു. അതില്‍ നിന്ന് ഒരു പോലീസുകാരന് തിരിച്ചുവന്നു. നാണിയുടെ കഴുത്തില്‍ക്കിടന്ന മാലയില്‍ പിടിച്ച് ഇതു തൊണ്ടിമുതലാണ് എന്നു പറഞ്ഞു. അവള് മിണ്ടാതെ അത് ഊരിക്കൊടുത്തു.<br />'തലയിലിരിക്കുന്ന ഈ സ്ലൈഡ് അവന് കുത്തിത്തന്നതല്ലേ. ഊര്'.<br />'എന്റെ മോന് തന്നതാ. എന്റെ മോന്..' പോലീസുകാരന് സ്ലൈഡ് ഊരി തന്റെ തൊപ്പിയില്‍ തിരുകിക്കൊണ്ട് കാത്തുനില്ക്കുന്ന രാത്രിജീപ്പിലേക്കു നടന്നു.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com20tag:blogger.com,1999:blog-1303639631450271203.post-2343237332873011432009-11-13T00:49:00.011+04:002009-11-13T14:06:06.422+04:00എലിഒരിക്കല് ഒരിടത്തൊരു യക്ഷിയുണ്ടായിരുന്നു.<br /><br />അല്ലെങ്കില്‍ അതു വേണ്ട,<br /> ഒരു രാക്ഷസനുണ്ടായിരുന്നു<br /> ഒരു മനുഷ്യനുണ്ടായിരുന്നു<br />അതൊന്നും വേണ്ട<br /> ഒരിക്കല്‍ ഒരിടത്തൊരു വീടുണ്ടായിരുന്നു<br /> അവിടെ ഒരു ഫിഷ്ടാങ്കുണ്ടായിരുന്നു<br /> വട്ടത്തിലുള്ള ഒരു കണ്ണാടിപ്പാത്രം<br />ഒരു മുറി,<br /> (മുറിക്കു) നടുവില്‍ ഒരു മേശ<br /> മേശയ്ക്കുമുകളില്‍ ഒരു പളുങ്കുപാത്രം<br /> അതില്‍ ജലസസ്യങ്ങളോ പായലോ വെള്ളാരംകല്ലോ ഇല്ല. തെളിവെള്ളം. <br /> അതില്‍ ഒരു സ്വര്‍ണ്ണമത്സ്യം<br /> ഒറ്റമീന്‍<br /> അത് വട്ടത്തില്‍, വട്ടത്തില്‍, വട്ടത്തിലോടി<br /><br />അതല്ല പറഞ്ഞുവന്നത്,<br /> ഒരു മുറി, ഒരു കസേര, ഒരു ടി.വി / കമ്പ്യൂട്ടര്‍ / പുസ്തകം, കസാരയില്‍ ചാഞ്ഞുകിടന്ന് അതിലേക്കു നോക്കുന്ന ഒരാള്‍. അയാളുടെ കയ്യില്‍ ഒരു സിഗരറ്റ്. ടി.വി / കമ്പ്യൂട്ടര്‍ / പുസ്തകം ചിലക്കുന്നു, രസിക്കുന്നു, പാടുന്നു, ആടുന്നു, പരിഭവിക്കുന്നു, മദിക്കുന്നു, അലറിവിളിക്കുന്നു. സിഗരറ്റ് കത്തിക്കത്തിത്തീരുന്നു. <br /><br />..അപ്പോള്‍ അവള് ചോദിച്ചു, നീയെന്നെ ഒറ്റയ്ക്കാക്കുമോ?<br />കറുത്ത ആകാശത്തില്‍ ചന്ദ്രന് ഒറ്റക്കായി. <br />അപ്പോള്‍ പറഞ്ഞുവന്നത്..<br /><br />എന്തിനാണ് ഈ ഫ്ലാറ്റിലേക്കു വന്നതെന്നാണ് നടകള്‍ കയറുമ്പോള്‍ യാമിനി ആലോചിച്ചത്. പഴയ പടികളാണ്. ചുവരുകളില്‍ കുട്ടികള്‍ നഖം കൊണ്ട് പോറിയിട്ട ചിത്രങ്ങള്‍. മൂലയ്ക്ക് സിഗരറ്റ് കുറ്റികള്‍, പൊടിപിടിച്ച കോണ്ടം. ലിഫ്റ്റ് പ്രവര്‍ത്തിക്കുന്നില്ല. നാലാം നിലയില്‍ സാമാന്യം ഇരുട്ടുള്ള ഇടനാഴി, ഇരുവശത്തും അടഞ്ഞ വാതിലുകള്‍, 418, 420, 422, 424. വഴി അവസാനിക്കുന്നത് 430-ല്‍. അവള് കാളിങ്ങ് ബെല്ലമര്‍ത്തി. വന്നത് ക്രെഡിറ്റ് കാര്‍ഡിന്റെ കടലാസുകളില്‍ ഒപ്പിടുവിക്കാനാണ്. അകത്ത് ആരോ നടക്കുന്നു, കതകിന്റെ അപ്പുറത്തു കാത്തുനില്ക്കുന്നു, കതകിന്റെ കൊളുത്തുകള്‍ അഴിക്കുന്നു. <br /><br /> യാമിനി വന്നത് അവളുടെ കാമുകനെ കാണാനാണ്. യാമിനി മുന്‍പ് എത്രതവണ ഇവിടെ വന്നിട്ടുണ്ട് എന്നത് അവളുടെ സ്വകാര്യതയാണ്. വരൂ, അവളുടെ സ്വകാര്യതയിലേക്ക് നമുക്ക് ഒളിഞ്ഞുനോക്കാം. ടി.വി., അതിനു മുന്നില്‍ സോഫ, സോഫയില്‍ ഒരാള്‍, മെലിഞ്ഞ മനുഷ്യന്റെ കുറ്റിത്താടിയും കവിളും ഞെരിച്ചുകൊണ്ട് അയാളുടെ മടിയിലിരുന്ന് ടി.വി കണ്ട് ചിരിക്കുന്നത് യാമിനിയാണ്. അയാള്‍ ചിരിക്കുന്നുണ്ടോ - അറിയില്ല. <br /> ഓ<br /> ജോണ്‍.<br /> ജോണ്‍, ജോണ്‍, ജോണ്‍, ജോണ്‍<br /> അവന് കണ്ണു തുറന്നു.<br /> അവന് ഒറ്റയ്ക്കാണ്. കാരണം അവന്റെ ഡാഡിയും മമ്മിയും ഒരു വിമാനാപകടത്തില്‍, അവന്റെ പപ്പയും മമ്മയും ഒരു കാറപകടത്തില്‍, അവന്റെ അച്ഛന് കാസരോഗം വന്നും അമ്മ കൂലിപ്പണിയെടുത്തും, അവന്റെ പപ്പയും മമ്മിയും - <br /> ജോണ്‍ പറഞ്ഞു, ഒറ്റയ്ക്കിരിക്കാന്‍ രസമാണല്ലേ<br /> അവള് ചിരിച്ചു. ഒറ്റയ്ക്കല്ലല്ലോ<br /> യെസ്...<br /> പാവം ഗോള്‍ഡ്ഫിഷ്.. അതിനൊരു കൂട്ടു കൊടുക്കണം. ഞാന്‍ വരുമ്പൊ ഒരു ഗോള്‍ഡ്ഫിഷിനെക്കൂടി കൊണ്ടുവരട്ടെ?<br /> എന്നിട്ട്?<br /> ഞാന്‍ വരുമ്പൊ അതിനെ ടാങ്കിലിടും. തിരികെപ്പോവുമ്പൊ തിരികെക്കൊണ്ടുപോവും. സന്ദര്‍ശകയ്ക്കൊപ്പം ഒരു സന്ദര്ശകന്.<br /> അതുവേണോ?<br /> വേണം.<br /> വേണ്ട. നമുക്കീ ഗോള്ഡ്ഫിഷിനെ പൊരിച്ചടിക്കാം.<br /> വേണ്ട. നമുക്ക് പുറത്തുപോവാം.<br /> എവിടെ?<br /> പാര്‍ക്കില്‍, ലൈബ്രറിയില്‍, ഒരു സിനിമയ്ക്ക്, കോഫിഹൌസില്‍.. ജോണ്‍?<br /> ജോണ്‍, ജോണ്‍, ജോണ്‍, ജോണ്‍.<br /><br />ജനാല തുറന്നിട്ട ഒരുദിവസം പച്ചക്കണ്ണുകളുള്ള കറുത്ത പൂച്ച അതിന്റെ അഴികള്‍ക്കിടയിലൂടെ മിനുത്ത ദേഹം ഞെരിച്ചുകയറ്റി പതുങ്ങിവന്ന് മേശയില്‍ ആയാസരഹിതമായി ചാടിക്കയറി സ്വര്‍ണ്ണമത്സ്യത്തെ പേടിപ്പിക്കുകയും നഖങ്ങള്‍ നീണ്ട ഇടതുകൈ വെള്ളത്തിലിട്ട് അതിനെ വട്ടത്തില്‍ വേഗത്തിലോടിക്കുകയും മത്സ്യത്തിന്റെ മുന്നിലിരുന്ന് ശരീരം സാവധാനം നക്കിത്തോര്‍ത്തുകയും അല്പനേരം മേശപ്പുറത്ത് മലര്‍ന്നുകിടക്കുകയും ഇല്ലാത്ത ഈച്ചയെ നാലുകാലുകളും നീട്ടി വേട്ടയാടുകയും തിരിഞ്ഞ് മൂരിനിവര്‍ത്ത് ഒന്നും സംഭവിക്കാത്തതുപോലെ മുന്‍കാലുകള്‍ രണ്ടും ജാറിന്റെ മുകളിലേക്ക് ഉയര്‍ത്തിവെക്കുകയും പിന്‍കാലിലൂന്നി ജാര് മറിച്ചിട്ട് പൊട്ടിക്കുകയും തറയില്‍ താളത്തില്‍ പിടഞ്ഞുകൊണ്ടിരുന്ന സ്വര്‍ണ്ണമത്സ്യത്തെ കടിച്ചെടുത്ത് ജനാലയിലെ അഴികള്‍ക്കിടയിലൂടെ ഞെരിഞ്ഞിറങ്ങിപ്പോവുകയും ചെയ്തു. ഇങ്ങനെയൊക്കെ സംഭവിക്കാറുണ്ട്. പൂച്ച സന്തോഷത്തോടെ മീനെ തിന്നെങ്കിലും പിറ്റേദിവസവും അതിന് വിശക്കുകയും വീണ്ടും വന്നു നോക്കി വിഷണ്ണനായി തിരികെപ്പോവുകയും ചെയ്തു. മീനെ പൂച്ച തിന്നു എന്നത് എത്ര സ്വാഭാവികമാണ്. യാമിനിക്ക് സ്വാഭാവിക സംഭവങ്ങള്‍ വിശ്വസിക്കാന്‍ പറ്റിയില്ല. ജോണിനെ ചീത്തവിളിക്കുകയും അവനെക്കാണാന്‍ വരാതിരിക്കുകയും ചെയ്തു. അവള് തിരികെവന്നപ്പോള്‍ - യെസ്, അവള് തിരികെവന്നു. മേശ ഇല്ലായിരുന്നു.<br /><br />ഇരുട്ടായിരുന്നു. ഇരുട്ടത്ത് ലൈറ്റിടാന്‍ ജോണ്‍ സമ്മതിച്ചില്ല, which was thrilling. മുറിയുടെ നടുവില്‍ ടോര്‍ച്ച് വെളിച്ചത്തില്‍ കറുത്ത തകരത്തിന്റെ ഒരു മേല്‍ക്കൂര. അതിനടിയില്‍ ഒരടി പൊക്കത്തില്‍ ചുറ്റും കളിമണ്ണുകുഴച്ച് ഒരു വലിയ ചതുരം. സുഷിരങ്ങളൊന്നുമില്ല. യാമിനി, എനിക്കൊരു എലിയെക്കിട്ടി. എലികള്‍ക്ക് എത്ര ഓര്‍മ്മകാണും?<br />ഞാനെങ്ങനെ അറിയാന്‍?<br /><br />ജോണ്‍ കിതപ്പോടെ, വേഗത്തില്‍ സംസാരിച്ചു. ഒരു മാസമായി എലി അകത്താണ്. അത് വെളിച്ചം കണ്ടിട്ടില്ല. വെളിച്ചം എന്താണെന്ന് അത് മറന്നുപോയിക്കാണുമോ?<br />അകത്ത് എന്താണ്?<br />രാവണന്‍കോട്ടയാണ്. എലിക്കുഞ്ഞിനു വഴികാണിച്ചുകൊടുക്കുമോ? വഴികള്‍ ഒരുപാടുണ്ട്, ഒരു വഴിയും തിരിച്ചിറങ്ങാന്‍ പറ്റില്ല. ചുറ്റും ഡെഡ് എന്ഡുകള്. എന്നിട്ടും എലി ഓടിക്കൊണ്ടിരിക്കുന്നു. <br />ജോണ്‍, നീയും അകത്താണ്. you are sick.<br />എലിക്ക് മൂന്നുനേരം തീറ്റകൊടുക്കുന്നുണ്ട്. ഇരുട്ടത്താണ് തീറ്റകൊടുക്കുന്നത് - എലി എന്നെ മറന്നുകാണുമോ. <br />ഇപ്പൊ ഓര്‍ത്തിട്ടെന്താണ്? അത് നിനക്കുവേണ്ടി കൊന്തപടിക്കണോ?<br />ഓര്‍ക്കണ്ട<br />അവള്‍ക്ക് പാവം തോന്നി. ശരീരത്തോട് ഒട്ടിനിന്നുകൊണ്ട് ജോണ്‍, ജോണ്‍.<br />(വിളികേട്ട്) തകരം അനങ്ങി.<br /><br />ഒരിക്കല്‍ ഒരു എലിയുണ്ടായിരുന്നു. ചാരനിറമുള്ള രോമങ്ങളും നീണ്ടുമെലിഞ്ഞ വാലും പേടിച്ച കണ്ണുകളുമുള്ള ചുണ്ടെലി വളരെ പരിശ്രമശാലിയായിരുന്നു. അതിന്റെ നെഞ്ചില്‍ വെള്ളിനിറമായിരുന്നു. ഒതുങ്ങിയ ശരീരമായിരുന്നു. ഓടിയോടി എവിടെയെങ്കിലും എത്തണമെന്നായിരുന്നു. പക്ഷേ എത്ര ഓടിയിട്ടും തുടങ്ങിയിടത്തുതന്നെ എത്തിയതേ ഉള്ളൂ. എന്നിട്ടും എലി ഓടിക്കൊണ്ടിരുന്നു. മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ടോ മതിലുകള്‍ തകര്‍ന്നുവീഴുന്ന സ്വാതന്ത്ര്യത്തിന്റെ ദിനത്തില്‍ ഓടി രക്ഷപെടാന്‍ വ്യായാമം ചെയ്ത് പേശികള്‍ പിടച്ചുനില്‍ക്കണം എന്നതുകൊണ്ടോ തുടങ്ങിയിടത്തുതന്നെയാണ് എത്തിയത് എന്ന് അറിയാത്തതുകൊണ്ടോ അറിയാവുന്നതുകൊണ്ടോ വട്ടത്തിലോട്ടം ആസ്വദിച്ചതുകൊണ്ടോ ഓട്ടംനിര്‍ത്തിയാല്‍ എലി എലിയല്ല എന്നറിയാവുന്നതുകൊണ്ടോ അത് ഓടിക്കൊണ്ടിരുന്നു. ഓട്ടത്തിനിടയില്‍ വെളിച്ചമടിക്കാതെ അത് നരച്ചു. ചുണ്ടെലി വെള്ളെലിയായി. ഇരുട്ടുകൊണ്ട് കണ്ണുകളുടെ ഓട്ടയടഞ്ഞു. അടഞ്ഞുപോയ കണ്ണുകള്‍ കൊണ്ട് അത് അന്തമില്ലാത്ത വഴികളുടെ വക്കുകളില്‍ തുറക്കാത്ത വാതിലുകള്‍ 418, 420, 422, 424 എന്നിങ്ങനെ എണ്ണി. ഉറക്കത്തിന്റെ തൊടിയിലെ പടികളെണ്ണി. 922, 924, 926, ഞൊറികള്‍ വീണ വെള്ളപ്പാവാട വലിച്ചുപിടിച്ച് വായുവിലൂടെ ചൂരല്‍ മൂളിവരുന്നു, വഴിവക്കില്‍ മരങ്ങള്‍ നിരന്നുനില്ക്കുന്നു. കാണികള്‍ കയ്യടിക്കുന്നു. എലി ഓടിക്കൊണ്ടിരിക്കുന്നു. യാമിനി ഉറക്കത്തില്‍ തിരിയുന്നു, കിടക്കയ്ക്കു താഴെ വെള്ളം പരതുന്നു, ഉണരുന്നു, ഉറങ്ങുന്നു. <br /><br />426, 428, 430-ന്റെ താക്കോല്‍ അവളുടെ പക്കലുണ്ടായിരുന്നു. ജോണ്‍ എവിടെയാണ്, എവിടെയായാലെന്താണ്. ലൈറ്റിട്ടു. മഞ്ഞവെളിച്ചത്തില്‍ ഒഴിഞ്ഞ മുറി, തകരപ്പാളി അവള് തുറന്നു. അന്തമില്ലാത്ത വഴികള്‍ക്കിടയില്‍ എലി ഉറങ്ങുകയാണ്. പുറത്ത് തെരുവില്‍ ഇറക്കിവിടുമ്പോള്‍ സ്വാതന്ത്യം കണ്ട് അതിശയിച്ച്, ആഹ്ലാദിച്ച്, റോഡിനു കുറുകെ കുതിച്ചോടുന്ന നിമിഷത്തിനും ഏതെങ്കിലും വണ്ടിയുടെ ടയറുകയറി മരിക്കുന്ന നിമിഷത്തിനും ഇടയ്ക്കുള്ള ഏതാനും നിമിഷത്തെ ജീവിതമുണ്ടല്ലോ, അതാണ് ജീവിതം. അതിനുവേണ്ടിയായിരുന്നു ഈ ഓട്ടമത്രയും. അവള് അതിനെ വാലില്‍പ്പിടിച്ച് തൂക്കിയെടുത്തു, നാലുനിലകള്‍ ഓടിയിറങ്ങി, തെരുവില്‍ കുന്തിച്ചിരുന്ന്, എലീ, ഇതാ നിന്റെ നാളെ - എലി അനങ്ങുന്നില്ല, രണ്ട് കൈകൊണ്ടും താങ്ങിക്കൊടുത്തിട്ടും ഉന്തിക്കൊടുത്തിട്ടും ചരിഞ്ഞ് വശത്തോട്ടുവീഴുന്നു. എലി തണുത്തിരിക്കുന്നു.<br /><br />ജോണ്‍ ജയിച്ചു. കരിങ്കണ്ണുകളും ദംഷ്ട്രകളുമുള്ള ജോണ്‍. അവന് നിന്നെ തിന്നുകളയും. കയ്യില്‍ കിട്ടിയാല്‍ വരിഞ്ഞുമുറുക്കും, സ്നേഹിക്കും, പിച്ചിച്ചീന്തും, ലാളിക്കും, ബലാത്സംഗം ചെയ്യും. കരയാന്‍ കഴിഞ്ഞെങ്കില്‍ എന്ന് അവള് ഒരുപാട് കൊതിച്ചെങ്കിലും തലയ്ക്കകത്ത് എന്തോ മൂളിക്കൊണ്ടിരുന്നതേയുള്ളൂ. വഴിയുടെ അറ്റത്തേക്കു നോക്കൂ, സിഗരറ്റും വീശി നടന്നുവരുന്നത് ജോണ്‍. ബസ്സുകയറിപ്പോവുന്നത് ജോണ്‍. ആകാശത്തുനിന്നും നൂലില്‍ത്തൂങ്ങി ഇറങ്ങിവരുന്നവന്‍ ജോണ്‍. തെരുവുകളുടെ നൂലുണ്ടയായ നഗരം കലങ്ങിക്കിടക്കുന്നു; എല്ലാ വഴികളും ജോണിലേക്കു നീളുന്നു. എലിയെ വഴിയിലിട്ട് നാലുനിലകള്‍ ഓടിക്കയറി 430-ആം നമ്പര്‍ ഫ്ലാറ്റില്‍ കയറി കതകടച്ച് ലൈറ്റണച്ച് മുറിക്കുനടുവില്‍ മുട്ടിനിടയില്‍ മുഖം പൂഴ്ത്തിക്കൊണ്ട് അവള് കുന്തിച്ചിരുന്നു.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com5tag:blogger.com,1999:blog-1303639631450271203.post-68084062509855751582009-11-10T22:49:00.008+04:002009-11-11T19:16:44.764+04:00രാക്ഷസന്ഉഗ്രന് ഒരു സായാഹ്നമായിരുന്നു അത്. ചുവന്ന ആകാശത്തില്‍ വെളിച്ചത്തിന്റെ മഞ്ഞക്കീറുകള്‍. അവയെ മുറിച്ച് പറന്നുപോവുന്ന കറുത്തപക്ഷികള്‍. അകലെ വാനം ചുംബിച്ചുനില്‍ക്കുന്ന മലനിരകള്‍ക്ക് അധികം ഉയരം തോന്നില്ല. പിന്നില്‍ കാടാണ്. ഉള്ളിലെവിടെനിന്നോ കാട്ടുതീയുടെ തുടക്കം പോലെ പുകയുയരുന്നുണ്ട്. പുകക്കറുപ്പ് ആകാശത്തിന്റെ ചോപ്പില്‍ അലിഞ്ഞുപരക്കുന്നുണ്ട്. മുട്ടോളം വളര്ന്നുനില്ക്കുന്ന കറുകപ്പുല്ലുകള്‍ ഞെരിച്ചുകൊണ്ട് ഇതാ, നടന്നുവരുന്നത് ജോണും യാമിനിയുമാണ്. ജോണ്‍ ഒരുപാട് നാളായി ആഗ്രഹിച്ചതുപോലെ - യാമിനിയെ കണ്ടുമുട്ടിയ അന്നുമുതല്‍ക്ക് കൊതിച്ചതുപോലെ - കാടുകയറാന്‍ വന്ന സംഘത്തില്‍ നിന്നും അവര്‍ മാത്രം കൂട്ടം തെറ്റിപ്പോയിരിക്കുന്നു.<br /><br />നീ അവരെ ഒന്നുകൂടി വിളിച്ചുനോക്ക്<br />ജോണ്‍ ഇല്ല എന്ന് തലയാട്ടി. അവന്റെ മുഖത്ത് എപ്പൊഴും കാണുന്ന വിഷാദം കുസൃതിയിലേക്കു മാറുന്നത് യാമിനി ശ്രദ്ധിച്ചു.<br />എന്താന്നേ, ഒന്നൂടെ വിളിക്കു<br />അവളുടെ സ്വരത്തിന്റെ ഇമ്പം ശ്രദ്ധിച്ചുകൊണ്ട് അവന് പറഞ്ഞു, ‘ഇല്ല‘.<br /><br />യാമിനി ഓരോന്നുചിന്തിച്ചുകൊണ്ട് തോളത്തെ ബാഗ് താഴെയിട്ടു. കാറ്റില്‍ പറക്കുന്ന വസ്ത്രം ഒതുക്കി പുല്ലിലേയ്ക്കിരുന്നു. ജോണ്‍ അവളുടെ മുഖത്തുനിന്നും കണ്ണെടുക്കാതെ കുനിഞ്ഞ് നിലത്തിരുന്നു. യാമിനി വിയര്‍ത്തു. അവള് അവന്റെ വശത്തേയ്ക്ക് ചരിഞ്ഞ് പുല്ലില്‍ക്കിടന്നു. കഴുത്തില്‍ നിന്നും അല്പം ഇറങ്ങിക്കിടന്ന ചുരിദാര്‍ നേരെയിടണോ എന്ന് അവള് അലസമായി ചിന്തിച്ചു. വിയര്‍പ്പുതുള്ളികള്‍ ഉരുണ്ട് അവളുടെ വസ്ത്രത്തിനുള്ളിലേക്കു മുങ്ങാങ്കുഴിയിടുന്നതു നോക്കിക്കൊണ്ട് അവന് വിളിച്ചു. <br /><br />യാമിനീ<br />യെസ്<br />ഞാന്‍..<br />ഞാന്‍? <br />Can I kiss you? <br />അവള് ഒന്നും പറഞ്ഞില്ല. അവന് അവളുടെ കണ്ണുകളിലെ തിളക്കം കണ്ടു, ചുണ്ടുകളിലെ നനവു കണ്ടു, തുടുത്തുവരുന്ന കവിള്‍ത്തടങ്ങള്‍ കണ്ടു, ഒരു കൈകൊണ്ട് അവളുടെ ഇളംമേനിയെ ചുറ്റിപ്പിടിച്ച് വിടരുന്ന ചുണ്ടുകളിലേക്ക് ചുണ്ടുകളടുപ്പിച്ചു. സൂര്യന് മറയുന്നു, താമരയിതളുകളായ അവളുടെ കണ്ണുകള്‍ കൂമ്പിവന്നു. അടുത്ത നിമിഷം അവള് കണ്ണുമിഴിച്ച് ഭയപ്പെട്ട് അലറിവിളിച്ചു. അതിവേഗത്തില്‍, കാതടപ്പിക്കുന്ന ശബ്ദത്തില്‍, ഭീമാകാരമായ രണ്ട് കൈകള്‍ അവരെ വാരിയെടുത്തു, കൈകളില്‍ കിടന്ന് ഞെരിഞ്ഞ യാമിനിയെയും ജോണിനെയും നിലത്തേക്കെറിഞ്ഞു. അതെത്ര പെട്ടെന്നായിരുന്നു. ഒരു കൂര്‍ത്ത മുളങ്കമ്പ് ജോണിന്റെ വയറിലൂടെ തുളച്ച് അപ്പുറമിറങ്ങുന്നത് തന്റേതോ ജോണിന്റേതോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ആര്‍ത്തനാദങ്ങള്‍ക്കിടയിലൂടെ അവള് കണ്ടു. ഇതുവരെ കണ്ടിട്ടില്ലാത്തത്ര വലിപ്പമുള്ള ഒരു സ്ത്രീയുടെ മുഖത്തേയ്ക്ക് ഞെട്ടിവിറച്ചുനോക്കിക്കൊണ്ട് അലറിവിളിക്കുമ്പോള്‍ മറ്റൊരു കൈ അവളെ വാരിയെടുക്കുകയും ഒരു മുളം തണ്ട് അവളുടെ നെഞ്ചിലൂടെ കുത്തിയിറക്കുകയും ചെയ്തു. ഈ രണ്ട് മുളകളിലും ഞാന്നുകിടന്ന് പിടയുന്ന മനുഷ്യരെ ആ വലിയ തീക്കുണ്ടിനു നടുവിലേക്ക് അവര്‍ നീക്കിവെച്ചു.<br /><br />എല്ലുകടിച്ചുപൊട്ടിച്ച് തിന്നുമ്പോള്‍ രാക്ഷസക്കുഞ്ഞ് അമ്മയോടു ചോദിച്ചു. അമ്മേ ഇതിനെന്താ ഒരു രുചിയില്ലാത്തത്?<br />മോനേ, ഇത്തിരിക്കൂടെ കുരുമുളകുപൊടിയിട്. അമ്മ കുരുമുളകുപൊടി മൊരിഞ്ഞ മാംസത്തിലേക്ക് വാത്സല്യത്തോടെ തട്ടിക്കൊടുത്തു.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com16tag:blogger.com,1999:blog-1303639631450271203.post-27710176376115059292009-11-07T10:38:00.010+04:002009-11-07T17:40:06.589+04:00ബ്രൌണ്ഫ്രാങ്ക് പാവ്ലോവ് എഴുതിയ Brown Morning എന്ന ഒരു ചെറുനോവലിന്റെ ഓര്‍മ്മയില്‍ നിന്ന് എഴുതുന്നതാണ്. ഡി.സി. ബുക്സ് മലയാളം തര്‍ജ്ജിമ പ്രസിദ്ധീകരിച്ചിട്ടുണ്ട്. <br /><br />-----<br /><br />ഫ്ലാറ്റിന്റെ അകത്തുകടന്ന് കതകടച്ചപ്പൊഴേക്കും മട്ട് എന്റെമേത്ത് ചാടിക്കയറി. ഞാന്‍ അവന്റെ തലയില്‍ തലോടി. അവന് എന്നെ നക്കിത്തുടങ്ങി. മട്ട് ഒരു യോര്‍ക്കീസ് ടെറിയറാണ്. നിറയെ രോമങ്ങളുള്ള സുന്ദരക്കുട്ടന്‍. ഷൂസ് ഊരി സോഫയിലേക്ക് ചാഞ്ഞപ്പോള്‍ ഫോണ്‍ ബെല്ലടിച്ചു. രാജീവാണ്. അവന് മാര്‍ക്കറ്റില്‍ പോയപ്പോള്‍ ബ്രൌണ്‍ നിറം പൂശിയ ഒരു നായയെ കണ്ടെന്ന്. നായയുടെ ഉടമ രാജീവിന്റെ പരിചയക്കാരനാണ് - വില്‍ഫ്രഡ് എന്ന ആ ഉയരമില്ലാത്ത, തടിച്ച മനുഷ്യനെ ഞാനും കണ്ടിട്ടുണ്ട്. നായയെ ബ്രൌണ്‍ നിറം പൂശണമെന്ന് അവര്‍ വില്ഫ്രഡിന് കത്തയച്ചിരിക്കുന്നു. എന്തു ചെയ്യും? എന്തു ചെയ്യാനാണ് എന്ന് ഞാന്‍ തിരിച്ചുചോദിച്ചു. അല്പനേരം മിണ്ടാതിരുന്നിട്ട് രാജീവ് ഫോണ്‍ വെച്ചു.<br /><br />പിറ്റേന്ന് രാജീവിന് അവരുടെ കത്തുകിട്ടി. അവന് വെപ്രാളത്തോടെയാണ് വിളിച്ചുപറഞ്ഞത്. കോര്‍ക്ക് എന്ന പട്ടിക്കുട്ടിയാണ് അവന്റേത്. വെള്ളിരോമങ്ങളുള്ള പോമറേനിയനാണ് കോര്‍ക്ക്. നഗരത്തിലെ എല്ലാ നായ്ക്കളെയും ബ്രൌണ്‍ നിറം പൂശണം എന്നാണ് കത്തിലുള്ളത്. അവരുടെ സീല്‍ വെച്ച കത്താണ് വന്നിരിക്കുന്നത്. എന്തു ചെയ്യാനാണ്. രാജീവിന്റെ താമസസ്ഥലം വരെ ചെല്ലാമോ എന്നു ചോദിച്ചു. അവന് ഒറ്റയ്ക്ക് അവരോട് എതിരുപറയാന്‍ പറ്റില്ലെന്ന്. നോക്കട്ടെ എന്ന് മറുപടി പറഞ്ഞു. അവന്റെ ഫ്ലാറ്റിനു മുന്നില്‍ അവരുടെ ചാരന്മാര് വേഷം മാറി നില്ക്കുന്നുണ്ടാവും. ഞാന്‍ പോവണ്ട എന്നു തീരുമാനിച്ചു.<br /><br />ശനിയാഴ്ച്ച മാര്‍ക്കറ്റിലേക്ക് ഇറങ്ങിയപ്പോള്‍ പഴങ്ങളും പച്ചക്കറികളും ബ്രൌണ്‍ നിറം പൂശി വെച്ചിരുന്നു. ഞാന്‍ കുറച്ച് ബ്രൌണ്‍ വാഴപ്പഴവും ബ്രൌണ്‍ വെള്ളരിയും ബ്രൌണ്‍ കാബേജും ബ്രൌണ്‍ കവറിലുള്ള ഗോതമ്പുമാവും ബ്രൌണ്‍ കുപ്പിയിലെ എണ്ണയും വാങ്ങി. വഴിയില്‍ ആളുകള്‍ ബ്രൌണ്‍ പട്ടികളെയും പിടിച്ച് നടക്കുന്നുണ്ടായിരുന്നു. ഗോള്‍ഡന്‍ നിറമാണ് ‘മട്ടി‘ന്റേത്. ‘മട്ടി‘നെ ഓര്‍ത്ത് എനിക്കു സങ്കടം തോന്നി. <br /><br />മറ്റ് പലരും എന്നെ ഫോണ്‍ വിളിച്ചു. ഒരു ദിവസം എന്റെ വാതിലിന് അടിയില്‍ കൂടി അവരുടെ കത്ത് തള്ളിവെച്ചിട്ടുണ്ടായിരുന്നു. സീല്‍ വെച്ച കത്തില്‍ എല്ലാ പട്ടിക്കുട്ടികളും ബ്രൌണ്‍ നിറമായിരിക്കണം, ‘മട്ടും‘ ബ്രൌണ്‍ നിറമായിരിക്കണം എന്ന് എഴുതിയിരിക്കുന്നു. ഞാന്‍ ചന്തയില്‍ പോയി ഒരു പാട്ട ചായം വാങ്ങി. മട്ട് ആദ്യമൊക്കെ സന്തോഷത്തോടെ നിന്നുതന്നു. ബാത്രൂം അവന് ചായം കുടഞ്ഞ് വൃത്തികേടാക്കി. പക്ഷേ പിന്നെ സ്വന്തം ബ്രൌണ്‍ വാലിലേക്കു നോക്കി മട്ട് ഓരിയിട്ടുതുടങ്ങി. <br /><br />അവര്‍ പരിശോധനയ്ക്കു വരുന്നു എന്ന് കത്തുവന്നു. എല്ലാം ബ്രൌണ്‍ നിറമായിരിക്കണം എന്ന് ഓര്‍മ്മിപ്പിക്കണ്ടല്ലോ എന്നും എഴുതിയിരുന്നു. ഞാന്‍ പരിഭ്രാന്തനായി. രാജീവിനെ വിളിച്ചു, ഫോണ്‍ എടുക്കുന്നില്ല. മറ്റ് പലരെയും വിളിച്ചു. ആരും എടുക്കുന്നില്ല. അവര്‍ പിടിച്ചുകൊണ്ടു പോയാല്‍ രക്ഷയില്ല. ഞാന്‍ ചന്തയിലേക്ക് ഓടിപ്പോയി, വലിയ ഒരു ബ്രഷും ബ്രൌണ്‍ ചായവും വാങ്ങിക്കൊണ്ടുവന്നു. ബ്രൌണ്‍ ചായത്തിന് വില കൂടിയിരിക്കുന്നു. ബക്കറ്റില്‍ ചായം കലക്കി ഞാന്‍ ജോലി തുടങ്ങി. സോഫ, ചുവരുകള്‍, കസേരകള്‍, മേശ, ഷെല്‍ഫ്, മച്ച്, ലൈറ്റുകള്‍ എല്ലാം ഞാന്‍ ബ്രൌണ്‍ ചായം പൂശി. ഷെല്‍ഫിലെ പുസ്തകങ്ങളുടെ പുറംചട്ടകള്‍ നിറം പൂശാന്‍ എനിക്കു വിഷമം വന്നു. ഞാന്‍ എല്ലാ പുസ്തകങ്ങളുടെയും പുറത്തു കാണുന്ന ഭാഗം ചായം പൂശി. വായിച്ചു തീര്‍ന്ന പുസ്തകങ്ങളുടെ പുറംചട്ടയാകെ ചായം പൂശി അവ ഇടയ്ക്കിടെ തിരുകിവെച്ചു. <br /><br />കാളിങ്ങ് ബെല്ലടിച്ചു. രാജീവന്റെ കൂട്ടുകാരന് വില്‍ഫ്രഡ്. കൂടെ രണ്ടുപേരും ഉണ്ട്. ഞാന്‍ വില്ഫ്രഡിനെ കണ്ട് പരിചയഭാവത്തില്‍ ചിരിച്ചു. അയാള്‍ തിരിച്ചു ചിരിച്ചില്ല. അവര്‍ ഒന്നും മിണ്ടാതെ വീട്ടിനകത്തുകയറി. ആദ്യം ചുമരുകള്‍ പരിശോധിച്ചു. വീട്ടുപകരണങ്ങള്‍ പരിശോധിച്ചു. കട്ടിലും മേശയും സോഫയും പരിശോധിച്ചു. വില്‍ഫ്രെഡ് പുസ്തകഷെല്ഫിനടുത്തു ചെന്നു. എന്റെ നെഞ്ചിടിപ്പു കൂടി. അയാള്‍ ഷെല്‍ഫില്‍ നിന്നും ഒരു പുസ്തകം വലിച്ചെടുത്തു. അതിന് ബ്രൌണ്‍ പുറംചട്ടയായിരുന്നു. പരിശോധന അവസാനിച്ചു. വില്‍ഫ്രഡ് ചിരിച്ചു. അയാള്‍ അടുത്തുവന്ന് എന്റെ കവിളില്‍ തലോടി.<br /><br />'നോക്കൂ, നിങ്ങളുടെ തൊലിയുടെ നിറം ബ്രൌണ്‍ അല്ല'.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com13tag:blogger.com,1999:blog-1303639631450271203.post-33630530025605328412009-11-04T00:37:00.012+04:002009-11-04T12:58:06.509+04:00സൃഷ്ടി, സ്രഷ്ടാവ് , കവിത, ബ്ലോഗ് സമൂഹംരവിവര്മ്മ ചിത്രങ്ങള്‍ മനോഹരമാണ്, ഒറ്റനോട്ടത്തില്‍ തന്നെ എന്താണു വരച്ചതെന്നു മനസിലാവും. സൂക്ഷിച്ചുനോക്കിയാല്‍ ശകുന്തളയുടെ ഭാവം മനസിലാവും. കെ.സി.എസ്. പണിക്കരുടെ ചിത്രങ്ങള്‍ പെട്ടെന്നു മനസിലാവില്ല. മനസിലാവുന്നതു തന്നെ ഓരൊരുത്തര്‍ക്കും ഓരോ തരത്തിലായിരിക്കും. പിക്കാസോയോടോ കെ.സി.എസ്. പണിക്കരോടോ നിങ്ങള്‍ എന്താണു വരച്ചത് എന്ന് വിശദീകരിച്ചു തരാമോ ആരും ചോദിക്കാറില്ല, ചോദ്യം തന്നെ വിഢിത്തമാണ് എന്ന നില ചിത്രകലയ്ക്ക് വന്നതുകൊണ്ടാവാം. ചിത്രകല എന്നത് സാഹിത്യത്തെക്കാള്‍ കൂടുതല്‍ പ്രകടിപ്പിക്കപ്പെട്ടും തലമുറകള്‍ തോറും സംരക്ഷിക്കപ്പെട്ടും ഇരിക്കുന്നതുകൊണ്ട് വിവിധ സമ്പ്രദായങ്ങള്‍ ആസ്വാദകന് പരിചിതമായതുകൊണ്ടും ആവാം ഇത്തരം ചോദ്യങ്ങള്‍ ഒരു അമൂര്‍ത്ത ചിത്രത്തെക്കുറിച്ചും ഇന്നു വരാത്തത്. ശില്പകലയും അങ്ങനെതന്നെ - കണ്ടിട്ടുമനസിലാവാത്ത ശില്പം കണ്ട് എന്താണ് ശില്പി ഉണ്ടാക്കിവെച്ചിരിക്കുന്നത് എന്ന് ആരും ചോദിക്കാറില്ല. <br /><br />എഴുത്തിന്റെ കാര്യം വ്യത്യസ്ഥമാണ് എന്നു ചിന്തിക്കാന്‍ വരട്ടെ. കല എന്നതിന് ഒരു മാനമേ, ഒരേകകമേ ഉള്ളൂ. അതില്‍ ചിത്രകലയ്ക്ക് ഒരു രീതി, ശില്പത്തിനു മറ്റൊരു രീതി, കഥയ്ക്ക് മറ്റൊരു രീതി, കവിതയ്ക്ക് മറ്റൊന്ന് എന്നിങ്ങനെയില്ല. പല കലാസമ്പ്രദായങ്ങളും വരുന്നത് (ഉദാ: ദാദായിസം, എക്സ്പ്രഷനിസം, ഇമ്പ്രഷനിസം) കവിതയിലും കഥയിലും ചിത്രകലയിലും ശില്പകലയിലും നാടകത്തിലും പരന്നുകിടക്കുന്ന രീതിയിലാണ്. ദാദായിസ്റ്റ് പെയിന്റിങ്ങ് പോലെ ദാദായിസ്റ്റ് എഴുത്തുമുണ്ട്, നാടകങ്ങളുണ്ട്. <br /><br />ഒരു കലാരൂപം സൃഷ്ടിച്ചുകഴിഞ്ഞാല്‍ - സ്രഷ്ടാവും കാണിയുമായി വ്യത്യാസമില്ല. മിക്കപ്പൊഴും സ്രഷ്ടാവ് ആ കലാരൂപത്തെ കാണുന്ന രീതിയായിരിക്കില്ല മറ്റൊരാസ്വാദകന്‍ കാണുന്ന രീതി. സ്രഷ്ടാവ് കാണാത്ത പല അര്‍ത്ഥങ്ങളും ആസ്വാദകന് കണ്ടെത്തുന്നു. കാരണം ഓരോ കലാരൂപത്തെയും നമ്മള് നോക്കിക്കാണുന്നത് നമ്മുടെ (സാങ്കല്പിക) കണ്ണടയിലൂടെയാണ്. ഈ സാങ്കല്പിക കണ്ണട ഉണ്ടാവുന്നത് ജനിച്ചതുമുതല്‍ കലാരൂപം ദര്‍ശിക്കുന്നതുവരെയുള്ള നമ്മുടെ അനുഭവങ്ങളുടെയും സ്വത്വത്തിന്റെയും ആകെത്തുകയായും ആണ്. എന്റെ വ്യക്തിത്വം, കാഴ്ച്ചപ്പാടുകള്‍ എന്നിവ ഞാന്‍ ഒരു വസ്തുവിനെ എങ്ങനെ ആസ്വദിക്കുന്നു എന്നതിനെ നിര്‍ണ്ണയിക്കുന്നു, സ്വാധീനിക്കുന്നു. വായിക്കുന്ന വ്യക്തി എന്നത് വായിക്കപ്പെടുന്ന വസ്തുവിന് ഒരു ‘കോണ്ടെക്സ്റ്റ്‘ ആവുന്നു. (നാലുവയസ്സുള്ള ഒരു കുഞ്ഞിനെ അതിന്റെ അമ്മ തല്ലുന്നതു കണ്ടാല്‍ കാണുന്നയാള്‍ക്ക് ദേഷ്യം വരാം, എന്നാല്‍ പലതവണ തൊടരുതെന്നു പറഞ്ഞിട്ടും കേള്‍ക്കാതെ ഒരു കൂജ തള്ളിയിട്ടു പൊട്ടിച്ചതിനാണ് തല്ലിയത് എന്നറിഞ്ഞാല്‍ അതേ ദേഷ്യം അതേ അളവില്‍ വരില്ല - മുന്‍പ് നടന്ന സംഭവമാണ് ഇവിടത്തെ ‘കോണ്ടെക്സ്റ്റ്’, അതേപോലെ ആസ്വാദകന് കലാസൃഷ്ടിയുടെ കോണ്ടെക്സ്റ്റിന്റെ ഭാഗമാണ്). ഒരാള്‍ക്ക് ഒരു ചലച്ചിത്രം കണ്ട് കരച്ചില് വന്നതുകൊണ്ട് മറ്റൊരാള്‍ക്ക് കരച്ചില് വരണമെന്നില്ല, ചിലപ്പോള്‍ മറ്റൊരാള്‍ക്ക് അത് ബോറനായി തോന്നാം. ചലച്ചിത്രത്തിന്റെ കാര്യത്തില്‍ ഇത് സാധാരണവുമാണ് - ഓരോരുത്തരുടെയും ആസ്വാദനം വ്യത്യസ്ഥമാണെന്ന് കാണികള്‍ തന്നെ പരക്കെ അംഗീകരിച്ചു കഴിഞ്ഞു. ഒരോ കലാരൂപത്തിന്റെയും ആസ്വാദനം വ്യക്തിഗതമാണ്. ഓരോ കലാരൂപവും ഒരു വ്യക്തിയുടെ ബോധത്തിലുണ്ടാക്കുന്ന ചലനങ്ങള്‍ വൈയക്തികമാണ്. അതുകൊണ്ടുതന്നെ എഴുത്തുകാരന് തന്റെ സൃഷ്ടിയെ ആസ്വദിക്കുന്ന രീതിയിലായിരിക്കില്ല, വായിക്കുന്ന രീതിയിലായിരിക്കില്ല, വായനക്കാരന് വായിക്കുന്നതും ആസ്വദിക്കുന്നതും. <br /><br />കലയ്ക്ക് സാര്‍വ്വത്രികമായ ഒരര്‍ത്ഥം എന്നത് കലയെ ചോദ്യോത്തരിയാക്കുന്നതിനു തുല്യമാണ്. ഒന്നും ഒന്നും രണ്ട് എന്നതുപോലെ ഗണിതസമവാക്യങ്ങളല്ല കല. സരളസൃഷ്ടികളുടെ ആസ്വാദനം ഏറെക്കുറെ ഏകനാതനമാണെങ്കില്‍ സങ്കീര്‍ണ്ണസൃഷ്ടികളുടെ ആസ്വാദനം(അവയിലേയ്ക്ക് ആസ്വാദകനു കടക്കാന്‍ പല വാതിലുകളുള്ളതുകൊണ്ട്) വൈവിധ്യമാര്‍ന്നതും നേരത്തേ പറഞ്ഞതുപോലെ, കുറെക്കൂടെ വൈയക്തികവുമാണ്. <br /><br />സാഹിത്യം ലളിതമായിരിക്കണം എന്ന പിടിവാശിയിലൊതുങ്ങാത്ത പല വിശ്വസാഹിത്യ കൃതികളുമുണ്ട്. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും നല്ല നോവല്‍ എന്ന് റേറ്റ് ചെയ്യപ്പെടുന്ന യുളീസിസില്‍ (ജെയിംസ് ജോയ്സ്), 150-ഓളം പേജുകള്‍ വരുന്ന അവസാനത്തെ അദ്ധ്യായം എട്ട് വരികളാണ്. ജോയ്സ് വരിമുറിച്ചെഴുതിയിരുന്നെങ്കില്‍ വായനക്കാരന് മനസിലാക്കാന്‍ എളുപ്പമായിരുന്നു എന്ന് ആരും പറയുന്നില്ല. ബോധധാര എന്ന സങ്കേതത്തില്‍ എഴുതിയ പല പുസ്തകങ്ങളുമുണ്ട്, വില്യം ഫോക്നറുടെ ‘ദ് സൌണ്ട് ആന്റ് ദ് ഫ്യൂറി‘ വളരെ കഷ്ടപ്പെട്ടു വായിച്ചിട്ടും എനിക്കു മനസിലായില്ല. പുസ്തകത്തിന്റെ അവതാരിക തന്നെ പറയുന്നു, പലതവണ വായിച്ചാല്‍ മാത്രം മനസിലാവുന്ന ഒന്നാണെന്ന്. ആധുനിക അമേരിക്കന്‍ സാഹിത്യത്തിലെ പ്രധാന കൃതികളിലൊന്നായി ഇതിനെ കരുതുന്നു. <br /><br />എഴുത്തുകാരന് എന്തെഴുതണം എന്നത് വായനക്കാരനോ നിരൂപകനോ നിശ്ചയിക്കുമ്പോള്‍ എഴുത്ത് ഏകതാനത്തിലുള്ളതാവുന്നു. പക്ഷികളെന്നാല്‍ കോഴികള്‍ മാത്രം എന്നതോ മരങ്ങള്‍ എന്നാല്‍ തേക്കുമരങ്ങള്‍ മാത്രം എന്നതോ ആയ ഒരു ലോകത്തിലെത്തിയാലുള്ള അവസ്ഥ എത്ര വിരസമായിരിക്കും എന്ന് ആലോചിച്ചുനോക്കൂ. വായനക്കാരനാണ് രാജാവ് എന്ന് ഓരോ വായനക്കാരനും ചിന്തിക്കാമെങ്കിലും രാജാവിന് ഇഷ്ടമുള്ളതുമാത്രം എഴുതിയിരുന്ന ആസ്ഥാന കവികളുടെ കാലം കഴിഞ്ഞുപോയി. വായനക്കാരനെ മനസിലാക്കിക്കാനുള്ള ശ്രമത്തില്‍ എഴുത്തുകാരന് ചില ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറാവുകയും ഭൂരിപക്ഷം വായനക്കാര്‍ക്ക് മനസിലാവുന്നത് മാത്രം കൊടുക്കുകയും ചെയ്താല്‍ എഴുത്തില്‍ ഒരു നവീനതയും വരില്ല, ഒരു മൌലികതയും വരില്ല. വിജയനും മുകുന്ദനുമാണ് നമ്മുടെ വഴികാട്ടികള്‍ എന്നു ചിന്തിച്ചാല്‍ വിജയന്റെയും മുകുന്ദന്റെയും കുറെ വികലാനുകരണങ്ങളേ വരൂ, നവവും മൌലികവുമായ, ആരെയും ഒന്നിലും ചാരിനില്‍ക്കാത്ത ഒന്നും തന്നെ വരില്ല. <br /><br />എഴുത്തുകാരന് തന്റെ സൃഷ്ടിയെ വിശദീകരിക്കുക എന്നത് എഴുത്തുകാരനു വരാവുന്ന ഏറ്റവും വലിയ ഗതികേടാണ്. ഞാന്‍ ഇതാണ് എഴുതിയതെന്ന് ഞാന്‍ തന്നെ വിളിച്ചുപറഞ്ഞാല്‍ പിന്നെ അതിനു മറ്റൊരു വ്യാഖ്യാനമില്ല - എഴുത്തുകാരന് കണ്ട അര്‍ത്ഥങ്ങളല്ലാതെ, എഴുത്തുകാരന് സങ്കല്പിച്ച സൌന്ദര്യമല്ലാതെ, മറ്റൊന്ന് കാണുന്നതില്‍ നിന്നും വായനക്കാരനെ എഴുത്തുകാരന്റെ വിശദീകരണം തടയുന്നു. നേരെമാത്രം നോക്കൂ, കാണിച്ചു തരുന്നതു മാത്രം കാണൂ എന്നു പറയുന്നതു പോലെയാണ് അത് - ഒരു സര്‍ഗ്ഗസൃഷ്ടി നിറം പിടിപ്പിച്ച ഒരു കണ്ണാടിയാവണം, വായനക്കാരനെ അല്പമെങ്കിലും അത് പ്രതിഫലിപ്പിക്കണം, ആ പ്രതിഫലനത്തിനുള്ള സാധ്യത എഴുത്തുകാരന്റെ വ്യാഖ്യാനം കെടുത്തിക്കളയുന്നു.<br /><br />വൃത്തനിബദ്ധമാവണം കവിത എന്നത് പഴയ ഒരു വാശിയായിരുന്നു. കവിതയ്ക്ക് ഈണം വേണം, താളം വേണം, ഇമ്പം വേണം എന്നിങ്ങനെയുള്ളവ - കവിത സൌന്ദര്യാനുഭവമാണ് എന്ന ചിന്തയുടെ ഭാഗമാണ്. എന്നാല്‍ അത്തരം ഒരു ലാവണ്യാനുഭവത്തിന് ഈണവും താളവും വൃത്തവും അലങ്കാരവും തന്നെ വേണോ, അല്ലാതെ എഴുതിയാലും വായനക്കാരന്റെ (ചിലരുടെയെങ്കിലും) ചില ഭാവഞരമ്പുകള്‍ തുടിക്കില്ലേ എന്ന ചിന്തയാവണം, പദ്യം മാത്രമല്ല കവിത എന്നു ചിന്തിക്കാന്‍ കഴിഞ്ഞ ഏതാനും തലമുറകളെ (മലയാളത്തില്‍ എന്നല്ല, എല്ലാ ഭാഷയിലും) പ്രേരിപ്പിക്കുന്നത്. അങ്ങനെവരുമ്പോള്‍ സൂര്യാസ്തമനത്തില്‍ കവിതയുണ്ട്, ബസ്സില്‍ മുന്‍സീറ്റിലിരിക്കുന്ന പെണ്‍കുട്ടിയുടെ എണ്ണതേച്ച മുടിയില്‍ കവിതയുണ്ട്, കാമിനിയുടെ കണ്ണ് പിടയ്ക്കുമ്പോള്‍ അതില്‍ കവിതയുണ്ട്, കുറുകിക്കൊണ്ട് കാലിലുരുമ്മുന്ന പൂച്ചയില്‍ കവിതയുണ്ട്. ചില ഗദ്യങ്ങള്‍ കവിതകളാണ്. <a href="http://vishakham.blogspot.com/2009/04/blog-post.html">ഗദ്യത്തിലെഴുതിയ വിത്സന്റെ ഒരു കവിത നോക്കൂ</a>. ഒരു വരിപോലുമില്ലാതെ, രണ്ട് ചിത്രങ്ങള്‍ (ഗൂഗ്ല് ഇമേജ് സെര്‍ച്ച് റിസള്‍ട്ടുകള്‍) മാത്രം ചേര്‍ത്തുവെച്ച് <a href="http://anonyantony.blogspot.com/2009/10/blog-post_29.html">അനോണി ആന്റണി നിര്‍മ്മിച്ച കവിത നോക്കൂ</a>. ഇതൊക്കെ കാണുമ്പൊഴും ചില വായനക്കാര്‍ക്കെങ്കിലും ഉള്ളില്‍ ‘ഹാ‘ എന്നൊരു തോന്നല്‍ വരുന്നെങ്കില്‍ അവര്‍ക്ക് അത് കവിതയാണ്. അതുകൊണ്ട് താനെഴുതിയത് എല്ലാവര്ക്കും കവിതയാവണം, എല്ലാവര്ക്കും ഇഷ്ടപ്പെടണം എന്ന് ആര്‍ക്കെങ്കിലും വാശിയുള്ളതായി തോന്നുന്നില്ല, അങ്ങനെ തോന്നുന്നെങ്കില്‍ അത് നന്നുമല്ല. <br /><br />പദ്യത്തിലെഴുതിയ പലതും കവിതകളാവാതെ പോവുന്നതിനും ഉദാഹരണങ്ങള്‍ അനവധിയുണ്ട്, ഒരു ലാവണ്യാനുഭവവും തരാതെ മറഞ്ഞുപോവുന്നവ ധാരാളം. എനിക്കു കവിതയല്ലാത്തത് മറ്റൊരാള്‍ക്കു കവിതയായി തോന്നാം എന്നത് മറന്നുകൊണ്ടല്ല.<br /><br />ബ്ലോഗിന്റെ ഒരു സവിശേഷത അത് ശരാശരിയുടെ (മീഡിയോക്രിറ്റിയുടെ) ഉത്സവമാണ് എന്നതാണ് (കടപ്പാട്: അനോണി ആന്റണി). സ്വന്തം ആസ്വാദന നിലവാരത്തിലേക്ക് എഴുത്തുകാരനെ വലിച്ചിടാനുള്ള ശ്രമങ്ങള്‍ ധാരാളമുണ്ട്. തനിക്കു മനസിലാവുന്ന വിധത്തില്‍ മാത്രം എഴുത്തുകാരന് എഴുതിയാല്‍ മതി എന്ന മുറവിളികള്‍ ഉയരുന്നു. തനിക്ക് അപ്രിയമായതിനെ മുഖത്തടിച്ചിടാനുള്ള ശ്രമങ്ങളും ധാരാളം. ഇഞ്ചിപ്പെണ്ണിന്റെ ഒരു പോസ്റ്റ് കണ്ട്, അതില്‍ ഇഞ്ചിപ്പെണ്ണ് ഒരു സ്ത്രീയാണെന്ന് അറിയുന്നതുകൊണ്ടുമാത്രം, അടിവസ്ത്രം ഉരിയുന്ന ഒരു പെണ്ണിന്റെ വര്‍ണ്ണചിത്രം സ്വന്തം ബ്ലോഗില്‍ കൊടുത്തു, ഒരു മഹാന്. ചിത്രകാരന് എന്ന ബ്ലോഗര്‍ എഴുതിയ പല വൃത്തികേടുകളും ഇരുട്ടത്തിരുന്ന് കൂട്ടുകാര്‍ തമ്മില്‍ പോലും പറയാന്‍ ലജ്ജിക്കുന്ന തരത്തിലുള്ളവയാണ്. ഇഞ്ചിപ്പെണ്ണല്ല വിഷയം, ഇത്തരം കുത്സിത ശ്രമങ്ങള്‍ക്ക് കുടപിടിക്കാനും ബ്ലോഗില്‍ വായനക്കാരുണ്ട് എന്നതാണ്. എവിടെയും എന്തിനും വായനക്കാര്‍ എന്നും കാണും. ഓരോരുത്തരുടെയും അഭിരുചികള്‍ക്കനുസരിച്ചുള്ള ബ്ലോഗുകളിലേക്ക് ഓരോരുത്തരും എത്തിച്ചേരുന്നു. ബ്ലോഗ് ഒരു കാടാണ്, വൈവിധ്യമുള്ള ജീവജാലങ്ങള്‍ ഒരു കാട്ടില്‍ വേണ്ടതുപോലെ വൈവിധ്യമുള്ള സൃഷ്ടികളും വേണം, ബ്ലോഗിലെന്നല്ല, എവിടെയും. കാട്ടില്‍ മാന്പേടകള് മാത്രമല്ല, കുറുക്കനും കടുവയും കഴുകനും കഴുതപ്പുലിയും കൂടിയുണ്ട് എന്നതുപോലെ ബ്ലോഗിലും എല്ലാത്തരത്തിലുള്ള എഴുത്തുകാര്‍ക്കും സ്ഥാനമുണ്ട്, നിലനില്‍പ്പുണ്ട് - സ്വന്തം സ്ത്രീവിരുദ്ധനിലപാടുകള്‍ ബ്ലോഗിലെഴുതാന്‍ നമതിന് സ്വാതന്ത്ര്യമുണ്ട്, അതിനെ കൂവിവിളിക്കാന്‍ ഇഞ്ചിപ്പെണ്ണിന് സ്വാതന്ത്ര്യമുണ്ട്, ഇതേ രീതിയില്‍ ചിന്തിച്ചാല്‍ ഒരാള്‍ക്ക് വ്യക്തിഹത്യ നടത്താനും അശ്ലീലമെഴുതാനും മറ്റൊരാളെ ചവിട്ടിത്തേയ്ക്കാനും കൂടി ഇവിടെ സ്ഥലമുണ്ട് എന്നു സമ്മതിക്കേണ്ടി വരും. അശ്ലീലത്തെയോ അപഹാസത്തെയോ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നത് ബാലിശമാണ്, ഏതുതരത്തിലെ നിയന്ത്രണവും ഒരാളുടെ (എത്ര തെറ്റായതും ആവട്ടെ) സ്വാതന്ത്ര്യത്തിലുള്ള കൈകടത്തലാണ് എന്നിരിക്കേ, അവഗണിക്കേണ്ടതിനെ അവഗണിക്കുന്നതാണ് നന്നെന്നു തോന്നുന്ന പോംവഴി.<br /><br />എഴുത്തുകാരന് വായനക്കാരനോട് എന്തെങ്കിലും ഉത്തരവാദിത്തമുണ്ട്, വായനക്കാരന് വായിക്കാനല്ലെങ്കില് പിന്നെ എന്തിനാണ് എഴുതുന്നത് എന്നൊക്കെ ചോദിക്കുന്നതിലുമുണ്ട് അബദ്ധം. എഴുത്ത് എന്നല്ല, ഏതു കലാസൃഷ്ടിയും കലാകാരന്റെ സ്വത്വത്തിന്റെ പ്രകാശനമാണ്. ഒരു സൃഷ്ടി പരക്കെ വായിക്കപ്പെടുന്നതില് സന്തോഷിക്കാത്തവര് ന്യൂനമാണ്. പരക്കെ വായിക്കപ്പെടുന്നു, ആസ്വദിക്കപ്പെടുന്നു എന്നത് കലാകാരനെ ഫീല്‍ ചെയ്യിക്കാന്‍ കഴിയുന്നു എന്നതാണ് ബ്ലോഗിന്റെ വിജയം - അങ്ങനെ വായനകള്‍ ലഭിക്കുന്നത് എഴുത്തുകാരന് ഒരു വലിയ പ്രചോദനവും എഴുത്തില്‍ പ്രേരകശക്തിയുമാണ്. എന്നാല്‍ ആസ്വാദകനെ പ്രീതിപ്പെടുത്തുക എന്നതല്ല കലാകാരന്റെ ആത്യന്തിക ലക്ഷ്യം. എഴുതാതിരിക്കാന്‍ വയ്യാത്തതുകൊണ്ട് എഴുതുന്നവര്‍ പലരുണ്ട്. “എന്തുചെയ്യാനാ മാഷേ... \ എത്ര മസിലു പിടിച്ചാലും \ ഇടയ്ക്കു പുറത്തുവരും \ ഉറക്കെ \<br />ചില പൂവുകള്‍,പ്രണയങ്ങള്‍,വാക്കുകള്‍....“ എന്ന് പ്രമോദ് തന്റെ <a href="http://pramaadam.blogspot.com/2007/10/blog-post.html">നീലക്കുറിഞ്ഞികള്‍ എന്ന കവിതയില്‍</a> പറയുന്നു. കാശിന് അത്യാവശ്യം വരുമ്പോള്‍ കവിതയെഴുതി നേരെ പത്രാധിപര്‍ക്കു കൊണ്ടുക്കൊടുത്ത് കിട്ടുന്നത് വാങ്ങിച്ചോണ്ടുപോവുന്ന അയ്യപ്പന് നമ്മുടെ നാട്ടുകാരനാണ്. ചാരായം വാങ്ങാന്‍ കാശിനുവേണ്ടി ജോണ്‍ എബ്രഹാം പെട്ടെന്നു കുത്തിക്കുറിച്ച കഥകള്‍ വായിച്ചവരുടെ ബോധമണ്ഡലത്തില്‍ ഇന്നുമുണ്ട്. താന്‍ മരിക്കുമ്പോള്‍ തന്റെ കയ്യെഴുത്തു പ്രതികള്‍ കത്തിച്ചുകളയണം എന്ന് കാഫ്ക ഉറ്റസുഹൃത്തിനെ പറഞ്ഞേല്‍പ്പിച്ചു, സുഹൃത്ത് മരിച്ചയാളിനെ വഞ്ചിച്ചതുകൊണ്ട് വിശ്വസാഹിത്യത്തിന് കാഫ്കയെ ലഭിച്ചു. വായനക്കാരന് എന്ന സുര്യനുചുറ്റും കറങ്ങുന്ന ഉപഗ്രഹമല്ല എഴുത്തുകാരന്. വായനക്കാരന്റെ കൊട്ടാരം കവിയുമല്ല. ആസ്വാദകനോടുള്ള ഉത്തരവാദിത്തം പോലും ഉണ്ടാവേണ്ട കാര്യമില്ല എന്നിരിക്കേ, ആസ്വാദകനോട് (ബ്ലോഗ് വായനക്കാരനോട്) എഴുത്തുകാരന് എന്തോ ബാദ്ധ്യതയുണ്ട് എന്ന മട്ടിലെ പോസ്റ്റുകള്‍ തെറ്റാണ്. കുറെ നാളായി കമന്റ് ഓപ്ഷന് തന്നെ ഡിസേബിള്‍ ചെയ്ത് <a href="http://prabha-zacharias.blogspot.com/">പ്രഭാ സക്കറിയാസ് എന്ന കവയത്രി</a> സുന്ദരമായ കവിതകളെഴുതുന്നു. എന്തു ബാദ്ധ്യത.<br /><br />എന്ത് വായിക്കണം എന്നത് ഓരോ വായനക്കാരന്റെയും സ്വാതന്ത്ര്യമാണ്, എന്ത് എഴുതണം എന്നത് ഓരോ എഴുത്തുകാരന്റെയും സ്വാതന്ത്ര്യവും. അല്ലാതെ, ഇന്നതേ എഴുതാവൂ, ഇന്നരീതിയിലേ എഴുതാവൂ എന്നുപറയുന്നത് അപകടമാണ്. എഴുത്തുകാരന്റെ സ്വാതന്ത്ര്യത്തില്‍ കൈകടത്താനുള്ള വായനക്കാരന്റെ (അവര്‍ എത്രവലിയ ജനക്കൂട്ടമാണെങ്കിലും) ഓരോ ശ്രമത്തെയും കുറിച്ച് എഴുത്തുകാരന് ജാഗരൂഗനും ബോധവാനുമായിരിക്കണം. ബൈബിളില്‍ ഓരോ ഉപമകളും പറഞ്ഞുകഴിഞ്ഞ് കര്‍ത്താവ് പറയുന്നത് ‘ചെവിയുള്ളവര്‍ കേള്‍ക്കട്ടെ‘ എന്നാണ്. ഉപമകളെ വിശദീകരിച്ചു കൊടുക്കലല്ല, മനസിലാക്കേണ്ടവര്‍ മനസിലാക്കിയാല്‍ മതി എന്നാണ്. അതുപറയുന്നവനെ തൂങ്ങിച്ചാവാന്‍ പറയുന്ന ആള്‍ക്കൂട്ടം, അവന് കയറിട്ടുകൊടുക്കുന്ന സമൂഹം രോഗഗ്രസ്ഥമായ സമൂഹമാണ്. ഇത്തരം ചതിക്കുഴികളില്‍ വീഴാതെയും അട്ടഹാസങ്ങളില്‍ പതറാതെയും സ്വന്തം സൃഷ്ടിയില്‍ വിശ്വസിക്കാനും സൃഷ്ടിക്കുവാനും ഓരോ എഴുത്തുകാരനും കഴിയട്ടെ - അവനെ (അവനെഴുതുന്നതിനെ) ഒരാള്‍ പോലും മനസിലാക്കിയില്ലെങ്കിലും ആ ശ്രമം തുടര്‍ന്നുകൊണ്ടിരിക്കട്ടെ.<br /><br />ഓഫ്: അമേരിക്കയിലെ ഒരു പ്രശസ്ത കലാകാരനായ <a href="http://nymag.com/arts/art/profiles/26288/index1.html">ഡാഷ് സ്നോ 26-ആം വയസ്സില്‍, അടുത്തിടെ കൊക്കെയ്ന്‍ അമിതോപയോഗംമൂലം മരിച്ചു</a>. പോലീസുകാരുടെ വാര്‍ത്താ കട്ടിങ്ങുകള്‍ക്കു മുകളില്‍ (സ്വയംഭോഗം ചെയ്ത്) സ്ഖലിച്ചുവെച്ച് അത് എക്സിബിഷനില്‍ പ്രദര്‍ശിപ്പിച്ചതിനെ ചില പത്രങ്ങള്‍ നിശിതമായി വിമര്‍ശിച്ചു. തന്നെ വിമര്‍ശിച്ചുവന്ന വാര്‍ത്താ ക്ലിപ്പിങ്ങിന്റെ മുകളിലും സ്ഖലിച്ചുവെച്ച്, ഒരു തോക്കെടുത്ത് ആ വാര്‍ത്തയില്‍ വെടിവെച്ച്, ആ സുഷിരം വീണ പത്രത്താളിനെയും ഫ്രെയിം ചെയ്ത് കലാസൃഷ്ടിയാക്കി അയാള്‍. (കലാകാരന്റെ സമൂഹത്തോടുള്ള ഉത്തരവാദിത്തങ്ങള്‍!)simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com107tag:blogger.com,1999:blog-1303639631450271203.post-30668170215253330342009-11-01T21:22:00.012+04:002009-11-03T15:24:09.757+04:00നീ എന്ന മനുഷ്യന്പണിതിട്ടും പണിതിട്ടും ഒരുവിധത്തിലും പിടിതരാത്ത കമ്പ്യൂട്ടര്‍ പ്രഹേളികയോടുള്ള മല്‍പ്പിടിത്തത്തിനിടയില്‍ രാവ് ചുറ്റും പരന്നതും ഓഫീസില്‍ താന്‍ ഒറ്റയ്ക്കായതും മിസ്റ്റര്‍ നീരജ് (സൌകര്യത്തിന് അദ്ദേഹത്തെ നമുക്ക് മി. നീ എന്നു വിളിക്കാം) അറിഞ്ഞില്ല. വിശപ്പ് എപ്പൊഴോ വന്ന് മുരണ്ട് മടങ്ങിപ്പോയി. ഏറെനേരത്തെ വിഫലശ്രമങ്ങള്‍ക്കൊടുവില്‍ തലപെരുത്ത് മി. നീ തന്റെ കസാരയില്‍ നിന്നും എണീറ്റു. ലിഫ്റ്റില്‍ കയറുമ്പോഴും കെട്ടിടത്തിന് പുറത്തേയ്ക്കിറങ്ങുമ്പോഴും കാറിലേക്കു നടക്കുമ്പോഴും ഉത്തരം കിട്ടാത്ത സമസ്യയായിരുന്നു നീയുടെ മനസില്‍. കാറിന്റെ ചാവി തിരിക്കുമ്പോള്‍ പെട്ടെന്ന് വെളിച്ചം പോലെ അയാള്‍ക്ക് ഉത്തരം കിട്ടി. സന്തോഷത്തോടെ കാര്‍ ഓഫ് ചെയ്ത് നീ തിരിച്ച് ഓഫീസിലേക്കു നടന്നു. പതിവായി കാണുന്ന രാത്രികാവല്‍ക്കാരനോട് അഭിവാദ്യം പറഞ്ഞു, എങ്കിലും കാവല്ക്കാരന് അയാളെ അറിയാത്തതുപോലെ പകച്ചുനോക്കിയതേയുള്ളൂ. ലിഫ്റ്റ് കയറിയിറങ്ങി ഇലക്ട്രോണിക്ക് വാതില്‍ തുറക്കാനുള്ള സൂത്രത്തില്‍ ബാഡ്ജ് വീശി, എന്നാല്‍ വാതില്‍ തുറന്നില്ല. നീ വാതില്‍ തുറക്കാനായി ബാഡ്ജ് പലരീതിയില്‍ ചലിപ്പിച്ചുകൊണ്ട് പലതവണ ശ്രമിച്ചു. ഒടുവില്‍ നീ താഴത്തെ നിലയിലേക്കു പോയി. സെക്യൂരിറ്റി വിഭാഗം അടച്ചുകിടക്കുകയാണ്. പുറത്തുനിന്ന അതേ (ഉറക്കച്ചടവോടെ വാതില്‍ ചാരിനിന്ന, പൊക്കമുള്ള, അല്പം വെളുത്ത, മെലിഞ്ഞ, കവിളില്‍ വടുവുള്ള) കാവല്ക്കാരനോട് ‘എന്റെ ബാഡ്ജ് പ്രവര്‍ത്തിക്കുന്നില്ല, ഒന്നു തുറന്നുതരാമോ’ എന്ന് ചോദിച്ചു. ‘പറ്റില്ല, നാളെ വരൂ’ എന്ന് അയാള്‍ അപരിചിതനെപ്പോലെ മറുപടിപറഞ്ഞു. അത്യാവശ്യമുള്ള ജോലിയാണ്, നമ്മള് എത്രനാളായി കാണുന്നതാണ് - മുറുമുറുത്തുകൊണ്ട് നീ കാറിനടുത്തേയ്ക്കു നടന്നു. കാര്‍ തുറക്കുന്നില്ല - കാറിന്റെ താക്കോലും തിരിയുന്നില്ല. കാവല്ക്കാരന് പുറത്തേയ്ക്കു വന്ന് നീ കാര്‍ തുറക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയോടെ നോക്കുന്നു. സമയം ഒന്നരയായി. നെറ്റിയില്‍ വിയര്‍പ്പ്. ‘മിസ്റ്റര്‍, ഹേയ്, മിസ്റ്റര്‍‘ - നീ തിരിഞ്ഞുനോക്കുന്നു - ‘ഇത് നിങ്ങളുടെ കാറാണോ?’ - നീ കാവല്‍ക്കാരനുനേരെ പൊട്ടിത്തെറിക്കുന്നു, അയാള്‍ പകച്ചുനില്‍ക്കുന്നു, നീ വീണ്ടും ശ്രമിക്കുന്നു, ബാഗും തൂക്കി ഇരുട്ടിലേക്കിറങ്ങുന്നു. <br /><br />പട്ടികള്‍! രാത്രി പതിനൊന്നു മണികഴിഞ്ഞാല്‍ നഗരം ഇവറ്റയുടേതാണ്. ഓടകളില്‍ നിന്നും ചവറ്റുകൊട്ടകളില്‍ നിന്നും ഭൂമിയിലെ വിള്ളലുകളില്‍ നിന്നും അവ പൊട്ടിവരും. എന്നിട്ട് കാട്ടുനായ്ക്കള്‍ ഇരതേടുന്നതുപോലെ പറ്റം ചേര്‍ന്ന് കുരച്ച്, മുരണ്ട്, കൂര്‍ത്ത പല്ലിളിച്ച്, ഒറ്റയ്ക്കുനടക്കുന്ന മനുഷ്യനു ചുറ്റും കൂടി, കടിക്കാന്‍ തക്കം നോക്കി, ഭയപ്പെടുത്തി, ഓരിയിട്ട്, കണ്ണുകള്‍ തിളക്കി, തുറിച്ചുനോക്കി - നീ അവയ്ക്കുനേരെ ബാഡ്ജ് ചുഴറ്റിവീശുന്നു, നിലത്തുകിടക്കുന്ന കല്ലുപെറുക്കാന്‍ കുനിയുന്നു, പട്ടികള്‍ക്കു നേരെ കല്ലോങ്ങുന്നു - അവ ചിതറുന്നില്ല, വിരണ്ടോടുന്നില്ല, അനങ്ങാതെനിന്നു മുരളുകയാണ്. കല്ലെറിഞ്ഞാല്‍ ഏതെങ്കിലും ഒന്നിന് ഏറുകൊള്ളും, കല്ലുകൊണ്ട് നെഞ്ചുകലങ്ങിയിട്ടും വാപിളര്‍ന്ന് അണപൊട്ടിയതുപോലെ ഇരച്ചുവരുന്ന പട്ടി - നീ എറിയുന്നില്ല, എറിയാന്‍ വീണ്ടും ഓങ്ങുന്നതേയുള്ളൂ, കാല് വലിച്ചുവെച്ച് നടക്കുന്നതേയുള്ളൂ - പട്ടികളുടെ പറ്റം വളരുന്നു, പത്ത് പട്ടികള്‍, ഇരുപത് പട്ടികള്‍, ഇരുപത്തഞ്ച് പട്ടികള്‍, ഒരായിരം പട്ടികള്‍, എണ്ണമില്ലാത്ത പട്ടികള്‍ ഇരുട്ടില്‍ നിന്നുയിര്‍ത്തുവരുന്നു - നീ നടക്കുന്നു, ഇടയ്ക്ക് തിരിഞ്ഞുനോക്കുന്നു, കല്ലോങ്ങുന്നു, വീണ്ടും നടക്കുന്നു - ഫ്ലാറ്റിന്റെ മുന്നിലെത്തുന്നു, വിജയത്തോടെ ഗേറ്റ് തുറക്കുന്നു, ആയിരം പട്ടികള്‍ കടിക്കാന്‍ തക്കമില്ലാതെ നീയെനോക്കി ഓരിയിടുന്നു, കാവല്ക്കാരന് ഇരുന്നുറങ്ങുന്നു. മേശപ്പുറത്തേയ്ക്ക് ചാഞ്ഞ തലയിലെ കടവായില്‍ നിന്നും തുപ്പലൊലിക്കുന്നു. താളത്തില്‍ കൂര്‍ക്കം വലിക്കുന്നു, നീ രണ്ടാം നിലയിലെ 204-ആം ഫ്ലാറ്റിലേയ്ക്കു പടികള്‍ കയറുന്നു. <br /><br />മിസ്റ്റര്‍ നീയുടെ ഭാര്യ സുന്ദരിയാണ്. ദിയ എന്നാണ് പേരെങ്കിലും നീ അവരെ ദയ എന്നാണ് വിളിക്കുക. അവര്‍ സുന്ദരിയായതിനു കാരണം നീ അവരെ സ്നേഹിക്കുന്നതുകൊണ്ടാണ്. നാളെ രാവിലെ അഞ്ചേമുക്കാലിന് എണീറ്റ് റെഡിയായി സ്കൂളില്‍പ്പോവാനുള്ള രണ്ട് മക്കള്‍ (പത്തുവയസ്സുള്ള ഒരാണ്‍കുട്ടിയും പന്ത്രണ്ടുവയസ്സുള്ള ഒരു പെണ്‍കുട്ടിയും) ഉണ്ടായിട്ടും നീയ്ക്ക് അവരെ മടുത്തില്ല, അവര്‍ ഇപ്പോള്‍ കട്ടിലിന്റെ ഇടതുവശം ചേര്‍ന്ന് കിടക്കുകയാണ്, വലതുവശം നിയ്ക്കായി ഒഴിച്ചിട്ടിരിക്കുകയാണ്. തലയിണയിലേക്കു മുഖംപൂഴ്ത്തി കമഴ്ന്നുകിടക്കുന്ന അവര്‍ ഇടതുകൈകൊണ്ട് മറ്റൊരു തലയിണയെ അമര്‍ത്തിപ്പിടിച്ചിട്ടുണ്ട്, ആ കൈ നീയുടെ നെഞ്ചില്‍ അമരേണ്ടതാണ്, എന്നാല്‍ മിസ്റ്റര്‍ നീയ്ക്ക് വാതില്‍ തുറക്കാന്‍ പറ്റുന്നില്ല. അയാള്‍ താക്കോല്‍ ബലമായി തിരിക്കുന്നു, അകത്തേക്കും പുറത്തേക്കും കടത്തുന്നു, ഞെരിക്കുന്നു, ഒടുവില്‍ ഫ്ലാറ്റിന്റെ വാതില്‍ തുറക്കുന്നു. ഇരുട്ടാണ്.<br /><br />സ്വീകരണമുറിയില്‍ മൂന്നു സ്വിച്ചുകളുണ്ട്. അതെല്ലാം അമര്‍ത്തിയാല്‍ മുറിയില്‍ വെളിച്ചം നിറയും. കുഞ്ഞുങ്ങള്‍ ഉണരും, അച്ചന് വന്നോ എന്ന് കണ്ണുതിരുമ്മിച്ചോദിക്കും. ഭാര്യ എഴുന്നേറ്റ് എന്തേ വൈകിയത് എന്നു പരിഭവിക്കും, ഭക്ഷണം വിളമ്പും. വേണ്ട - ഒരു സ്വിച്ച് അമര്‍ത്തി, അരണ്ടവെളിച്ചം. മേശപ്പുറത്ത് അടച്ചുവെച്ച ഭക്ഷണം. നീയ്ക്കു വിശക്കുന്നില്ല. കടലാസുകള്‍. ആരുടെ കയ്യക്ഷരമാണ്? -നീ- എന്ന് ഇനിഷ്യല്‍ ചെയ്തിരിക്കുന്നു. നീ പുസ്തകം അടച്ചുവെച്ചു, ലൈറ്റ് അണച്ചു, കിടപ്പുമുറിയിലെ അരണ്ട വെളിച്ചം തെളിച്ചു. ഭാര്യ ഒരു കവിതപോലെ കിടന്നുറങ്ങുന്നു. ഉറക്കത്തില്‍ തിരിയുന്നു, അവളുടെ ചുണ്ടുകള്‍ ശബ്ദമില്ലാതെ എന്തോ പറയുന്നു - ഉള്ളില്‍ സ്നേഹം തള്ളിവന്നപ്പോള്‍ നീ ചിരിച്ചുകൊണ്ട്, ഷര്‍ട്ടിന്റെ കുടുക്കുകള്‍ അഴിച്ചുകൊണ്ട്, പതുക്കെ കുനിയുന്നു, സിഗരറ്റ് കരിച്ച നീയുടെ ചുണ്ടുകള്‍ അവളുടെ നനുത്ത കവിളിനുനേര്‍ക്ക് വളരുമ്പോള്‍ - അമ്മേ - അവള് അലറിവിളിക്കുന്നു - ദയേ, ദിയേ - നോക്കൂ, ഇത് ഞാനാണ്, ഞാനാണ് - അവള് വീണ്ടും അലറുന്നു, അയ്യോ കള്ളന് എന്നു നിലവിളിക്കുന്നു - സ്വപ്നം - സ്വപ്നമല്ല, അലറല്‍, നിര്‍ത്താതെ അലറുന്നു, ശരീരം വിറയ്ക്കുന്നു, മുഖം വലിയുന്നു - ദിയേ - കള്ളന് കള്ളന് - കുട്ടികള്‍ കരയുന്നു - മക്കളേ പേടിക്കല്ലേ - ചുറ്റും വെളിച്ചം നിറയുന്നു, റോഡില്‍ പോലീസ് വണ്ടികള്‍ സൈറണ്‍ മുഴക്കുന്നു, അവ പാഞ്ഞുവരുന്നു, മുകളില്‍ നിന്നും ആരോ പടികള്‍ ഓടിയിറങ്ങുന്നു, താഴെനിന്നും ഓടിക്കയറുന്നു - മക്കളേ അച്ഛനാണ് - അമ്മേ കള്ളന് - നീ ഓടുന്നു എന്ന് നീ അറിയുന്നു, പടികള്‍ പാഞ്ഞിറങ്ങുന്നു, ഉറക്കമില്ലാത്ത, കടവായില്‍ തുപ്പലില്ലാത്ത, കൊമ്പന്മീശക്കാരന് കാവല്ക്കാരന് നീയെ വട്ടം പിടിക്കുന്നു, നീ കുതറുന്നു, ഓടുന്നു, വിടരുതവനെ - കൊല്ലവനെ - നീയുടെ ചെരിപ്പെവിടെ? തെരുവില്‍ വണ്ടികള്‍ സര്‍ച്ച് ലൈറ്റ് വീശുന്നു, തട്ടുകടയില്‍ നിന്നും ആളുകള്‍ ഓടിയിറങ്ങുന്നു - വിടരുതവനെ - നീ ചിറകുകള് സ്വപ്നം കാണുന്നു, മുറിഞ്ഞുമാറുന്ന മേഘങ്ങള്‍ സ്വപ്നം കാണുന്നു, സ്വപ്നത്തിലെ കല്ലില്‍ നീ തട്ടിവീഴുന്നു, പിടഞ്ഞെഴുന്നേല്ക്കുന്നു, നീ ഓടുന്നു, ഓടുന്നു, കടത്തിണ്ണയില്‍ കിടന്നുറങ്ങിയ യാചകര്‍ ചാടിയെഴുന്നേറ്റ് പിച്ചാത്തിയുമായി - ബാറില്‍നിന്നിറങ്ങിയ കുടിയന്മാര് കുപ്പിച്ചില്ലുകളുമായി - പട്ടികള്‍ കോമ്പല്ലുകളുമായി - തെരുവിളക്കുകള്‍ ചുവന്ന വെളിച്ചവുമായി - നീ പാലത്തിലേക്ക് ഓടിക്കയറുന്നു, നദി കുത്തിയൊഴുകുന്നു, പാലം വളഞ്ഞുവരുന്നു, ചുറ്റും കയമാണ്, ഇരുളാണ്, ഇതു ഞാനാണ്, ഞാനാണ് - നീ കള്ളനാണ്, ഓടൂ, ഓടൂ, നിന്നെ പിടിക്കും, ഓടൂ, തട്ടിവീഴരുത്, തളരരുത്, കാലിലെ നോവ് നോവല്ല, കിതപ്പ് കിതപ്പല്ല, വീഴരുത്, വീഴരുത്, വീഴരുത്, വേഗത്തില്‍, ഓഹ്<br /><br />നീ വീണുപോയി.<br /><br /><a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://1.bp.blogspot.com/_M4iBpWgGRgc/Su3KRpnzZWI/AAAAAAAABJE/mLFhtGVpfs4/s1600-h/The_Scream.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 251px; height: 320px;" src="http://1.bp.blogspot.com/_M4iBpWgGRgc/Su3KRpnzZWI/AAAAAAAABJE/mLFhtGVpfs4/s320/The_Scream.jpg" border="0" alt=""id="BLOGGER_PHOTO_ID_5399193932866479458" /></a> <br /><div style="text-align:center; font-size:11px">(The Scream, Edvard Munch)</div><br /><br />സാരമില്ല. അടികൊള്ളുമ്പോള്‍ നോവും, സാരമില്ല. മരത്തില്‍ വരിഞ്ഞുകെട്ടിയ കയറുകള്‍ മുറുകുന്നുണ്ട്, സാരമില്ല, വെയില് കൊണ്ട് നെറ്റി തിളക്കുന്നുണ്ട്, അടിക്കുന്നുണ്ട്, അടിക്കുന്നുണ്ട് - സാരമില്ല, സാരമില്ല. കൊമ്പന്മീശയും ലാത്തിയുമായി പോലീസുകാരന് വരുന്നു. നോക്കൂ, എത്രപേരാണ്. സ്വപ്നം കാണുന്ന ഒരു പൂച്ചയെപ്പോലെ ആള്‍ക്കൂട്ടം പുളയുന്നു, പൂച്ച വാപൊളിക്കുന്നതുപോലെ അവര്‍ വകഞ്ഞുമാറുന്നു, പൂച്ചയുടെ നാവു നീയാണ്, നീയെ കെട്ടിയിട്ടിരിക്കുകയാണ്, കഴുത്തില്‍ കള്ളന് എന്ന് കെട്ടിത്തൂക്കിയിട്ടുണ്ട്, സാരമില്ല. നീയെ അവര്‍ക്കറിയില്ല, നീയെ ആര്‍ക്കും അറിയില്ല. പോലീസുകാരന് വരുന്നു, നീയുടെ ചെവിടത്ത് അടിക്കുന്നു, നീ തല പൊക്കുന്നില്ല - തല തൂങ്ങിപ്പോയി. വീണ്ടും അടിക്കുന്നു, അറിയുന്നില്ല. വിലങ്ങെടുക്കുന്നു, വിലങ്ങിന്റെ താക്കോലെവിടെ? താക്കോല്‍ നഷ്ടപ്പെട്ട പോലീസുകാരന് തിരിച്ചുപോവുന്നു, ആള്‍ക്കൂട്ടം അടുക്കുന്നു. അവര്‍ ഒരുമിച്ചു ചിരിക്കുന്നു. മഞ്ഞപ്പല്ലുകളുടെ പ്രളയം. ആള്‍ക്കൂട്ടം പെരുമ്പാമ്പാവുന്നു, പാമ്പ് തലയുയര്‍ത്തുന്നു, മരത്തിലേയ്ക്ക് ഇഴഞ്ഞുകയറുന്നു, കയറ് ഞാത്തുന്നു, കുരുക്കിടുന്നു - വേണ്ട, വേണ്ട - നനഞ്ഞ നാവുനീട്ടി പെരുമ്പാമ്പ് രഹസ്യം പറയുന്നു - വേണ്ടാത്ത പൊല്ലാപ്പിനു പോണ്ട, പോലീസു കൈകാര്യം ചെയ്തോളും - ആള്‍ക്കൂട്ടം മുരളുന്നു, വീണ്ടും വകയുന്നു, രണ്ട് മതിലുകളായി പകുത്തുമാറുന്നു. <br /><br />ഒരു മല്ലന് നടന്നുവരുന്നതുപോലെ, കയ്യടികള്‍ക്കും ആര്‍പ്പുവിളികള്‍ക്കും നടുവിലൂടെ, കുഞ്ഞുനെഞ്ചുവിരിച്ച്, ഒരു രാജാവിനെപ്പോലെ ഒരു പയ്യന് വരുന്നു, ആരോ കെട്ടഴിക്കുന്നു, നീ മരത്തില്‍ ചാരിക്കൊണ്ട്, വീഴാതെ, വാത്സല്യത്തോടെ, മകന്റെ മുഖത്തുനോക്കുന്നു, ‘അവന് തിരിച്ചറിയരുതേ‘ എന്നു പ്രാര്‍ത്ഥിക്കുന്നു. മകന് നീയെ നോക്കുന്നു, നീയുടെ പകുതിമാത്രം പൊക്കമുള്ള അവന് ചാടി മുഖത്തടിക്കുന്നു, ആള്‍ക്കൂട്ടം മുരളുന്നു. നീ സ്നേഹത്തോടെ, കൊതിയോടെ, ആര്‍ത്തിയോടെ, ഞാന്നുകിടക്കുന്ന കുരുക്കിലേയ്ക്കു നോക്കുന്നു.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com16tag:blogger.com,1999:blog-1303639631450271203.post-17068438463533122152009-09-21T00:25:00.004+04:002009-09-21T09:33:46.096+04:00വാരണമായിരംവാരണമായിരം എന്ന തമിഴ് സിനിമയില്‍ സുന്ദരനായ നായകന് അതിസുന്ദരിയായ നായികയില്‍ ആദ്യദര്‍ശനത്തില്‍ത്തന്നെ അനുരാഗത്തിലാഴുന്നു. ഇതേ അളവില്‍ വികാരങ്ങള്‍ തിരിച്ചു തോന്നാത്ത നായിക ഉപരിപഠനത്തിനായി വിദേശത്തു പോവുന്നു. നായികയെ സ്വന്തമാക്കണം എന്ന ഉദ്ദേശത്തോടെ നായകന് കഷ്ടപ്പെട്ട് പണമുണ്ടാക്കി അവളെ പിന്തുടരാന് തീരുമാനിക്കുന്നു. വിദേശരാജ്യത്തേയ്ക്ക് വിസ ലഭിക്കാന്‍ യോഗ്യതയൊന്നും തന്നെ ഇല്ലാതിരുന്നിട്ടും എംബസിയിലെ ഉദ്യോഗസ്ഥന് നായകന്റെ പ്രണയകഥയിലലിഞ്ഞ് വിസ നല്കുന്നു. പലയിടങ്ങളിലും തിരഞ്ഞ് അയാള്‍ ഒടുവില്‍ അവളെ കണ്ടെത്തുന്നു. തന്നെ തിരക്കി ഇത്രയും ദൂരം നായകന് വന്നതില്‍ ആശ്ചര്യപ്പെട്ടും ആഹ്ലാദിച്ചും നായിക സന്ദര്‍ശനവിസയിലെ ശിഷ്ടകാലം തന്റെ മുറിയില്‍ താമസിക്കാന്‍ നായകനെ ക്ഷണിക്കുന്നു. രമണീയമായ പ്രകൃതിയുടെ പശ്ചാത്തലത്തില്‍ അവര്‍ സന്തോഷത്തോടെ ചുറ്റിനടക്കുന്നു, താന്‍ നായകനുമായി ഗാഢമായ പ്രണയത്തിലാണെന്ന് നായിക മനസിലാക്കുന്നു, അവര്‍ ഇരുവരും ഒരു ബസ്സില്‍ കയറി നായികയ്ക്ക് പഠനത്തിന്റെ ഭാഗമായി പ്രോജക്ട് ചെയ്യാനുള്ള നഗരത്തിലേയ്ക്ക് പോവുന്നു. <br />---<br />കിട്ടിയ ശമ്പളം വീട്ടുവാടക, കുട്ടികളുടെ വിദ്യാഭ്യാസം, മരുന്ന്, പാല്, മലക്കറി, തുടങ്ങിയ വിവിധ കാര്യങ്ങള്‍ക്കായി വിഭജിച്ച് കണക്കെഴുതി ഭാര്യയെ ഏല്‍പ്പിച്ച് സുഗീഷ് എന്ന പോലീസുകാരന് ഇരുന്നൂറുരൂപ മിച്ചം പിടിക്കുന്നു, മക്കളെയും ഭാര്യയെയും പുതിയ തമിഴ് സിനിമ കാണാന്‍ കൊണ്ടുപോകുന്നു. തന്റെ സ്റ്റേഷനിലെ എസ്.ഐ.യുടെ അഭിപ്രായം പരിഗണിച്ചാണ് സുഗീഷ് ആ സിനിമ തന്നെ തിരഞ്ഞെടുത്തത്. മക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി പോപ്കോണ്‍ വാങ്ങിക്കൊടുക്കുന്നു, ബാല്‍ക്കണി ടിക്കറ്റെടുക്കുന്നു. സിനിമ കഴിഞ്ഞ് ഇന്ത്യന്‍ കോഫി ഹൌസില്‍ നിന്നും മക്കള്‍ക്ക് മസാലദോശ വാങ്ങിക്കൊടുക്കാമെന്നും പിന്നീട് പച്ചക്കറിച്ചന്തയില്‍ നിന്നും ഒരാഴ്ച്ചത്തേയ്ക്ക് ആവശ്യമുള്ള പച്ചക്കറികള്‍ വാങ്ങാം എന്നും അയാളും ഭാര്യയും തീരുമാനിച്ചിരുന്നു. <br /><br />മിക്ക കാണികളെയും പോലെ നായകന്റെ പ്രണയരംഗം പോലീസുകാരന് വളരെ ഇഷ്ടപ്പെട്ടു. പെണ്‍കുട്ടിയെ കണ്ടയുടനെ നായകന് ട്രെയിനിന്റെ വാതിലിനടുത്തുനിന്ന് പാട്ടുപാടുന്നതും ഗിറ്റാറടിക്കുന്നതും, ആ ഭാഗത്തേയ്ക്കു വന്ന പെണ്‍കുട്ടിയോട് പ്രണയം തുറന്നു പറയാന്‍ നായകന് കഷ്ടപ്പെടുന്നതും അയാള്‍ സീറ്റിന്റെ അറ്റത്തിരുന്ന് തല മുന്നോട്ടാക്കി കൈകള്‍ പിണച്ച് കണ്ടുകൊണ്ടിരുന്നു. നായകന് അവളെ ഇഷ്ടമാണെന്നും വിവാഹം കഴിക്കണം എന്നും പറഞ്ഞത് പോലീസുകാരന് നെഞ്ചിടിപ്പോടെയാണ് കേട്ടത്. പെണ്‍കുട്ടിയ്ക്ക് ആദ്യദര്‍ശനാനുരാഗത്തില്‍ വിശ്വാസമില്ല എന്നു പറഞ്ഞപ്പോള്‍ പോലീസുകാരന് അസ്വസ്ഥനായി. ട്രെയിനിറങ്ങി അവര്‍ പിരിഞ്ഞപ്പോള്‍ ഇനി എന്താവും എന്ന് അയാള്‍ ഭാര്യയുടെ ചെവിയില്‍ ചോദിച്ചു. ‘കാണട്ടെ’ എന്ന് ഒഴുക്കന്‍ മട്ടില്‍ മറുപടിപറഞ്ഞ് ഭാര്യ തിരശ്ശീലയിലേക്കു ശ്രദ്ധയൂന്നി. നായകന്റെ ജീവിതത്തിലെ മറ്റു പ്രാരാബ്ധങ്ങള്‍ പോലീസുകാരന്റെ തലയില്‍ കയറിയില്ല. നായകന് (സൂര്യ) അവളെ പിന്തുടര്ന്ന് വിദേശത്തുപോയപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. ഇനി അവര്‍ ഒന്നിക്കും എന്ന തോന്നലില്‍ അയാള്‍ തിയ്യറ്ററിലെ ഇരുട്ടില്‍ ചിരിച്ചു. പെണ്‍കുട്ടി താമസിക്കുന്ന സ്ഥലത്ത് നായകന് അവളെ തിരക്കിയെത്തിയപ്പോള്‍ അഥവാ നായിക അവിടെ ഇല്ലെങ്കിലോ എന്ന ചിന്ത അയാളെ എന്തെന്നില്ലാത്ത ഉദ്വേഗത്തിലാഴ്ത്തി. നായിക പുറത്തിറങ്ങിവന്നപ്പോള്‍ അയാളുടെ ഹൃദയം സന്തോഷം കൊണ്ട് ഉച്ചത്തില്‍ മിടിച്ചു. നായിക നായകനെ തന്റെ കൂടെ താമസിക്കാന്‍ ക്ഷണിച്ചപ്പോള്‍ അയാള്‍ക്ക് നാണം വന്നു, ഭാര്യയെ ഒന്നു തൊടാന്‍ തോന്നി, കൈ ത്തണ്ടകൊണ്ട് കസാരയുടെ കൈവരിയില്‍ കയറ്റിവെച്ചിരുന്ന അവളുടെ കയ്യില്‍ തട്ടി. ഭാര്യ അതു ശ്രദ്ധിക്കാതെ സിനിമ കാണുന്നത് തുടര്‍ന്നു. <br /> <br />നായകനും നായികയും മനോഹരമായി പ്രണയിക്കുമ്പൊഴും പാട്ടുപാടുമ്പൊഴും ഒരുമിച്ച് കൈകള്‍ കോര്‍ത്ത് നടക്കുമ്പൊഴും പോലീസുകാരന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചുവന്നു. ഒരു സിനിമയും നേര്‍രേഖയില്‍ പോവാറില്ലെന്നും, എന്തെങ്കിലും ഒരു കുഴമറിച്ചില്‍ വരുമെന്നും, അവര്‍ തമ്മില്‍ പിരിയുമെന്നും അയാള്‍ക്ക് തോന്നിത്തുടങ്ങി. അവരുടെ പ്രണയം വിശുദ്ധവും സുന്ദരവുമായിരുന്നു. അത്രയും സുന്ദരമായ ഒന്ന് തന്റെ നെഞ്ചില്‍ കുരുങ്ങിപ്പോയതുപോലെ അയാള്‍ക്കു തോന്നി. പെട്ടെന്ന് ഇരച്ചുവന്ന സന്തോഷത്തിന്റെ പാരമ്യത്തില്‍ ആദ്യമായി നായികയെ നായകന് വാരിപ്പുണരുകയും ആ ആലിംഗനത്തില്‍ നിന്നും സങ്കോചത്തോടെ സ്വയം മുക്തനാവുകയും ചെയ്തപ്പോള്‍ അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നി. എന്നാല്‍ അടുത്ത നിമിഷം തന്നെ ഇനിയെന്താവും എന്ന ചിന്തയില്‍ അയാള്‍ വിഷാദിയായി. <br /><br />മുന്‍പും കണ്ടിട്ടുള്ള സിനിമകളില്‍ സംവിധായകര്‍ പ്രേക്ഷകരെ ഉദ്വേഗത്തിലാഴ്ത്താനായി അതിമനോഹരമായ പ്രണയങ്ങള്‍ തകര്‍ക്കുന്നതും, നായികയുടെ കണ്ണീരു വീഴ്ത്തുന്നതും, നേര്‍രേഖയില്‍ പൊയ്ക്കൊണ്ടിരിക്കുന്ന വിശുദ്ധ പ്രണയങ്ങള്‍ തകര്‍ക്കുന്നതും കണ്ടിട്ടുള്ളതുകൊണ്ടാവണം, ദുരന്തം വരാന്‍ പോവുന്നു എന്ന് പോലീസുകാരന് നടുക്കത്തോടെ ഓര്‍ത്തത്. ജീവിതത്തില്‍ ഇതുവരെ ഒരാളോടും തോന്നാത്ത വികാരത്തില്‍ നായിക കരയുമ്പോള്‍ അയാള്‍ സീറ്റില്‍ ഇരുന്നു വിറച്ചു, ഭാര്യയെ തട്ടിവിളിച്ച് മതി, നമുക്കു പോവാം എന്നു പറഞ്ഞു. ‘മനുഷ്യാ, നിങ്ങള്‍ക്കു വട്ടുണ്ടോ’ എന്നു പറഞ്ഞ് ഭാര്യ വീണ്ടും സിനിമയില്‍ ലയിച്ചു. നായിക പ്രോജക്ട് ചെയ്യാനായി മറ്റൊരു പട്ടണത്തിലേയ്ക്കു പോവുന്നു, നായകന് കൂടെപ്പോവാന്‍ അനുമതിയില്ല, നായകന്റെ കയ്യില്‍ നിന്നും നായിക ദു:ഖത്തോടെ കൈ വിടര്‍ത്തുന്ന മാത്രയില്‍ പോലീസുകാരന് ഇരിക്കപ്പൊറുതിയില്ലാതെ തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റ് പുറത്തേയ്ക്കു പോവുന്നു. ഇരുട്ടില്‍ ഭാര്യ തന്നെ തിരിഞ്ഞു നോക്കുന്നുണ്ടാവും എന്നു ചിന്തിച്ച് അവള് ഇരിക്കുന്ന ദിക്കിലേയ്ക്ക് ചൂണ്ടുവിരല്‍ ഉയര്‍ത്തി ആംഗ്യം കാണിക്കുന്നു.<br /><br />തിയ്യറ്ററിനുള്ളില് ചായ വില്‍ക്കുന്നയാള്‍ക്ക് സുഗീഷ് വളരെനേരമെടുത്ത് ചായകുടിക്കുന്നത് എന്തിനെന്നും തന്റെ ഇരിപ്പിടത്തിലേയ്ക്ക് തിരിച്ചുപോയി ബാക്കി സിനിമ കാണാത്തതെന്തെന്നും മനസിലാവുന്നില്ല. ‘സാര്‍, നല്ല സിനിമയല്ലേ’ എന്ന ചോദ്യത്തിന് സുഗീഷ് ‘അതെ‘ എന്ന് ഉത്തരം പറയുന്നു. ‘സിനിമ പകുതിപോലുമായില്ല‘ എന്ന കമന്റിന് അയാള്‍ മറുപടി പറയുന്നില്ല. ഇന്റര്‍വെലിന് ഇറങ്ങിയ ജനത്തിരക്കില്‍ സുഗീഷിനെ കാണാതാവുന്നു, എന്നാല്‍ തിരക്കൊഴിയുമ്പോള്‍ സുഗീഷ് വീണ്ടും ഒരു ചായയ്ക്കുകൂടി പറഞ്ഞ് ഇടനാഴിയില്‍ത്തന്നെ നില്ക്കുന്നു, നായികയും നായകനും തങ്ങളുടെ അനശ്വര പ്രേമത്തില്‍ ജീവിക്കുന്നതും കൊച്ചുകൊച്ചു വിഷമങ്ങള്‍ അവര്‍ പരസ്പരം ചാരിക്കൊണ്ട് മറികടക്കുന്നതും സുഗീഷ് സ്വപ്നം കാണുന്നു, അവരുടെ പ്രണയത്തില്‍ മൊട്ടുകള്‍ വിടരുന്നതും അവ വിരിഞ്ഞ് കുഞ്ഞുങ്ങളായി പൂമുറ്റങ്ങളില്‍ ഓടിനടക്കുന്നതും അവര്‍ ഒന്നിച്ച് പൊട്ടിച്ചിരിക്കുന്നതും ഊഞ്ഞാലാടുന്നതും ശാന്തമായ നദിയില്‍ വഞ്ചിയില്‍ യാത്രചെയ്യുന്നതും സുഗീഷ് കാണുന്നു. ചുവന്ന ചക്രവാളത്തില്‍ വളരെ പതുക്കെ നീങ്ങുന്ന കപ്പലുകളെ നോക്കിക്കൊണ്ട് കടല്‍ത്തീരത്ത് തന്റെ മടിയില്‍ കിടക്കുന്ന നായികയുടെ മുടിയില്‍ക്കൂടി നായകന് വിരലോടിക്കുന്നു. ചായക്കടക്കാരന് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് അയാള്‍ ഉത്തരം പറയുന്നില്ല, ചായക്കടക്കാരന് തന്റെ ഏകാന്തതയിലേക്ക് തിരിച്ചുപോവുന്നു, നായകന്റെയും നായികയുടെയും അനശ്വര പ്രേമത്തെ സ്വപ്നം കണ്ട് സുഗീഷ് ചിരിക്കുന്നു, പുറത്ത് ഒരു കസേരയിലിരുന്ന് ക്ഷമയോടെ സിനിമ തീരാന്‍ കാത്തിരിക്കുന്നു.<br /><br />സിനിമ കഴിഞ്ഞ് പുറത്തിറങ്ങിയ ഭാര്യ ‘ഇങ്ങനെയാണെങ്കില്‍ സിനിമകാണാന്‍ വരാതിരിക്കുന്നതാണ് ഭേദം‘ എന്നുപറഞ്ഞ് അയാളെ ദേഷ്യത്തോടെ നോക്കുന്നു. ‘അച്ചാ, നല്ല സിനിമയായിരുന്നു‘ എന്ന് മകള്‍ വിളിച്ചു പറയുന്നു. അപ്പൊഴും പുഞ്ചിരിക്കുന്ന അയാളെ നോക്കി ‘അച്ചന് കഥ കേള്‍ക്കണോ?’ എന്ന മകന്റെ ചോദ്യത്തിന് ‘വേണ്ട മോനേ, അച്ചന് കണ്ടല്ലോ‘ എന്ന് അയാള്‍ മറുപടി പറയുന്നു. സിനിമയിലെ സുഗീഷ് കാണാന്‍ കൂട്ടാക്കാത്ത പാതിയില്‍ നായിക ഒരു ബോംബ് സ്ഫോടനത്തില്‍ മരിക്കുകയും, നായകന് ദു:ഖം കൊണ്ട് മയക്കുമരുന്നിന് അടിമയാവുകയും, ഒരു പട്ടാളക്കാരനാവുകയും ഒടുവില്‍ പെങ്ങളുടെ കൂട്ടുകാരിയെ വിവാഹം കഴിക്കുകയും അവര്‍ക്ക് ഒരു മകനുണ്ടാവുകയും നായകന്റെ അച്ഛന് മരിച്ചുപോവുകയും നായകന് തീവ്രവാദികളെ കൊല്ലുകയും ചെയ്യുന്നു, ‘നല്ല സിനിമയായിരുന്നു‘ എന്ന് ഭാര്യ ഒരാത്മഗതം പോലെ പറയുന്നു, ‘അതെ, നല്ല സിനിമയായിരുന്നു’ എന്ന് സുഗീഷും പറയുന്നു. അവര്‍ സിനിമാക്കൊട്ടകയ്ക്ക് അടുത്തുള്ള ഒരു സൂപ്പര്‍മാര്‍ക്കറ്റിലേക്ക് കയറുന്നു.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com14tag:blogger.com,1999:blog-1303639631450271203.post-4173500507588843362009-09-12T11:51:00.017+04:002009-09-12T22:05:06.567+04:00പത്തു പച്ചത്തത്തഒച്ചകള് എന്തൊരു ശല്യമാണ്. ഈ വീട്ടില്‍ ശബ്ദങ്ങളില്ല. മുറ്റത്ത് ഇലകള്‍ വീഴുന്ന ശബ്ദം ഒഴിവാക്കാനായി ചെടികളെല്ലാം വെട്ടിനിരത്തിയിരിക്കുന്നു. അടുക്കളയില്‍ പാത്രങ്ങള്‍ കൂട്ടിമുട്ടി കലമ്പാറില്ല. ഒഴിഞ്ഞുകിടക്കുന്ന പത്ത് കിളിക്കൂടുകളില്‍ നിന്നും പക്ഷികളുടെ പ്രേതങ്ങള്‍ പോലും ചിലയ്ക്കാറില്ല, പട്ടി പൂച്ച മുതലായവ ഇല്ലേയില്ല. ടെലിവിഷന്‍ നിശബ്ദമായിട്ട് കാലങ്ങള്‍ കഴിഞ്ഞു, കമ്പ്യൂട്ടറും മിണ്ടാറില്ല. അയല്‍ക്കാര്‍ ഇങ്ങോട്ടു വരാറില്ല. അവര്‍ എന്തുപറയുന്നെന്ന് ഞാന്‍ നോക്കാറില്ല. ഇപ്പോള്‍ ഒച്ചകളില്ല; ഒച്ചകളുടെ ഓര്‍മ്മകളേയുള്ളൂ. ഭാര്യയും മകളും എന്നോടു മിണ്ടിയിട്ട് എത്ര നാളുകളായി - വാസ്തവത്തില്‍ അവര്‍ മുന്‍പ് സംസാരിച്ചിരുന്നോ?<br /><br />ഉവ്വ്, പണ്ട് എല്ലാം ശബ്ദമയമായിരുന്നു, കലായക്കോട്ട, ഒച്ചകളുടെ തമ്പ്. പഴയ വീടാണ്. പല മുറികള്‍ക്കും വാതിലില്ല. പഴയ മരത്തൂണുകളുള്ള കോലായയിലിരുന്ന് പറയുന്നത് അടുക്കളയില്‍ കേള്‍ക്കാം. അതിലേയ്ക്ക് കൂടുതല്‍ കലമ്പലുണ്ടാക്കിക്കൊണ്ടാണ് മകള്‍ തത്തയെ വാങ്ങിക്കൊണ്ടു വന്നത്. ആഴ്ച്ചച്ചന്തയില്‍ നിന്നും വാങ്ങിയതാണ്, സഹ്യന്റെ ഏതോ മലയില്‍ നിന്നും കിളിയെപ്പിടിച്ച് തടിക്കൂട്ടിലടച്ച് വയറുവിശന്ന് ചന്തയിലിരുന്ന ഒരു വേടന് വിറ്റത്. അമ്മാ കിളി ഭൂതം ഭാവി വര്‍ത്തമാനം പറയും പാറുങ്കോ എന്ന് നിലവിളിച്ചുകൊണ്ടിരുന്ന അയാളോട് “ഭൂതവും ഭാവിയുമൊന്നും പറയണ്ടാ, കിളി വര്‍ത്തമാനം പറഞ്ഞാല്‍ മതി“ എന്ന് കളി പറഞ്ഞ്, ഇരുന്നൂറു രൂപ കൊടുത്ത് അവള് വാങ്ങിയ പഞ്ചവര്‍ണ്ണത്തത്ത. അയാള്‍ക്കു വില്ക്കാന് മനസില്ലായിരുന്നത്രേ. അഞ്ചുരൂപ തന്നാല്‍ മതി, കിളിയെക്കൊണ്ട് ഭാവി പറയിക്കാം - അയാള്‍ കിളിയെ കൂട്ടില്‍ നിന്നും പുറത്തിറക്കി. തത്ത മിണ്ടിയില്ല. സാധാരണ തത്തകളെക്കാള്‍ വളരെ വലിപ്പമുണ്ടായിരുന്നു ഇതിന്. കഴുത്തിനു മുകളിലേക്ക്, തലയാകെ നീലനിറം. ചുവന്ന ചുണ്ടുകള്‍, പച്ചക്കണ്ണുകള്‍, അതിനു നടുവില്‍ വലിയ കറുത്ത കൃഷ്ണമണി, ഓറഞ്ചും ചുവപ്പും കുഴഞ്ഞ ചിറകുകള്, അടിവയറിന് നീലനിറം, പല നിറങ്ങളിലുള്ള നീണ്ട വാല് തത്ത നടക്കുമ്പോള്‍ നിലത്തിഴഞ്ഞു. പറന്നുപോകാതിരിക്കാനായി അതിന്റെ ചിറകുകള് വെട്ടിയിരുന്നു. വേടന് ഒരു ഡപ്പി തുറന്ന് കിളിയുടെ മുന്നിലേക്ക് ഒരു മണ്ണിരയെ ഇട്ടുനോക്കി, സ്ഥലകാലബോധം നഷ്ടപ്പെട്ടതുപോലെ തത്ത പകച്ചുനിന്നു. അയാള്‍ അതിന്റെ കണ്ണില്‍ കമ്പിട്ട് കുത്തിനോക്കി, സഞ്ചിയില്‍ നിന്ന് ചളുങ്ങിയ അലൂമിനിയം പാത്രമെടുത്ത് അതിന്റെ തലയ്ക്കു മോടി നോക്കി, കിളി മിണ്ടിയില്ല. “ജീവന് വേണേല്‍ മിണ്ടിക്കോ, കൊന്നുകളയും” എന്നുപറഞ്ഞ് വേടന് പിശ്ശാങ്കത്തി പുറത്തെടുത്തപ്പോള്‍ കിളി തലകുമ്പിട്ട് കൂട്ടിനകത്തേയ്ക്ക് തത്തിക്കയറി മുനിയെപ്പോലെ കണ്ണടച്ചിരുന്നു. അയാള്‍ ഇനിയെങ്ങനെ അതിനെ ദ്രോഹിക്കും എന്ന് ആലോചിച്ച് നിലത്തുകുത്തിയിരിക്കുമ്പൊഴാണ് ഇരുന്നൂറു രൂപ മുന്നിലിട്ടു കൊടുത്ത് കിളിക്കൂട് വാരിയെടുത്ത് മകള്‍ നടന്നത് - അങ്ങനെ ആയിരുന്നത്രേ, അവള് പറഞ്ഞതാണ്, സത്യം ആര്‍ക്കറിയാം - കിളി പ്രശസ്തനായിക്കഴിഞ്ഞപ്പോള്‍ വീട്ടില്‍ വന്ന ഒരു ഊമക്കത്തില്‍ പറഞ്ഞിരുനത് “വിദേശിയാണ്, അതിന്റെ നിറങ്ങള്‍ കണ്ടാലറിയാം എന്നാണ്. എന്തായാലും അവള് കിളിക്കൂടുമായി വീട്ടിലെത്തുമ്പോള്‍ അതിന്റെ വാല് കൂട്ടിലൊതുങ്ങാതെ പുറത്തേയ്ക്ക് തള്ളിനിന്നിരുന്നു. നീലയും ചുവപ്പും പച്ചയും നിറത്തിലുള്ള ചില പൊട്ടിയ തൂവലുകള്‍ കൂടിന്റെ അഴികള്‍ക്കിടയിലൂടെ ചിതറിനിന്നു. കൂട്ടില്‍ കാലുകള്‍ തത്തി തിരിഞ്ഞ് വലിയ പച്ചക്കണ്ണുള്ള തത്ത എന്നെ നോക്കി. കണ്ണില്‍ നിന്നും കണ്ണെടുക്കാതെ ഉണ്ടക്കണ്ണന്റെ നോട്ടം. ഏതാനും ദിവസങ്ങള്‍ക്കകം ഞാന്‍ അതിനായി ഒരു പുതിയ കൂടുപണിയിച്ചു.<br /><br />രണ്ടു കാര്യങ്ങള്‍ പ്രധാനമാണ്. ഒന്ന്: ഈ കിളി വീട്ടിലെത്തി കുറച്ച് ദിവസം കഴിഞ്ഞപ്പൊഴേയ്ക്കും ഒന്‍പതു കിളികളും കൂടെ വീട്ടിലെത്തി, ഒരു ദിവസം വൈകിട്ട് പടികടന്നു വരുമ്പോള്‍ കാണുന്നത് ഈ കിളിയുടെ കൂടിനു ചുറ്റും വരാന്തയിലെ അരമതിലില്‍ നിരന്നിരിക്കുന്ന ഒന്‍പത് കിളികളെയാണ്. ഒരു കിളി പോലും മിണ്ടുന്നില്ല, അടുത്തെത്തിയിട്ടും അനങ്ങുന്നുമില്ല. ചത്ത കിളികളാണോ എന്ന് സംശയിച്ചു, പക്ഷേ പതിനെട്ട് പച്ചക്കണ്ണുകള്‍ എന്റെ ഓരോ നീക്കത്തെയും ചാരന്മാരെപ്പോലെ പിന്തുടരുന്നുണ്ടായിരുന്നു. ഇവ എവിടെനിന്ന് പറന്നുവന്നെന്ന് അറിയില്ല. ഞാന്‍ ഒന്‍പത് കൂടുകള്‍ കൂടി പണിയിച്ചു. ഇപ്പോള്‍ വീടിനു മുന്നില്‍ തുക്കിയിട്ട കൂടുകളില്‍ മിണ്ടാത്ത പത്തുകിളികള്‍. പത്ത് കിളികളുള്ള വീട്! ഒരു വീടിനും പത്ത് കിളികള്‍ ആവശ്യമില്ല. ഒരു കിളിയുടെ ആവശ്യം തന്നെയില്ല. പറഞ്ഞാല്‍ അനുസരിക്കുന്നതാണെങ്കില്‍, വിധേയത്വമുള്ളതാണെങ്കില്‍, കൂടിപ്പോയാല്‍ ഒരു പക്ഷി ആവാം. അല്പം കലമ്പല്‍, കുറുകല്‍, സംസാരം, അച്ചടക്കമുള്ള കൊച്ചുവര്‍ത്തമാനങ്ങള്‍ - ഇതൊക്കെ ആകാവുന്നതേയുള്ളൂ, പക്ഷേ പത്തു കലമ്പല്‍ - മകളുടെ പിടിവാശികളാണ്, അവളെ പറഞ്ഞു മനസിലാക്കണം, ഒന്‍പതെണ്ണത്തെയും കൊടുത്തുകളയണം.<br /><br />രണ്ടാമത്തെ പ്രധാന കാര്യം: കിളി(കള്‍) സംസാരിച്ചു തുടങ്ങി എന്നതാണ്. ചിട്ടിയടിച്ച കാശ് അലമാരയില്‍ വെച്ച് പൂട്ടി സ്വപ്നങ്ങളില്ലാതെ കിടന്നുറങ്ങുമ്പോഴാണ് പട്ടികള്‍ കുരയ്ക്കുന്ന ശബ്ദം കേട്ടത്. വീട്ടിന്റെ മുറ്റത്തുനിന്ന് നിന്ന് കൂട്ടത്തോടെയുള്ള കുര. പുറത്തിറങ്ങി നോക്കുമ്പോള്‍ മച്ചിലേയ്ക്ക് ചാരിവെച്ച ഒരു കോണി, ആരോ തട്ടിപ്പിടഞ്ഞു വീണതിന്റെ പാടുകള്‍. പൊട്ടിക്കിടക്കുന്ന ചെടിച്ചട്ടി. ഒന്‍പത് തത്തകള്‍ ചുറ്റുമതിലിലേക്കു നോക്കി ഡോബര്‍മാന്റെ ശബ്ദത്തില്‍ കുരയ്ക്കുന്നു, ഒന്നാമത്തെ തത്ത മാത്രം തിരിഞ്ഞ് എന്നെ നോക്കുന്നു, എന്നിട്ട് ശാന്തനായി പറയുന്നു, “ഫല്‍ഗുണാ, രണ്ട് കള്ളന്മാരുണ്ടായിരുന്നു. നമുക്ക് അവരെ ക്രൂശിക്കണ്ടേ?”<br /><br />രാവിലെ മകളോടും ഭാര്യയോടും ഈ കഥപറഞ്ഞപ്പോള്‍ മകള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി. ഭാര്യ മൂക്കത്തു വിരല്‍ വെച്ചു, പത്തു തത്തകളും സംസാരിക്കുന്നു! തത്തകള്‍ കള്ളനെ ഓടിച്ചു എന്നതിനെക്കാള്‍ ഇതായിരുന്നു മകളെ കൂടുതല്‍ സന്തോഷിപ്പിച്ചത്. മകള്‍ തത്തകളോട് കൂട്ടുകൂടാന്‍ പോയപ്പോള്‍ ഭാര്യ എന്നെ കയ്യില്‍പ്പിടിച്ചുവലിച്ച് മുറിക്കകത്തേയ്ക്കു കയറി. അടക്കാനാവാത്ത തലവേദന വരുമ്പൊഴെന്ന പോലെ അവളുടെ മുഖം വലിഞ്ഞു മുറുകിനിന്നു.<br /><br />“ഇത് അപകടമാണ്, സംസാരിക്കുന്ന തത്തകളെ നമുക്കു വേണ്ട”.<br />“ഹേയ്, തത്തകളല്ലേ. എന്തപകടം. അവയ്ക്കെന്തറിയാം”<br />“എന്നാലും വേണ്ട”<br />“ഒന്നു ചുമ്മാതിരിയെടീ. അവറ്റയുള്ളതുകൊണ്ട് കള്ളന്മാരില് നിന്നും രക്ഷപെട്ടു”<br />“ദേ മനുഷ്യാ, ഇവ ഇനി ഈ വീട്ടില്‍ നടക്കുന്ന കാര്യങ്ങളൊക്കെ വിളിച്ചു കൂവും. വെറുതേ കുടുംബ ജീവിതം അങ്ങാടിപ്പാട്ടാവും. വരുംവരായ്കകളെക്കുറിച്ച് ചിന്തിക്കാത്ത മനുഷ്യന്. സംസാരിക്കുന്ന ഒന്നിനെയും ഇവിടെ വേണ്ട, നമ്മള് മാത്രം മതി. പറഞ്ഞേക്കാം”<br />“എന്തെങ്കിലും വളര്‍ത്തുമൃഗങ്ങള്‍ വേണ്ടേ? ഒരു സന്തോഷമല്ലേ?”<br />“എന്നാല്‍ ഒരു പട്ടിയെ വാങ്ങിക്ക്, അതാവുമ്പൊ കുരയ്ക്കത്തല്ലേയുള്ളൂ, പട്ടി സംസാരിച്ച ചരിത്രമില്ലല്ലോ”.<br /><br />ഭാര്യ പറഞ്ഞത് കാര്യമാണ്. തത്തകള്‍ ഇപ്പോള്‍ വന്നു കേറിയവയാണ്. സ്വഭാവം അറിയാന്‍ വയ്യ, അല്ലെങ്കില്‍ത്തന്നെ അവ നമ്മെപ്പോലെയല്ല, നമ്മെപ്പോലെ ആവണം എന്ന് ഒരു നിര്‍ബന്ധവുമില്ല. മനുഷ്യനും തത്തകളും രണ്ട് ജാതിയാണ്. മനുഷ്യര്‍ ചിന്തിക്കുന്നതുപോലെയല്ല തത്തകള്‍ ചിന്തിക്കുന്നത്. മനുഷ്യരുടെ വിചാരങ്ങള്‍ക്ക് നിയതമായ ഒരു ചിട്ടയുണ്ട്. തത്തകള്‍ക്ക് അതുണ്ടാവണമെന്നില്ല. മനുഷ്യരുടെ നീതിശാസ്ത്രങ്ങള്‍ തത്തകള്‍ക്കു ബാധകമാവണമെന്നില്ല. ശരിയും തെറ്റും തമ്മില്‍ ഉള്ള അന്തരം തത്തകള്‍ക്കും മനുഷ്യര്‍ക്കും ഒരേപോലെയാണോ? തത്തകളെ സംസ്കാരം പഠിപ്പിക്കാമെന്നു വെച്ചാല്‍ നടപ്പുള്ള കാര്യമല്ല, രണ്ട് മാര്‍ഗ്ഗങ്ങളേയുള്ളൂ - ഒന്ന്, നമുക്കു വേണ്ടതു മാത്രം തത്തകളെക്കൊണ്ടു പറയിക്കണം. രണ്ട്, തത്തകളെ മിണ്ടാതെയാക്കണം. സാമദാനഭേദദണ്ഡങ്ങളില്‍ ഏതിനാണ് പഞ്ചവര്‍ണ്ണത്തത്തകള്‍ വഴങ്ങുക?<br /><br />ഞാന്‍ വെള്ള ഷര്‍ട്ടിന്റെ കുടുക്കുകളിട്ട് പുറത്തിറങ്ങിയപ്പൊഴേയ്ക്കും മകളും കൂട്ടുകാരിയും തത്തകള്‍ക്കു മുന്നില്‍ സ്ഥാനം പിടിച്ചിരുന്നു, ഇന്നലെ രാത്രിനടന്ന കഥയറിഞ്ഞ് ഒരുപറ്റം നാട്ടുകാരും മുറ്റത്ത് കൂടിനില്ക്കുന്നുണ്ട്. ഇവരെങ്ങനെ അറിഞ്ഞു? ഒരുപക്ഷേ കള്ളന് തന്നെ നടന്നു പറഞ്ഞതാവണം, എന്റെ സുന്ദരിയായ മകളെക്കാണാനാണോ അതോ തത്തകളെ കാണാനാണോ നാട്ടുകാര്‍ തടിച്ചുകൂടിയത് എന്ന് ചിന്തിച്ച് ഞാന്‍ വിഹ്വലനാകവേ മകള്‍ തത്തയെ കൊഞ്ചിക്കുകയായിരുന്നു.<br /><br />“പഞ്ചാരപ്പനന്തത്തേ, നിന്റെ പേരുപറ”<br />ഉത്തരമില്ല, തത്ത അതിന്റെ കുറുകിയ പച്ചക്കണ്ണുകള്‍ കൊണ്ട് അവളെ നോക്കുന്നു.<br />“എന്തെങ്കിലും പറ തത്തേ, എത്ര പേരാ നിന്നെ കാണാന്‍ വന്നത്”<br />തത്ത ഒന്നും മിണ്ടുന്നില്ല,<br />“അച്ഛാ, ഈ തത്ത മിണ്ടാന്‍ പറ” - മകള്‍ എന്നോടാണ്.<br /><br />ഇത്രയും നാട്ടുകാരുടെ മുന്നില്‍ വെച്ച് ഞാന്‍ തത്തയോട് മിണ്ടാന്‍ പറയുകയും അത് അനുസരിക്കാതിരിക്കുകയും ചെയ്താല്‍ അത് എനിക്കു കുറച്ചിലാകും. എന്നാല്‍ ഒന്നും പറഞ്ഞില്ലെങ്കില്‍ നാട്ടുകാര്‍ അക്ഷമരാകുകയും ചെയ്യും. “നിങ്ങള്‍ കേട്ടതെല്ലാം കള്ളമാണ്, ഈ തത്ത മിണ്ടാറില്ല“ എന്നു പറഞ്ഞാലോ എന്നു ചിന്തിച്ചപ്പൊഴേയ്ക്കും ഒന്നാമത്തെ തത്ത - കൂട്ടത്തില്‍ തലയെടുപ്പുള്ള, വേടന്റെ കയ്യില്‍ നിന്നും വന്ന പഞ്ചവര്‍ണ്ണത്തത്ത - പറഞ്ഞു, “ഹാ, സവ്യസാചി വന്നല്ലോ“ - എന്നെയാണ് ഉദ്ദേശിച്ചത്. നാട്ടുകാര്‍ക്കിടയില്‍ നിന്നും സന്തോഷത്തിന്റെ ഒരു ശബ്ദം ഉയരവേ തത്തകള്‍ ഒരേ കണ്ഠത്തില്, ഈണത്തില്‍ “ബലികുടീരങ്ങളേ” എന്ന ഗാനം പാടിത്തുടങ്ങി. കൂട്ടത്തില്‍ രണ്ട് തത്തകള്‍ വാദ്യങ്ങളുടെ ശബ്ദങ്ങളും കലമ്പിത്തുടങ്ങി. തത്തകള്‍ ഗംഭീരമായി പാടി എന്ന് വാതിനു പിന്നില്‍ മറഞ്ഞുനിന്ന ഭാര്യ ആംഗ്യം കാണിച്ചു. പിന്നാലെ നാട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഏതാനും സിനിമാപ്പാട്ടുകളും അവ പാടി. കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, വാസന്ത പഞ്ചമിനാളില്‍, തുടങ്ങിയ പഴയ പാട്ടുകളാണ് കൂടുതലും പാടിയത്. എന്നാല്‍ അവയ്ക്ക് ഇന്നത്തെ പുത്തന്‍ പാട്ടുകളും അറിയാം എന്ന് വ്യക്തമായിരുന്നു. ലജ്ജാവതിയേ എന്ന പാട്ടുപാടിയത് മകളെ നോക്കിക്കൊണ്ടാണ്. അവള്‍ക്ക് അത് ഇഷ്ടപ്പെട്ടില്ല, എന്നാല്‍ കാണികള്‍ക്ക് ഇഷ്ടപ്പെടുകയും ചെയ്തു. ആരാന്റെ വീട്ടില്‍ പ്രാന്തുവരുമ്പോള്‍ നാട്ടുകാര്‍ക്കു വരുന്ന ആ സന്തോഷമുണ്ടല്ലോ - “ഇന്നത്തെ പരിപാടി കഴിഞ്ഞു, നിങ്ങളെല്ലാം വീട്ടില്‍ പോ” എന്ന് ഞാന്‍ ഉച്ചയുയര്‍ത്തി. അതോടെ തത്തയും ഏറ്റുപറഞ്ഞു, “പരിപാടി കഴിഞ്ഞു, വീട്ടീപ്പോ, വീട്ടീപ്പോ“.<br /><br />പിന്നീടുള്ള ദിവസങ്ങളില്‍ നടന്നത് വിശ്വസിക്കാന്‍ അല്പം പ്രയാസമുള്ള കാര്യങ്ങളായിരുന്നു. കാലത്തെ ഏഴുമണിക്കേ ആപ്പീസിലും സ്കൂളിലും ചന്തയിലും പോവുന്ന നാട്ടുകാര്‍ വീടിനു മുന്നില്‍ കൂട്ടം കൂടിനില്ക്കും, പിന്നെ തത്തപ്രസംഗമാണ്. മതം, ആദ്ധ്യാത്മികം, രാഷ്ട്രീയം, സിനിമ, കൊച്ചുവര്‍ത്തമാനങ്ങള്‍, സദാചാരോപദേശങ്ങള്‍ - തത്തയുടെ അറിവുകണ്ട് ജനങ്ങള്‍ അമ്പരന്നു. തത്ത കാണാതെ പഠിച്ച് പറയുന്നതാണെന്ന് ഇവര്‍ക്കറിയില്ലല്ലോ. അരമുക്കാല്‍ മണിക്കൂര്‍ കൊണ്ട് തത്തപ്രസംഗം തീരും, ജനക്കൂട്ടം പിരിഞ്ഞുപോവും. ആള്‍ക്കൂട്ടം കണ്ട് എനിക്ക് (എന്റെ സ്വന്തം തത്തകള്‍ എന്ന) സ്വല്പം അഭിമാനവും, എന്നാല്‍ തത്തയുടെ പോക്ക് എങ്ങോട്ടാണെന്ന് പേടിയും തോന്നിത്തുടങ്ങി. പക്ഷേ തത്തകള്‍ക്ക് പുതുതായി ഒന്നും അറിയില്ല, ആരോ കാണാതെ പഠിപ്പിച്ച കാര്യങ്ങള്‍ - അവ എത്ര ഗഹനം തന്നെയായാലും - വീണ്ടും ഉരുവിടാന്‍ മാത്രമേ അവയ്ക്കറിയൂ, എന്ന ചിന്ത എനെ ധൈര്യപ്പെടുത്തി. ഇത് പരീക്ഷിച്ചറിയാന്‍ ഞാന്‍ തന്നെ ഒരു ദിവസം രാത്രിയില്‍ തത്തകളുടെ കൂടിനടുത്തെത്തി. തത്തകള്‍ ഉറങ്ങാതെ അടക്കം പിടിച്ച് പരസ്പരം സംസാരിക്കുന്നു എന്നു തോന്നി, പക്ഷേ തോന്നലായിരുന്നു; രാത്രി നമ്മെ എന്തൊക്കെ മായക്കാഴ്ച്ചകളാണ് കാണിക്കുന്നത്, ഞാന്‍ അടുത്തെത്തിയപ്പോള്‍ തത്തകള്‍ ഉറക്കമായിരുന്നു. അതിന്റെ കൂട്ടില്‍ ഞാന്‍ കൈകൊണ്ടു തട്ടി. പാതിയുണര്‍ന്ന തത്തയോട് “നിനക്ക് രാഷ്ട്രീയം അറിയാമോ“ എന്നു ചോദിച്ചു. “എനിക്കു ദാഹിക്കുന്നു” എന്ന് അത് ഉറക്കം തൂങ്ങിയ ശബ്ദത്തില്‍ മറുപടി പറഞ്ഞു. ചരിത്രം, ദൈവശാസ്ത്രം, ആഗോളതാപനം, ജൈവവ്യവസ്ഥ, ഉല്‍ക്കകള്‍, അഗ്നിപര്‍വ്വതങ്ങള്‍, ദിനോസറുകള്‍, കന്യാവനങ്ങള്‍, ഇങ്ങനെ പല കാര്യങ്ങളെക്കുറിച്ചും ഞാന്‍ ചോദിച്ചു. തത്തയ്ക്ക് ചിലതൊക്കെ അറിയാമായിരുന്നു, അറിയാവുന്നവയ്ക്ക് കാണാതെ പഠിച്ചതുപോലെ അത് ഉത്തരം പറഞ്ഞു, അറിയാത്തതില്‍ ചിലതിന് തെറ്റായ ഉത്തരങ്ങള്‍ പറഞ്ഞു, ബാക്കി ചോദ്യങ്ങള്‍ക്ക് “എനിക്കു ദാഹിക്കുന്നു” എന്നുമാത്രം ആ പാവം ജീവി മറുപടി പറഞ്ഞു. ഞാന്‍ അതിന്റെ പിഞ്ഞാണത്തില്‍ വെള്ളമൊഴിച്ചു കൊടുത്തു, തിരിച്ച് കട്ടിലില്‍ വന്നു കിടന്ന് സുഖമായി ഉറങ്ങി. പിറ്റേന്ന് മോള്‍ക്ക് ഞാനൊരു സ്കൂട്ടര്‍ വാങ്ങിച്ചുകൊടുത്തു.<br /><br />തത്തകള്‍ സുന്ദരികളും സുന്ദരന്മാരുമാണ്, വൃത്തിയുള്ള ജീവികളാണ്. എന്നാല്‍ അവ സംസ്കാരമില്ലാത്ത വഹകളുമാണെന്നു ഞാന്‍ പറയാന്‍ കാരണം - ഒരു ദിവസം ഞാന്‍ വീട്ടില്‍ കയറിവന്നപ്പോള്‍ മകള്‍ തത്തക്കൂടിനോടു ചേര്‍ന്നു നില്ക്കുന്നു. ഒന്‍പത് തത്തകളും തലതിരിച്ച് ഒന്നാമത്തെ തത്തയെ ആകാംഷയോടെ നോക്കുന്നു. അത് ചിറകുകള് കൊണ്ട് അംഗവിക്ഷേപങ്ങള്‍ കാട്ടി തല വെട്ടിച്ച് വികാരത്തോടെ കഥപറയുന്നു. “അപ്പോള്‍ ജോയിച്ചായന് ഇടതുകൈകൊണ്ട് രാഘവന്റെ മുഖത്തടിച്ചു, എന്നിട്ട് തന്റെ ചുരുണ്ട രോമങ്ങള്‍ നിറഞ്ഞ മാറിനോട് രശ്മിയെ ചേര്‍ത്തുനിര്‍ത്തി. അവളുടെ കൊഴുത്ത ശരീരം ജോയിച്ചായന്റെ നെഞ്ചില്‍ ഒരു നിശ്വാസത്തോടെ അമരുമ്പോള്‍, വീണ നിലത്തുനിന്നും അയാള്‍ കൈകുത്തി എഴുന്നേറ്റ്, അടുത്തുകിടന്ന ” - എന്നെ കണ്ടപ്പോള്‍ തത്ത കഥ പറച്ചില് നിര്‍ത്തി, മകള്‍ അക്ഷമയോടെ “എന്നിട്ട്” എന്നു ചോദിച്ചു, മ വാരികകളിലെ കഥകള്‍ മകള്‍ക്ക് വള്ളിപുള്ളിവിടാതെ പറഞ്ഞുകൊടുക്കുന്നതിലല്ല, എന്നെ കണ്ടപ്പോള്‍ അവന് കഥപറച്ചില്‍ നിര്‍ത്തിയതിലാണ് എനിക്കു ദേഷ്യം വന്നത്. എന്താണ് ഒളിക്കാന്‍ ശ്രമിക്കുന്നത്? അല്പം ദേഷ്യത്തോടെ ഞാന്‍ “കഥ തുടരട്ടെ” എന്നു പറഞ്ഞു, എന്നാല്‍ തത്ത മിണ്ടാതിരുന്നതേയുള്ളൂ. തൂവലുകള്‍ വിടര്‍ത്തി സുന്ദരനായി, മാന്യനായി കൂട്ടിലെ വളയത്തില്‍ കയറി ഒതുങ്ങിയിരിക്കുന്നു. ഞാന്‍ തിരിഞ്ഞ് വാതിലിലേയ്ക്കു നടന്നപ്പോള്‍ അവന് ഒരു നീണ്ട ചൂളമടിച്ചു. ഞാന്‍ തിരിച്ചുവന്ന് മകളെ അകത്തേയ്ക്കു പറഞ്ഞുവിട്ടു. തത്തയുടെ വട്ടക്കണ്ണിലേക്കു നോക്കി. “ഇനി നീ കഥ പറയുമോ“. “ഇല്ല” - അവന് അര നിമിഷം പോലും ചിന്തിക്കാതെ മറുപടി പറഞ്ഞു, “അതെന്താ പറഞ്ഞാല്‍“ എന്ന് മറ്റൊരു തത്ത തര്‍ക്കുത്തരം പറഞ്ഞു. “കൂമ്പിടിച്ച് വാട്ടും” എന്ന് മറ്റൊരു തത്തയും, “വേണ്ട, ഇനി മിണ്ടില്ല” എന്ന് ഒന്നാം തത്തയും പറഞ്ഞു. തത്തകള്‍ നിശബ്ദരായി. അസുഖകരമായ ആ അന്തരീക്ഷത്തില്‍ നിന്നും ഞാന്‍ അകത്തേക്കു കയറിപ്പോയി.<br /><br />പിറ്റേ ദിവസം ഞാന്‍ തിരികെ വന്നപ്പോള്‍ മകള്‍ തത്തകള്‍ക്ക് ഒരു കിണ്ണത്തില്‍ പാലും ഒരു പടല പഴങ്ങളും കൊടുത്ത് പൊന്നു തത്തയല്ലേ, പഞ്ചാരത്തത്തയല്ലേ, ഒരു കഥ പറ എന്നു കെഞ്ചുകയായിരുന്നു, ഇല്ല, സാറു പറയാതെ ഞാന്‍ ഒന്നും പറയില്ല എന്ന് പഞ്ചവര്‍ണ്ണനും, “ഇല്ല, ഇല്ല, ഇല്ല“ എന്ന് ബാക്കി തത്തകളും. എനിക്ക് സന്തോഷം തോന്നി - തത്തകള്‍ക്ക് യജമാനന് ആരെന്നറിയാം, എങ്കിലും അവറ്റയോട് ഒരക്ഷരം മിണ്ടാതെ ഗൌരവത്തില്‍ ഞാന്‍ അകത്തേയ്ക്കു പോയി. ഒരുപക്ഷേ അവ പറ്റിക്കുകയായിരിക്കും, അവയ്ക്ക് ഞാന്‍ പുറത്തുപോവുന്നതും വരുന്നതും എപ്പോഴെന്നറിയാം. ഞാനില്ലാത്തപ്പോള്‍ ഇവ തീര്‍ച്ചയായും സംസാരിക്കും. തത്തകളോട് ഞാന്‍ സംസാരം നിര്‍ത്തി, എന്നാല്‍ ഞാന്‍ അവയുടെ മുന്നില്‍ക്കൂടി കടന്നുപോവുമ്പൊഴൊക്കെ അവ എന്നെ പ്രീതിപ്പെടുത്താന്‍ നോക്കിക്കൊണ്ടിരുന്നു. ചിലത് യുഗ്മഗാനങ്ങള്‍ പാടി, ചിലത് കൂട്ടിലെ വളയത്തില്‍ തലകുത്തിമറിഞ്ഞു, ഒരു തത്ത സിഗരറ്റു വലിച്ചു, ഒന്നാം തത്ത മാത്രം ധനഞ്ജയാ, ഫല്‍ഗുണാ, “എനിക്കൊരു കാര്യം പറയാനുണ്ട്, രഹസ്യമാണ്“ എന്നു ചിലമ്പിക്കൊണ്ടിരുന്നു. ചിലപ്പൊഴൊക്കെ അത് ചിറകുകളുയര്‍ത്തി സ്വന്തം തലയില്‍ തല്ലി.<br /><br />മറ്റ് തത്തകളുടെ വിദ്യകള്‍ ഞാന്‍ അവഗണിച്ചു. ഒന്നാം തത്ത രഹസ്യം പറയണം എന്ന ആവശ്യം ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഒരു ദിവസം ഭാര്യയും മകളും പുറത്തുപോയിരുന്ന സമയത്ത് ഞാന്‍ തത്തയെ കൂടോടെ എടുത്ത് അകത്തേയ്ക്കു കൊണ്ടുപോയി. മുറിയുടെ സാക്ഷയിട്ട് അതിനെ ഇറക്കി മേശപ്പുറത്തുവെച്ച് അതിന്റെ മുന്നിലിരുന്നു. ആകാംഷ ഒരു വല്ലാത്റ്റ വികാരമാണ്. വേണ്ടായിരുന്നു, ഒന്നും കേള്‍ക്കാതെ രഹസ്യങ്ങളൊക്കെ വിഴുങ്ങാന്‍ പറഞ്ഞാല്‍ മതിയായിരുന്നെന്ന് ഇപ്പോള്‍ തോന്നുന്നു - തത്ത പറഞ്ഞ കാര്യങ്ങള്‍ മൂന്നാംകിടയും അറപ്പുളവാക്കുന്നവയുമായിരുന്നു. എന്റെ ബോസ് ഭാര്യമാത്രം വീട്ടിലുള്ള സമയത്ത് വന്നു പോവാറുണ്ടെന്നും, മകള്‍ക്ക് ഒരു കാമുകനുണ്ടെന്നും അവര്‍ വരുന്ന ഞായറാഴ്ച്ച അലമാരയില്‍ നിന്നും കാശുമെടുത്ത് ഒളിച്ചോടാന്‍ പോവുകയാണെന്നും ബോസിനെ കാണുന്നതേ തത്തയ്ക്ക് അറപ്പാണെന്നും, മകള്‍ക്ക് ഇതിലും നല്ല ആരെയും കിട്ടിയില്ലേ ഒളിച്ചോടാന്‍ എന്നും മറ്റും തത്ത പരിഭവത്തിന്റെ ശബ്ദത്തിലും, ചിലപ്പോള്‍ രഹസ്യം പോലെയും പറഞ്ഞുകൊണ്ടിരുന്നു.<br /><br />ഇതു കേട്ട് ഭാര്യയുടെ മുടിക്കുകുത്തിപ്പിടിച്ച് അവളുടെ നാഭിക്കു തൊഴിക്കുന്നതും ബോസിനെ കുത്താന്‍ പോവുന്നതും മകളെ മുറിക്കകത്തു പൂട്ടിയിടുന്നതുമൊക്കെ പലരും ആവര്‍ത്തിച്ചാവര്‍ത്തിച്ച് വിരസമാക്കിയ അനുഷ്ഠാനങ്ങളാണ്. ഒന്നാമതേ വീടും സ്ഥലവും ഭാര്യയുടെ പേരിലാണ്. ബോസിനെ പിണക്കിയാല്‍ ജോലിയും പോവും. നാക്കിന്റെ ബലം കൊണ്ട് പിടിച്ചുനില്‍ക്കാമെങ്കിലും വെറുതേ ഒരു കുടുംബ ജീവിതം തകര്‍ക്കുന്നതില്‍ കാര്യമില്ല. ഇന്നത്തെക്കാലത്ത് ഏതൊരു വീട്ടിലാണ് ഇത്തരം അസാന്മാര്ഗിക ബന്ധങ്ങളില്ലാത്തത്? അസാന്മാര്ഗികം എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ പൊയ്പ്പോയിരിക്കുന്നു, തത്തയോട് ഈ കാര്യം ഇനി മിണ്ടരുത് എന്നു പറഞ്ഞു, അതിനെ വീട്ടിന്റെ മുന്നില്‍ക്കൊണ്ടു തൂക്കി. അത് ഒന്നും മനസിലാവാത്തതുപോലെ കൂട്ടില്‍ കണ്ണുമിഴിച്ചിരുന്നു. <br /><br />ഭാര്യ വന്നപ്പോള്‍ മകളുടെ ഒളിച്ചോടാനുള്ള പദ്ധതികള്‍ അവളോട് പറഞ്ഞു, കൂര്‍മ്മബുദ്ധിയായ ഭാര്യ ആദ്യം ചെയ്തത് അലമാരയില്‍ നിന്നും സ്വര്‍ണ്ണവും പണവുമെടുത്ത് പൊതിഞ്ഞ് ബാങ്കില്‍ കൊണ്ടുവെക്കാന്‍ എന്നെ ഏല്‍പ്പിക്കുകയാണ്. കാല്ക്കാശില്ലാതെ മകള്‍ ഒളിച്ചോടുകയില്ലെന്ന് അവള്‍ക്കറിയാം. ബാങ്കില്‍ നിന്നും തിരിച്ചുവന്നപ്പോള്‍ മകളുടെ പദ്ധതികള്‍ എങ്ങനെ അറിഞ്ഞു എന്ന് ഭാര്യയ്ക്കറിയണം. വീട്ടിലെ രഹസ്യങ്ങളറിയാന്‍ തനിക്കുള്ള മാര്‍ഗ്ഗമാണ് തത്തകള്‍, ഞാനൊന്നും പറഞ്ഞില്ലെങ്കിലും ഭാര്യ ഊഹിക്കും, ഒരുപക്ഷേ അവള്‍ക്ക് ഇപ്പോള്‍ത്തന്നെ അറിയാമായിരിക്കും, തത്തകളാണ് മകളെ (അവളെയും) ഒറ്റിയതെന്ന്. തത്ത പറഞ്ഞിട്ടാണെന്നു പറഞ്ഞപ്പൊഴേ ഭാര്യ ചിരിച്ചു. ക്രൂരമായ ഒരു ചിരി. “മനുഷ്യാ, നിങ്ങളെക്കുറിച്ച് തത്തകള്‍ എന്തൊക്കെയാണ് പറഞ്ഞിട്ടുള്ളതെന്ന് അറിയാമോ?, നാണക്കേടോര്‍ത്ത് ഞാനതൊന്നും നിങ്ങളോട് പറഞ്ഞില്ല എന്നേയുള്ളൂ” - എന്റെ ഉള്ളില്‍ ഒരു വെള്ളിടി വെട്ടി. തത്തയ്ക്ക് വീട്ടില്‍ നടക്കുന്ന കാര്യങ്ങള്‍ മാത്രമല്ല, പുറത്ത് നടക്കുന്നതും അറിയാമോ? ഇവയ്ക്കെന്താ, ദിവ്യദൃഷ്ടിയുണ്ടോ? എന്തൊക്കെയാണ് ഇവറ്റ കണ്ടിരിക്കുക? എന്തൊക്കെയാണ് ഭാര്യയോട്, മകളോട്, വഴിയേ പോവുന്ന നാട്ടുകാരോട് അവ വിളിച്ചു പറഞ്ഞിരിക്കുക? ഞാന്‍ വിളറുന്നതുകണ്ട് ഭാര്യ ചിരിച്ചു. അവള് തടിച്ച ശരീരവും കുലുക്കി തോര്‍ത്തുമെടുത്ത് കുളിക്കാനായി മുറിയിലേക്കു കയറി.<br /><br />അധികം ആലോചിക്കേണ്ടി വന്നില്ല, ഞാന്‍ വെളുത്ത ഒരുപിടി ധാന്യമണികള്‍ വാരിക്കൊണ്ട് തത്തകളുടെ കൂടുകളിലേക്കു നടന്നു. ഒന്‍പത് തത്തകളും എന്റെ മുഖത്തേക്ക് വിഷാദത്തോടെ നോക്കി, ഒരക്ഷരം മറുത്തു പറയാതെ കൂട്ടിലേക്കിട്ടുകൊടുത്ത ധാന്യമണികള്‍ കൊറിച്ചു. പത്താമത്തെ തത്ത - പഞ്ചവര്‍ണ്ണത്തത്ത മാത്രം - “ഇത്, ഞാന്‍ തിന്നേ പറ്റൂ, എന്റെ വിധിയാണ്, അല്ലേ?“ എന്നു ചോദിച്ചു. ഞാന്‍ ഒന്നും മിണ്ടാത്തതുകണ്ട് അതും വിഷാദത്തോടെ എന്റെ മുഖത്തേയ്ക്കു നോക്കിക്കൊണ്ട് ധാന്യമണികള്‍ കൊത്തിപ്പെറുക്കി. അടുത്തിരുന്ന പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചു.<br /><br />മൌനത്തിന് ഒരു സുഖമുണ്ട്. ഒന്നും അറിയാത്തതിന്റെ, അറിയിക്കാത്തതിന്റെ സുഖം. ചിന്തിക്കേണ്ടാത്തതിന്റെ സുഖം, ഇപ്പോള്‍ എന്തൊരു ശാന്തതയാണ്. അവറ്റയുടെ ചിലമ്പലില്ല, മകളുടെ കളിതമാശകളില്ല, നാട്ടുകാരുടെ സുഖാന്വേഷണങ്ങളില്ല, ഭാര്യയുടെ പരാതികളില്ല, മറുത്ത് ഒരു വാക്കുപോലുമില്ല, ജീവിതം സ്വഛമായി, ചോദ്യങ്ങളില്ലാതെ, മൌനത്തിന്റെ നദിയായി നേര്‍വരയിലൊഴുകുന്നു.<br /><br />കിളി ഉണ്ടായിരുന്നെങ്കില്‍ അത് (കക്കാടിന്റെ) പോത്ത് എന്ന കവിത പാടുമായിരുന്നോ? “ഹാ പോത്തേ, നിന്നിലഴുകിയ ഭാഗ്യമേ ഭാഗ്യം” എന്ന് നെടുവീര്‍പ്പിടുമായിരുന്നോ? അറിയില്ല. കിളി ഉണ്ടായിരുന്നെങ്കില്‍ എന്ന ചോദ്യമില്ല, കിളി ഇല്ല.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com20tag:blogger.com,1999:blog-1303639631450271203.post-76208374424824288902009-09-09T23:53:00.010+04:002009-09-11T11:22:56.192+04:00മുക്കുവനും പൂതവുംദേര ദുബൈ ഫിഷ് മാര്‍ക്കറ്റില്‍ കാദര്‍ എന്നു പേരായ ഒരു മുക്കുവനുണ്ടായിരുന്നു. വലിയ ട്രോളര്‍ വഞ്ചിയില്‍ പോയി രണ്ടോ മൂന്നോ ആഴ്ച്ചയിലൊരിക്കല്‍ കരയ്ക്കു വന്ന് മീന്‍ വില്‍ക്കുന്ന മുക്കുവന്. അയാള്‍ ഒരുപാടു വര്‍ഷങ്ങള്‍ക്കു ശേഷം കോഴിക്കോട് പോയി ആമിന എന്ന പൂതത്തെക്കെട്ടി.<br /><br />ആമിനയെ വീട്ടില്‍ കെട്ടിയിട്ട് കാദര്‍ ദേര ദുബൈ ഫിഷിങ്ങ് ട്രോളറില്‍ തിരിച്ചെത്തി, വല്ലപ്പോഴും പൂതം കെട്ടിലുണ്ടോ എന്ന് തിരക്കിപ്പോന്നു.<br /><br />ആദ്യത്തെ വര്‍ഷം കാദര്‍ തിരിച്ചുവന്നെങ്കില്‍ താന്‍ കാദരിന് നെയ് ബിരിയാണി വെച്ചുകൊടുക്കും, എന്നും രാത്രി പാലുകാച്ചിക്കൊടുക്കും എന്ന് പൂതം പ്രതിജ്ഞചെയ്തു. കാദര്‍ വന്നില്ല<br /><br />രണ്ടാമത്തെ വര്‍ഷം കാദര്‍ തിരിച്ചുവന്നെങ്കില്‍ താന്‍ കാദരിനെ ശരീരം കൊണ്ട് ചൂടുപിടിപ്പിക്കും, ചുംബനം കൊണ്ട് കുളിപ്പിക്കും എന്ന് പൂതം പ്രതിജ്ഞചെയ്തു. കാദര്‍ വന്നില്ല.<br /><br />മൂന്നാമത്തെ വര്‍ഷം കാദര്‍ തിരിച്ചുവന്നാല്‍ കാദരിന് ചന്ദ്രന്റെ നിറമുള്ള മോനെക്കൊടുക്കും എന്ന് പൂതം പ്രതിജ്ഞചെയ്തു. കാദര്‍ വന്നില്ല.<br /><br />നാലാമത്തെ വര്‍ഷവും കാദര്‍ വന്നില്ല. ഇനി കാദര്‍ വന്നാല്‍ രാത്രി പാലില്‍ വിഷം കലക്കിക്കൊടുക്കും എന്ന് പൂതം പ്രതിജ്ഞചെയ്തു. ഫൂരിഡാന്‍ എന്ന വിഷം പൂതം സംഘടിപ്പിച്ചു. വിഷം കുടിച്ച് ചത്തില്ലെങ്കില്‍ കാദരിനെ കുത്താന്‍ പ്രത്യേകം കത്തി വാങ്ങിച്ചു. കാദര്‍ മരിച്ചുകഴിഞ്ഞാല്‍ നാടുനീളെ വ്യഭിചരിക്കും എന്നും പ്രതിജ്ഞചെയ്തു.<br /><br />കാദര്‍ വന്നു.<br /><br />പൂതം കാദരിനെ ചുംബനം കൊണ്ട് കുളിപ്പിച്ചു. ശരീരം കൊണ്ട് പൊതിഞ്ഞ് ചൂടുപിടിപ്പിച്ചു. കുടിക്കാന്‍ പശുവിന് പാലും കഴിക്കാന്‍ നെയ്ച്ചോറും കോഴിബിരിയാണിയും കൊടുത്തു. കാദരിന്റെ വിത്ത് വയറ്റില്‍ ചുമന്നു. കടലും മണലും കാദറിനെ വിളിച്ചു, കാദര്‍ പൂതത്തെ മറന്നു, പൂതം കരഞ്ഞു. പൂതത്തെ കെട്ടിയിട്ട് കാദര്‍ ദേര ദുബൈയിലേയ്ക്ക് വണ്ടികയറി.<br /><br />പൂതം പടിക്കലിരുന്ന് ആഴക്കിണറിന്റെ തൊടിയിലേയ്ക്കു നോക്കി.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com12tag:blogger.com,1999:blog-1303639631450271203.post-5123695716234255802009-08-31T22:01:00.015+04:002009-09-02T16:26:02.672+04:00വായനക്കാരാ, എന്നെ വിശ്വസിക്കൂആമുഖം: മുസ്ലീം പെണ്‍കുട്ടികളെ ഹിന്ദു പയ്യന്മാര്ക്ക് എളുപ്പത്തില്‍ കല്യാണം കഴിക്കാന്‍ പറ്റാത്ത സ്ഥിതിവിശേഷമാണ് എന്നെ ഈ കഥ തുടങ്ങാന്‍ സഹായിക്കുന്നത്.<br /><br />ജുമാനയും സഹപാഠിയായ രഘുവും തമ്മില്‍ മുടിഞ്ഞ പ്രേമത്തിലാണ്. (പേരില്‍ നിന്നുതന്നെ അവരുടെ ജാതി മനസിലായിക്കാണുമല്ലോ) പ്രേമം ഇത്ര അഗാധമാകാന്‍ കാരണം അവര്‍ തമ്മില്‍ ശാരീരികമായി അടുത്തിട്ടില്ല എന്നതാണ് (രഘുവിന് ആഗ്രഹമില്ലാത്തതല്ല, ജുമാനയുടെ സാന്മാര്ഗ്ഗിക കാഴ്ച്ചപ്പാടുകള്‍, അതിനുള്ള അവസരം) എന്നു പറയാം - എങ്കിലും അവര്‍ കൈകള്‍ കോര്‍ത്ത് കടല്‍ത്തീരത്തു നടന്നു, (കടലിലിറങ്ങിയില്ല, രണ്ടുപേര്‍ക്കും നീന്താനറിഞ്ഞുകൂടായിരുന്നു, കുതിച്ചുയര്‍ന്ന് തീരത്തേക്കു കുഴഞ്ഞുവീണ് വിഷാദത്തോടെ പരന്നുപോവുന്ന തിരയുടെ വെളുത്ത പതയില്‍ അവര്‍ കാല് നനച്ചു) നഗരമദ്ധ്യത്തില്‍ ഉയര്ന്നുനില്ക്കുന്ന സ്തൂപത്തിന്റെ പടവിലിരുന്ന് നിരത്തിലൂടെ നീങ്ങുന്ന വാഹനങ്ങളെയും മനുഷ്യരെയും നോക്കിക്കാണ്ടു, വായിച്ച പുസ്തകങ്ങളെയും സിനിമകളെയും പറ്റി ചര്‍ച്ചചെയ്തു. എന്നും മൊബൈല്‍ ഫോണിലൂടെ പരസ്പരം വിളിച്ചുണര്‍ത്തുകയും നേരിട്ടു കാണാന്‍ പറ്റാത്തപ്പോള്‍ വീണ്ടും പലതവണ വിളിക്കുകയും ഫോണ്‍ വിളിച്ചാല്‍ കിട്ടാത്തപ്പോള്‍ പരിഭ്രാന്തരാവുകയും സന്ദേശങ്ങള്‍ എസ്.എം.എസ്. രൂപത്തില്‍ കൈമാറുകയും ശുഭരാത്രിപറയുകയും നാളെക്കാണാമെന്ന പ്രതീക്ഷയോടെയും വിരഹത്തോടെയും മധുരസ്വപ്നങ്ങള്‍ കണ്ട് ഇരുവരും ഉറങ്ങിപ്പോവുകയും ചെയ്തു.<br /><br />കുറിപ്പ്: ഇതുവരെ പുതുതായി ഒന്നും ഇല്ല. എത്ര പ്രണയങ്ങള്‍, അല്ലേ? തന്നെയുമല്ല, വായനക്കാരന് / കാരി ഇപ്പൊഴേയ്ക്കും കഥയിലെ “റ്റ്വിസ്റ്റ്“ പ്രതീക്ഷിച്ചും സങ്കല്‍പ്പിച്ചും കാണും. ഒരു തെറ്റിദ്ധാരണയുടെ മേല്‍ പ്രണയം ഉലയുന്നു / അല്ലെങ്കില്‍ അവള് / അവന് മറ്റൊരാളെ പ്രേമിച്ചുപോവുന്നു / അവന് ക്രൂരമായി ചതിച്ച് അവളെ നശിപ്പിക്കുന്നു / ആശയപരമായി ചേരാത്തതുകൊണ്ട് അവര്‍ പരസ്പരം പിരിയാന്‍ തീരുമാനിക്കുന്നു / അവളുടെ വിവാഹം - അതെ, ഈ സാദ്ധ്യതയാണ് സംഭവിച്ചത്. അവളുടെ വീട്ടുകാര്‍ വിവാഹം നിശ്ചയിക്കുന്നു. (ഹൊ, ഓരോ പ്രണയത്തിലും എന്തെല്ലാം സാദ്ധ്യതകളാണ്).<br /><br />അവള് അവധിക്ക് വീട്ടിലുള്ള സമയത്താണ് പെണ്ണുകാണാന്‍ വിരുന്നുകാര് വന്നത്. അവര്‍ക്ക് ചായകൊണ്ടു കൊടുത്തത് ജുമാന തന്നെയായിരുന്നു. പെണ്ണുകാണാന്‍ വന്ന ചെറുപ്പക്കാരന് സുന്ദരനും അതിമനോഹരമായി പുഞ്ചിരിക്കുന്നവനുമായിരുന്നു. അയാളുമായി സംസാരിച്ചു എങ്കിലും - അവള്‍ക്ക് വീട്ടുകാരോട് തന്റെ പ്രണയം തുറന്നുപറയാനുള്ള ധൈര്യം വന്നില്ല, കല്യാണം ഇപ്പൊഴേ വേണ്ട, പഠിച്ചുതീരട്ടെ, തുടങ്ങിയ മുട്ടാപ്പോക്കുകള്‍ വിലപ്പോയതുമില്ല - അയാളുമായി സംസാരിച്ചെങ്കിലും, ഭാവി ഭര്‍ത്താവിനുള്ള ഒരു സാദ്ധ്യത എന്ന നിലയില്‍ അയാളെ ഇഷ്ടപ്പെട്ടു എങ്കിലും അവള്‍ക്ക് രഘുവിനെത്തന്നെ കല്യാണം കഴിക്കണമെന്നായിരുന്നു. <br /><br />അവധികഴിഞ്ഞ് കോളെജിലെത്തിയ ജുമാനയ്ക്ക് പഴയ ഉത്സാഹം ഇല്ലാത്തത് തനിക്കു തടയാന്‍ പറ്റാത്ത പെണ്ണുകാണല്‍ കൊണ്ടാണെന്ന് രഘു മനസിലാക്കി. രഘുവിനോട് എന്തോ ആത്മവഞ്ചന ചെയ്തുപോയി എന്നതുകൊണ്ടാണ് എന്തെന്നില്ലാത്ത വിഷാദം എന്ന് അവളും മനസിലാക്കി. സ്നേഹം കൊണ്ടും കുറ്റബോധം കൊണ്ടും തന്റെ ജീവിതത്തില്‍ ഒരു പുരുഷനേയുള്ളൂ, അത് രഘുവാണ് എന്ന് ഉറപ്പിച്ചു. എന്നാല്‍ എന്തുകൊണ്ടോ, ഇത് മനസില്‍ പലതവണ പറഞ്ഞ് ഉറപ്പിക്കേണ്ടിവന്നു. ഒന്നാം നിലയിലെ തന്റെ ഹോസ്റ്റല്‍ മുറിയിലിരുന്ന് നിര്‍ന്നിമേഷയായി മുറ്റത്തെ പൂന്തോട്ടത്തിലെ നീലപ്പൂക്കളിലേക്കു നോക്കിക്കൊണ്ടിരിക്കുന്ന ജുമാനയ്ക്ക് ജീവിതം തന്റെ പിടിയില്‍ നില്ക്കുന്നില്ല എന്നു തോന്നി.<br /><br />കുറിപ്പ് (വീണ്ടും): ഇവിടെ രണ്ടു കാര്യങ്ങള്‍ പറയേണ്ടതുണ്ട്. 1) പത്തുനൂറ് കഥകളില്‍ പ്രണയം എഴുതി ബോറടിച്ച് എനിക്ക് ഇപ്പോള്‍ എഴുതാനേ പറ്റുന്നില്ല. പഴയ കുറെ കഥകള്‍ വായിച്ചുനോക്കിയിട്ടാണ് അല്പമെങ്കിലും ഊര്‍ജ്ജമൊക്കെ വന്നത്. 2) പ്രണയം സാധാരണയായി വായനക്കാര്‍ക്ക് ഇഷ്ടപ്പെടുന്ന ടോപ്പിക്കാണ്. “തന്മയീഭാവം“ എന്ന ടെക്നിക്ക് കൊണ്ടാണ് ഇത് (വായനക്കാര്‍ രഘുവിന്റെയും ജുമാനയുടെയും സ്ഥാനത്ത് സ്വയം കയറി പ്രതിഷ്ഠിക്കും, എഴുതാത്തതൊക്കെ നിരൂപിക്കും, കഥയ്ക്ക് നിറം കൊടുക്കും - അതൊന്നും വേണ്ട എന്ന് ഞാന്‍ പറയുന്നില്ല, ആയിക്കോളൂ, എന്നാലും തുടര്‍ന്നു വായിക്കൂ.)<br /><br />ഉറങ്ങുന്നതിനു മുന്‍പ് ജുമാന അവളുടെ ഹോസ്റ്റലിലും രഘു അവന്റെ വീട്ടിലെ കട്ടിലിലും കിടക്കുകയാണ്. അരണ്ട വെളിച്ചം രണ്ടിടത്തും. ജുമാന സുന്ദരിയാണ് (വര്‍ണ്ണിക്കാന്‍ വയ്യ - അതിസുന്ദരിയാണ് എന്നുമാത്രം മനസിലാക്കൂ, അല്പം തടിച്ചിട്ടാണ്), രഘു ഉയരമുള്ള, മെലിഞ്ഞ, ചുരുണ്ടമുടിക്കാരന്‍. രഘുവിന് കൂര്‍ത്ത കണ്ണുകളുണ്ട്. കള്ളിലുങ്കിയും ഡൈ എന്നെഴുതിയ ടീഷര്‍ട്ടുമാണ് ധരിച്ചിരിക്കുന്നത്. ഒരു കൈ തലയ്ക്കു കീഴേ മടക്കിവെച്ച് മറുകയ്യില്‍ മൊബൈല്‍ പിടിച്ച് അവളുടെ ചിരിക്കുന്ന ചിത്രത്തിലേക്കു നോക്കിക്കൊണ്ടു കിടന്നപ്പൊഴാണ് ജുമാനയുടെ എസ്.എം.എസ്. വന്നത്.<br /><br />“എന്റെ നെഞ്ചില്‍ സുഖകരമായ ഒരു വിഷാദം വന്നു നിറയുന്നു“.<br /><br />ജുമാനയുടെ നിറഞ്ഞ നെഞ്ചില്‍ വിഷാദം ഉരുണ്ടുകൂടുന്നത് സങ്കല്‍പ്പിച്ചുകൊണ്ട് രഘു മറുപടിയയച്ചു. “കണ്ണേ”<br />“എന്താഡാ”<br />“നമുക്ക് ഓടിപ്പോവാം”<br /><br />“പോവാം” എന്ന് മറുപടിവന്നു. പ്രതീക്ഷിക്കാത്ത മറുപടി കിട്ടിയതുകൊണ്ടാവണം, രഘുവിന്റെ മുഖത്ത് ഒരു കുസൃതിച്ചിരി പടര്‍ന്നത്. “നാളെ?” എന്ന് മറുപടിയയച്ചപ്പൊഴേക്കും, “യെസ്, എവിടെ, എത്രമണിക്ക്?” എന്നു മറുപടിയെത്തി. നെഞ്ചിടിപ്പുകൂടിക്കൊണ്ട്, “അമ്മച്ചിപ്ലാവ് ബസ് സ്റ്റോപ്പില്‍, രാവിലെ 6 മണിക്ക്“ എന്ന് മറുപടി അയച്ചു. “ഞാന്‍ കാത്തുനില്ക്കും, പറ്റിക്കരുത്“ എന്നു മറുപടിവന്നു. ഇല്ല, അവന് ചിരിച്ചു. കോളെജില്‍ ചേരുമ്പോള്‍ കൊണ്ടുവന്ന ഷോള്‍ഡര്‍ ബാഗിലേക്ക് രഘു രണ്ടുജോഡി വസ്ത്രങ്ങള്‍ എടുത്തുവെച്ചു. കുറ്റിത്താടിയില്‍ തടവിക്കൊണ്ട് ഷേവിങ്ങ് സെറ്റ് എടുക്കണ്ടാ എന്നു നിശ്ചയിച്ചു. (അവള് വന്നില്ലെങ്കില്‍ സന്യസിക്കാം). രാവിലെ 6.20-നു പാലക്കാട്ടേയ്ക്ക് ഫാസ്റ്റ് പാസഞ്ചറുണ്ട്. ഷെല്ഫിലിരുന്ന പുസ്തകം തുറന്ന് അതിലടച്ചുവെച്ചിരുന്ന 2000 രൂപയെടുത്തു. സെമെസ്റ്റര്‍ ഫീസ് കെട്ടാനുള്ള കാശാണ്. ഫീസുകെട്ടണ്ട, അവളെക്കെട്ടാം എന്ന് തനിയേ തമാശപറഞ്ഞുചിരിച്ചു. അഞ്ചുമണിക്ക് അലാറം വെച്ച് സുഖമായി ഉറങ്ങി.<br /><br />(കഥയുടെ അവസാന ഭാഗം: ഇവിടെയാണ് വായനക്കാരന് സര്‍പ്രൈസ് വരുന്നത്. പഴമയില്‍, നമ്മുടെ പൂര്‍വ്വികരില്‍, മരുന്നില്‍, മന്ത്രത്തില്‍, ദൈവത്തിന്റെ അനന്തലീലയില്‍ വിശ്വസിക്കുന്ന വായനക്കാരനാണ് / കാരിയാണ് നിങ്ങളെങ്കില്‍ അധികം സര്‍പ്രൈസ് വരില്ല, എങ്കിലും സര്‍പ്രൈസിലാണ് ഒരു കഥയുടെ വിജയം എന്ന് ബിയറടിക്കാന്‍ കമ്പനിതരുന്ന കൂട്ടുകാരന് പറയുന്നു).<br /><br />രാവിലെ അഞ്ചേ മുക്കാലിന് ജുമാന ബസ് സ്റ്റോപ്പില്‍ എത്തി. ആരും കാണരുതേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടാണ് ഹോസ്റ്റലില്‍ നിന്നും ഇറങ്ങി നടന്നത്. വീണ്ടും ഒരുദിവസം കൂടി ഉദിക്കേണ്ടിവന്ന മുഷിവില്‍ സൂര്യന് വഴിയില്‍ ചുവന്ന വെളിച്ചം വിതറാന്‍ തുടങ്ങി. രഘു നേരത്തേ വരേണ്ടതാണ്. വന്നിട്ടില്ല. അവ്ന്റെ മൊബൈലില്‍ വിളിച്ചു. മൊബൈല്‍ അടിക്കുന്നുണ്ട്, പക്ഷേ ഫോണെടുക്കുന്നില്ല. ബസ് സ്റ്റോപ്പില്‍ അവളും കുറച്ച് മീന്കാരികളും മാത്രമേയുള്ളൂ. ധൃതിയില്‍ ഒളിച്ചോടാന്‍ പോകുന്ന ഒരു പെണ്‍കുട്ടിയുടെ വിചാരങ്ങള്‍ ജുമാനയെ ശല്യപ്പെടുത്താന്‍ തുടങ്ങി (ഒരു രെജിസ്റ്റര്‍ വിവാഹത്തിന് രണ്ട് സാക്ഷികളെപ്പോലും തയ്യാറാക്കിയില്ല, എത്ര നാളത്തേയ്ക്ക് ഒളിച്ചോടും, ഇനി വീട്ടിലേയ്ക്കും കോളെജിലേക്കും തിരിച്ചുവരില്ലെ? തുടര്‍ന്നു പഠിക്കണ്ടേ? എങ്ങനെ ജീവിക്കും,) അപ്പൊഴാണ് ബസ് സ്റ്റാപ്പിന് എതിര്‍വശത്തെ ചവറ്റുകൂന മെതിച്ചുകൊണ്ട് ഒരു കൂറ്റന്‍ പോത്ത് അവളുടെ നേര്‍ക്ക് കുതിച്ചുവരുന്നത്. ചാരനിറമുള്ള അതിന്റെ പുറത്ത് പറ്റിപ്പിടിച്ചിരുന്ന വിയര്‍പ്പുതുള്ളികള്‍ അരണ്ട വെളിച്ചത്തില്‍ തിളങ്ങുന്നുണ്ട്. ഭൂമി കുലുങ്ങുന്ന ശബ്ദം, അതിന്റെ കാല്ക്കീഴില് നിന്ന് പൊടിയും മൂക്കില്‍ നിന്ന് നീരാവിയും തെറിക്കുന്നു. ജുമാന ഭയന്ന് തിരിഞ്ഞോടി അടുത്ത് ഒരു വീട്ടിന്റെ പറമ്പിലേക്ക് ഓടിക്കയറി. പോത്ത് ഗേറ്റു കടക്കാതെ വഴിയില്‍ നിന്നു. അത് അവളെത്തന്നെ നോക്കുന്നുണ്ട്. പോത്തിന്റെ പേശികളില്‍ ഞരമ്പുകള്‍ പിടയ്ക്കുന്നു. ഓട്ടം നിര്‍ത്തി അത് വഴിമുടക്കി നില്ക്കുന്നു. പറമ്പിലേക്ക് ആരോ ഓടിക്കയറിയ ശബ്ദം കേട്ട് പുറത്തേക്കിറങ്ങിവന്ന ഗൃഹനാഥന് പേടിച്ചുവിരണ്ട് കിതയ്ക്കുന്ന അവളെയും വഴിമുടക്കിനില്ക്കുന്ന പോത്തിനെയും ഒരു നോക്കുനോക്കി, പറമ്പില്‍ നിന്നും ഒരു മടലെടുത്ത് പോത്തിനെ ഓങ്ങി. അത് അനങ്ങാതെ നിന്നു. ഒരു വലിയ കല്ലെടുത്ത് പോത്തിന്റെ പള്ളയെക്കെറിഞ്ഞു. അത് ഒരുപക്ഷേ തന്നെ കുത്താനോടിച്ചേക്കും എന്ന് അയാള്‍ ഭയന്നെങ്കിലും എറികൊണ്ട വേദനയിലും പോത്ത് അനങ്ങാതെ നിന്നതേയുള്ളൂ. പറമ്പില്‍ നിന്നും വീണ്ടും മൂന്നാല് പാറക്കല്ലുകള്‍ പെറുക്കി എറിഞ്ഞപ്പോള്‍ - അതിലേതെങ്കിലും ഒന്ന് മര്‍മ്മത്തില്‍ കൊണ്ടിട്ടാവണം - പോത്ത് അമറിക്കൊണ്ട് എതിര് ദിശയിലേക്കോടി. വീട്ടുകാരന് അവളെ ബസ് സ്റ്റോപ്പിലേക്ക് കൊണ്ടാക്കി.<br /><br />അവസാനത്തെ രംഗം. (പ്രിയപ്പെട്ട വായനക്കാരാ / വായനക്കാരീ, വിശ്വാസമാണ് പ്രധാനം. മതത്തില്‍ മരുന്നില്‍ മന്ത്രത്തില്‍ - എഴുത്തുകാരനില്‍ വിശ്വസിക്കൂ, തുടര്‍ന്നു വായിക്കൂ)<br /><br />ദൂരെനിന്ന് നമ്മുടെ ഒളിച്ചോട്ടത്തിന്റെ വാഹനം എന്നു കരുതിയബസ്സ് വരുന്നത് ജുമാന കണ്ടു. ഒരുപക്ഷേ ബസ്സ് നിറുത്തുമ്പൊഴെങ്കിലും രഘു വരും എന്ന് അവള് പ്രതീക്ഷിച്ചു. അവളെ പോത്ത് ഓടിച്ചത് പരസ്പരം ചര്‍ച്ചചെയ്തുകൊണ്ടു നിന്ന മീന്കാരികള് ബസ്സില്‍ കയറി. എണ്ണക്കറുപ്പ് ശരീരത്തില്‍ ഷര്‍ട്ടിടാതെ, ഒരു തോര്‍ത്തുമാത്രം ധരിച്ച ഒരു കിഴവനും ബസ്സില്‍ കയറി. കണ്ടക്ടറിനോട് ഒരു നിമിഷം നില്ക്കൂ, ഒരാള്‍ കൂടി വരാനുണ്ട് എന്ന് കരയുന്ന ശബ്ദത്തില്‍ ജുമാന പറഞ്ഞു, എങ്കിലും അയാള്‍ ഗൌനിക്കാതെ ബെല്ലടിക്കുകയാണുണ്ടായത്. രഘുവിന് വേണ്ടി തിരിഞ്ഞുനോക്കിയ ജുമാന വീണ്ടും മുക്രയിട്ടുകൊണ്ട് കുതിച്ചുവരുന്ന പോത്തിനെയാണു കണ്ടത്. നീങ്ങാന്‍ തുടങ്ങിയ ബസ്സിലേക്കു അവള് ചാടിക്കയറി. സീറ്റ് ഒഴിഞ്ഞുകിടന്നിട്ടും ഒരു കമ്പിയില്‍ തൂങ്ങി നിന്ന കിഴവന്റെ മെലിഞ്ഞ ശരീരത്തിലെ വിയര്‍പ്പു തട്ടാതെ ജുമാന ഒരു സീറ്റിലേക്ക് ചാഞ്ഞു. കിഴവനും അവളും ഒരേ നിമിഷം ബസ്സിന്റെ പിന്നാലെ കുതിക്കുന്ന പോത്തിനുനേര്‍ക്ക് തിരിഞ്ഞുനോക്കി - എങ്കിലും അടുത്ത സ്റ്റോപ്പ് വളരെ അകലെയായതുകൊണ്ടും ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകള്‍ക്ക് നാട്ടില്‍ നല്ല വേഗതയുള്ളതിനാലും പോത്ത് പതുക്കെ ദൃഷ്ടിയില് നിന്നും മറഞ്ഞു.<br /><br />കുറിപ്പ് (രഘു വന്നില്ല എന്ന് ജുമാനയ്ക്ക് തോന്നാന്‍ കാരണം): രഘു അഞ്ചേകാലിനു തന്നെ ഹോസ്റ്റലില്‍ നിന്ന് ഇറങ്ങിയിരുന്നു. വരുന്ന വഴി വിജനമായിരുന്നു. ബസ് സ്റ്റോപ്പില്‍ അവന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബസ് സ്റ്റാന്‍ഡിലെ തടി ബെഞ്ചില്‍ ചെന്ന് ഇരിക്കാന്‍ തുടങ്ങിയപ്പോള്‍ അവിടെ ഒരു മെലിഞ്ഞ കിഴവന് കിടന്നുകൊണ്ട് അവനെ സൂക്ഷിച്ചുനോക്കുന്നതുകണ്ടു. രഘുവിന്റെ മുഖത്തുനിന്ന് കണ്ണെടുക്കാതെ കിഴവന് (പ്രത്യേകിച്ച് ഒരു കാരണവുമില്ലാതെ) ഒരു ഒടിമന്ത്രം ചൊല്ലുകയും, രഘു ഒരു പോത്തായി മാറുകയും ചെയ്തു. നേരത്തേ ബസ്സുകയറിപ്പോയ കിഴവന് ഒടിയനായിരുന്നെന്ന് പ്രിയവായനക്കാര്‍ക്ക് മനസിലായിക്കാണുമല്ലോ. ജുമാനയ്ക്ക് രഘുവിനെ തിരിച്ചറിയാന്‍ പറ്റാഞ്ഞത് അവളുടെ തെറ്റല്ല. സ്ത്രീസഹജമായ ചാപല്യം കൊണ്ടല്ല അത്. അവനെ ആരും തിരിച്ചറിഞ്ഞില്ല. രഘു ഇല്ലാത്ത ദു:ഖകരമായ ജീവിതത്തിലേക്കും ദാമ്പത്യത്തിലേയ്ക്കും വാര്‍ദ്ധക്യത്തിലേക്കും ജുമാനയും, മറ്റ് പല ബസ് സ്റ്റോപ്പുകളിലും അസമയത്ത് ഒടിമന്ത്രം പ്രയോഗിക്കുന്നതിലേക്കും വെയിലിലേക്കും തണുപ്പിലേക്കും ആരും ശ്രദ്ധിക്കാത്ത മരണത്തിലേക്കും കിഴവനും (നാട്ടില്‍ എത്ര പോത്തുകളാണ് അനാഥമായി നടക്കുന്നത്), ഒരു പോത്തിന്റെ ചെളിപുരണ്ട ജീവിതത്തിലേക്കും അറവുശാലയിലേക്കും രഘുവും താന്താങ്ങളുടെ ജീവിതങ്ങളെ നയിച്ചു. ശുഭം.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com19tag:blogger.com,1999:blog-1303639631450271203.post-36425571412484390192009-08-29T10:34:00.002+04:002009-08-29T10:38:36.182+04:00ഓണപ്പതിപ്പ്, ഓണക്കഥഓണത്തിന് ബൂലോകകവിതയുടെ കുടക്കീഴില് ഒരക്ഷരസദ്യ ഒരുക്കിയിട്ടുണ്ട്, ഞാനും ഒരു ഓണക്കഥ എഴുതിയിട്ടിട്ടുണ്ട്,<br /><br /><a href="http://onappathipp.blogspot.com/">ഇവിടെ വായിക്കാം</a><br /><br />ഹാപ്പി ഓണം,<br />-സിമിsimy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com0tag:blogger.com,1999:blog-1303639631450271203.post-80457305485254338022009-08-08T22:56:00.003+04:002009-08-09T07:00:10.797+04:00പിടിച്ചുപറിക്കാര്പട്ടണത്തിലെ റെയില്‍വേ നടപ്പാലത്തിനു മുകളില്‍ കമ്പിവരിയില്‍ കൈയ്യൂന്നിക്കൊണ്ട് കീഴേ പോകുന്ന തീവണ്ടിയിലേക്ക് കാര്‍ക്കിച്ചു നീട്ടിത്തുപ്പുന്ന ആ ചുരുണ്ടമുടിക്കാരനാണ് അനില്‍. വെള്ളിനിറംപൂശിയ കൈവരിയിലേക്ക് ചാഞ്ഞുകിടന്ന് പിന്നോട്ടോടുന്ന കാലം പോലെ നീങ്ങുന്ന തീവണ്ടിയിലേക്ക് നോക്കുന്നത് ഒരു രസമാണ്. അനിലിന് കഴിയുമെങ്കില്‍ അതിനു മുകളിലേക്ക് മൂത്രമൊഴിക്കണമെന്നുണ്ട്. പക്ഷേ പാലത്തിലൂടെ പലരും നടക്കുന്നുണ്ട്. സൂര്യന് താണുവരുന്നതേയുള്ളൂ. മുട്ടുകീറിയ നരച്ച ജീന്‍സും കൈ മടക്കിവെച്ച കള്ളിഷര്‍ട്ടും കണ്ടാല്‍ അടുത്തുള്ള ഏതെങ്കിലും കോളെജിലെ, അല്ലെങ്കില്‍ പാരലല്‍ കോളെജിലെ വിദ്യാര്‍ത്ഥി എന്നു തോന്നാം, പക്ഷേ സൂക്ഷിച്ചുനോക്കിയാല്‍ അയാള്‍ക്ക് മുപ്പതുവയസ്സോളം പ്രായമുണ്ടെന്ന് മനസിലാവും. മുന്‍വശത്തെ ഒരു പല്ല് പകുതിവെച്ച് ഒടിഞ്ഞിട്ടുണ്ട്.അടുത്ത പോലീസ് സ്റ്റേഷനിലെ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഒരു ഭയങ്കരനാണ്. കണ്ണില്‍ ചോരയില്ലാത്ത ഇടിയാണ് ഇടിക്കുക. അനിലിന് പ്രത്യേകിച്ച് പണിയൊന്നുമില്ല. കുറച്ചുനാള്‍ ഒരു കടയില്‍ നിന്നിട്ടുണ്ട്, പ്രൈവറ്റ് ബസ്സില്‍ കണ്ടക്ടറായി ഓടിയിട്ടുണ്ട്, വര്‍ക്ക്ഷാപ്പില്‍ നിന്നിട്ടുണ്ട്, ചെറിയതോതില്‍ ഗുണ്ടാപ്പരിപാടികളൊക്കെ നോക്കിയിട്ടുണ്ട്. അനിലിന്റെ കൂടെ സ്കൂളിലും, പിന്നെ ജയിലിലുമൊക്കെ ഒന്നിച്ചുണ്ടായിരുന്നയാളാണ് ഇപ്പോള്‍ പാലത്തിന്റെ എതിര്‍വശത്തുനിന്നും അലസമായി നടന്നുവരുന്ന ഡേവിഡ്. ഡേവിഡിന്റെ ജീവിതവും ഏതാണ്ട് ഇങ്ങനെയൊക്കെത്തന്നെ. വലിയ വട്ടത്തില്‍ ജ്വലിക്കുന്ന ചുവന്ന സൂര്യനിലേക്കുനോക്കിയാണ് ഡേവിഡിന്റെ നടത്ത. അടുത്തെത്തി ഡേവിഡ് അനിലിന്റെ തോളില്‍ കയ്യിട്ടപ്പൊഴേക്കും കാല്ക്കീഴില് നിന്നും തീവണ്ടി പോയിക്കഴിഞ്ഞിരുന്നു.<br /><br />“അളിയാ, പത്തുരൂപയുണ്ടോ? വിശക്കുന്നു.”<br />“ഇല്ല, പോടാ”<br />“നീയും പിച്ചയാണോ. തിന്നണ്ടേ അളിയാ”<br />അനില്‍ ഒന്നും മിണ്ടിയില്ല.<br />“പാലത്തിന്റെ താഴെ ഒരു കോള്‍ നിക്കുന്നുണ്ട്, ഒരു പയ്യന്. ഉച്ചതൊട്ടേ ചുറ്റിപ്പറ്റി നില്ക്കുന്നു. നമുക്കവനെയങ്ങ് തിന്നാലോ?”<br /><br />അനിലിന് വലിയ താല്പര്യമില്ലായിരുന്നു. ഒന്നാമതേ നേരം ഇരുട്ടിയിട്ടില്ല. പിന്നെ കാശോ മാലയോ പിടിച്ചുപറിച്ച് ഓടാനൊന്നും വയ്യ, എവിടെനിന്നെങ്കിലും ബൈക്ക് ഒപ്പിച്ചിട്ടാണെങ്കില്‍ പിന്നെയും നോക്കാമായിരുന്നു. എങ്കിലും മറ്റൊന്നും ചെയ്യാനില്ലാത്തതുകൊണ്ട് അനില്‍ ഡേവിഡിന്റെ കൂടെപ്പോയി. പറഞ്ഞതു നേരായിരുന്നു. സാമാന്യം കാശുള്ള വീട്ടിലെ എന്നുതോന്നിക്കുന്ന ഒരു ചെറുപ്പക്കാരന് - വിലകൂടിയ വാച്ചും കഴുത്തില്‍ തെളിഞ്ഞുകാണാവുന്ന സ്വര്‍ണ്ണച്ചെയിനും നല്ല വസ്ത്രങ്ങളും ധരിച്ച, ഇരുപത്തഞ്ചിനും മുപ്പതിനും ഇടയ്ക്ക് പ്രായം തോന്നിക്കുന്നയാള്‍, ഒരു മരത്തിനു താഴെ സിഗരറ്റും പുകച്ച് നില്ക്കുന്നു. എതിരേ കാലന്‍കുടയും പിടിച്ച് ഒരു മദ്ധ്യവയസ്കനും, പിന്നാലെ ഏതാനും കോളെജ് വിദ്യാര്‍ത്ഥിനികളും നടന്നുവരുന്നു. ഇവര്‍ ഈ യുവാവിനെ കടന്ന് മുന്നോട്ടുനടന്നു. അല്പം അകലെ അടച്ചുകിടന്ന ഒരു പീടികത്തിണ്ണയില്‍ കയറിയിരുന്ന് ഒരു ബീഡി കത്തിച്ച് പരസ്പരം കൈമാറി വലിച്ചു. വീണ്ടും അയാള്‍ക്കുനേരെ നടന്നുതുടങ്ങിയപ്പൊഴാണ് ഒരു പോലീസ് വണ്ടി പിന്നില്‍നിന്നും വന്നത്. അനിലിനെയും ഡേവിഡിനെയും എന്തോ നോട്ടപ്പിഴകൊണ്ട് കാണാതെപോയ പോലീസുകാര്‍ മരത്തണലില്‍ നില്ക്കുന്ന യുവാവിനു മുന്നില്‍ വണ്ടി നിറുത്തി. പോലീസുകാര്‍ ചീത്തപറഞ്ഞതുകൊണ്ടാണെന്നു തോന്നുന്നു, യുവാവ് കാത്തുനില്‍പ്പ് നിറുത്തി ഡേവിഡിന്റെയും അനിലിന്റെയും ദിശയിലേക്ക് നടന്നുതുടങ്ങി.<br /><br />ചെറുപ്പക്കാരന് നടന്നടുക്കുന്നതു കണ്ടപ്പോള്‍ പിടിച്ചുപറിക്കുള്ള സാദ്ധ്യതകള്‍ മങ്ങുന്നത് ദീര്‍ഘകാലത്തെ പ്രവര്‍ത്തിപരിചയം കൊണ്ട് ഡേവിഡ് മനസിലാക്കി. ഇനി മെയിന്‍ റോഡാണ്. ഇവന്റെ പിന്നാലെ പോയി വീട് മനസിലാക്കി വെക്കാം, ഒത്താല്‍ ഇന്നോ നടന്നില്ലെങ്കില്‍ വരുന്ന ദിവസങ്ങളിലോ ഒറ്റയ്ക്കു കിട്ടിയാല്‍ കാശുതട്ടിപ്പറിക്കാം എന്ന് ഡേവിഡ് സൂചിപ്പിച്ചു. നാളത്തെക്കാര്യത്തില്‍ അനിലിന് പ്രത്യേകിച്ച് താല്പര്യമൊന്നും തോന്നിയില്ല. വഴിവക്കിലെ ഒരു കടയില്‍ കയറിനിന്ന് ചെറുപ്പക്കാരനെ മുന്നേ കടന്നുപോവാനനുവദിച്ച്, ഇരുവരും പിന്നാലെ അകലം പാലിച്ചു നടന്നു. ഇടയ്ക്കിടെ വാച്ചില്‍ നോക്കിക്കൊണ്ടിരുന്ന ചെറുപ്പക്കാരന് മൊബൈലില്‍ ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. അയാള്‍ പെട്ടെന്ന് തിരിഞ്ഞ് വീണ്ടും ഇവര്‍ക്കു നേരെ വന്നു, ഇരുവരെയും കടന്ന്, മുഖത്തുനോക്കാതെ വന്നവഴിയേ തിരിച്ചുപോയി. “നമ്മളെ അവന് കണ്ടെന്നുതോന്നുന്നു, സംഗതി പിശകാണ്, വിട്ടുകള” - ഡേവിഡ് പറഞ്ഞു. ഇനി രണ്ടുപേരും പിന്തുടര്‍ന്നിട്ട് കാര്യമില്ല എന്ന് അനിലിനും മനസിലായി.<br />“നീ ഏതെങ്കിലും ചായക്കടയില്‍ കയറിയിരിക്ക്, ഞാന്‍ പോയി നോക്കിയിട്ടുവരാം”.<br />“അളിയാ, പറ്റിക്കരുത്, പൌതിക്കാശു തരണം”<br />“തരാമെടാ, നീ പോ”<br /><br />അനില്‍ അയാളുടെ പിന്നാലെ പോയി. ചെറുപ്പക്കാരന് നടന്ന് പഴയ മരത്തിനു ചുവട്ടില്‍ത്തന്നെ നിലയുറപ്പിച്ചു. ഇനിയും തന്നെക്കണ്ടാല്‍ അയാള്‍ ഒരുപക്ഷേ ഓടിത്തുടങ്ങിയേക്കും. അനില്‍ സാമാന്യം അകലെ, അയാള്‍ കാണാത്തവിധത്തില്‍ മറഞ്ഞുനിന്നു. ചെറുപ്പക്കാരന് ഇടക്കിടെ വാച്ചില്‍ നോക്കുന്നുണ്ടായിരുന്നു, തലയുയര്‍ത്തി റെയില്‍പാലത്തിന്റെ പടികളുടെ പൊക്കത്തേക്ക് നോക്കുന്നുണ്ടായിരുന്നു, മൊബൈലില്‍ ആരെയോ വിളിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു, വീണ്ടും സിഗരറ്റ് കത്തിച്ച് വലിക്കുന്നുണ്ടായിരുന്നു.<br /><br />കുറെയേറെനേരം കഴിഞ്ഞ് താഴേക്കു നോക്കിക്കൊണ്ട് അയാള്‍ അനിലിന്റെ മുന്നിലൂടെ നടന്നുപോയി. അനില്‍ “ശ്ശ്” എന്ന ശബ്ദമുണ്ടാക്കി അയാളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചു, പക്ഷേ ഒന്നുകില്‍ അയാള്‍ കേട്ടില്ല, അല്ലെങ്കില്‍ കേട്ടതായി നടിച്ചില്ല. വഴി ഏകദേശം വിജനമാണെങ്കിലും പിടിച്ചുപറിക്കാനുള്ള സാഹചര്യം ഒത്തുകിട്ടിയില്ല. പോലീസിന്റെ ഇടിയും ജയിലിലെ ബോറടിയുമോര്‍ക്കുമ്പോള്‍ വേണ്ടാത്ത റിസ്ക് എടുക്കാന്‍ തോന്നിയതുമില്ല. കുറെ അകലം വിട്ട് അനില്‍ പിന്നാലെ നടന്നു. മെയിന്‍ റോഡിലൂടെ കുറെ ദൂരം മുന്നോട്ടുനടന്ന ചെറുപ്പക്കാരന് ഒരിക്കല്‍പ്പോലും തലയുയര്‍ത്തിയില്ല, തിരിഞ്ഞുനോക്കിയില്ല. റോഡ് വളഞ്ഞ് കയറ്റം തുടങ്ങി. ഇടയ്ക്ക് പതറി റോഡിനു നടുക്കോട്ടു നീങ്ങിപ്പോയ ചെറുപ്പക്കാരനു പിന്നില്‍നിന്നും ചെവിപൊട്ടിക്കുന്നതരത്തില്‍ ഹോണടിച്ചുകൊണ്ട് ഒരു കാര്‍ വെട്ടിച്ചു കടന്നുപോയി. പെട്ടെന്ന് ഞെട്ടിയ അയാള്‍ നടത്തം നേരെയാക്കി ഇരുവശവും നോക്കി റോഡ് മുറിച്ചുകടന്ന് ഒരു ഇടവഴിയിലേക്ക് ഇറങ്ങി. കാഴ്ച്ചയില്‍ നിന്നും അയാള്‍ നഷ്ടപ്പെടാതിരിക്കാന്‍ അനില്‍ പെട്ടെന്ന് റോഡ് മുറിച്ചുകടന്നു, നടത്തത്തിന്റെ വേഗതകൂട്ടി.<br /><br />മെയിന്‍ റോഡില്‍ നിന്നും ഇടവഴിയിലേക്ക് അനില്‍ പ്രവേശിച്ചപ്പോള്‍ അയാള്‍ അല്പമകലെ ഒരു വീടിന്റെ ഗേറ്റ് തുറക്കുകയായിരുന്നു - ഒരു നിമിഷം വൈകിയെങ്കില്‍ അയാള്‍ കാഴ്ച്ചയില്‍ നിന്നും മറഞ്ഞേനെ. അനില്‍ നടത്തം പതുക്കെയാക്കി. വീടിനു മുന്നില്‍ ഒരു നിമിഷം നിന്ന് ചെറുപ്പക്കാരന് ചാരിയിട്ട ഗേറ്റ് ശബ്ദമില്ലാതെ തുറന്നു. ചെരുപ്പ് ഊരി കയ്യില്‍പ്പിടിച്ച് ശബ്ദമുണ്ടാക്കാതെ വീടിന്റെ വശത്തേക്കു മാറി. എതിര്‍വശത്തെ വീടിന്റെ ജനാല തുറന്നാല്‍ തന്നെ കാണാം എന്നുമനസിലാക്കി മതിലിനോടുചേര്‍ന്ന് കുന്തിച്ചിരുന്നു. അകത്തുനിന്നും ശബ്ദമൊന്നും കേട്ടില്ല. തനിക്കു നേര്‍ക്കുള്ള മുറിയില്‍ ലൈറ്റ് തെളിയുന്നതും ജനാല അടയുന്നതും അയാള്‍ അറിഞ്ഞു. വീട്ടില്‍ മറ്റാരെങ്കിലുമുണ്ടോ എന്ന് മനസിലാക്കണം. കൂടുതല്‍ ആള്‍ക്കാരുണ്ടെങ്കില്‍ നേരം ഇരുട്ടുന്നതുവരെ കാക്കണം. ഒരാള്‍ മാത്രമേയുള്ളൂവെങ്കില്‍ - അനില്‍ തലപൊക്കി ജനാലയിലേക്കു നോക്കി. കര്‍ട്ടന്റെ തുണികള്‍ നടുക്ക് വലിച്ചുചേര്‍ത്തതിലെ വിടവിലൂടെ മുറിക്കകം കാണാമായിരുന്നു.<br /><br />അയാള്‍ മുറിയുടെ നടുക്ക് അനങ്ങാതെനില്‍ക്കുന്നു. ഒരു നീളമുള്ള വെളുത്ത ബെഡ്ഷീറ്റ് കഴുത്തില്‍ ഒരു ഷാള്‍ പോലെ മുന്നോട്ടിട്ടിരിക്കുന്നു. അയാളുടെ കണ്ണുകള്‍ ചുവന്നുകിടക്കുന്നു. പിന്നീട് മുറിക്കു പുറത്തേക്കുപോയ അയാള്‍ ഒരു പ്ലാസ്റ്റിക്ക് കസേരയും വലിച്ചുകൊണ്ടു വന്നു. മുറിയുടെ നടുവില്‍ കസേരയിട്ട് അതില്‍ കയറിനിന്ന് സീലിങ്ങ് ഫാനിലേയ്ക്ക് എത്തിപ്പിടിച്ചു. ബെഡ് ഷീറ്റ് ചുരുട്ടി ഫാനില്‍ കുരുക്കിടാന്‍ തുടങ്ങി. വിറയ്ക്കുന്ന കൈകള്‍ കൊണ്ട് ഒരു കെട്ടിടാന്‍ അയാള്‍ ഏറെ പ്രയാസപ്പെട്ടു. പിന്നീട് കെട്ട് മുകളിലേക്കും താഴേക്കും ഞാത്തിനോക്കി. രണ്ടുകൈകൊണ്ടും വലിച്ച് ഷീറ്റിന്റെ ഉറപ്പുപരിശോധിച്ചു. പെട്ടെന്ന് വിതുമ്പിത്തുടങ്ങിയ അയാള്‍ കസേരയില്‍ നിന്നും താഴെയിറങ്ങി. മുറിയില്‍ക്കിടന്ന നോട്ടുപുസ്തകത്തില്‍ നിന്നും ഒരു വെള്ളക്കടലാസ് കീറിയെടുത്ത് നിലത്തിരുന്ന്, കടലാസ് കസേരയില്‍ വെച്ച് എഴുതാന്‍ തുടങ്ങി. ഒരുപാടുനേരമെടുത്ത് എഴുതിയത് പലതായി മടക്കി പോക്കറ്റിലിട്ടു. വീണ്ടും കസേരയ്ക്കു മുകളില്‍ കയറി. നിമിഷങ്ങളോളം കുരുക്കില്‍ പിടിച്ചുകൊണ്ടുനിന്നു. അയാളുടെ നെറ്റിയില്‍ നിന്നും വിയര്‍പ്പുതുള്ളികള്‍ ഒഴുകി. ചുണ്ടുകള്‍ കടിച്ചുപിടിച്ചിട്ടുണ്ട്, മുഖം വലിഞ്ഞുമുറുകിനില്‍ക്കുന്നു. അയാള്‍ ഇടതുകൈകൊണ്ട് കുരുക്ക് കഴുത്തിനു നേര്‍ക്ക് താഴ്ത്തി.<br /><br />അനില്‍ ശബ്ദമുണ്ടാക്കാതെ വീടിനു മുന്‍വശത്തേക്കു നീങ്ങി വാതിലില്‍ മുട്ടിത്തുടങ്ങി.<br />“ആരാണ്?” ചെറുപ്പക്കാരന്റെ വിഹ്വലമായ ശബ്ദവും അയാള്‍ കസേരയില്‍ നിന്നും താഴെയിറങ്ങുന്ന ശബ്ദവും കാലടിയൊച്ചകളും കേട്ടു. പിന്നെ വാതില്‍ തുറന്ന് വിരണ്ട കണ്ണുകളോടെ “ആരാണ്” എന്ന് ചെറുപ്പക്കാരന് വീണ്ടും ചോദിച്ചു.<br />“ഞാന്‍ കുറച്ചു നേരമായി നിങ്ങളുടെ പിറകേയുണ്ട്. എന്തായാലും ചാവാന്‍ പോകുവല്ലേ, മാലയും കാശും വാച്ചുമൊക്കെ ഇങ്ങു തന്നിട്ടു ചാവ്. എനിക്ക് കാശിനു കുറച്ച് ആവശ്യമുണ്ടായിരുന്നു”.<br /><br />പൊടുന്നനെ “ചേച്ചീ, ഓടിവായോ” എന്ന് വലിയവായില്‍ നിലവിളിച്ച്, ഇടതുകൈകൊണ്ട് തന്റെ കഴുത്തിലെ സ്വര്‍ണ്ണമാല പൊത്തിപ്പിടിച്ചുകൊണ്ടും വലതുകൈകൊണ്ട് അനിലിനെ തള്ളിമാറ്റിക്കൊണ്ടും ചെറുപ്പക്കാരന് പുറത്തേക്കിറങ്ങിയോടി. ശബ്ദം കേട്ട് അടുത്ത വീട്ടിനുള്ളില്‍ ആരോക്കെയോ മുന്‍വാതിലിനു നേര്‍ക്ക് ഓടുന്നത് അനിലിനു കേള്‍ക്കാമായിരുന്നു. ഒന്നും സംഭവിക്കാത്തതുപോലെ അനില്‍ ഗേറ്റിനു പുറത്തിറങ്ങി ചെറുപ്പക്കാരന് ഓടിയതിന് എതിര്‍ദിശയിലേക്ക് വേഗത്തില്‍ നടന്നുതുടങ്ങി.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com14tag:blogger.com,1999:blog-1303639631450271203.post-43867803738700545622009-08-04T10:36:00.003+04:002009-08-04T10:53:02.619+04:00വര്‍ഗ്ഗീസ് - റീലോഡഡ്ആശുപത്രിയിലെ നിറമടര്‍ന്ന ജനാലയില്‍ ഞാത്തിയിട്ടിരുന്ന വെളുത്ത കര്ട്ടന് ഇളംകാറ്റത്ത് മാലാഖയുടെ ചിറകുപോലെ പിടച്ചതുകൊണ്ടാണോ, തറ വെളുക്കെ തുടച്ചിട്ടിരുന്ന അണുനാശിനിയുടെ മണം മൂക്കിലടിച്ചുകയറിയതുകൊണ്ടാണോ, ശ്രീ എം. വര്‍ഗ്ഗീസ്, 54 വയസ്സ് തന്റെ ഒരു വര്‍ഷം നീണ്ട കോമയില്‍ നിന്ന് ഉയര്‍ത്തെഴുന്നേറ്റത് എന്നറിയില്ല. (വീട്ടിലേക്ക് മലക്കറിയും മീനും വാങ്ങി വരുന്നവഴി) വണ്ടിയിടിച്ച് കിടപ്പായതാണ്. ഡോക്ടര്‍മാര്‍ മരിച്ചുപോവുമെന്ന് വിധിയെഴുതിയതാണ്, മരിക്കരുതേ എന്ന് മക്കളും സ്നേഹമുള്ളവരും പ്രാര്‍ത്ഥിച്ചതാണ്, മരിക്കാനായി കൂട്ടിരുന്നതാണ്, ഇരുന്നുമടുത്ത് അവര്‍ ഈ നരച്ചുപഴകിയ ആശുപത്രിയിലേക്കുള്ള സന്ദര്‍ശനങ്ങള്‍ ചുരുക്കിയതാണ് (ശ്രീ. അന്നാമ്മ വര്‍ഗ്ഗീസ് ദിവസവും, മക്കള്‍ ഇടവിട്ടും സന്ദര്‍ശിച്ചുകൊണ്ടിരുന്നു, ഒന്നും കേള്‍ക്കില്ല എന്നറിയാമായിരുന്നിട്ടും അന്നാമ്മ വര്‍ഗ്ഗീസ് തന്റെ ഭര്‍ത്താവിനോട് പരിഭവങ്ങളും വിശേഷങ്ങളും പറഞ്ഞുകൊണ്ടിരുന്നു), പക്ഷേ വര്‍ഗ്ഗീസ് മരിച്ചില്ല. ഉറങ്ങിപ്പോയതേയുള്ളൂ. ഉറക്കമുണര്‍ന്നപ്പോള്‍ പഞ്ഞിച്ചിറകുകളും വെള്ളയലുക്കുവസ്ത്രങ്ങളുമുള്ള ഒരു മാലാഖ “വരൂ സമയമായി” എന്നുമന്ത്രിച്ചുകൊണ്ട് മേഘങ്ങളിലേക്ക് വലിക്കുന്നത് അയാള്‍ സ്വപ്നം കാണുകയായിരുന്നു. സ്റ്റെയിന്‍ലസ് സ്റ്റീല്‍ പാത്രത്തില്‍ സൂചികളും ഗുളികകളുമടുക്കിവെച്ച് മാലാഖ മുറിവിട്ടുപോയി. അയാള്‍ കണ്ണുതുറക്കാന്‍ പിന്നെയും അല്പം സമയമെടുത്തു. മുറിയില്‍ മറ്റാരുമില്ല. ഏറെനാളത്തെ കിടപ്പുകൊണ്ട് കൈകാലുകള്‍ മരച്ചുപോയിരുന്നു. ശ്രദ്ധയോടെ, എന്നാല്‍ അവിദഗ്ധമായി സ്വയം വേദനിപ്പിച്ചുകൊണ്ട്, അയാള്‍ കൈത്തണ്ടയില്‍ ഞരമ്പിലേക്ക് കുത്തിയിരുന്ന ഡ്രിപ്പിന്റെ നാളി ഊരിമാറ്റി. കഴുത്തുചരിച്ച് തന്റെ ശുഷ്കിച്ച ശരീരത്തിലേക്കുനോക്കി വിഷാദപ്പെട്ട്, പ്രയാസപ്പെട്ട് ജനലഴികളില്‍ കൈകൊരുത്ത്, നടുവളച്ച്, കട്ടിലിന്റെ വക്കില്‍പ്പിടിച്ച് പിച്ചവെച്ച്, വര്‍ഗ്ഗീസ് ചുമരലമാര തുറന്നു. അവിടെ ഒരു പ്ലാസ്റ്റിക്ക് കൂടില്‍ അലക്കി മടക്കിയ മുണ്ടും ഷര്‍ട്ടും ഒരു പൊതിയില്‍ മരുന്നുകളും മുഷിഞ്ഞ ഒരു കൈലേസുകെട്ടിനകത്ത് കുറച്ച് നോട്ടുകളും വെച്ചിരുന്നു. വസ്ത്രം മാറി, കാശെടുത്ത് പോക്കറ്റിലിട്ടു, മുടിചീകി, റബ്ബര്‍ ചെരുപ്പുമിട്ട് അയാള്‍ മുറിയുടെ വാതില്‍ പുറത്തുനിന്ന് ചാരി. ആശുപത്രി വൃത്തിയോടെ തിളങ്ങുന്നു. വര്‍ഗ്ഗീസ് എതിരേവന്ന നേഴ്സുമാര്‍ക്ക് അഭിവാദ്യം പറഞ്ഞ് പുറത്തെ വെയിലിലേക്കിറങ്ങി. ഉച്ചയും ഉഷ്ണവുമായിരുന്നു. പെട്ടന്നുതന്നെ ക്ഷീണിച്ചുപോയ അയാള്‍ ആശുപത്രിയുടെ പുറത്തെ ഹോട്ടലിലിരുന്ന് ഒരു ചായ പറഞ്ഞു, കുറെ ശ്രമിച്ചിട്ടാണ് ഒരു കവിള് ചായ വിഴുങ്ങാന്‍ പറ്റിയത്. ചുമരില്‍ തൂക്കിയിട്ട കലണ്ടറില്‍ നിന്നും എത്രനാള്‍ ഉറങ്ങിയെന്ന് വര്‍ഗ്ഗീസ് കണക്കുകൂട്ടാന്‍ നോക്കിയെങ്കിലും എന്നാണ് കിടയതെന്ന് ഓര്‍ത്തെടുക്കാന്‍ പറ്റിയില്ല. അയാള്‍ ബസ് സ്റ്റോപ്പിലേക്കു നടന്നു. അവിടെ അല്പം തടിച്ച ഒരു വീട്ടമ്മയുടെ വയറില്‍ നിന്നും സ്ഥാനം തെറ്റിക്കിടന്ന സാരിത്തുമ്പിനിടയിലെ വെളുത്ത മാംസത്തില്‍ കണ്ണുകൊളുത്തി വര്‍ഗ്ഗീസ് തന്റെ ഭൂതകാലം ഓര്‍ക്കാന്‍ ശ്രമിച്ചു. അവര്‍ സാരിത്തുമ്പുനേരെയാക്കി, വര്‍ഗ്ഗീസിനുനേര്‍ക്ക് ചിരിച്ചു.<br /><br />അയാള്‍ നല്ല മനുഷ്യനായിരുന്നു. ആരെയും ദ്രോഹിക്കാത്ത, കള്ളം ചെയ്യാത്ത മനുഷ്യന്. വര്‍ഗ്ഗീസ് ഒരിക്കലും മദ്യപിച്ചില്ല, ഭാര്യ അറിയാതെ ഒന്നും ചെയ്തില്ല, സൌമ്യനും ശാന്തനുമായ വര്‍ഗ്ഗീസ് ആരോടും ദേഷ്യപ്പെട്ടില്ല, ഒരു രൂപ പോലും വെറുതേ കളഞ്ഞില്ല - ഇതയാള് ആലോചിച്ചത് “സാര്‍ ഒരുരൂപ താ” എന്നുപറഞ്ഞ് ഒരു തെണ്ടിച്ചെക്കന് ഷര്‍ട്ടിന്റെ തുമ്പില്പ്പിടിച്ച് താഴോട്ടുവിളിച്ചപ്പൊഴാണ്. നല്ലവനായ വര്‍ഗ്ഗീസ്, തന്റെ ഓര്‍മ്മകളെ അതിശയിപ്പിച്ചുകൊണ്ട്, പത്തുവയസ്സിനു താഴെ പ്രായവും അഞ്ചുവയസ്സിന്റെ വളര്ച്ചയുമുള്ള ആ കുളിക്കാത്ത പയ്യനുനേരെ “പോടാ” എന്നലറി. പയ്യന് ഞെട്ടി പിന്നോട്ടുമാറി. ബസ് സ്റ്റോപ്പില്‍ നിന്ന വീട്ടമ്മ പേടിച്ചുപോയ തന്റെ മുഖം തിരിച്ചു. നാശം എന്നുപ്രാകിക്കൊണ്ട് വര്‍ഗ്ഗീസ് ഒരു ഓട്ടോറിക്ഷ കൈകാണിച്ചുനിറുത്തി.<br /><br />പുളിച്ച യീസ്റ്റിന്റെ മണമുള്ള കുരീപ്പുഴ ഷാപ്പിലിരുന്ന് രണ്ടാമത്തെക്കുപ്പി കള്ളുകുടിച്ചുകൊണ്ടിരുന്നപ്പൊഴാണ് ഒട്ടും ഭംഗിയില്ലാത്ത ഒരു കുറ്റിത്താടി വര്‍ഗ്ഗീസിന് എതിരേ വന്നിരുന്നത്. കൊടമ്പുളിയിട്ട മീന്‍ചാറ് തൊട്ടുനക്കി തണുത്തകള്ള് ഒരുകവിള്‍ കുടിച്ച്, ആ രുചിയുടെ മീതേ വഴറ്റിയ ഞണ്ടിന്‍കാല്‍ കടിച്ച് ശ്രദ്ധയോടെ ഉറിഞ്ചിക്കൊണ്ടിരുന്നപ്പൊഴാണ് കുറ്റിത്താടി കറകറാശബ്ദത്തില്‍ പാടിത്തുടങ്ങിയത്. ഗതകാല സ്മരണകളുണര്‍ത്തുന്ന മനോഹരമായ ഗാനം ഒട്ടും ഭംഗിയില്ലാതെ പാടിനശിപ്പിച്ചതുകൊണ്ടാണ് “നിര്‍ത്തഡാ“ എന്ന് വര്‍ഗ്ഗീസ് അലറിയത്. അതുവരെ കോഴിക്കൂടുപോലെ ചിലച്ചും ഡെസ്കില്‍ താളം പിടിച്ചുമിരുന്ന ബാര്‍ നിശബ്ദമായി. കുറ്റിത്താടി പാട്ടുനിറുത്തി, പതുക്കെ എണീറ്റു. വര്‍ഗ്ഗീസിനു മുന്നേ വന്ന് നെട്ടനെനിന്നു. വര്‍ഗ്ഗീസ് എഴുന്നേറ്റ് കൈ ചുരുട്ടി ആയമെടുത്തപ്പൊഴേക്കും കുറ്റിത്താടി പിടിച്ചു തള്ളിക്കഴിഞ്ഞിരുന്നു. വര്‍ഗ്ഗീസ് ബെഞ്ചിലേക്ക് കമഴ്ന്നുവീണു, എങ്കിലും പിടഞ്ഞെഴുന്നേറ്റ് കുറ്റിത്താടിയുടെ നെഞ്ചത്തിടിച്ചു. ഇടികൊണ്ട് നിമിഷങ്ങളോളം അയാള്‍ അമ്പരന്നുനിന്നു, പിന്നെ ചുണ്ടുതുറക്കാതെ മെലിഞ്ഞ ഒരു ചിരിചിരിച്ചുകൊണ്ട് സ്വന്തം ബെഞ്ചില്‍ പോയിരുന്ന് വര്‍ഗ്ഗീസിനെ ചൂണ്ടി “അയാക്കു കഴിക്കാനെന്തെങ്കിലും കൊട്” എന്ന് മുരടന്‍ ശബ്ദത്തില്‍ വിളിച്ചുപറഞ്ഞു. ബാര്‍ പൊട്ടിച്ചിരിച്ചു. വര്‍ഗ്ഗീസിന് കുപ്പിയെടുത്ത് അയാളുടെ തലയടിച്ചുപൊളിക്കണമെന്നുണ്ടായിരുന്നു. എന്നാല്‍ അപ്പോഴും പൊട്ടിച്ചിരിച്ചുകൊണ്ടിരുന്ന കുറ്റിത്താടിയെ നോക്കിയപ്പോള്‍ വര്‍ഗ്ഗീസും ചിരിച്ചുപോയി. അയാള്‍ കാശുകൊടുത്ത് പുറത്തിറങ്ങി. പുറത്തപ്പൊഴും നല്ലചൂടായിരുന്നു.<br /><br />ആരെ പ്രതീക്ഷിച്ചാണോ വര്‍ഗ്ഗീസ് വികാസ് നഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലൂടെ നടന്നത്, അവര്‍ - കമലമ്മ, ഒരു പ്ലാസ്റ്റിക്ക് കൂടയും തൂക്കി എതിരേ വന്നു. വര്‍ഗ്ഗീസ് ചിരിച്ചു, അവര്‍ ആദ്യം തിരിച്ചറിഞ്ഞില്ല. “കമലമ്മേ“ എന്നു വിളിച്ചപ്പോള്‍ ആശ്ചര്യത്തോടെ, സന്തോഷത്തോടെ, “അല്ലാ, സാറോ, എത്ര വര്‍ഷമായി“ എന്നുമൊഴിഞ്ഞു. പ്രായം കമലമ്മയുടെ ശബ്ദമാധുര്യം കവര്‍ന്നില്ല. പോസ്റ്റോഫീസിലെ ഉദ്യോഗസ്ഥയായ അവരെ പഠിക്കുന്ന കാലത്ത് വര്‍ഗ്ഗീസ് ആഴത്തില്‍ പ്രേമിച്ചിരുന്നെങ്കിലും അത് തുറന്നുപറയാന്‍ പറ്റിയിരുന്നില്ല, പിന്നീട് വിവാഹശേഷം പലപ്പൊഴും പരസ്പരം കണ്ടിട്ടുണ്ടെങ്കിലും അധികം സംസാരിച്ചിട്ടില്ല. “നീ എത്ര മാറിപ്പോയി” എന്നുകേട്ട് കമലമ്മ അമ്പരന്നുനിന്നു.<br /><br />“സാറ് വീട്ടിലേക്കു വരൂ, ചായകുടിച്ചിട്ടുപോവാം”.<br />വര്‍ഗ്ഗീസിന് അവരുടെ - അവളുടെ വീട്ടിലേക്കുപോയി അവളുടെ ശരീരമാസകലം ചുംബിക്കണമെന്നും വിവസ്ത്രയാക്കണമെന്നും ആ വലിയ മുലകളില്‍ കടിക്കണമെന്നും തോന്നി. പക്ഷേ - “കമലയുടെ ഭര്‍ത്താവ് എപ്പോള്‍ വരും?”<br />“സാറ് ചായകുടിച്ചുകഴിയുമ്പൊഴേക്കും അദ്ദേഹമെത്തും, വരൂ”.<br />“നീയെന്നെ സാറെന്നു വിളിക്കണ്ട”.<br />കമലമ്മ ഒരുനിമിഷം അമ്പരന്നുനിന്നു. പിന്നെ ഒരുപാട് വര്‍ഷങ്ങളായി ചിരിക്കാത്ത ഒരു ചിരി ചിരിച്ചുകൊണ്ട്, ഏറ്റവും വലിയ സ്നേഹത്തോടെയും വാത്സല്യത്തോടെയും “മോനേ, വര്‍ഗ്ഗീസേ“ എന്നുവിളിച്ചു. ചിരിച്ചുകൊണ്ട് മുന്നോട്ട് രണ്ടുകാല് വെച്ചു, തന്റെ വലിയ ശരീരം തിരിച്ച് വരുന്നില്ലേ എന്നുചോദിച്ചു. താന്‍ പിടിക്കപ്പെടുമോ എന്ന ഉദ്വേഗത്തോടെ കാമിനിയെപ്പുണരുന്ന ജാരനെപ്പോലെ അയാളുടെ ചോരതിളച്ചു, രോമങ്ങള്‍ എഴുന്നുനിന്നു. “ഇല്ല, ഇനിയൊരിക്കല്‍.” വര്‍ഗ്ഗീസ് തിരിഞ്ഞുനടന്നു. വളവിലെത്തിയപ്പോള്‍ കമലമ്മയുടെ ഭര്‍ത്താവ് എതിരേ വരുന്നു.<br /><br />“എന്താ വര്‍ഗ്ഗീസേ, വലിയ സന്തോഷത്തിലാണല്ലോ?”<br />“പിന്നല്ലാതെ, ഇന്ന് എന്റെ ദിവസമാണ്”<br />“ആഹാ, കണ്ടിട്ട് കുറെയേറെ ആയല്ലോ?, ആശുപത്രിയിലായിരുന്നെന്നു കേട്ടു”<br />“അതെ, പുറത്തിറങ്ങിയിട്ട് കുറച്ചേ ആയുള്ളൂ”.<br />“വീട്ടിലേക്കുവരൂ, ചായ കുടിച്ചിട്ടുപോവാം”.<br />“ഇല്ല, പിന്നൊരിക്കലാവട്ടെ”.<br />“പിന്നെ, തീര്‍ച്ചയായും വീട്ടില്‍ വരണം”<br />“വരും, തീര്‍ച്ച”.<br /><br />അടുത്ത ഓട്ടോപിടിച്ച് വര്‍ഗ്ഗീസ് അര്‍ച്ചന തിയ്യെറ്ററിലിറങ്ങി. സുരേഷ് ഗോപിയുടെ പടം ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ആണ്. ക്യൂവില്‍ നിന്ന് ഒരുപാടു തള്ളുകൊണ്ടിട്ടും ടിക്കറ്റുകിട്ടിയില്ല. ബ്ലാക്കില്‍ ടിക്കറ്റെടുത്ത് തലയുയര്‍ത്തുമ്പൊഴാണ് “അപ്പാ” എന്ന് ആശ്ചര്യത്തോടെ വിളിച്ചുകൊണ്ട് വിഹ്വലനായ തന്റെ മകന് മുന്നില്‍ നില്‍ക്കുന്നത്.<br /><br />“എവിടെയെല്ലാം അന്വേഷിച്ചു. ഇതെന്തുകോലമാണ്. എങ്ങനെ ഇറങ്ങിപ്പോയി. ദൈവമേ, അമ്മച്ചി അള്‍ത്താരക്കുമുന്നില്‍ മുട്ടിപ്പായി കരയുകയാണ്, എന്നാലും അപ്പനെ ജീവനോടെ തിരിച്ചുകിട്ടിയല്ലോ, ആശുപത്രിയിലേക്കുവരൂ. അവിടെ എല്ലാവരും വെപ്രാളത്തിലാണ് - അപ്പന് എവിടെയെങ്കിലും മരിച്ചുകിടക്കുന്നെന്നാണ് - മകന് പറഞ്ഞുകൊണ്ടിരുന്നത് പകുതിയില്‍ നിറുത്തി”. പടം കണ്ടിട്ടുപോവാം എന്ന് വര്‍ഗ്ഗീസ് വിഷാദത്തോടെ പറഞ്ഞതു ഗൌനിക്കാതെ അയാളെ ശ്രദ്ധയോടെ പിടിച്ച് കാറില്‍ കയറ്റി.<br /><br />ടാക്സിയുടെ പിന്‍സീറ്റിലിരുന്ന് വര്‍ഗ്ഗീസ് ക്ഷീണിച്ചു, അല്പം കിടക്കണമെന്നുപറഞ്ഞു. മകന്റെ തോളിലേക്ക് ചാഞ്ഞിരുന്നുറങ്ങി.<br /><br />ആശുപത്രിയിലെത്തി പുറത്തിറങ്ങാനായി മകന് കുലുക്കിവിളിച്ചപ്പൊഴേക്കും വര്‍ഗ്ഗീസ് മരിച്ചുപോയിരുന്നു. ശവശരീരത്തിന്റെ മുഖത്ത് വിടര്‍ന്നുനിന്ന ചിരിനിവര്‍ത്തി ഗൌരവഭാവം വരുത്താന്‍ അവര്‍ ഏറെ പാടുപെട്ടു.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com22tag:blogger.com,1999:blog-1303639631450271203.post-30838541319957351492009-04-20T13:45:00.004+04:002009-10-30T21:31:23.103+04:00ഒരുതുള്ളി കണ്ണീര്<a onblur="try {parent.deselectBloggerImageGracefully();} catch(e) {}" href="http://3.bp.blogspot.com/_M4iBpWgGRgc/SexEmfHPuoI/AAAAAAAAAf0/tOyZvA5BuXs/s1600-h/_45680179_007185183-1.jpg"><img style="display:block; margin:0px auto 10px; text-align:center;cursor:pointer; cursor:hand;width: 226px; height: 170px;" src="http://3.bp.blogspot.com/_M4iBpWgGRgc/SexEmfHPuoI/AAAAAAAAAf0/tOyZvA5BuXs/s320/_45680179_007185183-1.jpg" border="0" alt=""id="BLOGGER_PHOTO_ID_5326707887250061954" /></a><br />ശ്രീലങ്കയില്‍ സൈന്യത്തിനും പുലികള്‍ക്കും ഇടയില്‍പ്പെട്ട് ചത്തൊടുങ്ങുന്ന ആയിരങ്ങള്‍ക്കായി, കയ്യും കാലും നഷ്ടപ്പെട്ട, കുടുംബം നഷ്ടപ്പെട്ട പതിനായിരങ്ങള്‍ക്കായി.<br /><br />ഓര്‍ക്കുക, അവരും നമ്മെപ്പോലെയായിരുന്നു. <br /><br />---<br />photo: copyright AP (from bbc website)simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com13tag:blogger.com,1999:blog-1303639631450271203.post-19599468545029767772009-03-31T18:42:00.011+04:002009-03-31T23:40:07.679+04:00വോഡ്ക ഡ്രിങ്കേഴ്സ് - ഒരു നിരൂപണംപ്രശസ്ത റഷ്യന്‍ സംവിധായകനായ അലക്സീ റുബായേവിന്റെ മൂന്നാമത്തെ ചിത്രമാണ് “വോഡ്ക ഡ്രിങ്കേഴ്സ്” എന്ന (തെല്ലു വിചിത്രമായ) പേരില്‍ ഇംഗ്ലീഷിലേയ്ക്ക് മൊഴിമാറ്റം ചെയ്ത “ഒക്രൂഷ്ക” (2005). റഷ്യന്‍ ഓസ്കാര്‍ എന്നറിയപ്പെടുന്ന “നികാ“ പുരസ്കാരം ലഭിച്ച ഈ സിനിമ കാന്‍, മോണ്രിയാല്‍ ചലച്ചിത്രോത്സവങ്ങളില്‍ പ്രദര്‍ശനത്തിനു വന്നു. വോഡ്കാ ഡ്രിങ്കേഴ്സ് 2007-ലെ ഗോവന്‍ ഫിലിം ഫെസ്റ്റിവലിലും പ്രദര്‍ശിപ്പിക്കപ്പെട്ടു, എങ്കിലും ഇന്ത്യയില്‍ അധികം ആരവങ്ങളുണ്ടാക്കാതെ പോയി. ഈ സിനിമയിലെ ചില ലൈംഗിക രംഗങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ / മലയാള പത്രങ്ങളില്‍ ഒഴുക്കന്‍ മട്ടിലെങ്കിലും പ്രതിപാദിക്കപ്പെട്ടത്. ഇന്റര്‍നെറ്റില്‍ തിരഞ്ഞെങ്കിലും വിക്കിപീഡിയയിലും ഐ.എം.ഡി.ബി.യിലും ഈ ചലച്ചിത്രത്തിന്റെ കഥയുടെ ചുരുക്കെഴുത്ത് മാത്രമേ ലഭ്യമായിട്ടുള്ളൂ. അവിസ്മരണീയമായ ഈ ദൃശ്യ-ശ്രവ്യാനുഭവത്തിന് വേണ്ടത്ര നിരൂപകശ്രദ്ധ കിട്ടാതെപോയതിലുള്ള പരിഭവമാണ് ഈ കുറിപ്പിലേയ്ക്ക് നയിച്ചത്.<br /><br />“റ്റൈം വാച്ച്”, “ഡെലോ സുഖോവോ ഡോളിബിന”, എന്നീ റഷ്യന്‍ സിനിമകളിലൂടെ പ്രശസ്തനായ ആന്ദ്രേ ഇവാനോവ് ആണ് സിനിമയുടെ കേന്ദ്രബിന്ദുവായ “സാക്ക്” എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിനിമയുടെ ആദ്യത്തെ ഷോട്ടില്‍ കാണുന്നത് കാമറയ്ക്ക് അഭിമുഖമായി താടിക്കു കൈകൊടുത്തിരിക്കുന്ന സാക്കിനെയാണ്. ട്രെയിനിന്റെ കുലുക്കത്തില്‍ നിന്നും തുറന്നുകിടക്കുന്ന ജനലിലൂടെ തെന്നിനീങ്ങുന്ന സ്റ്റെപ്പികളുടെ ദൃശ്യം നമുക്ക് സാക്ക് തീവണ്ടിയില്‍ ഇരിക്കുകയാണെന്ന് മനസിലാക്കിത്തരുന്നു. അയാളുടെ പച്ചക്കണ്ണുകളിലേയ്ക്ക് കേന്ദ്രീകരിക്കുന്ന കാമറ കണ്ണിനുള്ളിലേയ്ക്കു പോവുന്നു, അതിവേഗത്തില്‍ മുന്നോട്ടുനീങ്ങുന്ന തീവണ്ടിയും സ്റ്റെപ്പികളും* കടന്ന് കടന്ന് ഒരു വൈക്കോല്‍ത്തുറുവിന്റെ മുന്നില്‍ നില്ക്കുന്ന കാമറ സാക്കിനെയും എലീന എന്ന സുന്ദരിയായ സാക്കിന്റെ കാമുകിയെയും കാണിക്കുന്നു (ആന്ദ്രിയ ജോണ്സണ് - ഗ്ലാഡിയേറ്റര്‍, സൈഡ് വൈസ് എന്നീ ചിത്രങ്ങളില്‍ ഇവര്‍ അല്പപ്രധാനമായ രംഗങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്). തീവ്രപ്രണയത്തിനുശേഷമുള്ള ആലസ്യത്തില്‍ വൈക്കോല്‍ കൊണ്ടു ശരീരംമൂടിക്കിടക്കുന്ന എലീന പോവരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു. ഈ രംഗം മങ്ങി പശ്ചാത്തലത്തിലേയ്ക്ക് മറയുന്നു. വീണ്ടും ഉയര്‍ന്നുവരുന്ന പോവരുത്, പോവരുത്, എന്ന ശബ്ദത്തില്‍ തീവണ്ടിയുടെ താളം കലരുന്നു. കാമറ തീവണ്ടിയിലിരിക്കുന്ന സാക്കിന്റെ മുഖത്ത് കേന്ദ്രീകരിക്കുന്നു. ഒരു സംഘട്ടനം നടക്കുന്ന ശബ്ദം ഉയര്‍ന്നുവരുന്നു. സാക്ക് എഴുന്നേറ്റ് അടുത്ത കാബിനിലേയ്ക്കു പോവുമ്പോള്‍ കാണുന്നത് സാമാന്യം തടിച്ച തന്റെ ഭാര്യയെ മര്‍ദ്ദിക്കുന്ന നരച്ച വട്ടമുഖമുള്ള മദ്ധ്യവയസ്കനെയാണ്. സാക്കിനെ കണ്ട് അയാള്‍ അമ്പരന്നുനോക്കുന്നു. അയാളെ തടുക്കാന്‍ അലറിക്കൊണ്ട് മുന്നോട്ടായുന്ന സാക്ക് തടിയന് കൈവീശിയുള്ള അടികൊണ്ട് വീഴുന്നു. ഈ രംഗത്തിലെ ശബ്ദസമന്വയം മികച്ചതാണ്.<br /><br />വീണുകിടക്കുന്ന സാക്കിന്റെ കൈ തന്റെ അടിവയറ്റിലേയ്ക്കു പോവുന്നു, അടിവയറ്റില്‍ മുഴച്ചുനില്‍ക്കുന്ന ഒരു കൈത്തോക്ക് അപ്പൊഴാണ് പ്രേക്ഷകനു വെളിപ്പെടുന്നത്. അവന്റെ കൈ തോക്കിനുമേല്‍ ഒരു നിമിഷം തങ്ങിനില്ക്കുമ്പോള് സിനിമയില്‍ പൂര്‍ണ്ണ നിശബ്ദതയാണ് (നിശബ്ദതയെ സമയത്തിന് ദൈര്‍ഖ്യം കൂട്ടുവാനും പ്രേക്ഷകശ്രദ്ധ ആകര്ഷിക്കുവാനുമുള്ള ഉപകരണമായി റുബായേവ് വിദഗ്ധമായി ഉപയോഗിച്ചിരിക്കുന്നു). സാക്കിനെ താങ്ങി എഴുന്നേല്‍പ്പിക്കുന്ന ഭാര്യയും ഭര്‍ത്താവും അയാളെ ചാരി ഇരുത്തുന്നു. സാരമില്ല എന്നുപറഞ്ഞ് അടികൊടുത്തയാള്‍ സാക്കിന് എതിരേ ഇരിക്കുന്നു. എന്നിട്ട് പോക്കറ്റില്‍ നിന്നും ഒരു ഫ്ലാസ്ക് വോഡ്ക പുറത്തെടുക്കുന്നു. കാമറയുടെ നേരെ നീണ്ടുവരുന്ന വോഡ്കയുടെ നേര്‍ക്ക് അടിവയറ്റിലെ പിടിത്തം വിട്ട് അവന് കൈ നീട്ടുന്നു, സാക്ക് എങ്ങോട്ടാണെന്ന് അവര്‍ തിരക്കുന്നു - അവന് രണ്ട് ദിവസത്തേയ്ക്ക് മോസ്കോയ്ക്ക് പോവുകയാണ്. തടിച്ച സ്ത്രീ “ആരും രണ്ടു ദിവസത്തേയ്ക്ക് മോസ്കോയ്ക്ക് പോവാറില്ല, ഒരു ജീവിതകാലത്തേയ്ക്കേ പോവാറുള്ളൂ” എന്ന് അലസമായി പറയുന്നു. “അവിടെ എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിക്കൂ” എന്നുപറഞ്ഞ് ഫോണ്‍ നമ്പര്‍ ഒരു പഴയ കടലാസുകഷണത്തില്‍ അവര്‍ എഴുതി നല്കുന്നു.<br /><br />സിനിമയില്‍ വരാനിരിക്കുന്ന അനുഭവങ്ങളുടെ പ്രതീകവും ആവര്‍ത്തിക്കുന്ന ഒരു ബിംബവുമാണ് വോഡ്ക എന്നു കാണാം - സ്നേഹത്തിന്റെ - ഒരുതരം വരണ്ട സ്നേഹത്തിന്റെ ബിംബമായാണ് റുബായേവ് വോഡ്കയെ അവതരിപ്പിച്ചിരിക്കുന്നത് എന്ന് തുടര്‍ന്നുവരുന്ന സീനുകളിലൂടെ പ്രേക്ഷകനു മനസിലാവുന്നു. ഉദാഹരണത്തിന് രാത്രി ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി സാക്കിന്റെ നെഞ്ചിലേയ്ക്ക് തോക്കുചൂണ്ടി പണവും പാസ്പോര്‍ട്ടും ടിക്കറ്റും കൊള്ളയടിക്കുന്ന കള്ളനും കൊള്ളകഴിഞ്ഞ് മിണ്ടാതെ സാക്കിന്റെ വായിലേയ്ക്ക് വോഡ്ക ഇറ്റിക്കുന്നു. ടിക്കറ്റ് ഇല്ല എന്ന കുറ്റത്തിന് സാക്കിനെ അറസ്റ്റ് ചെയ്യുന്നത് ഒരു റഷ്യന്‍ പട്ടാളക്കാരനാണ്. തുടര്‍ന്ന് യാത്ര ചെയ്യാന്‍ അനുവദിക്കുന്നതിനായി ട്രെയിനിന്റെ ടോയ്ലെറ്റില് സ്വവര്‍ഗ്ഗരതിയ്ക്ക് സാക്കിനെ വിധേയനാക്കുന്ന (ഏതാനും കൂര്‍മ്മമായ സൂചനകളിലൂടെയാണ് ഈ രംഗം റുബായേവ് വിദഗ്ധമായി സിനിമയില്‍ ആവിഷ്കരിച്ചിരിക്കുന്നത്) അയാളും അവനോട് ഒപ്പമിരുന്ന് വോഡ്ക കുടിക്കുന്നു, കൈ കുലുക്കി യാത്രപറയുന്നു. ഇത്തരം രംഗങ്ങളില്‍ പലപ്പൊഴും സാക്ക് അരയിലെ തോക്കിലേയ്ക്ക് കൈകള്‍ നീട്ടുന്നെങ്കിലും തോക്ക് പുറത്തെടുക്കുകയോ വെടിവെയ്ക്കുകയോ ചെയ്യുന്നില്ല. <br /><br />തീവണ്ടി അനുഭവങ്ങളുടെ തീവണ്ടിയാണെന്നു പറയാം. സിനിമ കണ്ടുകൊണ്ടിരിക്കുന്നയാള്‍ക്ക് ഒരിക്കലും അവസാനിക്കാത്ത തീവണ്ടിയാത്രയാണ് ഇതെന്ന് തോന്നിയാല്‍ തെറ്റില്ല, എങ്കിലും പിന്നിലേയ്ക്കു നീളുന്ന ഓര്‍മ്മകളിലൂടെ (ഓര്‍മ്മകളുടെ പശ്ചാത്തലസംഗീതവും തീവണ്ടിയുടെ കടകട ശബ്ദമാണ്!!) യാത്രയുടെ പശ്ചാത്തലവും ലക്ഷ്യവും സംവിധായകന് വെളിവാക്കുന്നു. സന്തുഷ്ടമായ ഒരു ലോകമാണ് സാക്ക് തന്റെ ലക്ഷ്യത്തിനുവേണ്ടി ഉപേക്ഷിച്ചുവരുന്നതെന്ന് പില്‍ക്കാഴ്ച്ചകള്‍ വ്യക്തമാക്കുന്നു. ചുറ്റുമുള്ള പ്രിയപ്പെട്ട ലോകം വിട്ടുപോവാന്‍ മാത്രം ശക്തമായ കാരണങ്ങള്‍ കൊണ്ടാണ് സാക്ക് വീടുവിട്ടിറങ്ങുന്നത്. മുന്പെന്നോ നാടുവിട്ടുപോയ സാക്കിന്റെ ജ്യേഷ്ഠന് മോസ്കോയില്‍ ഗുണ്ടാസംഘത്തില്‍ അംഗമാകുന്നു, സംഘത്തലവനുമായി തെറ്റി വെടികൊണ്ട് മരിക്കുന്നു, അവന്റെ കുഴിമാടം തിരക്കിയാണ് താന്‍ പോവുന്നതെന്ന് തന്നെക്കാള്‍ പത്തുവയസിനെങ്കിലും മുതിര്‍ന്ന സഹയാത്രികയോട് പറയുമ്പോള്‍ സാക്കിന്റെ കൈകള്‍ അറിയാതെ തന്റെ അടിവയറിലേയ്ക്ക് (കൈത്തോക്ക് വെച്ചിരിക്കുന്നയിടത്തേയ്ക്ക്) പോവുന്നതിലേയ്ക്ക് കാമറ തിരിയുന്നു. ജ്യേഷ്ഠന് വെടികൊണ്ടു വീഴുന്ന രംഗം സാക്കിന്റെ ഭാവനയിലാണ്. ഇതേ രംഗം സാക്ക് പലതവണ സങ്കല്‍പ്പിക്കുന്നു. ജ്യേഷ്ഠനെ കൊല്ലുന്ന സംഘത്തലവന്റെ മുഖവും സാക്ക് സങ്കല്പിക്കുന്നതാണ്. എന്നാല്‍ ഓരോ തവണയും ഓരോ രീതിയിലാണ് മരണം സംഭവിക്കുന്നത്, വ്യത്യസ്ത സാഹചര്യ്യങ്ങളിലാണ് ജ്യേഷ്ഠന് മരിച്ചുവീഴുന്നത് - സങ്കല്പത്തിന്റെ മായികലോകത്തുമാത്രമേ അവന്റെ ജ്യേഷ്ഠന് മരിക്കുന്നുള്ളൂ എന്നുവരെ പ്രേക്ഷകനു തോന്നിപ്പോവുന്നു. അവന്റെ ജ്യേഷ്ഠന് മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്ന് റുബായേവ് ഒരിക്കലും നമ്മളോട് പറയുന്നില്ല.<br /><br />ജ്യേഷ്ഠന്റെ അലമാര പരിശോധിക്കുമ്പോള്‍ കിട്ടുന്ന തോക്ക്, മോസ്കോയിലെ ഒരു വിലാസം, എന്നിവയും കൊണ്ടാണ് സാക്ക് യാത്രതിരിക്കുന്നത്. തോക്ക് പരിശോധിക്കുമ്പോള്‍ അതില്‍ ഒരു തിരയേ ഉള്ളൂ എന്ന് അവന് കാണുന്നു. ഒരു തിര ചേട്ടന് ബാക്കിവെച്ചത് തനിക്ക് അത് ഉപയോഗിക്കാനാണ് എന്ന് അവന് വിശ്വസിക്കുന്നു, സാക്കിന്റെ യാത്രയുടെ ആരംഭമായി റുബായേവ് കാണിക്കുന്ന രംഗം ഇതാണ്. പലതവണ തോക്ക് ന്യായമായും ഉപയോഗിക്കേണ്ട അവസരം വന്നിട്ടും സാക്ക് അത് ഉപയോഗിക്കാത്തത് ഒരു തിരമാത്രം ഉള്ളതുകൊണ്ടും ആ തിരയ്ക്ക് കൃത്യമായ ഒരു ലക്ഷ്യം ഉള്ളതുകൊണ്ടുമാണെന്ന് ട്രെയിനില്‍ എതിരേ വന്നിരിക്കുന്ന മദ്ധ്യവയസ്കയോട് സാക്ക് പറയുന്നുണ്ട്.<br /><br />അവന്റെ കഥ കേട്ട് ഒറ്റയ്ക്കു കിടക്കണ്ട, അപകടമാണ് എന്ന് പറയുന്ന അവരോട് “നിങ്ങളോടൊത്തുകിടക്കണമെങ്കില്‍ എനിക്ക് നൂറു റൂബിള്‍ തരണം” എന്ന് എടുത്തടിച്ചതുപോലെയാണ് സാക്ക് പറയുന്നത്. “ഞാന്‍ അതല്ല പറഞ്ഞത്” എന്നുപറഞ്ഞ് പൊട്ടിച്ചിരിക്കുന്ന മദ്ധ്യവയസ്കയുടെ ചിരി ഈ സിനിമയിലെ ആകെയുള്ള ചിരിയാണെന്നു പറയാം. അടുത്ത സീനില്‍ ഉറക്കമുണരുന്ന സ്ത്രീ അവളെച്ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കൈകളില്‍ നൂറുറൂബിള്‍ വെച്ചുകൊടുക്കുന്നു.<br /><br />മോസ്കോ നഗരഭംഗി ഒരു ടാക്സിയുടെ റിയര്‍വ്യൂ മിററിലൂടെയാണ് റുബായേവ് കാണിച്ചുതരുന്നത്. തീവണ്ടിയില്‍ പിന്നോട്ടോടുന്ന ഭൂപ്രകൃതിയുടെ പ്രതീതി ഈ ദൃശ്യങ്ങളും തരുന്നു. കല്ലുപാകിയ തെരുവോരത്ത് ഇരുമ്പഴികളിട്ട ഒരു ഫ്ലാറ്റിനു മുന്നില്‍ നിന്ന് കാളിങ്ങ് ബെല്ലില്‍ വിരലമര്‍ത്തുന്ന സാക്കിനു മുന്നില്‍ വാതില്‍ തുറക്കുന്നത് ആജാനബാഹുവായ ഒരു മനുഷ്യനാണ്. സാക്കിന്റെ ശരീരത്തില്‍ ആയുധങ്ങളുണ്ടോ എന്നു പരിശോധിക്കുന്ന അയാള്‍ എന്തുകൊണ്ടോ അടിവയറ്റില്‍ പതിയിരിക്കുന്ന തോക്കില്‍ കയ്യോടിക്കുന്നില്ല. ഈ അസംഭാവ്യത സിനിമയിലെ ഒരു ന്യൂനതയാണെന്നും പറയാം, എന്നാല്‍ കഥയെ മുന്നോട്ട് ചലിപ്പിക്കുന്നതിന് ഇത്തരത്തിലുള്ള ചുരുക്കം ന്യൂനതകളില്ലാതെ സാദ്ധ്യമല്ല എന്നും വരാം. ഫ്ലാറ്റിനുള്ളില്‍ വിശാലമായ മുന്മുറിയില് നിന്ന് പുറത്തേയ്ക്കിറങ്ങാന്‍ പോകുന്ന ഗുണ്ടാസംഘത്തലവന് - ഇയാളുടെ കറുത്തകുറ്റിത്താടിയുള്ള പരുക്കന്‍ മുഖം മുന്‍പ് സാക്കിന്റെ ജ്യേഷ്ഠനെ കൊല്ലുന്ന സങ്കല്പരംഗത്തില്‍ പലതവണ ക്ലോസപ്പില്‍ കാണിക്കുന്നതാണ് - അവനെക്കണ്ട് പെട്ടെന്നു നില്ക്കുന്നു. “ആഹാ, നീ ആന്ദ്രേയുടെ സഹോദരനാണോ? എന്റെ ആന്ദ്രേയെപ്പോലെ തന്നെ” - അയാള്‍ സാക്കിന്റെ തോളില്‍ തട്ടുന്നു. ഒരു നിമിഷത്തെ ആശ്ചര്യത്തിനു ശേഷം അടിവയറ്റിലേയ്ക്ക് കൈ നീട്ടുന്ന സാക്കിനു നേരെ “ആന്ദ്രേയെ എനിക്ക് ഒരുപാട് ഇഷ്ടമായിരുന്നു” എന്നുപറഞ്ഞ് ഗുണ്ടാത്തലവന് ഒരു കുപ്പി വോഡ്ക നീട്ടുന്നു. ഇഴഞ്ഞുനീങ്ങുന്ന നിമിഷങ്ങള്‍ക്കു ശേഷം - ഗുണ്ടാത്തലവനു പിന്നില്‍ ചുമരിലെ വലിയ പഴഞ്ചന്‍ ക്ലോക്കില്‍ നിമിഷ സൂചി നിശ്ചലമെന്നു തോന്നിപ്പിച്ച് വളരെ പതുക്കെയാണ് സംവിധായകന് ചലിപ്പിക്കുന്നത് - തലയുയര്‍ത്തുന്ന സാക്കിനു പിന്നിലേയ്ക്ക് നീളുന്ന കാമറയില്‍ നിറയുന്നത് പുറത്തെ സൂര്യപ്രകാശത്തിന്റെ കണ്ണുകഴപ്പിക്കുന്ന കടുംമഞ്ഞനിറമാണ്.<br /><br />സാക്ക് ഗുണ്ടാത്തലവനെ വെടിവെയ്ക്കുമോ ഇല്ലയോ എന്ന് കാണിക്കാതെ സിനിമ അവസാനിക്കുന്നു. എന്നാല്‍ വോഡ്കയുടെ നേര്‍ക്ക് കൈ നീട്ടുന്നതില്‍ നിന്നും അവന് ആരെയും കൊല്ലുന്നില്ല എന്ന് ചലച്ചിത്രത്തിലെ പാറ്റേണ്‍ അനുസരിച്ച് ന്നമുക്ക് അനുമാനിക്കാം.<br /><br />ഒരേ ലക്ഷ്യത്തിനു നേര്‍ക്ക് പരിശ്രമിച്ചാല്‍ ഒടുവില്‍ തീര്‍ച്ചയായും അതു നേടാനാവും എന്ന സാമാന്യവിശ്വാസം സിനിമയുടെ അന്ത്യത്തില്‍ തലകുത്തിവീഴുന്നു. ജീവിതത്തിന്റെ നിരര്‍ത്ഥകതയെയാണ് അലക്സീ റുബായേവ് ഈ സിനിമയിലൂടെ കാണിക്കുന്നതെന്നും, അതല്ല, സ്നേഹത്തിന്റെ ഭോഷത്തം ആണെന്നും പറയാം. എന്നാല്‍ ലോഹം പോലെ തിളങ്ങുന്ന മോസ്കോ നഗരത്തിന്റെ കൂര്‍ത്ത തെരുവുകളിലും സാക്ക് സ്നേഹത്തിന്റെ തുരുമ്പുകള്‍ കണ്ടെത്തുന്നു എന്ന് പ്രേക്ഷകന് ആശ്വസിക്കുകയും ചെയ്യാം. സിനിമയുടെ അവസാനത്തില്‍ നിറയുന്ന മഞ്ഞവെളിച്ചം, പക്ഷേ നിരാശയുടെ നിറമാണ്.<br /><br />പല കലാമൂല്യമുള്ള റഷ്യന്‍ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായ ബദായേവ് ആണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ഉന്നതമായ ഒരു കലാമൂല്യമുള്ള ചിത്രം എങ്ങനെ സാധാരണക്കാരനായ പ്രേക്ഷകനുപോലും നയനാനന്ദകരമാക്കാം എന്ന് ബദായേവ് നമുക്കു കാണിച്ചുതരുന്നു. ഈ ചിത്രത്തിന് ന്യൂനതകള്‍ ഇല്ലെന്നല്ല; - ഒറ്റത്തിരയുള്ള തോക്കുമായി ഇതുവരെ പോയിട്ടില്ലാത്ത നഗരത്തിലേയ്ക്ക് ശത്രുവിനെ നേരിടാന്‍ പോകുന്ന യുവാവിനെ വിഡ്ഢിയും അഹംഭാവിയുമായി പ്രേക്ഷകര്‍ക്ക് തോന്നിയേക്കാം, എന്നാല്‍ സുഗമമായി ഒഴുകിനീങ്ങുന്ന കഥയും ശക്തമായ കഥാപാത്രവും ഇത്തരം ന്യൂനതകളെ മറയ്ക്കുന്നു. ഒരു അഭിനേതാവിനെ കേന്ദ്രീകരിച്ചു നീങ്ങുന്ന ഈ ചിത്രത്തില്‍ ഇവാനോവ് ശക്തമായ അഭിനയം ആണ് കാഴ്ച്ചവയ്ക്കുന്നത്. അത്യുക്തികളില്ലാത്ത, subtle ആയ ഭാവപ്രകടനങ്ങളാണ് മിക്ക കഥാപാത്രങ്ങളുടേതും. ലളിതമായ പ്രമേയവും ചുരുങ്ങിയ സംവിധാനങ്ങളുമുപയോഗിച്ച് (സിനിമയുടെ ഭൂരിഭാഗവും തീവണ്ടിമുറികളാണെന്ന് ഓര്‍ക്കുക) അതിസുന്ദരമായ ഒരു സിനിമ രചിക്കുന്നതെങ്ങനെ എന്ന് റുബായേവ് നമുക്കു കാണിച്ചുതരുന്നു.<br /><br />---<br /><a href="http://en.wikipedia.org/wiki/Steppe">സ്റ്റെപ്പികള്‍</a> -റഷ്യന്‍ പുല്‍മേടുകള്‍.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com11tag:blogger.com,1999:blog-1303639631450271203.post-11463532189946730432009-02-20T17:53:00.009+04:002009-02-23T14:48:01.816+04:00ലൈംഗികം<u>1. ആത്മം</u><br /><br />Oh god, എനിക്കെന്നെ ഒരുപാട് ഇഷ്ടമാണ്. അധികം നീളമില്ലാത്ത എന്റെ വിരലുകളെ, കൈത്തണ്ടയിലെ ഉറച്ച പേശികളെ, ഉരുണ്ട തോളുകളെ, ദൃഢമായ കഴുത്തിനെ, അതില്‍ പടര്‍ന്നുകയറുന്ന ഞരമ്പുകളെ, കറുത്തുചുരുണ്ട തലമുടിയെ, പരന്ന കവിളുകളെ, തിങ്ങിവളര്‍ന്ന മീശയെ, എന്റെ നിരതെറ്റാത്ത പല്ലുകളെ, വിരിഞ്ഞ നെഞ്ചിനെ, നെഞ്ചിലെ ചുരുണ്ട രോമങ്ങളെ, അവയ്ക്കിടയില്‍ ഇളം ചുവപ്പുനിറത്തില്‍ എഴുന്നുനില്ക്കുന്ന എന്റെ മുലഞെട്ടുകളെ, V ആകൃതിയില്‍ ഒട്ടിയ വയറിനെ, അകത്തേയ്ക്കുവലിഞ്ഞ പൊക്കിള്‍ക്കൊടിയെ, കടഞ്ഞെടുത്ത കാലുകളെ, ബലിഷ്ഠമായ തുടയെ, ഉയര്‍ന്ന് വില്ലുപോലെ വളഞ്ഞുനില്ക്കുന്ന എന്റെ ലിംഗത്തെ - ഞാന്‍ സുന്ദരനാണെന്ന് കണ്ണാടിക്കുപോലും ബോധ്യമായിക്കാണണം. ആറടി പൊക്കമുള്ള കണ്ണാടിയില്‍ നിവര്ന്നുനില്ക്കുമ്പോള് കുളത്തിലെ സ്വന്തം പ്രതിബിംബത്തെ നാര്‍സിസസ് എത്രമാത്രം പ്രേമിച്ചെന്ന് എനിക്കു മനസിലാവുന്നു. ഫ്ലാറ്റിലെ ഈ മുറിയില്‍ എക്സര്‍സൈസ് ഉപകരണങ്ങളും നിലക്കണ്ണാടിയും മേശയും മാത്രമാണ്.<br /><br />നൂറ്റിയിരുപത് പുഷപ്പുകള്‍ വരെ ഞാന്‍ എണ്ണി, വേദനയില്‍ അല്പനേരം കമഴ്ന്നടിച്ചുകിടന്നു, എഴുന്നേറ്റ് വിയര്‍പ്പുതുടച്ചു, ഇളം ചൂടുവെള്ളത്തില്‍ കുളിച്ചു, സുഗന്ധദ്രവ്യം പുരട്ടി, മുഖത്ത് ക്രീം പുരട്ടി, അടിവസ്ത്രങ്ങള്‍ ധരിച്ചു, ജീന്‍സും വെളുത്ത നിറത്തില്‍ നീലക്കള്ളികളുള്ള ഷര്‍ട്ടും ധരിച്ചു, ഷര്‍ട്ടിന്റെ കൈ മടക്കിവെച്ച് ഷൂസ് വലിച്ചുകയറ്റി മൊബൈലും പേഴ്സും ഫ്ലാറ്റിന്റെ താക്കോലും പോക്കറ്റിലിട്ട് പുറത്തേക്കിറങ്ങി. എന്തൊക്കെ തിരക്കുകളുണ്ടെങ്കിലും ഞാന്‍ എന്നും വൈകിട്ട് ഒരുമണിക്കൂറെങ്കിലും നടക്കാന്‍ പോകും.<br /><br /><u>2. സുഭാഷ് പാര്‍ക്ക്</u><br /><br />കച്ചേരിപ്പടിയില്‍ റോഡ് ക്രോസ് ചെയ്യുന്നത് ഒരു സര്‍ക്കസ് ആണ്. അവിടെനിന്നും എം.ജി. റോഡ് വഴി നടന്നു. ആലുക്കാസിനുമുന്നില്‍ സ്വര്‍ണ്ണം വാങ്ങാന്‍ വന്ന നവവധുവും വലിയ കുടുംബവും ഉറക്കെ സംസാരിച്ചുകൊണ്ട് പുറത്തിറങ്ങുന്നു. സരിത, സംഗീതയുടെ മുന്നില്‍ പുതിയ തമിഴ് പടത്തിന്റെ തിരക്ക്. സിഗ്നലില്‍ ഒരു കാര്‍ നിറുത്താതെ ഹോണടിക്കുന്നു. യാത്രക്കാര്‍ തിരക്കുപിടിച്ച് നടക്കുന്നു. ചൂടുകപ്പലണ്ടിയുടെ മണം. വഴിവക്കില്‍ വിലകുറഞ്ഞ ഇംഗ്ലീഷ് പുസ്തകങ്ങള്‍ വില്ക്കാന് നിരത്തിവെച്ചിരിക്കുന്നു - പുതിയതൊന്നും വന്നിട്ടില്ല, കൂട്ടത്തില്‍ കൊള്ളാവുന്നതൊക്കെ വായിച്ചതാണ്. സുഭാഷ് പാര്‍ക്കിനു മുന്നില്‍ പ്ലാസ്റ്റ്ക്ക് പൂക്കള്‍ വില്ക്കാന് ടെന്റ് കെട്ടിയിരിക്കുന്നു. സമയം ആറേ മുക്കാല്‍. അന്തരീക്ഷം ചുവന്നുതുടങ്ങി.<br /><br />പാര്‍ക്കില്‍ നിന്നും ആളുകള്‍ ഒഴിഞ്ഞിരിക്കുന്നു. കുട്ടികളില്ലാത്ത ടയറൂഞ്ഞാലുകള്‍ തൂങ്ങിനിന്ന് ഉറങ്ങുന്നു. പാര്‍ക്കിലെ പാതയ്ക്ക് ഇരുവശത്തും നിരയായി വെട്ടിനിറുത്തിയിരിക്കുന്ന കടും പച്ചനിറത്തിലുള്ള ചെടികള്‍ക്കിടയില്‍ നിന്ന് ചീവീട് കരയുന്നു. പാര്‍ക്കിനുള്ളിലെ വഴിയിലൂടെ മൂന്നുറൌണ്ട് നടന്നു. രണ്ട് വൃദ്ധന്മാര് ഒരു ബെഞ്ചില്‍ പരസ്പരം മിണ്ടാതെ മുന്നോട്ടുനോക്കിയിരിക്കുന്നു. നടക്കാന്‍ അധികം പേരില്ല. എനിക്കു മുന്നില്‍ ഒരു തടിച്ച സ്ത്രീ നടക്കുന്നു. അവര്‍ തിരിഞ്ഞുനോക്കി. ഞാന്‍ ചിരിച്ചു. അവര്‍ തിരിച്ചുചിരിച്ചു, നടത്തം പതുക്കെയാക്കി. തടിച്ച സ്ത്രീകളെ എനിക്കിഷ്ടമല്ല. അവരോട് ഒപ്പമെത്താതെയിരിക്കാന്‍ ഞാനും നടത്തം പതുക്കെയാക്കി, അവര്‍ തിരിഞ്ഞുനോക്കുന്നില്ല എന്നു കണ്ടപ്പോള്‍ ഞാന്‍ ഒരു ബെഞ്ചിലിരുന്നു. കുറച്ചേറെ ചെന്നിട്ടാണ് ആ സ്ത്രീ വീണ്ടും തിരിഞ്ഞുനോക്കിയത്. എന്നെ കണ്ടോ എന്ന് അറിയില്ല, ഒന്നും സംഭവിക്കാത്തതുപോലെ അവര്‍ നടത്തം തുടര്‍ന്നു. നേരം ഇരുട്ടിത്തുടങ്ങുന്നു. തലയ്ക്കു മുകളിലെ മരത്തില്‍ ഉറക്കത്തിനുമുന്നേ പക്ഷികള്‍ കൈമാറുന്നു. ഒരാള്‍ നടന്നു വരുന്നു. വെളുത്ത ഷര്‍ട്ടും നീല ജീന്‍സും കാന്‍വാസ് ഷൂസും ധരിച്ച ഇയാള്‍ ഷേവ് ചെയ്തിട്ടില്ല, കവിളുകള്‍ കുഴിഞ്ഞിട്ടാണ്. കണ്ണുകള്‍ അതിലും കുഴിഞ്ഞിട്ട് - കുഴിയില്‍ നിന്നും കൃഷ്ണമണികള്‍ തിളങ്ങുന്നു. കട്ടിപ്പുരികം, വലിയ നെറ്റി. നിഷ്കളങ്കമായ മുഖം, ആകര്‍ഷകമായ ചിരി - “എനിക്ക് ഇരുപതു രൂപ വേണം, വണ്ടിക്കൂലിക്ക് കാശു നഷ്ടപ്പെട്ടു. അല്പം ദൂരെയാണ്..” ഞാന്‍ ഇല്ല എന്ന് തലയാട്ടി, നടക്കാനായി ബെഞ്ചില്‍ നിന്നും എഴുന്നേറ്റു. ഇങ്ങനെ മെലിഞ്ഞ മനുഷ്യനില്‍ നിന്നും ഇത്ര ഗാംഭീര്യമുള്ള ശബ്ദം വരുന്നതുകേട്ട് അല്പം ആശ്ചര്യത്തോടെ ഞാന്‍ നടന്നകലുമ്പോള്‍ അയാള്‍ എന്റെ കയ്യില്‍ കയറിപ്പിടിച്ചു. “പ്ലീസ്, അങ്ങനെ പറയരുത്” - മെലിഞ്ഞ വിരലുകള്‍ കൊണ്ടുള്ള കൈത്തണ്ടയിലെ പിടിത്തം മൃദുവാണ്, “പ്ലീസ്” - മുഖത്ത് ദൈന്യഭാവമില്ല, അഭ്യര്‍ത്ഥനയില്ല, കണ്ണുകള്‍ ചിരിക്കുന്നു. നന്നായി വെട്ടിനിറുത്തിയ മീശ കവിളിന്റെ വശങ്ങളിലേയ്ക്ക് പരക്കുന്നു. “ഇല്ല” - എന്റെ ശബ്ദം കടുത്തു, ഞാന്‍ കൈ വലിച്ചു, നടന്നു. തിരിഞ്ഞുനോക്കുമ്പോള്‍ അയാള്‍ അവിടെത്തന്നെ നില്‍പ്പുണ്ട്. ചിരിക്കുന്നുണ്ടാവുമോ - അറിയില്ല, എനിക്ക് ഇരുട്ടില്‍ മുഖം നേരേ കാണാന്‍ പറ്റിയില്ല.<br /><br />ഞാന്‍ പാര്‍ക്കിനെ വീണ്ടും വലം വെയ്ക്കാതെ മുന്‍വശത്തെ ഗേറ്റുവഴി ഇറങ്ങി. പാര്‍ക്കിനു മുന്നില്‍ കിടക്കുന്ന ഓട്ടോയില്‍ കയറി ഇരുപതു മിനിട്ടില്‍ ഫ്ലാറ്റില്‍ തിരിച്ചെത്തി. ഒന്നും കഴിക്കാന്‍ തോന്നിയില്ല. ടിവി ചാനലുകള്‍ മാറ്റിക്കൊണ്ടിരുന്നു, കുളിച്ചു. വിശന്നു. ഒരുകുപ്പി വെള്ളം കുടിച്ചു. ഉറങ്ങാന്‍ കിടന്നു.<br /><br /><u>3. ചിറ്റൂര്‍ ബസ്സ്</u><br /><br />മറൈന്‍ ഡ്രൈവിനു മുന്നില്‍ നിന്നാണ് ചിറ്റൂരേയ്ക്കുള്ള ചുവന്ന ബസ്സില്‍ കയറിയത്. ബസ്സില്‍ തിരക്കായിരുന്നു. സെന്റ് ആല്‍ബര്‍ട്ട്സിനു മുന്നിലെത്തിയപ്പോള്‍ തടിച്ച ഒരു മദ്ധ്യവയസ്കന് സീറ്റില്‍ നിന്നും എഴുന്നേറ്റു. ഇരിക്കാനായി എനിക്ക് രണ്ടാള് അകലെനിന്ന കിഴവന് തിക്കിത്തിരക്കി വരുന്നത് ഇടംകോണിലൂടെ കണ്ട്, അയാളെ കണ്ടില്ലെന്ന ഭാവത്തില്‍ ഞാന്‍ പെട്ടെന്ന് സീറ്റിലിരുന്നു. കിഴവന് എന്നെ തുറിച്ചുനോക്കുന്നുണ്ടാവണം, ഞാന്‍ മുഖമുയര്‍ത്തിയില്ല. മടിയില്‍ വെച്ച ബാഗിലേയ്ക്ക് കൈകള്‍ പിണച്ചുവെച്ച് എന്റെ വിരലുകളിലേയ്ക്ക് നോക്കിക്കൊണ്ടിരുന്നു.<br /><br />സീറ്റില്‍ ജനാലയോട് ചേര്‍ന്നിരിക്കുന്നയാള്‍ എന്നെ നോക്കുന്നതുപോലെ തോന്നി. “ഹലോ”. ഞാന്‍ മുഖമുയര്‍ത്തി. കുഴിഞ്ഞ കവിളുകളും കണ്ണുകളുമുള്ള - ഇന്നലെ കണ്ടയാള്‍. അയാള്‍ ചിരിച്ചു. “ഓര്‍മ്മയുണ്ടോ”? ഞാന്‍ ജോണ്‍. അയാള്‍ കൈ നീട്ടി. ഞാന്‍ കൈ പിടിച്ചു കുലുക്കി. മൃദുവായ കൈ കൊണ്ട് അയഞ്ഞപിടിത്തം. അയാള്‍ അല്പനേരം കൈ വിട്ടില്ല. “താമസം എവിടെയാണ്?” ഞാന്‍ ഈ ചോദ്യത്തിന് മറുപടി പറഞ്ഞില്ല, കേള്‍ക്കാത്തതുപോലെ തിരിച്ചു ചോദിച്ചു - “ജോണ്‍ എങ്ങോട്ടാണ്?” “അങ്ങനെയൊന്നുമില്ല. ചിറ്റൂര്‍ വരെ റ്റിക്കറ്റ് എടുത്തിട്ടുണ്ട്, പേരുപറഞ്ഞില്ല - നിങ്ങള്‍ എങ്ങോട്ടാണ്?” ഞാന്‍ സ്ഥലം പറഞ്ഞു. “ഉവ്വോ, ഞാനും അവിടെ ഇറങ്ങാം. ഈ നഗരത്തില്‍ ഒരാളെത്തന്നെ രണ്ടുതവണ കണ്ടുമുട്ടുന്നത് വലിയ യാദൃശ്ചികതയാണ്. അതും അടുത്ത ദിവസങ്ങളില്‍. വിരോധമില്ലെങ്കില്‍ നിങ്ങളുടെ ഫോണ്‍ ഒന്നു കടം തരാമോ? എനിക്കൊരാളെ വിളിക്കാനുണ്ട്”. ഞാന്‍ ഫോണ്‍ കൊടുത്തു, ജോണ്‍ ആരെയോ വിളിക്കാന്‍ ശ്രമിച്ചു. മൂന്നുനാലു തവണ ശ്രമിച്ചിട്ട് “എടുക്കുന്നില്ല” എന്നുപറഞ്ഞ് ഫോണ്‍ തിരികെത്തന്നു. കാലുകള്‍ വിടര്‍ത്തി എന്നെ സ്പര്‍ശിച്ചുകൊണ്ടാണ് അയാള്‍ ഇരിക്കുന്നത്. രണ്ടുപേര്‍ക്ക് പരസ്പരം തട്ടാതെ ഇരിക്കാന്‍ ബസ്സ് വിമാനത്തിലെ ബിസിനസ് ക്ലാസ് സീറ്റല്ല, എന്നിട്ടും എന്തോ, അയാളുടെ സ്പര്‍ശം എനിക്ക് അലോസരമായി തോന്നി. ബസ്സ് പച്ചാളത്തെത്തി. “ഞാനിറങ്ങുന്നു” - ഞാനെഴുന്നേറ്റു. ജോണ്‍ ചിരിച്ചു. “ശരി, വീണ്ടും കാണാം” നീട്ടിയ കൈപിടിച്ചു കുലുക്കിയപ്പോള്‍ വീണ്ടും മൃദുത്വം. ഞാന്‍ ധൃതിയില്‍ ഇറങ്ങി. ഓട്ടോപിടിച്ച് നഗരത്തിലേയ്ക്ക് തിരികെപ്പോയി. ചിറ്റൂരെ സുഹൃത്തിനെ വിളിച്ച് ഇന്നു വരാന്‍ പറ്റില്ല എന്നുപറഞ്ഞു.<br /><br />ഏഴരയോടെ റൂമിലെത്തി, ഷര്‍ട്ടും ബനിയനും ഊരിയിട്ടപ്പൊഴേയ്ക്കും ഫോണ്‍ മണിയടിച്ചു. പരിചിതമല്ലാത്ത നമ്പര്‍. ആരാണ്? “ഞാന്‍, ജോണ്‍. ക്ഷമിക്കൂ. ബസ്സിലിരുന്ന് നിങ്ങളുടെ ഫോണില്‍ നിന്നും വിളിച്ചത് എന്റെ ഫോണിലേയ്ക്കാണ്, എനിക്ക് നിങ്ങളുടെ നമ്പര്‍ വേണമായിരുന്നു - തെറ്റിദ്ധരിക്കരുത്. ഡിയര്‍___, - i'm not stalking you - ഞാനിവിടെ ഒറ്റയ്ക്കാണ്, പരിചയമില്ലാത്ത നഗരം, ആരോടെങ്കിലും മിണ്ടാന്‍ കൊതിയായതുകൊണ്ടാണ്, മറ്റാരുമില്ലാത്തതുകൊണ്ടാണ് - മറ്റൊന്നുമല്ല. താങ്കള്‍ക്ക് ഫോണ്‍ വെക്കണമെങ്കില്‍ വെച്ചോളൂ.<br /><br />ഞാന്‍ ഫോണ്‍ വെച്ചില്ല. ജോണ്‍ കുറെ അധികം സംസാരിച്ചു. അയാള്‍ മദ്യപിച്ചിട്ടുണ്ടെന്നു തോന്നി. പാട്ടുപാടുന്നതുപോലെ താളത്തില്‍ കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. പ്രണയം, നൈരാശ്യം, കഞ്ചാവ്, ജോലി നഷ്ടപ്പെട്ടു, ഏതോ സ്വകാര്യ സ്ഥാപനത്തില്‍ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍, ഇന്നലെ മറ്റാരോടോ ഇരന്ന് ഇരുപത് രൂപ വാങ്ങി ഏതോ സിനിമ കണ്ടു, ജോണ്‍ ബൈപാസിനടുത്ത് ഒരു ലോഡ്ജിലാണ് - “ഞാന്‍ എവിടെയാണ്?” - “അത് നിങ്ങള്‍ അറിയേണ്ട കാര്യമില്ല മിസ്റ്റര്‍”. “വിരോധമില്ലെങ്കില്‍ നാളെ വൈകിട്ട് നാലരയോടെ കനോപ്പിയില്‍ വരൂ. ഞാന്‍ വരച്ച ചില ചിത്രങ്ങള്‍ കാണിച്ചുതരാം”. “സോറി ജോണ്‍, എനിക്കു നാളെ ഒരിടത്തുപോവാനുണ്ട്”. മറ്റെന്നാള്‍? “ഇല്ല, ഗൂഡ്നൈറ്റ്”.<br /><br />അയാള്‍ പറയുന്നതെല്ലാം വിശ്വസിക്കാന്‍ പറ്റില്ല - പുതുതായി പരിചയപ്പെടുന്ന ഒരാള്‍ പറയുന്നതെല്ലാം വിശ്വസിക്കേണ്ട കാര്യമില്ല. പക്ഷേ സത്യമേത്, കള്ളമേത് എന്ന് തിരിച്ചറിയാന്‍ പറ്റാത്തവിധത്തിലുള്ള സംസാര രീതി, വികാരത്തോടെ, ആത്മാര്‍ത്ഥതയോടെ, ചാതുര്യത്തോടെ കഥകള്‍ പറയുന്നു, ജീവിതത്തിന്റെ കെട്ടഴിക്കുന്നു.<br /><br /><u>4. കാപ്പിക്കട</u><br /><br />ജോണിനെ വീണ്ടും കണ്ടത് ഏകദേശം ഒരു മാസത്തിനു ശേഷമാണ്. ഇതിനിടെ ജോണ്‍ നാലുതവണ ഫോണ്‍ വിളിച്ചു. രണ്ടുതവണ കാപ്പികുടിക്കാന്‍ വിളിച്ചു. അയാള്‍ ശരിക്കും ഒറ്റയ്ക്കാണെന്നു തോന്നുന്നു. ജോണ്‍ സംസാരിക്കുന്ന രീതി ആകര്‍ഷകമാണ്. ഒരു മൂഡി കാരക്ടറാണ്. ചിലനേരത്ത് ലോകം പുല്ലാണ് എന്ന മട്ട്. ചിലപ്പോള്‍ മാരകമായ സെന്റി. ഇന്നലെ വിളിച്ചപ്പോള്‍ വിരോധമില്ലെങ്കില്‍ കാപ്പികുടിക്കാന്‍ വരാമോ എന്ന് വീണ്ടും പറഞ്ഞു. സത്യത്തില്‍ എനിക്ക് വിരോധമുണ്ട്. അപരിചിതരെ പെട്ടെന്ന് അടുപ്പിക്കുന്നതില്‍ അനൌചിത്യമുണ്ട്. ഞാന്‍ കാപ്പികുടിക്കാന്‍ ചെന്നപ്പോള്‍ ഒരു സിഗരറ്റും പുകച്ച് അയാള്‍ ഇരിക്കുന്നുണ്ടായിരുന്നു. കാവി ടീഷര്‍ട്ടും നീല ജീന്‍സും. ഞരമ്പുതള്ളിയ കൈകള്‍ കൊണ്ട് ഹാന്‍ഡ്ഷേക്ക്. “ഞാന്‍ ശല്യമാവുന്നുണ്ടോ?” - “എയ് ഇല്ല, സത്യത്തില്‍ എനിക്ക് തിരക്കായിരുന്നു”. ഞങ്ങള്‍ കുറെയേറെ സംസാരിച്ചു. ഒരേ വേവ് ലെങ്ങ്ത് ആണ് - രണ്ടുപേര്‍ക്കും കര്‍ട്ട് കോബയനെ ഇഷ്ടം, ഫ്രെഡി മെര്‍ക്കുറിയെ ഇഷ്ടം, ബാസ്കറ്റ്ബാള്‍ കളിക്കാനിഷ്ടം, ഗസലുകള്‍ കേള്‍ക്കാനിഷ്ടം - ഇതില്‍ കാര്യമൊന്നുമില്ല. നമ്മള് നമ്മെപ്പോലെയുള്ളവരെ കണ്ടെത്തുന്നു, കൂടുകൂടുന്നു. ഞങ്ങള്‍ കുറെ നടന്നു. പാര്‍ക്കില്‍ സംസാരിച്ചു നടന്നുകൊണ്ടിരിക്കേ അയാള്‍ എന്റെ കൈപിടിച്ചു. ഞാന്‍ കൈ വിടുവിച്ചു. ഈ മനുഷ്യന് ശരിയല്ല. ഞാന്‍ ഒന്നും സംഭവിക്കാത്തതുപോലെ സംസാരിക്കാന്‍ ശ്രമിച്ചു. പക്ഷേ മനസില്‍ ഒന്നും മുഖത്ത് മറ്റൊന്നും വരുത്താന്‍ പ്രയാസമാണ്. “ജോണ്‍, പോകട്ടെ, ഞാന്‍ ഫോണ്‍ വിളിക്കാം“. “വിളിക്കുമോ?” “തീര്‍ച്ചയായും”. താമസം കച്ചേരിപ്പടിയിലല്ലേ? “അതെ, ബൈ”.<br /><br />ഒരാഴ്ച്ചയോളം ജോണ്‍ വിളിച്ചില്ല. ഞാനും വിളിച്ചില്ല. ഞാന്‍ ജോണിനെപ്പറ്റി ആലോചിച്ചു, പലതവണ. കുറച്ചുനാള്‍ കാണാതാവുമ്പോള്‍ മറക്കും, എത്രപേരെ മറന്നിരിക്കുന്നു.<br /><br /><u>5. പവര്‍ക്കട്ട്</u><br /><br />ഏഴര മുതല്‍ എട്ടുമണിവരെയായിരുന്നു. വിയര്‍ത്തു. കുളിക്കാനായി ഷര്‍ട്ട് ഊരിയപ്പൊഴാണ് കാളിങ്ങ് ബെല്ലടിച്ചത്. ആരാണ്? ഷര്‍ട്ടിന്റെ കുടുക്കുകള്‍ രണ്ടെണ്ണം ഇട്ടുകൊണ്ട് കതകുതുറന്നപ്പോള്‍ ജോണ്‍ നില്ക്കുന്നു. എന്റെ ഫ്ലാറ്റ് എങ്ങനെ കണ്ടുപിടിച്ചു എന്നു ചോദിച്ചില്ല. “വരൂ, ഇരിക്കൂ”.<br /><br />he kissed me.<br /><br />ജോണ്‍ വീണ്ടും പല ദിവസങ്ങളില്‍ പലതവണ ഫോണ്‍ ചെയ്തു. ഞാന്‍ എടുത്തില്ല. ബൂത്തില്‍ നിന്നു വിളിച്ചപ്പോള്‍ ഞാന്‍ കട്ട് ചെയ്തു. അയാള്‍ പിന്നെ വന്നില്ല.<br /><br />രണ്ടാഴ്ച്ചകഴിഞ്ഞ് ഞാന്‍ കാനോപ്പിയില്‍ കാപ്പികുടിക്കാന്‍ പോയി. ജോണ്‍ അവിടെ ഉണ്ടായിരുന്നു.<br /><br />രാവിലെ ഉണര്‍ന്നപ്പോള്‍ എന്റെ വായ കയ്ച്ചു. ബാത്ത്രൂമില്‍ പോയപ്പോള്‍ മലത്തില്‍ ചോര പൊടിഞ്ഞിരുന്നു. ജോണ്‍ കട്ടന്‍ചായയിട്ടു. “അരുതാത്തത് എന്തെങ്കിലും ചെയ്തെന്ന് തോന്നുന്നുണ്ടോ?” തലപെരുപ്പും മലദ്വാരത്തിലെ വേദനയുമല്ലാതെ എനിക്കൊന്നും തോന്നിയില്ല. ജോണ്‍ ആകെ മൂടിക്കെട്ടിയിരിക്കുന്നു. “വേണ്ടിയിരുന്നില്ല അല്ലേ?” ശരീരത്തില്‍ പലയിടത്തും വേദനിക്കുന്നുണ്ടായിരുന്നു. ഞാന്‍ ഒന്നും പറഞ്ഞില്ല. ചായയ്ക്ക് രുചി തോന്നിയില്ല. “ജോണ്‍, എനിക്കു കുറച്ച് തിരക്കുണ്ട്, വിരോധമില്ലെങ്കില്‍ പിന്നെക്കാണാം”. ഞാന്‍ കുളിമുറിയില്‍ കയറി, പല്ലുതേച്ചുതുടങ്ങി. കുളികഴിഞ്ഞ് പുറത്തിറങ്ങുമ്പൊഴും ജോണ്‍ സോഫയില്‍ തലയ്ക്കു കയ്യും കൊടുത്ത് ഇരിക്കുന്നുണ്ടായിരുന്നു. അയാളെ ഗൌനിക്കാതെ ഞാന്‍ വസ്ത്രം ധരിച്ചു, പുറത്തേയ്ക്ക് ഇറങ്ങിയപ്പോള്‍ ജോണും പിന്നാലെ ഇറങ്ങി. ഞങ്ങള്‍ അപരിചിതരെപ്പോലെ രണ്ടുവഴിക്കു നടന്നു.<br /><br /><u>6. കാമുകന്</u><br /><br />“സ്മോക്കര് സിഗരറ്റിനെ മിസ്സ് ചെയ്യുന്നതുപോലെ - ഞാന്‍ നിന്നെ മിസ്സ് ചെയ്യുന്നു” - അലമാരിയിലെ കണ്ണാടിയില്‍ കറുത്ത മാര്‍ക്കര്‍ കൊണ്ട് അവന് കോറിയിട്ടത് ഷേവിങ്ങ് ലോഷന്‍ ടിഷ്യൂ പേപ്പറില്‍ പുരട്ടി ഞാന്‍ തൂത്തുകളഞ്ഞു. he was a caring lover. രാത്രികളില്‍ ഫ്ലാറ്റില്‍ വന്ന് ജോണ്‍ പാചകം ചെയ്യും. അവന് കരിമീന്‍ പൊള്ളിച്ചാല്‍ അസ്സലാണ്. ഓരോ ഹെയ്നക്കനും പിടിപ്പിച്ച് പുകയുമൂതി ഞങ്ങള്‍ സംസാരിച്ചിരിക്കും, സിനിമകളെക്കുറിച്ചും രാഷ്ട്രീയത്തെക്കുറിച്ചും പുസ്തകങ്ങളെക്കുറിച്ചും അവന് വികാരംകൊണ്ട് സംസാരിക്കും. അകമ്പടിയായി സീഡി പ്ലെയറില്‍ നിന്നും ഗുലാം അലി വിരഹഗാനങ്ങള്‍ പാടും, ഹരിഹരന് ഷരാബ് ലാ, ഷരാബ് ദേ എന്നുപാടും. ഞങ്ങള്‍ പാട്ടുകേട്ട് കുറെ നേരം മിണ്ടാതിരിക്കും, ഇടയ്ക്ക് ഞെട്ടിയെഴുന്നേറ്റ് അവനെന്നെ കെട്ടിപ്പിടിക്കും, ചുണ്ടുകളില്‍ അമര്‍ത്തി ചുംബിക്കുമ്പോള്‍ അവന്റെ മീശരോമങ്ങള്‍ എന്റെ മൂക്കില്‍ കയറി ഞാന്‍ തുമ്മും. എന്റെ വായിലേയ്ക്ക് അവന് നാക്കുകടത്തുമ്പോള്‍ വെറ്റിലയുടെ മധുരമുള്ള കൈപ്പുരസമാണ്. അവന് എന്റെയത്ര ശക്തിയില്ല. ഇറുക്കി കെട്ടിപ്പിടിച്ച് ഞാനവന്റെ എല്ലുകള്‍ ഞുറുക്കും, വളച്ച് കഴുത്തില്‍ കൈകള്‍ കൊണ്ട് പൂട്ടിട്ട് കുനിച്ചുനിറുത്തും. മെത്തയിലേയ്ക്ക് അവനെ ഉരുട്ടിയിടും, കെട്ടിമറിഞ്ഞ് തള്ളി നിലത്തിടും. ഞങ്ങള്‍ തട്ടുകടയില്‍പ്പോയി പറോട്ടയും ഇറച്ചിക്കറിയും കഴിക്കും, ബൈക്കില്‍ നഗരത്തില്‍ കറങ്ങും, ചിലപ്പോള്‍ സെക്കന്‍ഡ് ഷോയ്ക്ക് പോവും, വാരാന്ത്യങ്ങളില്‍ ഫോര്‍ട്ട് കൊച്ചിയിലും പള്ളിയിലും പോവും, പകലത്തെ കൊച്ചിയല്ല രാത്രിത്തെ കൊച്ചി. രാത്രി കൊച്ചിക്ക് ജീവനുണ്ട്, കൊച്ചി പിടയ്ക്കും. പക്ഷേ പകലുകള്‍ മടുത്തുതുടങ്ങി. പകലുകള്‍ എന്തിനാണ്?<br /><br />കഴിഞ്ഞ ഞായറാഴ്ച്ച പള്ളീലച്ചന് പ്രസംഗത്തില്‍ സോദോമിനെയും ഗൊമോറയെയും കുറിച്ചു സംസാരിച്ചു. ലോത്തിന്റെ പുത്രിമാരെ വേണ്ട, പുത്രന്മാരെത്തരൂ എന്ന് ജനക്കൂട്ടം പറഞ്ഞത്രേ. ദൈവം ഈ നഗരങ്ങളെ നശിപ്പിച്ചുകളഞ്ഞു. സ്വവര്‍ഗ്ഗസ്നേഹികളുടെ നഗരം എന്ന ആശയം എനിക്കു രസകരമായി തോന്നി - സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ഒരു ദൈവം വേണം. പള്ളിയില്‍ നിന്നും പുറത്തേയ്ക്കു നടക്കുമ്പോള്‍ ജോണ്‍ ചോദിച്ചു.<br /><br />“ഇങ്ങനെയൊക്കെ പോയാല്‍ മതിയോ?”<br />“മതിയെന്നു തോന്നുന്നു”<br />“എന്തോ, എനിക്ക് പോര”<br />“പിന്നെ എന്തുവേണം - കല്യാണം കഴിക്കണോ?”<br />“ഏയ് വേണ്ട”<br />“പിന്നെ?”<br />“എനിക്കൊരു പള്ളീലച്ചനാവണം”<br />“യൂ ബ്ലഡി ബാസ്റ്റാഡ്” - ഞങ്ങള്‍ രണ്ടുപേരും ചിരിച്ചു.<br /><br /><u>7. ദില്ലി</u><br /><br />ജോലിചെയ്യുന്ന കമ്പനി എന്നെ മൂന്നാഴ്ച്ചത്തേയ്ക്ക് ദില്ലിയില്‍ വിട്ടു. തണുത്ത ദില്ലി. ജോണ്‍ എല്ലാ ദിവസവും രാവിലെയും വൈകിട്ടും ഫോണ്‍ ചെയ്യും, ദില്ലി ഓഫീസിലെ മാനേജര്‍ക്ക് മുപ്പതിനടുത്ത് പ്രായം വരും. അവരെ മുന്‍പും കണ്ടിട്ടുണ്ട്, ഇത്തവണ അവര്‍ എന്നെ അത്താഴത്തിനു വിളിച്ചു.അവര്‍ വിവാഹമോചിതയാണ്. മോചിത എന്ന വാക്കിന്റെ അര്‍ത്ഥം സ്വതന്ത്ര എന്നാണെന്ന് അവരുടെ വീട്ടിലെത്തിയപ്പൊഴാണ് മനസിലായത്. ചപ്പാത്തിയും പരിപ്പുകറിയും (ദാല്‍) ചീരക്കറിയും (സര്‍സോം കാ സാഗ്) പിന്നെ മധുരവും. ഒരുപാട് ഉത്സാഹമുള്ള സ്ത്രീയാണ്. ഞങ്ങള്‍ ഇരുവരും വോഡ്ക നുണഞ്ഞു. ഞാന്‍ സ്ത്രീകളുമൊത്ത് അധികം കുടിക്കാറില്ല, വളരെ വേഗം മദ്യം അവരുടെ തലയ്ക്കുപിടിക്കും. “പറയൂ, ഞാന്‍ സുന്ദരിയല്ലേ?” “യെസ്” - ഞാന്‍ പ്രതിവചിച്ചു. അവര്‍ മുടിയഴിച്ചിട്ടു, ഞാന്‍ ജോണിനെ ഓര്‍ത്തു. എപ്പൊഴെങ്കിലും അവര്‍ക്ക് എന്റെ ചലനങ്ങളില്‍ യാന്ത്രികത തോന്നിക്കാണുമോ? അവള് ഇടയ്ക്ക് കരയുന്നുണ്ടായിരുന്നു. പക്ഷേ ഉറക്കമുണര്‍ന്നപ്പോള്‍ അവള് ചിരിച്ചുകൊണ്ട് ചായയുമായി വന്നു. “നല്ല കുട്ടിയായി റെഡിയാവു, ഓഫീസില്‍ പോണ്ടെ?” ജോണിന്റെ മിസ്ഡ് കാള്‍ ഉണ്ടായിരുന്നു - നല്ല ഉറക്കമായിരുന്നു. ഫോണടിക്കുന്ന ശബ്ദം കേട്ടില്ല.<br /><br />അവള് വീണ്ടും പലതവണ ഫ്ലാറ്റിലേയ്ക്ക് വിളിച്ചു. ഞാന്‍ ഓരോന്നു പറഞ്ഞ് ഒഴിഞ്ഞുമാറി. കൊച്ചിയില്‍ തിരിച്ചുപോകുന്നതിന്റെ തലേ ദിവസം അവള് എന്നെ ഡിന്നറിനു വിളിച്ചു. ഒരു ടവറിനു മുകളിലെ പരിക്രമ എന്ന കറങ്ങുന്ന റെസ്റ്റാറന്റില്‍ക്കയറി. തിരിച്ച് പാര്‍ക്കിങ്ങില്‍ കാറിലിരുന്ന് അവള് കെട്ടിപ്പിടിച്ച് ഒരുപാടുനേരം കരഞ്ഞു, കവിളിലും കഴുത്തിലും ഒരുപാട് ഉമ്മവെച്ചു, ഞാന്‍ തിരിച്ച് റിയാക്ട് ചെയ്തില്ല. അവള് വീണ്ടും കരഞ്ഞു. എന്നെ ഒരുപാട് ഇഷ്ടമാണെന്ന്. ഞാന്‍ പത്തരയോടെ തിരിച്ചുപോയി. അവളുടെ ഫ്ലാറ്റിലേയ്ക്കുചെല്ലാന്‍ അവള് നിര്‍ബന്ധിച്ചില്ല.<br /><br /><u>8. മടക്കം</u><br /><br />നെടുമ്പാശ്ശേരിയില്‍ ജോണ്‍ വന്നില്ല. ഞാന്‍ വിളിച്ചുനോക്കി, അവനെ കിട്ടിയില്ല. രണ്ടുദിവസം കഴിഞ്ഞാണ് അവന് മുറിയില്‍ വന്നത്. വന്നപ്പോള്‍ അവന് ആകെ കലങ്ങിയിരുന്നു.<br />ദില്ലിയിലെ കാര്യങ്ങള്‍ ഞാന്‍ ജോണിനോട് പറഞ്ഞില്ല. പറയാന്‍ മാത്രം ഒന്നുമില്ല, i didnt feel any emotional attachment. അതൊരു സംഭവമേ അല്ലായിരുന്നു. പക്ഷേ ജോണിന് എന്തോ പറ്റിയിട്ടുണ്ട്.<br /><br />ജോണിനെ ചൊവ്വാഴ്ച്ച വൈകുന്നേരം കാനോപ്പിയില്‍ വെച്ചു കണ്ടപ്പോള്‍ മെലിഞ്ഞ് പൊക്കമുള്ള ഒരു പുതിയ പയ്യനും അവന്റെ കൂടെയുണ്ടായിരുന്നു - രാഹുല്‍ എന്നെ സംശയത്തോടെ നോക്കി. എന്തോ, എനിക്ക് അധിക സമയം അവിടെ നില്ക്കാന് തോന്നിയില്ല. ഞാന്‍ ഇവര്‍ക്കു വിടപറഞ്ഞ് നേരത്തേ പോയി. ജോണ്‍ ഫോണ്‍ വിളിച്ച് ഫ്ലാറ്റ്ലേയ്ക്ക് വരട്ടേ എന്നു ചോദിച്ചു. “വേണ്ട”. ജോണിനെ മേലില്‍ ഒഴിവാക്കണം.<br /><br />രണ്ടുദിവസം കഴിഞ്ഞ് ജോണ്‍ വാതിലില്‍ മുട്ടി. “ക്ഷമിക്കൂ, ഇനി ആവര്‍ത്തിക്കില്ല, അവന് ആരുമല്ല, സത്യം” - എനിക്കെന്തോ, വിശ്വാസം വന്നില്ല. “എനിക്കു പരാതിയൊന്നുമില്ല. എന്നെ ഒഴിവാക്കിയേക്കൂ”. ജോണ്‍ തലയ്ക്ക് കയ്യും കൊടുത്തിരുന്നു. കുറെ നേരം മിണ്ടാതെയിരുന്നു. “ഇനി മറ്റൊരാളുടെ കൂടെ പോവില്ല, സത്യം”. എനിക്ക് ഇഷ്ടമല്ല. ഇനി മറ്റൊരാളുമായി പോയാല്‍ എന്നെ മറന്നേക്കൂ, you either stay loyal or get out - ജോണ്‍ ആരെയൊക്കെയോ പിടിച്ചാണയിട്ടു, ചുരുണ്ടുകിടന്ന് ഉറങ്ങി. അവന് എന്നെയാണോ എന്റെ ഫ്ലാറ്റാണോ ഇഷ്ടം എന്ന് എനിക്കു സംശയം തോന്നി. ഞാന്‍ അവനെ തൊടാതെ കിടന്നുറങ്ങി. സത്യത്തില്‍ അവന് മറ്റൊരാളുടെ കൂടെ പോവുന്നതില്‍ എനിക്കെന്താണ് ഇത്ര പ്രശ്നം എന്ന് എനിക്കുതന്നെ മനസിലായില്ല. ഒരു ബന്ധം ആവുമ്പോള്‍ അല്പം കമ്മിറ്റ്മെന്റ് ഒക്കെ വേണം എന്ന് ഞാന്‍ സ്വയം സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ അതല്ല കാര്യം.<br /><br />വേറെ ഒരാളെ തിരക്കിപ്പോവണമെങ്കില്‍ ഒന്നുകില്‍ അവന് എന്നെ മടുത്തുകാണണം, പക്ഷേ ഞാനില്ലാതിരുന്ന മൂന്നാഴ്ച്ചത്തെ കാലയളവിലാണ് - ചിലര്‍ക്ക് മനുഷ്യരെ പെട്ടെന്ന് ഇഷ്ടപ്പെടും, പെട്ടെന്നു മടുക്കും. എനിക്കാണെങ്കില്‍ ഒരാളെ ഇഷ്ടപ്പെടുന്നതിനും മറക്കുന്നതിനും സമയം എടുക്കും. അതില്‍ കാര്യമില്ല. അതുമല്ലെങ്കില്‍ അവന് ഈ പറയുന്ന ആത്മാര്‍ത്ഥതയോ കമ്മിറ്റ്മെന്റോ ഇല്ലാതിരിക്കണം. അതുമല്ലെങ്കില്‍ പുതിയ പയ്യന് - രാഹുല്‍ - എന്നെക്കാള്‍ വളരെ നല്ലതായിരിക്കണം. ഈ സാദ്ധ്യതകളൊന്നും എന്നെ വളരെ സഹായിച്ചില്ല.<br /><br />കാര്യമില്ല. ജീവിതത്തില്‍ ആരൊക്കെ വന്നുപോവുന്നു. ഹൂ കെയേഴ്സ്. എന്തോ, വായില്‍ ഒരു കയ്പ്പ് തങ്ങിനില്ക്കുന്നു.<br /><br /><u>9. അമ്മ</u><br /><br />ഒരു വീക്കെന്‍ഡ് വന്നിരുന്നു. പാവം അമ്മ ഫ്ലാറ്റ് വൃത്തിയാക്കി. മേശപ്പുറത്ത് സിഗരറ്റ് കുറ്റികള്‍ കണ്ട് പരാതിയൊന്നും പറഞ്ഞില്ല. അമ്മയുടെ ഒരു കൂട്ടുകാരി മകളുടെ പ്രൊപ്പോസലുമായി വന്നിട്ടുണ്ട്. പതിവുപോലെ പെണ്ണുകെട്ടാന്‍ കുറെ നിര്‍ബന്ധിച്ചു. ഞാന്‍ ഒന്നും പറഞ്ഞില്ല. അമ്മ വീട്ടില്‍ ഒറ്റയ്ക്കാണ്. എന്നെക്കുറിച്ച് അമ്മ എന്തൊക്കെയോ ദുസ്വപ്നങ്ങള്‍ കണ്ടത്രേ. എന്താണ് കണ്ടതെന്ന് ഞാന്‍ ചോദിച്ചില്ല, അമ്മ പറഞ്ഞുമില്ല. രണ്ടുദിവസം താമസിക്കും എന്നാണ് വിചാരിച്ചത്, പക്ഷേ ആഹാരം പാകം ചെയ്ത് അടച്ചുവെച്ച് വൈകുന്നേരത്തോടെ അമ്മ പോയി.<br /><br />മാസത്തിലൊരിക്കലെങ്കിലും നാട്ടില്‍പ്പോയി അമ്മയെ കാണണം.<br /><br /><u>10. ദുരന്തം</u><br /><br />എനിക്ക് ജോണിനെ ഇഷ്ടമായിരുന്നു, പക്ഷേ ഇതാണോ പ്രേമമെന്ന് എനിക്കറിയില്ല - അത്ര ഉല്‍ക്കടമോ തീക്ഷ്ണമോ ആയ ഒന്നും എനിക്കു ആരോടും തോന്നിയിട്ടില്ല. സ്ത്രീകളോട് വലിയ താല്പര്യം ഒരിക്കലും തോന്നിയിട്ടില്ല. ഇങ്ങോട്ട് താല്പര്യം തോന്നി പലരും വന്നിട്ടുണ്ട്. സ്കൂളില്‍ പഠിക്കുന്ന കാലംമുതല്‍ പല പെണ്‍കുട്ടികളും ഇഷ്ടം പലവിധത്തിലും അറിയിച്ചിട്ടുണ്ട്. കോളേജില്‍ പഠിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ബ്ലേഡ് കൊണ്ട് എന്റെ പേര് അവളുടെ കയ്യില്‍ വരഞ്ഞിട്ടുണ്ട്. എനിക്കൊന്നും തോന്നിയില്ല. പുരുഷ്ന്മാരിലും ചിലരെ മാത്രമേ എനിക്ക് ഇഷ്ടം തോന്നിയിട്ടുള്ളൂ. ശരീരവടിവും സൌന്ദര്യവും കണ്ടല്ല അവരെ ഇഷ്ടപ്പെട്ടത്. അതിലും ജോണ്‍ മാത്രമേ മനസില്‍ തങ്ങിനിന്നിട്ടുള്ളൂ. ഞാനാരെയും തേടിച്ചെന്നിട്ടില്ല. എല്ലാവരും എന്നെ തേടിവന്നിട്ടേയുള്ളൂ, ജോണും. പക്ഷേ എനിക്കു പങ്കുവെയ്ക്കാന്‍ വയ്യ. ഐ കാണ്ട് ഷെയര്‍. ഇനിയും മറ്റൊരാളുമായി കണ്ടാല്‍ അവനെ കളയുന്നതിന് എനിക്കൊരു മടിയുമില്ല.<br /><br />രാഹുലിനെ വീണ്ടും കണ്ടു, രാഹുല്‍ എന്റെ ഫ്ലാറ്റിന്റെ മണിയടിക്കുകയായിരുന്നു. ഒരു നിമിഷത്തേയ്ക്ക് എന്റെ തലയിലേയ്ക്ക് രക്തം ഇരച്ചുകയറിവന്നു - അവനെന്തിനാണ് ഇവിടെ?. രാഹുല്‍ ആകെ വിരണ്ടിരുന്നു. “ചേട്ടാ, ആകെ കുഴപ്പമായി, ഞങ്ങള്‍ പാര്‍ക്കിലായിരുന്നു, ജോണിനെ പോലീസ് പൊക്കി. ഞാന്‍ ഓടി. എന്നെ രക്ഷിക്കണം”. ഞാന്‍ അവനെ തുറിച്ചുനോക്കി. കതക് അവന്റെ മുഖത്തേയ്ക്ക് വലിച്ചടച്ചു. ഫ്രിഡ്ജ് തുറന്ന് ഒരുഗ്ലാസ് തണുത്ത വെള്ളം കുടിച്ചു. എന്നിട്ട് സാവകാശത്തില്‍ മുടിയില്‍ ജെല്‍ പുരട്ടി. മുഖം കഴുകി മോയ്സ്ചറൈസര്‍ പുരട്ടി, ഉള്ളതില്‍ ഏറ്റവും നല്ല സ്യൂട്ടും ടൈയും ധരിച്ചു. ഷൂസ് പോളിഷ് ചെയ്തു. ഒരു നല്ല വക്കീല്‍ സുഹൃത്തുണ്ട്, അയാളെ വിളിച്ച് കാര്യം പറഞ്ഞു, സ്റ്റേഷനില്‍ വരാന്‍ പറഞ്ഞു. ഞാന്‍ കാറെടുത്ത് പോലീസ് സ്റ്റേഷനിലേയ്ക്കു പോയി.<br /><br />കസ്ബ പോലീസ് സ്റ്റേഷന് വേറെ ഒരു കാലത്തിലും സമയത്തിലുമാണ് നില്ക്കുന്നതെന്നു തോന്നി. പഴയ കെട്ടിടം, പൂന്തോട്ടത്തിനു നടുവില്‍ പൂക്കള്‍ കൊഴിച്ചുനില്ക്കുന്ന ഒരു കണിക്കൊന്ന. ചിതറിക്കിടക്കുന്ന തുരുമ്പിച്ച വാഹനങ്ങള്‍. ഇന്‍സ്പെക്ടറിന്റെ പെരുമാറ്റം വളരെ പോളിഷ്ഡ് ആയിരുന്നു. ഇരിക്കാന്‍ പറഞ്ഞു, ചായ ഓഫര്‍ ചെയ്തു.<br /><br />“സര്, ഞാന്‍ ജോണിനെ ജാമ്യത്തിലിറക്കാന്‍ വന്നതാണ്”<br />എന്റെ മുഖത്തുനോക്കിക്കൊണ്ട് ഇന്‍സ്പെക്ടര്‍ സ്വരം കര്‍ക്കശമാക്കി. “ജോണ്‍ നിങ്ങളുടെ ആരാണ്?”<br />“എന്റെ ബ്രദറാണ്” (ആ നിമിഷത്തില്‍ ജോണ്‍ എന്റെ സഹോദരനും അച്ഛനും എല്ലാമായിരുന്നെന്ന് അയാള്‍ക്കെങ്ങനെ മനസിലാവാനാണ്?)<br />“മിസ്റ്റര്‍___, താങ്കളുടെ സഹോദരന് ചെയ്തതെന്താണെന്ന് അറിയാമോ?”<br />“പറയണമെന്നില്ല സര്, എനിക്കറിയാം. ഇത് ആദ്യത്തെ തവണയല്ല”<br />“മിസ്റ്റര്‍, നിങ്ങള്‍ സഹോദരനെ സൂക്ഷിക്കൂ. ഒരു ചെറുപ്പക്കാരന്റെ ഭാവി തുലഞ്ഞുപോകാതെ - അവനെ ആരെയെങ്കിലും പിടിച്ച് കെട്ടിക്കൂ. ക്ഷമിക്കൂ, ഞങ്ങളവനെ അല്പം ഉപദ്രവിച്ചിട്ടുണ്ട്”<br />“സര്, ഞാനെവിടെയാണ് ഒപ്പിടേണ്ടത്?”<br />"ധൃതിപിടിക്കേണ്ട കാര്യമില്ല. നിങ്ങളുടെ വക്കീല്‍ വരട്ടെ”.<br /><br /><u>11. കലാശം</u><br /><br />കാറിലിരുന്ന് ജോണ്‍ ഒന്നും മിണ്ടിയില്ല. അവന്റെ കണ്ണും കവിളുകളും കരിവാളിച്ചുകിടന്നു. ഷര്‍ട്ട് ചില സ്ഥലങ്ങളില്‍ ചുവന്നുകിടന്നു. പോലീസുകാര്‍ നന്നായി കൈകാര്യം ചെയ്തിട്ടുണ്ട്. കാറില്‍ ചൂളിയിരിക്കുന്ന അവന്റെ കൈത്തലം ഞാന്‍ എന്റെ കയ്യിലേയ്ക്കെടുത്തുവെച്ചു. ഞരമ്പില്‍ വിരല്‍ തട്ടിയപ്പോള്‍ അവന് വേദനകൊണ്ട് കൈ പിന്നോട്ടുവലിച്ചു. ഞാന്‍ ചിരിച്ചുകൊണ്ട് അവന്റെ അടിവയറ്റിലൂടെ കയ്യോടിച്ചു, ഇക്കിളിയിട്ടു, പാന്‍സിനുള്ളിലേയ്ക്ക് കൈ കടത്തി. വേദനയിലും ഉയര്ന്നുനില്ക്കുന്ന അവന്റെ ലിംഗത്തെ താലോലിച്ചു. സത്യം, ആ നിമിഷത്തില്‍ ഞാനവനെ പ്രേമിക്കുന്നുണ്ടായിരുന്നു.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com34tag:blogger.com,1999:blog-1303639631450271203.post-20493190267248548742009-02-19T00:51:00.004+04:002009-02-19T09:19:09.633+04:00സഹയാത്രികകൊല്ലം സ്റ്റാന്‍ഡില്‍ നിന്നും മേഘ തിരുവനന്തപുരത്തിനുള്ള ബസ്സില്‍ കയറുമ്പോള്‍ വലതുവശത്ത് സ്ത്രീകള്‍ക്കുള്ള സീറ്റ് ഒഴിഞ്ഞുകിടക്കുകയായിരുന്നു. പെയിന്റിളകിയ ജാലകക്കമ്പിയില്‍ ഒരു കൈ ചാരി അമര്‍ന്നിരുന്നപ്പൊഴേയ്ക്കും ബസ്സു വിട്ടു. സ്റ്റാന്‍ഡ് കെട്ടിടത്തിനെ ഒന്നു വലം വെച്ച് ബസ് തിരിഞ്ഞപ്പോള്‍ അഷ്ടമുടിക്കായലും അതിലേയ്ക്ക് ചാഞ്ഞുനില്ക്കുന്ന തെങ്ങുകളും കാണാന്‍ പറ്റി. മെയിന്‍ റോഡിലേയ്ക്കുള്ള കയറ്റം കയറുന്നതിനിടയ്ക്ക് കണ്ടക്ടര്‍ മണിയടിച്ച് വണ്ടി നിറുത്തിച്ചു. ഓടിക്കയറിയ യുവതി കിതച്ചുകൊണ്ട് മേഘയുടെ അരികില്‍ വന്നിരുന്നു. മേഘ ചിരിച്ചു. ചുവന്ന സാരിയുടുത്ത ആ യുവതിയുടെ കൈകള്‍ നന്നേ മെലിഞ്ഞിട്ടാണ്. ഇടത്തേ കൈത്തണ്ടയില്‍ പൊന്തിനിന്ന ഞരമ്പുകള്‍ക്കു കുറുകെ കറുത്ത ചരടുകെട്ടിയിട്ടുണ്ട്. ചിന്നക്കട മണിമേട പിന്നിട്ടപ്പോള്‍ അവള് ഒരു പൊതി കടല പുറത്തെടുത്തു. മേഘയുടെ മുഖത്തേയ്ക്ക് സംശയിച്ച് നോക്കി “വേണോ” എന്നു ചോദിച്ചു. മേഘ വേണ്ട എന്നു തലയാട്ടി. രണ്ടുപേരും ചിരിച്ചു. ഒരു മണി കടല വായിലിട്ട് നുണയുമ്പോള്‍ അവളുടെ നുണക്കുഴികള്‍ തെളിഞ്ഞുവരുന്നത് മേഘ കൌതുകത്തോടെ നോക്കിക്കൊണ്ടിരുന്നു. അവള് വീണ്ടും ചിരിച്ചു, മേഘയുടെ നേര്‍ക്ക് പൊതിനീട്ടി. “എന്റെ പേര് സുജ. എങ്ങോട്ടാ?”.<br /><br />സുജ കൊല്ലത്ത് അണ്ടിയാപ്പീസില്‍ പണിക്കുവന്നതാണ്, ആഴ്ച്ചയിലൊരിക്കല്‍ തിരുവനന്തപുരത്ത് വീട്ടിലേയ്ക്കു പോവും. അവിടെ മോനുണ്ട്, മുത്തശ്ശിയുണ്ട്. മോന് രണ്ടാം ക്ലാസിലാണ് പഠിക്കുന്നത്. പഠിക്കാന്‍ മിടുക്കനാണ്. അവന് നാളെ പരീക്ഷയാണ്. ഇപ്പൊഴേ തന്നെ വലിയ സ്വപ്നങ്ങളാണ്. സുജ ഉത്സാഹത്തോടെ പറഞ്ഞുകൊണ്ടിരുന്നു. ഇടയ്ക്ക് മേഘയുടെ വിശേഷങ്ങളും ചോദിച്ചു. മേഘ കൂട്ടുകാരിയുടെ കല്യാണത്തിനു പോവുകയാണ്, ഭര്‍ത്താവിന് വരാന്‍ പറ്റിയില്ല, ഒറ്റയ്ക്ക് കാറോടിക്കാന്‍ വയ്യ, അതുകൊണ്ട് ബസ്സില്‍ കയറി. മേഘ സുജയുടെ ഭര്‍ത്താവിനെക്കുറിച്ച് ചോദിച്ചു, സുജ മിണ്ടാതെയായി - അയാള്‍ വീടുവിട്ടുപോയിട്ട് ആറുമാസമായി. “പിണങ്ങിപ്പോയതാണോ?” സുജ ഒന്നും പറഞ്ഞില്ല. പിന്നെ മുറുകിവന്ന മൌനത്തെ മുറിച്ച് തിരിച്ചുചോദിച്ചു - “തമ്പാനൂരിറങ്ങി എങ്ങോട്ടു പോണം? ഓട്ടോ പിടിച്ചു പോവുമോ?”<br />“ഇല്ല, ഒരു സുഹൃത്തുവരും”<br />“കാറും കൊണ്ടുവരുമോ?”<br />“ബൈക്കും കൊണ്ട്” - സുജ തെറ്റിദ്ധരിക്കുമോ എന്ന് മേഘ ഭയന്നപ്പൊഴേയ്ക്കും - “ആഹാ, ബോയ്ഫ്രണ്ടാണോ” എന്ന് അവള് ചോദിച്ചുകഴിഞ്ഞിരുന്നു.<br />“ഏയ്, ഞാന്‍ കെട്ടിയതാ”. കഴുത്തില്‍ കിടന്ന താലി തെരുത്തുകൊണ്ട് മേഘ തുടര്‍ന്നു, “വിമല്‍ ഒരു സുഹൃത്താണ്, നല്ല സുഹൃത്ത്”.<br /><br />അരമണിക്കൂര്‍ മുന്‍പുമാത്രം പരിചയപ്പെട്ട ഒരപരിചിതയോട് വേണ്ടാത്തതു പലതും വിശദീകരിക്കേണ്ടി വന്നതിന്റെ അസ്വാസ്ഥ്യത്തില്‍ മേഘ ഒന്നും മിണ്ടാതെ കയ്യിലെ മോതിരം വെറുതേ തിരിച്ചുകൊണ്ടിരുന്നു. വണ്ടി ചാത്തന്നൂര്‍ ബസ്റ്റാന്‍ഡിലേയ്ക്ക് കയറി. ജനാലയില്‍ കൂടി ഹോട്ടലുകാരന് “ചായവേണോ” എന്നു ചോദിച്ചു. മേഘയ്ക്ക് ചായ കുടിക്കണമെന്നുണ്ടായിരുന്നു, സുജയോട് ചായവേണോ എന്നു ചോദിക്കാനുള്ള മടികൊണ്ട് അവളും വേണ്ട എന്നു നിശ്ചയിച്ചു. ബസ്സ് വിട്ടു. “ഞാന്‍ വിമല്‍ ബോയ്ഫ്രണ്ടാണോ എന്ന് വെറുതേ ചോദിച്ചതാ”.<br />“ഉം”.<br />“എനിക്കും കൂട്ടുകാരുണ്ടല്ലോ. ഉണ്ണി ഇടയ്ക്ക് വീട്ടില്‍ വരും”.<br />“എന്തിന്?”<br />സുജ ചിരിച്ചു. “വെറുതേ. ഉണ്ണി ഭര്‍ത്താവിന്റെ പഴയ കൂട്ടുകാരനാ”.<br />മേഘയ്ക്ക് ആ ചോദ്യം വേണ്ടായിരുന്നു എന്നു തോന്നി. ഉണ്ണി ആരായാല്‍ തനിക്കെന്താണ്. എങ്കിലും വെറുതേ ഉപദ്രവിക്കാന്‍ തോന്നി. “ഉണ്ണിയെ ഇഷ്ടമാണോ?”<br />സുജ മുഖം ചുളിച്ചു, ഒന്നും മിണ്ടാതെ ചിരിച്ചെന്നു വരുത്തി.<br />“ഉണ്ണിയെ കാണാന്‍ എങ്ങനെയാണ്? മീശയുണ്ടോ?”<br />സുജ ഒന്നും മിണ്ടാതെ ചിരിച്ചുകൊണ്ടിരുന്നു. അവളുടെ മുഖത്ത് ദേഷ്യമാണോ സന്തോഷമാണോ എന്ന് വായിച്ചെടുക്കാന്‍ പ്രയാസമായിരുന്നു. ഉണ്ണി കാണാന്‍ എങ്ങനെയായിരിക്കുമെന്ന് മേഘ കണ്ണടച്ച് സങ്കല്‍പ്പിച്ചുതുടങ്ങി. സുജയുടെ വീട് - അരണ്ട ഒരോലക്കുടില്‍, വാതില്‍പ്പാളി തുറന്നു കയറുന്നത് കിടപ്പുമുറിയിലോട്ടാണ്, കനത്ത മഴ പെയ്യുന്നു, മുറ്റത്ത് വാഴയും മന്ദാരപ്പൂക്കളും, ഇരുട്ട്, മഴയുടെ വൃത്തത്തില്‍ നിന്നും സുജ അകത്തുകയറുന്നു, ചൂടിക്കട്ടില്‍, പഴയ ഒരു തലയണയില്‍ മുഖമമര്‍ത്തി കാമുകന് പുറംതിരിഞ്ഞുകിടക്കുന്നു. ഉണ്ണിക്ക് ഉറച്ച ശരീരമാണ്, അധികം പൊക്കമില്ല. കയ്യില്ലാത്ത ബനിയനില്‍ നിന്നും ചുരുണ്ട രോമങ്ങള്‍ തള്ളിനില്ക്കുന്നു. ചൂടത്ത് അവന് വിയര്‍ക്കുന്നു, വിയര്‍പ്പിന്റെയും മഴയുടെയും ചൂടുള്ള മണം. സുജ ചിരിച്ചുകൊണ്ട് ഹാന്‍ഡ്ബാഗ് ഒരു കസാരയില്‍ വെക്കുന്നു. സാരി തോളിലേയ്ക്ക് കുത്തിയിരുന്ന പിന്ന് ഊരിക്കൊണ്ട് ഇടത്തേ കൈകൊണ്ട് ഉണ്ണിയുടെ തോളില്‍ പിടിക്കുന്നു. ഉണ്ണി മുഖം തിരിക്കുന്നു, ഉണ്ണിയല്ല, വിമല്‍. ഞാന്‍ ബൈക്കും കൊണ്ട് വരുമായിരുന്നല്ലോ. തമ്പാനൂര്‍ ബസ്റ്റാന്‍ഡില്‍ കാത്തുനിന്നതാണല്ലോ”.<br /><br />മേഘ ഉറക്കമുണര്‍ന്നപ്പോള്‍ വിയര്‍ക്കുന്നുണ്ടായിരുന്നു. ഉറക്കത്തില്‍ അറിയാതെ തല സുജയുടെ തോളില്‍ ചാഞ്ഞുപോയി. നൂന്ന് ഇരുന്നപ്പോള്‍ സുജയുടെ തോളത്തും വിയര്‍പ്പുപടര്‍ന്നിട്ടുണ്ട്. അവള് ചിരിച്ചു. “ക്ഷമിക്കൂ, ഞാന്‍ ഉറങ്ങിപ്പോയി”.<br />സുജയും ചിരിച്ചു, “സാരമില്ല”.<br />“ഉണ്ണിയെ സുജയ്ക്ക് ഇഷ്ടമാണോ?”<br />“ആഹാ, അതിതുവരെ വിട്ടില്ലേ”<br />മേഘ ചിരിച്ചു.<br />“അങ്ങനെ ഇഷ്ടമൊന്നുമില്ല”.<br />“മോന് എത്ര വയസ്സായി?”<br />“മോനോ?” പെട്ടെന്നു പതറിയതുപോലെ അവള് പറഞ്ഞു. “അവന് മഹാ ചട്ടമ്പിയാണ്. എട്ടു വയസ്സായി, പക്ഷേ എന്തൊരു വിളച്ചിലാണ്. സ്കൂളില്‍ അടിയുണ്ടാക്കി ദേഹമാകെ ചെളിയാക്കിക്കൊണ്ടു വരും. പക്ഷേ പഠിക്കാന്‍ മിടുക്കനാണ്.. ദേ, കഴക്കൂട്ടം എത്തി. അടുത്ത സ്റ്റോപ്പില്‍ ഞാനിറങ്ങും”<br />“ഇനിയും കാണാം,”<br />“കാണാം”<br />“ഫോണ്‍ നമ്പരുണ്ടോ? ഞാന്‍ ഇടയ്ക്ക് വിളിക്കാം”<br />“ഇല്ല, നമുക്ക് ഇങ്ങനെ ബസ്സില്‍ വെച്ചു കാണാം”<br />“എപ്പൊ?”<br />“കാണാമെന്നേ”<br />മേഘ ബാഗ് തുറന്ന് ആയിരം രൂപയെടുത്തു. “സുജേ, ഇതിരിക്കട്ടെ. മോന് ഉടുപ്പുമേടിച്ചുകൊടുക്കൂ”<br />“അയ്യോ സാറേ, വേണ്ട”<br />“പറ്റില്ല, ഇത് മോനുവേണ്ടിയാണ്”<br />“സാറേ, അവനു ഷര്‍ട്ടുണ്ടല്ലോ” - മേഘ ചുരുട്ടിയ നോട്ട് സുജയുടെ കയ്യില്‍ തിരുകിവെച്ചു. ഒന്നും മിണ്ടാതെ ശരി എന്നു തലകുലുക്കിക്കൊണ്ട് സുജ എഴുന്നേറ്റു. ബസ്സ് നിന്നു. അവള് പിന്നിലേയ്ക്ക് നടന്ന് ഇറങ്ങിപ്പോയി. ബസ്സ് നീങ്ങിത്തുടങ്ങിയപ്പോള്‍ മേഘ വഴിയിലേയ്ക്കു തിരിഞ്ഞുനോക്കിയെങ്കിലും അവളെ കാണാന്‍ പറ്റിയില്ല.<br /><br />സുജ എന്തിനാണ് തന്നെ സാറേ എന്നു വിളിച്ചതെന്ന് അവള്‍ക്കു മനസിലായില്ല. താന്‍ കൊടുത്ത പൈസ കൊണ്ട് അവള് മോന് ഉടുപ്പുവാങ്ങിച്ചുകൊടുക്കുമോ എന്ന് അവള് ആലോചിച്ചുതുടങ്ങി. ഒരുപക്ഷേ അവള്‍ക്ക് അങ്ങനെയൊരു കാമുകനോ, മോനോ ഒന്നും ഉണ്ടാവുകയില്ലെന്നും എല്ലാം വെറുതേ പറഞ്ഞതാണെന്നും മേഘയ്ക്കു തോന്നി. ആയിരം രൂപ വെറുതേ കളഞ്ഞു എന്ന് ആലോചിച്ചപ്പോള്‍ മേഘയ്ക്ക് തലവേദനിച്ചുതുടങ്ങി. തലവേദന കുറയ്ക്കാനെന്നോണം അവള് കണ്ണ് ഇറുക്കിയടച്ച് ഉറങ്ങാന്‍ ശ്രമിച്ചു.simy nazarethhttp://www.blogger.com/profile/11292298558747687520noreply@blogger.com17